Showing posts with label vaseelathun ila shirkku. Show all posts
Showing posts with label vaseelathun ila shirkku. Show all posts

Friday, November 8, 2013

തൌഹീധും ശിര്ക്കും

തൌഹീധും ശിര്ക്കും


ഹാജറുള്ള ജിന്നിനോട് അതിന്റെ കഴിവിൽ പെട്ട കാര്യങ്ങളിൽ സഹായം ആവശ്യപെട്ടാൽ അത് ശിര്ക് ആകുമെന്ന് ലോകത്ത് ഒരു സലഫി പണ്ഡിതനും പറഞ്ഞിട്ടില്ല,അത് ഹറാഅത് ഹറാമോ ശിര്കിലെതിക്കുന്ന വഴിയോ ആണെന്നാണ് അവർ വിശദമാക്കിയിട്ടുള്ളത് .എന്ന് നമ്മൽ പറയുമ്പോൾ ,വസീലത്ത് ശിര്ക് ഖുര് ആനു കൊണ്ടോ ഹദീസ് കൊണ്ടോ തെളിയിക്കാമോ എന്നാണ് ഖുരാഫികളെ പോലെ കോക്കസ് കുഞ്ഞാടുകൾ ചോദിക്കരുള്ളത് .എന്നാൽ ഇതും ഒന്ന് ഖുര് ആണ്‍ കൊണ്ടോ ഹദീസ് കൊണ്ടോ തെളിയക്കട്ടെ ഇല്ലെങ്കിൽ ഈ സലഫി പണ്ഡിതന്റെ പുസ്തകം എം എം അക്ബര് പിന് വലിക്കട്ടെ .എന വി സകരിയ്യ .ഇത് കേരളത്തില പ്രചരിപ്പിച്ചതിന് തൌബ ചെയ്യട്ടെ ,പരസ്യമായി മാപ് പറയട്ടെ ,
ഇല്ലെങ്കിൽ ശിര്ക് ആണെന്നതിന് ഒരു സലഫി പണ്ഡിതന്റെ ഉദ്ധരണി കൊണ്ട് വരട്ടെ
 

Sunday, December 9, 2012

ഒരു ഭൌധിക കാര്യം എങ്ങിനെ വസീലതുന്‍ ഇല ശിര്‍ക്കായി. എങ്ങിനെ ഹറാം ആയി ?! കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്ന ഒരു ചോദ്യം ..


ഹാദിറും ഖാദിറും ആണെങ്കില്‍ എങ്ങനെ വസീലതുന്‍ ഇല ശിര്‍ക്കായി. ?! കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്ന ഒരു ചോദ്യം ..

our request is to share this to                 
maximum people
  
ഹാദിരും ഖാദിരും ആയ മനുഷ്യനോടു അതിന്‍റെ കഴിവില്‍  പെട്ടത് ചോതിച്ചാല്‍  വസീലതുന്‍ ഇല ശിര്‍ക്കോ / ശിര്‍ക്കോ അല്ല.

എന്നാല്‍  ഹാദിരും ഖാദിരുമായ ജിന്നിനോട് അതിന്‍റെ കഴിവില്‍  പെട്ടത് ചോതിച്ചാല്‍ അത് വസീല ഇല ശിര്‍ക്കും ഹറാമു മാണെന്ന് പറയുന്നു. ഇത് വൈരുധ്യമല്ലേ ???

കുറച്ചു ദിവസങ്ങളായി  ചോദ്യം നെറ്റിലൂടെ വ്യാപകമായി പ്രചരിക്കുന്നത് കാണുന്നു.. പലപ്പോഴും ഇത്തരം വിഷയങ്ങളോട് പ്രതികരിച്ച് അനാവശ്യമായ തര്‍ക്കത്തില്‍ സമയം കളയാതെ അവനവന്റെ ദീനിനും പഠനത്തിനും ശ്രദ്ധ കൊടുത്ത് ജീവിച്ചു പോകാനാണ് നാമോരോരുത്തരും ആഗ്രഹിക്കാറുള്ളത്. പക്ഷെ മതപരമായ ഒരു വിഷയം ആയതു കൊണ്ട് വല്ലവര്‍ക്കും ഇത് ഉപകാരപ്പെട്ടെങ്കില്‍ എന്ന നിലക്ക് എന്റെ പരിമിതമായ അറിവില്‍ നിന്നുകൊണ്ട് ഞാന്‍ മനസ്സിലാക്കിയ സത്യം എഴുതുവാന്‍ ആഗ്രഹിക്കുകയാണ്. സത്യാന്വേഷികളായ ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന വിഷയമേ ചോദ്യത്തിലുള്ളൂ .. ഞാന്‍ എപ്പോഴും പറയാറുള്ളത്പോലെ പൂര്‍ണമായി വായിക്കാന്‍ തയാറുണ്ട് എങ്കില്‍ മാത്രം തുടര്‍ന്ന്‍ വായിക്കുക.. അല്ലാഹു അനുഗ്രഹിക്കട്ടെ ..
ഹാദിറും ഖാദിറും ആണെങ്കില്‍ എങ്ങനെ വസീലതുന്‍ ഇല ശിര്‍ക്കായി. അങ്ങനെയെങ്കില്‍ ഹാദിറുംഖാദിറും ആയ മനുഷ്യന്റെ കാര്യത്തിലും അപ്രകാരം വസീലതുന്‍ ഇല ശിര്‍ക്കാവണ്ടേ ?. ഇതാണ് ചോദ്യം.. ഹാദിറും ഖാദിറും ആയ മനുഷ്യനോടു അവന്റെ കഴിവില്‍ പെട്ടത് ആവശ്യപ്പെടുമ്പോഴും വസീലതുന്‍ ഇല ശിര്‍ക്ക് വരാം... വിശദമായി വിവരിക്കാം. നല്ല മനസ്സോടെ വായിക്കുക...

