Sunday, July 28, 2013

ഖുനൂത് -ഫസലുവിന്റെ മിട്ടായി തിന്നാരായില്ല ഖുരാഫികളെ ???അന്നും ഇന്നും സലഫികള്‍ക്ക് ഒരേ നിലപാട് ??

സുന്നത്ത് നിഷേധം ജീവിത വൃതമാക്കിയ കോക്കസ് മുരീധുകള്‍ ഫേസ് ബുക്കില്‍ തിമര്‍ത് ആടുകയാണ് ...ഒന്ന് തീര്‍ന്നു അടുത്ത മറുപടി കിട്ടുമ്പോള്‍ മുങ്ങി വീണ്ടും പോസ്റ്റുമായി വരലാണ് പതിവ് ..അതിന് മറുപടി കിട്ടിയാല്‍ അടുത്തത് വരും ...ഒരു പണിയും ഇല്ലാത്ത ഫസല് തെങ്ങാട്ട് എന്നാ അവസവാധിയാണ് മിക്ക പോസ്റ്റും ഉണ്ടാക്കി വിടുന്നത് ...ഓരോന്നും ഉണ്ടാക്കുന്ന ഫിത്നക്ക് അനുസരിച്ച് അവനു പരലോകത്ത് കിട്ടും എന്നത് കൊണ്ട് ..ആര് ഷെയര്‍ ചെയ്താലും ഒരു ഓഹരി അവന്‍റെ ഇടതു ഭാഗത്ത്‌ രേഗപെടുതുന്നതുകൊണ്ടും ഇത് തല്‍കാലം വിടാം ...ഇപ്പോള്‍ എന്ത് ചെയ്താലും അത് ഹുസൈന്‍ സലഫിയുടെ നെജ്ജത് വക്കലാണ് പ്രധാന ഹോബി ...അതിന്‍റെ കാരണം ദുബൈയില്‍ നടന്ന പരിപാടിയുടെ വന്‍ വിജയവും അതില്‍ പൂണ്ട അരിശവും ,ദിവസവും കോക്കസ് കൂടാരം വിടുന്ന മുജാഹിധുകളെ കണ്ടുള്ള പേടിയും ആണ് .......
ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന പോസ്റ്റര്‍ നോക്കൂ ...ഈ പടു ജാഹിലിന്റെ വിവരകേടിന്റെ ആഴം കാണാം
-----------------------------------------------------------------------------------------------------------------------
അങ്ങിനെ കുനൂതും ആരംഭിച്ചു ...ഏത് കുനൂത് ...വിത്രിലെ കുനൂതോ ...ഗള്‍ഫില്‍ പോകുമ്പോള്‍ അബ്ദു റഹ്മാന്‍ സലഫിയും ,ഹനീഫ കയക്കൊടിയും ,അനസ് മുസ്ലിയാരും ,മുഹിയുധീന്‍ മദനിയും ,ഗള്‍ഫിലുള്ള കൊക്കാസ് അനുയായികളിലെ ആഭാല വൃധം ജനഗലും ഓതുന്ന വിത്രിലെ കുനൂതാണോ ഇവിടെ പറഞ്ഞത് എങ്കില്‍ അത് സുന്നത്തില്‍ സ്ഥിരപെട്ടത്‌ ആണ് ...ഖുറാനും സുന്നത്തും ആണ് പ്രമാണം എന്ന് പറഞ്ഞു നടന്നാല്‍ പോര ..ജിവിതത്തില്‍ ഒരു സുന്നത്തും എടുകാത്ത ആളുകള്‍ സുന്നത്താണ് പ്രമാണം എന്ന് പറയുമ്പോള്‍ ലജ്ജിക്കുക സമൂഹമേ നിങ്ങള്‍ ...മുകളില്‍ പറഞ്ഞവര്‍ ഇത് ഒതിയിടില്ല എന്ന് പറയാന്‍ ധൈര്യം ഉണ്ടോ ...ഉണ്ട് എങ്കില്‍ വിത്രില്‍ കുനൂത് ഓതുന്ന ഒരു 1൦൦ കൊക്കാസ് ആളുകളെ എങ്കിലും നമുക്ക് കാണിക്കാന്‍ സാധിക്കും ...ഹുസൈന്‍ മടവൂരിനോട് ചോദിക്കൂ ഇനി .അബ്ദുസ്സലാം മോങ്ങതോട് ചോദിക്കൂ ...അവരൊക്കെ ഇത് ഒതിയവര്‍ ആണ് ...ഉമര്‍ മൌലവിയെ അറിയുമോ ഫസളൂ നിനക്ക് ....നാനി ഹാജിയെ പോലെ ap അബ്ദുല്‍ ഖാദര്‍ മൌലവിയുടെ പിതാവിനിട്ടു തെറി  വിളിച്ച  നേതാവായിരുന്നില്ല അദ്ദേഹം ...മറിച്ച് ആര് എതിര്താലും നബിയുടെ സുന്നതുക്കള്‍ ജീവിതത്തില്‍ പകര്‍ത്തിയ ഞങ്ങളുടെ നേതാവ് ..അദ്ദേഹം ചെയ്തിട്ടുണ്ട് ....
നീ ഒരു കുനൂതെ കേട്ട് കാണൂ ..അത് നിന്‍റെ കുഴപ്പമല്ല ...പ്രിളിമിനരിക്ക് തോറ്റവന്‍ ഇതിലും വലിയ വിവരം പറയാന്‍ പാടില്ലല്ലോ ....
കേട്ടോ കുനൂത് മൂന്നു വിധം ഉണ്ട്
1)സുബഹിയിലെ ഖുനൂത്-നബിയില്‍ നിന്ന് സ്ഥിരപെട്ടിടില്ല -പ്രത്യേകമായി ചെല്ലാല്‍ ബിധുഅത്...
തെളിവ് :-ഈ ഹധീസാനു
''സഹീധ്ബ്നു താരിക്കില്‍ നിന്ന് നിവേദനം ..അദ്ദേഹം പറയുന്നു -ഞാന്‍ എന്‍റെ പിതാവിനോട് ചോദിച്ചു -പിതാവേ താകള്‍ പ്രവാചകന്‍ ,അബൂബക്കെര്‍ ,ഉമര്‍ ,ഉസ്മാന്‍ ,അലി ,എന്നിവരുടെ പിറകില്‍ നിന്ന് നമസ്കരിചിട്ടുണ്ടല്ലോ ..അവര്‍ ഫജ്രില്‍ (സുബഹിക്ക് )ഖുനൂത് ഒഅതിയിരുന്നോ ?അദ്ദേഹം പറഞ്ഞു "മകനെ അത് പുത്തന്‍ നടപടിയാകുന്നു ""
ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ആണ് സുബഹിക്ക് ശേഷമുള്ള കുനൂത് ബിടുഅത് ആണ് എന്ന് നമ്മള്‍ പറയുന്നത് ..അവിടെയും നമുക്ക് സ്വഹീഹായ ഹധീസാനു പ്രമാണം ...
ഒരു താടി രോമം പോലും വളര്‍ത്താത്ത ഫസലുവിനോട് പ്രമാണം എന്ന് പറഞ്ഞാല്‍ അവനു തിരിയുമോ എന്തോ ....
2)വിഷമ ഘട്ടത്തിലെ ഖുനൂത് (ഖുനൂത് നാസ്വില )
ഇത് ആപല്‍ ഗട്ടങ്ങളില്‍ ശത്രുക്കള്‍ക്ക് എതിരെ ഒതുന്ന ഖുനൂത് ..അഭിപ്രായ വ്യത്യാസമില്ലാതെ സ്ഥിരപെട്ടത്‌ ...
സംശയം ഉള്ളവര്‍ മുസ്ലിമിലെ 677 നമ്പര്‍ ഹദീസ് നോക്കുക ..തുടര്‍ ഹധീസുകളിലും ഇത് കാണാം
3)വിത്രിലെ കുനൂത് ;-
ഇതാണ് തലശ്ശേരിയില്‍ തുടങ്ങി എന്ന് പറഞ്ഞു വലിയ പ്രശ്നം ഉണ്ടാക്കുന്നത്‌ ...ലോകത്ത് മുഴുവന്‍ സലഫികളും ഇത് ചെയ്യുന്നവരാണ് ...നിഷേധിക്കുന്വര്‍ക്ക് ഒരുപാട് തെളിവ് തരാം

