Sunday, January 26, 2014

മുടിയുടെ അടിയാധാരം കിട്ടിയില്ലെങ്കിലെന്താ, പാത്രത്തിന്‍റെ അടിയാധാരം കിട്ടി !.

മുടിയുടെ അടിയാധാരം കിട്ടിയില്ലെങ്കിലെന്താ, പാത്രത്തിന്‍റെ അടിയാധാരം കിട്ടി !. 

http://pnabdurahman.blogspot.in/ 


ഒരു കളവും (കലവും) അധിക കാലം നിലനില്‍ക്കില്ല. പക്ഷെ ഇത് ഇത്ര പെട്ടെന്ന് തീരുമാനമാവും എന്ന് കരുതിയില്ല. ഏതായാലും പാവപ്പെട്ട ഒരുപാട് സാധാരണക്കാര്‍ക്ക് സത്യം തിരിച്ചറിയാന്‍ അവസരമൊരുക്കിയ അല്ലാഹുവിന് സര്‍വ്വ സ്തുതിയും. വിശ്വാസം അവര്‍ ജൂതരില്‍ നിന്നും കടമെടുത്തു. ഇപ്പോള്‍ ദേ പാത്രവും.

പ്രവാചകന്‍() പറഞ്ഞു: "നിങ്ങള്‍ നിങ്ങള്‍ക്കു മുന്‍പുള്ള സമുദായങ്ങളെ ചാണിനു ചാണായും മുഴത്തിനു മുഴമായും പിന്തുടരുക തന്നെ ചെയ്യും. എത്രത്തോളമെന്നാല്‍ അവര്‍ ഒരു ഉടുമ്പിന്‍റെ മാളത്തില്‍ പ്രവേശിച്ചാല്‍ നിങ്ങളും അതില്‍ പ്രവേശിക്കും". അപ്പോള്‍ സ്വഹാബത്ത് ചോദിച്ചു: ജൂതക്രൈസ്തവ വിഭാഗയത്തെയാണോ അങ്ങ് ഉദ്ദേശിക്കുന്നത് ?. അദ്ദേഹം പറഞ്ഞു : അവരല്ലാതെ പിന്നെ ആരാണ്".



ആദ്യം കാന്തപുരം പ്രദര്‍ശിപ്പിച്ച, സ്റ്റാര്‍ ഓഫ് ഡേവിഡ്‌ ആലേഖനം ചെയ്ത  പാത്രം കാണാം :




ഇനി ebay യില്‍ ഇസ്രായേലുകാര്‍ വില്പനക്ക് വച്ച ചെമ്പ് നിര്‍മ്മിത പുരാവസ്തു ഇനത്തില്‍ പെട്ട പാത്രം കാണാം :





ഈ ചിത്രത്തില്‍ പാത്രത്തിന്‍റെ ഉള്‍ഭാഗത്ത്  صاحبه محمد ഇതിന്‍റെ ഉടമസ്ഥന്‍ മുഹമ്മദ്‌ ആണ് എന്ന് രേഖപ്പെടുത്തിയത് കാണാം  :



പാത്രത്തിന്‍റെ അടിഭാഗം :


 പാത്രത്തിലെ കൊത്തുപണി, ഇതും കാന്തപുരം കൊണ്ടുവന്ന പാത്രത്തിലെ കൊത്തുപണിയോട് സമാനമാണ്:




 പാത്രത്തിലെ ജൂത ചിഹ്നമായ സ്റ്റാര്‍ ഡേവിഡ്‌ വ്യക്തമായി കാണാം, കാന്തപുരം കൊണ്ടുവന്ന പാത്രത്തിലും ഇത് വ്യക്തമാണ്  :






പുരാവസ്തുവിന്‍റെ കാലപ്പഴക്കം പരിഗണിച്ചാല്‍ കാന്തപുരത്തിന്‍റെ കയ്യിലുള്ള പാത്രത്തിനേക്കാള്‍ കാലപ്പഴക്കം തോന്നിക്കുന്നത് ഇവനാണ്. ശൈഖുനായും ഖസ്രജിയും ഒരുപക്ഷെ ഈ പാത്രം ശ്രദ്ധിച്ചിട്ടുണ്ടാവില്ല . ഇല്ലായിരുന്നുവെങ്കില്‍ എപ്പഴോ വാങ്ങിയേനെ. ഇനി ഏതായാലും EK കാര്‍ക്കും ഇതില്‍ ഒരു കൈ നോക്കാം. മുടിയിട്ട വെള്ളം കൊണ്ടുവരാന്‍ വെല്ലൂര്‍ പോയപോലെ ഖാസിമിക്ക് കഷ്ടപ്പെടേണ്ടി വരുകയുമില്ല. വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ ബുക്ക് ചെയ്‌താല്‍ മതി. സാധനം വീട്ടിലെത്തും : 





ഇസ്രയേലുമായി സൂഫികള്‍ക്ക് അറിഞ്ഞോ അറിയാതെയോ എന്നും ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ട്. കാന്തപുരത്തിന്‍റെ ഉറ്റമിത്രവും സൂഫി ആചാര്യനും ആയ ഹബീബ് ജിഫ്രി ഇസ്രായേല്‍ സന്ദര്‍ശിച്ചത് ഈയടുത്താണ്. 
ജൂതവിശ്വാസം കടമെടുത്ത ഖബറാരാധകരായ സൂഫികളുടെ ആചാരങ്ങളും ജൂത ആചാരങ്ങളും തമ്മിലുള്ള സാമ്യത കാണുക :








സമുദായത്തിലെ ചിലര്‍ ജൂതക്രൈസ്തവരെ അക്ഷരംപ്രതി പിന്‍പറ്റുമെന്നത് നബി()യുടെ പ്രവച്ചനമാണ്. പ്രവാചകന്‍() പറഞ്ഞു:  "നിങ്ങള്‍ നിങ്ങള്‍ക്കു മുന്‍പുള്ള സമുദായങ്ങളെ ചാണിനു ചാണായും മുഴത്തിനു മുഴമായും പിന്തുടരുക തന്നെ ചെയ്യും. എത്രത്തോളമെന്നാല്‍ അവര്‍ ഒരു ഉടുമ്പിന്‍റെ മാളത്തില്‍ പ്രവേശിച്ചാല്‍ നിങ്ങളും അതില്‍ പ്രവേശിക്കും". അപ്പോള്‍ സ്വഹാബത്ത് ചോദിച്ചു: ജൂതക്രൈസ്തവ വിഭാഗയത്തെയാണോ അങ്ങ് ഉദ്ദേശിക്കുന്നത് ?. അദ്ദേഹം പറഞ്ഞു : അവരല്ലാതെ പിന്നെ ആരാണ് ".


സത്യം മനസ്സിലാക്കാന്‍ അല്ലാഹു കനിഞ്ഞേകിയ ഒരവസരമാണിത്. എന്നിട്ടും പിന്തിരിഞ്ഞുകളയുന്നവരോട് ഇതേ പറയാനുള്ളൂ:

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു:


وَمِنَ النَّاسِ مَن يُجَادِلُ فِي اللَّهِ بِغَيْرِ عِلْمٍ وَلا هُدًى وَلا كِتَابٍ مُّنِيرٍ
"യാതൊരു അറിവോ, മാര്‍ഗദര്‍ശനമോ, വെളിച്ചം നല്‍കുന്ന ഗ്രന്ഥമോ ഇല്ലാതെ, അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌".
ثَانِيَ عِطْفِهِ لِيُضِلَّ عَن سَبِيلِ اللَّهِ لَهُ فِي الدُّنْيَا خِزْيٌ وَنُذِيقُهُ يَوْمَ الْقِيَامَةِ عَذَابَ الْحَرِيقِ
"അഹങ്കാരത്തോടെ തിരിഞ്ഞു കൊണ്ട്‌ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ (ജനങ്ങളെ) തെറ്റിച്ചുകളയാന്‍ വേണ്ടിയത്രെ (അവന്‍ അങ്ങനെ ചെയ്യുന്നത്‌).  ഇഹലോകത്ത്‌ അവന്ന്‌ നിന്ദ്യതയാണുള്ളത്‌. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ചുട്ടെരിക്കുന്ന ശിക്ഷ അവനെ നാം ആസ്വദിപ്പിക്കുകയും ചെയ്യും".
 

ذَلِكَ بِمَا قَدَّمَتْ يَدَاكَ وَأَنَّ اللَّهَ لَيْسَ بِظَلاَّمٍ لِّلْعَبِيدِ
"നിന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത്‌ നിമിത്തമത്രേ അത്, അല്ലാഹു ( തന്‍റെ ) ദാസന്‍മാരോട്‌ ഒട്ടും അനീതി ചെയ്യുന്നവനല്ല "[ അല്‍ഹജ്ജ് - 8,9,10].

ചട്ടിയും മുടിയും കാന്തപുരം മുരീധുകളും

തീര്‍ച്ചയായും ആ കള്ള വാര്‍ത്തയും കൊണ്ട്‌ വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത്‌ നിങ്ങള്‍ക്ക്‌ ദോഷകരമാണെന്ന്‌ നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത്‌ നിങ്ങള്‍ക്ക്‌ ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും താന്‍ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്‌. അവരില്‍ അതിന്‍റെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ്‌ ഭയങ്കര ശിക്ഷയുള്ളത്‌. surah 24-11

സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. surah 9-34

പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌. മുമ്പേപിഴച്ച്‌ പോകുകയും, ധാരാളം പേരെ വഴിപിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന്‌ തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്‍റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്‌.(77)ഇസ്രായീല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്‍റെയും, മര്‍യമിന്‍റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട്‌ കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്‍റെ ഫലമത്രെ അത്‌.(78)അവര്‍ ചെയ്തിരുന്ന ദുരാചാരത്തെ അവര്‍ അന്യോന്യം തടയുമായിരുന്നില്ല.അവര്‍ ചെയ്ത്‌ കൊണ്ടിരുന്നത്‌ വളരെ ചീത്ത തന്നെ.(79)അവരിലധികപേരും സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നത്‌ നിനക്ക്‌ കാണാം. സ്വന്തത്തിനു വേണ്ടി അവര്‍ മുന്‍കൂട്ടി ഒരുക്കിവെച്ചിട്ടുള്ളത്‌ വളരെ ചീത്ത തന്നെ. (അതായത്‌) അല്ലാഹു അവരുടെ നേരെ കോപിച്ചിരിക്കുന്നു എന്നത്‌. ശിക്ഷയില്‍ അവര്‍ നിത്യവാസികളായിരിക്കുന്നതുമാണ്‌. surah maida(77-80)
അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്‌. തന്‍മൂലം അല്ലാഹു അവര്‍ക്ക്‌ അവരെ പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍ തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍. Al hashr 19





Saturday, January 25, 2014

കാന്തപുരത്തിന്റെ പാത്രം ഇ ബേ യിൽ 75 ഡോളറിനു

ഇനിയും അന്തം വെച്ചിടില്ലാത്ത മുരീധുകൾ ഉണ്ട് എങ്കിൽ ..നിങ്ങളോട് ഒന്നും പറയാൻ ഇല്ല
ഹാദാ കൗമുൻ ജാഹിലൂൻ

