Saturday, April 21, 2012

ലയനം വിദൂരമല്ല ...................ജമയതുകാര്‍ക്കും വികടിതര്‍ക്കും ..........

ലയനം വിദൂരമല്ല ...................ജമയതുകാര്‍ക്കും വികടിതര്‍ക്കും ..........



Monday, April 16, 2012

ചങ്കൂറ്റമുള്ള മടവൂരികലുണ്ടോ ??

Dr . Ali Hurani (Tahfeedul Qur'an Director Fahaheel)-ഖുവൈതിലെ മടവൂരികലുടെ പരിപാടി ഉധ്ഗാടനം ചെയ്യുന്നു .................
ഗള്‍ഫില്‍ പോയാല്‍ മടവൂരി നിറം ഒന്ന് മാറ്റും ...........കേരള മണ്ണില്‍ ഈ നിഷേടമോക്കെ വിറ്റഴിച്ചു ചെകനൂരികലുടെ കയ്യടി വാങ്ഹും...ഗള്‍ഫില്‍ പിന്നെ പോയാലോ ഒന്നാം നമ്പര്‍ സലഫിയും ആയിരിക്കും ..........
ഉധ്ഗാടനം ചെയ്യുന്ന ആള്‍ സിഹ്ര്‍ ഫലിക്കുമെന്ന് വിശ്വസിക്കുന്ന ..പിശാചു ശരീരത്തില്‍ പ്രവേശിക്കും എന്ന് വിശ്വസിക്കുന്ന ............ഖുരാനിനെതിരെ സ്വഹീഹായ ഹദീസ് വരില്ല എന്ന് വിശ്വസിക്കുന്ന ആളാണ്‌ ................
മടവൂരികലെ ഇനിയെങ്കിലും നിര്‍ത്തിക്കൂടെ ഈ ഉമ്മാകി നാടകമെല്ലാം ...........സലാം സുല്ലമിക് അല്ല മറിച്ച് മുഹമ്മദ്‌ നബിക്കാണ് വഹയു വന്നത് .............
ഈ മാന്യ പണ്ഡിതന് നിങ്ങളുടെ വാദങ്ങള്‍ ഒന്ന് അറബിയിലാക്കി കൊടുക്കാനും അതാണ്‌ ഇസ്ലാമിക ആദര്‍ശം എന്ന് ഉറപിച്ചു പറയാനും ചങ്കൂറ്റമുള്ള മടവൂരികലുണ്ടോ ??
NB :-ഇദ്ദേഹവുമായി മടവൂരികള്‍ ഉന്നയിക്കുന്ന  വിഷയങ്ങള്‍ നമ്മുടെ പ്രവര്‍ത്തകര്‍ സംസാരിച്ചപ്പോള്‍ -നിങ്ങള്ക്ക് ആഹ്ലുസുന്നതുമായി ബന്ടമില്ലെ ...ഇത് മുഹ്തസ്ലി ചിന്താ ഗതിയാണ് എന്നാണു പറഞ്ഞത് ....
------------------------------------------------------------------------------------------------------
ഉധ്ഗടനതിനു ഒരു യാതസ്ഥികനെ (മടവൂരി ഭാഷയില്‍ )വിളികില്ല എന്ന് കരുതട്ടെ ...........ധൈര്യ മുല്ല ഏതു മടവൂരിക്കും ഈ വെല്ലുവിളി ഏറ്റെടുക്കാവുന്നതാണ് ..........

KP ,കുതന്ദ്രക്കാരന്‍ ആയ അസ്കര്‍ അലിക്ക് എഴുതിയ കത്തിന്റെ രൂപം

മര്‍കസൂ ദഅവ യുടെ ഭൂമിയുടെ ഒരു ഭാകം സൊകാര്യ ട്രസ്റ്റ്‌ ഇന്റെ പേരില്‍ രെജിസ്ടര്‍ ചെയ്തതില്‍ പ്രടിശേടിച്ച്‌ KP ,കുതന്ദ്രക്കാരന്‍ ആയ അസ്കര്‍ അലിക്ക് എഴുതിയ കത്തിന്റെ രൂപം

GULF MADAVOORISAM.flv


Friday, April 13, 2012

ആദര്‍ശം അടിയറവെക്കുന്ന പ്രശ്നമില്ല ..ap മടവൂരിനെ താകീത് നല്കിയതാവാം ........

വേഷങ്ങള്‍ പലതരം ...........രൌലതുല്‍ ഉലൂമിന്റെ ഒരു സമ്മേളനത്തില്‍ ഒന്ന് കൂടെ ഇരുന്നപോഴെക്ക് ഐക്യമായി എന്ന് വിളിച്ചു കൂവിയ മടവൂരികലെ ...ഒരു പാട് ഫോട്ടോക്ക് നിങ്ങള്‍ അടികുറിപ്പ് നല്‍കണം ......
1 )അഹലെ ഹദീസിനെ പിളര്‍ത്തി ഇന്ത്യന്‍ ഇസ്ലാഹി മൂവെമെന്ട ഉണ്ടാക്കി അതിന്റെ സിക്രെറെരി ആയ ഹുസൈന്‍ മടവൂര്‍ ഒറീസയിലെ ഒരു അഹലെ ഹദീസ് സമ്മേളനത്തില്‍..........................
നേതാവ് ആവശ്യത്തിനു ഏതു വേഷവും കെട്ടും ..............
എന്നാല്‍ കൂടെ കൂടികലായ മടവൂരികള്‍ ഏതു മൂവ് മെന്റിലാണ് എന്നാണു ചോദ്യം????????????

 
2)ഈ ഫോട്ടോ കാണിച്ചു ആളെ പറ്റിക്കാന്‍ മടവൂരികള്‍ കുറെ നോക്കി ............(90 ഇല നിന്നും പൂജ്യത്തിലേക്ക് പോയപ്പോള്‍ തോന്നിയതാവും )
..................(തെറ്റ് തിരുത്തി മടങ്ങുന്നവര്‍ക്കും മറ്റും ഇത് ഭാതകമല്ല )................എന്നാല്‍ തെറ്റി ധരിപിക്കാന്‍ കുറെ ഐക്യ ഫോട്ടോകള്‍ കൂടി ഞങ്ങള്‍ തരാം ............ഇന്ത്യന്‍ ഇസ്ലാഹികലുടെ നേതാവ് പല പ്രമുഗരുടെയും കൂടെ ഉണ്ട് ................


3)സിനിമാ നടന്‍ മംമൂടിയുടെ കൂടെ ...........................(പണ്ട് വര്‍ത്തമാനവും മമ്മുട്ടി ടയിമ്സും സിനിമ അവാര്‍ഡ് നല്‍കിയത് മറകണ്ടാ.............)
4)ആള്‍ ദൈവം ശ്രീ ശ്രീ രവിഷങ്കരിനോടൊപ്പം ...............
ഇനിയും  വേണമെങ്കില്‍ പിന്നീട് തരാം ...........................

ഒരുമിച്ചു ഒരു പരിപാടിയില്‍ പങ്കെടുത്താല്‍ അത് പോലും ദുരുപയോഗം ചെയ്യുന്ന മടവൂരികലെ നിങ്ങള്‍ ആദ്യം കാപട്ട്യം ഒഴിവാകി മാന്യമായി തെറ്റ് തിരുത്താന്‍ നോക്കൂ .....അപ്പോള്‍ ഐക്യം താനെ നടക്കും ..........
 

Jinnu koodiya Madavoor


Wednesday, April 11, 2012

വക്കം മൌലവി ജീവിചിരിപുണ്ടായിരുന്നെങ്കില്‍ ........ഓടാന്‍ ഈ സ്ഥലം പോരായിരുന്നു ......

ചെരിപ്പിനോത് കാല്‍ മുരിക്ക്കുകയും ...........നാട് ഒഅടുമ്പോള്‍ നടുവെ ഓടുകയും ചെയ്യുന്ന മടവൂരികള്‍ ഇനിയെങ്കിലും ഒരു  തിരുത്തലിനു തയ്യാര്‍ ആവണം അല്ലെങ്കില്‍ ഇനിയും വക്കം മൌലവിയുടെ പേര് ഉപയോഗിക്കരുത്

വക്കം മൌലവി ജീവിചിരിപുണ്ടായിരുന്നെങ്കില്‍ ........ഓടാന്‍ ഈ സ്ഥലം പോരായിരുന്നു ......