 
കാര്യം വ്യക്തമാകാന്‍ ഒരു ഉദാഹരണം:  അമൃതാനന്തമയിയുടെ(അമ്മ) അടുക്കല്‍ ഒരാള്‍ ചെന്ന് സാധാരണ ഒരാളോട് ചോദിക്കുന്ന പോലെ എനിക്ക് ഒരു ലക്ഷം രൂപ തരണം എന്ന് പറഞ്ഞു എന്ന് കരുതുക. അവിടെ ശിര്‍ക്ക്  വരുന്നുണ്ടോ ?ഇല്ല.  എന്നാല്‍ ശറഇയ്യായ വിധി അനുസരിച്ച് തീര്‍ത്തും ബൌദ്ധികപരമായ ആ ആവശ്യത്തിനു വേണ്ടി പോലും അവരെ സമീപിക്കാന്‍ പാടില്ല. അത് ഹറാം ആണ്.  എന്തുകൊണ്ട് ?ഒരുപക്ഷെ അവരുടെ പെരുമാറ്റത്തിലും അവര്‍ നല്‍കുന്ന സഹായങ്ങളിലും ആകൃഷ്ടരായി അവരോട് ആദരവ് തോന്നാനും. ഒരുപക്ഷെ അവരുടെ വിശ്വാസങ്ങളില്‍ അകപ്പെട്ടു പോകാനും സാധ്യത ഉണ്ട്. അറിവില്ലാത്ത ആളുകള്‍ പ്രത്യേകിച്ചും. പണത്തിന് അത്യാവശ്യമുള്ള ഒരു പാവപ്പെട്ടവന്‍ അമൃതാനന്തമയി അമ്മയെ സഹായത്തിന് സമീപിച്ചുഎന്നിരിക്കട്ടെ . അവരില്‍ നിന്നും അയാള്‍ക്ക് വല്ല ധന സഹായവും ലഭിച്ചാല്‍ നാളെ മറ്റൊരു അത്യാവശ്യം വരുമ്പോള്‍ അവന്‍ വീണ്ടും അവരെ സമീപിക്കും. അവര്‍ വല്ല ആരാധന മുറകളും അവനോട് ചെയ്യാന്‍ ആവശ്യപ്പെടും. തന്റെ ആവശ്യം നിറവേറ്റിക്കിട്ടാന്‍ വേണ്ടി അറിവില്ലാത്തയാള്‍ അത് ചെയ്യാന്‍ മടിക്കില്ല എന്ന് നമുക്കറിയാം. പ്രത്യേകിച്ചും വലിയ മതബോധമോന്നുമില്ലാത്തസാധാരണക്കാര്‍. അപ്രകാരം അവന്‍ ശിര്‍ക്കില്‍ അകപ്പെട്ടു പോകുകയും ചെയ്യും. അതുകൊണ്ടാണ് നമ്മള്‍ പറഞ്ഞത് ബൌദ്ധികപരമായ സാധാരണ നമ്മള്‍ പരസ്പരം ചെയ്യാറുള്ള സഹായങ്ങള്‍ക്ക് വേണ്ടിയായാല്‍ പോലും ആള്‍ ദൈവങ്ങളെയും സിദ്ധന്മാരെയും ഒന്നും സമീപിക്കരുത്. കാരണം:അത് ശിര്‍ക്കിലേക്കുള്ള വസീലയാണ്അഥവാ ശിര്‍ക്കിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുള്ള മാര്‍ഗമാണ്.അതുകൊണ്ട് തന്നെ അതിന്റെ മതവിധി അത്: ഹറാമാണ്. അപ്പോള്‍ നിങ്ങള്‍  ചോദിക്കും. മതപരമായി അറിവുള്ള  ശിര്‍ക്കില്‍ അകപ്പെട്ടു പോകാന്‍ സാധ്യത ഇല്ലാത്ത ആളുകള്‍ക്ക് ബൌദ്ധികപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അവരെ സമീപിക്കല്‍ അനുവദനീയമാകുമോ?!.  ഉത്തരം:  ഇല്ല.
കാരണം: അറിവുള്ളവര്‍ അത്തരം ആവശ്യങ്ങള്‍ക്ക് അവരെ സമീപിച്ചാല്‍ അറിവില്ലാത്തവരുംഅവരെ അനുഗമിക്കും. അത് വഴി അറിവില്ലാത്തവര്‍ തിന്മയിലേക്ക് പോകാന്‍ ഇടയാകുകയും ചെയ്യും. ഇങ്ങനെ മനുഷ്യന്‍ തിന്മയിലേക്ക് പോകാന്‍ ഇടയുള്ള പഴുതുകളെ പൂര്‍ണമായും കൊട്ടിയടക്കുന്നതിന് باب سد الذريعة ) എന്നാണു കര്മാശാസ്ത്രത്തില്‍ പറയുക. അതിന് ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് നിരത്താന്‍ സാധിക്കും. (അമ്മയെ ഒരു ഉദാഹരണമായി പറഞ്ഞു എന്ന് മാത്രം മറ്റു സിദ്ധന്മാരുടെയും ആള്‍ ദൈവങ്ങളുടെയുമെല്ലാം കാര്യം ഇത് തന്നെ. അവര്‍ ഒരിക്കലും ഒരുത്തന്‍ നന്നാവട്ടെ എന്ന അര്‍ത്ഥത്തിലാവില്ലല്ലോ ആരെയും സഹായിക്കുന്നത്.മറിച്ച് പൊതുവേ ജനങ്ങളെ അവരിലേക്ക് ആകര്‍ഷിക്കാനാണ് അവര്‍ അത്തരം കാര്യങ്ങള്‍ ചെയ്യാറുള്ളത്). യഥാര്‍ത്തത്തില്‍ ജിന്നിന്റെ വിഷയത്തില്‍ പണ്ഡിതന്മാര്‍ ചെയ്തതും ഇത് തന്നെയാണ്: ജിന്നുകളില്‍ മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായ പിശാച്ചുക്കളുണ്ട്,ബിദ്അത്തുകാരുണ്ട്മുനാഫിഖീങ്ങളുണ്ട്... ഇങ്ങനെ എല്ലാ തരത്തിലുള്ള ആളുകളുമുണ്ട്‌. അവര്‍ ഏതു രൂപത്തിലുള്ള ആളുകളാണ് എന്ന് നമുക്ക് കാണാന്‍ കഴിയുന്നുമില്ല.  ഷെയ്ഖ്‌ അല്‍ബാനി(റ)പറഞ്ഞ പോലെ എന്നും കാണുന്നഎപ്പോഴും കൂടെ നടക്കുന്ന ഉറ്റ മിത്രങ്ങളായ മനുഷ്യരെ പോലും നമുക്ക് പൂര്‍ണമായി വിശ്വസിക്കാന്‍  കഴിയില്ല. ഒരുപാട് വര്‍ഷങ്ങള്‍ ഒരുമിച്ച് നടന്നതിന്  ശേഷമാണ് അവന്‍ ഇത്രയും കാലം തന്നെ ചതിക്കുകയായിരുന്നു എന്ന് മനസ്സിലാകുക. പിന്നെയെങ്ങനെയാണ് നമുക്ക് കാണാന്‍ കഴിയാത്ത ജിന്നിന്റെ വാക്കുകള്‍ നമ്മള്‍ വിശ്വസിക്കുക. മനുഷ്യന് ചില സഹായങ്ങളൊക്കെ ചെയ്തു കൊടുത്തു കൊണ്ട് പിശാച് അവനെ തിന്മയിലേക്ക്  നയിക്കാന്‍ വളരെ വലിയ സാധ്യത ഉണ്ട് എന്നത് കൊണ്ട് തന്നെ  കൊണ്ടു തന്നെ ആ പഴുത് തന്നെ കൊട്ടിയടക്കുകയാണ് പണ്ഡിതന്മാര്‍ ചെയ്തത്.  ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അത് നിഷിദ്ധമാണ് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ അതില്‍ കൂടുതല്‍ ഗവേഷണം ചെയ്ത് ആശയക്കുഴപ്പങ്ങളില്‍ എടുത്ത് ചാടേണ്ടതില്ല.  