എന്തിനി പൊറാട്ട് നാടകം ഡോ.സുൾഫിക്കർ അലി

നിലവിളക്ക് കൊളുത്തിയ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിലെ ഏക നേതാവും കൊക്കാസ് കൂടാരത്തിലെ നേതാവും ആയ സുൾഫിക്കർ അലിയുടെ തൗബ ഞെട്ടിപിക്കുന്നതു ആണ് ...
ഹംധും സ്വലാതും ചൊല്ലി ഡോക്ടര് തുടങ്ങുന്നത് തന്നെ ജിന്ന് വിഭാഗം എന്നാണു ..എന്നാണു മനുഷ്യര് ജിന്നാവാൻ തുടങ്ങിയത് ...പച്ച കളവു പറഞ്ഞു നാട്ടുകാര് കാനെ വിളക്കും കത്തിച്ചു ..അത് enlightening ആണ് എന്ന് പറഞ്ഞു ന്യായീകരിച്ചു നടന്നു ഇപ്പോൾ രാജി വെച്ച് പുറത്തു പോയി എന്ന് പറഞ്ഞു ..ഇപ്പോൾ വീണ്ടും പൊങ്ങാൻ വേണ്ടി ഒരു തൗബയുമായി ഇറങ്ങിയിരിക്കുന്നു ..കാക്ക തൗബ ചെയ്തു ശീലമുള്ളവരുടെ ഗ്രൂപ്പിൽ ഇത് നന്നായി ഓടും എങ്കിലും ഈ കളവുകൾ മാത്രം നിറഞ്ഞ തൗബ ആരെ പറ്റിക്കാൻ ആണ് ഡോക്ടർ ...
പ്രസ്തുത ദിവസം തന്നെ മാപ്പ് അപെക്ഷിചിട്ടുന്ദൊ -വിലിചവരൊദു മുഴുവൻ മെഡിസിന്റെ പ്രകാശം ലോകത്തിനു പകര്ന്നു നല്കാൻ ഉള്ള സിംബോളിക് ആണ് അത് എന്നാണു താങ്കള് പറഞ്ഞത് ....
പിന്നെ ആരോ വെച്ച വിളക്കിൽ അറിയാതെ താങ്കള് കൊളുതിയതല്ല ...താങ്കള് സങ്ങാദകൻ ആയി താങ്കള് അടക്കമുള്ളവർ തന്നെ വെച്ച വിലക്കാന് കൊളുത്തിയത് ..സാഖാൽ ശൈത്താന്റെ പണി ചെയ്തിട്ട് ഡോക്ടർ സാർ പറയുന്നത് ജിന്ന് വാദികൾ എനിക്ക് എതിരെ പറയുന്നു പോൽ ..ജിന്ന് വാദികളായ ഷൈതാന്മാർ താങ്കളെ മതി മറന്നു പ്രോത്സാഹിപ്പിച്ചു കാണും ..മുജാഹിധ് എന്ന് താങ്കള് പറയേണ്ട ..താങ്കള് അന്ന് പലരോടും ഫോണിൽ പറഞ്ഞ പോലെ എന്റെ ജോലിയുമായി ബന്ധപെട്ടു ഞാൻ കൂടുകയാണ് ..ഇനി മുജാഹിധ് പ്ര്സതനതിലെക്കൊ വിവാധതിലെക്കൊ ഇല്ല എന്ന് പറഞ്ഞു നടക്കുകയാണ് നല്ലത്
കളവു ആയിരം വട്ടം പറഞ്ഞാൽ സത്യം ആവില്ല ..ഏതു ഡോകറെരെ ആണ് താങ്കള് പ്രത്യേകം വിളിച്ചു ചെയ്ത അബദ്ധം അന്ന് തന്നെ ബോദ്യപെടുതിയത്..മിംസ് ഹൊസ്പിറ്റലിലെ പ്രമുഗ ഡോക്റ്റർ പറഞ്ഞത് ഈ കത്തിക്കൽ തന്നെ താങ്കളുടെ ബുദ്ധിയിൽ ഉണ്ടായത് ആണ് എന്നാണ് ..ഏതായാലും കൂടെ സങ്കാദകർ ആയ അവരോടു താങ്കള് ഇത് അബദ്ധമായി പോയി എന്ന് പറഞ്ഞിട്ടില്ല ..താങ്കള് അന്ന് ഏതു ഹാള്ളിൽ ആണ് വ്യ്തിരിയിൽ ഇവരെ വിളിച്ചു കൂട്ടിയത് ..പച്ച കളവു പറയുന്നോ ..ആ പറയുന്നതിന്റെ വീഡിയോ ഒന്ന് പുറത്തു വിടൂ ..താങ്കള് അന്ന് പറഞ്ഞപ്പോൾ ബ്ലോഗില നിന്നും താങ്കളെ പറ്റി പറയുന്നത് remove ചെയ്തിരുന്നു ..ഇന്ന് കളവു പറഞ്ഞു മറ്റൊരു തൗബയൊ ..ഞാൻ വെല്ലു വിളിക്കുന്നു ..രാജി വെച്ച മുന് സംസ്ഥാന സെക്രടറി ആയ ഡോക്ടർ സാറെ "താങ്കള് പ്രത്യേകമായി ഡോക്ടർ മാരെ വിളിച്ചു തെറ്റ് ഏറ്റു പറഞ്ഞു എന്നതിന് ഒരു തെളിവ് ഹാജ്ജര് ആക്കാൻ ധൈര്യം ഉണ്ടോ ?...വാക്ക് പോര തെളിവ് വേണം ...ജിന്നുകളോട് സഹായം   നടത്താൻ തെളിവുണ്ടാക്കുന്നു പോൽ ...??ഡോകറെരെ പച്ച കളവു പറഞ്ഞു ..ഒരു തൗബ നടത്തിയാൽ പടച്ച റബ് സ്വീകരിക്കുമോ ..ആരാണ് ജിന്നിനൊദു തേടാം എന്ന് പറഞ്ഞത് ..തോളിൽ തൂക്കിയ sthethescope വെക്കും മുമ്പ് ഞാനും നിങ്ങളും നടത്തിയ ഒരു പ്രതിഞ്ഞ ഉണ്ട് ..അത് സഹ ജീവികളെ കുറിച്ച് അസംബന്ധവും കളവും പ്രച്ചരിപികില്ല എന്നാണു ..താങ്കള് ഈ നിലവിളക്ക് വിവ്വാധം തന്നെ പലരോടും പറഞ്ഞപ്പോൾ ഈ മെഡിക്കൽ എത്തിക്സ് ഒർമിപിചതും ആണെല്ലോ ...പക്ഷെ സംഭവം നടന്ന അന്ന് തന്നെ അത് ശ്രദ്ധയില്‍ പെടുത്തുകയും, അതെ സദസ്സിന്‍റെ മുന്നില്‍ വെച്ചു തിരുത്തിപ്പറയുകയും ചെയ്യണമെന്നു ഉണര്‍ത്തിയിട്ടും, അത് ചെയ്യാതെ, ഫെയ്സ് ബുക്കില്‍ തൌബ വക്കാലത്ത് ഏല്‍പിച്ചു, ദിവസങ്ങള്‍ കഴിഞ്ഞു സ്വന്തം പേജില്‍ ഒരു ക്ഷമാപണം നടത്തി എന്നത് ശരി തന്നെ.

പക്ഷെ, മദ്രസ്സയില്‍ 3 ആം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് പോലും അറിയുന്ന, കേരളത്തിലെ രാഷ്ട്രീയക്കാര്‍ പോലും ചെയ്യാന്‍ വിസമ്മതിച്ച ബഹുദൈവാരാധനയുടെ മകുടോദാഹരണമായ നിലവിളക്ക് തന്നെ, ഹൈന്ദവ പാരമ്പര്യ ആരാധനാ സമ്പ്രദായ മനുസരിച്ചു, ഇടതു വിരല്‍ തുമ്പുകള്‍ വലതു കയ്യിന്‍റെ മധ്യത്തില്‍ വെച്ചു കത്തിക്കാന്‍, മുവഹ്ഹി ദുകളെ ഇല്ലാത്ത ശിര്‍ക്കാരോപിച്ചു ആനന്ദിക്കുന്ന ഇയാള്‍ക്ക് ഒരു മന: സാക്ഷി ക്കുത്തും ഉണ്ടായില്ല?

അടിസ്ഥാന വിശ്വാസമായ തൌഹീദില്‍ അബദ്ധം സംഭവിക്കുന്ന ഇയാളെയാണോ കെ എന്‍ എം സെക്രട്രറി ആക്കി ''യാ കൌം'' വാഴിച്ചത്?

എന്നിട്ട്, ഇത് പറയുന്നവര്‍ ജിന്നിനോട് തേടാന്‍ തെളിവാക്കുകയാണ് എന്ന ടി പി അടക്കമുള്ളവര്‍ പഠിപ്പിച്ച ഒന്നാം നമ്പര്‍ കളവു മേമ്പോടിയായും...

സുബ് ഹാനല്ലാഹ്...'' നിങ്ങള്‍ ഒരു വിഭാഗത്തിന്‍റെ മേല്‍ ശിര്‍ക്കാരോപിക്കുകയും ആരോപിതരില്‍ അതില്ലാതിരിക്കുകയും ചെയ്‌താല്‍ ആരോപകനിലേക്ക് അത് തിരിച്ചു വരും

Thursday, January 16, 2014

മുജാഹിദുകൾ എലിയെ പേടിച്ചു ഇല്ലം ചുടുമെന്നോ-നവ മടവൂരികളെ

ആദര്‍ശത്തോട് "ഗുഡ്ബൈ" പറഞ്ഞെന്നോ??
------------------------------------------------

വല്ലഭനു പുല്ലും ആയുധം എന്ന ചൊല്ലില്‍ നിന്ന് "വല്ലഭന്റെ" മഹത്തായ സ്ഥാനം കൊക്കസിനു കൊടുക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.. പഠനവുമായി ബന്ധപ്പെട്ട്‌ അല്‍പ ദിവസം ഫേസ്ബുക്കില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ച് ഒരു സലാമും ഗുഡ്‌ബൈയും ഇന്ന് രാവിലെ ഞാന്‍ പോസ്റ്റ്‌ ചെയ്തിരുന്നു... വൈകുന്നേരം ചിലര്‍ വിളിച്ച് നിന്റെ പോസ്റ്റ്‌ "അവര്‍ " സ്ക്രീന്‍ ഷോട്ട് എടുത്തിടുന്നുണ്ടല്ലോഡാ എന്ന് ചോദിച്ചപ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് പോയി...!!!!

പ്രയാസങ്ങളും പ്രതിസന്ധികളും കണ്ടും കേട്ടും അനുഭവിച്ചും തന്നെയാണ് ഓരോ മുജാഹിദ്‌ പ്രവര്‍ത്തകനും മുന്നോട്ടു പോകുന്നത്.. അതില്‍ മനം മടുത്തു മുജാഹിദ്‌ പ്രവര്‍ത്തകര്‍ ആദര്‍ശത്തോടും ദഅവാത്തിനോടും സലാം പറഞ്ഞു പോകുന്നു എന്നതിന് തെളിവായിട്ടാണത്രേ ഈയുള്ളവന്റെ പോസ്റ്റ്‌ പ്രചരിപ്പിക്കുന്നത്...!!! എങ്കില്‍ എന്റെ പ്രിയ കോക്കസ് സുഹൃത്തുക്കളോട് പറയാനുള്ളത്‌, നിങ്ങള്‍ കുടിച്ച മനപ്പായസത്തിനു നല്ല മധുരമുണ്ടാവും എങ്കിലും ആ സ്വപ്നം നടക്കാന്‍ പോകുന്നില്ല എന്നാണു.. അതിനു വേണ്ടി വെച്ച കാലം മെല്ലെ അടുപ്പില്‍ നിന്നും എടുത്തു വെച്ചേക്കുക.. അതിവിടെ വേവില്ല മക്കളെ..