എന്തിനു mm അക്ബര്‍ സാഹിബു പറയട്ടെ ഇത് ബിധുഅത്തു ആണ് എന്ന് അദ്ധേഹത്തിന്റെ dawa ബുക്സ് വിതരണം ചെയ്യുന്ന .UAE ഇസ്ലാഹി സെന്‍റര്‍ പുറത്തു ഇറക്കിയ അല്‍ വജീസ്സു എന്നാ കര്‍മമ ശാസ്ത്ര ഗ്രധത്തില്‍ നിന്ന് തന്നെ തെളിവ് തരാം ...ഇനി പറ ആരാണ് ബിധുഅതിന്റെ ആളുകള്‍ എന്ന് ..നിനക്ക് വിവരമില്ലാത്തത് മുജാഹിധുകളുടെ തലയില്‍ വെച്ചിട്ട് എന്ത് കാര്യം
ഈ വിഷയത്തില്‍ വന്ന ഏതാനും സ്വഹീഹായ ഹധീസാനു മുകളില്‍ കൊണ്ട് വന്നത് ..അത് ല്വഹീഫാണ് എന്ന് വാധമുണ്ടോ ...ഉണ്ടെങ്കില്‍ അത് പറ ...ഇല്ലെങ്കില്‍ പോസ്റെരുണ്ടാക്കാന്‍ മാത്രം ആണ് നിന്‍റെ ഖുറാനും സുന്നത്തും എന്നു ഫസല് തെങ്ങാട്ട് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് ...ഇങ്ങിനത്തെ കടുത്ത വിവരധോഷികളും നിഷേധികലുമാണ് കൂടെയുള്ളത് എന്ന് മറ്റ് അക്ബര്‍ സാഹിബിനെ പോലെ എന്‍റെ പ്രിയ ഉസ്താതുമാര്‍ക്ക് ഒരു തിരിച്ചറിവ് ആകും എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയാണ് ..ഇവനെയൊക്കെ ജില്ല ഭാരവാഹി ആക്കിയാല്‍ ആ MSM പിന്നെ കുഴിച്ചു മൂടുകയാണ് നല്ലത് ....ഇനി തെളിവ് വേണോ തരാം ..ആദ്യം നിഷേധിക്കു ..ആണ്‍കുട്ടിയാണ് എങ്കില്‍ .....
ഹുസൈന്‍ സലഫിയെ തെറി വിളിച്ചാല്‍ മരുപടിയാവില്ല ....പ്രമാണം ആണ് മുകളില്‍ കൊടുത്തത്
---------------------------------------------------------------------------------------------------------------------------
ഇനിയോ കുണ്ടുതോട് സംവാദത്തില്‍ ഖുനൂത് വിഷയമായി വന്നു ...മുജാഹിദുകള്‍ വാദം എഴുതി ...കിതാബും സുന്നത്ഗും ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത പറയാന്‍ മുജാഹിദുകള്‍ ആയിരുന്നില്ല വ്യവസ്ഥ എഴുതിയത് 
അതില്‍ പറഞ്ഞു സുബഹിയിലെ ഖുനൂത് ബിധുഅത്തു ആണ് ..എന്നാല്‍ നാസ്വിലതിന്റെ കുനൂതിലോ ...വിത്രിലെ കുനൂതിലോ തര്കമില്ല എന്ന് ...ഉള്ളതിനെ ഉണ്ട് എന്ന് പറയാനും ഇല്ലാത്തതിനെ ഇല്ല എന്ന് പറയാനും അവര്‍ എന്നും ആര്‍ജ്ജവം കാണിച്ചു ...കാരണം അവരുടെ താല്പര്യം അല്ലാഹുവോടും രസൂളിനോടും മാത്രമായിരുന്നു ...അത് കൊണ്ടാണ് ആഴ്ചക്ക് ആഴ്ചക്ക് തൌഹീദു തെറ്റി എന്ന് പറഞ്ഞു തൌബ ചെയ്യേണ്ട ഗതികേട് ഇല്ലാതെ പോയത് 
ചാത്തന് എന്ത് മഹ്ഷര ..ഫസലൂനു എന്ത് കുണ്ടുതോട് ...എന്ത് മുജാഹിധു ...കൊല്ലം തോറും നാറിയ സ്വലാത് സ്വന്തം ജ്യെസ്ടന്റെ സ്കൂളില്‍ നടകുന്നത് തടയാന്‍ കഴിയാത്തവന്‍ ആണ് ഇപ്പോള്‍ മുജാഹിടുകളുടെ നേരെ ചാടി കളികുന്നത് ....ഇപ്പോള്‍ അവന്‍ പറയുന്നത് സ്കൂള്‍ bjp ക്കും കൊടുക്കാരുണ്ടാത്രേ ..നഹോധുബില്ലാഹ് ...ഞങ്ങള്‍ ചോദിച്ചിരുന്നു ക്ലാസ് നടത്താന്‍ ..അപ്പോള്‍ അബ്ദുല്‍ അസീസ് തെങ്ങാട്ട് പറഞ്ഞത് ആധാരശ ശത്രുക്കള്‍ക്ക് കൊടുകില്ല എന്നാണു ഇനി പറയൂ ..ആധാരശ മിത്രമായ bjp ക്കും സംസ്തക്കും നല്‍കിയവര്‍ ,മുജാഹിധുകലാണ് എന്ന് പരയാഞ്ഞാല്‍ മതി ...അത്രേ ഉള്ളൂ ...പിന്നെ ടിയാന്‍ പറയുന്നത് ഐടെഡ് സ്കൂള്‍ എല്ലാവര്ക്കും കൊടുക്കേണ്ടി വരും എന്നാണ് ..പുളിക്കല്‍ സ്കൂളില്‍ ഇത് വരെ ഒരു rss ഉ൦ ഒരു സമസ്തയും ക്ലാസ്സ് വെക്കാഞ്ഞത് എന്തെ ....അതാണ്‌ സ്വന്തം ആള്‍ എന്ത് ചെയ്താലും ന്യായീകരിക്കുന്ന തനിച്ച കാപട്യം .....
-----------------------------------------------------------------------------------------------------------------------------
പിന്നെ kjU ഈ വിഷയം ചര്‍ച്ച ചെയ്തിടില്ലേ ..ഉണ്ട് ...ഇവന്‍ വിചാരിച്ചത് ആകെ അബ്ദു റഹ്മാന്‍ സലഫി ആണ് KJU എന്നാണു ..അതിന് മുമ്പ് സലഫിയെ തെറി വിളിച്ചു നടക്കല്‍ ആയിരുന്നു ഇവന് പണി (നിഷേധിച്ചാല്‍ തെളിവ് തരാം )...എന്നിട്ട് KJU  എന്താ തീരുംമാനം എടുത്തത്‌ ..ചെയ്യുന്നവര്‍ക്ക് ചെയ്യാം എന്ന് ...എടുത്തില്ല എന്ന് പറയാന്‍ ഫസ്ലുവിനെയും അവന്‍റെ സകല വിഡ്ഢിത്തങ്ങളും ഷെയര്‍ ചെയ്തു തുടര്‍ച്ചയായി പെട്ട് കൊണ്ടിരിക്കുകയും ചെയ്യുന്ന ഏതെങ്കിലും ഒരു കോക്കസ് മുരീധിനു കഴിയുമോ ...ഇത് വെല്ലുവിളിയാണ് ..KJU വിന്‍റെ വെല്ലുവിളി ....മുജാഹിധുകളുടെ വെല്ലുവിളി ....
ഇത്രെയും കാലം പറഞ്ഞത് ഒക്കെ തൌബ ചെയ്തതില്‍ ഇതും പെട്ടിട്ടുണ്ടോ എന്നരിയില്ല ...തൌബക്ക് മുമ്പുള്ള KJU എന്ന് തിരുത്തിയും വായിക്കാം ...
-----------------------------------------------------------------------------------------------------------------------
ഇനി പഠിച്ചോ എന്താണ് വിത്രിലെ ഖുനൂതിലെ സ്ഥിരപെട്ട പ്രാര്‍ത്ഥന എന്ന്

AbuDawood (1425), al-Tirmidhi (464), and al-Nasaa’i (1746) from al-Hasan ibn ‘Ali حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ وَأَحْمَدُ بْنُ جَوَّاسٍ الْحَنَفِىُّ قَالاَ حَدَّثَنَا أَبُو الأَحْوَصِ عَنْ أَبِى إِسْحَاقَ عَنْ بُرَيْدِ بْنِ أَبِى مَرْيَمَ عَنْ أَبِى الْحَوْرَاءِ قَالَ قَالَ الْحَسَنُ بْنُ عَلِىٍّ رضى الله عنهما عَلَّمَنِى رَسُولُ اللَّهِ -صلى الله عليه وسلم- كَلِمَاتٍ أَقُولُهُنَّ فِى الْوِتْرِ قَالَ ابْنُ جَوَّاسٍ فِى قُنُوتِ الْوِتْرِ « اللَّهُمَّ اهْدِنِى فِيمَنْ هَدَيْتَ وَعَافِنِى فِيمَنْ عَافَيْتَ وَتَوَلَّنِى فِيمَنْ تَوَلَّيْتَ وَبَارِكْ لِى فِيمَا أَعْطَيْتَ وَقِنِى شَرَّ مَا قَضَيْتَ إِنَّكَ تَقْضِى وَلاَ يُقْضَى عَلَيْكَ وَإِنَّهُ لاَ يَذِلُّ مَنْ وَالَيْتَ وَلاَ يَعِزُّ مَنْ عَادَيْتَ تَبَارَكْتَ رَبَّنَا وَتَعَالَيْتَ ».From al-Hassan ibn ‘Ali (may Allah be pleased with him) who said: The Messenger of Allah (peace and blessings of Allah be upon him) taught me some words to say in qunoot al-witr: (O Allah, guide me among those whom You have guided, pardon me among those whom You have pardoned, turn to me in friendship among those on whom You have turned in friendship, and bless me in what You have bestowed, and save me from the evil of what You have decreed. For verily You decree and none can influence You; and he is not humiliated whom You have befriended, nor is he honored who is Your enemy. Blessed are You, O Lord, and Exalted. There is no place of safety from You except with You).”
----------------------------------------------------------------------------------------------------------------------
FASAL THENGAAT എന്നാ ഈ വിവരധോഷിയുടെ പോസ്റ്റിന്റെ  മുഴുവന്‍ ശയരുകളും നോക്കൂ നിങ്ങള്‍ ...പക്കാ ഖുരാഫികലാണ് ഷെയര്‍ ച്യ്തത് ...മുജഹിധുകളെ കടിച്ചു കീരുന്ന സുന്നി ഗ്ലോബല്‍ വോയിസ്‌ ഉടമ ജിശാന്‍ മാഹി വരെ ഇഷ്ടപെട്ടിരികുന്നു ഈ തെറിവിളി വീരന്റെ പോസ്റ്റു ..അയാളുടെ കമന്റ്‌ നോക്കൂ ...
 

ഇവര്‍ക്കൊക്കെ ആയുധം നല്‍കല്‍ ആണ് ഇവരുടെ പണി ഇവരുടെ തൌഹീദു സമസ്തയുടെ വിമോചനത്തിനു ആണ് ...ഇവന്റെ സകല പോസ്റ്റും ഷെയര്‍ ചെയ്യുന്നത് ഇവരാണ് ...സ്കൂള്‍ മാത്രമല്ല ഫേസ് ബുക്കും ചിലപ്പോള്‍ തീര്‍ എഴുതി കൊടുത്തു കാണും
----------------------------------------------------------------
മോനെ ജിശാനെ നിനക്ക് മുജാഹിധു നിലപാട് അറിയില്ലെങ്കില്‍ ..നിന്നെക്കാള്‍ വലിയ തോട്ടപ്പന്‍ മാരുംമായി കുണ്ടുതോട് മുജാഹിദുകള്‍ നടത്തിയ സംവാദ വ്യവസ്ഥ എങ്കിലും വായിച്ചു നോക്ക് ...ഫസലുവിനെ പോലുള്ള വിവര ധോഷികളുടെ വിവരണമാണ് ശരി എന്ന് താഴെ ഷെയര്‍ ചെയ്ത സാജിദ് HAMEEDH എന്ന മറ്റൊരു വിവരധോഷി കരുതിയാല്‍
 അത് മുജാഹിധുകളുടെ തലയില്‍ കെട്ടി ശിര്‍ക്കും കുരാഫാതും മുടി വെള്ളവും വിറ്റ് ജീവിക്കാം എന്ന് ജിശാന്‍ കരുതി എങ്കില്‍ മുജാഹിദുകള്‍ ജീവിച്ചി രിക്കുന്ന കാലംത്രെയും നടകില്ല മോനെ .....
നിങ്ങളുടെ സുബഹിയിലെ കുനൂത് അന്നും ഇന്നും ബിടുഹത് തന്നെ ആണ് ...ഇന്നാ പിടിച്ചോ തെളിവ് .....
-ഈ ഹധീസാനു
''സഹീധ്ബ്നു താരിക്കില്‍ നിന്ന് നിവേദനം ..അദ്ദേഹം പറയുന്നു -ഞാന്‍ എന്‍റെ പിതാവിനോട് ചോദിച്ചു -പിതാവേ താകള്‍ പ്രവാചകന്‍ ,അബൂബക്കെര്‍ ,ഉമര്‍ ,ഉസ്മാന്‍ ,അലി ,എന്നിവരുടെ പിറകില്‍ നിന്ന് നമസ്കരിചിട്ടുണ്ടല്ലോ ..അവര്‍ ഫജ്രില്‍ (സുബഹിക്ക് )ഖുനൂത് ഒഅതിയിരുന്നോ ?അദ്ദേഹം പറഞ്ഞു "മകനെ അത് പുത്തന്‍ നടപടിയാകുന്നു ""
അത് കൊണ്ടാണ് നിങ്ങളുടെ ശൈക്കുന സാക്ഷാല്‍ കാന്തപുരം ഗള്‍ഫില്‍ എത്തിയാല്‍ സുബഹിക്ക് ഇഹ്തിധാളില്‍ കൈ താഴ്ത്തി ഇടുന്നത് .......
---------------------------------------------------------------------------------------------------------------------
അതിനാല്‍ മുജാഹിദുകള്‍ അന്നും ഇന്നും പറയുന്നു..സുബഹിലെ ഖുനൂത് സ്ഥിരപെട്ടതല്ല ..അതിനാല്‍ അത് ബിധുഅത് ആണ് ..നാസ്വിലതിന്റെ കുനൂതും വിത്രിലെ കുനൂതും പ്രമാണ ബദ്ധം ആണ് .....
അതുകൊണ്ട് ഫസല് തെങ്ങാട്ടിനെ പോലെ വിവരമില്ലാത്ത ഏതെങ്കിലും പോസ്റ്റര്‍ ഡിസൈനര്‍ മാര്‍ പണിയില്ലാത്ത നേരത്ത് പതിവ് ജഹാലത്ത് ആവര്‍ത്തിച്ചാല്‍ അതൊക്കെ മുജാഹിധുകളുടെ തലയിലിട്ടു ചിലവാകാത്ത ബിധുഅതുകള്‍ മുജാഹിദുകള്‍ ഇപ്പോള്‍ അന്ഗീകരിചിരികുന്നു എന്ന് പറഞ്ഞാല്‍ അന്ഗീകരിക്കണം എങ്കില്‍ മുജാഹിദുകള്‍ ഫസല് തെങ്ങാട്ടുമാര്‍ അല്ല എന്ന്ഒറ്റ മറുപടി മാത്രം മതിയാകും
--------------------------------------------------------------------------------------------------------------------
വാക്കുകളിലെ തീവ്രത വന്നുവെങ്കില്‍ ക്ഷമിക്കുക ...കാരണം ഇത്തരം ആളുകള്‍ ഉണ്ടാക്കുന്ന ഫസാധു കാരണം കണ്ട അണ്ടനും അടകോടനും മുജാഹിധു പ്രസ്ഥാനത്തെയും നേതാക്കളെയും കുതിര കയറുന്നത് കണ്ടപ്പോള്‍ സഹിക്കാതെ എഴുതിയതാണ് ...
അല്ലാഹു ഫസലുവിനു ഹിദായത് നല്‍കട്ടെ ...ഈ ഫിത്നയില്‍ നിന്നെല്ലാം മാറി നന്നാവാനും ,പരമാവധി നരകത്തിലേക്കുള്ള ഈ സമ്പാദ്യം കുറയ്ക്കാനും നാഥന്‍ തുനക്കാട്ടെ
പ്രാര്‍ത്ഥന പൂര്‍വ്വം
DR.SHABEEL. PN























