Pages
- Home
- Video Updates
- Other Usefull Sites
- Al-Islah-Masika
- Sneha Samvadham Masika
- Nitch Of Truth
- Salafi Voice
- Muhammed Nabi (s)
- Mujahid Tube
- Dawa Voice
- Esalsabeel
- Malayalam Islamic Class Room
- Friendswhisper
- Al-Islah Radio
- Sthree Online
- Fridaykhutba
- KKIC-Kuwait
- MSM KERALA
- Islam House
- Poonkavanam
- IIC-Muscat
- Huda Net
- Globalislamicplatform
- system of life.
Thursday, October 31, 2013
ബുദ്ധിയും വകതിരിവും ഉള്ളവർ വായിക്കുക
Tuesday, October 29, 2013
Friday, October 25, 2013
കായക്കൊടിസം ചങ്ങരം കുളം സമ്മേളനത്തിൽ തന്നെ മുജാഹിദുകൾ പൊളിച്ചെഴുതി

മുജാഹിധുകല്ക്ക് ഒരു വിഷധീകരണവും കൂടാതെ മനസ്സിലായി ..കായക്കൊടി സുല്ലമിക്കൊ ???
തകരാത്ത തൗഹീധും മാറ്റമില്ലാത ആധർഷവുമായി
Thursday, October 24, 2013
ആ പഴുപ്പ് ഇനിയെങ്കിലും മുറിച്ചു കളയുക -ഇല്ലെങ്കിൽ അത് നിങ്ങളെ കൊണ്ടേ പോകൂ
കെ.എന്‍.എമ്മിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണം -കരുവള്ളി മൗലവി
കോഴിക്കോട്: സംഘടനയില്‍ ഇപ്പോള്‍ തുടരുന്ന പുറത്താക്കല്‍ നടപടികള്‍
നിര്‍ത്തിവെച്ച് മുജാഹിദ് പ്രസ്ഥാനത്തിലെ പ്രശ്നങ്ങള്‍ക്ക് രമ്യമായ പരിഹാരം
കാണാന്‍ നേതൃത്വം തയാറാവണമെന്ന് കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ്
ചെയര്‍മാനും പ്രസ്ഥാനത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവുമായ കരുവള്ളി
മുഹമ്മദ് മൗലവി. സംഘടനയില്‍ ഇപ്പോള്‍ നടക്കുന്ന പുറത്താക്കലുകള്‍
പ്രസ്ഥാനത്തിന് ഒരു നിലയിലും ഗുണകരമാവില്ളെന്ന് അദ്ദേഹം പറഞ്ഞു.
മുജാഹിദ് പ്രസ്ഥാനത്തിലും മുസ്ലിം സമുദായത്തിലും ഏറെ ആദരണീയനും 94 വയസ്സ്
പിന്നിട്ട വയോധികനുമായ മൗലവി തന്‍െറ വസതിയില്‍ ‘മാധ്യമ’ത്തോട്
സംസാരിക്കുകയായിരുന്നു.
കേരള നദ്വത്തുല് മുജാഹിദീന്‍ സംഘടനയില്‍ മുമ്പും പല ഘട്ടങ്ങളിലും
അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അവയൊക്കെ പരിഹരിക്കുന്നതില്‍ പഴയ
പണ്ഡിതര്‍ മാതൃക കാണിച്ചിട്ടുമുണ്ട്. തൗഹീദിലും അല്ലാഹു അല്ലാത്തവരോട്
വിളിച്ചു പ്രാര്‍ഥിക്കുന്നത് ശിര്‍ക്കാണെന്ന കാര്യത്തിലും ഇരു വിഭാഗത്തിനും
അഭിപ്രായ വ്യത്യാസമില്ളെന്നിരിക്കെ, പണ്ഡിതര്‍ തമ്മില്‍ അടച്ചിട്ട
മുറിയില്‍ ചര്‍ച്ച ചെയ്ത് ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂവെന്നും
കെ.എന്‍.എം മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ മൗലവി വ്യക്തമാക്കി.
2000ത്തില്‍ മടവൂര്‍ വിഭാഗവുമായി ഭിന്നത ഉടലെടുത്തപ്പോള്‍ അത്
പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങിയ വ്യക്തികള്‍ തന്നെയാണ് ഇപ്പോഴും
പരിഹാരശ്രമത്തിന് രംഗത്തുവന്നത്. അന്ന് പ്രശ്നപരിഹാരത്തിന് ഓടിനടന്ന ഡോ.
അബൂബക്കര്‍ ചെമ്മാട്, ഡോ. കബീര്‍ കോട്ടക്കല്‍, കുഞ്ഞുമുഹമ്മദ് മദനി
പറപ്പൂര് എന്നിവരും ഈയുള്ളവനും പ്രസ്ഥാനത്തിലെ പ്രമുഖരെ കണ്ട്
സംസാരിക്കുകയും പ്രശ്നപരിഹാരത്തിനായി ശ്രമങ്ങള്‍ നടത്തുകയും
ചെയ്തിരുന്നതാണ്. എന്നാല്‍, അത്തരം നീക്കങ്ങളൊക്കെയും അവസാന ഘട്ടത്തില്‍
ദുരൂഹമാംവിധം അട്ടിമറിക്കപ്പെടുകയാണ്. ആരംഭഘട്ടത്തില്‍ വളരെ ക്രിയാത്മകമായി
പ്രതികരിച്ചവര്‍ തന്നെ അവസാന ഘട്ടത്തില്‍ നിലപാട് മാറ്റിയതിനു പിന്നില്‍
നേതൃത്വത്തെ നിശ്ശബ്ദരാക്കി സംഘടനയെ ഹൈജാക്ക് ചെയ്യുന്ന ഉപജാപക
സംഘമാണെന്നും കരുവള്ളി കുറ്റപ്പെടുത്തി.
ഫറോക്കില്‍ നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ ഐക്യാഹ്വാനം നടത്തിയ
ഹുസൈന് സലഫിയെ അതേ വേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച് സംസാരിച്ച
അബ്ദുറഹ്മാന് സലഫിയുടെ നടപടി ഒട്ടും ഉചിതമായിരുന്നില്ല.
കെ.എന്‍.എം പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും വേദിയിലിരിക്കെയാണ്
അബ്ദുറഹ്മാന് സലഫി സ്റ്റേജില്‍ കയറി വിമര്‍ശ പ്രസംഗം നടത്തിയത്. ഇതില്‍
തന്‍െറ പ്രതിഷേധം അന്നുതന്നെ കെ.എന്‍.എം പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ
മദനിയോടും ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ഖാദര്‍ മൗലവിയോടും നേരിട്ട്
അറിയിച്ചിരുന്നു. ഐക്യത്തിന് പരിശ്രമിക്കുന്നവരെ സംഘടനയില്‍നിന്ന്
പുറത്താക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. ഫറോക്ക്
സമ്മേളനത്തിനുശേഷം കെ.എന്‍.എമ്മില്‍ അംഗങ്ങള്‍ കൂടുകയല്ല,
കുറയുകയാണുണ്ടായത്. ഇതിന്‍െറ കാരണത്തെ കുറിച്ചും നേതൃത്വം പുനര്‍വിചിന്തനം
നടത്തേണ്ടതുണ്ട്. ഒറ്റക്കെട്ടായി നീങ്ങാന്‍ കഴിയാതെ ഭിന്നിച്ച്
പ്രവര്‍ത്തിച്ചാല്‍ ഒരു വിലയുമുണ്ടാവില്ല. നേതാവാകണമെന്ന ചിലരുടെ
അടക്കാനാവാത്ത വാഞ്ഛയാണ് പ്രശ്നങ്ങള്‍ക്കൊക്കെയും കാരണം.
ദശാബ്ദത്തിലേറെയായി കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡിന്‍െറ ചെയര്‍മാനാണ്
ഈയുള്ളവന്. എന്നാല്‍, താനുമായി ആലോചിക്കാതെ ഇപ്പോള്‍ പരീക്ഷാ
ബോര്‍ഡെന്ന പേരില്‍ ഇതിനകത്ത് മറ്റൊരു ബോര്‍ഡ് ഉണ്ടാക്കിയിരിക്കയാണ്.
ഈയൊരു സാഹചര്യത്തില്‍ സ്ഥാനത്ത് തുടരണമോ എന്നുപോലും
ആലോചിക്കുന്നുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിന്‍െറ കര്‍മപദ്ധതികള്‍
ചലനാത്മകമായി നിലനിര്‍ത്തിയിരുന്നത് യുവജനവിഭാഗമായ ഐ.എസ്.എമ്മും
വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എമ്മുമായിരുന്നു. എന്നാല്‍, ഈ ഘടകങ്ങളെ
മുഴുവന്‍ ഒരു വിശദീകരണം ചോദിക്കാതെ പിരിച്ചുവിടുകയാണുണ്ടായത്. തൗഹീദ്
പ്രബോധനം ചെയ്യുന്ന ഈ ഘടകങ്ങളെയെല്ലാം തിരിച്ചെടുത്ത് ഒരുമിച്ച്
നീങ്ങുകയാണ് വേണ്ടത്.
സംഘടനയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കെ.എന്‍.എമ്മിനെ പല നിലയിലും
സഹായിക്കുന്ന കുവൈത്തിലെ ഇഹ്യാഉത്തുറാസില്‍ ഇസ്ലാമി മുന്നോട്ടുവെച്ച
പരിഹാര നിര്‍ദേശങ്ങളും പരിഗണിക്കാതിരുന്നത് ഖേദകരമാണ്.
ഒരേ ആദര്‍ശം പറയുന്നവര്‍ തമ്മില്‍ യോജിപ്പിന് എന്താണ് തടസ്സമെന്നും
കരുവള്ളി ചോദിച്ചു. കെ.എന്‍.എമ്മിലെ ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ സമസ്തയും
ജമാഅത്തെ ഇസ്ലാമിയും ഏറെ ദു$ഖിതരാണ്. സമുദായത്തിലെ ഏതെങ്കിലും സംഘടന
ക്ഷയിക്കുന്നത് സമുദായത്തെ ബാധിക്കുമെന്നതാണ് ഇതിന് കാരണം. ഇരു സംഘടനയുടെ
നേതാക്കള്‍ തന്നെ കണ്ടും നേരിട്ടും ടെലിഫോണിലൂടെയും വിഷയത്തില്‍ അവരുടെ
ഉത്കണ്ഠ അറിയിച്ചിട്ടുമുണ്ട്.
സമുദായത്തിന്‍െറ പൊതുവികാരം മാനിച്ചെങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം
കാണാന്‍ കെ.എന്‍.എം നേതൃത്വം മുന്നിട്ടിറങ്ങണമെന്നതാണ് തന്‍െറ
അന്ത്യാഭിലാഷമെന്നും കരുവള്ളി ഇടറിക്കൊണ്ട് പറഞ്ഞു.
Labels:
abdu rahman salafi,
karuvalli,
madyamam,
nava madavoorikal
സുബൈരിസം നവ മടവൂരിസതിലേക്ക് -തകലീധു വരുത്തി വെച്ച വിനകൾ
ബാബു മുനീബ് എന്നാ എന്റെ പഴയ സുഹ്രത്തിന്റെ ഒരു പോസ്റ്റു കണ്ടു ഞെട്ടി പോയി ..ഒന്നും പഠിക്കാതെ അതിക്കാട്ടെ ഷെയ്ക്ക് പുറത്തു വിടുന്ന പൊട്ടത്തരം അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന യുണിഫോം കമ്പനിയുടെ അമീറിന് എന്ത് പറ്റി,,,നാണക്കേട് അല്ലാതെ എന്ത് പറയാൻ
ബാബു മുനീബിനു അബൗതികം എന്ത് എന്ന് പടിപിച്ചു തരാം ജിന്നിന്റെ പ്രവര്‍ത്തങ്ങള്‍ മനുഷ്യരില്‍ ചില തരത്തിലെങ്കിലും സ്വാധീനിക്കുന്നു എന്ന്എല്ലാവരും അംഗീകരിക്കുന്നു ..അതിന്റെ വിഷധാമ്ഷങ്ങളില്‍ ചിലര്‍ക്ക് അഭിപ്രായ അന്തരം ഉണ്ട് എന്ഖിലും മൊത്തത്തില്‍ ഈ ഇടപെടലുകള്‍ കാര്യ കാരണ ബന്ധത്തിന് പുറത്താണ് എന്ന് പറയുമ്പോള്‍ കാര്യ കാരണ ബന്ധത്തിന് അതീതമായി നമ്മില്‍ ഇടപെടാന്‍ ജിന്നിന് കഴിയും എന്നിവര്‍ സമ്മതിക്കുന്നു ..അതാണ് ശിര്‍ക്ക് കാരണം ഒരു കാര്യത്തിനും ഒരു കാരണത്തിന്റെ ആവശ്യം ഇല്ലാതെ ഇടപെടാന്‍ അല്ലാഹു വിനു മാത്രമേ കഴിയൂ ...അപ്പോള്‍ ആ കഴിവ് ജിന്നിന് ഉണ്ട് എന്ന് പരോക്ഷമായി പറയുകയും എന്നിട്ട് അല്ലാഹു വിനോളം ഇവര്‍ ജിന്നിനെ വലുതാക്കി എന്ന് മുവഹിധുകളുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്നു .നമ്മള് പറയുന്നത് ഏതൊരു സൃഷ്ടിക്കും അള്ളാഹു നല്കിയ കഴിവേ അവര്‍ക്ക് ഉള്ളൂ ...അത് അവരുടെ സൃഷ്ടിപ്പില്‍ അല്ലാഹു അലിയിച്ചു ചേര്‍ത്തതാണ് ..ആ കഴിവും പ്രവര്തനഗലും കേവല ഭൌതികം മാത്രം ആണ് ...ഒരു സൃഷ്ടിക്കും അഭൌതിക കഴിവ് ഇല്ല ...ചിലര്‍ ഉണ്ട് എന്നത് പറയുമ്പോള്‍ അത് തെളിയിക്കപെടാത്ത അവകാശ വാദങ്ങളും പോള്ളതരങ്ങളും ആണ് ..
--------------------------------------------------------------------------------------------
വിശുദ്ധ ഖുറാനും സുന്നത്തും നൽകുന്ന
നൽകുന്ന വെളിച്ചങ്ങളെ ശാസ്ത്രീയ വിശകലനങ്ങലോടെ അപഗ്രതിക്കൽ ആണ്
ഉദ്ധേഷികുന്നത് ..നാഥൻ അനുഗഹികട്ടെ
എന്താണ് ഭൌധികം
ഭൂതം എന്നാ മലയാള പഥത്തിൽ നിന്ന്
ഉത്ഭവിച്ചത് ആണ് ഭൗതികം എന്നാ പദം ...ദ്രിശ്യ പ്രബന്ജം ഉൾകൊള്ളുന്ന സകലതും
ഭൂമി (മണ്ണ് ),അഗ്നി ,വായു ,ആകാശം എന്നിവ കൊണ്ടാണ് രൂപപെടുന്നത് ...അഥവാ
ഭൌതിക വസ്തുക്കള കൊണ്ട് രൂപപെടുന്നവ ഒക്കെ ഭൌധികവും ആണ്
ശരി ജിന്നിനെ സ്രിഷ്ടികപെട്ടത് തികച്ചും ഭൌധികമായ പുകയില്ലാത്ത അഗ്നിയിൽ നിന്നാണ് ...(സൂറ റഹ്മാൻ 15)(ആഹുരാഫ് 12 )
അപ്പോൾ
തികച്ചും ഭൌധിക വസ്തുവിനാൽ സൃഷ്ടിക്കാ പെട്ട ഒരു ഭൌധിക സൃഷ്ടിയാണ് ജിന്ന്
...ഇനി ജിന്ന് അഭൌധികം ആണ് എങ്കിൽ ഭൌധിക സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിപ്പ്
സാദ്യമല്ല(കാരണം ഭൌതിക സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിച്ചതിനെ അഭൌതികം എന്ന്
പറയില്ല ) ...അപ്പോൾ ചില ആളുകൾ ഒരു ബുദ്ധി ശൂന്യത പ്രച്ചരിപിക്കുന്നു ...ഈ
വൈരുദ്ധ്യാധിഷ്ടിത അഭൌധികതാ വാദക്കാർ പറയുന്നു ...ജിന്ന് അഗ്നി കൊണ്ടാണ്
എങ്കിൽ ഇത് വാതിലിനു അടുത്ത് വന്നാൽ തന്നെ കത്തില്ലേ,ശരീരത്തിൽ
പ്രവേശിക്കുമ്പോൾ ശരീരത്തിന് പോള്ളില്ലേ എന്നൊക്കെ .അതിനാൽ ജിന്ന് അഭൌധികം
ആണ് ..എന്നാണു വാദം ..കത്തുന്ന ഹൈഡ്രജൻ കൊണ്ടും കത്താൻ സഹായിക്കുന്ന
ഓക്സിജൻ കൊണ്ടും വെള്ളത്തെ സംവിധാനിച്ച നാഥൻ എത്ര പരിശുദ്ധൻ...മുട്ടിയാൽ
മുഴങ്ങുന്ന കളി മണ്ണിൽ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചത് (സൂറ റഹ്മാൻ
-14)എന്ന് കരുതി ഒരാൾ ഇവരെ മുട്ടൻ വടി കൊണ്ട് അടിച്ചു ഞാൻ അടിച്ചത് കളി
മണ്ണിനെ ആണ് എന്ന് പറഞ്ഞാൽ എത്ര അപഹാസ്യമാണോ അത്ര തന്നെ ആണ് മുകളിലെ
അഭൌതികതാ വാദവും ...
ഇനി എന്താണ് അഭൌധികം ..
(അദ്രിശ്യം
എന്നാ അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന അഭൌധികത ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല
...മറിച്ചു ശിര്‍ക്കും തൌഹീധും വേര്‍തിരിയുന്ന പ്രവര്തങ്ങളിലെയും
ഇടപെടലുകളിലെയും അഭൌതികത ആണ് ചര്‍ച്ച ..അതാണ് തര്‍ക്ക വിഷയവും ).
അക്ബർ സാഹിബിൽ നിന്ന് തുടങ്ങാം
പ്രബന്ജതിലെ
ഓരോ വസ്തുവിനും വസ്തുതകൾക്കും കാരണം അന്വേഷിക്കുന്ന മനുഷ്യന് അവസാനം
കാരണങ്ങള്‍ ആവശ്യമില്ലാത്ത ഒരു മഹാ ശക്തിയില്‍ എത്തി ചേരുകയാണ് ചെയ്യുന്നത്
ആ ശക്തിയിലാണ് എല്ലാ അന്വേഷണങ്ങളുടെയും അന്ത്യം .സകലവിധ അന്വേഷണങ്ങളും
തെട്ടങ്ങളും ഈ പരമമായ അന്ത്യത്തില്‍ എത്തുമ്പോള്‍ അവസാനിക്കുന്നു
.പ്രബഞ്ഞതിലെ ഒരൊറ്റ പ്രതിഭാസവും കാരണം ആവശ്യമില്ലാത്തതായി നമുക്ക് കാണാന്‍
കഴിയുന്നില്ല ..ചെറുതും വലുതുമായ സകല വസ്തുക്കളും കാരണം തേടുന്നു
.അപ്പോള്‍ കാരണങ്ങള്‍ ആവശ്യം ഇല്ലാത്ത ആ പരാശക്തി പ്രബന്ജതിനും ഉപരി
ആയിരിക്കണം ,പദാര്താതീത്ന്‍ ആയിരിക്കണം .സകലമാന പ്രതിഭാസങ്ങളുടെയും
അടിസ്ഥാന കാരണമാണ് അല്ലാഹു എന്ന് പറഞ്ഞുവെല്ലോ .പ്രബഞ്ഞതിനു ഉപരിയായ
അല്ലാഹുവിന്റെ സത്ത പദാരതാതീതം ആണ് എന്ന് സാരം ...(അല്ലാഹുവിനെ അറിയുക -എം
എം അക്ബര്‍ 57)
അപ്പോള്‍ ഭൌധികമായ മുഴുവന്‍
പ്രതിഭാസങ്ങളുടെയും ഉടമസ്ഥനും നിയന്താവും ആയ ഒരേ ഒരാള്‍ മുഴുവന്‍ ഭൌധിക
സംവിധാനങ്ങല്കും പുറത്തു ആണ് ..അഥവാ അഭൌതികം ആണ് ...ഇനി അല്ലാഹു അഭൌധികം
ആണ് ..അത് പോലെ നമ്മുക്ക് കാണാന്‍ കഴിയാത്ത ജിന്നും മലക്കും അഭൌതികം ആണ്
എന്ന് ചിലര്‍ പറയുന്നു ....അതിന് അവര്‍ പറയുന്ന കാരണം അവയുടെ
പ്രവര്‍ത്തങ്ങള്‍ നമുക്ക് കാണാന്‍ കഴിയില്ല എന്നതാണ് ...ഈ വാദം രണ്ട്
രീതിയില്‍ അപകടമാണ്
1) അല്ലാഹു അഭൌധികമാണ് എന്ന് പറയുമ്പോള്‍
.അത് അല്ലാഹുവിന്റെ വിശേഷണം ആണ് ...ആ വിശേഷണം സകല സൃഷ്ടി
വിശേഷനങ്ങള്‍ക്കും പുറത്താണ് ..അഥവാ ആ വിശേഷണം ഒരു സൃഷ്ടിക്കു വക വെച്ച്
നല്‍കുന്നത് തൌഹീധുല്‍ അസ്മാഹു വ സിഫാതിലെ പങ്കു ചേര്‍ക്കലും ശിര്‍ക്കും
ആണ് ...
എന്നാല്‍ സമസ്തക്കാര്‍ ഈ വിശേഷണം
മഹാന്മാര്ക്കും ,ജിന്നിനും ,മലക്കിനും ചാര്‍ത്തി കൊടുത്തു ...ഇപ്പോള്‍ ചില
നവീന വാദക്കാര്‍ ജിന്നും മലക്കും അഭൌധികം ആണ് എന്ന് പറയുന്നു ...കാര്യ
കാരണ ബന്ധത്തിന് പുറത്താണ് എന്ന് പറയുന്നു ...തികച്ചും അപകടകരം ...കാരണം
വിശുദ്ധ ഖുറാന് പറയുന്നു ..'അവനു തുല്യനായി ആരും തന്നെ ഇല്ല (സൂറ ikhlaas)...അപ്പോള്‍ ജിന്നുകളുടെ അസ്തിത്വവും പ്രവര്‍ത്തനവും ഭൌധികമാണ് എന്നതാണ്
പ്രമാണ പിന്‍ബലമുള്ള ശരിയായ വാദം ...
2)അഭൌധികമായ ഒരു ശക്തി ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളും അഭൌതികം ആയിരിക്കണം ..അതിന് കാര്യമോ കാരണമോ ആവശ്യം ഇല്ല ...
അങ്ങിനെ പ്രവര്‍ത്തിക്കാനോ ഇടപെടാനോ
അല്ലാഹുവിനു മാത്രമേ സാധിക്കൂ എന്ന് അക്ബര്കയുടെ വരികളിലും സ്പഷ്ടമാണ്
...അങ്ങിനെ എങ്കില്‍ ഒരു സൃഷ്ടിയുടെ പ്രവര്‍ത്തനം ഭൌധികവും കാര്യ കാരണ
ബന്ധനഗള്‍ക്ക് അതീനവും ആവാനേ നിവര്‍ത്തി ഉള്ളൂ ...
ശരി തൌഹീധിലെ അബ്ദുറഹ്മാന് സലഫി
വിഭാഗത്തിന്റെ നിര്‍വചനം അനുസരിച്ച് ജിന്നുകള്‍ അഭൌതികവും കാര്യ കാരണ
ബന്ധത്തിന് പുറത്തും ആണെല്ലോ ...ആ പറഞ്ഞത് ശരിയാവണം എങ്കില്‍ ഒരു
സൃഷ്ടിയിലും ഒരു ഇടപെടലും അവര്‍ക്ക് സാധികാതെ വരണം ...കുറച്ചു കൂടി
സൂക്ഷ്മം ആയി പറഞ്ഞാല്‍ ജിന്ന് എന്നാ ഒരു സൃഷ്ടിയുടെ അസ്ഥിത്വം തന്നെ ഇവര്‍
ചോദ്യം ചെയ്യുകയാണ് ....കാരണം അഭൌതികമായ അല്ലാഹുവില്‍ ജിന്ന് അഭൌധികം
എന്ന് പറയുന്നതോടെ ഇവര്‍ പങ്കു വെക്കുന്നു ...അങ്ങിനെ അകാരണമായി ശിര്കില്
എത്തുന്നു ...രണ്ടാമത് അവരുടെ പ്രവര്‍ത്തങ്ങള്‍ അഭൌതികം എന്ന് പറയേണ്ടി
വരുന്നു
-ജിന്ന് വസുവാസ്സു ഉണ്ടാകുന്നത് -അഭൌതികാമോ ഭൌതികമോ
-ജിന്ന് രോഗം ഉണ്ടാകുന്നത് -അഭൌതികാമോ ഭൌതികമോ
-ജിന്ന് വഴി പിഴപികുന്നത് -അഭൌതികാമോ ഭൌതികമോ
-ജിന്ന് കാഹിനിനെ (ജ്യോത്സ്യന് )സഹായികുന്നത് --അഭൌതികാമോ ഭൌതികമോ
-പിശാചു കുട്ടിയെ ഉപദ്രവികുന്നത് -ജനിക്കുമ്പോഴും
..സന്ധ്യ സമയത്തും -അഭൌതികാമോ ഭൌതികമോ
അങ്ങിനെ ഖുറാനില്‍ പറഞ്ഞ സുന്നത്തില്‍
പറഞ്ഞ അനേകം കാര്യങ്ങള്‍ ഉണ്ട് ...ഈ പ്രതിഭാസങ്ങള്‍ മുഴുവന്‍ നടക്കുന്നു
...ചിലതിനെ ഒക്കെചിലര്‍ നിഷേധിക്കുന്നു എങ്കിലും(ജിന്ന് അഭൌധികവും കാരായ
കാരണത്തിന് പുറത്തും ആണ് എന്ന് പറഞ്ഞത് കൊണ്ടാണ് അവര്‍ക്ക് അതൊക്കെ
തള്ളേണ്ടി വന്നത് ) വസുവാസ്സു മുഴുക്കെ അന്ഘീകരിക്കുന്നുവല്ലോ ....അപ്പോള്‍
ആ പ്രതിഭാസം മാത്രം എടുക്കാം ...ഇനി അക്ബര്കയുടെ വരികളിലേക്ക് വരൂ
"
പ്രബഞ്ഞതിലെ ഒരൊറ്റ പ്രതിഭാസവും കാരണം
ആവശ്യമില്ലാത്തതായി നമുക്ക് കാണാന്‍ കഴിയുന്നില്ല ..ചെറുതും വലുതുമായ സകല
വസ്തുക്കളും കാരണം തേടുന്നു .അപ്പോള്‍ കാരണങ്ങള്‍ ആവശ്യം ഇല്ലാത്ത ആ
പരാശക്തി പ്രബന്ജതിനും ഉപരി ആയിരിക്കണം ,പദാര്താതീത്ന്‍ ആയിരിക്കണം .സകലമാന
പ്രതിഭാസങ്ങളുടെയും അടിസ്ഥാന കാരണമാണ് അല്ലാഹു"
ഇപ്പോള്‍ ഹനീഫ് കായക്കൊടി ചോധികുന്നു
എന്ത് കാര്യ കാരണ ബന്ധമാണ് ജിന്നും മനുഷ്യനും തമ്മിലുള്ളത് എന്ന് (ജാമിയ
പ്രസംഗം കേള്‍ക്കുക )..മടവൂര്‍ വിഭാഗം സുഹ്ര്തുക്കള് പണ്ടും ഇത്
ചോധിചിരുന്നു...
അപ്പോള്‍ നമ്മള് ചോധികുന്നു
...വസ്സുവാസ് എന്നാ ഉപദ്രവം -എന്നാ പ്രതിഭാസം -ലോകത്ത് നടക്കുന്നു -അതില്‍
തര്കമില്ല ...(അതിലും തര്കമുണ്ടായിരുന്ന ചില അഭൌതികതാ വാദികള്‍ -ജിന്നിനെ
കാണാതെ ഞങള്‍ വിശ്വസികില്ല എന്നും, മനുഷ്യരിലെ കാട്ടു വര്‍ഗമാണ് ജിന്ന്
എന്ന് പറഞ്ഞതിനെ ഇവിടെ ഓര്‍ക്കുക -ജിന്ന് ഭൌധികമായ അല്ലാഹുവിന്റെ
സൃഷ്ടിയാണ് എന്നാ ഈ അടിസ്ഥാന തത്വത്തില്‍ നിന്ന് വ്യതിചലിച്ചത് ആണ്
മുഴുവന്‍ വ്യതിയാനങ്ങളുടെയും മൂല്യ കാരണം തന്നെ )
അപ്പോള്‍ ആ വസ്സുവാസ് എന്നാ
പ്രതിഭാസത്തിന്റെ അടിസ്ഥാന കാരണം എന്ത് ...അത് കാര്യ കാരണ ബന്ധങ്ങള്‍ക്ക്
അകത്തോ പുറത്തോ ??ഒരു കാരണവും കാര്യവുമില്ലാതെ ഒരു പ്രതിഭാസവും ലോകത്ത്
നടകില്ല എന്ന് പറഞ്ഞ അക്ബര്‍ സാഹിബിനെ പോലുള്ളവര്‍ ഇപ്പോള്‍ ഈ അഭൌതിക
സൈധാന്ധികരുടെ വാദങ്ങളിലെ അപകടം എങ്ങിനെ തിരിച്ചറിയാതെ പോയി എന്നത് നമ്മെ
ദുഖിപിക്കുന്നു ...അപ്പോള്‍ അഭൌധികമായി കാര്യ കാരണ ബന്ധത്തിന് പുറത്തു
നിന്ന് മനുഷ്യരില്‍ ഇടപെടാന്‍ അല്ലാഹുവിനു മാത്രമേ സാധിക്കൂ ...അത്
മറ്റാര്‍ക്കും കഴിയും എന്നാ വിശ്വാസം തന്നെ ശിര്‍ക്ക് ആണ് ...ശരി അപ്പോള്‍
പ്രശ്നം അഭൌധിക വാദികളുടെ മുന്നില്‍ കൂടുതല്‍ സങ്കീര്‍ണം ആകുന്നു ..എങ്ങിനെ
വസുവാസ്സു എന്നാ പ്രധിഭാസം ഉണ്ടാകുന്നു
അഭൌധികതാ സിധാന്ധകാര്‍ക്ക് മൂന്നു തരത്തില്‍ മറുപടി പറയാം
1)വസ്സുവാസ് ഇല്ല -ഖുരാനിനെ നിഷേധിക്കേണ്ടി വരും (സൂറത്ത് ന്നാസ് )
2)വസ്സുവാസ് അഭൌതികമായ ഉപദ്രവം തന്നെ ആണ്
-അപ്പോള്‍ അല്ലാഹുവിനു പുറമേ ജിന്നും അഭൌധികമായി നമ്മെ ഉപദ്രവിക്കും എന്നാ
ശിര്‍ക്ക് പറയേണ്ടി വരും ...
3)വസുവാസ്സു ഭൌതികം എന്ന് പറയേണ്ടി വരും -അപ്പോള്‍ മനക്കൊട്ടയില്‍ മിനെഞ്ഞെടുത്ത അഭൌതികതാ വാദം തകര്‍ന്നു തരിപ്പണം ആകും ...
എന്നാല്‍ മുജാഹിധുകള്‍ക്ക് അന്നും ഇന്നും മറുപടി എളുപ്പം ആണ് ..
അഭൌതികമായി
ഗുണവും ദോഷവും ചെയ്യാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ .എന്നാല്‍ വസ്സുവാസ്
അല്ലാഹു നിശ്ചയിച്ച കാര്യങ്ങളുടെയും കാരണങ്ങളുടെയും അടിസ്ഥാനത്തില്‍ ജിന്ന്
മനുഷ്യനില്‍ നടത്തുന്ന ഭൌതിക ഇടപെടല്‍ ആണ് ...അതിനാല്‍ അതില്‍ അഭൌതികത
ഇല്ല ....