നേരത്തെ പറഞ്ഞില്ലേ
 ആള്‍ദൈവങ്ങളുടെ അടുത്ത് കേവലം നമ്മള്‍ പരസ്പരംആവശ്യപ്പെടാറുള്ള ബൌധിക ആവശ്യങ്ങള്‍ക്ക് വേണ്ടി പോകരുത് എന്ന് പണ്ഡിതന്മാര്‍ പറയുകയും അതിന്റെ ഭവിഷത്ത് വിശദീകരിച്ചു തരികയും ചെയ്തു കഴിഞ്ഞാല്‍ പിന്നെ അനാവശ്യ ചര്‍ച്ചകളുടെ ആവശ്യമില്ല. പിന്നെ  അത് വസീലതുന്‍ ഇല ശിര്‍ക്കാണ്‌ എന്ന് ഖുര്‍ആനിലുണ്ടോ?അത് വസീലതുന്‍ ഇല ശിര്‍ക്കാണ്‌ എന്ന് ഹദീസിലുണ്ടോ ?! എന്നെല്ലാം ചോദിക്കുന്നവര്‍ക്ക്മതപരമായ അറിവ് വേണ്ടത്ര ഇല്ലാത്തത് കൊണ്ടാണ് അത് ചോദിക്കുന്നത്. നിങ്ങള്‍ കണ്ടിട്ടുള്ളതിലും എത്രയോ വിശാലവും അഗാധവുമാണ് മതവിഷയങ്ങള്‍ . വളരെ വ്യക്തമായ അറിവോട് കൂടിയല്ലാതെ മതവിഷയങ്ങളില്‍ സംസാരിക്കരുത്.. അത് വളരെ വലിയ അപകടം ചെയ്യും..പരലോകം നഷ്ടപ്പെടുത്തും ...

 
 സാധാരണ സൃഷ്ടികള്‍ പരസ്പരം ഇടപഴകാറുള്ള ബൌദ്ധികപരമായ വിഷയങ്ങളില്‍ ജിന്നിനെഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഒരുപാട് കാലം മുന്‍പുള്ളതാണ്. മനുഷ്യന്‍ വഴിപിഴച്ചു പോകാനും ശിര്‍ക്കിലേക്ക് പോകാനും അത് വഴി വെക്കും എന്നുള്ളത് കൊണ്ടുതന്നെ അനാവശ്യമായ തര്‍ക്കങ്ങളിലേക്ക് പോകാതെ  ജിന്നുകളുമായി ഏത് രൂപത്തില്‍ ഇടപഴകുന്നതും നിഷിദ്ധമാണ് എന്നു പറഞ്ഞ്  പണ്ഡിതന്മാര്‍ ആ വിഷയം അടച്ചു പൂട്ടിയതാണ്.
ഷെയ്ഖ്‌ അല്‍ബാനി റഹിമഹുല്ലാഹ് പറയുന്നത് നോക്കൂ :
المهم أنَّ
الإستعانة بالجن سبب من الأسباب لإضلال الإنس . لأن الجنى ما يخدم الإنسى
لوجه الله وإنما ليتمكن منه لقضاء وطره منه بطريقة أو بأخرى 
 
'ഏതായാലും ജിന്നുകളുടെ
 സഹായത്തിനുപയോഗിക്കുന്നത് മനുഷ്യന്‍ വഴി പിഴച്ചു പോകാനുള്ള കാരണങ്ങളില്‍ ഒരു കാരണമാണ്. കാരണം അല്ലാഹുവിന്നു വേണ്ടിയായിരിക്കില്ല ജിന്ന് മനുഷ്യനെ സഹായിക്കുന്നത്. നേരെ മറിച്ച് ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് അവന്‍റെ ആവശ്യം നിറവേറ്റാനായിരിക്കും അവന്‍ ശ്രമിക്കുക'. (വളരെ വിശദമായി അദ്ദേഹം വിശദീകരിച്ച വിഷയത്തിലെ ഏതാനും ചില വരികളാണിത്. പൂര്‍ണരൂപം വായിക്കാന്‍ എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കുക). 