അല്ലാഹുവിനു പുറമേ അഭൌതികമായി മനുഷ്യ ജീവിതത്തില്‍ ഇടപെടാന്‍ ഔളിയാക്കള്‍ക്കും ജിന്നുകള്‍ക്കും കഴിയുമെന്ന ഖുരാഫീ ശിര്‍ക്കന്‍ ആദര്‍ശത്തിനും അങ്ങനെ ചെയ്യാന്‍ ജിന്നിനും മലക്കിനും കഴിയും എന്ന കോക്കസ് ശിര്‍ക്കന്‍ ആദര്‍ശത്തിനും, അഭൌതികമായി വസ്വാസ് ഉണ്ടാക്കാന്‍ ജിന്നുകള്‍ക്ക് കഴിയും എന്ന മടവൂരി ശിര്‍ക്കന്‍ ആദര്‍ശത്തിനും എതിരെ കൊക്കില്‍ ജീവന്‍ ഉള്ളിടത്തോളം പൊരുതുക തന്നെ ചെയ്യും ഇന്ഷാ അല്ലാഹ്... ഇയ്യാക നസ്തഈനില്‍ അല്ലാഹുവോട് "മാത്രം" എന്നിടത്ത് നിന്നും മാത്രം ഒഴിവാക്കി അതില്‍ ഔളിയാക്കളെ തിരുകിക്കയറ്റിയ ഖുറാഫികളോടും അതിലെ മാത്രം ഒഴിവാക്കി ദൃശ്യലോകത്തെ മനുഷ്യനെ തിരുകി കയറ്റിയ കൊക്കസുകാരോടും രാജിയാവാന്‍ സോറി സര്‍ , തൌഹീദിനെ സ്നേഹിച്ച സലഫിയ്യതിന്റെ പതാക വഹിച്ച ഈ സലഫിക്കുട്ടികള്‍ക്ക് കഴിയില്ല..

ഈ ആദര്‍ശത്തിന്റെ രണാങ്കണത്തില്‍ നിന്നും സലഫിക്കുട്ടികള്‍ പിന്മാറിപ്പോകും എന്ന് ആരും വ്യാമോഹിക്കെണ്ടതില്ല.. തീയില്‍ മുളച്ച ഈ ആദര്‍ശപ്പടയോട്ടം വെയിലത്ത്‌ വാടുകയില്ല തന്നെ.. ഇനി ആര് പിന്മാറിയോ, ആര് ഗുഡ്ബൈ പറഞ്ഞോ, അവനു നഷ്ടമായി എന്നല്ലാതെ ഈ ആദര്‍ശക്കൂട്ടായ്മക്ക് ഒരു കോട്ടവും സംഭവിക്കില്ല.. ആരും ഇവിടെ കൂട്ടായ്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ല, പ്രവര്‍ത്തിക്കുകയും വേണ്ട.. പരലോകം ലക്‌ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നവര്‍ ഇന്‍ഷാ അല്ലാഹ് എന്ത് പ്രയാസങ്ങള്‍ ഉണ്ടായാലും ഉറച്ച് തന്നെ മുന്നോട്ട് പോകും.. പ്രയാസങ്ങളും പ്രതിസന്ധികളും തരണം ചെയ്യാതെ സ്വര്‍ഗ്ഗത്തിലേക്ക് നേരിട്ട് കടന്നു കളയാമെന്നാണോ നിങ്ങളുടെ വ്യാമോഹമെന്ന റബ്ബിന്റെ ചോദ്യം നമ്മുടെ മുന്നില്‍ മുഴച്ചു നില്‍ക്കുന്നു... ഈര്‍ച്ച വാള്‍ കൊണ്ട് ശരീരം രണ്ടായി പകുത്തുകൊണ്ടിരിക്കുമ്പോഴും "അഹദ്...അഹദ്..." എന്ന് വിളിച്ച് പറഞ്ഞ മുന്‍ഗാമികള്‍ പ്രവേശിച്ച സ്വര്‍ഗ്ഗമാണ് ഞങ്ങളും ആഗ്രഹിക്കുന്നത്..

മുജാഹിദ്‌ പ്രസ്ഥാനത്തില്‍ ചില സ്വാര്‍ത്ഥ താല്പര്യക്കാര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ "കണ്ടോ ഞങ്ങടെ കാന്തോരം ഉസ്താദ്‌ന്റെ കറാമത്..." എന്ന് വിളിച്ചലറിയ ഒരു അഹ്സനി ഉണ്ടായിരുന്നു.. അത് പോലെ വല്ലവര്‍ക്കും ഇത് ഞമ്മടെ ബാല്ല്യുസ്താദിന്റെ കറാമത്ത് ആയി തോന്നുന്നുവെങ്കില്‍ അഹ്സനി ജീവിച്ചിരിക്കുന്ന ദൃഷ്ടാന്തമായി നിങ്ങളുടെ മുന്‍പിലുണ്ട് എന്നേ ഓര്‍മ്മിപ്പിക്കാനുള്ളൂ...

മുജാഹിദുകള്‍ ഇന്നും അന്നും എന്നും മാറ്റമില്ലാത്ത ആദര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നു... എപ്പോഴാണ് ഒരു വിളി പ്രാര്‍ത്ഥന ആകുന്നതു എന്ന വിഷയത്തില്‍ കുഞ്ഞീദ് മദനി അന്ന് എഴുതിയ ആദര്‍ശത്തില്‍ നിന്ന് ഞങ്ങള്‍ക്ക്‌ മാറേണ്ടി വന്നിട്ടില്ല.. ജിന്ന് ബാധിച്ചാല്‍ ചികിത്സിക്കാം എന്ന് പണ്ട് കെ എം മൌലവി എഴുതിയതില്‍ നിന്നും ഞങ്ങള്‍ക്ക്‌ മാറേണ്ടി വന്നിട്ടില്ല.. സൂറത്ത് അന്‍ആം 128 ആയതില്‍ ഇസ്തിംതാഉ രണ്ടു വിധമുണ്ട് എന്ന് ഡോ.ഉസ്മാന്‍ സാഹിബ് അന്ന് എഴുതിയതില്‍ നിന്നും ഞങ്ങള്‍ക്ക്‌ മാറേണ്ടി വന്നിട്ടില്ല.. അല്ലാഹു അല്ലാത്ത ആര്‍ക്കും അഭൌതികമായി മനുഷ്യനില്‍ ഇടപെടാന്‍ കഴിയില്ല എന്ന് പികെ മൂസ മൌലവി അന്ന് എഴുതിയതില്‍ നിന്നും ഞങ്ങള്‍ക്ക്‌ മാറേണ്ടി വന്നിട്ടില്ല.. ഇയ്യാകനസ്തഈനില്‍ ആരും ഒഴിവില്ല എന്ന് അമാനി മൌലവി എഴുതിയതില്‍ നിന്നും ഞങ്ങള്‍ക്ക്‌ മാറേണ്ടി വന്നിട്ടില്ല.. ലോക സലഫി പണ്ഡിതരെ തൌഹീദ് തിരിയാത്തവര്‍ എന്ന് പറയേണ്ട ഗതികേട് ഞങ്ങള്‍ക്ക്‌ വന്നിട്ടില്ല.. 2012 വരെ ഞങ്ങള്‍ പറഞ്ഞത് ശിര്‍ക്കായിരുന്നു, ഞങ്ങള്‍ക്ക്‌ ഫാത്തിഹ പോലും നേരെ അറിയില്ലായിരുന്നു എന്ന് പറഞ്ഞു മത്തായിതൌബ ചെയ്യണ്ട ഗതികേടും ഞങ്ങള്‍ക്ക് ഉണ്ടായിട്ടില്ല.. ശിര്‍ക്കാരോപിച്ചു നവോത്ഥാന കൈത്തിരി എടുത്തോടി ആ കൈത്തിരി കൊണ്ട് നിലവിളക്ക് കൊളുത്തി ശിര്‍ക്ക്‌ തിരിച്ചു വരേണ്ടി വന്ന ഗതികേടും ഞങ്ങള്‍ക്ക്‌ ഉണ്ടായിട്ടില്ല..

അധികാര മോഹമായിരുന്നു എങ്കില്‍ ആ ചീഞ്ഞു നാറുന്ന പാളയത്തില്‍ നിന്നാല്‍ മതിയായിരുന്നു.. അണികള്‍ ഇല്ലായെങ്കിലും "ജനറലും" "പ്രസിഡന്റും" ഒക്കെയായി പദവികള്‍ ഒഴിഞ്ഞു കിടപ്പാണ്.. ഇപ്പോഴും ഏതു നീര്‍ക്കോലി പോയാലും "സ്വീകരിക്കാന്‍" അവിടെ ആള് റെഡി..!! അതാണല്ലോ നിറം മാറ്റത്തില്‍ ഓന്തിനെ തോല്പിച്ച രഹ്മാനിയുടെ കാര്യത്തില്‍ നാം കണ്ടത്.. അങ്ങനെയിരിക്കെ മുതലാളിമാരുടെ പൂമാലകളും പട്ടുമെത്തകളും വലിച്ചെറിഞ്ഞ് കല്ലും മുള്ളും നിറഞ്ഞ ദഅവത്തിന്റെ പാതയിലേക്ക്‌ ആയിരക്കണക്കിന് പ്രവര്‍ത്തകരും പണ്ഡിതരും കടന്നു വന്നതും എല്ലാവരാലും തള്ളപ്പെട്ടിട്ടും പരിഹാസങ്ങളും ആക്ഷേപങ്ങളും ഏറ്റു വാങ്ങേണ്ടി വന്നിട്ടും ഈ ആദര്‍ശത്തോടൊപ്പം നിലകൊള്ളുന്നത് റബ്ബിന്റെ വജ്ഹ് ഒന്ന് മാത്രം പ്രതീക്ഷിച്ചാണ്..ഒരു മേഖലാ ഭാരവാഹിത്വം പോലും നെഞ്ചിടിപ്പോടെ അല്ലാതെ ഏറ്റു വാങ്ങാത്ത പ്രവര്‍ത്തകരെയും നേതാക്കന്മാരെയും നോക്കി അനാവശ്യം പ്രചരിപ്പിക്കുന്ന കൊക്കസുകാര്‍ പരലോകത്തെ ഭയപ്പെട്ടു കൊള്ളട്ടെ..

അതെ, ഞങ്ങളെ അപരിചിതര്‍ എന്നും പെരുവഴിയില്‍ ആക്കപ്പെട്ടവര്‍ എന്നും പരിഹസിക്കുന്നവര്‍ക്ക് അറിയുമോ മുത്ത് നബിയുടെ വാചകം?? "വ തൂബാ ലില്‍ ഗുറബാ'....", അതെ മുത്ത്‌ റസൂല്‍ പറഞ്ഞതാണ്, അപരിചിതര്‍ക്ക് മംഗളം...!!

അപരിചിതര്‍ക്ക് മംഗളം...!!
അപരിചിതര്‍ക്ക് മംഗളം...!!

ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ മുതല്‍ എന്റെ ഡെസ്ക്ടോപ്പില്‍ ഞാന്‍ ബാക്ക്ഗ്രൌണ്ട് ആയി സേവ് ചെയ്തു വെച്ച ഒരു ഖുര്‍ആന്‍ വചനം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ട് നിര്‍ത്തട്ടെ,

ولا تهنوا ولا تحزنوا وأنتم الأعلون إن كنتم مؤمنين
"നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദുഖിക്കുകയോ ചെയ്യരുത്‌, നിങ്ങള്‍ വിശ്വാസികളാണ് എങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍ ..." (ആല് ഇമ്രാന്‍ 139)

അനാവശ്യ ചര്‍ച്ചകളും വിവാദങ്ങളും ഒഴിവാക്കി നമുക്ക്‌ ദഅവാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം.. എന്റെ വാക്ക്‌ കൊണ്ട്, എന്റെ സംസാരം കൊണ്ട്, എന്റെ എഴുത്ത് കൊണ്ട്, ഈ ആദര്‍ശ പ്രബോധന കൂട്ടായ്മക്ക് ഒരു പോറല്‍ പോലും ഏല്‍ക്കരുത്, എല്ലാറ്റിലും ഉപരി അത് എന്റെ പരലോക വിജയത്തിന് തടസ്സമാകരുത് എന്ന് ഓരോരുത്തരും തീരുമാനിക്കുക.. വ്യക്തമായ അറിവില്ലാത്ത കാര്യങ്ങളും വിഴുപ്പലക്കലുകളും പ്രചരിപ്പിച്ച് പരലോകം കുട്ടിച്ചോറാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക..