ചെരിപ്പിനോത് കാല്‍ മുരിക്ക്കുകയും ...........നാട് ഒഅടുമ്പോള്‍ നടുവെ ഓടുകയും ചെയ്യുന്ന മടവൂരികള്‍ ഇനിയെങ്കിലും ഒരു  തിരുത്തലിനു തയ്യാര്‍ ആവണം അല്ലെങ്കില്‍ ഇനിയും വക്കം മൌലവിയുടെ പേര് ഉപയോഗിക്കരുത്

നബിക്ക് സിഹിര്‍ ബാധിച്ച ഹദീസ് തള്ളണോ? എം എം അക്ബര്‍ മറുപടി പറയുന്നു


ഒരു കളവു പറഞ്ഞു കൊണ്ടാണ് ഈ  മടവൂരി  ചോദ്യം തുടങ്ങുന്നത് , ഇസ്ലാമിന്റെ ശത്രുക്കളായ ക്രിസ്ത്യാനികളും ജൂതന്മാരും നമുക്കെതിരെ ഈ ഹദീസ് വ്യാപകമായി  ഉപയോഗിക്കുന്നു എന്ന് . അവനു ദഅവത്  നടത്താന്‍ പോലും പറ്റുന്നില ഹോ  ആരാ ഈ ചോദികുന്നത് ഒരു ദഅവതും (കെ എന്‍ എമ്മിന്നെ കരിവാരി തേക്കുന്നത് മഹത്തായ ദഅവത്  ആണ്  അതല്ല ഇവിടെ ഉദ്ടെഷികുന്നത് ) നടത്താതെ വീട്ടില്‍ മുരടിചിരികുന്ന വര്‍ഗമാണ് കേട്ടോ . എന്തായാലും ഒരു സത്യം പറഞ്ഞു അവനു ഉത്തരം മുട്ടിയ  വിഷയമാണ്

Monday, April 9, 2012

മുതവാത്തിറായ ഹദീസിനേയും മടവൂരികള് തള്ളുന്നു

മുതവാത്തിറായ ഹദീസിനേയും മടവൂരികള് തള്ളുന്നു





ജിന്നും ശൈത്താനും അമാനീ തഫ്സീറില് നിന്നും

ജിന്നും ശൈത്താനും അമാനീ തഫ്സീറില് നിന്നും


















മടവൂര് വിഭാഗം ജിന്നു്,പിശാചു്   വിഷയത്തില്  കുപ്രചരങ്ങള് നടത്തി സ്വഹീഹായ ഹദീസിനേയും തള്ളി.... ജനങ്ങളുടേയും ഇടയില്  ഊരു ചുറ്റുന്നതിനിടയില് ഒരിക്കലെങ്കിലും അമാനി മൌലവിയുടെ തഫ്സീറെങ്കിലും വായിച്ചിരുന്നെങ്കില്.... ??????????!!!!!!!!!!!!!!!!!