ഇനി ലിജ്നതുദാഇമ കൊടുത്ത ഒരു ഫത്
'വ നോക്കൂ:
ചോദ്യം: പിശാച് ബാധയേറ്റ ആളുടെ നാവിലൂടെ സംസാരിക്കുന്ന ജിന്നിനെ ചില ആവശ്യങ്ങള്‍ക്കായി പറഞ്ഞു വിടുന്നതിന്റെ മതപരമായ വിധി എന്താണ്. ഉദാഹരണത്തിന് അവനെ ഒരാളുടെ വീട്ടിലേക്ക് അവിടെ സിഹ്ര്‍ ഉണ്ടോ എന്നറിയാന്‍ വേണ്ടി പറഞ്ഞു വിടുക ഇതിന്റെ വിധി എന്താണ് ?. കാരണം ജിന്ന്‍ ബാധയേറ്റ ആളെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ട് ചികിത്സിക്കുന്ന ഒരാളെ എനിക്കറിയാം. ആ സന്ദര്‍ഭത്തില്‍ അയാളുടെ നാവിലൂടെ ജിന്ന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവനെ മറ്റൊരാളിലൂടെ സംസാരിച്ച ജിന്നിനെ കൊണ്ടുവരുവാനായി ഒരിടത്തേക്ക് പറഞ്ഞയക്കും. അതുപോലെ അവന്റെ മാതാപിതാക്കളെ കുറിച്ചും അവനെ ആരാണ് അയച്ചത് എവിടെയാണ് അതിനായി സിഹ്ര്‍ ചെയ്തിട്ടുള്ളത് എന്നതിനെക്കുറിച്ചെല്ലാം അവനോട് ചോദിക്കും. ഇനി ചില സന്ദര്‍ഭങ്ങളില്‍ ആ ജിന്ന്‍ ജൂതനോക്രിസ്ത്യാനിയോബുദ്ധമതക്കാരനോ ഒക്കെ ആണെങ്കില്‍ അവനെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യും. അവന്റെ സഹോദരങ്ങളായ മറ്റു ജിന്നുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കാന്‍ അവനോട് ആവശ്യപ്പെടുകയും ചെയ്യും.... 
ഉത്തരം:
    'ജിന്നുകളെ ഒരു നിലക്കുള്ള കാര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ പാടില്ല. അത് ജിന്നുകളോടും പിശാചിനോടും സഹായമാവശ്യപ്പെടലാണ്. അത് നിഷിദ്ധവും ശിര്‍ക്കിലേക്ക് എത്തിക്കുന്ന മാര്‍ഗവുമാണ്‌. സിഹ്റിന്റെയ്യും മാരണക്കാരുടെയും വിഷയങ്ങളില്‍ അവര്‍ പറഞ്ഞു തരുന്ന കാര്യങ്ങള്‍ വിശ്വസിക്കാനും പാടില്ല. കാരണം അതിന് പിന്നില്‍ ഒരുപാട് ദോശങ്ങളുണ്ട്'. [ഒപ്പ് :ബകര്‍ അബൂ സൈദ്‌, അബ്ദുല്‍ അസീസ്‌ ആലു ഷെയ്ഖ്‌സ്വാലിഹ് അല ഫൌസാന്‍,അബ്ദുല്ലാഹ് ബിന്‍ ഗുദയ്യാന്‍, ഇബ്ന്‍ ബാസ്/ വോ:1, പേജ്: 102 ] 

[فتاوى لجنة الدائمة -المجموعة الثانية - المجلد الأول(العقيدة)-توحيد الألوهية - استخدام الجن في تحديد مكان السحر : جزء:1 صفحة :102]
ജിന്നുകളെ അവര്‍ക്ക് കഴിവ് നല്‍കപ്പെട്ട വിഷയത്തില്‍ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ളപൊതുവായ ഒരു മറുപടിയാണ് ഈ ഫത്'വയിലുള്ളത്. ഈ ചര്‍ച്ച ഇന്നോ ഇന്നലെയോ ഉള്ളതല്ല. ഒരുപാട് കാലം മുമ്പ് തന്നെ പണ്ഡിതന്മാര്‍ നല്‍കി വരുന്ന മറുപടിയാണിത്. 

ചിലര്‍ ലിജ്നയുടെ ചില പ്രത്യേക വിഷയങ്ങളില്‍ വന്ന ഫത്'വകള്‍ മാത്രം തിരഞ്ഞെടുത്ത് അത് മാത്രമേ ജനങ്ങളുടെ മുന്നില്‍ കാണിക്കാറുള്ളൂ. ഫത്'വകള്‍ പരിഗണിക്കുമ്പോള്‍ അതിന്റെ സാഹചര്യവും, ചോദ്യത്തിന്റെ പശ്ചാത്തലവും എല്ലാം പരിഗണിക്കണം. അവരോട് ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് അവര്‍ നല്‍കുന്നത് എന്നതുകൊണ്ട് തന്നെ ഉത്തരത്തിനേക്കാള്‍ പ്രാധാന്യം ചോദ്യം മനസ്സിലാക്കുന്നതിന് നല്‍കണം. ചോദ്യങ്ങള്‍ വ്യത്യസ്ഥമാകുമ്പോള്‍ മറുപടികളും വ്യത്യസ്ഥമാകും. അതല്ലാതെ ലിജ്നയുടെ ചില ഫത്'വകള്‍ അതിന്റെ ചോദ്യ പശ്ചാത്തലം പരിഗണിക്കാതെ അവരുടെ മറുപടികളില്‍ വൈരുദ്ധ്യമുണ്ട് എന്ന് മനസ്സിലാക്കുകയല്ല ചെയ്യേണ്ടത്.തങ്ങളുടെ വാദങ്ങള്‍ പണ്ഡിതന്മാരിലേക്ക് അടിച്ചേല്‍പിക്കാന്‍ വേണ്ടി ഫത്'വകള്‍ പരിശോധിക്കരുത്. അവര്‍ ആ വിഷയവുമായി ബന്ധപ്പെട്ട് പറഞ്ഞിട്ടുള്ള ഓരോ മറുപടികളും പരിശോധിച്ച് വിഷയങ്ങള്‍ കൃത്യമായി പഠിക്കുകയാണ് വേണ്ടത്.