Friday, July 26, 2013

പ്രിയ സുന്നീ സുഹൃത്തെ, താങ്കളറിയുക, ബദ്’രീങ്ങളെ.

പ്രിയ സുന്നീ സുഹൃത്തെ, താങ്കളറിയുക, ബദ്’രീങ്ങളെ.

അസ്സലാമുഅലൈകും,



സുഹൃത്തെ, സുഖമെന്ന് കരുതുന്നു - അതിന്നായി പ്രാർത്ഥിക്കുന്നു.. പരിശുദ്ധ റമദാനിന്റെ ദിനരാത്രങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ നമ്മൾ.. നന്മകൾ വർദ്ദിപ്പിച്ചും തിന്മകൾ ഒഴിവാക്കാനുള്ള തീരുമാനങ്ങളും നാം എടുത്ത് കഴിഞ്ഞിട്ടുണ്ടാവുമല്ലോ.. ഈ റമദാൻ നമുക്ക് മാറാനുള്ള ഒരു അവസരമായി പടച്ച റബ്ബ് മാറ്റിത്തീർക്കുമാറാകട്ടെ ആമീൻ..



നാം ഇത്രയും കഷ്ടപ്പെടുന്നതും നന്മകൾ അധികരിപ്പിക്കുന്നതും ആരെയും കാണിക്കാൻ വേണ്ടിയോ മറ്റുള്ളവരുടെ മുന്നിൽ “മുത്തഖി” ആകാനോ അല്ല, മറിച്ച് നാളെ പടച്ച റബ്ബിന്റെ കോടതിയിൽ രക്ഷപ്പെടാനാണ്.. ഉറക്കമൊഴിച്ച് തറാവീഹ് നമസ്കരിക്കുന്നതും ഖുർ’ആൻ പാരായണം ചെയ്യുന്നതും എല്ലാം അതിന്നു തന്നെ.. അതിന്നായിരിക്കണം.. എന്നാൽ ഇത്രയേറെ കഷ്ടപ്പെട്ടിട്ടും പരലോകത്ത് ചെന്നാൽ വട്ടപ്പൂജ്യമാകുന്ന ഒരു സ്ഥിതിയെ പറ്റി ഒന്നാലോചിച്ച് നോക്കൂ… എത്ര ഭീകരമായിരിക്കുമത്?? നമുക്ക് സഹിക്കാനാവുമോ അത്?? ഇല്ല ഒരിക്കലുമില്ല..



അത്തരം ഒരു കാര്യം ശ്രദ്ധയിൽ പെടുത്താനാണ് ഈ എഴുത്ത്.. റമദാനിൽ കഷ്ടപ്പെട്ട് പണിയെടുത്ത് റമദാൻ പകുതി ആവുമ്പോഴേക്കും അതെല്ലാം “പകലന്തിയോളം വെള്ളം കോരി അന്തിക്ക് കലമുടച്ചു” എന്ന രീതിയിൽ നഷ്ടപ്പെടുത്തുന്ന ചില പ്രവണതകൾ കണ്ടു വരുന്നു..അതും തൌഹീദിന്റെ ധീര പടയാളികളായ ബദ്’രീങ്ങളുടെ പേരിൽ..!



ബദ്’രീങ്ങളെ സ്നേഹിക്കാത്തവരുടെ ഈമാൻ പൂർത്തിയാവില്ല എന്ന കാര്യത്തിൽ തർക്കമുണ്ടാവും എന്നു കരുതുന്നില്ല.. കാരണം ആ ബദ്’രീങ്ങളുടെ നേതാവ് മുത്ത് റസൂൽ (സ) യാണ്.. ശിർക്കിന്റെ കൂട്ടങ്ങൾ മലപോലെ വന്നപ്പോഴും പതറിയില്ല ആ ധീരന്മാർ.. ഇടറിയില്ലാ അവരുടെ തൌഹീദിന്റെ ശബ്ദം.. അല്ലാഹുവല്ലാത്ത ഒരാളോടും പ്രാർത്ഥിക്കാൻ പാടില്ല, എന്ന് ഉറച്ചു പറഞ്ഞതിന്റെ പേരിൽ ആ ധീര യോഥാക്കൾക്ക് നാടും വീടും നഷ്ടപ്പെട്ടു, ആ തൌഹീദിനു വേണ്ടി അവർ വിശപ്പും ദാഹവും മറന്നു പോരാടി.. എന്നാൽ, ഇന്ന് ആ ധീരന്മാരുടെ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ കാണുമ്പോൾ ഇത് ആ മഹാന്മാരെ നിന്ദിക്കലല്ലാതെ വേറെയെന്താണ് എന്നാരും ചോദിച്ച് പോകും.. അല്ലാഹുവല്ലാത്ത ഒരാളോടും പ്രാർത്ഥിക്കരുത് എന്ന ആശയത്തിനു വേണ്ടി പോരാടിയ ആ മഹാന്മാരെ തന്നെ വിളിച്ച് പ്രാർത്ഥിക്കൽ അവരെ നിന്ദിക്കലല്ലാതെ മറ്റെന്താണ്??



ബദ്’രീങ്ങളെ സ്നേഹിക്കേണ്ടത് അവരുടെ പേരിൽ ബിരിയാണി കഴിച്ചല്ല, മറിച്ച് ആ ബദ്’രീങ്ങളുടെ ആദർശം ഉൾക്കൊണ്ട് ജീവിതത്തിൽ പകർത്തിക്കൊണ്ടാണ്.. ഒന്ന് ചിന്തിക്കൂ സുഹൃത്തേ, ഇന്ന് നമ്മുടെ നാട്ടിലെ സുന്നി സുഹൃത്തുക്കൾ ഒരു ആപത്തുണ്ടായാൽ, എന്തെങ്കിലും പ്രയാസങ്ങളുണ്ടായാൽ, “ബദ്രീങ്ങളെ.. കാക്കണേ” എന്നു പറയുന്നു, എന്നാൽ ഇതാണോ ബദ്രീങ്ങളുടെ പാത?? ഒരിക്കലുമല്ല, നമുക്കറിയാം, മൂന്നൂറില്പരം മുവഹ്ഹിദുകളെ എതിർക്കാൻ മറുപക്ഷത്തുണ്ടായിരുന്നത് ആയിരത്തില്പരം മുശ്രിക്കുകളായിരുന്നു, ഒന്ന് ചിന്തിച്ചാൽ ബദ്രീങ്ങൾക്ക് പരാജയം ഉറപ്പാണെന്ന് ഏതൊരാളും പറയും.. അപ്പുറത്ത് സർവ്വ സന്നാഹങ്ങളോടെയാണെങ്കിൽ, ഇപ്പുറത്ത് ഒട്ടിയ വയറും മുറിഞ്ഞ വാളുമായി നിൽക്കുന്ന നബി(സ) യും സംഘവും.. യുദ്ധത്തിലെ പരാജയമാകുന്ന മുസ്വീബത്ത് മുന്നിൽ കണ്ട ആ മഹാന്മാർ ആ അപൽഘട്ടത്തിൽ ആരോട് തേടി?? നാം ചിന്തിക്കണ്ടെ?? അവർ മുൻ കഴിഞ്ഞു പോയ മഹാന്മാരോടും അമ്പിയാക്കളോടും ഇസ്തിഗാസ നടത്തി എങ്കിൽ നമുക്കും നടത്താമായിരുന്നു.. എന്നാൽ അവർ ആ വിഷമഘട്ടത്തിൽ തേടിയത് ആരോടാണ് എന്ന് ഖുർ’ആൻ പറയുന്നത് കാണൂ :



إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلآئِكَةِ مُرْدِفِينَ



“നിങ്ങൾ നിങ്ങളുടെ റബ്ബിനോട് ഇസ്തിഗാസ (സഹായം തേടിയ) സന്ദർഭം ഓർക്കുക, എന്നിട്ട് അവൻ നിങ്ങൾക്ക് ഉത്തരം നൽകി, മലക്കുകളിൽ നിന്ന് തുടരെ വന്നുകൊണ്ടിരിക്കുന്ന ആയിരം പേരെ കൊണ്ട് ഞാൻ നിങ്ങൾക്ക് സഹായം നൽകുന്നവനാണ് എന്ന്..” (സൂറത്തുൽ അൻഫാൽ-9)



അതെ, യുദ്ധത്തിൽ പരാജയപ്പെടുമോ എന്ന് ഭയന്ന ആ നിമിഷം, ആ സമയത്ത് അവർ തേടിയത് റബ്ബിനോടാണെങ്കിൽ, നമുക്കൊരു ആപത്ത് വരുമ്പോൾ, നമുക്കൊരു പ്രയാസം വരുമ്പോൾ, നാമും തേടേണ്ടത് ആ റബ്ബിനോട് തന്നെയല്ലേ?? ബദ്രീങ്ങളുടെ മഹത്വം മനസ്സിലാക്കുമ്പോൾ, അവരുടെ ത്യാഗങ്ങളെ കുറിച്ച് പഠിക്കുമ്പോൾ, അവരുടെ പാത പിൻപറ്റിക്കൊണ്ട് അവരെ സ്നേഹിക്കാൻ നമുക്ക് കഴിഞ്ഞോ?? ഇല്ലെങ്കിൽ പ്രിയ സുഹൃത്തേ, നിങ്ങളറിയണം ബദ്’രീങ്ങളെ..