يا أيها الذين آمنوا إن جاءكم فاسق بنبإ فتبينوا أن تصيبوا قوما بجهالة فتصبحوا على ما فعلتم نادمين
"സത്യവിശ്വാസികളെ, ഒരു അധര്‍മ്മക്കാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അതിനെ പറ്റി വ്യക്തമായി അന്വേഷിച്ച് അറിയണം. അറിയാതെ ഒരു ജനതക്ക്‌ നിങ്ങള്‍ ആപത്തു വരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായി തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.." (ഹുജുറാത് 06)

അധര്‍മ്മങ്ങളും അരാജകത്വവും നിറഞ്ഞു നില്‍ക്കുന്ന ക്യാമ്പസ്‌ മുറ്റങ്ങളിലേക്ക് ഖുര്‍ആനും തിരുഹദീസുകളുമായി കയറിച്ചെന്നു ഇരുളടഞ്ഞ ക്യാമ്പസുകളില്‍ സത്യത്തിന്റെ കൈത്തിരി കൊളുത്താന്‍ വിയര്‍പ്പൊഴുക്കുന്ന എം എസ് എം പ്രവര്‍ത്തകര്‍ക്ക്‌ വേണ്ടിയും, ആയിരക്കണക്കിന് അമുസ്‌ലിം ഭാവനങ്ങളിലെക്ക് കയറിച്ചെന്ന് ഏക ഇലാഹിനെ മാത്രമേ ആരാധിക്കാവൂ എന്ന വഹ്ദാനിയ്യത് പ്രചരിപ്പിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക്‌ വേണ്ടിയും ക്ഷേത്ര മുറ്റങ്ങളിലും ശിര്‍ക്കിന്റെ കോട്ട കൊത്തളങ്ങളിലെക്കും സധൈര്യം നെഞ്ചു വിരിച്ചു കയറിച്ചെന്നു തൗഹീദ് പറയുന്ന പണ്ഡിതര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കുക.. മുജാഹിദുകള്‍ക്കൊപ്പിച്ച് അജണ്ടകള്‍ തീരുമാനിക്കുന്ന, ജിന്നില്‍ കിടന്നു കാലം കഴിച്ചു കൂട്ടുന്നവരെ അവഗണിക്കുക..

ഈയുള്ളവനെയും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തുക.. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍..

-നിങ്ങളുടെ സഹോദരന്‍ ,
അബ്ദുല്ലാ ബാസില്‍ സിപി
9020 777 027

Monday, January 13, 2014

നാണക്കേടിന്റെ അങ്ങേ അറ്റം കണ്ട സിഡി ടവറുകാരുടെ കുവൈത്ത് സന്ദര്ശനം.....

നാണക്കേടിന്റെ അങ്ങേ അറ്റം കണ്ട 
സിഡി ടവറുകാരുടെ കുവൈത്ത് സന്ദര്ശനം.....

അസ്സലാമു അലൈകും..
അല്ലാഹുവിന്റെ അനുഗ്രഹത്താൽ വെള്ളിയാഴ്ച കുവൈത്തിലെ ഫർവാനിയയിൽ സംഘടിപ്പിച്ച ഫൈസൽ മൗലവി, സാബിര് നവാസ്, തല്ഹത് സ്വലാഹി മുഖാമുഖം പരിപാടി ഭയങ്കര വിജയമായിരുന്നു.. .. കാലാവസ്ഥ പ്രതികൂലമായിട്ടും, ആദര്ശ കൂട്ടായ്മയിൽ ഇസ്ലാഹി പ്രവര്ത്തകരും മറ്റു മലയാളീ സഹോദരങ്ങളേയും കൊണ്ട് auditorium നിറഞ്ഞു കവിയുകയും സ്ക്രീന്റെ സഹായത്തോടെ പുറത്തു സൗകര്യം ഒരുക്കുകയും ചെയ്യേണ്ടി വന്നിട്ടും, എല്ലാവരെയും accommodate ചെയ്യാൻ പ്രവർത്തകർ നന്നേ പാട്പെടേണ്ടി വന്നു.. അൽഹംദുലില്ലഹ്.. അല്ലാഹുവിനു സ്തുതി..
ജമാത്തുകാർ മാധ്യമത്തിൽ kkic ക്കെതിരെ കിട്ടിയ അവസരം ഉപയോഗപ്പെടുത്താൻ CD tower അധികാരികളുടെ പ്രസ്താവനയും കള്ളത്തരങ്ങളും വെണ്ടയ്ക്ക പ്രാധാന്യം കൊടുത്തു പ്രസിദ്ധീകരിച്ചു കൊണ്ട് അകമഴിഞ്ഞ് സഹായിച്ചിട്ടും; നമ്മുടെ പരിപാടിയെ പറ്റി ഒരു അക്ഷരം പോലും പ്രസിദ്ധീകരിക്കാൻ തയ്യാറില്ല എന്നതും, മടവൂര് വിഭാഗം അവരുടെ ഒപ്പം നിന്ന് ക്ഷണിക്കുകയും കഴിയുന്നത്ര സദസ്സിൽ ഹാജാരയിട്ടും, 250 ആളുകള് കൊള്ളുന്ന ഹാളിൽ ശുഷ്കിച്ച ഒരു സദസ്സുമായി പരിപാടി നടത്തേണ്ട ഖേദകരമായ വസ്തുത ആവേശത്തോടെ വന്ന CD tower ടീമിനെ തെല്ലൊന്നുമല്ല നിരാശരാക്കിയത്.. ഒരു മുജാഹിദ് സമ്മേളനത്തിന് തയ്യാറെടുത്തു വന്ന AP , TP , അക്ബര്, ARSalafi , മോഹിയിധീൻ മദനി, കൂടാതെ മറ്റു നേതാക്കളും സ്റ്റേജിൽ അണി നിരന്നിട്ടും, മുന്നിലുള്ള ശോഷിച്ച സദസ്സിനെ കണ്ടു അവർ കുറച്ചൊന്നുമല്ല ജാള്യതയിലായത്. ..
ഇഹ് യാഉതുറാസിൽ കയറി അത് കൈക്കലാക്കാനുള്ള അവരുടെ തന്ത്രങ്ങൾ വളരെ അവഗാഹവും, അവധാനതയുമുള്ള ഷൈഖ് താരിഖ് അൽ ഈസ്സ മനസ്സിലാക്കുകയും അവരോടു മാന്യമായി പെരുമാറി തിരിച്ചയക്കുകയും ചെയ്തു.. നിരാശരായ അവർ പതിവ് കളവുകൾ പയറ്റുന്നത് പോലെ മുമ്പിലുള്ള വിരളിലെണ്ണാവുന്ന പ്രവര്ത്തകരെയും ബൈലക്സിൽ ഉറ്റുനോക്കുന്നവരെ സന്തോഷിപ്പിക്കാൻ വേണ്ടി തട്ടി വിട്ട പച്ച കള്ളം അവര്ക്ക് തന്നെ വിനയായി; അത് താരിഖ് അൽ ഈസ്സയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, അവർ ഇത്രയും അല്പന്മാരായിപൊയല്ലൊ എന്നും, ഞാൻ നിങ്ങളുടെ പരിപാടിയിൽ വന്നു പ്രസംഗിച്ചത് തന്നെ അവർ പറഞ്ഞതിൽ എത്ര വങ്കത്തമാണെന്നും പറഞ്ഞു അത്ഭുതം പ്രകടിപ്പിച്ചു.. 
ആദിത്യ മര്യാദയുടെ രൂപവും ഭാവവും CD tower ഇൽ ഉള്ളവര്ക് അറിയില്ല, അവിടെ വരുന്ന ആര്ക്കും അനുഭവപ്പെടും, ഇങ്ങനെ സ്വീകരിച്ചത് കണ്ടപ്പോൾ അവര്ക്ക് തോന്നിപ്പോയ സമാധാനമായിരുന്നു .. പിറ്റേന്ന് നടന്ന കൂടി കാഴ്ച്ചയിൽ അതൊക്കെ തകര്ന്ന മട്ടാണ് കണ്ടത്.. AP എന്തിനായിരുന്നു കുവൈറ്റ്‌ സന്ദര്ശിച്ചത് എന്ന് ചോദിച്ചാൽ ഷൈഖ് താരിഖിന് സലാം കൊടുക്കാനായിരുന്നോ.. അത് ഒരു ഫോണ്‍ ചെയ്തു വീട്ടില് ഇരിക്കലല്ലായിരുന്നോ ബുദ്ധി എന്ന് അദ്ധേഹത്തിന്റെ അസ്വാസ്ഥ്യം കണ്ടപ്പോൾ തോന്നിപ്പോവുന്നു.. എന്തൊരു പാതകമാണ് അദ്ധേഹത്തെ കൊണ്ട് ഈ AR ചെയ്തത്.. 
കുവൈറ്റ്‌ കലക്കി മറിക്കാൻ വന്ന CD tower അധികാരികൾ, വിഷണ്ണരായി മടങ്ങേണ്ട അവസ്ഥ എങ്ങിനെ വന്നു..താരിഖ് അൽ ഈസ്സയുദെ സംസാരം എപ്പോഴും നിങ്ങൾ യോജിക്കണം , അഭിപ്രായ വ്യത്യാസം സലഫികള്ക്കിടയിലുള്ളത് നിങ്ങള്കും പാലിക്കാം, സഹാബികളിൽ അതുണ്ടല്ലോ, അവർ ഇതിന്റെ പേരില് ഭിന്നിച്ചോ.. എന്നൊക്കെ എപ്പോഴും പറഞ്ഞു കൊണ്ടിരുന്നു.. അത് കേൾകുമ്പോൾ AR ഇനും ഹനീഫക്കുമൊക്കെ കനമുള്ള മുഖത്തോടെ ഇരിക്കുന്നത് കാണാമായിരുന്നു. ഇന്ഷാ Allah എന്ന് പറയുകയും, പിന്നീട് പ്രവര്ത്തകരുടെ മുമ്പിൽ വായിൽ തോന്നിയത് പുലംബുകയും ചെയ്യുക.. നിങ്ങളുമായി ഒരു മസ് ലഹതിനും ഇല്ല എന്ന് പത്രക്കാരുടെ മുമ്പിൽ പറയുക.. ഈ കാപട്യം എന്തിനു..
അതിനിടക്ക് ഒരു ബോംബു പൊട്ടിയത് ചീറ്റിപ്പോയി; PN നോട് താരിഖ് പുറത്തു പോയ്കോ എന്ന് ആക്രോശിച്ചു.. കളവു കുവൈത്തിൽ 3; ആദ്യം പത്ര സമ്മേളനം എന്ന വ്യാജ വാർത്ത‍ വിചിന്തനത്തിൽ; 69 ദീനാറിനു പകരം, 69 ലക്ഷം പിരിച്ചു സമ്മേളനത്തിന് എന്ന് (ആ 69 ദീനാർ വാങ്ങിയവര്ക് തിരിച്ചു കൊടുതിട്ടുണ്ട്); മൂന്നാമത്തെ നുണ ബോംബു PN നോട് പുറത്തു പോകാൻ ആക്രോശിച്ചത്.. എന്നിട്ട് വിഡ്ഢിയായി PN ഇറങ്ങി പോയി .. ഇഹ് യാഉതുറാസ് കയ്യടക്കി.. എന്തൊക്കെ.. അന്ന് നടന്ന സമ്മേളനത്തിന് അദ്ധേഹത്തിന്റെ ഉദ്ഘാടനം നിങ്ങൾ ശ്രദ്ധിചിട്ടുണ്ടല്ലോ..അതിൽ അദ്ദേഹം പ്രസംഗിച്ചതും ഇപ്പോഴത്തെ വിഷയങ്ങളെ പറ്റിയായിരുന്നു..
അവസാനം നിരശയോടും ദുഃഖത്തോടും CD tower അധികാരികൾ മടങ്ങേണ്ട അവസ്ഥ.. ഹോട്ടൽ ബിൽ എത്ര.. ഫ്ലൈറ്റ് ടിക്കറ്റ്‌ എത്ര.. അതൊന്നും ചോദ്യമില്ല.. കുവൈറ്റിൽ സദ്ദാം കയറിയതിനു ശേഷം മറ്റൊരു അധിനിവേശം ആയിരുന്നു എന്ന വിചാരത്തിലായിരുന്നു വരവ്.. ആരും കാണാതെയുള്ള AR , ഹനീഫയുടെ വരവ്.. രണ്ടു ദിവസം മുങ്ങി നടന്നു.. മൂന്നാം ദിവസം മറ്റൊരു പട.. അവസാനം AP യും..
നാസർ സുല്ലമി വന്ന ഒരു സദസ്സ് പോലും ഉണ്ടാക്കിയെടുക്കാൻ ഇവരുടെ വരവ് സ്വാധീനിച്ചില്ല എന്നുള്ളത്, കുവൈത്തിൽ മാത്രമല്ല, നേതൃത്വത്തെയാകെ അങ്കലാപിലാകിയിരിക്കുകയാണ്.. രണ്ടു ദിവസം മുമ്പ് നെഞ്ചു വിരിച്ചു വെള്ളിയാഴ്ച കൊണ്ട് എല്ലാം ഇവിടെ തകര്ന്നടിയും എന്ന് പറഞ്ഞു നടന്നവർ; ഇന്ന് നോക്കിയപ്പോൾ ആരും മിണ്ടുന്നില്ല, മ്ലാനത, സംസാരമില്ല.. ഇനി ആരും ഇവിടെ വരാനില്ലല്ലോ എന്ന ദുഃഖമായിരിക്കാം.....