“സുന്നത്തിൽ സ്ഥിരപ്പെട്ട റുക്വ് യ


സുന്നത്തിൽ സ്ഥിരപ്പെട്ട റുക്വ്‌യ എന്ന വിഷയത്തിലേക്ക്‌ കടക്കുന്നതിന്‌ മുമ്പ്‌ സാന്ദർഭികമായി ചില വസ്തുതകൾ ഇവിടെ ഉണർത്തുന്നത്‌ ഉചിതമായിരിക്കുമെന്ന്‌ തോന്നുന്നു. റുക്വ്‌യ (റുഖാ എന്നാണ്‌ അറബിയിൽ പറയുമ്പോൾ ഉച്ചരിക്കേണ്ടത്‌) എന്നത്‌ കേവലം പ്രാർത്ഥന മാത്രമല്ല, റുക്വ്‌യയിൽ പ്രാർത്ഥനയുണ്ടെങ്കിലും അതിലുപരിയായി നബി(സ്വ)യിൽ നിന്നും നമുക്ക്‌ സ്വഹീഹായി ലഭിച്ച ചില പ്രത്യേക രൂപം (രീതികൾ) റുക്വ്‌യയുടെ ഭാഗമായിട്ടുണ്ടെന്നത്‌ നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിന്റെ തുടക്കത്തിൽ റുക്വ്‌യ നിരോധിക്കപ്പെട്ടിരുന്നുവെന്നും പിന്നീട്‌ അനുവദിക്കപ്പെടുകയാണുണ്ടായതെന്നും ജാബിർ(റ)ൽ നിന്നും രിവായത്ത്‌ ചെയ്യപ്പെട്ട ഹദീഥിലൂടെ നമുക്ക്‌ വ്യക്തമാകുന്നുണ്ട്‌. റുക്വ്‌യയും ദുആയും ഒന്നാണെന്ന പുത്തൻ യുക്തിവാദികളുടെ വാദത്തെ തള്ളിക്കളയുവാൻ ഈ ഹദീഥ്‌ തന്നെ ധാരാളമാണ്‌. കാരണം ദുആ ഒരുകാലത്തും വിരോധിക്കപ്പെട്ട അവസ്ഥ ഉണ്ടായിരുന്നില്ലല്ലോ. മറ്റൊരു വാദം റുക്വ്‌യാ രോഗങ്ങൾക്ക്‌ മാത്രമുള്ള മന്ത്രമാണെന്നും പൈശാചികമായ ഉപദ്രവങ്ങൾക്ക്‌ (ജിന്നിന്റെ ശല്യം) അത്‌ യോജിച്ച പണിയല്ലെന്നുമാണ്‌. ഇങ്ങനെ പറയുന്ന ഇസ്ലാമിലെ മോഡേൺ യുക്തിവാദികൾ പലപ്പോഴും ഇത്തരം പ്രവർത്തികളെ പൗരോഹിത്യത്തിന്റെ തരംതാണ ഏർപ്പാടായി, അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരുതരം നിലവാരമില്ലാത്ത പണിയായിട്ടാണ്‌ ചിത്രീകരിക്കുകയും വർണ്ണിക്കുകയും ചെയ്തുകാണുന്നത്‌. ഇത്‌ തീർത്തും വസ്തുതകൾക്ക്‌ നിരക്കാത്തതും സുന്നത്തിനെതിരുമാണെന്ന്‌ ആദ്യമായി ഉണർത്തട്ടെ. ഇൽമുൽ കലാമിന്റെയും മുഅതസിലുകളുടെയും ചുവടു പിടിച്ചുള്ള ഇത്തരം പിഴച്ച വാദങ്ങൾ ആര്‌ കൊണ്ടുവന്നാലും അവരെ സൂക്ഷിക്കണം. എന്തെന്നാൽ മഹാൻമാരായ സ്വഹാബാക്കളിലൂടെ, അഹ് ലുസ്സുന്നത്തിന്റെ ഇമാമീങ്ങളിലൂടെ സുവ്യക്തമായി നമുക്ക്‌ ലഭിച്ച ദീനിന്റെ ശറഇലാണ്‌ അവർ കൈവെക്കുന്നതെന്ന്‌ സലഫുകളെ സ്നേഹിക്കുന്ന നാം ഒരോരുത്തരും തിരിച്ചറിയുക.
സൗദി അറേബ്യയിലെ റിയാദ്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന നമ്മുടെ ബഹുമാനപ്പെട്ട പണ്ഡിതൻ അബ്ദുൽ ജബ്ബാർ മദീനിയുടെ വാക്കുകൾ ഈ വിഷയത്തിൽ സലഫികൾ സ്വീകരിക്കേണ്ട നിലപാടെന്തെന്ന്‌ വ്യക്തമായി പഠിപ്പിക്കുന്നത്‌ ശ്രദ്ധിക്കുക.
“ചിലർ പൈശാചിക ഉപദ്രവങ്ങളെ റുക്വ്‌യയുടെ വിഷയം സംസാരിക്കുമ്പോൾ കേവലം വസ്‌വാസായി ചിത്രീകരിക്കുന്നത്‌ കാണാം. ഇതിനെ അഖ്.ലാനിയത്ത്‌ എന്ന്‌ പറയും. എന്നുവെച്ചാൽ പ്രമാണങ്ങളേക്കാൾ തങ്ങളുടെ ബുദ്ധിക്ക്‌ പ്രാമുഖ്യം കൽപിക്കുകയും ദീനിന്റെ വിഷയങ്ങളിൽ ബുദ്ധി പ്രയോഗിക്കുവാൻ പാടില്ലാത്ത വിഷയങ്ങളിൽ ബുദ്ധി പ്രയോഗിക്കുകയും ചെയ്യും. ഉദാഹരണത്തിന്‌, ഗൈബിയായ വിഷയത്തിൽ, നുബുവ്വത്തിന്റെ വിഷയത്തിൽ, തൗഹീദിന്റെ വിഷയത്തിൽ ഒക്കെ തന്നെയും മനുഷ്യ ബുദ്ധിക്ക്‌ എവിടെയാണ്‌ സ്ഥാനമുള്ളത്‌? ഇവിടെയൊക്കെ പ്രമാണങ്ങൾ എന്ത്‌ പറയുന്നു എന്നത്‌ സ്വീകരിക്കുവാനും വിശ്വസിക്കുവാനുമാണ്‌ ഇസ്ലാം നമ്മോട്‌ അനുശാസിക്കുന്നത്‌. അല്ലാതെ ബുദ്ധി ഉപയോഗിച്ച്‌ അവനവന്‌ തോന്നുന്നത്‌ തള്ളുന്നതും കൊള്ളുന്നതും ശുദ്ധ അഖ്.ലാനിയത്താണ്. ഈ അഖ്.ലാനിയത്തിന്റെ ജ്വരം മൂത്ത്‌ ചിലർ അഹ് ലുസ്സുന്ന വൽ ജമാഅത്തിന്റെ അഖീദയെയും ആദർശത്തെയും വ്യാഖ്യാനിച്ച്‌ ഒപ്പിക്കുവാൻ സാഹസപ്പെടുന്നത്‌ കാണാം. യഥാർത്ഥത്തിൽ പൈശാചിക ബാധ കേവലം വസ്‌വാസ്‌ മാത്രമാണോ? അതല്ല അതിനപ്പുറം പിശാച് മനുഷ്യനെ ഉപദ്രവിക്കുന്ന, ശല്യപ്പെടുത്തുന്ന, മനുഷ്യനിൽ വിഭ്രാന്തി സൃഷ്ടിക്കുന്ന അവസ്ഥകളുണ്ടോ? ഒരു സംശയവും വേണ്ടാ, ഉണ്ടെന്ന്‌ തന്നെയാണ്‌ പ്രമാണങ്ങൾ അറിയിക്കുന്നത്‌. അഹ് ലുസ്സുന്ന വൽ ജമാഅത്തിന്റെ പണ്ഡിതൻമാർ ആ വിഷയത്തിൽ ഭിന്നാഭിപ്രായക്കാരല്ല.
‘പലിശ തിന്നുന്നവർ പിശാച് ബാധ നിമിത്തം മറിഞ്ഞു വീഴുന്നവൻ എഴുന്നേൽക്കുന്നത്‌ പോലെയല്ലാതെ എഴുന്നേൽക്കുകയില്ല’ എന്ന സൂറ: ബഖറയിലെ ആയത്ത്‌ 275 വിശദീകരിക്കുന്നിടത്ത്‌ ഇമാം ഖുർത്തുബി(റ) പറയുന്നത്‌ കാണുക. ‘ജിന്നിന്റെ ഭാഗത്തു നിന്ന്‌ വിഭ്രാന്തിയുണ്ടാകുന്നതിനെ നിരാകരിക്കുന്നവരുടെ നിരാകരണം ഫസാദാണ്‌, ബാത്വിലാണ്‌, നിരർത്ഥകമാണെന്നതിന്‌ ഈ ആയത്തിൽ തെളിവുണ്ട്‌.
അബൂ ഹയ്യാനുൽ അന്തലൂസിയുടെ തഫ്സീറിൽ പറയുന്നു. ‘യഥാർത്ഥത്തിൽ ശയ്ത്വാൻ മനുഷ്യനെ വീഴ്ത്തും. ‘ഇവിടെയും മാനസികമായ വസ്‌വാസുകൾക്കപ്പുറം മനുഷ്യനെ വീഴ്ത്തുവാൻ ശയ്ത്വാന്റെ പ്രവർത്തനങ്ങൾക്കാകുമെന്ന്‌ തന്നെയാണ്‌ തെളിയുന്നത്‌. മഹാനായ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ(റ) ഈ ആയത്തിന്റെ തഫ്സീറിൽ പറയുന്നു. ‘വിഭ്രാന്തിയിൽ വീണവർ അല്ലെങ്കിൽ മറ്റുള്ളവർ, അവരുടെ ശരീരത്തിൽ ജിന്ന്‌ പ്രവേശിക്കുമെന്നതിനെ നിഷേധിക്കുന്നവരായി മുസ്ലിം അഇമ്മത്തുകളിൽ (അഹ് ലുസ്സുന്നയുടെ ഇമാമുമാരിൽ) ആരും തന്നെയില്ല. വല്ലവനും ഇതിനെ നിഷേധിച്ചാൽ, അഥവാ ജിന്ന്‌ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നതിനെ കളവായി വാദിച്ചാൽ അവൻ ഇസ്ലാമിക ശരീഅത്തിന്റെ പേരിൽ കളവ്‌ പറയുകയാണ്‌.’ ഇമാം ഇബ്നു ഹജർ അസ്കലാനി(റ)യും സമാനമായ അഭിപ്രായം ഫത്ഹുൽ ബാരിയിലും രേഖപ്പെടുത്തിയതായി കാണാൻ കഴിയുന്നു.’ (റുക്വ്‌യാ ശറഇയ്യ: എന്ന വിഷയത്തിൽ അബ്ദുൽ ജബ്ബാർ മദീനിയുടെ ദർസിൽ നിന്നും ആശയം സംഗ്രഹിച്ചെടുത്തത്‌- ലേഖകൻ)