----------------------------------------------------------------------------------------------------
ജിന്നിന്റെ പ്രവര്‍ത്തങ്ങള്‍ മനുഷ്യരില്‍ ചില തരത്തിലെങ്കിലും
സ്വാധീനിക്കുന്നു എന്ന്എല്ലാവരും അംഗീകരിക്കുന്നു ..അതിന്റെ
വിഷധാമ്ഷങ്ങളില്‍ ചിലര്‍ക്ക് അഭിപ്രായ അന്തരം ഉണ്ട് എന്ഖിലും മൊത്തത്തില്‍ ഈ
ഇടപെടലുകള്‍ കാര്യ കാരണ ബന്ധത്തിന് പുറത്താണ് എന്ന് പറയുമ്പോള്‍ കാര്യ
കാരണ ബന്ധത്തിന് അതീതമായി നമ്മില്‍ ഇടപെടാന്‍ ജിന്നിന് കഴിയും എന്നിവര്‍
സമ്മതിക്കുന്നു ..അതാണ് ശിര്‍ക്ക് കാരണം ഒരു കാര്യത്തിനും ഒരു
കാരണത്തിന്റെ ആവശ്യം ഇല്ലാതെ ഇടപെടാന്‍ അല്ലാഹു വിനു മാത്രമേ കഴിയൂ
...അപ്പോള്‍ ആ കഴിവ് ജിന്നിന് ഉണ്ട് എന്ന് പരോക്ഷമായി പറയുകയും എന്നിട്ട്
അല്ലാഹു വിനോളം ഇവര്‍ ജിന്നിനെ വലുതാക്കി എന്ന് മുവഹിധുകളുടെ പേരില്‍
ആരോപിക്കുകയും ചെയ്യുന്നു .നമ്മള് പറയുന്നത് ഏതൊരു സൃഷ്ടിക്കും അള്ളാഹു
നല്കിയ കഴിവേ അവര്‍ക്ക് ഉള്ളൂ ...അത് അവരുടെ സൃഷ്ടിപ്പില്‍ അല്ലാഹു
അലിയിച്ചു ചേര്‍ത്തതാണ് ..ആ കഴിവും പ്രവര്തനഗലും കേവല ഭൌതികം മാത്രം ആണ്
...ഒരു സൃഷ്ടിക്കും അഭൌതിക കഴിവ് ഇല്ല ...ചിലര്‍ ഉണ്ട് എന്നത് പറയുമ്പോള്‍
അത് തെളിയിക്കപെടാത്ത അവകാശ വാദങ്ങളും പോള്ളതരങ്ങളും ആണ് ..
ഇന്ഷ അള്ളാഹു അടുത്ത ലേഖനത്തില്‍ ഖുരാനിലും സുന്നത്തിലും സ്ഥിരപെട്ട
ജിന്നിന്റെ പ്രവര്‍ത്തനങ്ങളും അതിലെ ഭൌതിക-അഭൌതിക മാനങ്ങളും നമുക്ക്
ചര്‍ച്ച ചെയ്യാം -
1)ജിന്നിന്റെ സൃഷ്ടിപ്പ്
വിശുദ്ധ ഖുറാനില്‍ ജിന്നിനെ സ്രിഷ്ടികപെട്ടത് തികച്ചും ഭൌധികമായ പുകയില്ലാത്ത അഗ്നിയിൽ നിന്നാണ് ...(സൂറ റഹ്മാൻ 15)(ആഹുരാഫ് 12 )
അപ്പോൾ
തികച്ചും ഭൌധിക വസ്തുവിനാൽ സൃഷ്ടിക്കാ പെട്ട ഒരു ഭൌധിക സൃഷ്ടിയാണ് ജിന്ന്
...ഇനി ജിന്ന് അഭൌധികം ആണ് എങ്കിൽ ഭൌധിക സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിപ്പ്
സാദ്യമല്ല(കാരണം ഭൌതിക സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിച്ചതിനെ അഭൌതികം എന്ന്
പറയില്ല ) ...അപ്പോൾ ചില ആളുകൾ ഒരു ബുദ്ധി ശൂന്യത പ്രച്ചരിപിക്കുന്നു ...ഈ
വൈരുദ്ധ്യാധിഷ്ടിത അഭൌധികതാ വാദക്കാർ പറയുന്നു ...ജിന്ന് അഗ്നി കൊണ്ടാണ്
എങ്കിൽ ഇത് വാതിലിനു അടുത്ത് വന്നാൽ തന്നെ കത്തില്ലേ,ശരീരത്തിൽ
പ്രവേശിക്കുമ്പോൾ ശരീരത്തിന് പോള്ളില്ലേ എന്നൊക്കെ .അതിനാൽ ജിന്ന് അഭൌധികം
ആണ് ..എന്നാണു വാദം ..കത്തുന്ന ഹൈഡ്രജൻ കൊണ്ടും കത്താൻ സഹായിക്കുന്ന
ഓക്സിജൻ കൊണ്ടും വെള്ളത്തെ സംവിധാനിച്ച നാഥൻ എത്ര പരിശുദ്ധൻ...മുട്ടിയാൽ
മുഴങ്ങുന്ന കളി മണ്ണിൽ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചത് (സൂറ റഹ്മാൻ
-14)എന്ന് കരുതി ഒരാൾ ഇവരെ മുട്ടൻ വടി കൊണ്ട് അടിച്ചു ഞാൻ അടിച്ചത് കളി
മണ്ണിനെ ആണ് എന്ന് പറഞ്ഞാൽ എത്ര അപഹാസ്യമാണോ അത്ര തന്നെ ആണ് മുകളിലെ
അഭൌതികതാ വാദവും ...
2)ജിന്നിന്റെ കേള്‍വി
ജിന്നിന് മനുഷ്യന് പറയുന്നത് കേള്‍ക്കാന്‍ സാധിക്കും ...ആ കേള്‍വിക്ക് പരിധിയുണ്ട് ...നമ്മുടെ മുന്നില്‍ നില്കുന്ന നമ്മുടെ ശബ്ദ പരിധിയില്‍ വരുന്ന ഒരു ജിന്നിന് മാത്രമേ നാം പറയുന്നത് കേള്‍ക്കാന്‍ കഴിയൂ ...അപ്പോള്‍ തികച്ചും ആ കഴിവ് കേവലം ആണ് ...
-നബി സ യില്‍ നിന്ന് ഖുറാന് അവര്‍ കേള്‍ക്കുകയും അത് കേള്‍ക്കാത്ത ആളുകളോട് ആശ്ച്ചര്യപൂര്‍വ്വം പറയുകയും ചെയ്തു ....
-ജിന്നിനെ കുറിച്ച് അല്ലാഹുവിനോട് ശരണം തേടുന്നതിനു പകരം അവരെ അകാരണമായി പേടിച്ചു പറഞ്ഞാല്‍ അവര്‍ അത് കേട്ട് വളരെ വലുതാകും എന്നാ ഹദീസിന്റെ സാരാംശം
-നമസ്കാരത്തിന് ബാങ്ക് വിളിക്കുമ്പോള്‍ ഉച്ചത്തില്‍ ആയിരിക്കണം എന്നാ ഹദീസില്‍ ...അതിന് കാരണം പറഞ്ഞത് അത് കേള്കുന്ന ജിന്നും മനുഷ്യനും മറ്റു വസ്തുക്കളും ഖിയാമത് നാളില്‍ ബാങ്കിന് സാക്ഷിയായി വരും എന്നതാണ് ....
ഒരു പാട് ഉധാഹരണങ്ങള്‍ ഇനിയും പറയാം എങ്കിലും ഇപ്പോള്‍ ഇത് തന്നെ ധാരാളം ....
അല്ലാഹുവിന്റെ കേള്‍വി കാര്യ കാരണങ്ങളുടെ പിന്‍ബലം ആവശ്യമില്ലാത്ത കേള്‍വി ആണ് ...അതിന് ശബ്ദത്തിന്റെ പോലും ആവശ്യം ഇല്ല്ല ..ഹൃദയത്തിന്റെ വികാരങ്ങളെ പോലും നാം അറിയും മുമ്പ് അവന് അറിയും ...പ്രാര്‍ത്ഥന മനുഷ്യന്റെ മനസ്സിന്റെ വികാരവും മറഞ്ഞ വഴിയിലൂടെ നാം പ്രതീക്ഷിക്കുന്ന കാര്യ കാരണങ്ങള്‍ക്ക് അതീതമായ തെട്ടമാണ് ..അത് കേള്‍ക്കാന്‍ ഒരു ജിന്നിണോ മല്ക്കിണോ മനുഷ്യനോ സാദ്യമല്ല ...പുറത്തു കേള്കുന്ന ശബ്ദമാണ് പ്രാര്‍ത്ഥന എന്ന് ധരിക്കുകയും അല്ലാഹു അല്ലാതെ പ്രാര്‍ത്ഥന കേള്‍ക്കും എന്ന് ഹനീഫ് കായക്കൊടിയെ പോലുള്ളവര്‍ പ്രസങ്ങിക്കുമ്പോള്‍ അതിന്റെ ഗൌരവം നോക്കൂ ...പച്ച ശിര്കല്ലേ അത് ...സൂറത്തുല്‍ഫാതിറില്‍ അല്ലാഹു അല്ലാത്തവര്‍ പ്രാര്‍ത്ഥന കേള്കില്ല എന്ന് വ്യക്തമായി അല്ലാഹു പറഞ്ഞിട്ടും ഉണ്ട് ..
എന്താണ് പ്രാര്‍ത്ഥന ...
ഒരു സ്രിഷിടിക്കും നല്കപെടാത്ത സൃഷ്ടാവായ അല്ലാഹുവിനു മാത്രം നല്കുന്ന
,നമ്മുടെ മനസ്സിന്റെ തേട്ടം അതാണ് പ്രാര്‍ത്ഥന ...അത് കേള്‍ക്കുവാന്‍
നമ്മുടെ മനസ്സിന്റെ തേട്ടം അറിയുവാന്‍ അല്ലഹുവിനല്ലാതെ ഒരു സൃഷ്ടിക്കും
സാദ്യമല്ല ....ഒരു മലക്കിണോ ഒരു ജിന്നിണോ ഒരു മഹാമൂധിണോ സാധ്യമല്ല
...അല്ലാഹു മാത്രമാണ് സമീഹു (എല്ലാം കേള്കുന്നവന് ) സമീഹു ധുഹാഹു
(പ്രാര്‍ത്ഥന കേള്കുന്നവന് )...ആ സിഫത് ലോകത്ത് ഒരു മക്ലൂഖിനും ഇല്ല ഇല്ല
ഇല്ല ....ഇത് ഇസ്ലാമിന്റെ ഏറ്റവും അടിസ്ഥാനമാണ് ..ഇത് പോലും അറിയാത്ത ഈ
ആളുകളെ എങ്ങിനെ തൗഹീധിന്റെ വാഹകരായി കാണും ...തൗഹീധു 2012 ന്റെ ദുരന്ത
പുത്രനാണ് ഈ മഹ്മൂദ്
പക്ഷപാതിത്വത്തിന്റെ സിണ്ടികെട്ടു ഭാധിചിടില്ലാത്ത മുജാഹിധുകളെ പറ അല്ലാഹു
അല്ലാത്ത ഒരു സൃഷ്ടി പ്രാര്‍ത്ഥന കേള്‍ക്കുമോ ..സൂറത്തുല്‍ ഫാതിരില്‍
അല്ലാഹു പറഞ്ഞത് അവര്‍ പ്രാര്‍ത്ഥന ,ദുഅ കേള്കില്ല എന്നല്ലേ ....അപ്പോള്‍
പ്രാര്‍ത്ഥന കേള്കുന്നവന് എന്നാ അല്ലാഹുവിന്റെ സിഫതിനെ നിഷേധിച്ച പച്ച
ശിര്കിന്റെ പ്രചാരകനായ ഇയാള്‍ തൗബ ചെയ്തിടില്ല എന്ഖില് ഇയാളുടെ അവസ്ഥ
എന്ത് ...ഇവരുടെ തൗഹീധു നാം സ്വീകരിക്കെനമോ
മനസ്സിന്റെ വിചാര വികാരങ്ങളും ,ഭക്തിയും ,താഴ്മയും അല്ലാഹുവിനു മാത്രമേ
അറിയൂ ...അല്ലാതെ പുറത്തേക്കു കേള്കുന്ന സൌടാണ് പ്രാര്‍ത്ഥന എന്ന്
ടിയാന് തെറ്റിദ്ധരിച്ചു എന്ഖില് ഒന്നും പറയാന്‍ ഇല്ല ...
ഇപ്പോള്‍ മാതാ അമ്രിതാനന്ത മയിയുടെ അടുത്ത് ഒരാള്‍ പോകുന്നു ..അയാള്‍
അവരോടു പ്രാര്തികുന്നു ...എന്ന് വെക്കുക ....അയാളുടെ മനസ്സിലുള്ളത് അറിയാനോ
,അയാള്‍ വന്ന കാര്യം എന്ത് അറിയാനോ ...അയാള്‍ എന്നെ കളിയാക്കിയതോ അല്ലെ
എന്ന് പോലും അറിയാനുള്ള കഴിവ് ഈ അമ്മ എന്ന് പറയപെടുന്ന സ്ത്രീക്ക് ഇല്ല
...അപ്പോള്‍ ഇവള് കേള്കുന്നത് ആ സംസാരം മാത്രമാണ് (വിളി മാത്രമാണ്
)..അതിലെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ..ഹൃദയത്തിന്റെ തെട്ടമാരിയാന്‍
അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും കഴിയില്ല ..അവന് മാത്രമേ സമീഹും ബസീരും
ആയവന് ഉള്ളൂ ....രകീബും അതീതും അള്ളാഹു നിശ്ചയിച്ചതും കല്പികുന്നതുമായ നന്മകളെയും തിന്മകളെയും രേഗപെടുത്തുക എന്നതില്‍ അപ്പുറം ഒരാള്‍ ഇന്ന് നന്മ ചെയ്യുമെന്നോ തിന്മ ചെയ്യുമെന്നോ അറിയില്ല ..അവര്‍ക്ക് ഒരു മനസ്സിന്റെ തെട്ടവും അറിയില്ല ..മനസ്സിന്റെ തേട്ടം അറിയുന്ന നാഥന് അതിലെ നന്മയും തിന്മയും അവരോടു രേഘപെടുതാന്‍ കല്പിക്കുമ്പോള് അവര്‍ അത് അനുസരിക്കുന്നു ...നമ്മുടെ ജീവിതത്തില്‍ അവര്‍ രേഘപെടുതാതെ നമ്മള് ഒരു പ്രവര്‍ത്തിയും ചെയ്യുന്നില്ല ...അവര്‍ കേള്കുന്നത് നമ്മള് പ്രാര്തികുന്ന സൌണ്ട് (വിളിയുടെ ശബ്ദം -കേവല സംസാരം പോലെ )മാത്രമാണ് ...അല്ലാതെ ഒരിക്കലും പ്രാര്‍ത്ഥന അല്ല ...പ്രാര്‍ത്ഥന(മനസ്സില്‍ നിന്ന് ആരോടും പറയാതെ വരുന്ന അഭൌധിക തേട്ടം ) റബ് അല്ലാത്ത ഒരു സൃഷ്ടിക്കും അറിയാനോ കേള്കാണോ ഉത്തരം ചെയ്യാനോ സാദ്യമല്ല ...അതിനാല്‍ അത്തരം ഒരു സിഫത് സ്രിസ്ടികള്‍ക്ക് വക വെച്ച് കൊടുക്കുന്നത് ശുദ്ധ ശിര്‍ക്കും കുഫ്രും ആണ് ....
പ്രവാചകന്മാർ വന്ന സമൂഹങ്ങൾക്കോ മറ്റോ ശിര്‍ക്ക് എന്താണ് തൗഹീധു എന്താണ് എന്നോ മനസ്സിലാക്കാൻ ഒരു പ്രയാസവും ഉണ്ടായില്ല ..കാരണം അവിടെ ഒരു പ്രവാചകൻ സംശയങ്ങളെ ധൂരികരിക്കാൻ സ്വാഭാവികമായും ഉണ്ടായിരുന്നു ...പിൽകാലത്ത് സ്വാഭാവികമായും ശിര്ക്കാൻ വിശ്വാസങ്ങളെ സമൂഹത്തിൽ അടരാടുന്നതിന്നു വേണ്ടി പണിയെടുകുന്നവർ സ്വാഭാവികമായും ശിര്ക്കിനു വിശ്വാസികളുടെ വിശ്വാസത്തിൽ നിന്ന് തന്നെ ന്യായീകരണം കണ്ടെത്തി തുടങ്ങിയപ്പോൾ നെല്ലും പതിരും വേര്‍തിരിക്കാൻ പിൽകാല പണ്ഡിതർ കുറച്ചു കൂടെ വിശധീകരണങ്ങൾ ഈ വിഷയത്തിൽ നടത്തി എന്ന് മാത്രം ...സമാന സാഹചര്യങ്ങൾ എല്ലായിടത്തും എങ്ങിനെ ഉണ്ടായോ അതുപോലെ കേരളത്തിലും ഉണ്ടായി ...ശിര്‍ക്കിനെ ന്യായീകരിക്കുന്നവർ തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാൻ ശ്രമിച്ചപ്പോൾ അതിലെ ശിര്‍ക്ക് പണ്ടിതന്മാര്ക്ക് വിവരിക്കേണ്ടി വന്നു ...അവിടെയാണ് അഭൌധികം ,മറഞ്ഞ വഴി എന്ന് നമ്മുടെ പണ്ടിതന്മാര്ക്ക് വിഷധീകരിക്കേണ്ടി വന്നതും ആളുകളെ പഠിപിച്ചതും....
1)ബഹുമാന്യനായ നമ്മുടെ കുഞ്ഞീത് മദനിയുടെ ഇബാദത്തിനെ കുറിച്ചുള്ള വിവരണമൊന്നു നോക്കൂ “ഇബാദത്ത് എന്നത് വിപുലാ൪ത്ഥ മുള്ള ഒരു സാങ്കേതിക പദമണ്. അഭൗതികമായ മാ൪ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമണ് ഇബാദത്തിന്റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്നു വിശ്വസിച്ചു കൊണ്ട് അവന്റെ ,അല്ലങ്കില്‍ അതിന്റെ മുമ്പില൪പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം,സ്നേഹം,ഭയം,ഭരമേല്‍പ്
എന്നാല്‍ അഭൗതികമായ മാ൪ഗ്ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന്ന് മാത്രമേയുള്ളൂ. അവന്റെ പടപ്പുകളിലൊരാള്ക്കും ആ കഴിവില്ല .അതുകൊണ്ട് ഇബാദത്തിന൪ഹ ന് അവന് മാത്രമണ്. അതാണ് തൗഹീദ്. അതാണ് ലാഇലാഹ ഇല്ലല്ലാഹ്. (ഇസ്ലാമിന്റെ ജീവന് പേജ് 12)
-----------------------------------------
2)ബഹുമാന്യനായ ഡോ.ഉസ്മാന് തന്നെ,അദ്ദേഹത്തിന്റെ ഗൈബ് എന്ന പുസ്തകത്തില്‍ ഇങ്ങനെ കാണാം:
"പരമാണുവും ബാക്ടീരിയയും വൈറസും മറ്റും
മൈക്രോസ്കോപിന്റെയും ഇലക്ട്രോണിക് മൈക്രോസ്കൊപ്പിന്റെയും സഹായം കൊണ്ട്
ദൃശ്യമാകുന്നതിനു മുന്‍പ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഗൈബ് ആയിരുന്നു,,
അത്തരം മറഞ്ഞ കാര്യങ്ങള്‍ ചിലപ്പോള്‍ ശാസ്ത്രോപാധികള്‍ കൊണ്ട് കണ്ടു
പിടിക്കാന്‍ സാധിക്കുന്നു.. അത് പോലെ ഒരു മുറിയുടെ അകത്തുള്ളത് പുറത്തു
നില്ക്കുന്നവന് ഗൈബ് ആയിരിക്കും.. ഈ നിലക്ക ദൃശ്യ ലോകത്ത് തന്നെ ഒരുത്തന്
ഗൈബ് ആയത് മറ്റൊരുവന് അറിയുന്നതായിരിക്കും.. ഇരുട്ടില്‍ മനുഷ്യന്
കാണുന്നത് പൂച്ചക്ക് കാണാന്‍ കഴിയും.. ജിന്നിന് കാണുന്നത് മനുഷ്യന്
കണ്ടില്ലെന്നും വരാം.. ഇതൊന്നും സാക്ഷാല്‍ ഗൈബല്ലാ..."
-----------------------------------------
3)‘കെ എം മൌലവി സാഹിബ്’
എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ ദീര്‍ഘകാലം അല്‍ മനാറിന്റെ എഡിറ്ററും
വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയില്‍ അമാനി മൌലവിക്കും അലവി മൌലവിക്കുമൊപ്പം
പങ്കു വഹിച്ച മഹത് വ്യക്തിത്വവുമായിരുന്ന പി കെ മൂസ മൌലവി സാഹിബ് എഴുതിയത്
നോക്കൂ:
4)ബഹുമാന്യ നായ എ പി അബ്ദു ഖാദര്‍ മൗലവി തന്റെ ചോദ്യങ്ങള്‍ മറുപ്പടികള്‍ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക.
“ ജിന്നിനനുസൃതമായ ശക്തിയാണ് പ്രവ൪ത്തിക്കാധാരമായി പറഞ്ഞിട്ടുള്ളത് , അഭൗതികതയുടെ പ്രശ്നമില്ല. ” കൂടുതലറിയാന്‍ പുസ്തകം വായിക്കുക.
5)ആദരണിയനായ മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖു൪ആന്‍ വ്യാഖ്യാനത്തിലെഴുതിയത് നോക്കൂ.
“സാധാരണ കാര്യകാരണബന്ധങ്ങള്ക്കഅതീതമായി ഏതെങ്കിലും അദൃശ്യശക്തി ഒരു വസ്തുവിലുണ്ടെന്ന് വിശ്വസിക്കപ്പെടുമ്പോഴായിരിക്കു ം അതിനെ ക്കുറിച്ചുള്ള സ്നേഹവും ഭയവും
അത്യതികമായിത്തീരുന്നത് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ വിശ്വാസത്തില്‍
നിന്ന് ഉടലെടുക്കുന്ന താഴ്മയുടെയും, ഭക്തി ബഹുമാനത്തിന്റെയും പ്രകടനമാണ്
ഇബാദത്തകുന്ന ആരാധന ’’
“…..അപ്പോള്‍ അഭൌതികമായ
മാര്‍ഗ്ഗങ്ങളിലൂടെ സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ വരുത്തിത്തീര്‍ക്കുവാന്‍
ആര്‍ക്കെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ ആ
വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൌഹീദിനെതിരായി ഭവിക്കുന്നു. അല്ലെങ്കില്‍ ശിര്‍ക്കായിത്തീരുന്നു. ശിര്ക്കാണെങ്കില് മഹാപാപവും…….” (കെ എം മൌലവി സാഹിബ് എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ നിന്ന്)
--------------------------------------------------
4)ബഹുമാന്യ നായ എ പി അബ്ദു ഖാദര്‍ മൗലവി തന്റെ ചോദ്യങ്ങള്‍ മറുപ്പടികള്‍ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക.
“ ജിന്നിനനുസൃതമായ ശക്തിയാണ് പ്രവ൪ത്തിക്കാധാരമായി പറഞ്ഞിട്ടുള്ളത് , അഭൗതികതയുടെ പ്രശ്നമില്ല. ” കൂടുതലറിയാന്‍ പുസ്തകം വായിക്കുക.
“സാധാരണ കാര്യകാരണബന്ധങ്ങള്ക്കഅതീതമായി ഏതെങ്കിലും അദൃശ്യശക്തി ഒരു വസ്തുവിലുണ്ടെന്ന് വിശ്വസിക്കപ്പെടുമ്പോഴായിരിക്കു
6)അഭൗതി കഴിവ് അല്ലാഹുവിനു മാത്രമാണുള്ളതെന്നും മറ്റാ൪ക്കുമില്ലന്നും
വ്യക്തമാക്കി കൊണ്ട് നാമെല്ലാം
ഒന്നിച്ചുള്ളപ്പോള്‍ ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മൗലവി വിവരിക്കുന്നു. “
ജിന്നുകള്‍ക്ക് അല്ലാഹു നല്കുന്ന കഴിവ് മനുഷ്യകഴിവിന് അതീതമാണങ്കിലും അതിനെ
അഭൗതികമെന്ന് വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ശരിയല്ല.
അഭൗതികമായ കഴിവുകള്‍ എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു
സൃഷ്ടികള്ക്കള്‍ക്കാ൪ക്കും നല്കിയിട്ടില്ലാത്ത കഴിവാണ്.”(പ്രാര്ത്ഥ്ന,
തൗഹീദ്, ചോദ്യങ്ങള്ക്ക്യ മറുപ്പടി).

7)“ ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്
കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍
അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും
ജിന്നുകളുടെയും കഴിവുകളുടെയും പ്രവ൪ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍
നമ്മുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവ൪ക്ക് അല്ലാഹു നിശ്ചയിച്ച
വ്യവസ്ഥ അനുസരിച്ചാണ്. അത് കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൗതികമെന്നോ
കാര്യകാരണ ബന്ധങ്ങല്ക്ക തീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല
(വിചിന്തനം ,2007)
8)“ ഇബാദത്തിന്റെ വിശദീകരണമായി അദൃശമാ൪ഗ്ഗം
പറയുമ്പോള്‍ എക്കാലത്തും മുജാഹിദുകള്‍ അര്‍ത്ഥമാക്കിയത് സൃഷ്ടികളുടെ കഴിവിന്നതീതം എന്നാണ്. ജിന്നുകള്ക്കും മലക്കുകള്ക്കും മനുഷ്യരുടെ കഴിവിന്നതീതമായ കഴിവുകളുണ്ടന്നും ആദ്യകാലങ്ങളിലേ മുജാഹിദുകള്‍ അംഗീകാരിച്ചതാണ്. അതിന്ന് സാക്ഷാല്‍ ഗൈബ് എന്ന് പറയുകയില്ലെന്നും ആദ്യമേ വിശദീകരിച്ചതാണ്. ഈ വിശദീകരണം നല്കിയതിനോടപ്പമാണ് ഇബാദത്തിന്റെ വിശദീകരണമായി അദൃശമാ൪ഗ്ഗത്തിലൂടെയുള്ള ഗുണദോഷ പ്രതീക്ഷകളെയും മറ്റു കാര്യങ്ങളെയും മുജാഹിദുകള്‍ എഴുതിയത്. ഇത് രണ്ടും ചേ൪ത്ത് വായിക്കുന്ന മന്ദബുദ്ധികളല്ലാത്ത ഏതൊരാള്‍ക്കും മനസ്സിലാകും, ഇബാദത്തിലെ വിശദീകരണമായ അദൃശ്യമാ൪ഗ്ഗം കൊണ്ട് മുജാഹിദുകള്‍ ഉദ്ദേശിച്ചത് സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളെ യാണന്ന്.(സമസ്തക്കാരുടെ തിരെഞ്ഞെടുത്ത നൂറു നുണകള്‍)(എം പി എ ഖാദിര്‍ കരുവമ്പൊയില്‍)
പറയുമ്പോള്‍ എക്കാലത്തും മുജാഹിദുകള്‍ അര്‍ത്ഥമാക്കിയത് സൃഷ്ടികളുടെ കഴിവിന്നതീതം എന്നാണ്. ജിന്നുകള്ക്കും മലക്കുകള്ക്കും മനുഷ്യരുടെ കഴിവിന്നതീതമായ കഴിവുകളുണ്ടന്നും ആദ്യകാലങ്ങളിലേ മുജാഹിദുകള്‍ അംഗീകാരിച്ചതാണ്. അതിന്ന് സാക്ഷാല്‍ ഗൈബ് എന്ന് പറയുകയില്ലെന്നും ആദ്യമേ വിശദീകരിച്ചതാണ്. ഈ വിശദീകരണം നല്കിയതിനോടപ്പമാണ് ഇബാദത്തിന്റെ വിശദീകരണമായി അദൃശമാ൪ഗ്ഗത്തിലൂടെയുള്ള ഗുണദോഷ പ്രതീക്ഷകളെയും മറ്റു കാര്യങ്ങളെയും മുജാഹിദുകള്‍ എഴുതിയത്. ഇത് രണ്ടും ചേ൪ത്ത് വായിക്കുന്ന മന്ദബുദ്ധികളല്ലാത്ത ഏതൊരാള്‍ക്കും മനസ്സിലാകും, ഇബാദത്തിലെ വിശദീകരണമായ അദൃശ്യമാ൪ഗ്ഗം കൊണ്ട് മുജാഹിദുകള്‍ ഉദ്ദേശിച്ചത് സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളെ യാണന്ന്.(സമസ്തക്കാരുടെ തിരെഞ്ഞെടുത്ത നൂറു നുണകള്‍)(എം പി എ ഖാദിര്‍ കരുവമ്പൊയില്‍)
9)സമ്മേളന ലഖു പുസ്തകം -മുസ്തഫ തൻവീർ

10)അമാനി മൗലവി

കൂടുതൽ വിശധീകരണങ്ങൾ ഇല്ലാതെ തന്നെ മനസ്സിലാക്കാൻ പറ്റുന്ന ഒരു പദം ആണ് ശിര്‍ക്കും തൗഹീധും വേര്‍തിരിയുന്ന അഭൌധികത എന്നത്
ഇത്
നമ്മുടെ പണ്ഡിതരുടെ പ്രബോധിത സമൂഹത്തിന്റെ വിശ്വാസങ്ങൾ എന്തായിരുന്നു
എന്ന് അറിഞ്ഞു മനസ്സിലാകി അവർ എഴുതിയത് ആയിരുന്നു ...ചിലർ ഇന്ന് ചോധികുന്നു
...എന്തിനാണ് അഭൌധിക -ഭൌധിക ചർച്ച എന്ന് ...സമൂഹത്തെ തെറ്റിധരിപികുന്നവർ
ധുർവ്യാക്യാനങ്ങളിലൂടെ തെറ്റിധരിപിക്കുമ്പോൾ സമൂഹ പ്രധിബ്ധത ഉള്ള ഉലമാക്കൾ
ആളുകളെ ശിർക്കിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കും ..അവിടെ അനിവാര്യമായ
ചർച്ചകൾ ഉണ്ടാകും ....
ഉദാഹരണം പറയാം
ഉദാഹരണം പറയാം
അപ്പോൾ നമ്മുടെ പണ്ടിതന്മാർ നമുക്ക് പഠിപ്പിച്ചു, അല്ലാഹുവിനോട് മാത്രം
ചോദിക്കേണ്ടുന്ന ചോദ്യങ്ങളുണ്ട് എന്നും, ആ സഹായത്തേട്ടം ഏത് മഹ്ലൂക്കിനോട്ആയാലും അത് അവനിലുള്ള ആരാധനയിൽ ശിർക്ക് വെക്കലാണെന്നും. ഇത് നമ്മുടെ സുന്നിസുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവർ തിരിച്ചു ചോദിച്ചു. അല്ലാഹുവിനോടു മാത്രംപാടുള്ള തേട്ടം ഏതാണെന്ന്. ആതിനു എന്താണു തെളിവെന്ന്?
അപ്പോൾ നമ്മുടെ പണ്ടിതന്മാർ പറഞ്ഞു കാര്യകാരണ ബന്ധം മുറിയുന്ന എല്ലാ തേട്ടവുംശിർക്ക് ആകും എന്ന്. കൂടുതൽ വിശദീകരിക്കാൻ നമ്മൾ മറഞ്ഞ മാർഗ്ഗം, അദ്രുശ്യമായമാർഗ്ഗം എന്നീ പദങ്ങൾ ഉപയോഗിച്കു. അവർക്ക് നമ്മൾ കാര്യങ്ങൾ വിശദീകരിച്ചു.അപ്പോൾ അവർ പറഞ്ഞു നിങ്ങളുടെ ഈ നിർവ്വചനം പുതിയതാണു. ഇതിനു ഇമാമീങ്ങളുടെപാരമ്പര്യമില്ല. അപ്പൊൾ നമ്മൾ തെളിവു കൊടുത്തു. ഇമാം നവവി തന്റെ നാൽപത്ഹദീസുകളുടെ സമാഹാരത്തിൽ നീ ചോദിക്കുകയാണെങ്കിൽ അല്ലഹുവിനോട് ചോദിക്കുക എന്നഹദീസിന്റെ വിശദീകരണത്തിൽ സഹായതേട്ടത്തെ രണ്ടായി തിരിച്ചത്ചൂണ്ടി കാട്ടികൊടുത്തു.