അതുകൊണ്ട് ഇവിടെ ജിന്നിനെ അവക്ക് കഴിവ് നല്‍കപ്പെട്ടിട്ടുള്ള ഒരു കാര്യത്തില്‍ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചാണ് ചോദിക്കുന്നത്. അത് നിഷിദ്ധമാണ് എന്ന്‍ പണ്ഡിതന്മാര്‍ വളരെ കൃത്യമായി പറയുകയും കാരണം അത് ശിര്‍ക്കിലേക്ക് എത്തിക്കുന്ന മാര്‍ഗമാണ് എന്ന്പറയുകയും ചെയ്തു. നിഷിദ്ധമാണ് എന്ന് പറഞ്ഞിരിക്കെ പിന്നെ എന്തെല്ലാം കഴിവാണ് ജിന്നിനുള്ളത്, എപ്പോഴെല്ലാമാണ് ജിന്ന് സഹായിക്കുക, ഈ കാര്യം ചോദിച്ചാല്‍ ശിര്‍ക്കാണോ?!, ആ കാര്യം  ചോദിച്ചാല്‍ ശിര്‍ക്കാണോ ?!  തുടങ്ങി
 അനാവശ്യമായ ഒരു ചര്‍ച്ച അവിടെ ആവശ്യമില്ല. അത് അല്ലാഹുവും അവന്റെ പ്രവാചകനും വിരോധിച്ച തര്‍ക്കമാണ്.

ഫത്'വകള്‍  പരിഗണിക്കുമ്പോള്‍ അതിന്റെ പശ്ചാത്തലം കൃത്യമായി മനസ്സിലാക്കണം: ചില പ്രത്യേക വിഷയത്തില്‍ പറയുന്ന ഫത്'വകള്‍, ചില പ്രത്യേക വ്യക്തികള്‍ക്ക് നല്‍കുന്ന ഫത്'വകള്‍, മതവിഷയത്തില്‍ എല്ലാവര്ക്കും ബാധകമായ  പൊതുനിയമമായി പറയുന്ന ഫത്'വകള്‍ ഇവയെല്ലാം വ്യത്യസ്ഥമാണ്.
ഉദാഹരണത്തിന്:
 ഖബര്‍ ആരാധനയും ശിര്‍ക്കുമായി കഴിയുന്ന ഒരു വ്യക്തി. ഖബര്‍ സിയാറത്തിന്റെ വിധി എന്ത് എന്ന് ചോദിച്ചാല്‍. ഒരുപക്ഷെ അയാള്‍ അത് എന്തിനാണ്ചോദിക്കുന്നത് എന്നും. അയാള്‍ ഉദ്ദേശിക്കുന്ന ഖബര്‍ സിയാറത്ത് എന്ത് എന്നും കൃത്യമായിഅറിവുള്ള ഒരു പണ്ഡിതന്‍
, 'ഖബര്‍ സിയാറത്ത്' നിഷിദ്ധമാണ്' എന്ന് പറഞ്ഞേക്കാം. പക്ഷെ ഒരിക്കലും തന്നെ അത് എടുത്ത് കാണിച്ചുകൊണ്ട് അദ്ദേഹം ഖബര്‍ സിയാറത്ത്നിഷിദ്ധമാണ് എന്ന് ഫത്'വ പുറപ്പെടുവിച്ചിരിക്കുന്നു എന്ന് പറയാന് കഴിയില്ല. അത് ചോദ്യം ചോദിച്ച വ്യക്തിയുടെ കാര്യത്തില്‍ നല്‍കിയ ഫത്'വയാണ് എന്നാണ് മനസ്സിലാക്കേണ്ടത്.

അതുപോലെ വളരെ ലൈംഗിക വികാരമുള്ള
തിന്മയില്‍ അകപ്പെട്ടു പോകാന്‍ സാധ്യതയുള്ള,വിവാഹം കഴിക്കാന്‍ കഴിവുള്ളഒരാള്‍ ഒരു പണ്ഡിതനോട് വിവാഹത്തിന്റെ വിധി എന്ത് എന്ന് ചോദിച്ചാല്‍ പണ്ഡിതന്‍ പറയും: നിര്‍ബന്ധമാണ്‌. എന്നാല്‍ വ്യക്തികള്‍ക്കനുസരിച്ച് വിവാഹം പുണ്യകരം മാത്രമാകുന്ന സന്ദര്‍ഭവുംവിവാഹം അനുവദനീയം മാത്രമാകുന്ന സന്ദര്‍ഭവും, വിവാഹം വെറുക്കപ്പെട്ടതാകുന്ന സന്ദര്‍ഭവുംവിവാഹം നിഷിദ്ധമാകുന്ന സന്ദര്‍ഭവും ഉണ്ട്. ഓരോ വ്യക്തികള്‍ക്കനുസരിച്ച് അതിന്റെ നിയമം മാറും.