Friday, January 10, 2014

നബിദിനം സലഫികളുടെ വാദം എന്ത് ?

സലഫികളായ ഞങ്ങളുടെ വാദം ഇതാണ് :

ഒരാളുടെയും ജന്മദിനമോ മരണ ദിനമോ ആഘോഷിക്കുന്നത് മുസ്ലിംകള്ക്ക് പാടുള്ളതല്ല . നബി (സ)യോ നബി (സ)യില്‍ നിന്നും ദീന്‍ നേരിട്ട് കേട്ട് പഠിച്ച സ്വഹാബത്തോ (അനുയായികള്‍ ) ആ പരിപാടി നടത്തിയിട്ടില്ല . നബി(സ)യുടെ ജന്മദിനം ആഘോഷിക്കുന്ന സമ്പ്രദായം ആദ്യമായി തുടങ്ങിയത് നബി (സ)യുടെ കുടുംബത്തിലേക്ക് ചേര്‍ത്തി ഫാതിമിയാക്കള്‍ ആണെന്ന് അവകാശപ്പെട്ടിരുന്ന ശിയാക്കളായ ഉബൈദികള്‍ ആണ്. അവര്‍ ഇസ്ലാമില്‍ കടത്തിക്കൂടിയ ബിദ് അത്താണ് . പിന്നീട് മുഹമ്മദ്‌ ബിന്‍ ഉമര്‍ അല്‍ മുല്ല എന്ന സൂഫി വഴി സൂഫികള്‍ ഈ അനാചാരം ഏറ്റെടുക്കുകയും ഹിജ്ര ആറാം നൂറ്റാണ്ടിന് ശേഷം വന്ന മുളഫര്‍ എന്ന ഖുറാഫി സുന്നീ രാജാവ് ആ ബിദ് അത്ത് സുന്ന്കളിലേക്ക് കൂടി കൊണ്ട് വന്നു .സൂഫികളായ മുസ്ലിം സന്യാസിമാര്‍ ആ മൌലിദ് സദസ്സില്‍ ആടുകയും പാടുകയും ചെയ്തിരുന്നു ...

നബി (സ)യേ ജീവന് തുല്യം സ്നേഹിച്ച സ്വഹാബത്ത് മുതല്‍ ഹിജ്റ 362 വരെ ജീവിച്ച മുസ്ലിംകള്‍ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല . നാല് മദ്ഹബുകളുടെ ഇമാമീങ്ങള്ക്കും നബി(സ)യുടെ ജന്മദിനാഘോഷം പരിചയമില്ല . അത് കൊണ്ട് തന്നെ ഇത് പിഴച്ച ബിദ്അത്താണ് .ഞങ്ങള്‍ മൌലിദ് ആഘോഷത്തെ എതിര്ക്കു ന്നത് അതുകൊണ്ടാണ്

മൌലിദ് കഴിക്കണം എന്ന വാദമുള്ള ഇമാം സുയൂതിക്ക് പോലും നബിജന്മദിനാഘോഷം ഹിജ്റ മൂന്ന്‍ നൂറ്റാണ്ടിനു ശേഷം വന്ന ബിദ് അത്താണ് എന്ന് സമ്മതിക്കേണ്ടി വന്നിട്ടുണ്ട് . ഫതഹുല്‍ ബാരി എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിന്റെ കര്ത്താവായ
ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി (റ)യുടെ ഒരു ഫത് വ ശാഫിഈ പണ്ഡിതനായ ഇമാം സുയൂതി (റ) തന്റെ അല്‍ ഹാവി ലില്‍ ഫതാവാ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്

وَقَدْ سُئِلَ شَيْخُ الْإِسْلَامِ حَافِظُ الْعَصْرِ أبو الفضل ابن حجر عَنْ عَمَلِ الْمَوْلِدِ ، فَأَجَابَ بِمَا نَصُّهُ : أَصْلُ عَمَلِ الْمَوْلِدِ بِدْعَةٌ لَمْ تُنْقَلْ عَنْ أَحَدٍ مِنَ السَّلَفِ الصَّالِحِ مِنَ الْقُرُونِ الثَّلَاثَةِ ،

ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി (റ)യോട് നബിജന്മദിനാഘോഷത്തെ പ്പറ്റി ചോദിക്കപ്പെട്ടു. അദ്ദേഹം ഇങ്ങനെ മറുപടി നല്കിഷ . നബിജന്മദിനാഘോഷത്തിന്റെ അടിസ്ഥാനം തന്നെ ബിദ്അത്താണ് . ആദ്യകാല മൂന്ന്‍ നൂറ്റാണ്ടിലെ സലഫുസ്സ്വാലിഹീങ്ങളായ മുന്ഗാമികളില്‍ ഒരാളില് നിന്ന് പോലും അത് റിപ്പോര്ട്ട് ചെയ്തതായി വന്നിട്ടില്ല .. ഇമാം സുയൂതി അല്ഹാവി ലില്‍ ഫതാവ 1 – 191
... ....ഈ ഇബാറത്തിനു .ശേഷം ബിദ് അത്തുന്‍ ഹസന എന്നൊക്കെ പറഞ്ഞുകൊണ്ട് ഇദ്ധേഹം മൌലിദ് കഴിക്കാനുള്ള തെളിവായി ആശൂറാ നോമ്പിന്റെ ഹദീസ് ദുര്വ്യാ ഖ്യാനിക്കുന്നുണ്ട്.ഇതൊക്കെ ഞങ്ങള്‍ കണ്ടിട്ടുള്ളതാണ് . പക്ഷെ മൊല്ലാക്കമാരെ , അവിടെ നമുക്ക് ചോദിക്കാനുള്ളത് ആ ഹദീസ് മാത്രമല്ല മുഴുവന്‍ ഹദീസുകളും അല്ലാഹുവിന്റെള ഖുര്‍ആനിലെ മുഴുവന്‍ ആയത്തുകളും ആദ്യം നബി (സ)യില്‍ നിന്നും നേരിട്ട് കേട്ട സ്വഹാബികള്ക്ക് അതിനുള്ളില്‍ ഒരു മൌലിദാഘോഷം ഒളിഞ്ഞു കിടക്കുന്നത് എന്ത് കൊണ്ട് കാണാന്‍ പറ്റിയില്ല.

?أَصْلُ عَمَلِ الْمَوْلِدِ بِدْعَةٌ لَمْ تُنْقَلْ عَنْ أَحَدٍ مِنَ السَّلَفِ الصَّالِحِ مِنَ الْقُرُونِ الثَّلَاثَةِ
നബിജന്മദിനാഘോഷത്തിന്റെ അടിസ്ഥാനം തന്നെ ബിദ്അത്താണ് ആദ്യകാല മൂന്ന്‍ നൂറ്റാണ്ടിലെ സലഫുസ്സ്വാലിഹീങ്ങളായ മുന്ഗാമികളില്‍ ഒരാളില് നിന്ന് പോലും അത് റിപ്പോര്ട്ട് ചെയ്തതായി വന്നിട്ടില്ല എന്ന് സുയൂതിയും ഇബ്ന്‍ ഹജര്‍ (റ)യും സമ്മതിക്കുന്നു . അവിടെയാണ് മുസ്ല്യാക്കന്‍മാരേ , നിങ്ങളുടെ മുഴുവന്‍ വാദങ്ങളും ബാതിലായി തകര്ന്ന് തരിപ്പണമായിട്ട് ഞങ്ങളുടെ വാദം നൂറു ശതമാനവും സ്ഥിരപ്പെടുന്നത്.. ....... മുസ്ല്യാക്കന്‍മാരേ ,നിങ്ങള്ക്ക് എന്താണ് മറുപടി ഉള്ളത് ..?