അവരുടെ സമൂഹത്തെ തൃപ്ത്തിപ്പെടുത്താൻ തെളിവുകളില്ലാതെ വന്നപ്പോൾ അവർ പുതിയ പുതിയ തെളിവുകളുമായി വരാൻ ശ്രമിച്ചു. അവർ കൊണ്ടു വന്ന ഹദീസുകളും ആയത്തുകളും ഈ വിഷയവുമായി
ചോദിക്കേണ്ടുന്ന ചോദ്യങ്ങളുണ്ട് എന്നും, ആ സഹായത്തേട്ടം ഏത് മഹ്ലൂക്കിനോട്ആയാലും അത് അവനിലുള്ള ആരാധനയിൽ ശിർക്ക് വെക്കലാണെന്നും. ഇത് നമ്മുടെ സുന്നിസുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവർ തിരിച്ചു ചോദിച്ചു. അല്ലാഹുവിനോടു മാത്രംപാടുള്ള തേട്ടം ഏതാണെന്ന്. ആതിനു എന്താണു തെളിവെന്ന്?
അപ്പോൾ നമ്മുടെ പണ്ടിതന്മാർ പറഞ്ഞു കാര്യകാരണ ബന്ധം മുറിയുന്ന എല്ലാ തേട്ടവുംശിർക്ക് ആകും എന്ന്. കൂടുതൽ വിശദീകരിക്കാൻ നമ്മൾ മറഞ്ഞ മാർഗ്ഗം, അദ്രുശ്യമായമാർഗ്ഗം എന്നീ പദങ്ങൾ ഉപയോഗിച്കു. അവർക്ക് നമ്മൾ കാര്യങ്ങൾ വിശദീകരിച്ചു.അപ്പോൾ അവർ പറഞ്ഞു നിങ്ങളുടെ ഈ നിർവ്വചനം പുതിയതാണു. ഇതിനു ഇമാമീങ്ങളുടെപാരമ്പര്യമില്ല. അപ്പൊൾ നമ്മൾ തെളിവു കൊടുത്തു. ഇമാം നവവി തന്റെ നാൽപത്ഹദീസുകളുടെ സമാഹാരത്തിൽ നീ ചോദിക്കുകയാണെങ്കിൽ അല്ലഹുവിനോട് ചോദിക്കുക എന്നഹദീസിന്റെ വിശദീകരണത്തിൽ സഹായതേട്ടത്തെ രണ്ടായി തിരിച്ചത്ചൂണ്ടി കാട്ടികൊടുത്തു.
അവരുടെ സമൂഹത്തെ തൃപ്ത്തിപ്പെടുത്താൻ തെളിവുകളില്ലാതെ വന്നപ്പോൾ അവർ പുതിയ പുതിയ തെളിവുകളുമായി വരാൻ ശ്രമിച്ചു. അവർ കൊണ്ടു വന്ന ഹദീസുകളും ആയത്തുകളും ഈ വിഷയവുമായി
ബന്ധമില്ലാത്തതാണെന്നോ
ദുർബലമാണെന്നോ നമ്മൾ ഓരോ തവണയും തെളിയിച്കുകൊണ്ടിരുന്നു. അങ്ങനെ
പിശാചിന്റെ തന്ത്രങ്ങൾ ഓരോ വട്ടവും പരാജയപ്പെട്ടു.
ഷൈഖുൽ ഇസ്ലാം ഇബ്നുത്തയ്മിയ റഹിമഹുല്ല ആണു ഇസ്തിഗാസ ഷിർക്ക്
ഷൈഖുൽ ഇസ്ലാം ഇബ്നുത്തയ്മിയ റഹിമഹുല്ല ആണു ഇസ്തിഗാസ ഷിർക്ക്
ആണെന്ന്
ആദ്യംപറഞ്ഞതെന്ന് കുറാഫികൾ വാദിച്ചപ്പോൾ നമ്മൾ പറഞ്ഞു ഇബ്നുതയ്മിയായുടെ
കാലം വരെഒരു പണ്ടിതനും നിങ്ങൾ പറയുന്ന ഇസ്തിഗാസാ വാദക്കാരായിരുന്നില്ല.
ഇബ്നുതയ്മിയ
ജീവിച്ച കാലഘട്ടത്തിലെ സുബ്കി എന്ന മൊല്ലയാണു ആദ്യമായി ഇസ്തിഗാസ എന്നഓമനപ്പേരു ഇട്ട് ശിർക്കിനെ വെള്ള പൂശുന്നത്. അതു കൊണ്ട് തന്നെ
ഇസ്തിഗാസാവാദത്തെ അതിനു മുൻപ് ആർക്കും ഘണ്ഡിക്കേണ്ട ആവശ്യം വന്നിട്ടില്ലാത്തത്എന്ന് നമ്മൾ തിരിച്ചടിച്ചു.
ജീവിച്ച കാലഘട്ടത്തിലെ സുബ്കി എന്ന മൊല്ലയാണു ആദ്യമായി ഇസ്തിഗാസ എന്നഓമനപ്പേരു ഇട്ട് ശിർക്കിനെ വെള്ള പൂശുന്നത്. അതു കൊണ്ട് തന്നെ
ഇസ്തിഗാസാവാദത്തെ അതിനു മുൻപ് ആർക്കും ഘണ്ഡിക്കേണ്ട ആവശ്യം വന്നിട്ടില്ലാത്തത്എന്ന് നമ്മൾ തിരിച്ചടിച്ചു.
---------------------------------------------------------------------------------------------------------------------
അപ്പോൾ
ചർച്ച വഴിമാറുകയാണ് ....നമ്മുടെ പണ്ഡിതന്മാർ എഴുതുമ്പോൾ പ്രഭോധിത സമൂഹം
സ്വാഭാവികമായും കേരളത്തിൽ അല്ലാഹു അല്ലാതവരോടും സഹായം തേടി കൊണ്ടിരിക്കുന്ന
സുന്നികൾ എന്ന് വിളിക്കപെടുന്ന ആളുകള്‍ ആയിരിക്കുമല്ലോ ...അതെ ....
അപ്പോൾ എന്തായിരുന്നു അവരുടെ വിശ്വാസം എന്ന് തീര്‍ച്ചയായും പരിശോധിക്കപെടനം ...
അല്ലാഹു അല്ലാതെ അഭൌധികമായി നമ്മെ ഉപദ്രവിക്കണോ ഉപകാരം ചെയ്യാനോ ഒരു സൃഷ്ടിക്കും കഴിയില്ല ,അങ്ങിനെ കഴിയുമെന്ന വിശ്വാസമാണ് ശിര്‍ക്ക് എന്ന് പറഞ്ഞപ്പോൾ ,സുന്നികൾ അതിനു പറഞ്ഞ മറുപടി
"മലക്കുകൾ അഭൌധികമാണ് ,ആ മലക്കുകൾ നമ്മെ സഹായിക്കും എന്ന് (ഹഫ്ലാതിന്റെ മലക്കുകൾ )നമ്മുടെ വിശ്വാസം ആണ് ...അത് ഖുറാനിൽ ഉണ്ട് ...അപ്പോൾ അല്ലാഹു അല്ലാതെ ആരും നമ്മെ അഭൌധികമായി സാഹായിക്കില്ല എന്നാ മുജാഹിധു വിശ്വാസം തന്നെ ഖുറാൻ വിരുദ്ധം ആണ് '(നെല്ലികുത് ഇസ്മയിൽ മുസ്ലിയാർ -പുളിക്കൽ മുഖാമുഖം )
അല്ലാഹുവിനു മാത്രമേ അഭൌധിക കഴിവ് ഉള്ളൂ എന്നാണു മുജാഹിദുകൾ പറയുന്നത് ഇത് ഇസ്ലാമികമായി ശരിയല്ല ...മലക്കുകൾ നമ്മെ സഹായിക്കുമെന്നും ജിന്നുകൾ ഉപദ്രവികുമെന്നും ഖുരാനിലും ഹധീസിലും തെളിവുണ്ട് .അത് പോലെ മരിച്ച മഹാന്മാരും സഹായിക്കും (അമ്പലകടവ് ഫൈസി )
ഈ ഒരു പിഴച്ച വിശ്വാസം തനി ശിർക്ക് വെച്ച് പുലർത്തുന്ന ആളുകൾക്ക് സ്വാഭാവികമായും മറുപടി പറയേണ്ടി വന്നു ....
അപ്പോൾ മുജാഹിദുകൾ പറഞ്ഞു
അഭൌധികമായി സഹായിക്കാനും ഉപദ്രവിക്കാനും അല്ലാഹുവിനു മാത്രമേ കഴിയൂ ..കാര്യ കാരണ ഭാന്ധതിനു അതീതമായി,അഭൌധികം ആയി ഒരു ജിന്നും ഒരു മലക്കും നമുക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യില്ല ...അവർ എല്ലാം ഭൌധികാമാണ് ,അവരുടെ കഴിവുകളും ഭൌധികം ആണ് ...അവര്‍ക്ക് അഭൌധികമായി കഴിവുണ്ട് എന്ന് തെളിയിക്കാൻ ഒരാൾക്കും സാധ്യമല്ല ..
അതിനു ഖുരാനിലൊ സുന്നതിലൊ യാതൊരു തെളിവും ഇല്ല ...അഭൌധികാമായി ഒരു ഇടപെടലും മനുഷ്യ ജീവിതത്തിൽ ചെയ്യാൻ ഒരു ജിന്നിനും ഒരു മലക്കിനും കഴിയില്ല ...അതിനാൽ അവ ഭൌധികവും അവയുടെ ഇടപെടലുകൾ ഭൌധികവും ആണ് ....
അപ്പോൾ എന്തായിരുന്നു അവരുടെ വിശ്വാസം എന്ന് തീര്‍ച്ചയായും പരിശോധിക്കപെടനം ...
അല്ലാഹു അല്ലാതെ അഭൌധികമായി നമ്മെ ഉപദ്രവിക്കണോ ഉപകാരം ചെയ്യാനോ ഒരു സൃഷ്ടിക്കും കഴിയില്ല ,അങ്ങിനെ കഴിയുമെന്ന വിശ്വാസമാണ് ശിര്‍ക്ക് എന്ന് പറഞ്ഞപ്പോൾ ,സുന്നികൾ അതിനു പറഞ്ഞ മറുപടി
"മലക്കുകൾ അഭൌധികമാണ് ,ആ മലക്കുകൾ നമ്മെ സഹായിക്കും എന്ന് (ഹഫ്ലാതിന്റെ മലക്കുകൾ )നമ്മുടെ വിശ്വാസം ആണ് ...അത് ഖുറാനിൽ ഉണ്ട് ...അപ്പോൾ അല്ലാഹു അല്ലാതെ ആരും നമ്മെ അഭൌധികമായി സാഹായിക്കില്ല എന്നാ മുജാഹിധു വിശ്വാസം തന്നെ ഖുറാൻ വിരുദ്ധം ആണ് '(നെല്ലികുത് ഇസ്മയിൽ മുസ്ലിയാർ -പുളിക്കൽ മുഖാമുഖം )
അല്ലാഹുവിനു മാത്രമേ അഭൌധിക കഴിവ് ഉള്ളൂ എന്നാണു മുജാഹിദുകൾ പറയുന്നത് ഇത് ഇസ്ലാമികമായി ശരിയല്ല ...മലക്കുകൾ നമ്മെ സഹായിക്കുമെന്നും ജിന്നുകൾ ഉപദ്രവികുമെന്നും ഖുരാനിലും ഹധീസിലും തെളിവുണ്ട് .അത് പോലെ മരിച്ച മഹാന്മാരും സഹായിക്കും (അമ്പലകടവ് ഫൈസി )
ഈ ഒരു പിഴച്ച വിശ്വാസം തനി ശിർക്ക് വെച്ച് പുലർത്തുന്ന ആളുകൾക്ക് സ്വാഭാവികമായും മറുപടി പറയേണ്ടി വന്നു ....
അപ്പോൾ മുജാഹിദുകൾ പറഞ്ഞു
അഭൌധികമായി സഹായിക്കാനും ഉപദ്രവിക്കാനും അല്ലാഹുവിനു മാത്രമേ കഴിയൂ ..കാര്യ കാരണ ഭാന്ധതിനു അതീതമായി,അഭൌധികം ആയി ഒരു ജിന്നും ഒരു മലക്കും നമുക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യില്ല ...അവർ എല്ലാം ഭൌധികാമാണ് ,അവരുടെ കഴിവുകളും ഭൌധികം ആണ് ...അവര്‍ക്ക് അഭൌധികമായി കഴിവുണ്ട് എന്ന് തെളിയിക്കാൻ ഒരാൾക്കും സാധ്യമല്ല ..
അതിനു ഖുരാനിലൊ സുന്നതിലൊ യാതൊരു തെളിവും ഇല്ല ...അഭൌധികാമായി ഒരു ഇടപെടലും മനുഷ്യ ജീവിതത്തിൽ ചെയ്യാൻ ഒരു ജിന്നിനും ഒരു മലക്കിനും കഴിയില്ല ...അതിനാൽ അവ ഭൌധികവും അവയുടെ ഇടപെടലുകൾ ഭൌധികവും ആണ് ....
സുന്നികൾ മെനെഞ്ഞെടുത്ത ഈ അഭൌധികത സിദ്ധാന്തത്തിന്റെമുന ഒടിക്കാൻ മുജാഹിധുകല്ക്ക് നിഷ്പ്രയാസം സാധിച്ചു ...
പിന്നീട് ഈ വൈരുദ്ധ്യാധിഷ്ടിത അഭൌധികതാ വാദം
കൊണ്ട് വന്നത് നമ്മുടെ സലാം സുല്ലമിയും അനുയായികളും ആണ് ..അദ്ദേഹം പറഞ്ഞു
ജിന്നും മലക്കും അഭൌധികാമാണ്..അവ സഹായികുമെന്നോ ഉപദ്രവികുമെന്നോ
വിശ്വസിച്ചാൽ ശിര്‍ക്കായി ....
അദ്ദേഹം ഈ വാദം കൊണ്ട് വരാൻ പ്രധാനമായും രണ്ടു കാരണങ്ങൾ ഉണ്ട്
1)മുജാഹിധുകളെ വിമര്ഷിക്കാൻ -മുജാഹിദുകൾ ശിര്‍ക്കിലേക്ക് പോയി എന്നതിന് തെളിവ് നിരത്തണം
2)അദ്ധേഹത്തിന്റെ ബുദ്ധിക്കു നിരകാത്ത ഹധീസുകളെ തള്ളണം-സിഹ്ര് ,കന്നേർ,കാഹിനുമായി ബന്ധപെട്ടവ എല്ലാം
ഈ വാദത്തെയും വകതിരിവും ബുദ്ധിയും ഉള്ള മുജാഹിദുകൾ മറുപടി കൊടുത്തു
സുല്ലമിയുടെ വാദം അനുസരിച്ച് ഖുറാൻ പറഞ്ഞ ഹഫ്ലാതിന്റെ മല്ക്കിന്റെ സഹായം വിശ്വസിച്ചാൽ ശിര്‍ക്ക് ആയി ,ബദറിൽ മലക്കുകൾ സഹായിച്ചു എന്ന് വിശ്വസിച്ചാൽ ശിര്‍ക്ക് ആയി പിശാചു വസ്സുവാസ് ആകുന്ന ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാൽ പോലും ശിര്‍ക്ക് വരും ..നഹൂടുബില്ല
പിന്നെ ഹദീസിൽ സ്ഥിരപെട്ട സിഹൃന്റെ യാതാര്ത്യം ,ക്കണ്ണേർ.,കട്ട് കേൾവി എല്ലാം നിഷേധികേണ്ടി വന്നു ...കാരണമെന്താ ഇതിന്റെ വഴി അഭൌധികമാണ് എന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു ....
സ്വാഭാവികമായും മുജഹിധുകൾ പ്രതികരിച്ചു ''നിങ്ങൾ പറഞ്ഞതിലെ ശരി അല്ലാഹു അല്ലാതെ അഭൌധികാമായി സഹായിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല എന്നാതാണ് ...എന്നാൽ നിങ്ങൾ പറഞ്ഞ ജിന്നും മലക്കും സാക്ഷാൽ അർത്ഥത്തിൽ അഭൌധികം ആണ് എന്നാ വാദം തന്നെ തെറ്റാണ് ...അവയുടെ ഉപദ്രവവും സഹായവും കഴിവും ഭൌധികം ആണ് ...അവക്ക് നല്കിയ ഭൌധിക കഴിവിന് അപ്പുറം ഒരു അനുമനിതൂക്കം കഴിവ് അവര്‍ക്ക് ഇല്ല ..അതിനാൽ ഖുറാനിൽ പറഞ്ഞതോ സുന്നത്തിൽ പറഞ്ഞതോ മാട്ടിവെക്കെണ്ടതോ തള്ളികലയെണ്ടതോ ഒന്നും തന്നെ ഇല്ലാ ... സ്വാഭാവികം ആയും ഈ വൈരുദ്ധ്യാധിഷ്ടിത അഭൌധികതാ വാദം ജനം തോട്ടിലേക്ക് വലിച്ചെറിഞ്ഞു ...
. അദ്ദേഹം ഈ വാദം കൊണ്ട് വരാൻ പ്രധാനമായും രണ്ടു കാരണങ്ങൾ ഉണ്ട്
1)മുജാഹിധുകളെ വിമര്ഷിക്കാൻ -മുജാഹിദുകൾ ശിര്‍ക്കിലേക്ക് പോയി എന്നതിന് തെളിവ് നിരത്തണം
2)അദ്ധേഹത്തിന്റെ ബുദ്ധിക്കു നിരകാത്ത ഹധീസുകളെ തള്ളണം-സിഹ്ര് ,കന്നേർ,കാഹിനുമായി ബന്ധപെട്ടവ എല്ലാം
ഈ വാദത്തെയും വകതിരിവും ബുദ്ധിയും ഉള്ള മുജാഹിദുകൾ മറുപടി കൊടുത്തു
സുല്ലമിയുടെ വാദം അനുസരിച്ച് ഖുറാൻ പറഞ്ഞ ഹഫ്ലാതിന്റെ മല്ക്കിന്റെ സഹായം വിശ്വസിച്ചാൽ ശിര്‍ക്ക് ആയി ,ബദറിൽ മലക്കുകൾ സഹായിച്ചു എന്ന് വിശ്വസിച്ചാൽ ശിര്‍ക്ക് ആയി പിശാചു വസ്സുവാസ് ആകുന്ന ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാൽ പോലും ശിര്‍ക്ക് വരും ..നഹൂടുബില്ല
പിന്നെ ഹദീസിൽ സ്ഥിരപെട്ട സിഹൃന്റെ യാതാര്ത്യം ,ക്കണ്ണേർ.,കട്ട് കേൾവി എല്ലാം നിഷേധികേണ്ടി വന്നു ...കാരണമെന്താ ഇതിന്റെ വഴി അഭൌധികമാണ് എന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു ....
സ്വാഭാവികമായും മുജഹിധുകൾ പ്രതികരിച്ചു ''നിങ്ങൾ പറഞ്ഞതിലെ ശരി അല്ലാഹു അല്ലാതെ അഭൌധികാമായി സഹായിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല എന്നാതാണ് ...എന്നാൽ നിങ്ങൾ പറഞ്ഞ ജിന്നും മലക്കും സാക്ഷാൽ അർത്ഥത്തിൽ അഭൌധികം ആണ് എന്നാ വാദം തന്നെ തെറ്റാണ് ...അവയുടെ ഉപദ്രവവും സഹായവും കഴിവും ഭൌധികം ആണ് ...അവക്ക് നല്കിയ ഭൌധിക കഴിവിന് അപ്പുറം ഒരു അനുമനിതൂക്കം കഴിവ് അവര്‍ക്ക് ഇല്ല ..അതിനാൽ ഖുറാനിൽ പറഞ്ഞതോ സുന്നത്തിൽ പറഞ്ഞതോ മാട്ടിവെക്കെണ്ടതോ തള്ളികലയെണ്ടതോ ഒന്നും തന്നെ ഇല്ലാ ... സ്വാഭാവികം ആയും ഈ വൈരുദ്ധ്യാധിഷ്ടിത അഭൌധികതാ വാദം ജനം തോട്ടിലേക്ക് വലിച്ചെറിഞ്ഞു ...
Labels:
abouthikam,
babu muneeb,
zubair mankada,
zubairsm
Tuesday, October 22, 2013
കായക്കൊടിസം ശിര്‍ക്കിന്റെ ചവറ്റു കൊട്ടയിൽ
അല്ലാഹുവിനു
പുറമേ ജിന്നും മലക്കും പ്രാര്‍ത്ഥന കേള്‍ക്കും എന്ന കായക്കൊടിയുടെയും
നാസര്‍ സുല്ലമിയുടെയും വികല വാദം ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും
തെളിയിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ബഹു. ഹംസ മദീനിയുടെ സംസാരം കട്ട്
മുറിച്ച് ഇതാ തെളിവ് എന്ന് പറഞ്ഞു നടന്ന കോക്കസിനെ ഹംസ മദീനിയും
കൈവിട്ടു.. അല്ലാഹു അല്ലാത്ത ഒരു സൃഷ്ടിയും പ്രാര്‍ത്ഥന കേള്‍ക്കില്ല.. അത്
ഖുര്‍ആനിന്റെ നസ്സാണ്..
Monday, October 14, 2013
മുസ്ലിം വിവാദങ്ങള്‍ക്ക് എന്നും മധുരപ്പതിനാറ്-PVA PRIMROSE
പുരാണ നാടകങ്ങളിലെ പ്രധാന വില്ലന്കഥാപാത്രങ്ങളിലൊരാളാണ് നക്രതുണ്ഡി.
അരങ്ങില്‍ നടക്കുന്ന കഥാബീജമെന്തെന്ന് മസിലാക്കിയിട്ടില്ലെങ്കിലും
അണിയറയില്‍ നിന്നേ അലറി ആര്‍ത്തട്ടഹസിച്ച് കൊണ്ടാണ് നക്രതുണ്ഡി രംഗത്തേക്ക്
കടന്നുവരിക. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട് കേരളത്തില്‍ എന്തൊരു
ചര്‍ച്ച കടന്നുവന്നാലും മുമ്പും പിമ്പും നോക്കാതെ അലറിത്തുള്ളി അഭിപ്രായം
പറയുന്ന 'തിമിംഗില വായക്കാരെ' കാണുമ്പോള്‍ പുരാണത്തിലെ വികടനായ
നക്രതുണ്ഡിയെയാണ് ഓര്മ വരുന്നത്.
സമ്മേളന പന്തലില്‍ നമസ്കാരത്ത്ി പായ വിരിച്ചും ഇലക്ഷന് കഴിഞ്ഞാല്‍ മുഖം തിരിച്ചും പ്രതിപക്ഷത്തിരിക്കുന്ന പ്രതികരണത്തൊഴിലാളികളുടെ ഇലക്ഷന് വിമര്‍ശങ്ങളെ മസ്സിലാക്കാം. എന്നാല്‍ ക്രാന്തദര്‍ശിത്വത്തോടെ കാര്യങ്ങളെ വിലയിരുത്തേണ്ട ഹരിത നിയമസഭാജികരും ഹരിതരാഷ്ട്രീയത്തിലെ യുവബ്രിഗേഡിയ(ന്)മാരുമെല്ലാം അവസരത്തിലും അസ്ഥാനത്തും അനാവശ്യ അഭിപ്രായപ്രകടങ്ങള്‍ നടത്തുന്നത് കാണുമ്പോള്‍ ചെറുതല്ലാത്ത സഹതാപമാണ് തോന്നിപ്പോവുന്നത്.
കോഴിക്കോട് നടന്ന അര്‍ദ്ധമലയാളിയായ ഒരു അറബിസഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് തുടങ്ങിയ ഒരു പ്രശ്ത്തിന്റെ പേരില്‍ കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ വരിയുടക്കാന്‍ ആശ പൂണ്ടു നടക്കുന്ന-ഉള്ളില്‍ പൂണൂല് ധരിച്ച-കമ്യൂണിസ്റ് നേതാക്കന്മാരും അതിനു ലാല്‍സലാം ചൊല്ലുന്ന സമുദായ-ന്യൂനപക്ഷ തീവ്രവാദികളുമെല്ലാം ഫലത്തില്‍ ചെയ്യുന്നത് കഥയറിയാതെ ആട്ടം കാണുകയാണ്. അരങ്ങില്‍ ആടിത്തീര്‍ത്തവര്‍ക്ക് ആട്ടക്കാശും കാണിക്കയും കിട്ടുമെന്നെങ്കിലും പ്രതീക്ഷിക്കാം; എന്നാല്‍ കളിവിളക്കണയുമ്പോഴുള്ള നെയ്ത്തിരിപ്പുകയുടെ സുഗന്ധമെങ്കിലുമാസ്വദിക്കാന് തരിമൂക്ക് സമ്മതിക്കാത്ത 'സമുദായസ്ഹികൾ' എന്ത് പ്രതീക്ഷിച്ചാണ് സദസ്സിന്റെ ആദ്യ പന്തിയില്‍ തന്നെ സ്ഥാം പിടിച്ചിരിക്കുന്നതെന്നാണ് മസ്സിലാകാത്തത്.
വേറെയാണ് വിചാരമെങ്കില്...
വിവാഹിതരാവാനുള്ള മിനിമം പ്രായം, പെണ്ണിന് 18ഉം ആണിനു 21ഉം ആക്കിക്കൊണ്ട് 2006ലെ ശിശുവിവാഹനിരോധന നിയമത്തിന്റെയും 2008ലെ മാര്യേജ് രജിസ്ട്രേഷന് നിയമത്തിന്റെയും പിന്‍ബലത്തില്‍ സിയസ്കോ യതീംഖായില് ടന്ന വിവാഹത്തിന്റെ മറപിടിച്ച് മുസ്ലിം സ്ഥാപങ്ങളില്‍ നടക്കുന്ന വ്യാപകമായ റെയ്ഡുകളുടെ സാഹചര്യത്തിലാണ് ഒരു പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സാമുദായിക സംഘടകളുടെ യോഗം ചേര്‍ന്നത്. മറ്റെല്ലാ സമുദായങ്ങള്ക്കുമനുവദിച്ചതു പോലെ മുസ്ലിംകള്ക്കും ഭരണഘട അനുവദിച്ച അവരുടെ അവകാശങ്ങള്‍ അംഗീകരിച്ചു കിട്ടണമെന്നും അനിവാര്യ സാചര്യങ്ങളില്‍ വിവാഹിതരാവേണ്ടി വന്നവരുടെ രജിസ്ട്രേഷനിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്നും അങ്ങനെ വിവാഹിതരാവേണ്ടവരുടെ പരിരക്ഷ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നിയതമായ മാര്‍ഗത്തിലൂടെ ഉത്തരവാദപ്പെട്ടവരെ സമീപിക്കണമെന്ന് മാത്രമാണ് പ്രസ്തുത യോഗത്തിലുണ്ടായ തീരുമാനം. എന്നാല്‍ ഈ അഭിപ്രായത്തിന്റെ അരികുപറ്റി ഇസ്ലാമിലെ വിവാഹ സങ്കല്പത്തെക്കുറിച്ചും മുഹമ്മദ് നബിയുടെ ശൈശവ വിവാഹ-വിവാഹമോചനത്തെക്കുറിച്ചും ബഹുഭാര്യത്വത്തിലെ അസമത്വത്തെ കുറിച്ചുമെല്ലാം മൈതാനപ്രസംഗങ്ങള്‍ നടത്തിയും കാളമൂത്രരചനകള് നിര്‍വഹിച്ചും രംഗം കൊഴുപ്പിക്കാനാണ് വിമര്‍ശകര്‍ പതിവുപോലെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഈ അതിക്രമത്തിന്റെ കൂടെ ശയിച്ച് ചൂടും ചൂരും പകരാനാണ് ഭൈമീകാമുകൻമാരായ കുട്ടിരാഷ്ട്രീയക്കാരും, സമുദായത്തിന്റെ പുറമ്പോക്കില്‍ ജീവിക്കുന്ന ന്യൂ നപക്ഷ തീവ്രവാദികളും, പ്രവാചക ചിഹ്നങ്ങളെ വെച്ച് പൌരോഹിത്യം മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട പരാന്നഭോജികളും, 'വേറിട്ടു കേട്ടുവോ എന്നൊച്ച' എന്ന തരത്തില്‍ മുരടക്കുന്ന ബുദ്ധിജീവികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതാകട്ടെ മൂക്കിലെ രോമം കത്രിക്കാന്‍ ശ്രമിച്ച ബാഗ്ദാദിലെ ക്ഷുരകന്റെ കഥപോലെയായി എന്ന് പറയാതിരിക്കാന്‍ വയ്യ.
യഥാര്‍ഥത്തില്‍ ഇവിടെ എന്താണ് പ്രശ്നം? 1890ലെ ഗാര്ഡിയന് ആന്റ് വാട്ട്സ് ആക്ടും 1977ല്‍ മോറാര്‍ജി ദേശായി കൊണ്ടുവന്ന നിയമവുമെല്ലാം ഉണ്ടായിരിക്കുമ്പോള്‍ തന്നെ ഋതുമതിയായ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹപരിരക്ഷ ഉറപ്പു വരുത്തി കൊണ്ടുള്ള നിരവധി കോടതി വിധികള്‍ പലപ്പോഴായി ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യം നിലവിലിരിക്കെ ശിശുക്ഷേമ സമിതിയും വനിതാകമ്മീഷുമെല്ലാം അനാവശ്യമായി മുസ്ലിം സ്ഥാപനങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലിടപെടുന്നതിനെ നിയന്ത്രിക്കാന്‍ ഒരു ഭേദഗതി നിര്‍ദേശിക്കുക മാത്രമാണ് സാമുദായിക സംഘടിതയോഗം ചെയ്തത്. ഇത് പ്രമാണങ്ങളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടേണ്ടുന്ന ഒരു മഹാപാതകമാണെന്ന രൂപത്തിലാണ് വിമര്‍ശകര്‍ ചിത്രീകരിച്ചുകൊണ്ടിക്കുന്നത്.
18ന് മുമ്പോ ഋതുമതിയായികഴിഞ്ഞതിനു ശേഷമോ വിവാഹത്തെ കുറിച്ചാലോചിക്കുന്നതിനെ കുറിച്ച് പുരുഷമേധാവിത്വവും സ്ത്രീ സ്വാതന്ത്യത്തിനെതിരേയുള്ള കടന്നുകയറ്റവുമായി വിശേഷിപ്പിക്കുന്നവര്‍ മസ്സിലാക്കേണ്ടത് വിവാഹത്ത്നു ഇതൊരു നിര്‍ബന്ധഘടകമായി ആരും പരിചയപ്പെടുത്തിയിട്ടില്ല എന്നതാണ്. പൊതുസ്ഥലത്ത് മൂത്രമൊഴിക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയാല്‍ വഴിയേ പോകുന്നവരെല്ലാം അവിടെ കേറി പ്രയാസപ്പെട്ട് മൂത്രമൊഴിക്കേണ്ടതില്ലല്ലോ; മൂത്രമൊഴിക്കല്‍ അനിവാര്യമായാല്‍ അവിടെയേ മൂത്രമൊഴിക്കാവൂ എന്നേ ഇതിര്ഥമുള്ളൂ. പതിനാറില്‍ നിര്‍ബന്ധിച്ച് കെട്ടിച്ചയക്കുന്നതാണ് പ്രശ്നമെങ്കിൽ അത് പതിനെട്ടിലായാലും ഇരുപത്തെട്ടിലായാലും പാടില്ലെന്ന് തന്നെയാണ് ഇസ്ലാമിന്റെ നിയമം. കന്യകയായാലും വിധവയായാലും വധുവാകേണ്ടവളുടെ സമ്മതമില്ലാതെ ഇസ്ലാമില്‍ വിവാഹമില്ല.