അതു കൊണ്ട്, ഏത് സന്ദർഭത്തിലും നാം തേടേണ്ടത് റബ്ബിനോടാണ്.. റബ്ബിനോട് മാത്രമാണ്.. അവനല്ലാത്ത മറ്റാരോട് തേടിയാലും അത് കൊടിയ പാതകമായ ശിർക്കാണ്.. ഈയൊരു കാര്യം പറയുമ്പോൾ പല സുന്നീ സുഹൃത്തുക്കളും ചോദിക്കാറുള്ളത്, അങ്ങനെയാണെങ്കിൽ നിങ്ങൾ ഡോക്ടറോട് സഹായം തേടുന്നില്ലെ, ഉമ്മയോട് സഹായം തേടുന്നില്ലേ എന്നൊക്കെയാണ്.. എങ്കിൽ സുഹൃത്തെ നിങ്ങളൊന്നറിയുക, നാം ഡോക്ടറോട് സഹായം തേടുന്നത് കാര്യകാരണ ബന്ധത്തിനുള്ളിൽ വെച്ചാണ്.. നാം ഡോക്ടറോട് മരുന്നാവശ്യപ്പെടുമ്പോൾ അദ്ദേഹം നമ്മുടെ മുന്നിൽ ജീവനോടെയുണ്ട്.. ആ ഹാജറായ, ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനോടാണ്, അദ്ദേഹത്തിന്റെ കഴിവിൽ പെട്ട ഒരു കാര്യം നാം ചോദിക്കുന്നത്.. എന്നാൽ അതേ സമയം ഇന്ത്യയിലിരുന്ന് കൊണ്ട് യാതൊരു കാര്യകാരണ ബന്ധവുമില്ലാതെ അമേരിക്കയിൽ ഇരിക്കുന്ന ഒരു ഡോക്ടറോട് തേടിയാൽ അത് ശിർക്ക് തന്നെയാണ്.. മാത്രമല്ല, ഡോക്ടറോട് തന്നെ അദ്ദേഹത്തിന്റെ കഴിവിൽ പെടാത്ത കാര്യങ്ങളും തേടാൻ പാടില്ല.. മാത്രമല്ല, ഇതേ ഡോക്ടർ മരിച്ചു പോയാൽ അവരോടും സഹായം തേടാൻ പാടില്ല. അതൊക്കെ കാര്യ-കാരണ ബന്ധത്തിന്നപ്പുറമുള്ള സഹായ തേട്ടങ്ങളാണ്.. അത് അല്ലാഹുവിന്റെ ഏത് സൃഷ്ടിയോട് നടത്തിയാലും അത് അല്ലാഹു പൊറുക്കാത്ത, നരകം ഉറപ്പാക്കുന്ന കൊടിയ പാതകമായ ശിർക്കാണ്..



ഇത് ശിർക്കാണെന്ന് ബോധ്യമായാലും ചില സുഹൃത്തുക്കൾ പറയുന്ന ന്യായമാണ് അവരെ സ്നേഹിക്കാനാണ് ഞങ്ങൾ പ്രത്യേകമായ ഭക്ഷണ-വിതരണം നടത്തുന്നത്, അതിനാണ് ഞങ്ങൾ ബദർ മാല ചൊല്ലുന്നത് എന്നിങ്ങനെയാണ്.. എങ്കിൽ ചോദിക്കട്ടെ സുഹൃത്തെ, നമ്മെക്കാൾ ബദ്രീങ്ങളെ ജീവനു തുല്യം സ്നേഹിച്ചവരായിരുന്നല്ലോ മഹാനായ മുത്ത് റസൂൽ (സ) യും മഹാന്മാരായ സ്വഹാബത്തും.. അവരാരെങ്കിലും ഇങ്ങനെ ഒരു ഭക്ഷണ വിതരണം റമദാൻ പതിനേഴാം രാവിലോ മറ്റോ നടത്തിയോ?? അവരാരെങ്കിലും ഇന്ന് കാണുന്ന തരത്തിലുള്ള ആചാരങ്ങൾ കൊണ്ടാടിയോ?? ഇല്ലെങ്കിൽ, അങ്ങനെ ചെയ്യാത്തത് കൊണ്ട് അവർക്ക് ബദ്രീങ്ങളോട് സ്നേഹമില്ലെന്നാണോ അതിന്നർത്ഥം?? നഊദുബില്ലാഹ്… അതു കൊണ്ട് പ്രിയ സുഹൃത്തെ, ഇത് നമ്മുടെ പരലോകത്തിന്റെ വിഷയമാണ്.. സൂക്ഷിക്കുക, പരലോകത്തെത്തിയിട്ട് വിരൽ കടിച്ചതുകൊണ്ടൊരു കാര്യവുമില്ല..



അതു കൊണ്ട് സുഹൃത്തുക്കളെ ചിന്തിക്കുക, നാം പിൻപറ്റേണ്ടത് റസൂലിന്റെ പാതയാണ്, മഹാന്മാരായ ബദ്’രീങ്ങളുടെ പാതയാണ്.. അവരുടെ പാത, അല്ലാഹുവല്ലാത്ത ഒരാളോടും, പ്രാർത്ഥിക്കാതിരിക്കുക എന്ന ആ മഹത്തായ ആദർശം.. നാം ദിവസവും അല്ലാഹുന്റെ മുന്നിൽ കൈകെട്ടി നിന്ന് പ്രതിജ്ഞ എടുക്കുന്ന ആ ആദർശം നാം നെഞ്ചിലേറ്റുക.. അതിന്റെ സന്ദേശ വാഹകരാവുക.. നമ്മുടെ കർമ്മങ്ങളെ ധൂളികളാക്കി ഇല്ലാതാക്കുന്ന ആ ശിർക്ക് ഒരിക്കലും, ഒരിക്കലും, ഒരിക്കലും നമ്മിലേക്ക് കടന്നുവന്നുകൂടാ.. അങ്ങനെയെങ്ങാനും സംഭവിച്ചാൽ, നാം രാത്രി നിന്ന് നമസ്കരിച്ചത്, റമദാനിന്റെ പകലുകളിൽ പട്ടിണികിടന്ന് കൊടും ചൂടിലും നോമ്പ് നോറ്റത്, ദാനം ചെയ്തത്, എല്ലാം വെറും പ്രവർത്തനങ്ങളായി മാറും, ഈയൊരു ശിർക്ക് നാം ചെയ്താൽ പിന്നെ നമ്മുടെ വാസസ്ഥലം നരകമാണ്.. സ്വർഗ്ഗം നമുക്ക് നിഷിദ്ധമാണ്..!!! ഇല്ല സഹോദരങ്ങളേ, ഒരിക്കലും നമുക്കത് സഹിക്കാൻ പറ്റില്ല.. അതിനാൽ ബദർ മൌലിദെന്ന പേരിലും മറ്റും വരുന്ന കിതാബുകളിൽ ഉള്ള ശിർക്കൻ വരികൾ നമ്മുടെ നാവിലൂടെ ഒരിക്കലും പുറത്ത് വരരുത്.. പതിനാറു ദിവസം കഷ്ടപ്പെട്ടുണ്ടാക്കിയത് പതിനേഴാം രാവിൽ തുലച്ച് കളഞ്ഞ് റമദാനിന്റെ ഒറ്റ രാത്രിയത്തെ പ്രവർത്തനം കൊണ്ട് നരകം റിസർവ്വ് ചെയ്യുന്നവരിൽ നാം ഉൾപ്പെടാൻ പാടില്ല..



ഈയുള്ളവന്റെ എഴുത്തിൽ വല്ല അബദ്ധങ്ങളുമുണ്ടെങ്കിൽ, ചൂണ്ടിക്കാണിച്ചു തരണം എന്നപേക്ഷിച്ച് കൊണ്ട്, ദുആ വസ്വിയ്യത്തോടെ, നിങ്ങളുടെ സഹോദരൻ,

അബ്ദുല്ലാ ബാസിൽ സിപി,

കണ്ണൂർ..

എന്താണ് പ്രാര്‍ത്ഥന?

എന്താണ് പ്രാര്‍ത്ഥന?
Abdul Shukoor Ambalancheri

"നുഅമനുബ്നു ബഷീര്‍ (ര) ഇല നിന്ന് നിവേദനം:നബി(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. പ്രാര്‍ത്ഥന തന്നെയാണ് ഇബാദത്ത്...."

ഒരു കര്‍മം ഇബാദത് ആകുമ്പോള്‍ അതിന്‍റെ അന്തരത്തില്‍ പ്രാര്‍ത്ഥന ഉണ്ടാകും എന്ന് നമുക്ക് ഇതില്‍ നിന്ന് മനസിലാക്കാം...പ്രാര്‍ത്ഥന ഉല്‍ കൊള്ളുന്നതാണ് ഇബാദത്ത്....പ്രാര്‍ത്ഥന തന്നെ ഒരു ഇബാദത്ത് ആണ് താനും....ഇത് അള്ളാഹു അല്ലാത്തവരിലേക്ക് പോകുമ്പോള്‍ അവിടെ ശിര്‍ക്ക് വരുന്നു....ഒരാളുടെ മനസ്സില്‍ നിന്ന് പ്രാര്‍ത്ഥന അള്ളാഹു അല്ലത്തവരിലേക്ക് വെറുതെ അങ്ങനെ തിരിയില്ല.......അതിന്‍റെ പിന്നില്‍ ഒരു വിശ്വാസം ഉണ്ടാകും....ഞാന്‍ എവിടന്നു വിളിച്ചാലും എപ്പോള്‍ വിളിച്ചാലും സ്ഥല കാല ശബ്ദ വിത്യസമാന്യേ എന്‍റെ വിളി കേള്‍ക്കാനും എന്‍റെ പ്രശ്നം പരിഹരിക്കാനും കഴിയും എന്നുള്ള വിശ്വാസം..ഈ വിശ്വാസം ഉടല്‍ എടുക്കുമ്പോള്‍ ആണ് ഒരാളില്‍ നിന്ന് പ്രാര്‍ത്ഥന ഉയരുന്നത്...ഇത് അല്ലാഹുവിനോട് ആകുമ്പോള്‍ ഇബാടത്തും...അള്ളാഹു അല്ലാത്തവരോദകുമ്പോള്‍ ശിര്‍ക്കും ആകുന്നു....

നമ്മുടെ നാട്ടിലെ സമസ്തക്കാരില്‍ ചില ആളുകള്‍ ബദി(രീങ്ങളെ സഹായിക്കണേ എന്ന് വിളിക്കുന്നു.....ത്ങ്ങളെ എന്‍റെ പ്രയാസം നീക്കി താരനെ എന്ന് സഹായം തേടുന്നു....അവര്‍ എവിടന്നു വിളിച്ചാലും എപ്പോള്‍ വിളിച്ചാലും അവരെ സഹായിക്കാന്‍ ഉടന്‍ ഈ മഹാന്മാര്‍ വരും എന്നും അതിനു അവര്‍ക്ക് കഴിവ് നല്കപ്പെട്ടിട്ടുണ്ട് എന്നും പറയുന്നു.......(സത്യത്തില്‍ അങ്ങനെ ഒന്നില്ല)

അങ്ങനെ പറയല്ലേ ...വിശ്വസിക്കല്ലേ....സഹായം തെടല്ലേ...അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആണ്.....എന്ന് മുജാഹിദുകള്‍ പരുമ്പോള്‍....,,,അവരുടെ തിരിച്ചുള്ള മറുപടി.....അത് പ്രാര്‍ത്ഥന അല്ല....സഹായം തേടല്‍ ആണ്.....നിങ്ങള്‍ ഡോക്റെരോട് സഹായം ചോദിക്കരില്ലേ....ഉമ്മയോട് സഹായം ചോദിക്കരില്ലേ....അത് ശിര്‍ക്കണോ പ്രാര്‍ത്ഥന ആണോ ? എന്ന് പുച്ഛത്തോടെ ചോദിക്കും....(എന്നാല്‍ ഇവര്‍ ഒരിക്കലും മോഹ്യുധീന്‍ ശൈകെ എനിക്ക് അല്പം കഞ്ഞി ഒഴിച്ച് തരൂ.....എന്നോ നിങ്ങള്‍ വന്നു എന്‍റെ രോഗം നിര്‍ണയിച്ചു മരുന്ന് തരൂ എന്നൊന്നുമല്ല ചോദിക്കാര്‍......,,,,ശ്രിഷ്ട്ടികളുടെ കഴിവിന് അപ്പുറത്തുള്ള കാര്യമാണ്...അതായത്‌ അല്ലാഹുവിന്റെ ഖജനയില്‍ മാത്രം ഉള്ളത്)എന്ന് വെച്ചാല്‍ അല്ലാഹുവിനോട് ചോദിക്കുന്ന കാര്യങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുന അതെ ശൈലിയില്‍ ചോദിക്കുന്നു....അത് ശിര്‍ക്കന്....എന്ന് മുജാഹിദുകള്‍ പറഞ്ഞു.......ഡോക്റെരോട് നമ്മള്‍ ചോദിക്കുമ്പോള്‍ അയാള്‍ മുമ്പില്‍ ഹാളിര്‍ ആണ്....അയാള്‍ക്ക് ജീവന്‍ ഉണ്ട്....അയാള്‍ക്ക് കഴിയുന്ന കാര്യമാണ് ചോദിച്ചത്....അല്ലാതെ അല്ലാഹുവിനോട് ചോദിക്കുണ്ണ്‍ പോലെ അല്ല.........