നബിദിനാഘോഷം ഒരു പൊളിച്ചെഴുത്ത് പാർട്ട്‐7-Shanid Hamza

നബിദിനാഘോഷം ഒരു പൊളിച്ചെഴുത്ത് പാർട്ട്‐7-Shanid Hamza
‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐
ജൻമദിനാഘോഷക്കാർ പറയുന്നു ജൻമദിനാഘോഷം ഉദ്ഘാടനം ചെയ്തതു തന്നെ റസൂൽ(സ)യാണെന്ന്.അവർ വിശദീകരിക്കുന്നത് ഇപ്രകാരമാണ്.അനസ്(റ)യിൽ നിന്ന് ദ്ധരിക്കുന്നു എന്ന് പറഞ്ഞ് പറയുന്നു**നബി(സ) നുബുവ്വത്ത് കിട്ടിയതിനു ശേഷം തന്റെ ജൻമദിനത്തിൽ ഒരു മൃഗത്തെ അറുത്ത് സ്വന്തം ശരീരത്തിനു വേണ്ടി അറവു നടത്തി അതായത് സ്വന്തത്തിനു വേണ്ടി അഖീഖ അറുത്തു** (ജൻമദിനത്തിലാണെന്ന് മുസ്ല്യാരുടെ വക കൂട്ടിച്ചേർത്തത്) എന്നാണ്. എനി എന്താണ് യാഥാർത്ഥ്യം എ ന്ന തിനെ കുറിച്ച് ചർച്ച ചെയ്യാം.
**സാധാരണയായി നബിദിനാഘോഷം സംഘടിപ്പിക്കാറുളളത് റബീഹുൽ അവ്വൽ മാസം 12 നാണല്ലൊ?
എല്ലാ വർഷങ്ങളിലും അത് തുടരാറുമുണ്ട്. എന്നാൽ
ഈ തെളിവ് ഉദ്ധരിക്കുന്നവർ ഉൾപടെ മുസ്ലിംകൾ
എല്ലാവരും അഖീഖ അറവു നടത്താറുള്ളത്
കുട്ടി ജനിച്ചു ഏഴാം ദിവസവും അതും ജീവിതത്തിൽ
ഒരിക്കൽ മാത്രം. ഇത് എങ്ങിനെയാണ്
വർഷാവർഷവുമുള്ള ജന്മദിനാഘോഷത്തിനു
തെളിവാകുന്നത്?
മാത്രമല്ല, നബി (സ) സ്വന്തത്തിനു വേണ്ടി അഖീഖ
അറുത്തു എന്ന് പറയുന്നത്
തന്നെ അവിടുത്തെ ജന്മദിനതിലായിരുന്നു എന്നതിന്
ഈ റിപ്പോർട്ടിൽ തെളിവില്ല. സാദാരണ അറവു
നടത്തേണ്ടത് ജന്മദിനത്തിലല്ലതാനും. അത് ജനിച്ചു
ഏഴാം ദിവസം അരുക്കെണ്ടാതാണെന്ന് ഹദീസിൽ
വന്നതാണല്ലോ..
മറ്റൊരു കാര്യം ഇത് അങ്ങേയറ്റം ദുർബ്ബലമായ
ഒരു ഹദീസാണ്. ഇത് ഉദ്ധരിച്ച
ബൈഹഖി തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുമു­
ണ്ട്. ആ ഭാഗം മുസ്ലിയാക്കന്മാർ മറച്ചു വെച്ച്
ഉദ്ധരിക്കുകയാണ് ചെയ്യാറുള്ളത്. ഈ
ഹദീസിൻറെ ദുർബ്ബലതക്കുള്ള
കാരണം ഇതിന്റെ നിവെതകന്മാരിൽ
അബ്ദുല്ലാ ഇബ്നു മുഹറർ എന്ന ഒരു ദുർബ്ബലനായ
ഒരു വ്യക്തി ഉണ്ട് എന്നതാണ്.
അദ്ധേഹത്തെ കുറിച്ച് ഇബ്നു ഹജര്
അസ്കലാനിയുടെ തഹ്ദീബു തഹ്ദീബ് എന്ന
ഗ്രന്ഥത്തിൽ പറയുന്നു. " ഇയാള
ധുർബ്ബലനും വിശ്വസ്തനല്ല
എന്നും ഇയാളുടെ ഹദീസുകൾ എഴുതി വെക്കാൻ
പോലും പാടില്ല." ഇബ്നു മുബാറക് (റ) പറയുന്നു. "
ഇയാളുടെ ഹദീസുകളേക്കാളും എനിക്ക്
തൃപ്തികരം ഉണങ്ങിയ കാഷ്ടമാണ്." (3/633,634)
ചുരുക്കത്തിൽ വളരെ അധികം ദുർബ്ബലമായ ഒരു
റിപ്പോർട്ടാണ് മുസ്ലിയാക്കന്മാർ
നബിദിനാഘോഷത്തിനു തെളിവായി ഉദ്ധരിക്കുന്ന
അഖീഖ അറുത്തു എന്ന് പറയുന്ന ഹദീസ്.
ഇനി വാദത്തിനു സ്വഹീഹനെന്നു സങ്കല്പിച്ചാൽ
പോലും അതിനു നബിദിനാഘോഷവുമായി യാതൊരു
ബന്ധവും ഇല്ല.

മരിച്ച സ്ഥലത്ത് യാസീന്‍ ഓതാം എന്ന് ഹുസൈന്‍ സലഫി പറഞ്ഞു എന്ന് ക്ലിപ്പ്‌ കട്ട് മുറിച്ച മൊല്ലാക്കമാരെ നമ്മള്‍ അങ്ങിനെ വിടില്ല ..!!

അള്ളാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അള്ളാഹു അക്ബര്‍
കാന്തപുരം മുടി സുന്നികളുടെ സുന്നി ഗ്ലോബല്‍ മുറിച്ചുണ്ടാക്കി പുറത്തു വിട്ട ഈ ക്ലിപ്പിന്റെ വിവരങ്ങള്‍ ക്കൊടുത്തു കൊണ്ട് ഞാന്‍ ഇട്ട പോസ്റ്റ്‌ താഴെ .. ആ ലിങ്കില്‍ പോയാല്‍ ഇപ്പോള്‍ കിട്ടുന്ന മെസേജ് കൂടി കാണുക :

===============================
ഈ മുറിയന്മാരുടെ മുറിക്ലിപ്പ്‌ കാണുക : ഇന്നലെ പോസ്റ്റ്‌ ചെയ്ത ഈ ക്ലിപ്പ് ഇപ്പോള്‍ 30/10/13 ,, ഒരൊറ്റ ദിവസം കൊണ്ട് 1500 ലധികം ഷെയര്‍ ചെയ്തു കഴിഞ്ഞു
https://www.facebook.com/photo.php?v=386171411514831. ഇതിനുള്ള മറുപടി ആയി ഇതിന്റെ ബാക്കി ഉള്ള ഭാഗം കൂടി യൂ ടൂബില്‍ ഇട്ടു പ്രചരിപ്പിക്കുക മൊല്ലാക്കമാരുടെ തട്ടിപ്പ്‌ തെളിയിക്കാന്‍ ഇതൊരു കാരണം ആവും ... ഇന്ഷാ അല്ലാഹ് ...
Attachment Unavailable
This attachment may have been removed or the person who shared it may not have permission to share it with you.
മരിച്ച സ്ഥലത്ത് യാസീന്‍ ഓതാം എന്ന് ഹുസൈന്‍ സലഫി പറഞ്ഞു എന്ന് ക്ലിപ്പ്‌ കട്ട് മുറിച്ച മൊല്ലാക്കമാരെ നമ്മള്‍ അങ്ങിനെ വിടില്ല ..!!
മുടിയില്‍ കുടുങ്ങിയ കാരന്തൂരികളുടെ പച്ചയായ തട്ടിപ്പ്‌ വെളിച്ചത്ത് വന്നു.. ഇത്രയും വ്യക്തമായ തട്ടിപ്പ്‌ പച്ചമലയാളത്തില്‍ ഉള്ള പ്രസംഗത്തില്‍ നടത്തുന്ന ഈ പാതിരിമാര്‍ കിതാബുകളില്‍ എത്രമാത്രം തട്ടിപ്പുകള്‍ നടത്തുന്നുണ്ടാവും??
ചിന്തിക്കുക സമൂഹമേ... ഇനിയും ഇവരെ വിശ്വസിക്കണോ?? അവര്‍ മുറിച്ച ക്ലിപ്പും ശരിയായ ഭാഗവും കേള്‍ക്കുക
http://www.youtube.com/watch?v=BCqZFB6Iv24&feature=youtu.be

Saturday, January 4, 2014

നബിദിനവും സമസ്തയും

നബിദിനവും സമസ്തയും
---------------------------------------
1926 - ല്‍ കേരളക്കരയില്‍ പിറവിയെടുത്ത ഒരു പുത്തന്‍ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ബ്രട്ടീഷ്‌ സഹചാരിയായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങളാണ് ഇത് സ്ഥാപിച്ചത്. ചരിത്രം അവര്‍ തന്നെ പറയട്ടെ; "1926 - ല്‍ ജന്മം നല്‍കിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ" (സുന്നി അഫ്കാര്‍, 1999 ജൂലൈ 21 ) " സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപകന്‍ വരക്കല്‍ മുല്ലക്കോയ തങ്ങളാണ്" (സിറാജ്, 2007 ഡിസംബര്‍-19) എന്നാല്‍ സുന്നി എന്ന വ്യാജ നാമത്തില്‍ കേരളത്തില്‍ അറിയപ്പെടുന്ന ഈ സംഘടന ചില ഗ്രൂപ്പുകളായി ചേരിതിരിഞ്ഞ്‌ പ്രവര്‍ത്തിക്കുന്നു. അഹ്-ലുസ്സുന്നത്തി വല്‍ ജമാഅത്തുമായി ഈ സംഘടനക്ക് അടിസ്ഥാനപരമായും അല്ലാതെയും ഒരുപാട് കാര്യങ്ങളില്‍ അന്തരമുണ്ട്. അതില്‍പെട്ട ഒന്നാണ് നബിദിനം ഒരാഘോഷമായി ആചരിക്കുക എന്നത്. എന്നാല്‍ നബി (സ്വ) യുടെ ജനന ദിനം എന്ന പേരില്‍ റബീഉല്‍-അവ്വല്‍ മാസത്തിലോ പന്ത്രണ്ടാം തിയതിയോ നബി (സ്വ) യോ അദ്ദേഹത്തിന്‍റെ സ്വഹാബത്തോ മതപരമായ പ്രത്യേക ചടങ്ങുകളൊന്നും നടത്തിയിട്ടില്ല. അപ്പോള്‍ ഈ മാസത്തിലും ദിവസങ്ങളിലും പ്രത്യേകമായി ഒന്നും മതത്തിന്‍റെ പേരില്‍ നടത്താതിരിക്കുക എന്നതാണ് നബിചര്യ അഥവാ സുന്നത്ത്. നബിദിന വാദികളായ ഈ ബിദ്ഇകള്‍പോലും അത് സുന്നത്താണെന്ന് സ്ഥാപിക്കുന്നതിനിടയിലും ഈ കാര്യം അവര്‍ അറിയാതെ തന്നെ ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നു: " ഇനി നമുക്ക് നബിദിനം ആഘോഷിക്കുന്നതിലേക്ക് മടങ്ങാം. നബി (സ്വ) തിരുമേനിയുടെ കാലത്ത് ഏതെങ്കിലും പ്രവാചകന്റെയോ പുന്യപുരുഷന്റെയോ ജന്മദിനം കൊണ്ടാടുന്ന സമ്പ്രദായം നിലവിലില്ല. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് തിരുമേനി വ്യക്തമായി ഒന്നും നിര്‍ദേശിച്ചിട്ടുമില്ല." ( അല്‍-മുഅല്ലിം മാസിക, 2006 ഏപ്രില്‍ ) " അടിസ്ഥാനപരമായി മൗലിദ് ബിദഅത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടിലെ മുസ്ലിംകളില്‍ നിന്ന് കൈമാറിവന്ന ആചാരമല്ല അത്" ( സുന്നി വോയ്സ്, 2000 ജൂലൈ 16 - 31 ) മറ്റു പതിനൊന്നു മാസങ്ങളിലും പ്രവാചക സ്നേഹവും സ്വലാത്തും സലാമും നിര്‍വഹിക്കുന്ന ഉത്തമ നൂറ്റാണ്ടുകാര്‍ക്കൊന്നും നബിസ്നേഹമെന്ന പേരില്‍ പ്രത്യേക ദിവസമോ മാസമോ നിശ്ചയിക്കേണ്ടിവന്നിട്ടില്ലെന്നും നബിദിനക്കാര്‍ സമ്മതിക്കുന്നു; " ഉത്തമ നൂറ്റാണ്ടുകളില്‍ ജീവിച്ച സച്ചരിതര്‍ റബീഉല്‍-അവ്വലില്‍ മാത്രമല്ല മറ്റു മാസങ്ങളിലും സ്വലാത്തും സലാമും ഇസ്‌ലാമിക പ്രചാരണവും പ്രവാചക സ്നേഹവും നിര്‍വിഘ്നം നിര്‍വഹിച്ചുവന്നു. അതുകൊണ്ടുതന്നെ ഒരു ദിവസമോ മാസമോ നിശ്ചയിച്ച് അത്തരം കര്‍മ്മങ്ങള്‍ നടപ്പാക്കേണ്ട അനിവാര്യത അന്നുണ്ടായിരുന്നില്ല" ( ചന്ദ്രിക, 2004 മെയ്‌ 12 , അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്‌ ). സച്ചരിതരായ ഉത്തമ നൂറ്റാണ്ടുകാരെ പിന്‍പറ്റി ജീവിക്കുന്ന യഥാര്‍ത്ഥ മുസ്ലിംകള്‍ക്ക് ഇന്നും പ്രത്യേകമായ ഒരു ദിവസമോ മാസമോ നിശ്ചയിച്ചു പ്രവാചകനെ സ്നേഹിക്കേണ്ട ആവശ്യമില്ല. അവര്‍ എന്നും നബി (സ്വ) യെ ഒരുപോലെ സ്നേഹിക്കുന്നു. എന്നാല്‍ ഇതിന് വിപരീതമായി ഈ വ്യാജ സുന്നികള്‍ നബി (സ്വ) യുടെയും സ്വഹാബത്തിന്റെയും ചര്യക്ക് വിരുദ്ധമായി റബീഉല്‍-അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയതിയിലും മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു. ഈ മാസത്തിനും തിയതിക്കും മറ്റു മാസങ്ങളെക്കാള്‍ ശ്രേഷ്ടതയുണ്ടെന്ന് തട്ടിവിടുന്നു. മാത്രമല്ല, നബി (സ്വ) യും സ്വഹാബത്തും ആഘോഷിച്ച് നമുക്ക്‌ മാതൃക കാണിച്ച രണ്ടു പെരുന്നാള്‍ ദിവസങ്ങളെക്കാളും വലിയ ആഘോഷമാണ് ഈ ആഘോഷമെന്നും വ്യാജം പറയുന്നു. സ്വയം പുണ്യമാക്കി വാഴ്ത്തിയ ഈ രാത്രിക്ക് വിശുദ്ധ ഖുര്‍ആനില്‍ ആയിരം മാസത്തേക്കാള്‍ പുണ്യമുണ്ടെന്ന്‍ പറഞ്ഞ ലൈലത്തുല്‍ ഖാദറിനെക്കാള്‍ പോരിശയുണ്ടെന്നു ജല്പനം നടത്തുന്നു; "നബിദിനം മുസ്ലിംകള്‍ക്ക് ആഘോഷമാണ്. പെരുന്നാളിനെക്കാള്‍ വലിയ ആഘോഷം" ( രിസാല 1987 നവംബര്‍ ). " ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമായതാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ച ലൈലത്തുല്‍ ഖാദറിനെക്കാള്‍ മഹത്വം ഉള്ളത് നബി (സ്വ) ജനിച്ച രാത്രിക്കാണ്" ( സുന്നി അഫ്കാര്‍, 2002 മാര്‍ച്ച് 20 ) ....................അല്ലാഹുവേ ഇവരുടെ ശര്റില്‍ നിന്ന് മുസ്‌ലിം ഉമ്മത്തിനെ കാക്കേണമേ............