ചെറുപ്പത്തിലേ വിവാഹം കഴിക്കുന്നതിന് വിമര്‍ശിച്ച് അവർക്ക് വിദ്യഭ്യാസം നല്‍കാനാണ് ഈ സമയത്ത് സമുദായനേതൃത്വം ശ്രമിക്കേണ്ടത് എന്ന് ഉപദേശിക്കുന്നവര്‍ വിവാഹം വിദ്യഭ്യാസത്തിന്റെ അന്തകാണെന്ന ധാരണയാണ് ആദ്യം തിരുത്തേണ്ടത്. പലപ്പോഴും ഭര്‍ത്താവിന്റെ മെച്ചപ്പെട്ട സാമ്പത്തിക സുസ്ഥിരതയിലേക്കും അതുവഴി ഗുണകരമായ വിദ്യഭ്യാസസാഹചര്യത്തിലേക്കുമായിരിക്കും നവവധു കടന്നുചെല്ലുക. മാത്രമല്ല 18 ആണ് വിദ്യഭ്യാസത്തിന്റെ പൂര്ത്തീകരണമെന്നതിനു എന്ത് പ്രാമാണികതയാണുള്ളത്. ഉപരി പഠനങ്ങള്‍ ഏറിയ പങ്കും 18 വയസ്സ്നു ശേഷമാണ് തുടങ്ങുന്നത് തന്നെ. അല്ലെങ്കില്‍ തന്നെ, സമരവും 'വീരമരണ'വും മരംചുറ്റിപ്രണയവും അറിഞ്ഞുതീര്ത്ത കലാലയാന്തരീക്ഷം തന്നെ വേണം ആധുനികകാലത്ത് അക്കാദമികപഠം കരസ്തമാക്കാന്‍ എന്ന് ചിന്തിക്കുന്നവരില്‍ യുവ സിന്‍ഡിക്കേറ്റ് മെമ്പര്മാരുമുണ്ടെന്നത് ആരെയാണ് അത്ഭുതപ്പെടുത്താത്തത്!പതിനാറിലും പതിനെട്ടിനുമിടക്കുള്ള വിദ്യഭ്യാസ വിടവിന്റെ 'തീവണ്ടിദൂരം' തിട്ടപ്പെടുത്താന്‍ സാഹസപ്പെടുന്ന നവോത്ഥാതേരാളികള് സമുദായത്തിന്റെ വിദ്യഭ്യാസപുരോഗതിക്കായി ചെയ്തതെന്തെന്ന് കൂടി സ്മരിക്കുന്നത് ഇത്തരുണത്തില്‍ നന്നായിരിക്കും. ആരാന്റെ വെള്ളം കോരികളും വിറകുവെട്ടികളുമായിരുന്ന ഒരു സമുദായത്തിന്റെ സംസ്കാരിക നഭസ്സില്‍ ഇന്ന് തലയുയര്‍ത്തി നില്ക്കുന്ന പല വിദ്യാലയഗോപുരങ്ങളും കോഴിക്കോട് യോഗത്തില്‍ പങ്കെടുത്ത ന്യൂനപക്ഷ രാഷ്ട്രീയ-സാമുദായിക സംഘടാ ശക്തിയുടെ വിയര്‍പ്പും പ്രാര്‍ഥനകളുമാണ്. മറിച്ച് വടവൃക്ഷമായ ഈ സ്ഥാപങ്ങള്‍ ഇടക്കാലത്തേക്കെങ്കിലും ഏറ്റുവാങ്ങാന്‍ തയ്യാറായവര്‍ തിരുപ്പതി ചന്തയിലെ കന്നുകാലിക്കച്ചവട ലാഘവത്തോടെ വിദ്യഭ്യാസത്തെ കച്ചവടമാക്കിയവരാണെന്നത് ആര്‍ക്കാണറിയാത്തത്. കുടിയിറക്കപ്പെടുന്നതിലെ പാര്ശ്വവല്ക്കരണത്തെ കുറിച്ച് മുഷ്യാവകാശ പ്രവര്‍ത്തകര്‍ സംസാരിക്കുമ്പോള്‍ അവിടുത്തേക്കുള്ള ഗതാഗത സൌകര്യത്തിന്റെ അലഭ്യതയെ കുറിച്ച് ഇവരെന്തു കൊണ്ട് ശ്രദ്ധിക്കുന്നില്ല എന്ന് മറുചോദ്യം ചോദിക്കുന്നതിലെ സാംഗത്യം മാത്രമേ ഇക്കാര്യത്തിലുള്ളു. തീര്‍ച്ചയായും മുസ്ലിം സമുദായത്തിലെ വിദ്യഭ്യാസരംഗവും സ്ത്രീധന പ്രശ്നവുമെല്ലാം പ്രസക്തവും പരിഹരിക്കപ്പെടേണ്ടതുമായ വിഷയങ്ങളാണ്. പക്ഷെ, അത് ഉയര്‍ത്തിക്കൊണ്ട് വരേണ്ടത് ഗൌരവതരമായ മറ്റൊരു വിഷയം ചര്‍ച്ച ചെയ്യുമ്പോഴല്ല. സ്രഷ്ടാവ് കനിഞ്ഞരുളി നല്കിയ തന്റെ ആയുസ്സിനിടക്ക് ഒരിക്കലെങ്കിലും സമുദായത്തിനു വേണ്ടി വിയര്‍ക്കുകയോ വിറക്കുകയോ ചെയ്യാത്തവരാണ് ഇത്തരം ബാലിശവാദങ്ങളുടെ മുന്‍നിരക്കാര്‍ എന്നതാണ് ഏറെ കൌതുകകരം. സാമുദായികോന്നമത്തിനു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ന്യൂനപക്ഷരാഷ്ട്രീയ നേതാക്കന്മാർ ഗുണപരമായ മൌനം പാലിക്കുമ്പോഴും കലപില ബഹളങ്ങളുണ്ടാക്കുന്ന ഘടത്തിലെ മൂഷികന്മാർ ആരുടെ അജണ്ടകളാണ് ടപ്പാക്കുന്നതെന്ന് അറിയാന്‍ താല്പര്യമുണ്ട്. ഇസ്ലാമി താറടിക്കാായി ഓറിയന്റലിസ്റ് പുസ്തകപ്രസാധനസംഘമായ Random House Australia പ്രസിദ്ധീകരിച്ച "I am Nujood, age 10 ,divorced '' എന്ന ജീവചരിത്രപുസ്തകം കേരള മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ അധോഗതിക്ക് സഹായകതെളിവാക്കാന് മാത്രം 'ബൌദ്ധികോന്നതി' പ്രാപിച്ച സമുദായരാഷ്ട്രീയ മുകുളങ്ങളാണ് നാളത്തെ മുസ്ലിം സാമൂഹികാവസ്ഥയുടെ ജാതകമെഴുതേണ്ടവര് എന്നോര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലം തോന്നിപ്പോവുന്നു. പാത്തുമ്മക്കുട്ടിയില്‍ നിന്ന് ഫാത്വിമയിലേക്കുള്ള മുസ്ലിം സ്ത്രീകളുടെ സാംസ്കാരികപുരോഗതി 'കന്യാപൂ ട്ടി'ലൂടെ കൈവന്നതാണെന്ന മൌഢ്യധാരണ തെളിവായുദ്ധരിച്ച ഇത്തരക്കാരോട് സഹതപിക്കാന്‍ മാത്രമേ നിവൃത്തിയുള്ളൂ.
മ്മള് കൊയ്യ്ണ വയലുകളും...
കമ്യൂണിസത്തിന്റെ വീക്ഷണകോണിലൂടെ മുസ്ലിം സംഘടകളെ വിലയിരുത്തി ഗ്രേഡും ഗ്രേസ് മാര്‍ക്കും നിശ്ചയിക്കുകയും മുസ്ലിം സ്ത്രീകളുടെ വിദ്യഭ്യാസത്തെ കുറിച്ച് കണ്ണീര്‍വാര്‍ക്കുകയും ചെയ്യുന്ന ചിലര്‍ മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് കൂടുതല്‍ +2 സീറ്റുകള്‍ അനുവദിച്ചെന്നാരോപിച്ച് ഗവര്‍ണര്‍ക്ക് കത്തെഴുതുകയും നേടിയ വിജയം കോപ്പിയടിച്ചാണെന്ന് ആരോപിക്കുകയും ചെയ്തവരാണെന്ന വസ്തുത പ്രതിപക്ഷത്തിന്റെ ജന്മദായകമായിക്കിട്ടിയ വിമര്‍ശ വൈകൃതമെന്ന പരിഗണന വെച്ച് വിസ്മരിക്കാം. എന്നാല്‍ ഈയൊരവസ്ഥ മുതലെടുത്ത് ഇതിനെതിരെ സന്ദേശജാഥ തന്നെ പ്രഖ്യാപിച്ചു കളഞ്ഞ പാര്‍ട്ടിയുടെ കുട്ടിരാഷ്ട്രീയക്കാരെ കുറിച്ചെന്താണ് പറയേണ്ടത്! ഇത്തരക്കാര്‍ ആദ്യം നോക്കേണ്ടത് തങ്ങള്‍ ആദര്ശരാഷ്ട്രങ്ങളായി കല്പിക്കുന്ന നാടുകളിലെ വിവാഹപ്രായമാണ്. വികസ്വരങ്ങളെന്നും വികസിതമെന്നും പറയുന്ന രാജ്യങ്ങളടക്കം ലോകത്തെ ഏതാണ്ട് പകുതിയോളം രാജ്യങ്ങളില്‍ വിവാഹത്തിന്റെ പ്രായം 18ന് താഴെയാണ് ഇതില്‍ സമ്പൂര്‍ണ ക്രൈസ്തവ രാജ്യമായ വത്തിക്കാനില്‍ 14ഉം ഹൈന്ദവ രാഷ്ട്രമായ നേപ്പാളില്‍ 16ഉം ജൂതരാഷ്ട്രമായ ഇസ്രായേലില്‍ 16ഉം കമ്യൂണിസ്റ് ആദര്‍ശരാഷ്ട്രമായ പോളണ്ടില്‍ 16ഉം മുതലാളിത്തരാഷ്ട്രമായ അമേരിക്കയിലെ സൌത്ത് കരോളിയില്‍ ഗര്‍ഭിണിയായാല്‍ ഏത് സമയവുമാണ് വിവാഹപ്രായം. വിവാഹപ്രായം കുറച്ചാല്‍ ഇതര രാഷ്ട്രങ്ങള്‍ക്കിടയില്‍ താഴോട്ടു പോവുമെന്ന് വിശ്വസിക്കുന്നവര്‍ക്കായി പ്രധാപ്പെട്ട ചില രാജ്യങ്ങളിലെ വിവാഹപ്രായത്തെ കുറിക്കുന്ന സ്റാറ്റിറ്റിക്സ് സമര്‍പ്പിക്കട്ടെ.
രാജ്യം വയസ്സ്
നേപ്പോള്‍ 16
വത്തിക്കാന്‍ 16
പോളണ്ട് 16
ഇസ്രായേല്‍ 16
കിെയ 16
ജോര്‍ജിയ 16
ഹോംഗോങ്ക് 16
അല്ബിേയ 16
ജര്‍മി 16
റഷ്യ 16
സ്പെയിന് 16
പാകിസ്ഥാന് 16
ബ്രസീല്‍ 16
യു.കെ 16
ആസ്ത്രേലിയ 16
്യൂസിലാന്‍ഡ് 16
മാലി 15
ജൈര്‍ 15
മെക്സിക്കോ 15
ഡെ•ാര്‍ക്ക് 15
്യൂയോര്‍ക്ക് 14
പരാഗ്വെ 14
തന്വിയാണവൾ; കല്ലല്ലിരുമ്പല്ല...
18 തികയാത്തവരുടെ വിവാഹത്തെ എതിര്‍ക്കുന്നവര്‍ പ്രധാമായും ഉന്നയിക്കുന്ന പ്രശ്നം ഈ പ്രായത്തിലെ അവരുടെ ശാരീരികവും മാസികവുമായ പക്വതയില്ലായ്മയാണ്. 16 തികഞ്ഞവര്ക്കാര്ക്കും പക്വതയെത്തിയിട്ടില്ലെന്നും 18 തികഞ്ഞവരെല്ലാം പക്വത പ്രാപിച്ചവരാണെന്നും എന്ത് ശാസ്ത്രീയമാനദണ്ഡത്തിന്റെ പിന്ബലത്തിലാണിവര് സമര്‍ഥിക്കുന്നത്? പെണ്പക്വതയെ കുറിച്ചുള്ള പഠനങ്ങള്‍ മുഴുവന്‍ ചെന്നെത്തുന്നത് ഋതുമതിയാകുന്നതോടെ അവര്‍ പക്വതയിലേക്കെത്തുമെന്നും വിവാഹശേഷം ആദ്യ മാസത്തോടു കൂടി ജീവിതകാഴ്ചപ്പാടുകള്‍ രൂപീകരിക്കുമെന്നുമാണ്. ചെറിയ പ്രായത്തില്‍ തന്നെ ലൈംഗികത ആസ്വദിക്കാനും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമെല്ലാം സ്ത്രീയ്ക്ക് കഴിയുമെന്നാണ് ആധുനികപനഠങ്ങള് വ്യക്തമാക്കുന്നത്. പെറു സ്വദേശിയായ ലിന മെഡിന (Lina Medina ) 1939 മെയ് 14ന് പ്രസവിക്കുമ്പോള്‍ അഞ്ച് വയസ്സും ഏഴ് മാസവുമായിരുന്നു പ്രായം. സോവിയറ്റ് യൂണിയിലെ യെലിസവെറ്റ (Yelizevetta "liza") 1934 ആഗസ്റ് 19നു പ്രസവിക്കുമ്പോള്‍ ആറു വയസ്സും. ഇക്കഴിഞ്ഞ ദിവസം ക്ളാസ് റൂമില്‍ വെച്ച് കലശലായ വേദയെ തുടര്‍ന്ന് ആശുപതിയിലെത്തിച്ച അവിവാഹിതയായ ഒരു പന്ത്രണ്ടുകാരി പ്രസവിച്ചത് നമ്മുടെ സ്വന്തം കേരളത്തിലാണ്.
മാത്രമല്ല, ആണിനെയപേക്ഷിച്ച് സ്ത്രീകളുടെ ലൈംഗികാസ്വാദനകാലം നേരത്തെ തുടങ്ങി നേരത്തെ അവസാനിക്കുന്നതാണെന്നത് വസ്തുതതയാണ്. ഉദാരലൈംഗികതയുടെ കെട്ടകാഴ്ചകളില്‍ നിന്ന് രക്ഷ തേടാന്‍ തങ്ങളുടെ ലൈംഗികാസ്വാദനം നിയതമായിരിക്കണമെന്നും ധാര്മികമായിരിക്കണമെന്നും അഭിലഷിക്കുന്ന ഒരു പെണ്‍കുട്ടിക്ക് വയസ്സിന്റെ ലക്ഷ്മണരേഖ വരയ്ക്കുന്നതല്ലേ യഥാര്‍ഥത്തില്‍ അവകാശിഷേധം? മാത്രമല്ല, പരസ്പരാനുമതിയോടെ ലൈംഗികബന്ധത്തിലേര്പ്പെടാറുള്ള പ്രായപരിധി 18ല്‍ നിന്ന് 16 ആയി കുറച്ചു കൊണ്ടുള്ള ക്രിമിനൽ നിയമ ഭേദഗതി പി.ചിദംബരത്തിന്റെ നേത്രത്വത്തിലുള്ള മന്ത്രിസഭാ സമിതി തീരമാനിച്ചത് 2013 മാര്‍ച്ച് 14 നാണ്. ഇതിന്റെ പ്രാബല്യത്തോട് കൂടി പതിനാറും പതിനേഴും വയസ്സുള്ള ദമ്പതിമാര്‍ ഒരുമിച്ച് ജീവിക്കുന്നത് കണ്ട് കേസെടുക്കാന്‍ ശ്രമിച്ചാല്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റ് ഒളിപ്പിച്ച് വെച്ച് തങ്ങള്‍ ഉഭയകക്ഷി സമ്മതപ്രകാരം മാതാപിതാക്കളില്‍ നിന്ന് ഒഴിഞ്ഞുമാറി താമസിക്കുകയാണെന്ന് പറഞ്ഞ് രക്ഷപ്പെടാനേ ഇനി മുതല്‍ നിവൃത്തിയുള്ളൂ.
25 തികയാതെ യാതൊരു കാരണവശാലും പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കരുതെന്നാണ് 'ചുവപ്പന്‍ പൈങ്കിളികളു'ടെ സെമിനാര്‍ ഉദ്ഘാടം ചെയ്ത് ഒരു വനിതാ ജസ്റിസ് പ്രഖ്യാപിച്ചുകളഞ്ഞത്. വയസ്സ് കുറക്കണമെന്ന് പറഞ്ഞതിലെ അതേ 'മുഷ്യാവകാശ ലംഘനം' ഇപ്പറഞ്ഞതിലും ദര്‍ശിക്കാന്‍ എന്താണ് തടസ്സമെന്നാണ് മസ്സിലാകാത്തത്. ഇവരുടെ മാദണ്ഡമെടുത്ത് വിലയിരുത്തിയാല്‍ ശരാശരി 60-70 വയസുള്ള മുഷ്യകുലത്തില് 25ല്‍ വിവാഹിതരായ ദമ്പതിമാരുടെ മക്കള്‍ക്ക് പ്രായപൂര്‍ത്തിയാവുന്നത് ഏത് പ്രായത്തിലാണ്? ഇളംപ്രായത്തിലുള്ള മക്കളുടെ എന്ത് സേവനമാണ് വാര്‍ധക്യത്തില്‍ ഇവര്‍ക്ക് നേടാനാവുക? കാര്യപ്രാപ്തിയെത്താത്ത മക്കളെ വിട്ടേച്ച് പോകുന്ന അവസ്ഥ വേറെയും. മനുഷ്യനിര്‍മിത നിയമങ്ങളുടെ അപര്യാപ്തതയാണിത് വ്യക്തമാക്കുന്നത്. മാത്രമല്ല, ഇതേ വനിതാ സംഘടനയുടെ നേതൃത്വത്തില്‍ ഏറ്റവും അവസാനം നടന്ന സമരം കുറ്റകൃത്യം ചെയ്യുന്നവരുടെ ശിക്ഷാവിധിക്ക് പ്രായം കുറക്കണമെന്നതിനായിരുന്നു എന്നതാണ് രസകരം. ഡല്‍ഹി പീഡനക്കേസിലെ ഏറ്റവും വലിയ കൊലയാളിക്ക് നിയമം നിശ്ചയിച്ച പ്രായമെത്താന്‍ ദിവസങ്ങള്‍ ബാക്കിയുള്ളത് കൊണ്ട് ജുവൈനല്‍ ഹോമിലേക്കും മൂന്ന് വര്‍ഷത്തെ ശിക്ഷയിലേക്കും ചുരുട്ടിക്കൂട്ടുകയായിരുന്നു എന്നതായിരുന്നു ഈ സമരത്തിന്റെ പശ്ചാത്തലം. ഇവിടെയാണ് ഇസ്ലാമിന്റെ പ്രായപൂര്‍ത്തീ സങ്കല്പം പ്രസക്തമാവുന്നത്. ധാര്‍മികമായി ജീവിക്കുന്നവരുടെ ജീവിതകാമകളെ തൃപ്തിപ്പെടുത്തുന്നു എന്ന് മാത്രമല്ല അധാര്മികര്ക്ക് ശിക്ഷ ഉറപ്പ് വരുത്താനും അത് കാരണമാകുന്നു.
ഋതുമതിയായ ഒരു പെണ്‍കുട്ടിക്ക് തന്റെ ലൈംഗികശമം നിയാമകമായ മാര്‍ഗത്തിലൂടെയാവണമെന്ന് അഭിലഷിച്ചാല്‍ ഭരണകൂടത്തിനും ജുഡീഷ്യറിക്കും എന്ത് പകരം നിര്‍ദേശിക്കാനുണ്ട്? ഉഭയകക്ഷി സമ്മതത്തോട് കൂടെ 16 തികഞ്ഞ ആര്‍ക്കും ബന്ധപ്പെടാമെന്ന ഭരണകൂടനിയമമോ? അതല്ല, ഒത്തുമടുത്തുകഴിഞ്ഞാല് പിന്നെ ഗുഡ്ബൈ ചൊല്ലിപ്പിരിയുന്ന മുതലാളിത്ത സമവാക്യങ്ങളോ അതുമല്ലെങ്കില്‍ ആര്‍ക്കാരുമായി രമിക്കാം; നാഭീ-നാള ബന്ധമില്ലെങ്കില്‍ എന്ന എപ്പിക്യൂറിയസ് സിദ്ധാന്തമോ? ഏതാണ് ഇസ്ലാം മുന്നോട്ട് വെയ്ക്കുന്ന പ്രായോഗിക നിയമങ്ങളേക്കാള്‍ പ്രസക്തമായത്?
നസ്ത്രീ സ്വാതന്ത്യ്രമര്‍ഹതി...
18 തികയാത്തവരുടെ ചര്‍ച്ച കൊടുമ്പിരി കൊള്ളുമ്പോള്‍ മതവരമ്പിലിരുന്ന് കളി പറയുന്ന ചില പ്രസിദ്ധീകരണങ്ങളുണ്ടായിരുന്നു, മലയാളത്തില്‍. ശൈശവ വിവാഹമെന്നത് ഇസ്ലാമിനെ തല്ലാനുള്ള ഒരു വടി മാത്രമായി മസ്സിലാക്കിയ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ പ്രതിനിധീകരിക്കുന്ന മതത്തിന്റെ ദര്ശമെന്താണ് മേല്‍ വിഷയത്തില്‍ എന്നുകൂടി നോക്കുന്നത് നന്നായിരിക്കും.
ഹൈന്ദവര്‍ക്കിടയില്‍ വേദകാലം മുതല്ക്കേ ഒരു ആചാരമായി ഇതു നിലനിന്നിരുന്നു എന്നതാണ് ചരിത്രഗ്രന്ഥങ്ങള്‍ നല്കുന്ന സാക്ഷ്യം. "വേദകാലം മുതല്ക്കേ ഇവിടെ ശൈശവ വിവാഹങ്ങള്‍ ആചാരമായിത്തീര്‍ന്നു. മേല്‍ ജാതിക്കാരായ ഒരു ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം പ്രായപൂര്‍ത്തിയായ ഒരു പുത്രി അവിവാഹിതയായി നില്‍ക്കുന്നതില്‍പരം അവമതിയില്ല. അങ്ങനെ സംഭവിച്ചാല്‍ ഹിന്ദുമത വിശ്വാസപ്രകാരം അവളുടെ പൂര്‍വികരുടെ മൂന്ന് തലമുറക്ക് അതിന്റെ ശാപമേല്ക്കും. മുസ്മൃതിയിലെ നിയമങ്ങള്‍ അനുസരിച്ച് ഒരു ഗൃഹനാഥൻ തന്റെ മകള്‍ക്ക് എട്ട് വയസ്സാവും മുമ്പ് അവളെ ഇരുപത്തിനാലുകാരായ ഒരു യുവാവിനു വിവാഹം ചെയ്തു കൊടുക്കണം, പെണ്‍കുട്ടികള്‍ക്ക് വയസ്സ് പന്ത്രണ്ടായാല്‍ ഒരു മുപ്പതുകാര് വേണം വിവാഹം ചെയ്തുകൊടുക്കുവാന്‍.'' (ലൈംഗികജീവിതം പേജ്: 10, കരുണാകരന് നായര്‍)
16ന്റെ മറവില്‍ മുഹമ്മദ്ബിയുടെ ശൈശവ വിവാഹത്തെ കളിയാക്കി ലേഖമെഴുതിയ ക്രൈസ്തവപ്രസാധകര് മസ്സിലാക്കേണ്ടത് തങ്ങള്‍ ദൈവപുതായി സങ്കല്പിക്കുന്ന യേശുവിന്റെ മാതാവ് മറിയമി ജോസഫ് കല്യാണം കഴിക്കുന്നത് പന്ത്രണ്ടാം വയസ്സിലാണ് എന്നും അന്ന് ജോസഫിന് തൊണ്ണൂറ് വയസ്സായിരുന്നു പ്രായം എന്നും എഴുതി വെച്ചത് കാത്തോലിക്ക് എന്‍സൈക്ളോപീഡിയ (www.newadvert.org/cathen/08504a.htm)യാണ് എന്ന വസ്തുതയാണ്. ഇന്ത്യയുടെ രാഷ്ടപിതാവ് ഗാന്ധിജി കസ്തൂര്‍ബയെ വിവാഹം കഴിക്കുമ്പോള്‍ രണ്ടുപേരുടെയും പ്രായം പതിമൂന്നായിരുന്നു എന്നതും ഇതോടൊന്നിച്ച് കൂട്ടി വായിക്കുക.
എന്തൊക്കെയായാലും ഇതരസമുദായത്തിന്റെ അപ്രീതിയേക്കാള്‍ മുസ്ലിം സാമുദായിക സംഘടകളെ വേദനിപ്പിച്ചത് അകത്തുള്ള കോടാലിക്കൈകളുടെ 'അറക്കലെ ബീവി തുപ്പിയ ആനകളെ' കുറിച്ചുള്ള പ്രതികരണങ്ങളാണ്. അല്ലെങ്കിലും പര്ദാവിമര്ശത്തില് അഹങ്കരിക്കുകയും മുസാഫര്‍ സന്ദര്‍ശത്തില്‍ അഭിരമിക്കുകയും ചെയ്യുന്ന നേക്കളില് നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കരുതല്ലോ. സംവരണക്വാട്ടയില്‍ അഡ്വക്കറ്റായി, മുസ്ലിം സംവരണത്തെ സ്ഥിരമായി വിമര്‍ശിക്കുന്ന മലപ്പുറം സഖാവി പോലെ ആയ കാലത്ത് പതിനാറുകാരിയെ കല്യാണം കഴിച്ച് ഇപ്പോള്‍ വിവാഹവിമര്ശവുമായി നടക്കുന്ന ചാനല്‍ പ്രണയിനികളോടും തന്റെ രണ്ട് പെണ്മക്കളെയും പതിട്ടിന് മുമ്പ് വിവാഹം കഴിച്ചു കൊടുത്ത് ഒടുക്കം തിരിഞ്ഞുകൊത്തുന്ന 'മുടിയന്മാ'രായ പുരോഹിതരോടുമെല്ലാം ഒറ്റ വാചകത്തില്‍ പറയാറുള്ളത് സാമുദായിക മുസ്ലിം കേരളത്തിന്റെ പ്രബുദ്ധതയില്‍ മാത്രമേ ഇപ്പോള്‍ ആള്‍താമസം കൂടുതലുള്ളൂ; കുപ്പത്തൊട്ടി എന്നെത്തേയും പോലെ കാലിയാണ് എന്ന കാര്യമാണ്.
സമ്മേളന പന്തലില്‍ നമസ്കാരത്ത്ി പായ വിരിച്ചും ഇലക്ഷന് കഴിഞ്ഞാല്‍ മുഖം തിരിച്ചും പ്രതിപക്ഷത്തിരിക്കുന്ന പ്രതികരണത്തൊഴിലാളികളുടെ ഇലക്ഷന് വിമര്‍ശങ്ങളെ മസ്സിലാക്കാം. എന്നാല്‍ ക്രാന്തദര്‍ശിത്വത്തോടെ കാര്യങ്ങളെ വിലയിരുത്തേണ്ട ഹരിത നിയമസഭാജികരും ഹരിതരാഷ്ട്രീയത്തിലെ യുവബ്രിഗേഡിയ(ന്)മാരുമെല്ലാം അവസരത്തിലും അസ്ഥാനത്തും അനാവശ്യ അഭിപ്രായപ്രകടങ്ങള്‍ നടത്തുന്നത് കാണുമ്പോള്‍ ചെറുതല്ലാത്ത സഹതാപമാണ് തോന്നിപ്പോവുന്നത്.
കോഴിക്കോട് നടന്ന അര്‍ദ്ധമലയാളിയായ ഒരു അറബിസഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് തുടങ്ങിയ ഒരു പ്രശ്ത്തിന്റെ പേരില്‍ കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ വരിയുടക്കാന്‍ ആശ പൂണ്ടു നടക്കുന്ന-ഉള്ളില്‍ പൂണൂല് ധരിച്ച-കമ്യൂണിസ്റ് നേതാക്കന്മാരും അതിനു ലാല്‍സലാം ചൊല്ലുന്ന സമുദായ-ന്യൂനപക്ഷ തീവ്രവാദികളുമെല്ലാം ഫലത്തില്‍ ചെയ്യുന്നത് കഥയറിയാതെ ആട്ടം കാണുകയാണ്. അരങ്ങില്‍ ആടിത്തീര്‍ത്തവര്‍ക്ക് ആട്ടക്കാശും കാണിക്കയും കിട്ടുമെന്നെങ്കിലും പ്രതീക്ഷിക്കാം; എന്നാല്‍ കളിവിളക്കണയുമ്പോഴുള്ള നെയ്ത്തിരിപ്പുകയുടെ സുഗന്ധമെങ്കിലുമാസ്വദിക്കാന് തരിമൂക്ക് സമ്മതിക്കാത്ത 'സമുദായസ്ഹികൾ' എന്ത് പ്രതീക്ഷിച്ചാണ് സദസ്സിന്റെ ആദ്യ പന്തിയില്‍ തന്നെ സ്ഥാം പിടിച്ചിരിക്കുന്നതെന്നാണ് മസ്സിലാകാത്തത്.
വേറെയാണ് വിചാരമെങ്കില്...
വിവാഹിതരാവാനുള്ള മിനിമം പ്രായം, പെണ്ണിന് 18ഉം ആണിനു 21ഉം ആക്കിക്കൊണ്ട് 2006ലെ ശിശുവിവാഹനിരോധന നിയമത്തിന്റെയും 2008ലെ മാര്യേജ് രജിസ്ട്രേഷന് നിയമത്തിന്റെയും പിന്‍ബലത്തില്‍ സിയസ്കോ യതീംഖായില് ടന്ന വിവാഹത്തിന്റെ മറപിടിച്ച് മുസ്ലിം സ്ഥാപങ്ങളില്‍ നടക്കുന്ന വ്യാപകമായ റെയ്ഡുകളുടെ സാഹചര്യത്തിലാണ് ഒരു പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സാമുദായിക സംഘടകളുടെ യോഗം ചേര്‍ന്നത്. മറ്റെല്ലാ സമുദായങ്ങള്ക്കുമനുവദിച്ചതു പോലെ മുസ്ലിംകള്ക്കും ഭരണഘട അനുവദിച്ച അവരുടെ അവകാശങ്ങള്‍ അംഗീകരിച്ചു കിട്ടണമെന്നും അനിവാര്യ സാചര്യങ്ങളില്‍ വിവാഹിതരാവേണ്ടി വന്നവരുടെ രജിസ്ട്രേഷനിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്നും അങ്ങനെ വിവാഹിതരാവേണ്ടവരുടെ പരിരക്ഷ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നിയതമായ മാര്‍ഗത്തിലൂടെ ഉത്തരവാദപ്പെട്ടവരെ സമീപിക്കണമെന്ന് മാത്രമാണ് പ്രസ്തുത യോഗത്തിലുണ്ടായ തീരുമാനം. എന്നാല്‍ ഈ അഭിപ്രായത്തിന്റെ അരികുപറ്റി ഇസ്ലാമിലെ വിവാഹ സങ്കല്പത്തെക്കുറിച്ചും മുഹമ്മദ് നബിയുടെ ശൈശവ വിവാഹ-വിവാഹമോചനത്തെക്കുറിച്ചും ബഹുഭാര്യത്വത്തിലെ അസമത്വത്തെ കുറിച്ചുമെല്ലാം മൈതാനപ്രസംഗങ്ങള്‍ നടത്തിയും കാളമൂത്രരചനകള് നിര്‍വഹിച്ചും രംഗം കൊഴുപ്പിക്കാനാണ് വിമര്‍ശകര്‍ പതിവുപോലെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഈ അതിക്രമത്തിന്റെ കൂടെ ശയിച്ച് ചൂടും ചൂരും പകരാനാണ് ഭൈമീകാമുകൻമാരായ കുട്ടിരാഷ്ട്രീയക്കാരും, സമുദായത്തിന്റെ പുറമ്പോക്കില്‍ ജീവിക്കുന്ന ന്യൂ നപക്ഷ തീവ്രവാദികളും, പ്രവാചക ചിഹ്നങ്ങളെ വെച്ച് പൌരോഹിത്യം മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട പരാന്നഭോജികളും, 'വേറിട്ടു കേട്ടുവോ എന്നൊച്ച' എന്ന തരത്തില്‍ മുരടക്കുന്ന ബുദ്ധിജീവികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതാകട്ടെ മൂക്കിലെ രോമം കത്രിക്കാന്‍ ശ്രമിച്ച ബാഗ്ദാദിലെ ക്ഷുരകന്റെ കഥപോലെയായി എന്ന് പറയാതിരിക്കാന്‍ വയ്യ.
യഥാര്‍ഥത്തില്‍ ഇവിടെ എന്താണ് പ്രശ്നം? 1890ലെ ഗാര്ഡിയന് ആന്റ് വാട്ട്സ് ആക്ടും 1977ല്‍ മോറാര്‍ജി ദേശായി കൊണ്ടുവന്ന നിയമവുമെല്ലാം ഉണ്ടായിരിക്കുമ്പോള്‍ തന്നെ ഋതുമതിയായ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹപരിരക്ഷ ഉറപ്പു വരുത്തി കൊണ്ടുള്ള നിരവധി കോടതി വിധികള്‍ പലപ്പോഴായി ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യം നിലവിലിരിക്കെ ശിശുക്ഷേമ സമിതിയും വനിതാകമ്മീഷുമെല്ലാം അനാവശ്യമായി മുസ്ലിം സ്ഥാപനങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലിടപെടുന്നതിനെ നിയന്ത്രിക്കാന്‍ ഒരു ഭേദഗതി നിര്‍ദേശിക്കുക മാത്രമാണ് സാമുദായിക സംഘടിതയോഗം ചെയ്തത്. ഇത് പ്രമാണങ്ങളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടേണ്ടുന്ന ഒരു മഹാപാതകമാണെന്ന രൂപത്തിലാണ് വിമര്‍ശകര്‍ ചിത്രീകരിച്ചുകൊണ്ടിക്കുന്നത്.