അപ്പോള്‍ നമ്മള്‍ പ്രക്യാപിക്കണം....നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു...നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു..(ഫാത്തിഹ)إذا سألت فاسأل الله و إذا استعنت فاستعن بالله "നീ ചോദിക്കുകയനെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക..."

ഈ ഹദീസിനെ വിവരിച്ചു കൊണ്ട് ഇമാം നവവി (ര) ശരഹ് അറബഈനില്‍ രേഖപ്പെടുത്തുന്നു..."...പിന്നെ, ജീവിത സൗഖ്യം നേടുക, രോഗശമനം,വിക്ഞാനം, സന്മാര്‍ഗം കണ്ടെത്തല്‍ പോലെ സാധാരണ ഗതിയില്‍ ശ്രിഷ്ട്ടികളുടെ കരങ്ങളാല്‍ നടക്കാത്ത കാര്യങ്ങളാണ്(ശ്രിഷ്ട്ടികളുടെ കഴിവിന് അപ്പുരമുള്ളത്) ഒരാളുടെ ചോദ്യത്തിലെ ആവശ്യമെങ്കില്‍ അത് രക്ഷിതാവായ അല്ലഹുവിനോടാണ് ചോദിക്കേണ്ടത്. എന്നാല്‍ ശ്രിഷ്ട്ടികളോട് ചോദിക്കലും അവരെ അവലംബിക്കലും ആക്ഷേപിക്കപ്പെട്ടകാര്യമാണ്."ഇത് തന്നെ റാസിയും പറയുന്നു.."(അവന്‍റെ സഹായംകൊണ്ട് നിന്നെ ശക്തിപ്പെടുത്തിയത്) എന്ന് അള്ളാഹു പറയുമ്പോള്‍, അവന്‍റെ സഹായമുള്ളപ്പോള്‍ പിന്നെ മുഅമിനുകളുടെ(സഹായത്തിന്‍റെ) എന്താവശ്യമാണ്?(മുഅമീനുകളെ കൊണ്ടും)എന്ന് ശേഷം പറഞ്ഞല്ലോ? എന്നാരെങ്കിലും പറഞ്ഞാല്‍ അതിനുള്ള മറുപടി ഇതാണ്. സഹായം അല്ലാഹുവില്‍ നിന്നല്ലാതെ മറ്റൊന്നില്‍ നിന്നുമല്ല..എന്നാല്‍ ഇത് രണ്ടു വിതമുണ്ട്. ഒന്ന്: നമുക്ക് മനസ്സിലാകുന്ന സാധാരണ ഗതിയിലുള്ള കാരണങ്ങള്‍ മുഖേനയല്ലാതെ ഉണ്ടാകുന്നതു. രണ്ടു: മനസ്സിലാവുന്ന സാധാരണ കാരങ്ങള്‍ മുഖേന ഉണ്ടാകുന്ന സഹായം..."

ഈ അടിസ്ഥാനത്തില്‍ ആണ് മുജാഹിദുകള്‍ സഹായം രണ്ടു വിതം ഉണ്ട് എന്ന് പറഞ്ഞത്....കാര്യകാരണ ബന്തത്തില്‍ അകത്തു ഉള്ളത്...(അള്ളാഹു സംവിതാനിച്ച സംവിധാനം മുഖേന...സാധാരണ.ദൃശ്യമായ ..ഭൌതികമായ...സഹായം)കാര്യകാരണം ബന്തങ്ങള്‍ക്ക് അതീതമായത് (അള്ളാഹു സംവിതനിക്കാത്ത-അഭൌതികമായ-ശ്രിഷ്ട്ടികളുടെ കഴിവിന് അപ്പുറത്ത് കൂടി...അദൃശ്യമായ സഹായം)

ഇതില്‍ രണ്ടാമത്തെ സഹയം അല്ലാഹുവില്‍ നിന്ന് മാത്രമേ പ്രതീക്ഷിക്കാവൂ...ആ വിഷയത്തില്‍ അല്ലാഹുവിനോട് മാത്രമേ സഹായം തെടാവൂ....അത് അള്ളാഹു അല്ലാത്തവരോട് തേടുമ്പോള്‍ അല്ലാഹുവിന്‍റെ സിഫതുകളില്‍ ശ്രിഷ്ട്ടികളില്‍ പങ്കു ചേര്‍ക്കല്‍ ആകുന്നു.....ആ തെട്ടത്തില്‍ മുകളില്‍ പറഞ്ഞ വിശ്വാസം ഊട്ടപ്പെടുന്നു...(സ്ഥലകാല വിത്യസമാന്യേ എല്ലാം കാണാനും കേള്‍ക്കാനും അറിയാനും കഴിയുംമെന്ന വിശ്വാസം)....അപ്പോള്‍ പ്രാര്‍ത്ഥന ഉയരുന്നു....അത് ശിര്‍ക്കാണ്

ഈ അബൌതികമായി (ശ്രിഷ്ട്ടികളുടെ കഴിവിന് അപ്പുറത്ത് കൂടി) അള്ളാഹു അല്ലാത്തവര്‍ക്ക് സഹായിക്കാനോ ഉപദ്രവിക്കനോ കഴിയും എന്നാ വിശ്വാസം ശിര്‍ക്കനു...ആ വിശ്വാസത്തില്‍ ഉള്ള തെട്ടമാണ് പ്രാര്‍ത്ഥന...ഇങ്ങനെ വിശദീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് സമസ്തയുടെ ആദര്‍ശം ഉള്ള സൈനീ ദാഹലാനെ പോലുള്ള ഖുബൂരി പണ്ഡിതന്‍മാര്‍ ഹിജ്റ1200 കാലഘട്ടത്തില്‍ അഭൌതിക സഹായം അള്ളാഹു അല്ലാത്തവരില്‍ നിന്ന്(മരിച്ചവരില്‍ നിന്ന് കിട്ടും) കിട്ടും എന്ന് തെളിയിക്കാന്‍ യാ ഇബദല്ലാഹ് എന്ന ദുര്‍ബല ഹദീസുമായി രംഗത്ത് വന്നത്.....അവര്‍ക്ക് റസൂല്‍ വരെ പരമ്പര ഉണ്ട് എന്ന് വാദിക്കാന്‍ ഇബ്നു അബ്ബസില്‍ നിന്ന് ഉദ്ദരിച്ച സംഭവുമായി ഒക്കെ അവര്‍ വന്നു..അഹലു സുന്നയുടെ മുന്‍കാല പണ്ഡിതന്മാര്‍ ഇത് വെച്ച് അമല്‍ ചെയ്തതുമായി പരമ്പര മുട്ടിക്കാന്‍ കൊണ്ടുവാന്നു,,,,,,ഇത് മുട്ടിചാലെ സുബുകി കൊണ്ടുവന്ന പുതിയ വാദതിനു തെളിവ് ഉണ്ടാകൂ എന്ന് അവര്‍ സ്വപ്നം കണ്ടു....ഹദീസുകള്‍ ഇങ്ങനെ...|"നബി(സ) പറഞ്ഞു:നിങ്ങളുടെ ആരുടെ എങ്കിലും മൃഗം വിജനമായ സ്ഥലത് വെച്ച് നഷ്ട്ടപ്പെട്ടാല്‍ "അല്ലാഹുവിന്‍റെ അടിമകളെ,,നിങ്ങള്‍ പിടിച്ചു വെക്കുക,അല്ലഹുവ്ന്റെ അടിമകളെ പിടിച്ചു വെക്കുക എന്ന് അവന്‍ വിളിച്ചു പറയട്ടെ. നിശ്ചയം അല്ലാഹുവിനു ഭൂമിയില്‍ ഹാജരുള്ള ചിലരുണ്ട്.അവര്‍ അതിനെ പിടിച്ചു വെക്കുന്നതാണ്,,,"
വേരോട് റിപ്പോര്‍ട്ടില്‍ "നിശ്ചയം അല്ലാഹുവിനു നാം കാണാത്ത ചില അടിമകള്‍ ഉണ്ട്," എന്ന് വന്നിരിക്ക്ന്നു.....എന്നിട്ട് അവര്‍ ചോദിച്ചു നിങ്ങള്‍ കാണാത്ത അടിമകള്‍ എന്നല്ലേ പറഞ്ഞത് അത് ഏതായാലും ജീവനുള്ള  മനുഷ്യരല്ല... അവരെ കാണുമല്ലോ....ഇത് മരിച്ചു പോയ മഹാന്മാര്‍ ആണ്....
ഇതിനു അക്കമിട്ടു സലഫി പണ്ഡിതന്മാര്‍ മറുപടി പറഞ്ഞു....1. ഹദീസ്‌ ദുര്‍ബലമാണ്...2.സഹേഹ് ആണെന്കില്‍ തന്നെ ഇത് തര്‍ക്കത്തിലിരിക്കുന്ന സഹായ തെട്ടതിനു (അഭൌതികമായ സഹായം-സ്ഥല കാല വിത്യാസ മന്യേ സഹായിക്കണോ കേള്‍ക്കണോ അറിയാനോ കഴിയും എന്നാ വിശ്വാസത്തില്‍ ഉള്ളതല്ല_) ഇത് തെളിവല്ല...അഥവാ ഇതില്‍ മരഞ്ഞിരിക്കുന്നവോടുള്ള സഹായ ചോദ്യമില്ല.....ഇത് അവിടെ നമ്മള്‍ കാണാത്ത അവിടെ  ഹാജര്‍ ആയിട്ടുള്ള (അള്ളാഹു നിശ്ചയിച്ച മുസ്ലിം ജിന്ന്, മലക്ക് അല്ലെങ്കില്‍ അവന്‍റെ ഏതെങ്കിലും സൈന്യം ) ്രിഷ്ട്ടികളോട് ആകാം.....അതില്‍ പ്രാര്‍ത്ഥന ഇല്ല....മറുപടി കൊടുത്തവര്‍.........,,,1.ഷെയ്ഖ് സുലൈമാന്‍((;;ഹി1233)
2.ഇനത്യക്കരനായ ഷെയ്ക്മുഹമ്മദ്‌ ബഷീര്‍ അസ്സഹ്സുവാനി(1252)
3.അബ്ദു റഹ്മാന്‍ അന്നജ്ടി(1312)
4.ശംസുദ്ധീന്‍ സലഫി അല്‍ അഫ്ഗാനി
5.ഹനഫീ പണ്ഡിതന്മാര്‍
6.അല്ലാമാ ശുരൈക്ആലൂസി7.ഷെയ്ക്ക്‌ അല്ലാമാ സൈടുബ്നു മുഹമ്മദ്‌ ആളു സല്‍മാന്‍ 8.കാരന്തൂര്‍ മാര്‍ക്കസിനു തറക്കല്ലിട്ട അളവി മാലിക്കിന് മറുപടിയായി ഷെയ്ക്ക്‌ സഹിബിന്‍ അബ്ദുല്‍ അസീസ്‌ ആല് ഷെയ്ക്9. അബ്ദു റഹ്മാന്‍ ദിമാഷ്ക്കി 10.അഹമാട് ബ്നു ഇബ്രാഹീമുബ്നു ഈസാ 11.അബ്ദുല്‍ ലതീഫ്‌ ബ്നു അബ്ദു റഹ്മാന്‍ 12.അബ്ദു റഹ്മാന്‍ ദിമാഷ്ക്കി ..ശിയക്കള്‍ക്ക് മറുപടി 13.അബ്ദുല്‍ അസീസ്‌ മുഹമ്മദ്‌ ബ്നു സഊടു14. 1971 ഇല്‍ ഉമര്‍ മൌലവി സല്സബീളില്‍ 15. 1980 ഇല്‍ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനി ശബാബില്‍16.2001 ബഹറിനില്‍ ഹുസൈന്‍ സലഫി 17.2004 മണ്ണാര്‍ക്കാട്‌ സംവാദത്തില്‍ സക്കരിയ്യ സലാഹി 18.സംവാദത്തിനു ശേഷം അബ്ദു റഹ്മാന്‍ സലഫി 19.2005 അബ്ദുല്‍ ജബ്ബാര്‍ മൌലവി 20.2009 ഇല്‍ അബ്ദു റഹ്മാന്‍ സലഫി ,ജിദ്ദയില്‍ 21..2009 അബ്ദു റഹ്മാന്‍ സലഫി ജാമിഅയില്‍ഇത് ഇപ്പോഴും തുടരുന്നു...മാറ്റമില്ലാതെ................ഇവിടെ ഒരിക്കലും ഇസ്തിഗാസ അല്ല ഉദ്ദേശ്യം എന്നും സൂഫികള്‍ പരിജയപ്പെടുതുന്ന ജിന്ന്,മനുഷ്യന്‍ എന്നിവരില്‍ പെട്ട രിജാലുല്‍ ഗിബോ മറഞ്ഞു നില്‍ക്കുന്ന മലക്കോ ജിന്നോ..മരിച്ചു പോയ മഹ്ന്മാരോ അല്ല എന്നും അവരോടു ചോദിക്കുന്നത് വ്യെക്തമായ ശിര്‍ക്ക് തന്നെ ആണെന്നും ......മറുപടി കൊടുത്തു....ഇതില്‍ അവിടെ ഹാജരുല്ലവരോട് അവരുടെ കഴിവില്‍ പെട്ടത് ചോദിക്കുകയാണ് അത് പ്രാര്‍ത്ഥന അല്ല എന്നും മറുപടി കൊടുത്തു...