ഇത്‌ ഇതിന്റെ ഒരു വശമാണെങ്കിൽ മറുവശത്ത്‌ റുക്വ്‌യാ ചികിത്സയുടെ പേരിൽ അതിർവരമ്പുകൾ ലംഘിക്കുന്ന ചില നൂതന പ്രവണതകളും പ്രോത്സാഹിപ്പിക്കപ്പെടാവുന്നതല്ല. പലപ്പോഴും ഈ വിഷയത്തിൽ അനുവദനീയമായ ഫിഖ്ഹിന്റെ പരിധിക്കപ്പുറത്ത്‌ നിന്ന്‌ ചികിത്സിക്കുവാനായി പ്രത്യേക സെന്ററുകളും സംഘങ്ങളും രൂപപ്പെട്ടു വരുന്നത്‌ ആത്മീയ ചികിത്സയുടെ പേരിൽ പൗരോഹിത്യം നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണ സമ്പ്രദായങ്ങളെ പരോക്ഷമായെങ്കിലും പ്രോത്സാഹിപ്പിക്കുന്നതിന്‌ വഴിവെക്കുമെന്ന്‌ മനസ്സിലാക്കി ഇത്തരം കാര്യങ്ങളിൽ നിന്നും സാധാരണക്കാരായ ആളുകൾ വിട്ടുനിൽക്കുന്നതാണ്‌ കൂടുതൽ ഉത്തമമായിട്ടുള്ളത്‌ എന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
റുക്വ്‌യയുടെ പേരിൽ വെള്ളത്തിൽ ഊതിയുള്ള ചികിത്സക്ക്‌ സ്വഹാബത്തിൽ നിന്നും സ്വഹീഹായ യാതൊരു ഹദീസും നമുക്ക്‌ ലഭിച്ചിട്ടില്ല. ഈ വിഷയത്തിൽ അപൂർവ്വം ചില പണ്ഡിതന്മാർ (ഇമാം അഹ്മദ്‌(റ), ഇബ്നു തൈമിയ(റ) തുടങ്ങിയവർ ഇപ്രകാരം ചെയ്തതായിക്കാണാമെങ്കിലും അവയ്ക്കാധാരമായ വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ (ഹദീഥുകളിലോ, സ്വഹാബത്തിന്റെ ജീവിതത്തിൽ നിന്നോ സനദോട്‌ കൂടി ഉദ്ധരിക്കപ്പെട്ടവ) അത്തരം കാര്യങ്ങൾ പിൻപററുവാൻ നാം ബാധ്യസ്ഥരല്ല. ഇത്‌ പറയുമ്പോൾ മഹാൻമാരായ ഇമാമീങ്ങൾ തെളിവില്ലാതെ തന്നിഷ്ടം പ്രവർത്തിക്കുന്നവരാണെന്ന്‌ നാം ആരോപിക്കുന്നു എന്ന്‌ ധരിക്കരുത്‌, മറിച്ച്‌ ഒരു വേള അവർക്ക്‌ ഈ വിഷയത്തിൽ ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ അവ സാധൂകരിക്കപ്പെട്ടേക്കാം. എന്നിരുന്നാലും അതിന്റെ വിശദീകരണം ഉപോൽബലകമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ നമ്മിലെത്തിച്ചേർന്നിട്ടില്ല എന്ന കാരണത്താൽ സൂക്ഷ്മതക്ക്‌ ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കലാവും നല്ലതെന്നാണ്‌ ശൈഖ്‌ അൽബാനിയെപ്പോലുള്ള പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്‌. ജിന്ന്‌ബാധയുള്ള കുട്ടിയെ ചികിത്സിക്കുമ്പോൾ നബി(സ്വ) മുതുകിൽ കൊട്ടിയെന്ന ഹദീഥ്‌ സ്വഹീഹാണ്‌. മററു ചില രിവായത്തുകളിലും നബി(സ്വ) അടിച്ചതായി കാണാവുന്നതാണ്‌. എന്നാൽ വളരെയേറെ സൂക്ഷ്മതയാവശ്യമായിട്ടുള്ള ഇത്തരം വിഷയങ്ങൾ ‘വാളെടുത്തവനെല്ലാം വെളിച്ചപ്പാടാവുന്ന കോലത്തിൽ’ നാടിന്റെ മുക്കിലും മൂലയിലും ’അടി ചികിത്സാ കേന്ദ്രങ്ങളായി’ പൊട്ടി വിരിയുന്നത്‌ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാത്തതാണ്‌.
ശാരീരികമായ അസുഖങ്ങൾക്ക്‌ ചികിത്സിക്കുവാൻ കുറഞ്ഞത്‌ അഞ്ചു വർഷം മെഡിക്കൽ കോളേജിൽ പഠിച്ച്‌ എം.ബി.ബി.എസ്‌ ബിരുദമെടുക്കണമെന്ന്‌ നാമേവരും സമ്മതിക്കുന്നു.എന്നാൽ ശാരീരികവും ആത്മീയവുമായ ചികിത്സയുടെ ശാസ്ത്രമായ റുക്വ്‌യ ശറഇയ്യ ചെയ്യുന്നതിന്‌ ഇപ്രകാരം യാതൊരു നിബന്ധനകളോ, യോഗ്യതകളോ ആവശ്യമില്ലെന്ന്‌ നാം ധരിച്ചുവശായിരിക്കുന്നത്‌ അത്ഭുതം തന്നെ.
രണ്ട്‌ തരം കാര്യങ്ങൾക്കാണ്‌ റുക്വ്‌യ അനുവദിക്കപ്പെട്ടിട്ടുള്ളതെന്ന്‌ ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്തിൽ നാം മനസ്സിലാക്കുകയുണ്ടായല്ലോ. ഒന്നാമത്തേത്‌ കണ്ണേറും രണ്ടാമത്തേത്‌ (വിഷ) ജന്തുക്കളുടെ കടിയിൽ നിന്നുണ്ടാവുന്ന രോഗങ്ങളിൽ നിന്നുമാണ്‌. മനുഷ്യ ജീവിതത്തിൽ നാം അനുഭവിക്കുന്ന ഒട്ടു മിക്ക രോഗങ്ങളും പ്രയാസങ്ങളും ഈ രണ്ടു കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതായി കാണാമെന്നാണ്‌ പണ്ഡിതൻമാർ ഇതേക്കുറിച്ച്‌ വിശദീകരിക്കുന്നത്‌.
മനുഷ്യന്റെയും ജിന്നുകളുടെയും കണ്ണേറ്‌ മൂലമുണ്ടാവുന്ന പ്രയാസങ്ങൾക്കെല്ലാം നബി(സ്വ) റുക്വ്‌യ അനുവദിച്ചിട്ടുള്ളതായും സ്വയം ചെയ്തിട്ടുള്ളതായും നാം സ്വഹീഹായ ഹദീസുകളിൽ നിന്ന്‌ മനസ്സിലാക്കി. സൂറ: ഫാതിഹയും സൂറ: ഇഖ്.ലാസ്‌, ഫലഖ്‌, അന്നാസ്‌ (മുഅവ്വിദാതുകൾ) കൂടാതെ ആയതുൽ കുർസിയ്യ്‌ , സൂറ: ബഖറയിലെ അവസാനത്തെ മൂന്ന്‌ ആയത്തുകൾ തുടങ്ങിയവയെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നമുക്ക്‌ മന്ത്രിക്കുവാനായി ഉപയോഗിക്കാവുന്നതാണ്‌. പിശാചുക്കളുടെ ശല്യത്തിൽ നിന്നും വീടുകളെ സംരക്ഷിക്കുന്നതിനായി വിശുദ്ധ ഖുർആനിലെ സൂറ: ബഖറ: ഓതുവാൻ തിരുമേനി കൽപ്പിച്ചതായി കാണാം.