18ന് മുമ്പോ ഋതുമതിയായികഴിഞ്ഞതിനു ശേഷമോ വിവാഹത്തെ കുറിച്ചാലോചിക്കുന്നതിനെ കുറിച്ച് പുരുഷമേധാവിത്വവും സ്ത്രീ സ്വാതന്ത്യത്തിനെതിരേയുള്ള കടന്നുകയറ്റവുമായി വിശേഷിപ്പിക്കുന്നവര്‍ മസ്സിലാക്കേണ്ടത് വിവാഹത്ത്നു ഇതൊരു നിര്‍ബന്ധഘടകമായി ആരും പരിചയപ്പെടുത്തിയിട്ടില്ല എന്നതാണ്. പൊതുസ്ഥലത്ത് മൂത്രമൊഴിക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയാല്‍ വഴിയേ പോകുന്നവരെല്ലാം അവിടെ കേറി പ്രയാസപ്പെട്ട് മൂത്രമൊഴിക്കേണ്ടതില്ലല്ലോ; മൂത്രമൊഴിക്കല്‍ അനിവാര്യമായാല്‍ അവിടെയേ മൂത്രമൊഴിക്കാവൂ എന്നേ ഇതിര്ഥമുള്ളൂ. പതിനാറില്‍ നിര്‍ബന്ധിച്ച് കെട്ടിച്ചയക്കുന്നതാണ് പ്രശ്നമെങ്കിൽ അത് പതിനെട്ടിലായാലും ഇരുപത്തെട്ടിലായാലും പാടില്ലെന്ന് തന്നെയാണ് ഇസ്ലാമിന്റെ നിയമം. കന്യകയായാലും വിധവയായാലും വധുവാകേണ്ടവളുടെ സമ്മതമില്ലാതെ ഇസ്ലാമില്‍ വിവാഹമില്ല.
ചെറുപ്പത്തിലേ വിവാഹം കഴിക്കുന്നതിന് വിമര്‍ശിച്ച് അവർക്ക് വിദ്യഭ്യാസം നല്‍കാനാണ് ഈ സമയത്ത് സമുദായനേതൃത്വം ശ്രമിക്കേണ്ടത് എന്ന് ഉപദേശിക്കുന്നവര്‍ വിവാഹം വിദ്യഭ്യാസത്തിന്റെ അന്തകാണെന്ന ധാരണയാണ് ആദ്യം തിരുത്തേണ്ടത്. പലപ്പോഴും ഭര്‍ത്താവിന്റെ മെച്ചപ്പെട്ട സാമ്പത്തിക സുസ്ഥിരതയിലേക്കും അതുവഴി ഗുണകരമായ വിദ്യഭ്യാസസാഹചര്യത്തിലേക്കുമായിരിക്കും നവവധു കടന്നുചെല്ലുക. മാത്രമല്ല 18 ആണ് വിദ്യഭ്യാസത്തിന്റെ പൂര്ത്തീകരണമെന്നതിനു എന്ത് പ്രാമാണികതയാണുള്ളത്. ഉപരി പഠനങ്ങള്‍ ഏറിയ പങ്കും 18 വയസ്സ്നു ശേഷമാണ് തുടങ്ങുന്നത് തന്നെ. അല്ലെങ്കില്‍ തന്നെ, സമരവും 'വീരമരണ'വും മരംചുറ്റിപ്രണയവും അറിഞ്ഞുതീര്ത്ത കലാലയാന്തരീക്ഷം തന്നെ വേണം ആധുനികകാലത്ത് അക്കാദമികപഠം കരസ്തമാക്കാന്‍ എന്ന് ചിന്തിക്കുന്നവരില്‍ യുവ സിന്‍ഡിക്കേറ്റ് മെമ്പര്മാരുമുണ്ടെന്നത് ആരെയാണ് അത്ഭുതപ്പെടുത്താത്തത്!പതിനാറിലും പതിനെട്ടിനുമിടക്കുള്ള വിദ്യഭ്യാസ വിടവിന്റെ 'തീവണ്ടിദൂരം' തിട്ടപ്പെടുത്താന്‍ സാഹസപ്പെടുന്ന നവോത്ഥാതേരാളികള് സമുദായത്തിന്റെ വിദ്യഭ്യാസപുരോഗതിക്കായി ചെയ്തതെന്തെന്ന് കൂടി സ്മരിക്കുന്നത് ഇത്തരുണത്തില്‍ നന്നായിരിക്കും. ആരാന്റെ വെള്ളം കോരികളും വിറകുവെട്ടികളുമായിരുന്ന ഒരു സമുദായത്തിന്റെ സംസ്കാരിക നഭസ്സില്‍ ഇന്ന് തലയുയര്‍ത്തി നില്ക്കുന്ന പല വിദ്യാലയഗോപുരങ്ങളും കോഴിക്കോട് യോഗത്തില്‍ പങ്കെടുത്ത ന്യൂനപക്ഷ രാഷ്ട്രീയ-സാമുദായിക സംഘടാ ശക്തിയുടെ വിയര്‍പ്പും പ്രാര്‍ഥനകളുമാണ്. മറിച്ച് വടവൃക്ഷമായ ഈ സ്ഥാപങ്ങള്‍ ഇടക്കാലത്തേക്കെങ്കിലും ഏറ്റുവാങ്ങാന്‍ തയ്യാറായവര്‍ തിരുപ്പതി ചന്തയിലെ കന്നുകാലിക്കച്ചവട ലാഘവത്തോടെ വിദ്യഭ്യാസത്തെ കച്ചവടമാക്കിയവരാണെന്നത് ആര്‍ക്കാണറിയാത്തത്. കുടിയിറക്കപ്പെടുന്നതിലെ പാര്ശ്വവല്ക്കരണത്തെ കുറിച്ച് മുഷ്യാവകാശ പ്രവര്‍ത്തകര്‍ സംസാരിക്കുമ്പോള്‍ അവിടുത്തേക്കുള്ള ഗതാഗത സൌകര്യത്തിന്റെ അലഭ്യതയെ കുറിച്ച് ഇവരെന്തു കൊണ്ട് ശ്രദ്ധിക്കുന്നില്ല എന്ന് മറുചോദ്യം ചോദിക്കുന്നതിലെ സാംഗത്യം മാത്രമേ ഇക്കാര്യത്തിലുള്ളു. തീര്‍ച്ചയായും മുസ്ലിം സമുദായത്തിലെ വിദ്യഭ്യാസരംഗവും സ്ത്രീധന പ്രശ്നവുമെല്ലാം പ്രസക്തവും പരിഹരിക്കപ്പെടേണ്ടതുമായ വിഷയങ്ങളാണ്. പക്ഷെ, അത് ഉയര്‍ത്തിക്കൊണ്ട് വരേണ്ടത് ഗൌരവതരമായ മറ്റൊരു വിഷയം ചര്‍ച്ച ചെയ്യുമ്പോഴല്ല. സ്രഷ്ടാവ് കനിഞ്ഞരുളി നല്കിയ തന്റെ ആയുസ്സിനിടക്ക് ഒരിക്കലെങ്കിലും സമുദായത്തിനു വേണ്ടി വിയര്‍ക്കുകയോ വിറക്കുകയോ ചെയ്യാത്തവരാണ് ഇത്തരം ബാലിശവാദങ്ങളുടെ മുന്‍നിരക്കാര്‍ എന്നതാണ് ഏറെ കൌതുകകരം. സാമുദായികോന്നമത്തിനു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ന്യൂനപക്ഷരാഷ്ട്രീയ നേതാക്കന്മാർ ഗുണപരമായ മൌനം പാലിക്കുമ്പോഴും കലപില ബഹളങ്ങളുണ്ടാക്കുന്ന ഘടത്തിലെ മൂഷികന്മാർ ആരുടെ അജണ്ടകളാണ് ടപ്പാക്കുന്നതെന്ന് അറിയാന്‍ താല്പര്യമുണ്ട്. ഇസ്ലാമി താറടിക്കാായി ഓറിയന്റലിസ്റ് പുസ്തകപ്രസാധനസംഘമായ Random House Australia പ്രസിദ്ധീകരിച്ച "I am Nujood, age 10 ,divorced '' എന്ന ജീവചരിത്രപുസ്തകം കേരള മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ അധോഗതിക്ക് സഹായകതെളിവാക്കാന് മാത്രം 'ബൌദ്ധികോന്നതി' പ്രാപിച്ച സമുദായരാഷ്ട്രീയ മുകുളങ്ങളാണ് നാളത്തെ മുസ്ലിം സാമൂഹികാവസ്ഥയുടെ ജാതകമെഴുതേണ്ടവര് എന്നോര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലം തോന്നിപ്പോവുന്നു. പാത്തുമ്മക്കുട്ടിയില്‍ നിന്ന് ഫാത്വിമയിലേക്കുള്ള മുസ്ലിം സ്ത്രീകളുടെ സാംസ്കാരികപുരോഗതി 'കന്യാപൂ ട്ടി'ലൂടെ കൈവന്നതാണെന്ന മൌഢ്യധാരണ തെളിവായുദ്ധരിച്ച ഇത്തരക്കാരോട് സഹതപിക്കാന്‍ മാത്രമേ നിവൃത്തിയുള്ളൂ.
മ്മള് കൊയ്യ്ണ വയലുകളും...
കമ്യൂണിസത്തിന്റെ വീക്ഷണകോണിലൂടെ മുസ്ലിം സംഘടകളെ വിലയിരുത്തി ഗ്രേഡും ഗ്രേസ് മാര്‍ക്കും നിശ്ചയിക്കുകയും മുസ്ലിം സ്ത്രീകളുടെ വിദ്യഭ്യാസത്തെ കുറിച്ച് കണ്ണീര്‍വാര്‍ക്കുകയും ചെയ്യുന്ന ചിലര്‍ മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് കൂടുതല്‍ +2 സീറ്റുകള്‍ അനുവദിച്ചെന്നാരോപിച്ച് ഗവര്‍ണര്‍ക്ക് കത്തെഴുതുകയും നേടിയ വിജയം കോപ്പിയടിച്ചാണെന്ന് ആരോപിക്കുകയും ചെയ്തവരാണെന്ന വസ്തുത പ്രതിപക്ഷത്തിന്റെ ജന്മദായകമായിക്കിട്ടിയ വിമര്‍ശ വൈകൃതമെന്ന പരിഗണന വെച്ച് വിസ്മരിക്കാം. എന്നാല്‍ ഈയൊരവസ്ഥ മുതലെടുത്ത് ഇതിനെതിരെ സന്ദേശജാഥ തന്നെ പ്രഖ്യാപിച്ചു കളഞ്ഞ പാര്‍ട്ടിയുടെ കുട്ടിരാഷ്ട്രീയക്കാരെ കുറിച്ചെന്താണ് പറയേണ്ടത്! ഇത്തരക്കാര്‍ ആദ്യം നോക്കേണ്ടത് തങ്ങള്‍ ആദര്ശരാഷ്ട്രങ്ങളായി കല്പിക്കുന്ന നാടുകളിലെ വിവാഹപ്രായമാണ്. വികസ്വരങ്ങളെന്നും വികസിതമെന്നും പറയുന്ന രാജ്യങ്ങളടക്കം ലോകത്തെ ഏതാണ്ട് പകുതിയോളം രാജ്യങ്ങളില്‍ വിവാഹത്തിന്റെ പ്രായം 18ന് താഴെയാണ് ഇതില്‍ സമ്പൂര്‍ണ ക്രൈസ്തവ രാജ്യമായ വത്തിക്കാനില്‍ 14ഉം ഹൈന്ദവ രാഷ്ട്രമായ നേപ്പാളില്‍ 16ഉം ജൂതരാഷ്ട്രമായ ഇസ്രായേലില്‍ 16ഉം കമ്യൂണിസ്റ് ആദര്‍ശരാഷ്ട്രമായ പോളണ്ടില്‍ 16ഉം മുതലാളിത്തരാഷ്ട്രമായ അമേരിക്കയിലെ സൌത്ത് കരോളിയില്‍ ഗര്‍ഭിണിയായാല്‍ ഏത് സമയവുമാണ് വിവാഹപ്രായം. വിവാഹപ്രായം കുറച്ചാല്‍ ഇതര രാഷ്ട്രങ്ങള്‍ക്കിടയില്‍ താഴോട്ടു പോവുമെന്ന് വിശ്വസിക്കുന്നവര്‍ക്കായി പ്രധാപ്പെട്ട ചില രാജ്യങ്ങളിലെ വിവാഹപ്രായത്തെ കുറിക്കുന്ന സ്റാറ്റിറ്റിക്സ് സമര്‍പ്പിക്കട്ടെ.
രാജ്യം വയസ്സ്
നേപ്പോള്‍ 16
വത്തിക്കാന്‍ 16
പോളണ്ട് 16
ഇസ്രായേല്‍ 16
കിെയ 16
ജോര്‍ജിയ 16
ഹോംഗോങ്ക് 16
അല്ബിേയ 16
ജര്‍മി 16
റഷ്യ 16
സ്പെയിന് 16
പാകിസ്ഥാന് 16
ബ്രസീല്‍ 16
യു.കെ 16
ആസ്ത്രേലിയ 16
്യൂസിലാന്‍ഡ് 16
മാലി 15
ജൈര്‍ 15
മെക്സിക്കോ 15
ഡെ•ാര്‍ക്ക് 15
്യൂയോര്‍ക്ക് 14
പരാഗ്വെ 14
തന്വിയാണവൾ; കല്ലല്ലിരുമ്പല്ല...
18 തികയാത്തവരുടെ വിവാഹത്തെ എതിര്‍ക്കുന്നവര്‍ പ്രധാമായും ഉന്നയിക്കുന്ന പ്രശ്നം ഈ പ്രായത്തിലെ അവരുടെ ശാരീരികവും മാസികവുമായ പക്വതയില്ലായ്മയാണ്. 16 തികഞ്ഞവര്ക്കാര്ക്കും പക്വതയെത്തിയിട്ടില്ലെന്നും 18 തികഞ്ഞവരെല്ലാം പക്വത പ്രാപിച്ചവരാണെന്നും എന്ത് ശാസ്ത്രീയമാനദണ്ഡത്തിന്റെ പിന്ബലത്തിലാണിവര് സമര്‍ഥിക്കുന്നത്? പെണ്പക്വതയെ കുറിച്ചുള്ള പഠനങ്ങള്‍ മുഴുവന്‍ ചെന്നെത്തുന്നത് ഋതുമതിയാകുന്നതോടെ അവര്‍ പക്വതയിലേക്കെത്തുമെന്നും വിവാഹശേഷം ആദ്യ മാസത്തോടു കൂടി ജീവിതകാഴ്ചപ്പാടുകള്‍ രൂപീകരിക്കുമെന്നുമാണ്. ചെറിയ പ്രായത്തില്‍ തന്നെ ലൈംഗികത ആസ്വദിക്കാനും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമെല്ലാം സ്ത്രീയ്ക്ക് കഴിയുമെന്നാണ് ആധുനികപനഠങ്ങള് വ്യക്തമാക്കുന്നത്. പെറു സ്വദേശിയായ ലിന മെഡിന (Lina Medina ) 1939 മെയ് 14ന് പ്രസവിക്കുമ്പോള്‍ അഞ്ച് വയസ്സും ഏഴ് മാസവുമായിരുന്നു പ്രായം. സോവിയറ്റ് യൂണിയിലെ യെലിസവെറ്റ (Yelizevetta "liza") 1934 ആഗസ്റ് 19നു പ്രസവിക്കുമ്പോള്‍ ആറു വയസ്സും. ഇക്കഴിഞ്ഞ ദിവസം ക്ളാസ് റൂമില്‍ വെച്ച് കലശലായ വേദയെ തുടര്‍ന്ന് ആശുപതിയിലെത്തിച്ച അവിവാഹിതയായ ഒരു പന്ത്രണ്ടുകാരി പ്രസവിച്ചത് നമ്മുടെ സ്വന്തം കേരളത്തിലാണ്.
മാത്രമല്ല, ആണിനെയപേക്ഷിച്ച് സ്ത്രീകളുടെ ലൈംഗികാസ്വാദനകാലം നേരത്തെ തുടങ്ങി നേരത്തെ അവസാനിക്കുന്നതാണെന്നത് വസ്തുതതയാണ്. ഉദാരലൈംഗികതയുടെ കെട്ടകാഴ്ചകളില്‍ നിന്ന് രക്ഷ തേടാന്‍ തങ്ങളുടെ ലൈംഗികാസ്വാദനം നിയതമായിരിക്കണമെന്നും ധാര്മികമായിരിക്കണമെന്നും അഭിലഷിക്കുന്ന ഒരു പെണ്‍കുട്ടിക്ക് വയസ്സിന്റെ ലക്ഷ്മണരേഖ വരയ്ക്കുന്നതല്ലേ യഥാര്‍ഥത്തില്‍ അവകാശിഷേധം? മാത്രമല്ല, പരസ്പരാനുമതിയോടെ ലൈംഗികബന്ധത്തിലേര്പ്പെടാറുള്ള പ്രായപരിധി 18ല്‍ നിന്ന് 16 ആയി കുറച്ചു കൊണ്ടുള്ള ക്രിമിനൽ നിയമ ഭേദഗതി പി.ചിദംബരത്തിന്റെ നേത്രത്വത്തിലുള്ള മന്ത്രിസഭാ സമിതി തീരമാനിച്ചത് 2013 മാര്‍ച്ച് 14 നാണ്. ഇതിന്റെ പ്രാബല്യത്തോട് കൂടി പതിനാറും പതിനേഴും വയസ്സുള്ള ദമ്പതിമാര്‍ ഒരുമിച്ച് ജീവിക്കുന്നത് കണ്ട് കേസെടുക്കാന്‍ ശ്രമിച്ചാല്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റ് ഒളിപ്പിച്ച് വെച്ച് തങ്ങള്‍ ഉഭയകക്ഷി സമ്മതപ്രകാരം മാതാപിതാക്കളില്‍ നിന്ന് ഒഴിഞ്ഞുമാറി താമസിക്കുകയാണെന്ന് പറഞ്ഞ് രക്ഷപ്പെടാനേ ഇനി മുതല്‍ നിവൃത്തിയുള്ളൂ.
25 തികയാതെ യാതൊരു കാരണവശാലും പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കരുതെന്നാണ് 'ചുവപ്പന്‍ പൈങ്കിളികളു'ടെ സെമിനാര്‍ ഉദ്ഘാടം ചെയ്ത് ഒരു വനിതാ ജസ്റിസ് പ്രഖ്യാപിച്ചുകളഞ്ഞത്. വയസ്സ് കുറക്കണമെന്ന് പറഞ്ഞതിലെ അതേ 'മുഷ്യാവകാശ ലംഘനം' ഇപ്പറഞ്ഞതിലും ദര്‍ശിക്കാന്‍ എന്താണ് തടസ്സമെന്നാണ് മസ്സിലാകാത്തത്. ഇവരുടെ മാദണ്ഡമെടുത്ത് വിലയിരുത്തിയാല്‍ ശരാശരി 60-70 വയസുള്ള മുഷ്യകുലത്തില് 25ല്‍ വിവാഹിതരായ ദമ്പതിമാരുടെ മക്കള്‍ക്ക് പ്രായപൂര്‍ത്തിയാവുന്നത് ഏത് പ്രായത്തിലാണ്? ഇളംപ്രായത്തിലുള്ള മക്കളുടെ എന്ത് സേവനമാണ് വാര്‍ധക്യത്തില്‍ ഇവര്‍ക്ക് നേടാനാവുക? കാര്യപ്രാപ്തിയെത്താത്ത മക്കളെ വിട്ടേച്ച് പോകുന്ന അവസ്ഥ വേറെയും. മനുഷ്യനിര്‍മിത നിയമങ്ങളുടെ അപര്യാപ്തതയാണിത് വ്യക്തമാക്കുന്നത്. മാത്രമല്ല, ഇതേ വനിതാ സംഘടനയുടെ നേതൃത്വത്തില്‍ ഏറ്റവും അവസാനം നടന്ന സമരം കുറ്റകൃത്യം ചെയ്യുന്നവരുടെ ശിക്ഷാവിധിക്ക് പ്രായം കുറക്കണമെന്നതിനായിരുന്നു എന്നതാണ് രസകരം. ഡല്‍ഹി പീഡനക്കേസിലെ ഏറ്റവും വലിയ കൊലയാളിക്ക് നിയമം നിശ്ചയിച്ച പ്രായമെത്താന്‍ ദിവസങ്ങള്‍ ബാക്കിയുള്ളത് കൊണ്ട് ജുവൈനല്‍ ഹോമിലേക്കും മൂന്ന് വര്‍ഷത്തെ ശിക്ഷയിലേക്കും ചുരുട്ടിക്കൂട്ടുകയായിരുന്നു എന്നതായിരുന്നു ഈ സമരത്തിന്റെ പശ്ചാത്തലം. ഇവിടെയാണ് ഇസ്ലാമിന്റെ പ്രായപൂര്‍ത്തീ സങ്കല്പം പ്രസക്തമാവുന്നത്. ധാര്‍മികമായി ജീവിക്കുന്നവരുടെ ജീവിതകാമകളെ തൃപ്തിപ്പെടുത്തുന്നു എന്ന് മാത്രമല്ല അധാര്മികര്ക്ക് ശിക്ഷ ഉറപ്പ് വരുത്താനും അത് കാരണമാകുന്നു.
ഋതുമതിയായ ഒരു പെണ്‍കുട്ടിക്ക് തന്റെ ലൈംഗികശമം നിയാമകമായ മാര്‍ഗത്തിലൂടെയാവണമെന്ന് അഭിലഷിച്ചാല്‍ ഭരണകൂടത്തിനും ജുഡീഷ്യറിക്കും എന്ത് പകരം നിര്‍ദേശിക്കാനുണ്ട്? ഉഭയകക്ഷി സമ്മതത്തോട് കൂടെ 16 തികഞ്ഞ ആര്‍ക്കും ബന്ധപ്പെടാമെന്ന ഭരണകൂടനിയമമോ? അതല്ല, ഒത്തുമടുത്തുകഴിഞ്ഞാല് പിന്നെ ഗുഡ്ബൈ ചൊല്ലിപ്പിരിയുന്ന മുതലാളിത്ത സമവാക്യങ്ങളോ അതുമല്ലെങ്കില്‍ ആര്‍ക്കാരുമായി രമിക്കാം; നാഭീ-നാള ബന്ധമില്ലെങ്കില്‍ എന്ന എപ്പിക്യൂറിയസ് സിദ്ധാന്തമോ? ഏതാണ് ഇസ്ലാം മുന്നോട്ട് വെയ്ക്കുന്ന പ്രായോഗിക നിയമങ്ങളേക്കാള്‍ പ്രസക്തമായത്?
നസ്ത്രീ സ്വാതന്ത്യ്രമര്‍ഹതി...
18 തികയാത്തവരുടെ ചര്‍ച്ച കൊടുമ്പിരി കൊള്ളുമ്പോള്‍ മതവരമ്പിലിരുന്ന് കളി പറയുന്ന ചില പ്രസിദ്ധീകരണങ്ങളുണ്ടായിരുന്നു, മലയാളത്തില്‍. ശൈശവ വിവാഹമെന്നത് ഇസ്ലാമിനെ തല്ലാനുള്ള ഒരു വടി മാത്രമായി മസ്സിലാക്കിയ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ പ്രതിനിധീകരിക്കുന്ന മതത്തിന്റെ ദര്ശമെന്താണ് മേല്‍ വിഷയത്തില്‍ എന്നുകൂടി നോക്കുന്നത് നന്നായിരിക്കും.
ഹൈന്ദവര്‍ക്കിടയില്‍ വേദകാലം മുതല്ക്കേ ഒരു ആചാരമായി ഇതു നിലനിന്നിരുന്നു എന്നതാണ് ചരിത്രഗ്രന്ഥങ്ങള്‍ നല്കുന്ന സാക്ഷ്യം. "വേദകാലം മുതല്ക്കേ ഇവിടെ ശൈശവ വിവാഹങ്ങള്‍ ആചാരമായിത്തീര്‍ന്നു. മേല്‍ ജാതിക്കാരായ ഒരു ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം പ്രായപൂര്‍ത്തിയായ ഒരു പുത്രി അവിവാഹിതയായി നില്‍ക്കുന്നതില്‍പരം അവമതിയില്ല. അങ്ങനെ സംഭവിച്ചാല്‍ ഹിന്ദുമത വിശ്വാസപ്രകാരം അവളുടെ പൂര്‍വികരുടെ മൂന്ന് തലമുറക്ക് അതിന്റെ ശാപമേല്ക്കും. മുസ്മൃതിയിലെ നിയമങ്ങള്‍ അനുസരിച്ച് ഒരു ഗൃഹനാഥൻ തന്റെ മകള്‍ക്ക് എട്ട് വയസ്സാവും മുമ്പ് അവളെ ഇരുപത്തിനാലുകാരായ ഒരു യുവാവിനു വിവാഹം ചെയ്തു കൊടുക്കണം, പെണ്‍കുട്ടികള്‍ക്ക് വയസ്സ് പന്ത്രണ്ടായാല്‍ ഒരു മുപ്പതുകാര് വേണം വിവാഹം ചെയ്തുകൊടുക്കുവാന്‍.'' (ലൈംഗികജീവിതം പേജ്: 10, കരുണാകരന് നായര്‍)
16ന്റെ മറവില്‍ മുഹമ്മദ്ബിയുടെ ശൈശവ വിവാഹത്തെ കളിയാക്കി ലേഖമെഴുതിയ ക്രൈസ്തവപ്രസാധകര് മസ്സിലാക്കേണ്ടത് തങ്ങള്‍ ദൈവപുതായി സങ്കല്പിക്കുന്ന യേശുവിന്റെ മാതാവ് മറിയമി ജോസഫ് കല്യാണം കഴിക്കുന്നത് പന്ത്രണ്ടാം വയസ്സിലാണ് എന്നും അന്ന് ജോസഫിന് തൊണ്ണൂറ് വയസ്സായിരുന്നു പ്രായം എന്നും എഴുതി വെച്ചത് കാത്തോലിക്ക് എന്‍സൈക്ളോപീഡിയ (www.newadvert.org/cathen/08504a.htm)യാണ് എന്ന വസ്തുതയാണ്. ഇന്ത്യയുടെ രാഷ്ടപിതാവ് ഗാന്ധിജി കസ്തൂര്‍ബയെ വിവാഹം കഴിക്കുമ്പോള്‍ രണ്ടുപേരുടെയും പ്രായം പതിമൂന്നായിരുന്നു എന്നതും ഇതോടൊന്നിച്ച് കൂട്ടി വായിക്കുക.
എന്തൊക്കെയായാലും ഇതരസമുദായത്തിന്റെ അപ്രീതിയേക്കാള്‍ മുസ്ലിം സാമുദായിക സംഘടകളെ വേദനിപ്പിച്ചത് അകത്തുള്ള കോടാലിക്കൈകളുടെ 'അറക്കലെ ബീവി തുപ്പിയ ആനകളെ' കുറിച്ചുള്ള പ്രതികരണങ്ങളാണ്. അല്ലെങ്കിലും പര്ദാവിമര്ശത്തില് അഹങ്കരിക്കുകയും മുസാഫര്‍ സന്ദര്‍ശത്തില്‍ അഭിരമിക്കുകയും ചെയ്യുന്ന നേക്കളില് നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കരുതല്ലോ. സംവരണക്വാട്ടയില്‍ അഡ്വക്കറ്റായി, മുസ്ലിം സംവരണത്തെ സ്ഥിരമായി വിമര്‍ശിക്കുന്ന മലപ്പുറം സഖാവി പോലെ ആയ കാലത്ത് പതിനാറുകാരിയെ കല്യാണം കഴിച്ച് ഇപ്പോള്‍ വിവാഹവിമര്ശവുമായി നടക്കുന്ന ചാനല്‍ പ്രണയിനികളോടും തന്റെ രണ്ട് പെണ്മക്കളെയും പതിട്ടിന് മുമ്പ് വിവാഹം കഴിച്ചു കൊടുത്ത് ഒടുക്കം തിരിഞ്ഞുകൊത്തുന്ന 'മുടിയന്മാ'രായ പുരോഹിതരോടുമെല്ലാം ഒറ്റ വാചകത്തില്‍ പറയാറുള്ളത് സാമുദായിക മുസ്ലിം കേരളത്തിന്റെ പ്രബുദ്ധതയില്‍ മാത്രമേ ഇപ്പോള്‍ ആള്‍താമസം കൂടുതലുള്ളൂ; കുപ്പത്തൊട്ടി എന്നെത്തേയും പോലെ കാലിയാണ് എന്ന കാര്യമാണ്.
Sunday, October 13, 2013
സംഘടന നേതാക്കളുടെ കാലിനടിയില്‍ ബുദ്ധി പണയപ്പെടുത്താത്തവരോട് സ്നേഹപൂര്‍വ്വം....
പ്രിയ സഹോദരന്മാരേ, അസ്സലാമുഅലൈക്കും
വളരെ അപകടകരമായ അവസ്ഥയിലാണ് ഇന്ന് നമ്മുടെ പണ്ഡിതന്മാര് വന്നെത്തിയിരിക്കുന്നത്.
ജിന്നുകളും, മലക്കുകളും പ്രാര്‍ത്ഥന കേള്‍ക്കുമെന്ന് വാദിക്കുന്നതിലൂടെ കായക്കൊടിയും,അനസും, ചാരന് മുസ്ലിയാരുമൊക്കെ ലക്ഷ്യമിട്ടിരിക്കുന്നത് എന്തായിരുന്നാലും ശരി അത് ഖുര്ആനിന്റ വചനങ്ങള്‍ക്ക് വ്യക്തമായ എതിരാണെന്ന് ഏത് സാധാരണക്കാര്‍ക്കും മനസ്സിലാവുന്ന ഒരു യാഥാര്‍ത്ഥ്യമാണ്
ഖുര്‍ആന്‍ പറയുന്നു (സൂറ. 38أل عمران
سورةابراهيم
അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവര്‍ കേള്‍ക്കും പക്ഷെ ഉത്തരം നല്‍കില്ല എന്നല്ല ഖുര്‍ആന്‍ പറയുന്നത് മറിച്ച് ആ പ്രാര്‍ത്ഥനയെ തൊട്ടു അവര്‍ അശ്രദ്ധരെന്നാണ് ഖുര്‍ആന്‍ പറയുന്നത്
ചിന്താശക്തി നഷ്ടപ്പെടാത്ത ,മുജാഹിദ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന, ഈ ആദര്‍ശം തോളിലേറ്റുന്ന എന്റെ മാന്യ സുഹ്രുത്തേ ചുവടെ കാണുന്ന ക്ലിപ്പ് ഒന്ന് കേട്ട് നോക്ക്.... എന്നിട്ട് സ്വന്തം മനസ്സിനോട് ഒന്ന് ചോദിച്ചു നോക്കൂ.... നാം ഇവരെ അനുകൂലിച്ച് നമ്മുടെ പരലോകം നഷ്ട്ടപ്പെടുത്തണോ? അതൊ ഇവരുടെ കപടവലയില്‍ നിന്ന് നമ്മുടെ ആദര്‍ശ ബന്ധുക്കളെ രക്ഷപ്പെടുതാണോ?
https://www.youtube.com/watch?feature=player_embedded&v=VajBMH-7ECw
ബുദ്ധി സംഘടന നേതാക്കളുടെ കാലിനടിയില്‍ പണയപ്പെടുത്താത്തവരെ ചിന്തിക്കൂ....... എന്തിനീ ശിര്‍ക്കന്‍ വാദം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കണം....?
അല്ലാഹു മാത്രമേ പ്രാര്‍ത്ഥന കേള്‍ക്കൂ എന്നാണ് ഇത്രയും കാലം നാം പ്രബോധനം ചെയ്തത്. പ്രാര്‍ത്ഥന അല്ലാഹു അല്ലാത്തവര്‍ (ജിന്നും,മലക്കും,മഹാത്മാക്കളും) പ്രാര്‍ത്ഥന കേള്ക്കുംഎന്നത് അല്ലാഹുവിന്റെ വിശേഷണത്തില്‍ പങ്കുചേര്ക്കലല്ലാതെ മറ്റെന്താണു.