ബദർ, മനുഷ്യന് വേണ്ടി മാലാഖമാര്‍ മണ്ണിലിറങ്ങിയ ദിനം !!

ബദർ, മനുഷ്യന് വേണ്ടി മാലാഖമാര്‍ മണ്ണിലിറങ്ങിയ ദിനം !!


അല്‍ ഫുര്‍ഖാൻ, അങ്ങനെയാണ് ഈ ദിനത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഫുര്‍ഖാനെന്നാൽ സത്യാസത്യവിവേചനമെന്നാണർത്ഥം. 1432 വര്‍ഷങ്ങള്‍ക്കു മുന്പ് ഈ ദിനത്തില്‍ ബദറിൻറെ രണാങ്കണത്തില്‍ വെച്ച് സത്യത്തെയും അസത്യത്തെയും ദൈവം വേര്‍തിരിച്ചു കാണിച്ചുതന്നു !!

ബദരീങ്ങളുടെ പേരില്‍ നടക്കുന്ന അചാരങ്ങളുടെ കറുത്ത മറകളെ വകച്ചുമാറ്റി പതിനാലു നൂറ്റാണ്ടു മുമ്പുള്ള ബദറിൻറെ ആ രണാങ്കണത്തിലേക്കൊന്നെത്തി നോക്കാമോ? കാണുന്നുണ്ടോ നിങ്ങള്‍ക്കവിടെ 313 സാധാരണക്കാരായ മനുഷ്യരെ? അവരുടെ മുഖത്ത് പട്ടിണി കിടന്നതിൻറെ ക്ഷീണമുണ്ട്. പക്ഷെ മുഖത്തെ നിശ്ചയദാർഢ്യത്തിന് തെല്ലും കുറവില്ല.. തങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന, തങ്ങളേക്കാള്‍ എത്രയോ ഇരട്ടി ആയുധവും അര്‍ത്ഥവും ആളുമുള്ള ആ സൈന്യവുമായി തങ്ങളുടെ ഈ കൊച്ചു സൈന്യം പരാജയപ്പെട്ടാല്‍ നശിക്കാന്‍ പോകുന്നത് തങ്ങള്‍ മാത്രമല്ല, ഇത്രയും കാലം നെഞ്ചിലേറ്റിയ ആദര്‍ശം കൂടിയാണെന്ന് അവർക്കും അവരുടെ നേതാവായ നബിക്കും വളരെ നന്നായി അറിയാമായിരുന്നു.. ഇല്ല, എന്നിട്ടും അവരുടെ മുഖത്ത് തെല്ലും ഭയാശങ്കകളില്ല.. കാരണം, അവര്‍ക്കറിയാം, ഈ പ്രപഞ്ചം തന്നെ സൃഷ്ടിച്ച നാഥന്‍ തങ്ങളുടെ കൂടെ ഉണ്ടെന്ന്.. തങ്ങള്‍ നിലകൊള്ളുന്നത് സത്യത്തിനും നീതിക്കും വേണ്ടിയാണെന്ന്.

ദിവസങ്ങള്‍ നീണ്ടുനിന്ന, ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത, അത്യാധുനിക ആയുധങ്ങളോട് കൂടിയുള്ള അനേകായിരം യുദ്ധങ്ങള്‍ കണ്ടു മടുത്ത ഈ ലോകത്തിൽ, ഇരുഭാഗത്തുമായി വെറും 1500 ആളുകള്‍ പോലും തികച്ചില്ലാത്ത ഒരു പകല്‍ മാത്രം നീണ്ടു നിന്ന ബദര്‍ എങ്ങനെയാണ് പ്രസക്തമാവുന്നത്? സത്യത്തിൽ, ഒരു പകലിൻറെ മാത്രം യുദ്ധമായിരുന്നോ ബദർ?.. അല്ല, ഒരു പകലല്ല ബദർ, ഒരു രാവല്ല ബദർ.. പിറകില്‍ പതിമൂന്നു വര്‍ഷങ്ങളുണ്ട്. പതിമൂന്നു വര്‍ഷങ്ങളുടെ യാതനകളും നൊന്പരങ്ങളുമുണ്ട്, പീഡനങ്ങളും മര്‍ദ്ദനങ്ങളുമുണ്ട്. ഏകദൈവത്തെ മാത്രം ആരാധിക്കുന്ന, മനുഷ്യനെ ജാതി വര്‍ഗ്ഗ ലിംഗ ഭേദമന്യേ തുല്യനായി കാണുന്ന, നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളുന്ന ഇസ്ലാം എന്ന തങ്ങളുടെ ആദര്‍ശത്തിന് വേണ്ടി ഇത്രയുംകാലം ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങളും പീഡനങ്ങളും യാതനകളും.. ഒന്നും വെറുതെയാകരുത്. ഇസ്ലാം നിലനില്‍ക്കണം.. അതിനാല്‍ ഇന്നവര്‍ക്ക് ജയിച്ചേ തീരൂ… ആ വലിയ സൈന്യത്തോട് മുസ്ലിംകളുടെ ആ കൊച്ചു സൈന്യം ബദറില്‍ അന്ന് പരാജയപ്പെട്ടിരുന്നെങ്കില്‍, പിന്നീട് നൂറ്റാണ്ടുകളോളം ഒരു ലോകശക്തിയായി തന്നെ നിലകൊണ്ട, സാമ്രാജ്യത്വങ്ങളില്‍ നിന്നും അധിനിവേശങ്ങളില്‍ നിന്നും ജനങ്ങളെ വിമോചിപ്പിച്ച, ലോകത്തില്‍ നീതിപൂര്‍ണ്ണമായ ഭരണം കാഴ്ചവച്ച, ലോകത്തിനു പുതിയ നാഗരികതയും ശാസ്ത്രശാഖകളും പഠിപ്പിച്ചുകൊടുത്ത, ഇന്നും കോടാനുകോടി ജനങ്ങള്‍ തങ്ങളുടെ ജീവനേക്കാള്‍ സ്നേഹിക്കുന്ന, ഇസ്ലാം എന്ന ആശയം ഭൂമിയില്‍ നിലനില്ക്കുമായിരുന്നില്ല.. ആ അര്‍ത്ഥത്തില്‍ ബദർ, മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും നിര്ണ്ണായകമായ യുദ്ധമായിരുന്നു.. ബദർ, മനുഷ്യന് വേണ്ടി മാലാഖമാര്‍ കൂട്ടമായി മണ്ണിലിറങ്ങിയ ദിനം.. ബദർ, സത്യം അസത്യത്തിനു മേല്‍ വിജയം നേടിയ ദിനം..

ബദര്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.. പുതിയകാല പോരാട്ടഭൂമികയില്‍, സത്യത്തിനു വേണ്ടി നിലകൊള്ളുന്നവന്‍ വീണ്ടും വീണ്ടും മര്‍ദ്ദിക്കപ്പെട്ടു, വീണ്ടും വീണ്ടും നീതിനിഷേധത്തിന് ഇരയായിക്കൊണ്ട്, നിരാശയോടെ തളര്‍ന്നു കിടന്നുറങ്ങുമ്പോള്‍, രാവിൻറെ അന്ത്യയാമങ്ങളിലെപ്പോഴോ അവരുടെ കിനാവുകളില്‍ ബദറിൻറെ രണാങ്കണവും ആ 313 മുഖങ്ങളും കടന്നു വരും.. കൊടും ചൂടില്‍ ലഭിക്കുന്ന ഒരു തണുത്ത കാറ്റിൻറെ സുഖമെന്നോണം, ആ മുഖങ്ങള്‍ അവരോടു മന്ത്രിക്കും..

“ഒരു പകലല്ല ബദര്‍, ഒരു രാവല്ല ബദര്‍.. പിറകില്‍ പതിമൂന്നു വര്‍ഷങ്ങളുണ്ട്. പതിമൂന്നു വര്‍ഷങ്ങളുടെ യാതനകളും നൊന്പരങ്ങളുമുണ്ട്”

സത്യത്തെ വിജയിപ്പിക്കാന്‍, മര്‍ദ്ദിതന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍, ബദറുകള്‍ ഇവിടെ പുനര്‍ജ്ജനിക്കാതിരിക്കില്ല..

ലേഖകൻ: റമീസ് മുഹമ്മദ്

Thursday, July 25, 2013

ബദര്‍ ദിനം എന്ന് പറഞ്ഞ് മൌലീദിലൂടെ ബദരീങ്ങളെ വിളിച്ച് സങ്കടം പറയുന്ന കേരള സമസ്ത്തക്കാരോട്........