ഖുർആനിലെ ഏതൊരായത്തുകളും റുക്വ്‌യക്ക് ഉപയോഗിക്കാവുന്നതാണെങ്കിലും ചില സൂറത്തുകൾക്കും ആയത്തുകൾക്കും പ്രത്യേകം സവിശേഷത ഇക്കാര്യത്തിലുള്ളതായി ഹദീസുകളിൽ സ്ഥിരപ്പെട്ടതായും നാം ഇതിനോടകം മനസ്സിലാക്കി. ഇപ്രകാരം മന്ത്രിക്കുമ്പോൾ ഊതുന്നതും, ചിലപ്പോൾ ലഘുവായ രീതിയിൽ തുപ്പൽ പാററി ഊതുന്നതും വിരലിൽ ഉമിനീരാക്കി അത്‌ മണ്ണിൽ തട്ടിച്ച്‌ വേദനയുള്ളിടത്ത്‌ അത്‌ കൊണ്ട്‌ തടവുന്നതുമെല്ലാം നബി(സ്വ)യിൽ നിന്നും സ്വഹീഹായി രേഖപ്പെടുത്തപ്പെട്ടതാണ്‌. ഇതൊക്കെ കേൾക്കുമ്പോഴേക്കും ചിലരൊക്കെ മുഖം ചുളിക്കും, തങ്ങളുടെ വരണ്ട ഈമാൻ യുക്തിക്ക്‌ പണയം വെച്ച മൂഢന്മാരാണവർ. നബി(സ്വ)യിൽ നിന്നും ഒരു സുന്നത്ത്‌ മനസ്സിലാക്കി അത്‌ അംഗീകരിക്കുവാനും പരസ്യപ്പെടുത്തുവാനും വിമ്മിഷ്ടം കാണിക്കുന്നവരുടെ യുക്തിയും ബുദ്ധിയും എന്തായാലും സലഫുകളുടെ രീതിശാസ്ത്രത്തിന്‌ പുറത്ത്‌ തന്നെയാണെന്നതിൽ യാതൊരു സംശയവും വേണ്ട.
പൈശാചികബാധയ്ക്ക്‌ നബി(സ്വ) മന്ത്രിച്ച്‌ ചികിത്സിച്ചതായി സ്വഹീഹായി രേഖപ്പെടുത്തപ്പെടുകയും സ്വഹാബത്തും സലഫുകളും അത്‌ ഫലവത്തായി ചെയ്തതായും അനേകം ഗ്രന്ഥങ്ങളിലൂടെ പണ്ഡിതന്മാർ നമുക്ക്‌ വിശദീകരിച്ച്‌ തരുന്നുണ്ട്‌. ഫത്ഹുൽ ബാരിയിൽ ഇബ്നു ഹജർ അസ്കലാനി(റ) വളരെ വിശദമായി ഇവയെക്കുറിച്ച്‌ പ്രതിപാദിച്ചതായിക്കാണാം. നിഷേധിക്കാനാവാത്ത സ്വഹീഹായ ഹദീസുകളെ ആസ്പദമാക്കിയുള്ള ഇത്തരം ആധികാരിക പ്രമാണങ്ങളെയെല്ലാം കണ്ടില്ലെന്ന്‌ നടിക്കുന്ന, അഥവാ കണ്ടാൽ തന്നെ തന്റെ (ദുർ)ബുദ്ധിക്ക്‌ അനുയോജ്യമല്ലെന്ന കാരണത്താലോ, ലോകമാന്യതയ്ക്ക്‌ വേണ്ടിയോ ഇവയെല്ലാം അവഗണിക്കുന്നവരെ നമുക്ക്‌ മാററി നിർത്താം. ജിന്നുകൾ മനുഷ്യനിൽ വന്നിറങ്ങുമെന്നതും, അവ മനുഷ്യശരീരത്തിൽ പ്രവേശിക്കുമെന്നതും അഹ്.ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ ഒന്നടങ്കം അംഗീകരിക്കുന്ന യാഥാർത്ഥ്യമാണ്‌. അവയുടെ ഈ ശല്യത്തിൽ നിന്നും (ജിന്നു ബാധ) രക്ഷക്കായി ഖുർആൻ ആയത്തുകളോതിയോ, നബി(സ്വ)യിൽ നിന്നും ലഭിച്ച പ്രാർത്ഥനകളുപയോഗിച്ചോ മന്ത്രിക്കാവുന്നതാണ്‌. എന്നാൽ തദവസരത്തിൽ ജിന്നുകളുമായി സംസാരിക്കുമ്പോൾ നബി (സ) ഉപയോഗിച്ച വാക്കുകളിൽ നമ്മുടെ വാക്കുകളും പരിമിതപ്പെടുത്തേണ്ടതാണ്‌. اخرج عدو الله)) അല്ലാഹുവിന്റെ ശത്രുവെ, നീ പുറത്തു പോവുക. (കടക്കുക) ഇതിൽപ്പരം ഏതൊരു വാക്കും ജിന്നുമായുള്ള സംസാരവുമെല്ലാം തന്നെ ശിർക്കിലേക്കും കുഫ്‌റിലേക്കും നയിക്കുമെന്നും ആയതിനാൽ അവയിൽ നിന്നും വിട്ടു നിൽക്കണമെന്നുമാണ്‌ പണ്ഡിതന്മാർ ആ വിഷയത്തിൽ ഊന്നിപ്പറയുന്നത്‌. ശൈഖ്‌ അൽബാനി(റ)യുടെ ഫത്‌വയും ഈ വിഷയത്തിൽ സമാനമായ വിധി തന്നെയാണ്‌ പ്രസ്താവിച്ചിട്ടുള്ളതെന്ന്‌ സാന്ദർഭികമായി ഉണർത്തിക്കൊള്ളട്ടെ.
ആയതിനാൽ അല്ലാഹുവിന്റെ റസൂൽ(സ്വ)യുടെ ചര്യ പിൻപറ്റുന്നതിന്‌ പകരം ഊഹങ്ങളിൽ നിന്നും അനുമാനങ്ങളിൽ നിന്നും കേട്ടുകേൾവിയിൽ നിന്നുമൊക്കെ പുതിയ പുതിയ റുക്വ്‌യാ രീതിശാസ്ത്രങ്ങൾ ഉണ്ടാക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നവർക്കായി നബി(സ്വ)യുടെ സുന്നത്തിന്റെ പരിധി ലംഘിക്കുന്നവരെ താക്കീത്‌ ചെയ്യുമ്പോൾ ഇമാം മാലിക്‌(റ) ഓതിവെച്ച ക്വുർആൻ ആയത്ത്‌ ശൈഖ്‌ അൽബാനിയും(റ) നമ്മോട്‌ ആവർത്തിക്കുന്നു.
24:63 فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ
‘ആകയാൽ അ​ദ്ദേഹത്തിന്റെ കൽപനക്ക്‌ എതിര്‌ പ്രവർത്തിക്കുന്നവർ തങ്ങൾക്ക്‌ വല്ല ആപത്തും വന്ന്‌ ഭവിക്കുകയോ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത്‌ സൂക്ഷിച്ചുകൊള്ളട്ടെ’. 24:63
മ​‍്രന്തിക്കുന്നതോടൊപ്പം സുന്നത്തിൽ സ്ഥിര​പ്പെട്ട ഏതാനും ദുആകൾ താഴെ കൊടുക്കുന്നു.
أسأل الله العظيم رب العرش العظيم أن يشفيك
‘മഹത്തായ സിംഹാസനത്തിന്റെ ഉടമയായ മഹാനായ അല്ലാഹുവിനോട്‌ നിന്റെ രോഗശമനത്തിന്‌ വേണ്ടി ഞാൻ ചോദിക്കുന്നു.’
أعيذكما بكلمات الله التامة من كل شيطان وهامة ومن كل عين لامة
‘സർവ്വ പിശാചുക്കളിൽ നിന്നും, വിഷജീവികളിൽ നിന്നും എല്ലാ ദുഷ്ടകണ്ണുകളിൽ നിന്നും അല്ലാഹുവിന്റെ പരിപൂർണ്ണമായ വചനങ്ങളുടെ പേരിൽ ഞാൻ നിങ്ങൾക്ക്‌ അഭയം തേടുന്നു.’
اللهم رب الناس أذهب الباس ، اشفه وأنت الشافي ، لا شفاء إلا شفاؤك ، شفاء لا يغادر سقما
‘ജനങ്ങളുടെ നാഥനായ അല്ലാഹുവേ, ഇയാളുടെ പ്രയാസം ഇല്ലാതാക്കേണമേ , നീയാണ്‌ സൗഖ്യം നൽകുന്നവൻ, നീ നൽകുന്ന ശമനമല്ലാതെ യാതൊരു ശമനവുമില്ല. രോഗം അവശേഷിക്കാത്ത വിധത്തിൽ നീ സു‍ഖപ്പെടു​ത്തേണമേ.’
اللهم أذهب عنه حرها وبردها ووصبها
‘അല്ലാഹുവേ, രോഗത്തിന്റെ ചൂടും തണുപ്പും ക്ഷീണവും അവനിൽ നിന്നും നീ നീക്കിക്കളയേണമേ
-حسبي الله لا إله إلا هو عليه توكلت وهو رب العرش العظيم
‘എനിക്ക്‌ അല്ലാഹു മതി. അവനല്ലാതെ മറെറാരാരാധ്യനില്ല. അവനിൽ ഞാൻ ഭരമേൽ‌പ്പിക്കുന്നു. അവൻ മഹത്തായ സിംഹാസനത്തിന്റെ നാഥനാണ്‌.’
بسم الله أرقيك ، من كل شيء يؤذيك ، من شر كل نفس ، و عين حاسد ، بسم الله أرقيك ، و الله يشفيك
അല്ലാഹുവിന്റെ നാമത്തിൽ, നിനക്ക്‌ ഉപദ്രവകരമായ എല്ലാ രോഗത്തിൽ നിന്നും അസൂയാലുവിന്റെ കണ്ണേറിൽ നിന്നും എല്ലാ ദുഷിച്ച ആത്മാവിന്റെ നാശത്തിൽ നിന്നും നി​ന്നെ ഞാൻ മ​‍്രന്തിക്കുന്നു. അല്ലാഹു നിനക്ക്‌ രോഗശമനം നൽക​ട്ടെ. അല്ലാഹുവിന്റെ നാമത്തിൽ നി​‍ന്നെ ഞാൻ മന്ത്രിക്കുന്നു.