ജിന്നിനേയും,മലക്കിയും പ്രാര്‍ത്ഥിക്കുന്ന, പ്രവാചകനോട് പ്രാര്‍ത്ഥിക്കുന്ന , മഹാത്മാക്കളോട് പ്രാര്‍ത്ഥിക്കുന്ന മുസ്ലിം നാമധാരികളായ പുരോഹിത വര്‍ഗം..... അതിനു തെളിവ് തേടി നടക്കുന്ന, ആയത്തും,ഹദീസും ദുര്‍വ്യാഖ്യാനിക്കുന്ന പുരോഹിത വര്‍ഗം.... അവരുടെ വാദം ശരിയാണെന്ന് സ്ഥാപിക്കാനാണോ കായക്കൊടിയും,അനസും, ചാരന് മുസ്ലിയാരുമൊക്കെ ലക്ഷ്യമിട്ടിരിക്കുന്നത്. .... അതല്ല പുതുതായി വല്ല വഹ്യും കോക്കസ് നേതാക്കന്മാര്ക്ക് ലഭിച്ചോ? , CD ടവറില്‍ ജിബ്രീല്‍ ഇറങ്ങിയോ?
ചിന്താശക്തി നഷ്ടപ്പെടാത്ത ,മുജാഹിദ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന, ഈ ആദര്‍ശം തോളിലേറ്റുന്ന എന്റെ മാന്യ സുഹ്രുത്തേ മുകളില്‍ കാണുന്ന ക്ലിപ്പ് ഒരു തവണ കൂടി കേട്ട് നോക്ക്.... എന്നിട്ട് സ്വന്തം മനസ്സിനോട് ഒന്ന് ചോദിച്ചു നോക്കൂ.... നാം ഇവരെ അനുകൂലിച്ച് നമ്മുടെ പരലോകം നഷ്ട്ടപ്പെടുത്തണോ? അതൊ ഇവരുടെ കപടവലയില്‍ നിന്ന് നമ്മുടെ ആദര്‍ശ ബന്ധുക്കളെ രക്ഷപ്പെടുതാണോ?
ബുദ്ധി സംഘടന നേതാക്കളുടെ കാലിനടിയില്‍ പണയപ്പെടുത്താത്തവരെ ചിന്തിക്കൂ....... എന്തിനീ ശിര്‍ക്കന്‍ വാദം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കണം....?
അല്ലാഹു മാത്രമേ പ്രാര്‍ത്ഥന കേള്‍ക്കൂ എന്നാണ് ഇത്രയും കാലം നാം പ്രബോധനം ചെയ്തത്. പ്രാര്‍ത്ഥന അല്ലാഹു അല്ലാത്തവര്‍ (ജിന്നും,മലക്കും,മഹാത്മാക്കളും) പ്രാര്‍ത്ഥന കേള്ക്കുംഎന്നത് അല്ലാഹുവിന്റെ വിശേഷണത്തില്‍ പങ്കുചേര്ക്കലല്ലാതെ മറ്റെന്താണു.
ജിന്നിനേയും,മലക്കിയും പ്രാര്‍ത്ഥിക്കുന്ന, പ്രവാചകനോട് പ്രാര്‍ത്ഥിക്കുന്ന , മഹാത്മാക്കളോട് പ്രാര്‍ത്ഥിക്കുന്ന മുസ്ലിം നാമധാരികളായ പുരോഹിത വര്‍ഗം..... അതിനു തെളിവ് തേടി നടക്കുന്ന, ആയത്തും,ഹദീസും ദുര്‍വ്യാഖ്യാനിക്കുന്ന പുരോഹിത വര്‍ഗം.... അവരുടെ വാദം ശരിയാണെന്ന് സ്ഥാപിക്കാനാണോ കായക്കൊടിയും,അനസും, ചാരന് മുസ്ലിയാരുമൊക്കെ ലക്ഷ്യമിട്ടിരിക്കുന്നത്. .... അതല്ല പുതുതായി വല്ല വഹ്യും കോക്കസ് നേതാക്കന്മാര്ക്ക് ലഭിച്ചോ? , CD ടവറില്‍ ജിബ്രീല്‍ ഇറങ്ങിയോ?
ചിന്താശക്തി നഷ്ടപ്പെടാത്ത ,മുജാഹിദ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന, ഈ ആദര്‍ശം തോളിലേറ്റുന്ന എന്റെ മാന്യ സുഹ്രുത്തേ മുകളില്‍ കാണുന്ന ക്ലിപ്പ് ഒരു തവണ കൂടി കേട്ട് നോക്ക്.... എന്നിട്ട് സ്വന്തം മനസ്സിനോട് ഒന്ന് ചോദിച്ചു നോക്കൂ.... നാം ഇവരെ അനുകൂലിച്ച് നമ്മുടെ പരലോകം നഷ്ട്ടപ്പെടുത്തണോ? അതൊ ഇവരുടെ കപടവലയില്‍ നിന്ന് നമ്മുടെ ആദര്‍ശ ബന്ധുക്കളെ രക്ഷപ്പെടുതാണോ?
ഇനി കെ.എന്‍.എം.ജനറല്‍ സെക്രെട്ടറി എ.പി. അബ്ദുള്‍ഖാദര്‍ മൌലവി പ്രതികരിക്കുന്നത് നോക്കൂ
ലബ്ബ ധാരിമിയും വിവാദങ്ങളും -യഥാര്ത പ്രതി കായക്കൊടി
ലബ്ബ ധാരിമിയുമായുള്ള സംവാദ നാടകം കഴിഞ്ഞു ...മുജാഹിധുകല്ക്ക് ഒരു ബന്ധവും ഇല്ലാതിരുന്ന കോക്കസ് -ദാരിമി സംവാദം അല്ല വ്യവസ്ഥ മുമ്പ് നടന്ന ചില സത്യങ്ങളെ പുറത്തു കൊണ്ട് വന്നു ...ഇത് വരെ ലബ്ബ ധാരിമിയെ വിളിച്ചു ക്ലിപ്പുണ്ടാക്കി അത് മുജാഹിധു കളുടെ മേല ആരോപിക്ക്ലായിരുന്നു കായക്കൊടി മുരീധുമാരുടെ പ്രധാന ജോലി ...
ഈ സംവാദത്തിനു എത്രെയോ മുമ്പ് തന്നെ അദ്ധേഹത്തിന്റെ വാദം അദ്ധേഹത്തിന്റെ മാത്രം ആണ് എന്ന് മുജാഹിധുകളും അദ്ദേഹം തന്നെയും പറഞ്ഞതോടെ കോക്കസ് തട്ടിപ്പിന്റെ ചീട്ടു കീറി ...
പക്ഷെ അല്ലാഹു അല്ലാത്തവർ പ്രാര്‍ത്ഥന കേള്‍ക്കും എന്നാ പച്ച ശിര്‍ക്ക് മുജാഹിധു കേരളത്തോട് ഒരു ഉളുപ്പും ഇല്ലാതെ വിളമ്പിയ കായക്കൊടി സഖാഫി ,kju വില ഒരു ല്വഹീഫായ ഹദീസ് ചര്‍ച്ച ചെയ്യണം എന്ന് ആദ്യമായി ആവശ്യപെട്ടു മുജാഹിധു കളെ തമ്മിൽ തല്ലിക്കാൻ വടി പാകപെടുത്തി കൊടുത്ത ഈ ഹനീഫ കായക്കൊടി തന്നെ തന്റെ ജീവിതത്തിലെ കപടതക്ക് പുതിയ ഒരു തെളിവ് കൂടി പുറത്തു വിട്ടിരിക്കുന്നു ....
-ലബ്ബ ധാരിമിക്ക് ഈ പിഴച്ച വാദങ്ങൾ ഉണ്ട് എന്ന് ഇയാള്‍ക്കു പണ്ടേ അറിയാം -ഏതു ഈ കായക്കൊടി മുജാഹിധു പള്ളി പൂട്ടി താക്കോൽ കൊടുക്കാം ek സുന്നികല്ക്ക്എന്ന് കായക്കൊടി പ്രസഗിക്കുന്നതിനും മാസങ്ങൾ മുമ്പ് ജിശാൻ മാഹി എന്നാ കരന്തൂരി ക്ലിപ്പ് വീര്നനും കായക്കൊടിയുമായി പല രഹസ്യങ്ങളും പങ്കു വെക്കുകയും ചെയ്യുന്ന ആൾ ഈ വാദം ലബ്ബ ദാരിമി പറയുന്ന ഭാഗം ക്ലിപ്പായി ഹനീഫ കയക്കൊടിക്ക് അയച്ചു കൊടുത്തു എന്ന് കായക്കൊടി തന്നെ പറയുന്നു ...
-ഇവര്‍ക്ക് തന്നെ ജിശാൻ ഇത് അയച്ചു കൊടുക്കണം എങ്കിൽ എന്ത് ബന്ധമാണ് ജിശാനും ഈ കയക്കൊടിയും തമ്മിൽ ഉള്ളത് ..മുജാഹിധു സമ്മേളനത്തിൽ hussain സലഫിയെ പൂട്ടാൻ നിശ്ചയിച്ച പദ്ധതികൾ ഓരോന്നായി ജിഷാനുമായി കായക്കൊടി പങ്കു വെക്കുന്ന കൂട്ടത്തിൽ ജിശാൻ നമ്മൾ തമ്മിൽ നല്ല ബന്ധം അല്ലെ എന്ന് കയക്കൊടിയോടു ചോദിക്കുന്നതും ..ചിരിച്ചു കൊണ്ട് കായക്കൊടി അത് സംമാതികുന്നതും കാണാം ...
അപ്പോൾ ഈ ജിഷനുമായി നല്ല ബന്ധമുള്ള ഈ കായക്കൊടി സഖാഫി (അല്ലാഹു അല്ലാത്തവരും പ്രാര്‍ത്ഥന കേള്‍ക്കും എന്നാ വാദം മുജാഹിധുകളിൽ ആദ്യമായി പറഞ്ഞ 3 പേരില്‍ ഒരാളാണ് ഇയാളും എന്നതിനാൽ ഇത് പറയുന്ന സഖാഫിമാരുമായി ആയിരിക്കും ബന്ധം എന്നത് കൊണ്ടാണ് അങ്ങിനെ പറഞ്ഞത് )..ലബ്ബ ധാരിമിക്ക് ഈ വാദം ഉണ്ട് എന്ന് അറിയുന്നത് ഏകദേശം 2010 ഇൽ ആണ് ..അതിനു ശേഷം ചുരുങ്ങിയത് ഒരു 800 ദിവസം എങ്കിലും കടന്നുപോയില്ലേ ..കായക്കൊടി ആരോട് എങ്കിലും ഇത് പറഞ്ഞുവോ ..ഇയാളെ തിരുത്താൻ ശ്രമിച്ചോ ...ഇയാളുടെ വീട്ടില്‍ പോയോ ...ഇല്ല ....മിണ്ടാതെ ഇരുന്നോ ...ഇല്ല ...
സാക്ഷാൽ ഖുരാഫികലുമായി നടക്കുന്ന സംവാദത്തിൽ ഇദ്ദേഹത്തെ കൊണ്ട് വിഷയം അവതരിപിച്ചു ...മുജാഹിധു പ്രസ്ഥാനത്തിന് ഔദ്യോഗിക വിഷയാവതരം നടത്തിയത് ലബ്ബ ദാരിമി ...നടത്തിച്ചതോ അനസും ഹനീഫയും ...മണിക്കൂറുകൾ സ്റ്റേജിൽ ഇരുത്തി ..കൂടെ ഇരുന്നു ...സംവാദം തുടങ്ങുന്നതിനു മുമ്പും ,നടക്കുമ്പോഴും ,കഴിഞ്ഞ ശേഷവും ആശയ കുഴപ്പ ആശാൻ കായക്കൊടിക്ക് അറിയാം (മറ്റു മുജാഹിധുകല്ക്ക് ഒന്നും ഇത് അന്ന് അറിയില്ല )ലബ്ബ ഭാരിമിക്ക് ഈ വാദം ഉണ്ട് എന്ന് ...എന്തെ ഒരക്ഷരം മിണ്ടാതെ പോയി ...ശരിയാവും എന്ന് കരുതിയിട്ടു ആണോ ...എങ്കിൽ സംവാദ തലേന്ന് അനസും ഹനീഫയും ഈ ലബ്ബ ധാരിമിയുടെ വീട്ടില്‍ പോയി എത്ര നേരം ഇരുന്നിട്ടുണ്ട് ,,വിഷയം അവതരിപ്പിക്കാൻ അദ്ദേഹവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട് ..അപ്പോൾ പറഞ്ഞോ ...പിന്നെ എന്തിനാണ് കായക്കൊടി അന്നൊന്നുമില്ലാത ഒന്ന് ഇപ്പോൾ ..അന്ന് തന്നെ ഇയാള്‍ക്കു ഇങ്ങിനെ വാദമുണ്ട് എന്ന് താങ്കള്‍ മാത്രം അറിഞ്ഞപ്പോൾ മൂടി വെച്ച് എന്ന് പറയുമ്പോൾ ഈ തൌഹീധിനോട് എന്ത് ബാധ്യത ആണ് താങ്കൾക്കു ഉള്ളത് ...
ശരി പിന്നീട് വല്ലപ്പുഴയിൽ tp അബ്ദുള്ള കോയ മദനി എന്ന kNM ന്റെ മുന്‍ പ്രസിടണ്ട് ഉധ്ഗാടനവും സാക്ഷാൽ അബ്ദു റഹ്മാൻ സലഫി സമാപന പ്രസംഗവും നടത്തിയ പരിപാടിയിലെ മുഖ്യ പ്രാഭാഷകരിൽ ഒരാള്‍ ഈ ലബ്ബ ദാരിമി ...അന്നും ഇയാള്‍ക്കു ഈ വാദം ഉണ്ട് എന്ന് ഹനീഫ കയക്കൊടിക്ക് അറിയില്ലേ ...എന്തെ മിണ്ടിയില്ല ...
മുവാറ്റുപുഴ സംവാദം കഴിഞ്ഞു എത്ര തവണ അനസ് ഇധെഹവുമായി ഫോണിൽ സംസാരിക്കുകയും ,ഇദ്ദേഹത്തെ വശത്താക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട് ..അന്നൊക്കെ ഇദ്ദേഹത്തിനു ഈ വാദം ഉണ്ട് എന്ന് അനസിനും അറിയില്ലേ ....എന്തെ അദ്ധേഹത്തെ നന്നാക്കാൻ പോകാഞ്ഞത് ...അത് ശരി സ്വന്തം വാദം എന്ന് പറഞ്ഞു സംവാദത്തിനു ഇരിക്കുമ്പോൾ അത് ആരാന്റെ മേലെ കെട്ടിവെക്കാൻ ഈ കാണിക്കുന്ന കാപട്യമുണ്ടല്ലോ അത് ഏതായാലും മുജാഹിധുകളുടെ അടുത്ത് ചിലവാകില്ല ...ഒര്മയിരിക്കട്ടെ ....
3 വര്‍ഷം ഒരു കാര്യ മറിഞ്ഞു കൂടെ കൂട്ടി സംവാദത്തിൽ വരെ വിഷയാവതരണം കൊടുത്തു കണ്ണിയായി കൂടെ കൊണ്ട് നടന്നിട്ട് ഇപ്പോൾ അന്ന് തന്നെ ഈ കായക്കൊടി അറിഞ്ഞതും കേട്ടതുമായ വാദങ്ങൾ അധെഹതിനുണ്ട് എന്ന് പറഞ്ഞു അത് മുജാഹിധുകളുടെ മേല കെട്ടിവെക്കേണ്ട ...മുഴുവൻ ഉതരവാധിത്വവും ഇത് ആദ്യം അറിഞ്ഞ കയക്കൊടിക്ക് തന്നെയാണ് ...അന്ന് തിരുതനമായിരുന്നു ഈ ആധാർഷതോട് സ്നേഹം ഉണ്ടായിരുന്നു എങ്കിൽ ..അല്ലെങ്കിലും ഈ കയക്കൊടിക്ക് എന്ത് ആദര്‍ശ സ്നേഹമാണ് ഉള്ളത് ...പുളിക്കൽ ലൈറ്റ് എക്സിബിഷനിൽ ഇയാൾ സുന്നത്തിന്റെ പ്രാധാന്യം പറയാൻ വന്നു ,ഞാൻ നിഹ്മതുല്ലയെ വിമര്ഷിക്കാൻ ആണ് വന്നത് എന്നും മറ്റും പറഞ്ഞു ,മിണ്ടാതെ പോയ ആളാണ് ..പണ്ട് 4 ചാരന്മാർ എന്ന് kju ആധർഷ വശ്ലീകരണത്തിൽ നിലമ്പൂരിൽ പ്രസംഗിച്ച ഇയാൾ ഈ ചാരന്മാരിൽ പ്രമുഗനായ ഹാരിസ് ചെരൂരിന്റെ കൂടെ കാസർക്കോട് മുഖാമുഗം നടത്തും ..ഈ കായക്കൊടി തന്നെ ഏറ്റവും വലിയ ആഖ്ലാനി എന്ന് പറഞ്ഞു നടന്ന ഡോ..മുഹമ്മദ് കുഞ്ഞിയുടെ കൂടെ പയ്യാന്നൂർ പരിപാടിക്ക് പോകും ...
ഭാഖവിയുടെ കൂടെ കൊണ്ടോട്ടിയിൽ ഉണ്ടാവും ...സിധീക്കിന്റെ കൂടെ തലശ്ശേരിയിൽ പോകും ,...ലബ്ബയുടെ കൂടെ മുവാട്ടുപുഴയിൽ പോകും ...അപ്പോഴൊക്കെ ഇയാള്‍ക്കു അറിയാം ഇവരൊക്കെ നിഷേധികളിൽ ചിലരും ആധ്ര്ഷത്തിൽ നിന്ന് തെറ്റിയവരും ആണ് എന്ന് ...ഇദ്ദേഹത്തിന്റെ കക്ഷിയുടെ ആളാണ് എങ്കിൽ പിന്നെ എന്ത് കൊപ്രാട്ടി കാട്ടിയാലും ഇയാൾ ന്യായീകരിക്കും ...എടവന്ന കൌണ്‍സിൽ cd യെ കുറിച്ച് നേരിട്ട് പരാതി പറഞ്ഞ ആളാണ് അനസ് ..അയാള്‍ നിഷേധിക്കട്ടെ തെളിവ് ഞങൾ തരാം ...പിന്നെ ഈ cd ഞങ്ങൾ തന്നെ റെക്കോർഡ് ചെയ്തത് ആണ് എന്ന് പറഞ്ഞു പ്രസങ്ങിക്കുനതും ഈ അനസും കയക്കൊടിയും തന്നെ ...കാപട്യം എന്ന് പറഞ്ഞാൽ കപടന്മാർ തൊട്ടു പോകും ..അത് കൊണ്ട് ഇതിന്റെ കായക്കൊടിസം എന്ന ഒറ്റ വാക്കിൽ പറഞ്ഞാൽ അതിലും നല്ല വാക്ക് ഇതിനു കിട്ടില്ല ......
cd ടോവേരിൽ മുഴുവൻ വിഷ പാമ്പുകളുടെയും(കടപ്പാട് -കായക്കൊടി ) മുന്നില്‍ വെച്ച് അങ്ങോട്ടും ഇങ്ങോട്ടും ആധർഷ യുദ്ധം നടത്തിയ ഹാരിസ് ചേരൂർ ഈ കയക്കൊടിയുടെ അടുത്ത ആളാണ് ..ഇയാളെ കുറിച്ച് മുനീര്‍ മദനി പറഞ്ഞു നടന്നിരുന്നത് ഇയാൾ പക്കാ ചെകനൂരി ആണ് എന്നാണു ..ഞമ്മാടെ ആളാണോ പിന്നെ അവൻ എന്തായാലെന്ത് ...ഇതേ നിലപാട് ആണ് കയക്കൊടിക്ക് ഏതു വിഷയത്തിലും ഉള്ളത് ...
അല്ലാഹു അല്ലാത്തവർ പ്രാര്‍ത്ഥന കേള്‍ക്കും എന്ന കയക്കൊടിയുടെ വാദം പച്ച ശിര്ക്കാന് എന്ന് AP പറഞ്ഞില്ലേ ,അതെ അഭിപ്രായം ഉള്ള എത്ര പേര് നിങ്ങളുടെ കൂടെ ഉണ്ട് ...എന്നിട്ടെന്തേ കയക്കൊടിയെ തിരുതാത്തത് ...യഥാർത്ഥത്തിൽ സ്വന്തം അഭിപ്രായം പറഞ്ഞു നടക്കുന്ന ,ഞാനുമായി ആര്‍ക്കും ബന്ധമില്ല എന്ന് പറഞ്ഞു നടക്കുന്ന ലബ്ബയെക്കാൾ അപകടകാരി പ്രസ്ഥാനത്തിന്റെ വക്താവായി അതിന്റെ സ്റ്റേജിൽ ,അതിന്റെ ആളായി വിഷയം അവതരിപിച്ചു പച്ച ശിര്‍ക്ക് ,അല്ലാഹുവിന്റെ സിഫതിൽ പറഞ്ഞ കായക്കൊടി ആണ് അപകടകാരി ....കാരണം ഒന്നും ലബ്ബയുടെ സ്വന്തം അഭിപ്രായമായി ആളുകള്‍ കാണുന്നു ..മറ്റേതു സുന്നികലെക്കാൾ മോശമായി ..അല്ലാഹു അല്ലാത്തവർ പ്രാര്‍ത്ഥന കേള്കില്ല എന്നതിനാണ് നിങ്ങൾ ആയതു ഒതെണ്ടത് എന്ന് വരെ പുളിക്കളിൽ പറഞ്ഞ തൗഹീധിന്റെ ബാല പാഠം പോലും അറിയാത്ത ഈ കയക്കൊടിയാൻ സുല്ലമിയാണ് അതിനേക്കാൾ വലിയ അപകടകാരി ...കാരണം അയാള്‍ സംസാരികുന്നത് ഒരു വിഭാഗത്തെ പ്രതിനിതീകരിച്ചാണ് ...പ്രാര്‍ത്ഥന കേള്‍ക്കും എന്ന വിഷയത്തിൽ കായക്കൊടി പറഞ്ഞത് ഒരു കാരണവശാലും ധീനല്ല എന്ന് രഹസ്യമായി പറയുന്ന നിരവധി ആളുകളുടെ പേര് വേണമെങ്കിൽ നമുക്ക് ഹാജരാക്കാം ...പക്ഷെ അന്തമായ പക്ഷ പാതിത്വം കൊണ്ട് അത് പുറത്തു പറയുന്നില്ല എന്ന് മാത്രം ....
അതുകൊണ്ട് പിന്നെ ലബ്ബ ദാരിമി ഇപ്പോൾ എന്ത് പറഞ്ഞാലും അതിനു മുജാഹിധുകലുമായി ഒരു ബന്ധവും ഇല്ല ..ഉള്ള ബന്ധം ഇത് ആദ്യമേ അറിയുകയും മിണ്ടാതെ ഇരിക്കുകയും സംവാദത്തിൽ സ്വന്തം കൂടെ ഇരുത്തി വിഷയാവതരം നടത്തിച്ചു ,പിന്നെ മൂട്ടിൽ കൂടിനടന്നു ,ഫോണിൽ വിളിച്ചു വശത്താക്കാൻ നോക്കി നടന്ന്വര്ക്കാന് ..അധെഹാവുംമായി യോജിക്കാവുന്ന വിഷയത്തിൽ യോജിക്കുന്നു ..വിയോജികുന്ന വിഷയത്തിൽ മുഖം നോക്കാതെ ആളെ നോക്കാതെ ഞങ്ങൾ തുറന്നു പറയുന്നു ...
അല്ലാഹു അല്ലാത്തവർ ദുഅ കേള്‍ക്കും എന്ന് പറയുന്ന നാസര്‍ സുല്ലമി ,കായക്കൊടി സുല്ലമി ,അനസ് മുസ്ലിയാർ എന്നിവരും അല്ലാഹുവിന്റെ സ്രിഷിടികളിൽ നിന്നും അബൗധികമായി ഗുണമോ ദോഷമോ വരാം എന്ന് വിശ്വസിക്കുന്ന കൊക്കാസ് കൂടാരത്തിലെ അബൗധിക വാദികളും ...ഇയാക്ക നസ്തഹീം എന്നതിൽ മനുഷ്യര്‍ ഒഴിവാണ് എന്ന് പരഞ്ഞവരുമായും യോജിക്കാവുന്നതും വിയൊജിക്കാവുന്നതുമായ കാര്യങ്ങൾ ഉണ്ട് ..വിയോജിപ്പുള്ള കാര്യങ്ങളിൽ സ്വന്തം ആൾ ആണ് എങ്കിൽ മിണ്ടാതെ കൂടെ കൂട്ടി അയാളോടൊപ്പം വേദി പങ്കിട്ടു ന്യായീകരിച്ചു നടക്കുന്ന പരിപാടിയായ "കായക്കൊടിസം"..ഞങ്ങള്‍ക്ക് പരിചയം ഇല്ല ...നിങ്ങൾ 3 കൊല്ലം മിണ്ടാതെ നടന്നുവെങ്കിൽ ...അയാള്‍ സ്വന്തം വാദം എന്ന് പുറത്തു വിട്ടോ അന്ന് തന്നെ ആളെ നോക്കാതെ തുറന്നു പറയാനുള്ള ആര്‍ജ്ജവം മുജാഹിധുകൽക്കുണ്ടായി അതിന്റെ കാരണം ചുരുക്കി പറഞ്ഞാൽ "വാല് പലരുടെയും അമ്മിയുടെ അടിയിൽ വെച്ച് മുഖം മൂടി ധരിച്ചു കാക്ക തൗബയും ചെയ്തു ആളും താരവും നോക്കി ദീൻ പറയുന്ന ആളുകളല്ല ...അത്തരം കയക്കൊടിസം ഞങ്ങള്‍ക്കില്ല എന്നത് തന്നെ ആണ് ...
ഈ സംവാദത്തിനു എത്രെയോ മുമ്പ് തന്നെ അദ്ധേഹത്തിന്റെ വാദം അദ്ധേഹത്തിന്റെ മാത്രം ആണ് എന്ന് മുജാഹിധുകളും അദ്ദേഹം തന്നെയും പറഞ്ഞതോടെ കോക്കസ് തട്ടിപ്പിന്റെ ചീട്ടു കീറി ...
പക്ഷെ അല്ലാഹു അല്ലാത്തവർ പ്രാര്‍ത്ഥന കേള്‍ക്കും എന്നാ പച്ച ശിര്‍ക്ക് മുജാഹിധു കേരളത്തോട് ഒരു ഉളുപ്പും ഇല്ലാതെ വിളമ്പിയ കായക്കൊടി സഖാഫി ,kju വില ഒരു ല്വഹീഫായ ഹദീസ് ചര്‍ച്ച ചെയ്യണം എന്ന് ആദ്യമായി ആവശ്യപെട്ടു മുജാഹിധു കളെ തമ്മിൽ തല്ലിക്കാൻ വടി പാകപെടുത്തി കൊടുത്ത ഈ ഹനീഫ കായക്കൊടി തന്നെ തന്റെ ജീവിതത്തിലെ കപടതക്ക് പുതിയ ഒരു തെളിവ് കൂടി പുറത്തു വിട്ടിരിക്കുന്നു ....
-ലബ്ബ ധാരിമിക്ക് ഈ പിഴച്ച വാദങ്ങൾ ഉണ്ട് എന്ന് ഇയാള്‍ക്കു പണ്ടേ അറിയാം -ഏതു ഈ കായക്കൊടി മുജാഹിധു പള്ളി പൂട്ടി താക്കോൽ കൊടുക്കാം ek സുന്നികല്ക്ക്എന്ന് കായക്കൊടി പ്രസഗിക്കുന്നതിനും മാസങ്ങൾ മുമ്പ് ജിശാൻ മാഹി എന്നാ കരന്തൂരി ക്ലിപ്പ് വീര്നനും കായക്കൊടിയുമായി പല രഹസ്യങ്ങളും പങ്കു വെക്കുകയും ചെയ്യുന്ന ആൾ ഈ വാദം ലബ്ബ ദാരിമി പറയുന്ന ഭാഗം ക്ലിപ്പായി ഹനീഫ കയക്കൊടിക്ക് അയച്ചു കൊടുത്തു എന്ന് കായക്കൊടി തന്നെ പറയുന്നു ...
-ഇവര്‍ക്ക് തന്നെ ജിശാൻ ഇത് അയച്ചു കൊടുക്കണം എങ്കിൽ എന്ത് ബന്ധമാണ് ജിശാനും ഈ കയക്കൊടിയും തമ്മിൽ ഉള്ളത് ..മുജാഹിധു സമ്മേളനത്തിൽ hussain സലഫിയെ പൂട്ടാൻ നിശ്ചയിച്ച പദ്ധതികൾ ഓരോന്നായി ജിഷാനുമായി കായക്കൊടി പങ്കു വെക്കുന്ന കൂട്ടത്തിൽ ജിശാൻ നമ്മൾ തമ്മിൽ നല്ല ബന്ധം അല്ലെ എന്ന് കയക്കൊടിയോടു ചോദിക്കുന്നതും ..ചിരിച്ചു കൊണ്ട് കായക്കൊടി അത് സംമാതികുന്നതും കാണാം ...
അപ്പോൾ ഈ ജിഷനുമായി നല്ല ബന്ധമുള്ള ഈ കായക്കൊടി സഖാഫി (അല്ലാഹു അല്ലാത്തവരും പ്രാര്‍ത്ഥന കേള്‍ക്കും എന്നാ വാദം മുജാഹിധുകളിൽ ആദ്യമായി പറഞ്ഞ 3 പേരില്‍ ഒരാളാണ് ഇയാളും എന്നതിനാൽ ഇത് പറയുന്ന സഖാഫിമാരുമായി ആയിരിക്കും ബന്ധം എന്നത് കൊണ്ടാണ് അങ്ങിനെ പറഞ്ഞത് )..ലബ്ബ ധാരിമിക്ക് ഈ വാദം ഉണ്ട് എന്ന് അറിയുന്നത് ഏകദേശം 2010 ഇൽ ആണ് ..അതിനു ശേഷം ചുരുങ്ങിയത് ഒരു 800 ദിവസം എങ്കിലും കടന്നുപോയില്ലേ ..കായക്കൊടി ആരോട് എങ്കിലും ഇത് പറഞ്ഞുവോ ..ഇയാളെ തിരുത്താൻ ശ്രമിച്ചോ ...ഇയാളുടെ വീട്ടില്‍ പോയോ ...ഇല്ല ....മിണ്ടാതെ ഇരുന്നോ ...ഇല്ല ...
സാക്ഷാൽ ഖുരാഫികലുമായി നടക്കുന്ന സംവാദത്തിൽ ഇദ്ദേഹത്തെ കൊണ്ട് വിഷയം അവതരിപിച്ചു ...മുജാഹിധു പ്രസ്ഥാനത്തിന് ഔദ്യോഗിക വിഷയാവതരം നടത്തിയത് ലബ്ബ ദാരിമി ...നടത്തിച്ചതോ അനസും ഹനീഫയും ...മണിക്കൂറുകൾ സ്റ്റേജിൽ ഇരുത്തി ..കൂടെ ഇരുന്നു ...സംവാദം തുടങ്ങുന്നതിനു മുമ്പും ,നടക്കുമ്പോഴും ,കഴിഞ്ഞ ശേഷവും ആശയ കുഴപ്പ ആശാൻ കായക്കൊടിക്ക് അറിയാം (മറ്റു മുജാഹിധുകല്ക്ക് ഒന്നും ഇത് അന്ന് അറിയില്ല )ലബ്ബ ഭാരിമിക്ക് ഈ വാദം ഉണ്ട് എന്ന് ...എന്തെ ഒരക്ഷരം മിണ്ടാതെ പോയി ...ശരിയാവും എന്ന് കരുതിയിട്ടു ആണോ ...എങ്കിൽ സംവാദ തലേന്ന് അനസും ഹനീഫയും ഈ ലബ്ബ ധാരിമിയുടെ വീട്ടില്‍ പോയി എത്ര നേരം ഇരുന്നിട്ടുണ്ട് ,,വിഷയം അവതരിപ്പിക്കാൻ അദ്ദേഹവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട് ..അപ്പോൾ പറഞ്ഞോ ...പിന്നെ എന്തിനാണ് കായക്കൊടി അന്നൊന്നുമില്ലാത ഒന്ന് ഇപ്പോൾ ..അന്ന് തന്നെ ഇയാള്‍ക്കു ഇങ്ങിനെ വാദമുണ്ട് എന്ന് താങ്കള്‍ മാത്രം അറിഞ്ഞപ്പോൾ മൂടി വെച്ച് എന്ന് പറയുമ്പോൾ ഈ തൌഹീധിനോട് എന്ത് ബാധ്യത ആണ് താങ്കൾക്കു ഉള്ളത് ...