ബദര്‍ ദിനം എന്ന് പറഞ്ഞ് മൌലീദിലൂടെ ബദരീങ്ങളെ വിളിച്ച് സങ്കടം പറയുന്ന കേരള സമസ്ത്തക്കാരോട്........
ബദരീങ്ങളില്‍ പെട്ട, ഉഹുദ് യുദ്ധത്തില്‍ ശഹീദായ ധീരനായിരുന്നു അല്ലാഹുവിന്‍റെ വലിയ്യായ ഹംസ (റ)
ബദര്‍ യുദ്ധത്തില്‍ തന്‍റെ ബന്ദുക്കളെ ഹംസ കൊന്നതിനു പകരം തീര്‍ക്കാന്‍ അബൂസുഫ്യാന്‍റെ ഭാര്യ ഹിന്ദ്‌ തീരുമാനിച്ചു.
ഹംസയെ കുന്തം എറിഞ്ഞ് കൊല്ലാന്‍ വേണ്ടി വഹിശിയെ നിയോഗിച്ചു.
ഉഹുദ് യുദ്ധത്തിന്‍റെ സമയത്ത് മറഞ്ഞ് നിന്നുകൊണ്ട് വഹിശി കുന്തം എറിഞ്ഞ് ഹംസയെ കൊന്നു.
ഹിന്ദ്‌ വന്നുകൊണ്ട്‌ ഹംസയുടെ നെഞ്ച് കീറി കരള്‍ പറിച്ചെടുത്ത് കടിച്ച് തുപ്പി.
കരള്‍ രോഗമോ, മറ്റെന്തെങ്കിലും അവയവത്തിന് രോഗമോ ഉണ്ടാകുമ്പോള്‍ ബദരീങ്ങളെ വിളിച്ചു പ്രാര്‍ത്തിക്കുകയും അവരുടെ പേരില്‍ നേര്‍ച്ച ചെയ്യുകയും ചെയ്യുന്ന സമസ്ത്തക്കാര്‍ ഈ സംഭവം ഒരു നിമിഷം ഒന്ന് ചിന്തിക്കൂ,
വഹിശി ഒളിച്ചിരുന്ന് കുന്തം എറിയുന്നത് ബദരീങ്ങളില്‍ പെട്ട ഹംസ (റ) നു അറിയാന്‍ കഴിഞ്ഞില്ല.
യുദ്ധത്തില്‍ പങ്കെടുത്ത ബദരീങ്ങളുടെ നേതാവായ നബി(സ) ക്കും മറ്റു ബദരീങ്ങള്‍ക്കും ഹംസയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ജീവിച്ചിരിക്കുമ്പോള്‍ പോലും തൊട്ടടുത്തുള്ള ബദരീങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മരിച്ചതി ശേഷം നിങ്ങളുടെ വിഷമങ്ങള്‍ അറിയാനും നിങ്ങളെ അപകടത്തില്‍ നിന്നും രക്ഷിക്കാനും ബദരീങ്ങള്‍ക്ക് കഴിയുക?
സ്വന്തം കരള്‍ പറിച്ചെടുത്ത് ഹിന്ദ്‌ കടിച്ച് തുപ്പുമ്പോള്‍ ബദരീങ്ങളില്‍ പെട്ട ഹംസക്ക് തടയാന്‍ കഴിഞ്ഞില്ല,
പിന്നെ എങ്ങനെയാണ് നിങ്ങളുടെ കരളിന് രോഗം ഉണ്ടായാല്‍ ബദരീങ്ങള്‍ക്ക് മാറ്റാന്‍ കഴിയുക?
"അവനോടുള്ളതു മാത്രമാണ്‌ ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവരാരും അവര്ക്ക് ‌ യാതൊരു ഉത്തരവും നല്കുഅന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍., അത്‌ (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.” (ഖുര്‍ആന്‍ 13:14)
See Translation

Tuesday, July 23, 2013

നാരിയത്ത് സ്വലാത്ത് നടന്നത് ഫസല് തെങ്ങാട്ടിന്റെ സ്വന്തം സ്കൂളില്‍ -ഞെട്ടിപികുന്ന വെളിപെടുതലുകള്‍

നാരിയത്ത് സ്വലാത്ത് നടന്നത് ഫസല് തെങ്ങാട്ടിന്റെ സ്വന്തം സ്കൂളില്‍ -ഞെട്ടിപികുന്ന വെളിപെടുതലുകള്‍
സിയാംകണ്ടം എന്നാ പ്രദേശത്തിനു ഒരു ചരിത്രമുണ്ട് ...അലവി മൌലവിയും ksk തങ്ങളും ഇസ്ലാഹി നിലം ഉഴുതു മറിച്ചു പാകപെടുത്തി എടുത്ത ഒരു ചെറിയ പ്രദേശം ...പുളിക്കല്‍ എന്നാ ഇസ്ലാഹി തറവാടിനോട് ചാരി നില്‍കുന്ന സ്ഥലം ...അവിടെ സുന്നികളുമായി കാലങ്ങളായി കേസ് നടത്തിയാണ് നമ്മള്‍ക്ക് പള്ളി കിട്ടിയത് ..കബര്‍ സ്ഥാനിനെ ചൊല്ലി പള്ളി വികസനം പോലും സുന്നികള്‍ തടഞ്ഞ സ്ഥലം ...അവിടെയാണ് എല്ലാ കൊല്ലവും സ്വന്തം സ്കൂളില്‍ നാരിയത്ത് സ്വലാതും മറ്റു ശിര്‍ക് സ്വലാതുകളും നടത്താന്‍ സ്വന്തം സ്കൂള്‍ വിട്ടു കൊടുത്തു കൊണ്ട് ഫസല് തെങ്ങാട്ടിന്റെ ജ്യെസ്ടനും പ്രമുഗ മുജാഹിധ് വിമര്‍ശകനും ഹുസൈന്‍ സലഫിയെ പോലും വിചിന്തനതിലൂടെ തുടച്ചയായി തിന്നു കൊണ്ടിരിക്കുന്ന അബ്ദുല്‍ അസീസ്‌ തെങ്ങാട്ട് പ്രസ്ഥാന ശത്രുക്കളോടു കൂറ് തെളിയിച്ചത് ..വര്ഷം തോറും സ്വലാത്ത് മജ്ളിസ്സും മൌളിധു ആഗോഷവും പാട്ടും മേളവും നടകുന്നത് മുജാഹിധുകള്‍ക്ക് നേരെ ആരോപനഗല്‍ ചൊരിയുകയും ഫേസ് ബുക്കില്‍ പോസ്റെരുണ്ടാക്കി വിടുന്ന ഫസല് തെങ്ങാടിന്റെ സ്വന്തം കോക്കസ് നേതാവും സഹോദരനും ആയ ആളുടെ വീടിനോട് ചാരിയുള്ള സ്വന്തം സ്കൂളില്‍ ആണ് എന്ന് കേള്‍ക്കുമ്പോള്‍ ഇവരുടെ കാപട്യം കേട്ട് നിങ്ങള്‍ ഞെട്ടിയാലും ഞങ്ങള്‍ ഞെട്ടില്ല ...കാരണം സ്കൂള്‍ വാര്‍ഷികം സംഗീതവും ഗാനമെലയുമായി തികഞ്ഞ തൌഹീധി (നവ മടവൂരിയന്‍)രീതിയിലാണ് നടക്കാറുള്ളത് ...
നാരിയത്ത് സ്വലാതില്‍ എന്തുണ്ട് എന്നാ ചര്‍ച്ച നടക്കുന്നതിനും മുമ്പ് ഇത് നിര്‍മ്മിതവും ,ചെയ്യാന്‍ പാടില്ലാത്ത ഹറാമായ സംഗതിയും ആണ് എന്നൊരു കാര്യം അറിയാത്ത മുജാഹിധുണ്ടോ ..കൂടാതെ തനിച്ച ശിര്‍ക്കാന്‍ മൌളിധിനു സ്ഥാപനം വിട്ടു കൊടുത്തു കൊല്ലം തോറും ഓശാന പാടുന്ന ഈ ആളുകളെ മതപരമായി എന്ത് ഹുകുമില്‍ പെടുത്തും ...ഫസല് തെങ്ങടിന്റെ ഒരു പോസ്റ്റര്‍ ഈ വിഷയത്തില്‍ വരട്ടെ ..സ്വന്തം സ്കൂളില്‍ തനിച്ച 100% ശിര്‍ക്കിന് സടെജു ഒരുക്കി കൊടുത്തവര്‍ നിഷ്ധിക്ക് ..അപ്പോള്‍ ജീവിക്കുന്ന തെളിവുകള്‍ നിങ്ങള്ക്ക് മുന്നില്‍ വരും ...നടത്തിയവരും നടത്തിച്ചവരും സ്കൂള്‍ വിട്ടു കൊടുത്തവരും എല്ലാം ..ആണത്വം എന്നാ ഒന്ന് ഫസല് തെങ്ങാടിനു ഉണ്ട് എങ്കില്‍ തെളിയിക്കു ...
യാ കൌമിന് മാലയോധാനും മൌലൂധു നടത്താനും സ്കൂള്‍ വിട്ടു കൊടുത്തവര്‍ മുജാഹിദുകള്‍ ഒരു പരിപാടി നടത്താന്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് ആധാരശ ശത്രുക്കള്‍ക്ക് നല്‍കില്ല എന്നാണ് ...അതേ ആരുടെ ആധാര്‍ശ്വുമായാണോ കൂട്ട് അവര്‍ക്ക് സ്ഥിരമായി നല്‍കുന്നുണ്ടല്ലോ ...ഇനി ഫസലുവിനു നല്ലത് കണ്ണാടിയില്‍ നോക്കി ഉണ്ടാകുന്ന പോസ്റ്ററുകള്‍ തലയില്‍ കെട്ടി നാറിയത് സ്വലാത്ത് ചൊല്ലി നടക്കലാണ് ...ഉളുപ്പ് കടയില്‍ വാങ്ങാന്‍ കിട്ടില്ല ...
ഇനി സ്കൂള്‍ നാറിയത് സ്വലതിനും മൌലീധിനും നല്‍കുന്നതിലെ ഹുക്മു എന്താണ് എന്ന് കൂടി അറിയാന്‍ താല്പര്യമുണ്ട് ?ഹരാമോ ഹലാലോ ....
അതോ തൌഹീദു ,തൌഹീദു സര്‍വത്ര തുള്ളി ജീവിതത്തില്‍ ഇല്ലത്ര എന്നാ സ്ഥിരം നവ മടവൂരിയന്‍ മുദ്രവാക്യമോ ........................
ഇസ്ലാമികമായ ഒരു ചിന്ഹ്ങ്ങലോടും ബഹുമാനമില്ലാത്ത അവസരവാധിയായ ഇവന്റെ ഒക്കെ പോസ്റ്ററുകള്‍ ഷെയര്‍ ചെയ്യും മുമ്പ് ഇനി ഒരു 1.5 ലക്ഷത്തിന്റെ വര്‍ക്ക്‌ കിട്ടിയാല്‍ നിങ്ങടെ തലയില്‍ ഇവന്‍ കയറും ...ആദര്‍ശം പണം കൊടുത്തു വാങ്ങാന്‍ കിട്ടില്ല ..പക്ഷെ ഇവനെ കിട്ടും ..ഇത്തരം കപടന്മാരെ സൂക്ഷിച്ചാല്‍ വരാന്‍ പോകുന്ന ലയന-ലയന വിരുദ്ധ പോരില്‍ കുറെ പോസ്റ്ററില്‍ നിന്ന് മുസ്ലിങ്ങള്‍ രക്ഷപെടും









നാരിയ സ്വലാത്തും, ഉമര്‍ മാലയും ഹിദായക്കാരന്റെ വേലകളും!!