ശരീരത്തിൽ വേദനിക്കുന്ന ഭാഗത്ത്‌ കൈ വെക്കുക. മൂന്ന്‌ തവണ بسم الله എന്ന്‌ പറയുക. ശേഷം أعوذ بالله وقدرته من شر ما أجد وأحاذر എന്ന്‌ ഏഴ്‌ പ്രാവശ്യം പറയുക. ‘എ​ന്നെ ബാധിച്ചതിന്റെയും ഞാൻ ഭയപ്പെടുന്നതിന്റെയും വിഷമത്തിൽ നിന്ന്‌ അല്ലാഹുവിലും അവന്റെ കഴിവിലും ഞാൻ അഭയം തേടുന്നു’.

വഞ്ചനയുടെ വര്‍ത്തമാനം;


അജിലാലിന്റെ രാജിക്കത്ത് ഒരു കുറ്റപത്രം
മാനേജ്‌മെന്റിന്റെ നീതി കേടില്‍ മനം മടുത്ത് നാല് വര്‍ഷത്തെ സേവനത്തിന് ശേഷം 2007ല്‍ സ്ഥാപനം വിട്ട ഫോട്ടോഗ്രാഫര്‍ അജിലാല്‍ മാനേജ്‌മെന്റിന് നല്‍കിയ രാജിക്കത്ത്.
അജിലാല്‍ വി സി,
ഫോട്ടോഗ്രാഫര്‍,
വര്‍ത്തമാനം ദിനപത്രം,
മീഡിയ വ്യൂ ലിമിറ്റഡ്,
കോഴിക്കോട്
മാനേജിങ് ഡയറക്ടര്‍
വര്‍ത്തമാനം,
മീഡിയാ വ്യൂ ലിമിറ്റഡ്,
ചാലപ്പുറം,
കോഴിക്കോട്
വിഷയം: വര്‍ത്തമാനം ദിനപത്രത്തിലെ ജോലിയില്‍ നിന്നും വിടുതല്‍ നല്‍കുന്നത് സംബന്ധിച്ച്.
ബഹുമാനപ്പെട്ട മാനേജിങ് ഡയറക്ടര്‍,
നേരിന്റെയും നീതിയുടെയും നിലാവിനുവേണ്ടി നോമ്പെടുക്കുന്ന പുണ്യമാസത്തിന്റെ ആശംസകള്‍. 2003 ജനുവരി 1 മുതല്‍ ഞാന്‍ താങ്കളുടെ പത്രസ്ഥാപനമായ വര്‍ത്തമാനം ദിനപത്രത്തിലെ ഫോട്ടോഗ്രാഫറാണ്. 2003 ജനുവരി 1 മുതല്‍ എന്നാണ് എനിക്ക് നല്‍കിയിരിക്കുന്ന അപ്പോയിന്റ്‌മെന്റ് ലെറ്ററില്‍ പറയുന്നത്. താങ്കളുടെ കീഴിലുള്ള എച്ച്. ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിച്ചിട്ടുള്ള കള്ളരേഖകള്‍ അനുസരിച്ച് ഈ തിയ്യതിയില്‍ മാറ്റമുണ്ടാകാം. ആ വ്യാജരേഖകള്‍ അനുസരിച്ച് വേണമെങ്കില്‍ താങ്കള്‍ക്ക് ഇത് തിരുത്തിവായിക്കാവുന്നതുമാണ്. അന്നുമുതല്‍ ഈ ദിവസം വരെ വര്‍ത്തമാനത്തിനുവേണ്ടി ചിത്രങ്ങളെടുക്കുന്നതുമുതല്‍ പോസ്റ്റര്‍ ഡിസൈന്‍, വര്‍ത്തമാനം ടി വി ആഡ് വരെ ചെയ്തിട്ടുണ്ട്. വര്‍ത്തമാനത്തിനുവേണ്ടി കേരളത്തിലും പുറത്തും സഞ്ചരിച്ചിട്ടുണ്ട്. മാസങ്ങളോളം ശമ്പളമില്ലാതിരുന്നിട്ടും പട്ടിണിയോളം എത്തുന്ന സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും മുറുമുറുപ്പില്ലാതെ പണിയെടുത്തിട്ടുണ്ട്.
കുടുംബത്തിന്റെ ഏക സാമ്പത്തിക സ്രോതസ്സായിട്ടും വിയര്‍പ്പാറുന്നതിന് മുമ്പ് കൂലി കിട്ടണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടുമില്ല. അങ്ങനെ നല്‍കണമെന്നാണ് താങ്കള്‍ പഠിച്ച ആദര്‍ശം പറയുന്നതെന്ന് കേട്ടിട്ടുണ്ട്. താങ്കള്‍ക്കതിനെക്കുറിച്ച് കൂടുതല്‍ ബോധ്യം കാണും. എന്തായാലും മാസങ്ങളോളം കാത്തിരുന്ന് കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് ജീവിക്കാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു. ആ പാഠത്തിന് ആദ്യമായി വര്‍ത്തമാനത്തോടും താങ്കളോടും നന്ദി പറയട്ടെ. നിരവധിയാളുകള്‍ വിട്ടുപോവുന്നത് കണ്ടിട്ടും, ‘എടാ ഇത് മുങ്ങുന്ന കപ്പലാണ് എങ്ങനെയെങ്കിലും രക്ഷപ്പെട്ടോഎന്ന് പലരും ഉപദേശിച്ചിട്ടും വര്‍ത്തമാനത്തില്‍ തന്നെ തുടര്‍ന്നതിന്റെ ഫലം എന്റെ കടബാധ്യതകള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു എന്നത് മാത്രമാണ്.
ഭൂമിയില്‍ ചെയ്യുന്ന പുണ്യങ്ങളുടെ ഫലം സ്വര്‍ഗത്തില്‍ ലഭിക്കുമെന്ന് എന്റെ മുജാഹിദ് സുഹൃത്തുക്കള്‍ പറയുന്നത് കേട്ടിട്ടുണ്ട്. വര്‍ത്തമാനത്തിനുവേണ്ടി പണിയെടുത്തതിന്റെ കൂലി സ്വര്‍ഗ്ഗത്തിലെങ്കിലും കിട്ടുമായിരിക്കുമെന്നാണ് എന്റെ എളിയ പ്രതീക്ഷ.
ഞാന്‍ മാസങ്ങള്‍ക്ക് മുമ്പ് താങ്കള്‍ക്ക് ഒരു കത്ത് നല്‍കിയിരുന്നു. എനിക്ക് കമ്പനി നിയമപ്രകാരം, എന്റെ അപ്പോയിന്റ്‌മെന്റ് ഓഡര്‍ പ്രകാരം, നല്‍കേണ്ട കിറ്റ് അലവന്‍സ് അഥവാ ക്യാമറ അലവന്‍സ് കുടിശ്ശിക സംബന്ധിച്ച്. ഞാന്‍ വര്‍ത്തമാനത്തില്‍ ചേര്‍ന്നതുമുതല്‍ ഇന്നുവരെ ഈ അലവന്‍സ് എനിക്ക് നല്‍കിയിട്ടില്ല എന്ന് ഞാന്‍ പല തവണ ചൂണ്ടിക്കാട്ടിയിരുന്നു. 45,000രൂപയിലധികം വരും ഈ തുക. എന്നെ സംബന്ധിച്ച് ഇത് വലിയൊരു തുക തന്നെയാണ്. ഇത് അനുവദിച്ചു കിട്ടുന്നതിന് വേണ്ടി പല തവണ ഞാന്‍ താങ്കളെ വന്നു കണ്ടിരുന്നു. ശരിയാക്കാം. എന്ന് വാക്കാല്‍ ഉറപ്പു നല്‍കിയതല്ലാതെ ഒന്നും സംഭവിച്ചില്ല.
ഒടുവില്‍ എനിക്ക് പ്രസ്‌ക്ലബില്‍ പരാതി നല്‍കേണ്ടി വന്നു. ആ പരാതി നല്‍കുന്നതിന് മുമ്പും താങ്കളെ ഞാന്‍ ബന്ധപ്പെട്ടിരുന്നു എന്ന് ഓര്‍ക്കുക. പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികള്‍ ഇതുസംബന്ധിച്ച് വര്‍ത്തമാനം മാനേജ്‌മെന്റ് പ്രതിനിധികളെ കാണുകയും സംസാരിക്കുകയും ചെയ്തു. കമ്പനി അജിലാലിന് ഒരു രൂപ പോലും നല്‍കാന്‍ ബാക്കിയില്ല. വേണമെങ്കില്‍ അയ്യായിരം രൂപ കോമ്പന്‍സേഷന്‍ നല്‍കാംഎന്നാണ് യൂണിയന്‍ പ്രതിനിധികളെ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചതെന്ന് അവര്‍ എന്നോട് പറഞ്ഞു.
ഇത് കേട്ടപ്പോഴുണ്ടായ സന്തോഷം വിവരിക്കാനാവാത്തതാണ്. എനിക്ക് നിയമപരമായി ലഭിക്കേണ്ട നാല്‍പത്തിയയ്യായിരത്തിന് പകരം അയ്യായിരം രൂപയുടെ ഔദാര്യം! മഹത്തായ മൂല്യങ്ങള്‍ നാഴികയ്ക്ക് നാല്‍പത് വട്ടം ആണയിടുന്ന താങ്കള്‍ക്കും താങ്കളുടെ മഹത്തായ പ്രസ്ഥാനത്തിനും ലജ്ജയോ മിനിമം മാന്യതയോ ഇല്ലെന്ന് തെളിയിക്കുന്ന വര്‍ത്തമാനമായിപ്പോയി ഇത് എന്ന് പറയേണ്ടി വരുന്നതില്‍ അതിയായ ദുഃഖമുണ്ട്.
താങ്കളുടെ ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്റെ പേരില്‍ വ്യാജരേഖ ചമയ്ക്കുകയും അപ്പോയിന്റ്‌മെന്റ് രേഖകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തതു സംബന്ധിച്ച് തെളിവുകള്‍ സഹിതം ഞാന്‍ ആഴ്ചകള്‍ക്കുമുമ്പ് ഒരു പരാതി നല്‍കിയിരുന്നു. അതിന് താങ്കളുടെ ഭാഗത്തുനിന്നും ഇതുവരെ മറുപടി ഉണ്ടായിട്ടില്ല. കുറ്റം ഇതുവരെ നിഷേധിക്കുകയോ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയോ ഞാന്‍ നല്‍കിയ പരാതിക്ക് ഒരു മറുപടിയെങ്കിലും നല്‍കുകയോ ഉണ്ടായിട്ടില്ല. ഗുരുതരമായ ഈ ക്രിമിനല്‍ കുറ്റം ചൂണ്ടിക്കാണിച്ചതിന് എനിക്കെതിരെ പ്രതികാരനടപടികള്‍ എടുക്കാനാണ് താങ്കളും താങ്കളുടെ മാനേജ്‌മെന്റും സ്ഥാപനവും ശ്രമിച്ചത്. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നിയമന ഉത്തരവ്, സ്ഥാപനത്തില്‍ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ്, നാല് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയിലെല്ലാം താങ്കളും മറ്റ് ഉന്നത അധികാരികളും ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. അതിലെല്ലാം ഞാന്‍ സ്ഥാപനത്തില്‍ ചേരുന്നത് 2003 ജനുവരി ഒന്നിനാണ്. എന്നാല്‍ ക്യാമറ അലവന്‍സ് സംബന്ധിച്ചും മറ്റും പരാതികള്‍ ഉന്നയിക്കാന്‍ തുടങ്ങിയതിന് ശേഷം കമ്പനിയുടെ ജനറല്‍ മാനേജര്‍ അബ്ദുള്‍ ലത്തീഫ് കരിമ്പുലാക്കല്‍ തുല്യം ചാര്‍ത്തിയ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ ഡേറ്റുകള്‍ മാറിപ്പോയതിന്റെ മനശ്ശാസ്ത്രം എനിക്ക് പിടികിട്ടുന്നില്ല.
ഇതെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ എനിക്ക് ലഭിച്ച മറുപടി ഇതായിരുന്നു. സ്ഥാപനത്തിനും എംഡിക്കുമെതിരെ ഇരുപതിലധികം ക്രിമിനല്‍ സിവില്‍ കേസുകളുണ്ട്. താങ്കള്‍ ഇതുസംബന്ധിച്ച് ഒരു കേസ് കൊടുക്കൂ. കേസ് ഞങ്ങള്‍ക്ക് പുത്തരിയല്ല
പൊതുസമൂഹത്തില്‍ സുതാര്യതയ്ക്കും നീതിക്കും വേണ്ടി നിലകൊള്ളുന്നുവെന്ന് നെഞ്ചിലടിച്ച് പ്രഖ്യാപിക്കുന്ന താങ്കളുടെ പത്രസ്ഥാപനത്തില്‍ നിന്നും നവോത്ഥാന ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന താങ്കളുടെ പ്രസ്ഥാനത്തില്‍ നിന്നും നീതി പ്രതീക്ഷിച്ചുവെന്നതാണ് ഏറ്റവും ക്രിമിനല്‍ ആയ കുറ്റമെന്ന് ഞാനിപ്പോള്‍ വേദനയോടെ മനസ്സിലാക്കുന്നു. അലവന്‍സ് കുടിശ്ശിക സംബന്ധിച്ചും മറ്റും ഞാന്‍ പരാതികള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ താങ്കള്‍ എന്നെ മലപ്പുറം ബ്യൂറോയിലേക്ക് സ്ഥലം മാറ്റി. കിട്ടാനുള്ള തുക നല്‍കാമെന്ന് രേഖാമൂലം ഉറപ്പുനല്‍കുന്നതുവരെ സ്ഥലംമാറ്റ ഉത്തരവ് കൈപ്പറ്റാന്‍ നിര്‍വ്വാഹമില്ലെന്ന് ഞാന്‍ അറിയിക്കുകയുണ്ടായി. എനിക്ക് ന്യായമായും നിയമപരമായും ലഭിക്കേണ്ട പണം സമയബന്ധിതമായി തന്നു തീര്‍ക്കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കാന്‍ കൂടി താങ്കള്‍ക്കോ സ്ഥാപനത്തിനോ കഴിയുന്നില്ല എന്നതില്‍ നിന്ന് ഞാന്‍ എന്താണ് മനസ്സിലാക്കേണ്ടത്? മറ്റൊരു കാര്യം കൂടി. വര്‍ത്തമാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും ഞാനടക്കമുള്ള തൊഴിലാളികളുടെ ശമ്പളം മാസങ്ങളോളം മുടങ്ങുകയും തൊഴിലാളികള്‍ പട്ടിണിയുടെ വക്കത്തെത്തുകയും ചെയ്തപ്പോള്‍ സ്ഥാപനത്തെ രക്ഷിച്ചെടുക്കുന്നതിന് ഏത് വിധേനയും ശ്രമിക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ ലക്ഷ്യപ്രാപ്തിക്കായി ഞാന്‍ അരലക്ഷം രൂപയിലധികം(കൃത്യമായി പറഞ്ഞാല്‍ അമ്പത്തയ്യായിരം രൂപ) വിജയ ബാങ്കില്‍ നിന്നും ലോണെടുത്ത് നല്‍കിയിട്ടുണ്ട്. ഞാന്‍ മാത്രമല്ല ഇപ്പോള്‍ വര്‍ത്തമാനത്തിലുള്ളവരും പുറത്താക്കപ്പെട്ടവരും പുറത്തുപോയവരും എല്ലാം ഇങ്ങനെ ലോണെടുത്തുനല്‍കിയിട്ടുണ്ട്. എനിക്ക് കമ്പനി നല്‍കാനുളള നാല്‍പത്തിയയ്യായിരം രൂപയോട് ഈ ലോണ്‍ തുക കൂടി ചേര്‍ത്താല്‍ ഒരു ലക്ഷം രൂപയിലധികം ബാധ്യതയുമായാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്. പോരാത്തതിന് ഇത്തരത്തില്‍ തന്നെ ലോണെടുത്ത മറ്റു രണ്ടു വര്‍ത്തമാനം ജീവനക്കാരുടെ ജാമ്യക്കാരനായും വര്‍ത്തമാനം എന്നെ ഉപയോഗിച്ചു. വര്‍ത്തമാനത്തിന് വേണ്ടി പണിയെടുത്തതിന്റെ ഫലം അങ്ങനെ ഞാന്‍ ലക്ഷങ്ങളുടെ കടക്കാരനായി എന്നുള്ളതാണ്. വീട്ടില്‍ തുടര്‍ച്ചായി ജപ്തി നോട്ടീസ് ഭീഷണികള്‍ വരാന്‍ തുടങ്ങിയപ്പോള്‍ വര്‍ത്തമാനം ഏറ്റെടുത്ത ഖത്തര്‍ ടീമിന്റെ പ്രതിനിധി ശ്രീ ഷുക്കൂറിനെ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വര്‍ത്തമാനം) സമീപിച്ച് വിവരം പറഞ്ഞു. ആറായിരം കോപ്പി അടിക്കുന്ന പത്രത്തിനുവേണ്ടി രണ്ടുകോടി മുടക്കി നില്ക്കുന്ന ഞങ്ങളുടെ അടുത്ത് ഇത്തരമൊരു നിസാരകാര്യം പറയാമോഎന്ന മറുപടിയാണ് ലഭിച്ചത്. ജപ്തിനോട്ടീസ് വരുന്നു എന്നത് ക്രിമിനല്‍കുറ്റമൊന്നുമല്ലല്ലോ എന്നുകൂടി ചോദിക്കാന്‍ അദ്ദേഹം മറന്നില്ല.
അതുകൊണ്ട് വര്‍ത്തമാനത്തിനുവേണ്ടി ഇനിയും ത്യാഗങ്ങള്‍ സഹിക്കാന്‍ ഞാന്‍ അശക്തനാണ്. എനിക്ക് വര്‍ത്തമാനത്തില്‍ നിന്നും നീതി ലഭിക്കുമെന്ന നേരിയ പ്രതീക്ഷ പോലും അസ്തമിച്ചിരിക്കുന്നു.
ഒന്നാമതായി ഞാന്‍ നല്‍കിയ പരാതികള്‍ക്ക് മറുപടി നല്‍കാന്‍ പോലും താങ്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. രണ്ടാമതായി എനിക്ക് ലഭിക്കേണ്ട തുക എന്നെങ്കിലും നല്‍കാമെന്ന ഒരുറപ്പും താങ്കള്‍ ഇതുവരെ തന്നിട്ടില്ല. സ്വന്തം തൊഴിലാളിയോട് കാണിക്കേണ്ട അടിസ്ഥാന മര്യാദകള്‍ പോലും താങ്കള്‍ മറന്നുപോയി എന്നതില്‍ സങ്കടമുണ്ട്. ഇനിയും വര്‍ത്തമാനത്തില്‍ തുടര്‍ന്നാല്‍ എന്നോടുതന്നെ എനിക്ക് ബഹുമാനക്കുറവ് തോന്നിത്തുടങ്ങും എന്ന് ഞാന്‍ ഭയപ്പെടുന്നു. ആത്മാഭിമാനവും മാന്യതയും നിലനിര്‍ത്തുന്നതിന് വര്‍ത്തമാനത്തില്‍ ഇനിയും തുടര്‍ന്നുപോകുന്നത് തടസ്സം സൃഷ്ടിക്കുമെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് ഞാന്‍ രാജിവെയ്ക്കുകയാണ്. എന്നെ ഡ്യൂട്ടിയില്‍ നിന്നും റിലീവ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നുഅതോടൊപ്പം താങ്കളോട് ചില അഭ്യര്‍ത്ഥനകള്‍ ബാക്കിയുണ്ട്.
1. എന്റെ പേരില്‍ വര്‍ത്തമാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി വിജയബാങ്കില്‍ നിന്നും എടുത്തിട്ടുള്ള ലോണ്‍ തുക എത്രയും പെട്ടെന്ന് തിരിച്ചടക്കണം. ഈ ബാധ്യത തുടരുന്നതില്‍ എനിക്ക് താല്‍പര്യമില്ല. വര്‍ത്തമാനത്തില്‍ നിന്നും പിരിഞ്ഞുപോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലോണ്‍ തുക തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ എന്റെ പഴയ സഹപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുന്നത് എനിക്കറിവുള്ളതാണ്. ഈ ബുദ്ധിമുട്ട് സഹിക്കാന്‍ എനിക്ക് ബാധ്യതയില്ലാത്തതിനാല്‍ എത്രയും പെട്ടെന്ന്, ഏറിയാല്‍ ഒരാഴ്ചയ്ക്കകം എന്റെ ലോണ്‍തുക തിരിച്ചടക്കണം.
2. എന്റെ പേരില്‍ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് ഞാന്‍ നല്‍കിയ പരാതിയില്‍ എന്ത് നടപടി എടുത്തു എന്ന് അറിയിക്കണം. താങ്കളും താങ്കളുടെ സ്ഥാപനവും എനിക്ക് നല്‍കിയിട്ടുള്ള സഹകരണത്തിന് നന്ദി പറയുന്നതിനോടൊപ്പം എന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും മാനേജ്‌മെന്റിലെ ചിലരുടെ പിടിവാശിയില്‍ പെട്ട് ഒന്നും ചെയ്യാന്‍ കഴിയാത നിസ്സഹായരായി പോകുകയും ചെയ്ത ശ്രീ കെ.സി റിയാസ്, മുജീബ് റഹ്മാന്‍ കിനാലൂര്‍ (അസാസിയേറ്റ് എഡിറ്റര്‍) റസാഖ് പൈമ്പ്രോട്ട് (കോഡിനേറ്റിംഗ് എഡിറ്റര്‍) എന്‍.പി ഹാഫിസ് മുഹമ്മദ് (ഹോണററി എഡിറ്റര്‍) എന്നീ നന്മനിറഞ്ഞ മനുഷ്യരോടുള്ള കടപ്പാടും ഞാനിവിടെ മറച്ചുവെക്കുന്നില്ല. എന്നോട് സഹകരിച്ച എല്ലാ വര്‍ത്തമാനം സഹപ്രവര്‍ത്തകരോടും ഒരിക്കല്‍ കൂടി പ്രത്യേകം നന്ദി രേഖപ്പെടുത്തിക്കൊണ്ട്
സ്‌നേഹപൂര്‍വ്വം
അജിലാല്‍ വി.സി
ഫോട്ടോഗ്രാഫര്‍
വര്‍ത്തമാനം ദിനപത്രം
കോഴിക്കോട്