ശരി പിന്നീട് വല്ലപ്പുഴയിൽ tp അബ്ദുള്ള കോയ മദനി എന്ന kNM ന്റെ മുന്‍ പ്രസിടണ്ട് ഉധ്ഗാടനവും സാക്ഷാൽ അബ്ദു റഹ്മാൻ സലഫി സമാപന പ്രസംഗവും നടത്തിയ പരിപാടിയിലെ മുഖ്യ പ്രാഭാഷകരിൽ ഒരാള്‍ ഈ ലബ്ബ ദാരിമി ...അന്നും ഇയാള്‍ക്കു ഈ വാദം ഉണ്ട് എന്ന് ഹനീഫ കയക്കൊടിക്ക് അറിയില്ലേ ...എന്തെ മിണ്ടിയില്ല ...
മുവാറ്റുപുഴ സംവാദം കഴിഞ്ഞു എത്ര തവണ അനസ് ഇധെഹവുമായി ഫോണിൽ സംസാരിക്കുകയും ,ഇദ്ദേഹത്തെ വശത്താക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട് ..അന്നൊക്കെ ഇദ്ദേഹത്തിനു ഈ വാദം ഉണ്ട് എന്ന് അനസിനും അറിയില്ലേ ....എന്തെ അദ്ധേഹത്തെ നന്നാക്കാൻ പോകാഞ്ഞത് ...അത് ശരി സ്വന്തം വാദം എന്ന് പറഞ്ഞു സംവാദത്തിനു ഇരിക്കുമ്പോൾ അത് ആരാന്റെ മേലെ കെട്ടിവെക്കാൻ ഈ കാണിക്കുന്ന കാപട്യമുണ്ടല്ലോ അത് ഏതായാലും മുജാഹിധുകളുടെ അടുത്ത് ചിലവാകില്ല ...ഒര്മയിരിക്കട്ടെ ....
3 വര്‍ഷം ഒരു കാര്യ മറിഞ്ഞു കൂടെ കൂട്ടി സംവാദത്തിൽ വരെ വിഷയാവതരണം കൊടുത്തു കണ്ണിയായി കൂടെ കൊണ്ട് നടന്നിട്ട് ഇപ്പോൾ അന്ന് തന്നെ ഈ കായക്കൊടി അറിഞ്ഞതും കേട്ടതുമായ വാദങ്ങൾ അധെഹതിനുണ്ട് എന്ന് പറഞ്ഞു അത് മുജാഹിധുകളുടെ മേല കെട്ടിവെക്കേണ്ട ...മുഴുവൻ ഉതരവാധിത്വവും ഇത് ആദ്യം അറിഞ്ഞ കയക്കൊടിക്ക് തന്നെയാണ് ...അന്ന് തിരുതനമായിരുന്നു ഈ ആധാർഷതോട് സ്നേഹം ഉണ്ടായിരുന്നു എങ്കിൽ ..അല്ലെങ്കിലും ഈ കയക്കൊടിക്ക് എന്ത് ആദര്‍ശ സ്നേഹമാണ് ഉള്ളത് ...പുളിക്കൽ ലൈറ്റ് എക്സിബിഷനിൽ ഇയാൾ സുന്നത്തിന്റെ പ്രാധാന്യം പറയാൻ വന്നു ,ഞാൻ നിഹ്മതുല്ലയെ വിമര്ഷിക്കാൻ ആണ് വന്നത് എന്നും മറ്റും പറഞ്ഞു ,മിണ്ടാതെ പോയ ആളാണ് ..പണ്ട് 4 ചാരന്മാർ എന്ന് kju ആധർഷ വശ്ലീകരണത്തിൽ നിലമ്പൂരിൽ പ്രസംഗിച്ച ഇയാൾ ഈ ചാരന്മാരിൽ പ്രമുഗനായ ഹാരിസ് ചെരൂരിന്റെ കൂടെ കാസർക്കോട് മുഖാമുഗം നടത്തും ..ഈ കായക്കൊടി തന്നെ ഏറ്റവും വലിയ ആഖ്ലാനി എന്ന് പറഞ്ഞു നടന്ന ഡോ..മുഹമ്മദ് കുഞ്ഞിയുടെ കൂടെ പയ്യാന്നൂർ പരിപാടിക്ക് പോകും ...
ഭാഖവിയുടെ കൂടെ കൊണ്ടോട്ടിയിൽ ഉണ്ടാവും ...സിധീക്കിന്റെ കൂടെ തലശ്ശേരിയിൽ പോകും ,...ലബ്ബയുടെ കൂടെ മുവാട്ടുപുഴയിൽ പോകും ...അപ്പോഴൊക്കെ ഇയാള്‍ക്കു അറിയാം ഇവരൊക്കെ നിഷേധികളിൽ ചിലരും ആധ്ര്ഷത്തിൽ നിന്ന് തെറ്റിയവരും ആണ് എന്ന് ...ഇദ്ദേഹത്തിന്റെ കക്ഷിയുടെ ആളാണ് എങ്കിൽ പിന്നെ എന്ത് കൊപ്രാട്ടി കാട്ടിയാലും ഇയാൾ ന്യായീകരിക്കും ...എടവന്ന കൌണ്‍സിൽ cd യെ കുറിച്ച് നേരിട്ട് പരാതി പറഞ്ഞ ആളാണ് അനസ് ..അയാള്‍ നിഷേധിക്കട്ടെ തെളിവ് ഞങൾ തരാം ...പിന്നെ ഈ cd ഞങ്ങൾ തന്നെ റെക്കോർഡ് ചെയ്തത് ആണ് എന്ന് പറഞ്ഞു പ്രസങ്ങിക്കുനതും ഈ അനസും കയക്കൊടിയും തന്നെ ...കാപട്യം എന്ന് പറഞ്ഞാൽ കപടന്മാർ തൊട്ടു പോകും ..അത് കൊണ്ട് ഇതിന്റെ കായക്കൊടിസം എന്ന ഒറ്റ വാക്കിൽ പറഞ്ഞാൽ അതിലും നല്ല വാക്ക് ഇതിനു കിട്ടില്ല ......
cd ടോവേരിൽ മുഴുവൻ വിഷ പാമ്പുകളുടെയും(കടപ്പാട് -കായക്കൊടി ) മുന്നില്‍ വെച്ച് അങ്ങോട്ടും ഇങ്ങോട്ടും ആധർഷ യുദ്ധം നടത്തിയ ഹാരിസ് ചേരൂർ ഈ കയക്കൊടിയുടെ അടുത്ത ആളാണ് ..ഇയാളെ കുറിച്ച് മുനീര്‍ മദനി പറഞ്ഞു നടന്നിരുന്നത് ഇയാൾ പക്കാ ചെകനൂരി ആണ് എന്നാണു ..ഞമ്മാടെ ആളാണോ പിന്നെ അവൻ എന്തായാലെന്ത് ...ഇതേ നിലപാട് ആണ് കയക്കൊടിക്ക് ഏതു വിഷയത്തിലും ഉള്ളത് ...
അല്ലാഹു അല്ലാത്തവർ പ്രാര്‍ത്ഥന കേള്‍ക്കും എന്ന കയക്കൊടിയുടെ വാദം പച്ച ശിര്ക്കാന് എന്ന് AP പറഞ്ഞില്ലേ ,അതെ അഭിപ്രായം ഉള്ള എത്ര പേര് നിങ്ങളുടെ കൂടെ ഉണ്ട് ...എന്നിട്ടെന്തേ കയക്കൊടിയെ തിരുതാത്തത് ...യഥാർത്ഥത്തിൽ സ്വന്തം അഭിപ്രായം പറഞ്ഞു നടക്കുന്ന ,ഞാനുമായി ആര്‍ക്കും ബന്ധമില്ല എന്ന് പറഞ്ഞു നടക്കുന്ന ലബ്ബയെക്കാൾ അപകടകാരി പ്രസ്ഥാനത്തിന്റെ വക്താവായി അതിന്റെ സ്റ്റേജിൽ ,അതിന്റെ ആളായി വിഷയം അവതരിപിച്ചു പച്ച ശിര്‍ക്ക് ,അല്ലാഹുവിന്റെ സിഫതിൽ പറഞ്ഞ കായക്കൊടി ആണ് അപകടകാരി ....കാരണം ഒന്നും ലബ്ബയുടെ സ്വന്തം അഭിപ്രായമായി ആളുകള്‍ കാണുന്നു ..മറ്റേതു സുന്നികലെക്കാൾ മോശമായി ..അല്ലാഹു അല്ലാത്തവർ പ്രാര്‍ത്ഥന കേള്കില്ല എന്നതിനാണ് നിങ്ങൾ ആയതു ഒതെണ്ടത് എന്ന് വരെ പുളിക്കളിൽ പറഞ്ഞ തൗഹീധിന്റെ ബാല പാഠം പോലും അറിയാത്ത ഈ കയക്കൊടിയാൻ സുല്ലമിയാണ് അതിനേക്കാൾ വലിയ അപകടകാരി ...കാരണം അയാള്‍ സംസാരികുന്നത് ഒരു വിഭാഗത്തെ പ്രതിനിതീകരിച്ചാണ് ...പ്രാര്‍ത്ഥന കേള്‍ക്കും എന്ന വിഷയത്തിൽ കായക്കൊടി പറഞ്ഞത് ഒരു കാരണവശാലും ധീനല്ല എന്ന് രഹസ്യമായി പറയുന്ന നിരവധി ആളുകളുടെ പേര് വേണമെങ്കിൽ നമുക്ക് ഹാജരാക്കാം ...പക്ഷെ അന്തമായ പക്ഷ പാതിത്വം കൊണ്ട് അത് പുറത്തു പറയുന്നില്ല എന്ന് മാത്രം ....
അതുകൊണ്ട് പിന്നെ ലബ്ബ ദാരിമി ഇപ്പോൾ എന്ത് പറഞ്ഞാലും അതിനു മുജാഹിധുകലുമായി ഒരു ബന്ധവും ഇല്ല ..ഉള്ള ബന്ധം ഇത് ആദ്യമേ അറിയുകയും മിണ്ടാതെ ഇരിക്കുകയും സംവാദത്തിൽ സ്വന്തം കൂടെ ഇരുത്തി വിഷയാവതരം നടത്തിച്ചു ,പിന്നെ മൂട്ടിൽ കൂടിനടന്നു ,ഫോണിൽ വിളിച്ചു വശത്താക്കാൻ നോക്കി നടന്ന്വര്ക്കാന് ..അധെഹാവുംമായി യോജിക്കാവുന്ന വിഷയത്തിൽ യോജിക്കുന്നു ..വിയോജികുന്ന വിഷയത്തിൽ മുഖം നോക്കാതെ ആളെ നോക്കാതെ ഞങ്ങൾ തുറന്നു പറയുന്നു ...
അല്ലാഹു അല്ലാത്തവർ ദുഅ കേള്‍ക്കും എന്ന് പറയുന്ന നാസര്‍ സുല്ലമി ,കായക്കൊടി സുല്ലമി ,അനസ് മുസ്ലിയാർ എന്നിവരും അല്ലാഹുവിന്റെ സ്രിഷിടികളിൽ നിന്നും അബൗധികമായി ഗുണമോ ദോഷമോ വരാം എന്ന് വിശ്വസിക്കുന്ന കൊക്കാസ് കൂടാരത്തിലെ അബൗധിക വാദികളും ...ഇയാക്ക നസ്തഹീം എന്നതിൽ മനുഷ്യര്‍ ഒഴിവാണ് എന്ന് പരഞ്ഞവരുമായും യോജിക്കാവുന്നതും വിയൊജിക്കാവുന്നതുമായ കാര്യങ്ങൾ ഉണ്ട് ..വിയോജിപ്പുള്ള കാര്യങ്ങളിൽ സ്വന്തം ആൾ ആണ് എങ്കിൽ മിണ്ടാതെ കൂടെ കൂട്ടി അയാളോടൊപ്പം വേദി പങ്കിട്ടു ന്യായീകരിച്ചു നടക്കുന്ന പരിപാടിയായ "കായക്കൊടിസം"..ഞങ്ങള്‍ക്ക് പരിചയം ഇല്ല ...നിങ്ങൾ 3 കൊല്ലം മിണ്ടാതെ നടന്നുവെങ്കിൽ ...അയാള്‍ സ്വന്തം വാദം എന്ന് പുറത്തു വിട്ടോ അന്ന് തന്നെ ആളെ നോക്കാതെ തുറന്നു പറയാനുള്ള ആര്‍ജ്ജവം മുജാഹിധുകൽക്കുണ്ടായി അതിന്റെ കാരണം ചുരുക്കി പറഞ്ഞാൽ "വാല് പലരുടെയും അമ്മിയുടെ അടിയിൽ വെച്ച് മുഖം മൂടി ധരിച്ചു കാക്ക തൗബയും ചെയ്തു ആളും താരവും നോക്കി ദീൻ പറയുന്ന ആളുകളല്ല ...അത്തരം കയക്കൊടിസം ഞങ്ങള്‍ക്കില്ല എന്നത് തന്നെ ആണ് ...
Labels:
anas musliyaar,
Haneef kayakkodi,
labba dharimi,
muvattupuzha samvaadham,
nariyathu swalath,
nava madavoorikal
Thursday, October 10, 2013
ലബ്ബാ ധാരിമിയുടെ സംവാദം മുജാഹിധുകല്ക്ക് ഒരു ബന്ധവും ഇല്ല
ലബ്ബാ ധാരിമിയുടെ സംവാദം മുജാഹിധുകല്ക്ക് ഒരു ബന്ധവും ഇല്ല
മുവാറ്റുപുഴയിൽ അനസ് മുസ്ലിയാരും കൂട്ടരും ലബ്ബ ധാരിമിയുമായി ഒരു സംവാദം നടത്തുന്നു ..സ്വന്തമായ ചില വാദങ്ങൾ ഉള്ളത് ലബ്ബ ദാരിമി തുറന്നു പറയുന്നു ..അതെല്ലാം മുജാഹിധു പ്രസ്ഥാനത്തിന്റെ മേല വെച്ച് കെട്ടി ഒരു മാസം ഫോര്ച്ചുനരിൽ അടിക്കാൻ ഇന്ധനത്തിന് നൂരിഷ മുതാലാളിയുടെ മുന്നില്‍ പോയി ഇരക്കേണ്ട എന്ന് കരുതി അനസ് മോയില്യാർ ആഞ്ഞു പിടിച്ചതാണ് ...പക്ഷെ മുജാഹിദുകൾ തുറന്നു പറഞ്ഞു അദ്ധേഹത്തിന്റെ വാദങ്ങൾ ഞങ്ങള്കില്ല ...ഇത് എന്റെ മാത്രം വാദം ആണ് ...അങ്ങിനെ ഒരാള്കുള്ള വാദം തെളിയിക്കാൻ അയാളുമായി സംവാദത്തിനു അനസ് പോകുന്നു ..അത് മുജാഹിധുകളുടെ മേല കെട്ടി വെക്കാൻ ചില മുരീധുകൾ ആണയിട്ടു ശ്രമിച്ചിട്ടും ഫലം കണ്ടില്ല അവസാനം ലബ്ബ ദാരിമി തന്നെ അത് തുറന്നു പറഞ്ഞു ....
കേട്ടോള്ളൂ ആ ഭാഗം
ലബ്ബാ ദാരിമി സംവാധാതെ കുറിച്ച് (click here)
അപ്പോൾ ഇത് രണ്ടു വ്യക്തികൾ തമ്മിൽ നടക്കുന്ന സംവാദം ആണ് എന്നും ,എന്റെ നിലപാട് അല്ല മുജാഹിധുകല്ക്ക് ഈ വിഷയത്തിൽ ഉള്ളത് എന്നും ആ സംവാദ കരാറിൽ പങ്കെടുക്കുന്ന വ്യക്തി തന്നെ പറയുന്നു ...മുജാഹിദുകൾ അധെഹതോട് ഇങ്ങിനെ ഒരു സംവാദം നടത്തുന്നതിനെ കുറിച്ചോ ,അത് മുജാഹിധുകലുമായി ഉള്ള ബന്ധത്തെ കുറിച്ചോ ഒന്നും ചര്‍ച്ച പോലും ചെയ്തിടില്ല ...ആര്‍ക്ക് വേണമെങ്കിലും സംവാദം നടത്താം ..അത് അവരുടെ വ്യക്തിപരം ആയ കാര്യമാണ് ...
പക്ഷെ ഇവിടെ അനസിന്റെ വലിയ ഒരു തട്ടിപ്പാണ് ആദ്യമേ പൊളിഞ്ഞത്..ലബ്ബ ധാരിമിയുമായി സംവാദം നടത്തി അത് മുജാഹിധുകളുടെ തലയിൽ കെട്ടി വെച്ച് ചൊല്ലിയ തൗബക്കു ഒരു മാനം നല്കാൻ മൂപ്പര് ഒരു മനപ്പായസം ഉണ്ട് തുടങ്ങിയിരുന്നു ..മുജാഹിദുകൾ പരസ്യമായി ലബ്ബ ധാരിമിയുടെ നിലപാടുകൾ അല്ല ഞങ്ങള്‍ക്ക് എന്നും ,അധെഹ്തിനു അദ്ധേഹത്തിന്റെ നിലപാടുമായി നീങ്ങാം എന്നും ഉറച്ച തീരുമാനം എടുത്തപ്പോൾ ,ലബ്ബ ദാരിമി തന്നെ പരസ്യമായി ഞാൻ വ്യക്തിപരമായി നടത്തുന്ന സംവാദം ആണ് എന്ന് പറഞ്ഞതോടെ കോക്കസ് മനക്കോട്ടകൾ പൊട്ടി വീണു ...അതിന്റെ ക്ഷീണം തീര്‍ക്കാൻ ആണ് ഈ ഫേസ് ബുക്ക് പോസ്റ്റുകൾ എല്ലാം
അവസാനം ഇപ്പോൾ പറയുന്നു PN പണ്ട് പോസ്റ്റു ചെയ്ത ഒരു സ്റ്റാറ്റസ് ..
അത് വായിച്ചോളൂ
മുവാറ്റുപുഴയിൽ അനസ് മുസ്ലിയാരും കൂട്ടരും ലബ്ബ ധാരിമിയുമായി ഒരു സംവാദം നടത്തുന്നു ..സ്വന്തമായ ചില വാദങ്ങൾ ഉള്ളത് ലബ്ബ ദാരിമി തുറന്നു പറയുന്നു ..അതെല്ലാം മുജാഹിധു പ്രസ്ഥാനത്തിന്റെ മേല വെച്ച് കെട്ടി ഒരു മാസം ഫോര്ച്ചുനരിൽ അടിക്കാൻ ഇന്ധനത്തിന് നൂരിഷ മുതാലാളിയുടെ മുന്നില്‍ പോയി ഇരക്കേണ്ട എന്ന് കരുതി അനസ് മോയില്യാർ ആഞ്ഞു പിടിച്ചതാണ് ...പക്ഷെ മുജാഹിദുകൾ തുറന്നു പറഞ്ഞു അദ്ധേഹത്തിന്റെ വാദങ്ങൾ ഞങ്ങള്കില്ല ...ഇത് എന്റെ മാത്രം വാദം ആണ് ...അങ്ങിനെ ഒരാള്കുള്ള വാദം തെളിയിക്കാൻ അയാളുമായി സംവാദത്തിനു അനസ് പോകുന്നു ..അത് മുജാഹിധുകളുടെ മേല കെട്ടി വെക്കാൻ ചില മുരീധുകൾ ആണയിട്ടു ശ്രമിച്ചിട്ടും ഫലം കണ്ടില്ല അവസാനം ലബ്ബ ദാരിമി തന്നെ അത് തുറന്നു പറഞ്ഞു ....
കേട്ടോള്ളൂ ആ ഭാഗം
ലബ്ബാ ദാരിമി സംവാധാതെ കുറിച്ച് (click here)
അപ്പോൾ ഇത് രണ്ടു വ്യക്തികൾ തമ്മിൽ നടക്കുന്ന സംവാദം ആണ് എന്നും ,എന്റെ നിലപാട് അല്ല മുജാഹിധുകല്ക്ക് ഈ വിഷയത്തിൽ ഉള്ളത് എന്നും ആ സംവാദ കരാറിൽ പങ്കെടുക്കുന്ന വ്യക്തി തന്നെ പറയുന്നു ...മുജാഹിദുകൾ അധെഹതോട് ഇങ്ങിനെ ഒരു സംവാദം നടത്തുന്നതിനെ കുറിച്ചോ ,അത് മുജാഹിധുകലുമായി ഉള്ള ബന്ധത്തെ കുറിച്ചോ ഒന്നും ചര്‍ച്ച പോലും ചെയ്തിടില്ല ...ആര്‍ക്ക് വേണമെങ്കിലും സംവാദം നടത്താം ..അത് അവരുടെ വ്യക്തിപരം ആയ കാര്യമാണ് ...
പക്ഷെ ഇവിടെ അനസിന്റെ വലിയ ഒരു തട്ടിപ്പാണ് ആദ്യമേ പൊളിഞ്ഞത്..ലബ്ബ ധാരിമിയുമായി സംവാദം നടത്തി അത് മുജാഹിധുകളുടെ തലയിൽ കെട്ടി വെച്ച് ചൊല്ലിയ തൗബക്കു ഒരു മാനം നല്കാൻ മൂപ്പര് ഒരു മനപ്പായസം ഉണ്ട് തുടങ്ങിയിരുന്നു ..മുജാഹിദുകൾ പരസ്യമായി ലബ്ബ ധാരിമിയുടെ നിലപാടുകൾ അല്ല ഞങ്ങള്‍ക്ക് എന്നും ,അധെഹ്തിനു അദ്ധേഹത്തിന്റെ നിലപാടുമായി നീങ്ങാം എന്നും ഉറച്ച തീരുമാനം എടുത്തപ്പോൾ ,ലബ്ബ ദാരിമി തന്നെ പരസ്യമായി ഞാൻ വ്യക്തിപരമായി നടത്തുന്ന സംവാദം ആണ് എന്ന് പറഞ്ഞതോടെ കോക്കസ് മനക്കോട്ടകൾ പൊട്ടി വീണു ...അതിന്റെ ക്ഷീണം തീര്‍ക്കാൻ ആണ് ഈ ഫേസ് ബുക്ക് പോസ്റ്റുകൾ എല്ലാം
അവസാനം ഇപ്പോൾ പറയുന്നു PN പണ്ട് പോസ്റ്റു ചെയ്ത ഒരു സ്റ്റാറ്റസ് ..
അത് വായിച്ചോളൂ
PN നെ പറ്റി കല്ല് വെച്ച നുണകൾ ഹിധായക്കാരാൻ നജ്മു പോസ്റ്റു ചെയ്യുകയുണ്ടായി ..അന്ന് അത് തെളിയിക്കാൻ കഴിയാത്ത ബൈക്കിൽ ജിന്നുമായി രക്ഷപെട്ട അവൻ പിന്നീട് പൊങ്ങിയില്ല ...അതിനു അക്കമിട്ടു നമ്മുടെ ബ്ലോഗ് മറുപടി പറഞ്ഞു ...
( നജ്മുവിന്റെ കളവു ഒരു പൊളിച്ചെഴുത്ത് click here)
അന്ന് മുങ്ങിയ ചിലര്‍ ഇപ്പോൾ ആ പോസ്റ്റു വീണ്ടും നടക്കുന്നു ..കൊക്കാസ് കൂടാരത്തിലെ tp ഗ്രൂപ്പും ar സലഫി ഗ്രൂപ്പും തമ്മിൽ ഉള്ള അടി പുറത്തറിയാതെ ഇരിക്കാൻ ..ഉണ്ടാക്കിയ നാടകം ആയിരുന്നു ഇതെല്ലാം (tp യെ ഞങ്ങൾ ഇരുതെണ്ട ഇടത്ത് ഇരുത്തും എന്നല്ലേ നജ്മു പലരോടും പറഞ്ഞിരുന്നത് )
ഈ പോസ്റ്റു PN നടത്തുന്ന അന്ന് ലബ്ബ ദാരിമി എവിടെയാണ് പരസ്യമായി ഇത്തരം ഒറ്റപെട്ട വാധങ്ങലുമായി വന്നത് ..അയാള്‍ പണ്ടേ ഈ വാദം ഉള്ള ആളാണ് എന്നാണു നിങ്ങളുടെ വാദം എങ്കിൽ എന്തിനാ മുവാറ്റുപുഴയിൽ അദ്ധേഹത്തെ സ്റെജിൽ ഇരുത്തി വിഷയാവതരണം നടത്തിയത് ...എന്തിനാണ് അദ്ധേഹത്തെ വീട്ടില്‍ പോയി കണ്ടു മണിക്കൂറുകൾ അനസും ഹനീഫയും സംസാരിച്ചത് ...എന്തിനാണ് അനസ് പല തവണ അദ്ദേഹവുമായി പണ്ട് ടെലഫോണിൽ സംസാരിച്ചത് ...
ഈ പോസ്റ്റു PN നടത്തുന്ന അന്ന് ലബ്ബ ദാരിമി എവിടെയാണ് പരസ്യമായി ഇത്തരം ഒറ്റപെട്ട വാധങ്ങലുമായി വന്നത് ..അയാള്‍ പണ്ടേ ഈ വാദം ഉള്ള ആളാണ് എന്നാണു നിങ്ങളുടെ വാദം എങ്കിൽ എന്തിനാ മുവാറ്റുപുഴയിൽ അദ്ധേഹത്തെ സ്റെജിൽ ഇരുത്തി വിഷയാവതരണം നടത്തിയത് ...എന്തിനാണ് അദ്ധേഹത്തെ വീട്ടില്‍ പോയി കണ്ടു മണിക്കൂറുകൾ അനസും ഹനീഫയും സംസാരിച്ചത് ...എന്തിനാണ് അനസ് പല തവണ അദ്ദേഹവുമായി പണ്ട് ടെലഫോണിൽ സംസാരിച്ചത് ...
ഇപ്പോൾ ഇതൊക്കെ പാടെ മറച്ചു വെച്ച് മറ്റുള്ളവരെ ഇധെഹവുമായി കൂട്ടി കെട്ടി അദ്ധേഹത്തിന്റെ എല്ലാ വാദങ്ങളും അവരുടെ തലയിൽ കെട്ടി വെക്കാൻ നോക്കുന്നത് ...
ഈ പ്രബോധന ശ്രിഗലയിലെ ഇടമുറിയാത്ത കണ്ണിയായിരുന്നു അനസും ഹനീഫയും മറ്റു അഭൌതിക വാദികളും ...2012 അവസാനം വരെ അനസും ഹനീഫയും നിന്ന PN പറഞ്ഞ കണ്ണിയിലെ സുപ്രധാന കണ്ണികൾ ആയിരുന്നു ..പക്ഷെ അല്ലാഹു അല്ലാത്ത മറ്റുള്ളവരും അബൗധിഗമായി നമ്മിൽ ഗുണവും ദോഷവും വരുത്തും എന്നുംതുടങ്ങി അവസാനം ജിന്നും മലക്കും പ്രാര്ത്ന കേള്‍ക്കും എന്ന്പച്ച ശിര്‍ക്ക് പറഞ്ഞതോടെ തൗബയിൽ വീണു ശരീരം ഉരുകി നുരുംബിച്ചു പോയ ആ കണ്ണികളെ മുജാഹിധു കേരളം പുറം കാലുകൊണ്ട് തട്ടി മാറ്റി ..ആ കണ്ണിയിൽ ഉറച്ചു നിന്നത് കൊണ്ട് "എന്റെ തൗഹീധു തെറ്റി ,അതൂബു ഇല അല്ലാഹു എന്ന് കരഞ്ഞു പൊളിക്കേണ്ട ഗതികേട് PN നു ഉണ്ടായില്ല ...അനസ് ചെല്ലിയ തൗബ വാഴക്കുലകട്ട മത്തായി ചെയ്ത കുമ്പസാരം പോലെ ചൊല്ലി നടക്കേണ്ട ഒരു ഗതികേടും PN നോ അദ്ദേഹം നിലകൊള്ളുന്ന ആധാരശ പ്രസ്ഥാനത്തിനോ ഉണ്ടായിട്ടില്ല ...അവസാനം ആരും കേള്‍ക്കാതെ ഇപ്പോൾ പുളിക്കളിൽ എനിക്ക് തൗഹീധിൽ പിഴച്ചു എന്ന് പറഞ്ഞ എടതനാട്ടുകരയിൽ പോയി ഒരു സുല്ലമി തൗബ ചെയ്തതും കൂട്ടി വായിച്ചാൽ സംഗതി കുശാലായി ..മടവൂരിസം വിട്ടു വന്നപ്പോൾ അഞ്ചു പൈസക്ക് ആധാര്ഷം മാറ്റാതെ വേദി കിട്ടിയ ഇയാള്‍ക്കു ,മുജാഹിധുകളോട് നേരിട്ട് മുട്ടിയപ്പോൾ ഇപ്പോൾ തൗബ രഹസ്യമായി ചെയ്യേണ്ടി വന്നു ...
ഈ പ്രബോധന ശ്രിഗലയിലെ ഇടമുറിയാത്ത കണ്ണിയായിരുന്നു അനസും ഹനീഫയും മറ്റു അഭൌതിക വാദികളും ...2012 അവസാനം വരെ അനസും ഹനീഫയും നിന്ന PN പറഞ്ഞ കണ്ണിയിലെ സുപ്രധാന കണ്ണികൾ ആയിരുന്നു ..പക്ഷെ അല്ലാഹു അല്ലാത്ത മറ്റുള്ളവരും അബൗധിഗമായി നമ്മിൽ ഗുണവും ദോഷവും വരുത്തും എന്നുംതുടങ്ങി അവസാനം ജിന്നും മലക്കും പ്രാര്ത്ന കേള്‍ക്കും എന്ന്പച്ച ശിര്‍ക്ക് പറഞ്ഞതോടെ തൗബയിൽ വീണു ശരീരം ഉരുകി നുരുംബിച്ചു പോയ ആ കണ്ണികളെ മുജാഹിധു കേരളം പുറം കാലുകൊണ്ട് തട്ടി മാറ്റി ..ആ കണ്ണിയിൽ ഉറച്ചു നിന്നത് കൊണ്ട് "എന്റെ തൗഹീധു തെറ്റി ,അതൂബു ഇല അല്ലാഹു എന്ന് കരഞ്ഞു പൊളിക്കേണ്ട ഗതികേട് PN നു ഉണ്ടായില്ല ...അനസ് ചെല്ലിയ തൗബ വാഴക്കുലകട്ട മത്തായി ചെയ്ത കുമ്പസാരം പോലെ ചൊല്ലി നടക്കേണ്ട ഒരു ഗതികേടും PN നോ അദ്ദേഹം നിലകൊള്ളുന്ന ആധാരശ പ്രസ്ഥാനത്തിനോ ഉണ്ടായിട്ടില്ല ...അവസാനം ആരും കേള്‍ക്കാതെ ഇപ്പോൾ പുളിക്കളിൽ എനിക്ക് തൗഹീധിൽ പിഴച്ചു എന്ന് പറഞ്ഞ എടതനാട്ടുകരയിൽ പോയി ഒരു സുല്ലമി തൗബ ചെയ്തതും കൂട്ടി വായിച്ചാൽ സംഗതി കുശാലായി ..മടവൂരിസം വിട്ടു വന്നപ്പോൾ അഞ്ചു പൈസക്ക് ആധാര്ഷം മാറ്റാതെ വേദി കിട്ടിയ ഇയാള്‍ക്കു ,മുജാഹിധുകളോട് നേരിട്ട് മുട്ടിയപ്പോൾ ഇപ്പോൾ തൗബ രഹസ്യമായി ചെയ്യേണ്ടി വന്നു ...
അനസും ഹനീഫയും ആ തൗഹീധിൽ ജിന്നും പോയി അബൗധിക ജിന്നിന്റെ ആളുകള്‍ ആയി ..ആര്‍ക്ക് നഷ്ടം ...അനസിനും ഹനീഫക്കും അല്ലാതെ ..ഹിദായ നജ്മുവിനു റെക്കോർഡ് ഉം ശമ്പളവും കിട്ടിയാൽ മതി ..