Thursday, January 2, 2014

നബി (സ) ജനിച്ച ദിവസം അടിമ സ്ത്രീയെ മോചിപ്പിച്ചതിന് അബൂ ലഹബിനു വെള്ളം കിട്ടുന്നു എന്ന് ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട് എന്ന് പറയുന്നു .. എന്ത് മറുപടി കൊടുക്കണം ??

നബി (സ) ജനിച്ച ദിവസം അടിമ സ്ത്രീയെ മോചിപ്പിച്ചതിന് അബൂ ലഹബിനു വെള്ളം കിട്ടുന്നു എന്ന് ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട് എന്ന് പറയുന്നു .. എന്ത് മറുപടി കൊടുക്കണം ??

മുലകുടി ബന്ധത്തിലുള്ള സഹോദരി സഹോദരന്മാര്‍ തമ്മില്‍ വിവാഹബ്നധം പാടില്ല’ എന്ന് പഠിപ്പിക്കുന്ന ഒരു നിങ്ങള്ക്ക് മുലയൂട്ടിയ മാതാക്കള്‍ എന്ന സബ് ടൈറ്റിലില്‍ ഇമാം ബുഖാരി ഉര് വ യില് നി ന്നും ഉദ്ധരിച്ചിട്ടുണ്ട്. 
“അബൂസലമയുടെ പുത്രിയെ താങ്കള്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്ന കേട്ടല്ലോ” എന്ന നബി(സ)യോട് പറയപ്പെട്ടുവെന്നും അപ്പോള്‍ അവള്‍ എന്റെ മുലകുടി ബന്ധത്തിലുള്ള സഹോദരന്റെം മകളായതിനാല്‍ അവളെ എനിക്ക് വിവാഹം കഴിക്കാന്‍ പാടില്ലെന്നും എനിക്കും അവളുടെ പിതാവ് അബൂസലമക്കും സുവൈബത്ത് എന്ന അടിമ സ്ത്രീ മുലയൂട്ടിയിട്ടുണ്ടെന്നും” നബി (സ) മറുപടി പറഞ്ഞു. ഇതാണ് ഹദീസില്‍ ഉള്ളത്. ഈ ഹദീസ് ഉദ്ധരിച്ചപ്പോള്‍ ഇതിന്റെ റിപ്പോര്ട്ടര്‍ ആയ ഉര് വ (റ) ഹദീസില്‍ പരാമര്ശിറക്കപ്പെട്ട സുവൈബ എന്ന അടിമസ്ത്രീയേ കുറിച്ച് ഒരു കിനാവിന്റെര കഥ കൂടി പറഞ്ഞിട്ടുണ്ടെന്ന് വൈജ്ഞാനിക സത്യസന്ധതക്ക് വേണ്ടി രേഖപ്പെടുത്തുക മാത്രമാണ് ഇമാം ബുഖാരി ചെയ്തിട്ടുള്ളത്. 

ഒന്നാമതായി പറയാനുള്ളത് ഈ റിപ്പോര്ട്ട് നബി (സ) വരെയെത്തുന്ന ഒരു ഹദീസല്ല , പ്രത്യുത ഒരു താബി ഇ ന്റെ വാക്ക് മാത്രമാണ് . നബി(സ)പറഞ്ഞുവെന്നോ അറിഞ്ഞുവെന്നോ ഇതില്‍ പറയുന്നില്ല . നബി (സ)യുടെ വാക്ക് , പ്രവര്ത്തിന , അംഗീകാരം എന്നിവക്കാണ് മുസ്ലിം പണ്ഡിതന്മാരുടെ സാങ്കേതിക പ്രയോഗത്തില്‍ ഹദീസ് എന്ന് പറയാറുള്ളത് . ആ നിര്വിചന പ്രകാരം 
ഇതൊരു ഹദീസ് പോലും അല്ല. അതെ സമയം ഹദീസ് കിതാബുകളില്‍ ഉദ്ധരിക്കപ്പെടുന്ന സഹാബികളുടെയും താബിഉകളുടേയും വാക്കുകള്ക്കും വിശാലമായ അര്ത്ഥനത്തില്‍ ഹദീസ് എന്ന് ചിലര്‍ പ്രയോഗിക്കാറുണ്ട്. ആ നിലക്ക് ഇത്തരം റിപ്പോര്ട്ടുസകളെ കുറിച്ചും ചിലപ്പോള്‍ ഹദീസ് എന്ന് പറയാറുണ്ട്‌ എന്നത് ശരിയാണ് . എന്നാല്‍ ഹദീസ് പണ്ഡിതന്മാരുടെ ഇത്തരം പ്രയോഗങ്ങളിലുള്ള വ്യത്യാസങ്ങളെ മനസ്സിലാക്കാത്ത ചില പണ്ടിതക്കോലങ്ങള്‍ ഈ വിഷയത്തില്‍ യാതൊരറിവും ഇല്ലാത്ത സാധാരണക്കാരെ പല കാര്യങ്ങള്ക്ക് വേണ്ടിയും തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു. ശിര്ക്ക് ബിദ്അത്തുകള്‍ കൊണ്ട് ഉദരപൂരണം നടത്തുന്ന മുസ്ലിയാക്കന്മാര്ക്കും ഹദീസ് നിഷേധികളായ ചേകനൂരികള്ക്കും ഈ റിപ്പോര്ട്ട് വലിയ ഒരു പിടിവള്ളി ആണെന്ന് അവര്‍ വാദിക്കുന്നു. 

ഹദീസ് പണ്ഡിതന്മാരുടെ ഇത്തരം പ്രയോഗങ്ങളിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് യാതൊരറിവും ഇല്ലാത്ത സാധാരണക്കാരും മോഡേണിസ്റ്റ്കളായ ചില അല്പ്പ് ബുദ്ധികളും ചേകനൂരിസത്തിന്റെ പിടിയില്പ്പെ ട്ട ചിലരും ഈ പണ്ടിതക്കോലങ്ങളുടെ ജഹാലത്തില്‍ പെട്ട് പോയിട്ടുണ്ട് എന്നത് ഒരു വാസ്തവം തന്നെയാണ്. മനുഷ്യ സമൂഹത്തിന്റെ വിജയത്തിന്റെ് അടിസ്ഥാനാദര്ശവമായ വിശുദ്ധ ഖുര്ആയന്‍ അര്ത്ഥംന പഠിക്കലും പഠിപ്പിക്കലും ഹറാമാണ് എന്ന് വാദിക്കുന്ന പണ്ഡിത പുരോഹിതന്മാര്ക്ക് വലിയ സ്ഥാനം നല്കുകന്ന, സൂറത്ത് ജുമുഅയില്‍ പറഞ്ഞ ഗ്രന്ഥം ചുമക്കുന്ന കഴുതകള്‍ ഒട്ടേറെ ഉള്ള ഒരു സമൂഹത്തില്‍ ഈ തരത്തില്‍ ഉള്ള തെറ്റിദ്ധരിപ്പിക്കലുകള്ക്ക് നല്ല വേരോട്ടം ഉണ്ടാവും എന്നതില്‍ സംശയിക്കേണ്ടതില്ല.
എങ്കില്പ്പിടന്നെ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയില്‍ ഈ റിപ്പോര്ട്ട്ി വന്നത് എങ്ങിനെ എന്നതാണ് ചിലരുടെ ന്യായമായ സംശയം. 

ഹദീസ് കിതാബുകളില്‍ നബി (സ)യില്‍ നിന്നുള്ള ഹദീസുകള്ക്ക്് പുറമേ റിപ്പോര്ട്ടുര്മാ രുടെ സഹാബികളുടെ വാക്കുകളും മറ്റും സാന്ദര്ഭിസകമായി പരാമര്ശിക്കാറുണ്ടെന്ന് പറഞ്ഞുവല്ലോ . അത്തരം ഒരു റിപ്പോര്ട്ടാ്ണിതും .

قَالَ عُرْوَةُ وثُوَيْبَةُ مَوْلَاةٌ لِأَبِي لَهَبٍ كَانَ أَبُو لَهَبٍ أَعْتَقَهَا فَأَرْضَعَتْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلَمَّا مَاتَ أَبُو لَهَبٍ أُرِيَهُ بَعْضُ أَهْلِهِ بِشَرِّ حِيبَةٍ قَالَ لَهُ َاذَا لَقِيتَ قَالَ أَبُو لَهَبٍ لَمْ أَلْقَ بَعْدَكُمْ غَيْرَ أَنِّي سُقِيتُ فِي هَذِهِ بِعَتَاقَتِي ثُوَيْبَةَ 

ഉര്വق പറഞ്ഞു: സുവൈബത്ത്‌ അബൂലഹബിന്റെ അടിമ സ്‌ത്രീയായിരുന്നു. അബൂലഹബ്‌ അവളെ മോചിപ്പിക്കുകയുണ്ടായി. അവള്‍ നബി(സ)ക്ക്‌ മുലകൊടുത്തിരുന്നു. അബൂലഹബ്‌ മരിച്ചപ്പോള്‍ അയാളുടെ ചില ബന്ധുക്കള്‍ വളരെ മോശമായ അവസ്ഥയില്‍ അയാളെ സ്വപ്‌നത്തില്‍ കണ്ടു. താങ്കളുടെ അവസ്ഥ എങ്ങനെയുണ്ടെന്ന്‌ സ്വപ്‌നം കണ്ട വ്യക്തി ചോദിച്ചു. അബൂലഹബ്‌ പറഞ്ഞു: നിങ്ങളെ വിട്ടുപിരിഞ്ഞശേഷം നന്മയെ ഞാന്‍ കണ്ടിട്ടില്ല. സുവൈബത്തിനെ ഞാന്‍ മോചിപ്പിച്ചതിനാല്‍ ഇതിലൂടെ വെള്ളം കുടിപ്പിക്കപ്പെടുന്നുണ്ടെന്ന്‌ മാത്രം. (ബുഖാരി 5101)

ഒരു കൂട്ടര്‍ ഇമാം ബുഖാരി ഹദീസ് ഉദ്ധരിക്കുന്നതില്‍ വളരെ സൂക്ഷ്മത പാലിച്ച പണ്ഡിതന്‍ ആണ് എന്നതിനാല്‍ ഇത്തരം ദുര്ബനലമായ കഥകള്‍ ഉദ്ധരിക്കുകയില്ലെന്നും പറഞ്ഞുകൊണ്ട് അവരുടെ ബിദ് അത്തുകള്‍ സ്ഥാപിക്കാന്‍ പരിശ്രമിക്കുമ്പോള്‍ ഹദീസ് നിഷേധികളായ മറ്റേ കൂട്ടര്‍ ഹദീസുകളുടെ പ്രാമാണികതയെ ചോദ്യം ചെയ്യുവാനും ഇമാം ബുഖാരി(റ)യെയും മറ്റ് ഹദീസ് പണ്ടിതന്മാരെയും ഇസ്ലാമിന്റൊ ശത്രുക്കളായ ജൂത ഏജന്റുമാരാക്കുവാനും വേണ്ടിയാണ് ഈ റിപ്പോര്ട്ടിെന്മേല്‍ കൈവെക്കാറുള്ളത് .