സാകരിയ സ്വലാഹി ജിന്നിനോദ് പ്രര്‍തിക്കം എന്ന് പറഞ്ഞിട്ടില്ല - ഹുസൈന്‍ സലഫി


സിഹ്ര്‍ സംബന്ധമായി ഭുകാരിയില്‍ വന്ന ഹദീസ് ല്വഹീഫോ ???


ഇതൊരു വിവാതമാക്കേണ്ട ഹദീസെ അല്ല ......???

ഇതൊരു വിവാതമാക്കേണ്ട ഹദീസെ അല്ല ......???
സുന്നികള്‍ക്ക് ഈ ല്വഹീഫായ ഹദീസില്‍ പോലും അവര്‍ പറയന്ന ഇസ്തികാസക്ക് ഒരു തെളിവും ഇല്ല ...........
ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി -പറഞ്ഞ മറുപടി ..............


സുന്നികളോട് ഇത് കൊണ്ട് മറുപടി പറയാന്‍ കഴിയില്ല എന്നാ ധുരാരോപനതിനു ....
മുന്നില്‍ സുന്നികളെ നേരിട്ട് കിട്ടിയപ്പോള്‍ ...അവര്‍ ഈ ഹദീസ് ഉന്നയിക്കുകയും നമ്മള്‍ വിഷധീകരിച്ചപ്പോള്‍ ആട്ടം മുട്ടുകയും ചെയ്ത ഭാഗം കാണൂ ......................
ശിര്‍ക്ക് ആരോപിക്കപെടുന്നവനില്‍ അത് ഇല്ലെങ്കില്‍ ആരോപിക്കുന്നവനിലേക്ക് മടങ്ങുന്നതാണ് .........
അള്ളാഹു കാക്കട്ടെ .........ആമീന്‍ 

വിജനപ്രദേശത്തെ സഹായതേട്ടം. സലഫിക്കും സ്വലാഹിക്കും പറയാനുള്ളത്

വിജനപ്രദേശത്തെ സഹായതേട്ടം. സലഫിക്കും സ്വലാഹിക്കും പറയാനുള്ളത്



വിജനപ്രദേശത്തെ സഹായതേട്ടം. സലഫിക്ക് പറയാനുള്ളത്

സ്വലാഹിക്ക് പറയാനുള്ളത്

ഇനി ചിന്തിക്ക് ഈ പൊല്ലാപ്പുകള് എന്തിന് വേണ്ടിയായിരുന്നു....

ഇനി ബഹുവന്ദ്യ പണ്ഡിതന് അബ്ദുല് ജബ്ബാര് മൌലവിക്ക് പ്രതിക്കുന്നത് കേള് ക്കൂ... എന്നിട്ട് സ്വയം വിലയിരുത്തൂ.........

സകരിയ്യ സ്വലാഹിയുടെ വെല്ലുവിളി

Saturday, April 7, 2012

Pramaana nishedhikalod.... Dr Ashraf Moulavi


dawath-shameer madeeni

ഹദീസില്‍ തിരി മറി


ബുഖാരിയിലും മുസ്ലിമിലും ബുദ്ധിക്കും ഖുര്‍ആനും എതിരായ ഹദീസോ?


Vimarshana Vidheyamaaya Hadeesukal (Part 1) - Hamza Madeeni


Hadeesinte Pramanikatha (Part 1) - Muhsin Ideed


Sankadana Virodhikalude Virodhaabasangal - Aboobacker Salafi


Tuesday, April 3, 2012

ജസ്സാസ്സും ആഹ്ലുസുന്നയും ......

ഭുകാരിയിലെ സിഹ്ര്‍ സ്മ്ബന്തമായ ഹദീസിനെ നിഷേതിച്ച ആള്‍ എന്ന് പറഞ്ഞു മടവൂര്‍ വിഭാഗത്തിലെ ചില ആളുകള്‍ കൊണ്ട് നടന്നിരുന്ന ജസ്സാസ് മുഹ്തസ്ലീ ആദര്‍ശം പേറുന്ന ...കടുത്ത ഹനഫീ മുകള്ളിധു ആയിരുന്നു എന്ന് പ്രശസ്ത പണ്ഡിതന്‍ മുഹമ്മദ്‌ ഹുസൈന് ധഹബിയുടെ -അതഫ്സീരുള്‍ മുഫസ്സിരൂന്‍ എന്നാ ഗ്രന്ഥത്തില്‍ ആഹ്ലുസുന്നയ്ടെ പണ്ഡിതന്മാരുടെ തഫ്സീരുകള്‍ ഉന്നയിച്ചു തെളിയിക്കുന്നു
-അന്ത്യ നാളില്‍ അല്ലാഹുവിനെ ആരും കണ്ടു മുട്ടില്ല ..........തുടങ്ങി ഒരുപാട് വാതങ്ങള്‍ ഇധേഹതിനുണ്ട് ...
തെളിവിനെ തെളിവ് കൊണ്ട്  ഖണ്ടിക്കുക