നാരിയ സ്വലാത്തും, ഉമര്‍ മാലയും ഹിദായക്കാരന്റെ വേലകളും!!
----------------------------------------------------------------------

"സ്വര്‍ഗത്തിലേക്ക് കുതിച്ചൊരു ചേതന".... പേരോട് മുസ്ല്യാരുടെ ഈണത്തില്‍ ഉള്ള പാട്ട് ഇപ്പോഴും നമ്മുടെ കാതില്‍ മുഴങ്ങുന്നുണ്ട്. മടവൂരികളുടെ അത്തൌഹീദ് മാസികയില്‍ ഉമര്‍ മൌലവിയെ പറ്റി പ്രസിദ്ദീകരിച്ചു വന്ന ഒരു കവിത. അതിനെ മുസ്ലിയാക്കള്‍ ഉമര്‍ മാലയാക്കി. മടവൂരികള്‍ അവരുടെ മൈക്ക് ഉപയോഗിച്ച് അതിനെ പറ്റി ക.മ. മിണ്ടിയില്ല. മുജാഹിദുകള്‍ വേദി കേട്ടുന്നിടത്ത് മുസ്ലിയ്യാക്കള്‍ വന്നു "മാല" ചൊല്ലാന്‍ തുടങ്ങി.

ഹുസൈന്‍ സലഫിയും സക്കരിയ്യാ സ്വലാഹിയും അനസ് മുസ്ലിയ്യാരും മുന്‍പന്തിയില്‍ നിന്ന് ഇതിനു മറുപടി പറഞ്ഞു. സുന്നികള്‍ ചെയ്യുന്നത് പോലെ ഏതു മുജാഹിദ് വീട്ടിലാണ് വുളു ചെയ്തു മഗ്രിബിന് ശേഷം ഭക്തി പൂര്‍വം ഈ മാല ചോല്ലുന്നതെന്ന് കാണിക്കാന്‍ വെല്ലു വിളിച്ചു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ മുസ്ലിയ്യാക്കള്‍ പാട്ടുപെട്ടി അടച്ചു.

ഇത് പോലെ മോങ്ങാനിരുന്ന ഹിദായക്കാരനും മടവൂരികള്‍ക്കും ഇപ്പോള്‍ ഒരു തേങ്ങ വീണു കിട്ടിയിരിക്കുന്നു. "നാരിയ സ്വലാത്ത്". ലബ്ബാ ദാരിമിയുടെ ക്ലിപ്പ്.

പ്രവാചകന് ശേഷം മ'അസും ആയി ഒരാളും തന്നെ ഭൂമിയില്‍ ജനിച്ചിട്ടില്ല എന്ന് മുജാഹിദുകള്‍ക്ക് അറിയാം. പക്ഷെ ഹിദായക്കാരന് അറിയില്ല. അതില്‍ ശിര്‍ക്കില്ല എന്ന് ലബ്ബാ ദാരിമി തീര്‍ത്തു പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് അതില്‍ ശിര്‍ക്കുള്ളതായി മനസ്സിലായില്ല. ആരെങ്കിലും അത് ബോധ്യപ്പെടുത്തി കൊടുത്താല്‍ അത് അന്ഗീകരിക്കാനും അദ്ദേഹം തയ്യാറാണ്.

ഒരു മാസം പുറകിലോട്ടു പോകാം. മുജാഹിദ് ബാലുശ്ശേരി മഞ്ചേരിയില്‍ പ്രസങ്ങിച്ചതില്‍ വന്നു പോയ അബദ്ദം. ആദ്ദേഹം തിരുത്തി. ഈ തിരുത്തല്‍ വിരല്‍ ചൂണ്ടുന്ന രണ്ടു മൂന്നു കാര്യങ്ങള്‍ ഉണ്ട്. ആ കാര്യങ്ങള്‍ ഹിദായക്കാരന്‍ അന്ഗീകരിക്കുമോ ആവോ?

1) പ്രവാചകന്‍ പഠിപ്പിച്ചതും അന്ഗീകരിച്ചതുമായ ജിന്ന് ചികിത്സാ മാര്‍ഗങ്ങള് (രുക്കിയ്യ ശര'ഇയ്യ:)‍ ഇസ്ലാമില്‍ ഉണ്ട്.

2)അത് ചെയ്യുന്നതിന്/ ജനങ്ങളെ പഠിപ്പിക്കുന്നതിന് ആരൊക്കെ എതിര്‍ത്താലും മുജാഹിദുകള്‍ മുന്നിട്റ്റ് ഇറങ്ങുന്നതിനു നാണിക്കെണ്ടാതില്ല.

3)കോക്കസ് ഇത്രനാളും ആളുകളെ തെട്ടിദ്ദരിപ്പിച്ച മാതിരി ഒരു അടിചിറക്കല്‍ കേന്ദ്രം ആല്ല മേല്‍ പറഞ്ഞ രുക്കിയ്യ ചെയ്യല്‍.

4) അത്തരത്തില്‍ (അടിച്ചിറക്കുന്ന)ഒരു കേന്ദ്രം തുടങ്ങുന്നതിനു കോക്കസ് ആരോപിക്കുന്ന ഒരാളും തന്നെ ആഗ്രഹിക്കുന്നില്ല. അതിനു തുനിയുന്നുമില്ല! (അങ്ങിനെയെങ്കില് മുജാഹിദ് ബാലുശ്ശേരിയുടെ പ്രസ്താവനയിലെ തെറ്റിദ്ദാരണ ഇത്ര പെട്ടെന്ന് മാറ്റുമായിരുന്നില്ലല്ലോ)

‍ഇനിയൊന്നു ആലോചിച്ചു നോക്കൂ. മുജാഹിദ് ബാലുശ്ശേരി തന്‍റെ വാകില്‍ വന്ന പിഴവ് മാറ്റിയത് പടച്ച റബ്ബിനെ ഭയപ്പെട്ടു മാത്രമാണ്. അതിന്‍റെ പേരില്‍ ഒരു സംഘടയില്‍‍ നിന്നോ ഒരു മിമ്ബരില്‍ നിന്നോ അദ്ദേഹത്തെ ഇനി പുറത്താക്കാനില്ല.

ഇനി ചോദിക്കട്ടെ, കൂടെ കുറെ എണ്ണത്തെ കൊണ്ട് നടക്കുന്നുണ്ടല്ലോ. ബുഖാരി തോട്ടില്‍ എറിയനമെന്നും, ബുഖാരിയുടെ വാപ്പ പറഞ്ഞാലും ഞാന്‍ അങ്ങീകരിക്കില്ല എന്നും പറഞ്ഞ വിഷപ്പാമ്പുകള്‍ . താടി, പര്‍ദ്ദ, ബുര്‍ഖ, നേരിയാനിക്ക് മേലെയുള്ള വസ്ത്രം എന്നിവയെ മുജാഹിദ് വേദികള്‍ ഉപയോഗിച്ച് തന്നെ എതിര്‍ത്ത മഹാന്മാര്‍ .

ഇവര്‍ ആരോടെങ്കിലും ഇന്ന് വരെ "സര്‍ക്കുലര്‍ അയച്ചു ഭയപ്പെടുത്തുന്ന സംഘടന" വിശദീകരണം തേടിയിട്ടുണ്ടോ? എന്തിനാ സ്വന്തം കാലിലെ മന്ത് മറച്ചു പിടിച്ചു മറ്റുള്ളവന്റെ കാലില്‍ നീരുണ്ടോ എന്ന് ഗവേഷണം നടത്തുന്നത്?

പടച്ച റബ്ബിനെ ഭയപെടുന്നവര്‍ കൂട്ടത്തില്‍ ആരെങ്കിലും ഉണ്ടോ?

ഇനി കൂട്ടത്തില്‍ ആര്‍ക്കെങ്കിലും ശിര്‍ക്ക് വന്നാല്‍ (?)തന്നെ മേല്‍ പറഞ്ഞ സംഘടന അത് കണ്ടു പിടിക്കാന്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും എടുക്കും. അതാണ്‌ നമുക്കുള്ള അനുഭവം. 2007- ഇല്‍ പ്രസിദ്ദീകരിച്ച ലേഖനത്തിലെ ശിര്‍ക്ക് മനസ്സിലായത്‌ അഞ്ചു വര്ഷം നീണ്ട വലിയ ഗവേഷനത്തിനോടുവിലാണ്. അതുവരെ, ഇപ്പോള്‍ ഇതിലെ ശിര്‍ക്ക് വിശദീകരിക്കാന്‍ തെക്ക് വടക്ക് ഓടുന്ന മൂര്ഖനും അണലിയും ചെരയുമൊക്കെ അത്രനാളും (അഞ്ചു വര്ഷം ) അതില്‍ ശിര്‍ക്കില്ല എന്ന് വേദിയായ വേദിയിലോക്കെ പ്രസംഗിച്ചു നടന്നു.

കേരളത്തിലെ ആദ്യ പണ്ഡിസഭയെ കടത്തി വെട്ടി മേല്‍ ‍ പറഞ്ഞ ശിര്‍ക്ക് ആദ്യം കണ്ടു പിടിച്ചത് സമസ്തയും മടവൂരികളും ആയിരുന്നു. അങ്ങിനെ നീണ്ട അഞ്ചു വര്‍ഷത്തെ പഠനത്തിനൊടുവില്‍ നമ്മുടെ പണ്ഡിത സഭ ഒരു ആയതു ഖുറാനില്‍ കണ്ടെത്തി. "ഇയ്യാക്ക ന'അബുദു വ ഇയ്യാക്ക ന'സ്ഥഈന്‍ " ഇനി സമസ്തക്കാര്‍ കാണിച്ചു കൊടുത്തതാണോ എന്ന് അവരോട് തന്നെ ചോദിക്കണം.

മേല്‍ പറഞ്ഞ ശിര്‍ക്ക് പ്രചരണം അഞ്ചു വര്ഷം നടത്തിയതിന്‍റെ പേരില്‍ ഒരു നല്ല പ്രബോധകനായിരുന്ന ഒരു മനുഷ്യനെ സ്വലാഹ് നഗറില്‍ തൂക്കിലേറ്റി. കൂടെ നടന്നു ശിര്‍ക്ക് പ്രചരിപ്പിച്ചവരുടെ ശിക്ഷയും അദ്ദേഹം ഏറ്റെടുത്തുവോ ആവോ?

ഹിദായക്കാര നോട്‌ ഒന്നേ പറയന്നുള്ളൂ. അഞ്ചു വര്ഷം കാത്തിരിക്കേണ്ട. ചുരുങ്ങിയത് റമദാന്‍ മാസം കഴിയുന്നത്‌ വരേക്കെങ്കിലും നിങ്ങളുടെ ഈ ശര്രോന്നു നിര്‍ത്താമോ? ഉമര്‍ മാല ചൊല്ലാത്ത മുജാഹിദ് കുടുംബങ്ങള്‍ ഒരു മാസം കൊണ്ട് നാരിയ സ്വലാത്തും ചൊല്ലാന്‍ പോകുന്നില്ല.

ഹിദായക്കാരന്റെ ബിനാമി രണ്ടു കാര്യമാണ് ലബ്ബാ ദാരിമിയോടു ആവശ്യപ്പെട്ടത്. ഒന്ന്, എത്രയും പെട്ടെന്ന് ഒരു പുസ്തകം എഴുതണം. രണ്ടു, ഹുസൈന്‍ സലഫിയുമായും, ഫൈസല്‍ മുസ്ലിയാരുമായും ഒരു സംവാദം സംഘടിപ്പിക്കണം.

ഇയാള്‍ക്കിത് തെറ്റാണെന്ന് ബോധ്യമുണ്ടെങ്കില്‍ എന്തിനാണ് ഈ പണിക്ക് പോകുന്നത്?

സക്കരിയ്യ സ്വലാഹി പറഞ്ഞ മാതിരി ഇത് "ഹിദായ മള്‍ട്ടി മീഡിയ " അല്ല. മറിച്ച് "ളലാല ഉള്‍ട്ട മീഡിയ" ആണ്.