ഇവിടെ മൌലിദ് ആഘോഷിക്കുവാന്‍ ഈ റിപ്പോര്ട്ട്വ തെളിവായി ഉദ്ധരിക്കുന്നവരോട് നമുക്ക് പറയാനുള്ളത് ഇത് പറഞ്ഞ താബിഇയായ ഉര്വെ(റ)വിനോ കിനാവ്‌ കണ്ട ആള്ക്കോ ഈ കിനാവിന്റെെ കഥയില്‍ ഒരു മൌലിദാഘോഷത്തിന്റെ മണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ്.

ഈ കിനാവിന്റെ കഥ മാത്രമല്ല. വിശുദ്ധ ഖുര്ആലനിലെ 6236 ആയത്തുകളും നബി (സ)യില്‍ നിന്നുള്ള വിശദീകരണങ്ങള്‍ ആയ വചനങ്ങള്‍ മുഴുവനും നേര്ക്ക് നേരെ നബി (സ)യില്‍ നിന്നും കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും പഠിച്ചു മനസ്സിലാക്കിയവരാണല്ലോ നബി (സ)യുടെ സഹാബികള്‍. നബി (സ)യെ സ്വന്തം ജീവനേക്കാള്‍ കൂടുതല്‍ സ്നേഹിച്ച ആ സഹാബത്തിന് അവിടെയൊന്നും ഒരു നബിദിനത്തിനുള്ള തെളിവ് കിട്ടിയില്ല . അല്ലാഹു സുബ്ഹാനഹു വതആലാ പറയുന്നത് നബി (സ)യുടെ സഹാബികള്‍ എന്താണോ ദീനായി നബി (സ)യില്‍ നിന്നും മനസ്സിലാക്കിയത് അത്പോലെ വിശ്വസിക്കണം എന്നാണ് . 
فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا ۖ وَّإِن تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍ ۖ فَسَيَكْفِيكَهُمُ اللَّـهُ ۚ وَهُوَ السَّمِيعُ الْعَلِيمُ ﴿١٣٧﴾
നിങ്ങള്‍ (നബി( സ)യുടെ സ്വഹാബത്ത്) ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്മാ്ര്ഗീത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്ക്കു്ന്നവനും എല്ലാം അറിയുന്നവനുമത്രെ.

അതെ സഹോദരങ്ങളെ, നബി(സ)യില്‍ നിന്നും നേര്ക്ക് നേരെ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും ദീന്‍ പഠിച്ചു മനസ്സിലാക്കിയ നബി(സ)യെ സ്വന്തം ജീവനേക്കാള്‍ കൂടുതല്‍ സ്നേഹിച്ച ആ സഹാബത്തിന് നബിജന്മദിനാഘോഷം പരിചയമില്ല. ഹിജ്റ 362 വരെയുള്ള മുസ്ലിം ലോകത്തിന് നബിജന്മദിനാഘോഷം പരിചയമില്ല. അപ്പോള്‍ തന്നെ ചിന്തയും ബുദ്ധിയും പ്രമാണങ്ങളെ പിന്പദറ്റുകയും ചെയ്യുന്ന സത്യവിശ്വാസികള്ക്ക് നബിജന്മദിനാഘോഷം ബഹിഷ്കരിക്കാന്‍ വേറെ തെളിവ്കളൊന്നും ആവശ്യമില്ല .

ഇനി ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് .ഇബ്ന്‍ ഹജര്‍ അസ്ഖലാനി ഫത്ഹുല്ബാസരിയില്‍ പറയുന്നതെന്താണ് എന്ന് കൂടി അറിയുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാവും . 
وَفِي الْحَدِيثِ دَلَالَةٌ عَلَى أَنَّ الْكَافِرَ قَدْ يَنْفَعُهُ الْعَمَلُ الصَّالِحُ فِي الْآخِرَةِ ; لَكِنَّهُ مُخَالِفٌ لِظَاهِرِ الْقُرْآنِ ، قَالَ اللَّهُ تَعَالَى وَقَدِمْنَا إِلَى مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَنْثُورًا وَأُجِيبَ أَوَّلًا بِأَنَّ الْخَبَرَ مُرْسَلٌ أَرْسَلَهُ عُرْوَةُ وَلَمْ يَذْكُرْ مَنْ حَدَّثَهُ بِهِ ، وَعَلَى تَقْدِيرِ أَنْ يَكُونَ مَوْصُولًا فَالَّذِي فِي الْخَبَرِ رُؤْيَا مَنَامٍ فَلَا حُجَّةَ فِيهِ ،
കാഫിറുകള്ക്ക് പരലോകത്ത് വെച്ച് തന്റെ കര്മ്മ ങ്ങള്‍ ചിലപ്പോള്‍ പ്രയോജനപ്പെട്ടേക്കാം എന്ന് ഈ ഹദീസ് അറിയിക്കുന്നുണ്ടെങ്കിലും അത് ഖുര്‍ ആനിന്റെ വ്യക്തമായ ആശയത്തിന് കടകവിരുദ്ധമാണ് . കാരണം അല്ലാഹു പറഞ്ഞു : അപ്പോള്‍ അവര്‍ പ്രവര്ത്തിഅച്ചിരുന്ന കര്മْങ്ങളുടെ നേരെ നാം തിരിയും. അങ്ങനെ നാമവയെ ചിതറിയ പൊടിപടലങ്ങളാക്കും. (Furqan 23)

ഒന്നാമതായി ഇതിനുള്ള മറുപടി ഇതാണ് :
ഇതൊരു മുര്സലായ (അസ്വീകാര്യമായ ഹദീസുകളില്പെടട്ട ) റിപ്പോര്ട്ട് ആണ്.
തന്നോട് ആരാണിത് പറഞ്ഞതെന്ന് ഉര്വ്(റ) പറഞ്ഞിട്ടില്ല. ഇനി ഈ റിപ്പോര്ട്ട്ട പരമ്പര ചേര്ക്ക്പ്പെട്ടതാണെന്ന് സങ്കല്പ്പി ച്ചാല്‍ തന്നെയും ഇതില്‍ ഉള്ളത് ഒരു കിനാവ്‌ കണ്ടുവെന്നതാണ്.കിനാവാകട്ടെ ഇസ്ലാമില്‍ യാതൊരു തെളിവുമല്ലതാനും. ഒരു പക്ഷെ ആ സ്വപ്നം കണ്ട വ്യക്തി (ചില കഥകളില്‍ അബ്ബാസ് ആണെന്ന് വന്നിട്ടുണ്ട്) അപ്പോള്‍ വരെയും മുസ്ലിം ആയിട്ടുണ്ടായിരിക്കയില്ല. അപ്പോഴും അത് തെളിവിന്‌ കൊള്ളുകയില്ല ( ഫത്ഹുല്ബാസരി .ഇബ്ന്‍ ഹജര്‍ അസ്ഖലാനി ) 

അമ്പിയാക്കളുടെ സ്വപ്നമല്ലാതെ മറ്റൊരാളുടെ സ്വപ്നത്തിനും ഇസ്ലാമിക പ്രമാണങ്ങളില്‍ സ്ഥാനമില്ല എന്ന ബാല പാഠം മനസ്സിലാക്കിയാല്ത്ന്നെ ഈ വിവാദങ്ങള്ക്ക് അറുതിവരുന്നതാണ്. അത് കൊണ്ട് തന്നെ ഒന്ന്കില്‍ അതൊന്നും അറിയാത്ത പടുജാഹില്ക്ള്‍ ആണിവര്‍ . അല്ലെങ്കില്‍ അറിഞ്ഞിട്ടും കഴിയുന്നത്ര ഫിത്ന ഉണ്ടാക്കുന്ന കുതന്ത്രക്കാര്‍ . ഒരു ഹദീസ് സ്വഹീഹ് ആകാനുള്ള ശര്ത്തുകളെല്ലാം വളരെ കൃത്യമായി ഹദീസ് വിജ്ഞാന ശാഖയില്‍ പറഞ്ഞിരിക്കെ അതൊന്നും പരിഗണിക്കാതെ ഈ വിധത്തില്‍ ഫിത്ന നടത്തുന്നതിനെ എന്താണ് പറയുക ..? കൊതുകിനു കൌതുകം എപ്പോഴും ചോര തന്നെ.. !!!

പിന്നെ ഈ സ്വപ്പ്നക്കഥയില്‍ വന്ന് എനിക്ക് നരകത്തില്‍ കൂള്ഡ്രി ങ്ക്സ് കിട്ടുന്നതെന്ന് പറഞ്ഞ ഹീറോ ആരാണ് ..? അബൂലഹബ്.. 

വിശുദ്ധ ഖുര്ആതനില്‍ അല്ലാഹു സുബ്ഹാനഹു വതആലാ ഈ അബൂലഹബ് പറയുന്നത് എന്താണ് ..? 

تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ ﴿١﴾ مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ ﴿٢﴾سَيَصْلَىٰ نَارًا ذَاتَ لَهَبٍ ﴿٣﴾ وَامْرَأَتُهُ حَمَّالَةَ الْحَطَبِ ﴿٤﴾ فِي جِيدِهَا حَبْلٌ مِّن مَّسَدٍ ﴿٥﴾

സൂറത്ത് :Al-Masad. അബൂലഹബിന്റെ ഇരു കരങ്ങളും നശിക്കട്ടെ. അവന്‍ നശിച്ചിരിക്കുന്നു. (1) അവന്റെ സ്വത്തോ അവന്‍ സമ്പാദിച്ചതോ അവന്നൊട്ടും ഉപകരിച്ചില്ല. (2)ആളിക്കത്തുന്ന നരകത്തിലവന്‍ ചെന്നെത്തും. (3) വിറക് ചുമക്കുന്ന അവന്റെ ഭാര്യയും. (4) അവളുടെ കഴുത്തില്‍ ഈന്തപ്പന നാരുകൊണ്ടുള്ള കയറുണ്ട്. (5)

പോയില്ലേ മുസ്ലിയാക്കളെ ....നിങ്ങളുടെ ഈ കിനാവിന്റെ കഥക്ക് എത്ര മാത്രം കനമുണ്ടെന്നു മനസ്സിലായില്ലേ . വിശുദ്ധ ഖുര്ആിന്‍ ഓതുന്ന ഖിയാമത്ത് നാള്‍ വരേയ്ക്കുമുള്ള മുഴുവന്‍ മുസ്ലിംകളും ശപിക്കുന്ന അബൂലഹബ് സുവൈബയെ എന്ന് മോചിപ്പിച്ചാലും അയാളുടെ ഒരു സല്ക്കര്മ്മുവും അവനൊട്ടും ഉപകരിച്ചിട്ടില്ല എന്നാണ് അല്ലാഹു സുബ്ഹാനഹു വതആലാ ഈ സൂറത്തിലൂടെ പഠിപ്പിക്കുന്നത്.