സത്യം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ വ്യക്തമാണ് കാര്യങ്ങള്‍. അപ്പോള്‍ പണ്ഡിതന്മാര്‍ ഒരു വിഷയം നിഷിദ്ധമാണ് അല്ലെങ്കില്‍ ചെയ്യാന്‍ പാടില്ല എന്നെല്ലാം പറയുമ്പോള്‍ അതിന്റെ പിന്നില്‍ ഒരുപാട്
 വശങ്ങളുണ്ട്. വിശ്വാസപരമായതും,കര്മാശാസ്ത്രപരമായതുംമസ്'ലഹത്തും, മഫ്സദത്തും എല്ലാം പരിഗണിച്ച്പ്രമാണബന്ധിതമായി ഉസ്വൂലുകള്‍ പരിശോധിച്ച് അതിന്റെ വിവധ വശങ്ങള്‍ പരിഗണിച്ചാണ് പണ്ഡിതന്മാര്‍ ഒരു വിഷയത്തില്‍ വിധി പറയുന്നത്. അത് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ്. ഇനി പഠിക്കാനും മനസ്സിലാക്കാനും സാധിക്കാത്തവന്‍ തന്റെ പരിമിതികള്‍ മനസ്സിലാക്കി നില്‍ക്കുകയല്ലേ വേണ്ടത്. يتكلم بعلم أو يسكت بحلم ശറഇയായ ഒരു വിഷയത്തില്‍ ഒരാള്‍ സംസാരിക്കുകയാണെങ്കില്‍ അറിവോട് കൂടി സംസാരിക്കട്ടെ .. അല്ലെങ്കില്‍ വിവേകത്തോടെ മിണ്ടാതിരിക്കട്ടെ .
നിങ്ങള്‍ ആലോചിച്ചു നോക്കൂ... ഞാന്‍ മുകളില്‍ പറഞ്ഞ (അമ്മയുടെ) ഉദാഹരണത്തില്‍ അത് നിഷിദ്ധമാണ് എന്ന് പറയുമ്പോള്‍ ഒരാള്‍ പറയുകയാണ്‌ : മനുഷ്യരോട് പരസ്പരം അവര്‍ക്ക് ചെയ്തു കൊടുക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം
 സഹായിക്കാം എന്ന് അനുവദിച്ചത് അല്ലാഹുവല്ലേ... പിന്നെ എങ്ങനെയാണ് നിങ്ങള്‍ മാതാ അമൃതാനന്തമയിയുടെ പക്കല്‍ നിന്നും കുറച്ച് ധനസഹായം ചോദിക്കുന്നത് നിഷിദ്ധമാണ് എന്ന് പറയുക. അത് ഖുര്‍ആനിലുണ്ടോ... ഹദീസിലുണ്ടോ.. എന്നൊക്കെ ഒരാള്‍ ചോദിച്ചാല്‍ !!!. മതപരമായ വിഷയത്തില്‍ അയാള്‍ക്ക് അറിവില്ല എന്നല്ലേ പറയാന്‍ സാധിക്കൂ. അത് ശിര്‍ക്കിലേക്കും തിന്മയിലേക്കും മനുഷ്യനെ വഴി നടത്താന്‍ സാധ്യത ഉണ്ട് എന്നതു കൊണ്ടാണ് അതിന്റെ മതപരമായ ഒരുപാട് വിഷയങ്ങള്‍ പരിഗണിച്ച് അത് നിഷിദ്ധമാണ് എന്ന് പറഞ്ഞത്. അത് മനസിലാക്കാന്‍ അല്പം മതപരമായ അറിവ് ആവശ്യമാണ്‌.

വളരെ ലളിതമായ ഒരു ഉദാഹരണം കൂടി പറയാം: ഒരു അറബി നമ്മുടെ നാട്ടില്‍ പോയി എന്നിരിക്കട്ടെ.. ഷോപ്പില്‍ നിന്നും നല്ല ഭംഗിയുള്ള അലങ്കാര വസ്തു എന്ന നിലക്ക് ഒരു നിലവിളക്ക്വാങ്ങി.. അയാളെ സംബന്ധിച്ചിടത്തോളം അത് ഒരു സമൂഹത്തിന്റെ ആരാധനയുമായി ബന്ധപ്പെട്ടുള്ള ഒരു വിളക്കാണ് എന്നൊന്നും അറിയില്ല.. കാണാനുള്ള ഭംഗി മാത്രമേ അദ്ദേഹം നോക്കിയുള്ളൂ..
 അദ്ദേഹം അത് വീട്ടില്‍ കൊണ്ടുവച്ച് കത്തിക്കുന്നത് നമ്മുടെ ശ്രദ്ധയില്‍ പെട്ടാല്‍ നമ്മള്‍ എന്താണ് ചെയ്യുക.
നമ്മള്‍ പറയും: അത് ബഹുദൈവാരാധനയുമായി ബന്ധപ്പെട്ട് ചിലര്‍ ഉപയോഗിക്കുന്ന വിളക്കാണ് അതുകൊണ്ട് അത് എടുത്തു മാറ്റണം..
അദേഹത്തിന്റെ മറുപടി: ഞാന്‍ ഒരു കാഴ്ചക്ക് വേണ്ടി വച്ചതാണ്.
അപ്പോള്‍ നമ്മള്‍ പറയും: നിങ്ങള്‍ ഒരുപക്ഷെ ഒരു കാഴ്ചക്ക് വേണ്ടി കത്തിക്കുന്നതായിരിക്കാം ശരി തന്നെ. പക്ഷെ ഒരുപക്ഷെ നാളെ നിങ്ങളുടെ മക്കളോ മറ്റു ബന്ധുക്കളോ അതിന്റെ പിന്നിലുള്ള ആചാരത്തെ പറ്റി അറിയുകയും അതനുസരിച്ചാണ് താങ്കള്‍ അത് കത്തിച്ചിരുന്നത് എന്നു കരുതി
 ആ അര്‍ത്ഥത്തില്‍ അത് ഉപയോഗിക്കുകയും ചെയ്തേക്കാം. അതുവഴി അവര്‍ വഴിപിഴച്ചു പോകാനുംസാധ്യത ഉണ്ട്. അതുകൊണ്ട് അന്യമത ആചാരമായ ആ കാര്യം നിങ്ങള്‍ ഉപേക്ഷിക്കണം എന്ന് നമ്മള്‍ അദ്ദേഹത്തോട് പറയില്ലേ.. ഇവിടെ വിളക്ക് കത്തിക്കുക എന്നാ കാര്യം ഹറാം ആയതു കൊണ്ടല്ല നമ്മള്‍ അത് എടുത്തു മാറ്റാന്‍ ആവശ്യപ്പെട്ടത്. അയാളാകട്ടെ ആചാരപ്രകാരം അത് കത്തിച്ചതുമല്ല. അയാള്‍ക്കൊട്ട് അതിനെക്കുറിച്ച് അറിവുമില്ല. മാത്രമല്ല അയാളുടെ നാട്ടില്‍ അത്തരം ഒരു ആചാരവുമില്ല. പക്ഷെ ബഹുദൈവാരാധനയുമായി ബന്ധമുള്ള വിലക്കായത് കൊണ്ട് അത്തിന്മയിലേക്ക് വഴിവെക്കാന്‍ സാധ്യതയുണ്ട് എന്നത് കൊണ്ടാണ് അത് നമ്മള്‍ എടുത്തു മാറ്റാന്‍ പറഞ്ഞത്. ഇവിടെ തിന്മയിലേക്കുള്ള പഴുതുകള്‍ കൊട്ടിയടക്കുക എന്ന അര്‍ത്ഥത്തിലാണ് (
باب سد الذريعة) അത് നിഷിദ്ധമാകുന്നത്.

ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ പറഞ്ഞു തരാം. ശിര്‍ക്കിന്റെ വിഷയത്തില്‍ മാത്രമല്ല മറ്റ് ഏത് തിന്മയുടെ വിഷയത്തിലും ഇത് തന്നെയാണ് ചെയ്യുക. ഗുണമാണോ ഉപദ്രവമാണോ
 എന്ന് സംശയത്തിനിടയുള്ള വിഷയങ്ങള്‍ പോലും പൂര്‍ണമായും  കൊട്ടിയടക്കുക എന്നത് ഇസ്ലാമിക ശരീഅത്തിലെ ഒരു ഭാഗമാണ്. ഒരു രസകരമായ കര്‍മശാസ്ത്ര വിഷയം പറഞ്ഞു തരാം: ഒരാള്‍ വന്ന് നമ്മളോട് ഒരു കത്തി തരാന്‍ ആവശ്യപ്പെട്ടു. ഇവിടെ അയാള്‍ക്ക് കത്തി കൊടുക്കുക എന്നുള്ളത്അനുവദനീയമാണ്. എന്നാല്‍ കണ്ടാല്‍ ഒരു പന്തികേട് തോന്നിക്കുന്ന രൂപത്തില്‍ കോപം ജ്വലിച്ചു നില്‍ക്കുന്ന ഒരാള്‍ ഓടി വന്ന് 'ഒരു കത്തി തരൂ' എന്ന് ആവശ്യപ്പെട്ടാല്‍ അവിടെ അവന് കത്തി നല്‍കുന്നത് ഹറാം ആണ്. കാരണം: അവന്‍ അത് വല്ല അക്രമവും ചെയ്യാന്‍ വേണ്ടി ചോദിക്കുന്നതാവാന്‍ സാധ്യത ഉണ്ട്. അതുകൊണ്ട് അവിടെ അത് നിഷിദ്ധമായി മാറുന്നു.

സാധാരണക്കാരോട് എനിക്ക് പറയാനുള്ള ഒരേയൊരു കാര്യം ഇത് അല്ലാഹുവിന്റെ മതമാണ്.നിങ്ങളുടെ പരലോക രക്ഷയുടെ കാര്യമാണ്. അനാവശ്യ തര്‍ക്കങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക. ജിന്നിനോട് സഹായം ചോദിക്കുന്നത് നിഷിദ്ധമാണ് എന്ന്‍ 
നമ്മളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നില്ലേ.   അതിനപ്പുറം ഉള്ള ചര്‍ച്ചകളൊന്നും അഭികാമ്യമല്ല. അത് ഫിത്‌ന ഉണ്ടാക്കാനേ ഉപകരിക്കൂ. വെറുതെ എന്തിനാണ് ആശയക്കുഴപ്പങ്ങളില്‍ ചെന്ന് പെടുന്നത് !! ..

അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞില്ലേ:
 
عن أبي أمامة -رضي الله عنه- أن رسول الله -صلى الله عليه وسلم- قال 

"أنا زعيم ببيت في ربض الجنة لمن ترك المراء وإن كان محقا، وببيت في وسط الجنة لمن ترك الكذب وإن كان مازحاً، وببيت في أعلى الجنة لمن حسَّن خُلُقَه " رواه أبو داود، رقم الحديث: (4800) حسنه الالبانى .

അബീ ഉമാമയില്‍ നിന്നും നിവേദനം: പ്രവാചകന്‍(സ) പറഞ്ഞു: "തന്റെ ഭാഗത്താണ് ശരി എങ്കില്‍ പോലും അനാവശ്യ തര്‍ക്കങ്ങള്‍ ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ താഴ്ഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു. തമാശക്ക് വേണ്ടിയായാല്‍ പോലും കളവു പറയാത്തവന് സ്വര്‍ഗ്ഗത്തിന്റെ മധ്യഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു. തന്റെ സ്വഭാവത്തെ നന്നാക്കുന്നവന് സ്വര്‍ഗത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു " [അബൂദാവൂദ്:4800 /അല്‍ബാനി: ഹദീസ് ഹസന്‍]. 
 
മതപരമായ വിഷയങ്ങളില്‍ അറിവില്ലാതെ അനാവശ്യമായ തര്‍ക്കങ്ങള്‍ നടത്തി പരലോകം നഷ്ടപ്പെടുത്താതിരിക്കുക.

സാങ്കല്പിക ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് :

 കിതാബുകളില്‍ നിന്നും പണ്ഡിതന്മാരില്‍ നിന്നും മതം പഠിക്കാതെ അനാവശ്യമായ സാങ്കല്പിക ചോദ്യങ്ങള്‍ ഉണ്ടാക്കി മതവിശ്യങ്ങളെ സമീപിക്കുന്നവര്‍ ഇന്ന് അധികരിച്ചിരിക്കുന്നു. ഇത് പറയുമ്പോള്‍ ഓര്‍മ വരുന്നത് ഇമാം അബൂ ഹനീഫ(റ)യെ കുറിച്ച് ഉദ്ധരിക്കാറുള്ള ഒരു സംഭവമാണ്: ഒരിക്കല്‍ ഇമാം അബൂ ഹനീഫ(റ) തന്റെ ശിഷ്യന്മാര്‍ക്ക്  അധ്യാപനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. തന്റെ കാല്‍ വേദനിക്കാതിരിക്കാന്‍ കാല്‍ നീട്ടി വച്ചാണ് അദ്ദേഹം ഇരുന്നിരുന്നത്. അപ്പോള്‍ അദ്ദേഹത്തിന്റെ സദസ്സിലേക്ക് കാഴ്ചയില്‍ നല്ല വ്യക്തിത്വം തോന്നിക്കുന്ന ഒരാള്‍ കടന്നു വന്നു. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥം ഇമാം അബൂ ഹനീഫ(റ) നീട്ടി വച്ചിരുന്ന തന്റെ കാല്‍ മടക്കി വച്ച്  ഒതുങ്ങി ഇരുന്നു. അയാള്‍ അല്പം അടുത്തേക്ക് വന്ന് ചോദിച്ചു: അല്ലയോ ഇമാം... മഗ്'രിബ് നമസ്കാരത്തിന്റെ സമയം എപ്പോഴാണ്?!. ഇമാം പറഞ്ഞു: സൂര്യന്‍ അസ്ഥമിച്ചതു മുതല്‍ അതിന്റെ ശോഭ മായുന്നത് വരെയാണ് മഗ്'രിബിന്റെ സമയം. അപ്പോള്‍ അയാള്‍ ചോദിച്ചു: സൂര്യന്‍ അസ്ഥമിചില്ലെങ്കിലോ ?! ... ഇമാം ആ ചോദ്യത്തിന് കൊടുത്ത മറുപടി : آن لأبي حنيفة أن يمد رجليه  'അബൂ ഹനീഫക്ക് തന്റെ കാല്‍ നീട്ടി വെക്കാന്‍ സമയമായി'അഥവാ: മതപരമായ ഒരു കാര്യം പറയുമ്പോള്‍ തീര്‍ത്തും സാങ്കല്പികമായ കുരുട്ടു ചോദ്യം ഉന്നയിച്ച അയാള്‍ ഒരു തരത്തിലുള്ള ആദരവും അര്‍ഹിക്കുന്നില്ല. അതുകൊണ്ട് ആദരവെന്നോണം താന്‍ മടക്കി വച്ച കാല്‍ നീട്ടി വെക്കാന്‍ സമയമായി  അതുപോലെ അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയെന്നത് പണ്ഡിതന്മാരുടെ ബാധ്യതയുമല്ല. എന്നാണതര്‍ത്ഥമാക്കുന്നത്.മതവിഷയങ്ങള്‍ പറയുമ്പോള്‍ ഒരിക്കലും തമാശയായി കാണരുത്. അത് വഴി പിഴച്ചവരുടെ രീതിയാണ്.

എല്ലാവരോടും 
സ്നേഹത്തോടെ ഒന്നേ പറയാനുള്ളൂ. ഒരധ്യാപകന്‍ തന്ന വിലപ്പെട്ട ഒരു നസ്വീഹത്ത് :'നമ്മളോരോരുത്തരും ജീവിക്കുന്ന ഈ ജീവിതം ഒരു തുറന്ന പുസ്തകമാണ്.... ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് അതില്‍ എഴുതിക്കൊക്കൊള്ളുക... നാളെ രക്ഷിതാവിന്റെ പക്കല്‍ വച്ച് ഒന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ ആ പുസ്തകം കയ്യില്‍ കിട്ടും എന്ന് മാത്രം...
അല്ലാഹു നമ്മെയെല്ലാം അല്ലാഹു സന്മാര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ .. അല്ലാഹുമ്മ ആമീന്‍ ...

Wednesday, November 7, 2012

വ്യത്യാസം കണ്ടുപിടിക്കുക -ഫസല് റഹ്മാന്‍ തെന്ഘാട്ടിന്റെ നുണ പ്രചരണം ഒരു പൊളിച്ചെഴുത്ത് -PART 4







 എന്താ ചെയ്യുക -ദയവായി വായക്കാര്‍ എന്നോട് ക്ഷമിക്കുക -ഈ ജഹാലത്തിനു മറുപടി പറയുന്നതിന് ...
വാസീളത് ശിര്‍ക്കും ശിര്‍ക്കും രണ്ടും രണ്ടാണ് ..ഒരാള്‍ ശിര്‍ക്ക് ചെയ്‌താല്‍ ആണ് ശാശ്വത നരകത്തില്‍ പോവേണ്ടി വരിക ...
ശരി ഇവന്റെ ഈ വരികള്‍ക്ക് എന്ത് മറുപടി പറയണം -കാരണം ഇവിടെ രണ്ടു കോളത്തിലും ഉസൂളില്‍ വിവരമില്ലാത്തത് കൊണ്ട് ഇവന് പറ്റിയ അബദ്ധം ഉണ്ട് എന്ഖിലും രണ്ടു കോളവും തമ്മില്‍ ഉള്ള വ്യത്യാസം ഒന്ന് പറഞ്ഞു തരിക ആരെന്ഖിലും പ്ലീസ്....
വസീളത് ശിര്‍ക്കും ഹറാമും ആയ കാര്യം വിലക്കപെട്ടതല്ലേ ??..ആണ് എന്നാണു നമ്മള്‍ പഠിച്ചത് ...
പിന്നെ ഇവനെതാണ് പറയുന്നത് -അത് അവനു തന്നെ നിശ്ചയം ഉണ്ടായിരുന്നു എന്ഖില്‍ സ്വന്തം പേരില്‍ നോടിസ് ഇറക്കില്ലേ ... 
അതിലും വല്ല മാറ്റവും നടന്നിട്ടുണ്ട് എന്ഖില്‍ ഒന്ന് അറിയിക്കണേ
നമ്പര്‍  തികക്കാന്‍  കിട്ടാതെ  വന്നപ്പോള്‍  പാവം  എഴുതിയത്  ആവും
plz read