അതുപോലെ ഈ കണ്ണിയുടെ നിലപാടിൽ എന്ന് നില്ക്കുന്നുവോ ആണ് വരെ ഈ കണ്ണിയിൽ അവർ ഉണ്ടാകും ..അത് അനസിനു ഭാധകം ആയ പോലെ ലബ്ബ ധാരിമിക്കും ഭാധകം ആണ് ...ഒരു കാലത്ത് ഈ കണ്ണിയുടെ ഭാഗം ആയിരുന്ന സാക്ഷാൽ CN ഉം ,ചെകന്നൂരും ,മടവൂരും ,അനസും ഹനീഫയും ar സലഫിയും അവരുടെ തലയിൽ നിന്ന് ഉതിരറ്റു വീണ വാധങ്ങലുമായി പോയ പോലെ ലബ്ബ ധാരിമിക്കും അദ്ധേഹത്തിന്റെ വാദങ്ങൾ പരസ്യമായി പറയാൻ സ്വാധ്ന്ത്ര്യം ഉണ്ട് ..അതുമായി ഞങ്ങള്‍ക്ക് ബന്ധമുണ്ടോ ,അത് ഞങ്ങൾ ആണ് പറയേണ്ടത് ..ഞങ്ങൾ പറയുന്ന്നു ഇല്ല ...അദ്ദേഹം പറയുന്നു ഞാൻ വ്യക്തിപരമായി എന്റെ വാദം തെളിയിക്കാൻ പോകുകയാണ് ..അതോടെ തന്നെ കണ്ണിയുംമായുള്ള ബന്ധം അദ്ദേഹം തന്നെ മുറിച്ചു കളഞ്ഞില്ലേ ...
അത് കൊണ്ട് അത്തരം വേലകൾ കാണിച്ചു പണ്ട് അദ്ദേഹം അദ്ധേഹത്തിന്റെ സ്വന്തമായ നിലപാടുകൾ വ്യക്തമാക്കുന്നതിന് മുമ്പ് പറഞ്ഞ ഒരു ഫേസ് ബുക്ക് പോസ്ടിനെക്കാൾ എത്രെയോ വലുതാണ് മുവാറ്റുപുഴയിൽ അനസും ഹനീഫയും ഇരിക്കെ മുജാഹിധു ആധാര്ഷം പ്രക്യാപിക്കാൻ അദ്ധേഹത്തെ നിയോഗിച്ചത് ...അതും നിങ്ങൾ മുഴുവൻ അനിയരയും നടത്തിയ ഒരു സംവാദത്തിൽ ...അന്നിലാത്ത എന്ത് വാദമാണ് ഇന്ന് അധെഹതിനുള്ളത് ...സകരിയ്യ മൌലവിയുടെ നിലപാട് ആണ് ശരി എന്ന് സംവാദത്തിനു മുമ്പ് തന്നെ നിങ്ങളോട് പറഞ്ഞിട്ടും അദ്ദേഹം സ്റെജിൽ വന്നില്ലേ ..സംസാരിച്ചില്ലേ ..അപ്പോഴൊന്നും ഇല്ലാത്ത ഒന്ന് ഇപ്പോൾ എങ്ങിനെ ഉണ്ടായി ...
അതുപോലെ ഈ കണ്ണിയുടെ നിലപാടിൽ എന്ന് നില്ക്കുന്നുവോ ആണ് വരെ ഈ കണ്ണിയിൽ അവർ ഉണ്ടാകും ..അത് അനസിനു ഭാധകം ആയ പോലെ ലബ്ബ ധാരിമിക്കും ഭാധകം ആണ് ...ഒരു കാലത്ത് ഈ കണ്ണിയുടെ ഭാഗം ആയിരുന്ന സാക്ഷാൽ CN ഉം ,ചെകന്നൂരും ,മടവൂരും ,അനസും ഹനീഫയും ar സലഫിയും അവരുടെ തലയിൽ നിന്ന് ഉതിരറ്റു വീണ വാധങ്ങലുമായി പോയ പോലെ ലബ്ബ ധാരിമിക്കും അദ്ധേഹത്തിന്റെ വാദങ്ങൾ പരസ്യമായി പറയാൻ സ്വാധ്ന്ത്ര്യം ഉണ്ട് ..അതുമായി ഞങ്ങള്‍ക്ക് ബന്ധമുണ്ടോ ,അത് ഞങ്ങൾ ആണ് പറയേണ്ടത് ..ഞങ്ങൾ പറയുന്ന്നു ഇല്ല ...അദ്ദേഹം പറയുന്നു ഞാൻ വ്യക്തിപരമായി എന്റെ വാദം തെളിയിക്കാൻ പോകുകയാണ് ..അതോടെ തന്നെ കണ്ണിയുംമായുള്ള ബന്ധം അദ്ദേഹം തന്നെ മുറിച്ചു കളഞ്ഞില്ലേ ...
അത് കൊണ്ട് അത്തരം വേലകൾ കാണിച്ചു പണ്ട് അദ്ദേഹം അദ്ധേഹത്തിന്റെ സ്വന്തമായ നിലപാടുകൾ വ്യക്തമാക്കുന്നതിന് മുമ്പ് പറഞ്ഞ ഒരു ഫേസ് ബുക്ക് പോസ്ടിനെക്കാൾ എത്രെയോ വലുതാണ് മുവാറ്റുപുഴയിൽ അനസും ഹനീഫയും ഇരിക്കെ മുജാഹിധു ആധാര്ഷം പ്രക്യാപിക്കാൻ അദ്ധേഹത്തെ നിയോഗിച്ചത് ...അതും നിങ്ങൾ മുഴുവൻ അനിയരയും നടത്തിയ ഒരു സംവാദത്തിൽ ...അന്നിലാത്ത എന്ത് വാദമാണ് ഇന്ന് അധെഹതിനുള്ളത് ...സകരിയ്യ മൌലവിയുടെ നിലപാട് ആണ് ശരി എന്ന് സംവാദത്തിനു മുമ്പ് തന്നെ നിങ്ങളോട് പറഞ്ഞിട്ടും അദ്ദേഹം സ്റെജിൽ വന്നില്ലേ ..സംസാരിച്ചില്ലേ ..അപ്പോഴൊന്നും ഇല്ലാത്ത ഒന്ന് ഇപ്പോൾ എങ്ങിനെ ഉണ്ടായി ...
അതുകൊണ്ട് ആ കണ്ണിയിൽ ഞങ്ങളുടെ നിലപാടുകൾ തൗബയുദെ അകമ്പടി വേണ്ടി വരാത്ത ശുദ്ധമായ നിലപാട് ആണ് ..അല്ലാഹു അല്ലാതെ മലക്കോ ജിന്നോ അഭൌധികമായി തന്റെ ജീവിതത്തിൽ ഇടപെടും എന്ന് വിശ്വസിക്കാത്ത ,അല്ലാഹു അല്ലാത്ത ഒരാളും പ്രാര്‍ത്ഥന കേള്കില്ല എന്ന് വിശ്വസിക്കുന്ന .,മനസീന്റെ അകത്തു ഗോപ്യമാക്കി വെച്ചത് അല്ലാഹു മാത്രമേ അറിയൂ എന്ന് വിശ്വസിക്കുന്ന ,റസൂൽ എന്റെ ജീവിതത്തിൽ നേര്ക്കുനെരെ ഇപ്പോൾ ഇടപെടും എന്ന് വിശ്വസിക്കാത്ത ,ഇതിനു വിരുദ്ധമായ മുഴുവൻ ശിര്ക്കാൻ വാധ്ക്കാരെയും എതിര്‍ക്കുന്ന ആ കണ്ണി ഇപ്പോഴും നിലനില്ക്കുന്നു ...അതിൽ നിന്ന് പുറത്തു പോകുന്നവര്‍ക്ക് ആ തൗഹീധിൽ ,ആ ആധാര്ഷത്തിൽ ചില അപാകതകൾ വന്നിട്ടുണ്ടാവും ..അവർ സ്വഭാവികം ആയും ആ കണ്ണിയിൽ നിന്ന് പുറത്തു പോകും ..അത് ഈ ആധ്ര്ഷത്തിന്റെ മഹിതമായ ഇന്നലെകൾ പടിപിച്ച പാഠം ആണ് ...
ഇനി ആരോടും വ്യക്തിപരമായി ഒരു വിയോജിപ്പും ഇല്ല ...ആർ തിരുതുന്നുവോ ,ആർ മടങ്ങിവരുന്നുവോ അവർ ഈ കൂട്ടായ്മയിൽ പ്രവര്‍ത്തിക്കാം ,അവര്‍ക്ക് വേണ്ടി ,അവരുടെ പരലോകത്തിന് വേണ്ടി ...യോജിക്കാവുന്ന മുഴുവൻ മേഖലയിലും ആരുമായും യോജിക്കും ..ആരോട് ആണെങ്കിലും വിയോജിക്കേണ്ട മേഖലയിൽ വിയോജിക്കും ...അത് ഈ ആധാര്ഷത്തിന്റെ തനിമയാണ് ..ആ അധര്ഷ കൂട്ടായ്മയെ തകര്‍ക്കാൻ കണ്ണികൾ അറുക്കാൻ അതിനെ പഴുപിച്ച്വര്ക്കും ആ വൃണം മുളക് പുരട്ടി രസിച്ചവര്ക്കും അത് അറിയില്ല ...
ഇനി ആരോടും വ്യക്തിപരമായി ഒരു വിയോജിപ്പും ഇല്ല ...ആർ തിരുതുന്നുവോ ,ആർ മടങ്ങിവരുന്നുവോ അവർ ഈ കൂട്ടായ്മയിൽ പ്രവര്‍ത്തിക്കാം ,അവര്‍ക്ക് വേണ്ടി ,അവരുടെ പരലോകത്തിന് വേണ്ടി ...യോജിക്കാവുന്ന മുഴുവൻ മേഖലയിലും ആരുമായും യോജിക്കും ..ആരോട് ആണെങ്കിലും വിയോജിക്കേണ്ട മേഖലയിൽ വിയോജിക്കും ...അത് ഈ ആധാര്ഷത്തിന്റെ തനിമയാണ് ..ആ അധര്ഷ കൂട്ടായ്മയെ തകര്‍ക്കാൻ കണ്ണികൾ അറുക്കാൻ അതിനെ പഴുപിച്ച്വര്ക്കും ആ വൃണം മുളക് പുരട്ടി രസിച്ചവര്ക്കും അത് അറിയില്ല ...
അവര്‍ക്ക് ഒരു കാക്ക തൗബ ചെയ്താൽ തീരാവുന്ന ഒരു
ബ്രസീലിയൻ ഫുട് ബാൾ ആണ് ഇതൊക്കെ ...
അതുകൊണ്ട് ലബ്ബ ദാരിമി ഈ കണ്ണിക്ക് പുറത്താണ് എന്ന് അദ്ദേഹം തന്നെ പറഞ്ഞ സ്ഥിതിക്ക് ഇനി ...കളി ബ്രസീലിലെ അനസും കയക്കൊടിയും മലപ്പുറം ലോക്കൽ ക്ലബ്ബിലെ ലബ്ബ ധാരിമിയും തമ്മിലോ അതോ തിരിച്ചോ ആയാലും ..മുജാഹിധുകല്ക്ക് നിങ്ങളുടെ ആ കളി യുമായി ഒരു ബന്ധവും ഇല്ല ...
അല്ലാഹു അല്ലാത്തവർ പ്രാര്‍ത്ഥന കേള്‍ക്കും എന്ന് പരസ്യമായി പ്രസംഗിച്ചു നടക്കുന്ന ചില വാടക പ്രാസഗികര്ർക്ക് നേരെയുള്ള ശക്തമായ ആധാരശ യുദ്ധം നടക്കുന്ന ഇന്നിന്റെ കേരളത്തിൽ അതിൽ നിന്നും ശ്രദ്ധ തിരിച്ചു വിട്ടു വഴി മാറി കളിക്കാൻ ഉള്ള വല്ലാത്ത ആ മോഹമുണ്ടല്ലോ അതിനെ കയക്കൊടിയുടെ കളിയിൽ പറയുന്ന പേരാണ് "ഫൌൾ "...അതും കളത്തിനു പുറതായാലോ...അതാണ് ഇവിടെ നടക്കുന്നത് ...
അതുകൊണ്ട് ലബ്ബ ദാരിമി ഈ കണ്ണിക്ക് പുറത്താണ് എന്ന് അദ്ദേഹം തന്നെ പറഞ്ഞ സ്ഥിതിക്ക് ഇനി ...കളി ബ്രസീലിലെ അനസും കയക്കൊടിയും മലപ്പുറം ലോക്കൽ ക്ലബ്ബിലെ ലബ്ബ ധാരിമിയും തമ്മിലോ അതോ തിരിച്ചോ ആയാലും ..മുജാഹിധുകല്ക്ക് നിങ്ങളുടെ ആ കളി യുമായി ഒരു ബന്ധവും ഇല്ല ...
അല്ലാഹു അല്ലാത്തവർ പ്രാര്‍ത്ഥന കേള്‍ക്കും എന്ന് പരസ്യമായി പ്രസംഗിച്ചു നടക്കുന്ന ചില വാടക പ്രാസഗികര്ർക്ക് നേരെയുള്ള ശക്തമായ ആധാരശ യുദ്ധം നടക്കുന്ന ഇന്നിന്റെ കേരളത്തിൽ അതിൽ നിന്നും ശ്രദ്ധ തിരിച്ചു വിട്ടു വഴി മാറി കളിക്കാൻ ഉള്ള വല്ലാത്ത ആ മോഹമുണ്ടല്ലോ അതിനെ കയക്കൊടിയുടെ കളിയിൽ പറയുന്ന പേരാണ് "ഫൌൾ "...അതും കളത്തിനു പുറതായാലോ...അതാണ് ഇവിടെ നടക്കുന്നത് ...
-------------------------------------------------------------------------------------------------------------------
പുളിക്കളിൽ നിന്ന് മുങ്ങിയ ഹനീഫ കയക്കൊടിയും നാസര്‍ സുല്ലമിയും അനസ് മുസ്ലിയാരും അല്ലാഹു അല്ലാത്തവർ പ്രാര്‍ത്ഥന കേള്‍ക്കും എന്നാ നിങ്ങളുടെ വിധണ്ട വാദം തെളിയിക്കാൻ വാ ...ഫൈസൽ മൗലവിയും സകരിയ്യ മൗലവിയും ഒരു മൂന്നാം ഡോസ് നിങ്ങള്‍ക്ക് തരാൻ കാത്തിരിക്കുകയാണ് ..സകരിയ്യ മൗലവി അന്ന് തന്ന രണ്ടാം ഗണ്ടനം കേള്‍ക്കുക
HON: Zakariyya Swalahi (click Here)
HON: Zakariyya Swalahi (click Here)
Wednesday, October 9, 2013
സിഹ്ർ-മധീനു റഹ്മാൻ തെങ്ങാട്ടുമായി ഒരു ഓണ്‍ലൈൻ സംവാദം -അക്ലാനിസം ഒരു പൊളിച്ചെഴുത്ത്
- Today
- Madeenu Rahman Thengat
സിഹൃന്റെ ഹകീകതിനെ ഒരിക്കലും ഞാന്‍ നിഷേധിച്ചിട്ടില അത് നിനക്ക് തെളിയിക്കാനും ആവില്ല - Madeenu Rahman Thengat
ഞാന്‍ നിഷേധ്ച്ചത് ???
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു ഒരു മുസ്ലിം വിസ്വസിക്കെന്ടത് ഉണ്ടോ ? - Shabeel Pn
nee paranjathu km moulaviyude okke antha vishwasam ennakayari vayichu nokkusihril vishwasikkal eaamaan kaaryamaano?islaam kaaryam aano?ithokke chodhichathu marano - Shabeel Pn
amani moulavi paranja sihrkm moulavi paranja sihrnee anthavishwaasam ennu paranjathu athine aanu - Madeenu Rahman Thengat
അതെ മുകളില്‍ കൊടുത്ത സിഹ്ര് ല്‍ വിശ്വസിക്കുന്നത് ഇമാന് കാര്യം ആണോ എന്ന് ഞാന്‍ വീണ്ടും ചോദിക്കുന്നു - Madeenu Rahman Thengat
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു ഒരു മുസ്ലിം വിസ്വസിക്കെന്ടത് ഉണ്ടോ ?
ഇതാണോ km മൌലവി പറഞ്ഞ സിഹ്ര് ?? - Shabeel Pn
sihru cheyyuka enna onnilleha hanee parayunna sihr engine aanu cheyyuka????nee falikkum ennu parayunna sihr engine aanu cheyyuka - Shabeel Pn
നീ പറയുന്നു സിഹ്ര് ഫലിക്കും ..ആ സിഹ്ര് ഫലിക്കാൻ എങ്ങിനെ ആണ് സിഹ്ര് ചെയ്യേണ്ടത് ??ഹദീസിൽ നബിക്ക് ഭാധിച്ച സിഹ്രോ ??? - Shabeel Pn
എന്തെ മറുപടി മുട്ടി പോയോ ??നീ പറയുന്നു സിഹ്ര് ഫലിക്കും ..ആ സിഹ്ര് ഫലിക്കാൻ എങ്ങിനെ ആണ് സിഹ്ര് ചെയ്യേണ്ടത് ?? ഹദീസിൽ നബിക്ക് ഭാധിച്ച സിഹ്രോ ??? - Shabeel Pn
എന്തെ മറുപടി മുട്ടി പോയോ ?? നീ പറയുന്നു സിഹ്ര് ഫലിക്കും ..ആ സിഹ്ര് ഫലിക്കാൻ എങ്ങിനെ ആണ് സിഹ്ര് ചെയ്യേണ്ടത് ?? ഹദീസിൽ നബിക്ക് ഭാധിച്ച സിഹ്രോ ??? - Shabeel Pn
പരസ്യമായി ഈ ചർച്ചകൾ അമുസ്ലിങ്ങൾ ധാരാളം ഉള്ള ഫേസ് ബൂക്കിനെക്കാൾ നല്ലത് ഇവിടെ തന്നെ ആണ് ..നീയുമായാനെല്ലൊ ചര്‍ച്ച ..പിന്നെതിനു നീ ഭയക്കുന്നു - Madeenu Rahman Thengat
എന്റെത് ഞാന്‍ തന്നെ പോസ്റ്റ് ചെയ്യുക എന്ന് വച്ചാല്‍ മോശം ആണ്‍ഭയം ? താല്പര്യം ഇല്ല അതാ - Shabeel Pn
കായക്കൊടി പറയുന്നു നബിക്ക് സിഹ്രു ബാധിച്ചിട്ടുണ്ട് ..അത് എങ്ങിനെ ആണ് ഭാധിച്ചത് ,,അതവ എന്ത് ചെയ്തിട്ടാണ്??നീ പറയുന്നു സിഹ്ര് ഫലിക്കും ..ആ സിഹ്ര് ഫലിക്കാൻ എങ്ങിനെ ആണ് സിഹ്ര് ചെയ്യേണ്ടത് ?? ഹദീസിൽ നബിക്ക് ഭാധിച്ച സിഹ്രോ ??? - Madeenu Rahman Thengat
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു ഒരു മുസ്ലിം വിസ്വസിക്കെണ്ട്ത ഉണ്ടോ ?? - Shabeel Pn
കായക്കൊടി പറയുന്നു നബിക്ക് സിഹ്രു ബാധിച്ചിട്ടുണ്ട് ..അത് എങ്ങിനെ ആണ് ഭാധിച്ചത് ,,അതവ എന്ത് ചെയ്തിട്ടാണ് ?? നീ പറയുന്നു സിഹ്ര് ഫലിക്കും ..ആ സിഹ്ര് ഫലിക്കാൻ എങ്ങിനെ ആണ് സിഹ്ര് ചെയ്യേണ്ടത് ?? ഹദീസിൽ നബിക്ക് ഭാധിച്ച സിഹ്രോ ??? - Madeenu Rahman Thengat
ബ ബ ബ ആയതു കൊണ്ട് ആണല്ലോ നീ ഈ ഒന്നും അല്ലത്തെ എനെ കുറിചും നിന്റെ ബ്ലോഗില്‍ ഇട്ടതു മോശംഇത് ഇത്ര മോശം ആയി ഞാന്‍ കരുതിയിട്ടില്ലയിരുന്നു - Shabeel Pn
ഈതപനയുടെ തോന്ടിൽ ചെയ്താലോ ...കായക്കൊടി പറയുന്നു ...അതിലാണ് നബി സ ക്ക് ലബീധ്ബ്നു ആഹ്സം ചെയ്തത് - Madeenu Rahman Thengat
വീണ്ടു ചോദിക്കുന്നു എന്താ ഇതില്‍ നിന്റെ വിശ്വാസം ??
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ - Shabeel Pn
ബ്ലോഗില നിന്റെ ഫസലുവില്ലേ --അവനെക്കാൾ മണ്ടനെ വേറെ നീ കണ്ടിട്ടുണ്ടോ ?ഈതപനയുടെ തോന്ടിൽ ചെയ്താലോ ...കായക്കൊടി പറയുന്നു ...അതിലാണ് നബി സ ക്ക് ലബീധ്ബ്നു ആഹ്സം ചെയ്തത് - Madeenu Rahman Thengat
വീണ്ടു ചോദിക്കുന്നു എന്താ ഇതില്‍ നിന്റെ വിശ്വാസം ??
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ - Shabeel Pn
അതല്ലേ പണ്ട് നീ കുടുങ്ങുമ്പോൾ എന്നെ എഴുതി ചോദിച്ചിരുന്നത്കായക്കൊടി പറയുന്നു നബിക്ക് സിഹ്രു ബാധിച്ചിട്ടുണ്ട് ..അത് എങ്ങിനെ ആണ് ഭാധിച്ചത് ,,അതവ എന്ത് ചെയ്തിട്ടാണ് ?? നീ പറയുന്നു സിഹ്ര് ഫലിക്കും ..ആ സിഹ്ര് ഫലിക്കാൻ എങ്ങിനെ ആണ് സിഹ്ര് ചെയ്യേണ്ടത് ?? ഹദീസിൽ നബിക്ക് ഭാധിച്ച സിഹ്രോ ???ഈതപനയുടെ തോന്ടിൽ ചെയ്താലോ ...കായക്കൊടി പറയുന്നു ...അതിലാണ് നബി സ ക്ക് ലബീധ്ബ്നു ആഹ്സം ചെയ്തത് - Madeenu Rahman Thengat
നിന്റെ ആ മറുപടികള്‍ കേട്ടിട്ടും ഞാന്‍ കുറെ ചിന്തിച്ചിട്ടുണ്ട് അതാണ് ഒരു ധൈര്യം ഇത്രയേ ഉള്ളോ - Madeenu Rahman Thengat
വീണ്ടു ചോദിക്കുന്നു എന്താ ഇതില്‍ നിന്റെ വിശ്വാസം ??
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ - Shabeel Pn
നീ പറയുന്ന സിഹ്ര് മൂസാ നബിക്ക് ബാധിച്ച സിഹ്ര് ...ശരി അപ്പോൾ മുഹമ്മദ് നബിക്ക് ബാധിച്ച സിഹ്രോ ? - Madeenu Rahman Thengat
ഈത്തപന ഞാന്‍ ആഡ് ചെയ്തിട്ടുണ്ട്നീ നിന്റെ അധര്‍ഷം പറ ആദ്യം എന്നിട്ടലെ ചര്‍ച്ച - Madeenu Rahman Thengat
വീണ്ടു ചോദിക്കുന്നു എന്താ ഇതില്‍ നിന്റെ വിശ്വാസം ??
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ - Shabeel Pn
കായക്കൊടി പറയുന്നു നബിക്ക് സിഹ്രു ബാധിച്ചിട്ടുണ്ട് ..അത് എങ്ങിനെ ആണ് ഭാധിച്ചത് ,,അതവ എന്ത് ചെയ്തിട്ടാണ് ?? നീ പറയുന്നു സിഹ്ര് ഫലിക്കും ..ആ സിഹ്ര് ഫലിക്കാൻ എങ്ങിനെ ആണ് സിഹ്ര് ചെയ്യേണ്ടത് ?? ഹദീസിൽ നബിക്ക് ഭാധിച്ച സിഹ്രോ ??? ഈതപനയുടെ തോന്ടിൽ ചെയ്താലോ ...കായക്കൊടി പറയുന്നു ...അതിലാണ് നബി സ ക്ക് ലബീധ്ബ്നു ആഹ്സം ചെയ്തത് - Madeenu Rahman Thengat
വീണ്ടു ചോദിക്കുന്നു എന്താ ഇതില്‍ നിന്റെ വിശ്വാസം ??
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ - Shabeel Pn
ഭുകാരിയിലെ ഹദീസിൽ ഈത്ത പന തോന്ടിൽ സിഹ്ര് ചെയ്തു എന്നും അത് ഫലിച്ചു എന്നും കാണുംന്ന്...അത് നീ അന്ഗീകരിക്കുന്നുവോ ???കയക്കൊടിയെ തള്ളിയോha haഗതികേട്ഭുകാരിയിലെ ഹദീസിൽ ഈത്ത പന തോന്ടിൽ സിഹ്ര് ചെയ്തു എന്നും അത് ഫലിച്ചു എന്നും കാണുംന്ന്...അത് നീ അന്ഗീകരിക്കുന്നുവോ ??? - Madeenu Rahman Thengat
സബീലെ അതൊക്കെ നമുക്ക് ചര്‍ച്ച ആകാം കുഴാപ്പം ഇല്ല
വീണ്ടു ചോദിക്കുന്നു എന്താ ഇതില്‍ നിന്റെ വിശ്വാസം ??
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ - Shabeel Pn
ഭുകാരിയിലെ ഹദീസിൽ ഈത്ത പന തോന്ടിൽ സിഹ്ര് ചെയ്തു എന്നും അത് ഫലിച്ചു എന്നും കാണുംന്ന്...അത് നീ അന്ഗീകരിക്കുന്നുവോ ??? - Madeenu Rahman Thengat
വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ - Shabeel Pn
എന്തൊരു പോട്ടനാടോ നീ ...ഖുറാനും സുന്നത്തും പറഞ്ഞ എന്ന് പറഞ്ഞാൽ പിന്നെ നിന്റെ വാദം എന്ന് ചോദിക്കാൻ പാടുണ്ടോ ഒരു മുസ്ലിമിന് ??? - Madeenu Rahman Thengat
വീണ്ടു ചോദിക്കുന്നു ഏതു ഖുറാനില്‍ ആണ് ഇത് ഉള്ളത് ?? നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ - Shabeel Pn
ഖുറാനിൽ മൂസാ നബിക്ക് ഭാധിച്ചു എന്ന് പറയുന്ന സിഹൃം ഹദീസിൽ മുഹമ്മദ് നബിക്ക് ബാധിച്ചു എന്ന് പറയുന്ന സിഹൃം ഞാൻ അംഗീകരിക്കുന്നു ...നീയോ ???ഇതിനു ഉത്തരം പറ ധൈര്യം ഉണ്ട് എങ്കിൽ ???copy pasteഖുറാനിൽ മൂസാ നബിക്ക് ഭാധിച്ചു എന്ന് പറയുന്ന സിഹൃം ഹദീസിൽ മുഹമ്മദ് നബിക്ക് ബാധിച്ചു എന്ന് പറയുന്ന സിഹൃം ഞാൻ അംഗീകരിക്കുന്നു ...നീയോ ???ഇതിനു ഉത്തരം പറ ധൈര്യം ഉണ്ട് എങ്കിൽ ???നീ ഖുറാനും സുന്നത്തും അന്ഗീകരിക്കുന്നുവോ ??ഇതാണ് ചോദ്യം ???...നീ ഒരു മുജാഹിധിനോട് ചോദിച്ചു നോക്ക് അവൻ ആര്‍ജവത്തോടെ പറയും രണ്ടും ഞാൻ അന്ഗീകരിക്കും എന്ന് ???നിന്നെ പോലുള്ള നിഷ്ധികൾ ഇപ്പോഴും മിണ്ടാത്ത ഇരിക്കും ഇതുപോലെ പൊട്ടാൻ കളിച്ചു - Madeenu Rahman Thengat
കുരാനില്‍ മൂസ നബിക്ക് ബാധിച്ച സിഹ്ര് ഞാന്‍ അംഗീകരിക്കുന്നു
പക്ഷെ നബ സ ബാധിച്ച സിഹ്ര് (ഹദീസ് ഇല ഉണ്ട് എന്ന് പറയുന്ന) സിഹ്ര് താഴെ കൊടുത്ത ശിഹ്ര്‍ ആണെങ്കില്‍ എന്റെ ശരീരത്തില്‍ അത് ബാധിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല കാരണം എന്റെ ശരീരത്തെ ക്കളും കൂടുതല്‍ ഞാന്‍ സ്നേഹിക്കേണ്ട രസൂളിന്നു ഇത് ബാധിച്ചു എന്ന് വിസ്വസികണ് ബുദ്ധിമുട്ടുണ്ട് - Madeenu Rahman Thengat
ഇതാണ് നിങ്ങള്‍ വിശ്വസിക്കുന്ന സിഹ്ര് എങ്കില്‍
വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ - Madeenu Rahman Thengat
ഇനി എന്റെ ചോദ്യത്തിനു ഉത്തരം തരാമോ ??
വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ - Shabeel Pn
ആര് പറഞ്ഞു ??രസൂലിന്റെ പേരില്‍ ???ഈ ഹദീസിൽ റസൂൽ തന്നെ ആണ് നേരിട്ട് ആയിഷ ഭീവിയോടു പറയുന്നത് ???അപ്പോഴോ ? - Shabeel Pn
ഇത് റസൂൽ പറഞ്ഞിട്ടില്ല എന്നതിന് നിന്റെ തെളിവ് എന്ത് ??ഇത് മുതഫഖുൻ അലൈഹി ആയ ഹധീസു ആണ് ... - Madeenu Rahman Thengat
കാരണം ഗുരവ ആണ് ഉദ്ധരിച്ചത് അദ്ദേഹത്തെ കുറിച്ച് അവസാന നാളുകളി അത്ര നല്ല അഭിപ്രായം അല്ലഅപ്പോ ആറു മാസം ബാധിച്ചു എന്നാ ഹദീസ് എന്ത് ചെയ്യും ?? - Madeenu Rahman Thengat
ഇനി എന്റെ ചോദ്യത്തിനു ഉത്തരം തരാമോ ??
വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ - Shabeel Pn
ഹിഷാം ആണ് ഉദ്ധരിച്ചത് ...അദ്ദേഹം അവസാന കാലത്ത് ആണ് ഉദ്ധരിച്ചത് എന്നതിന് താങ്കല്കുള്ള തെളിവ് എന്ത് - Madeenu Rahman Thengat
അതും അല്ല ഇത് ഖബര്‍ വാഹിദ് ആണ് വിശ്വാസ് കര്യങ്ങ്ക്ക് കൊല്ലുകയും ഇല്ലഅപ്പൊ ഈ ഹദീസ് വിട്ടോ?? - Shabeel Pn
എങ്കിൽ ഖബര്‍ ശിക്ഷ സിറാത് പാലം നീ വിശ്വസിക്കുന്നുണ്ടോ ???
- Madeenu Rahman Thengat
ഇത് വിസ്വസികുന്നത് കൊണ്ട് ഒരു മുസ്ലിമിന്നു ഒരു നഷ്ടവും വരുന്നില്ല സിഹ്ര് പോലെ അല്ല ഇത്എന്റെ ചോദ്യം ബാകി കിടക്കുന്നു - Madeenu Rahman Thengat
ഇനി എന്റെ ചോദ്യത്തിനു ഉത്തരം തരാമോ ??
വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ - Shabeel Pn
അല്ലാഹു മുസ്ലിമിന് നഷ്ടമുള്ള എന്തെങ്കിലും പ്രവാചകനിലൂടെ പഠിപ്പിക്കുമോ ??ഹിശാമിൽ നിന്നല്ലാതെ സഹാബികളിൽ നിന്ന് നേരിട്ട് വന്ന പരമ്പരകൾ എന്ത് ചെയ്യും - Madeenu Rahman Thengat
കാരണം സിഹൃന്റെ ഹദീസ് ഖുറാന്റെ നസ്സ്ന്ന് എതിരാണ്ഹിഷമിന്റെ എന്ത് ചെയ്യും അപ്പൊ - Shabeel Pn
a ) ഖുറാന് ആയതിന്റെ അവതരണ പശ്ചാത്തലം നബിയുടെ മക്ക ജീവിത കാലഘട്ടത്തിലും ,ഈ ഹദീസില്‍ പരാമര്ഷിക്കപെട്ട സംഭവം നബിയുടെ (സ )മദീന കാലഘട്ടതിലുമാണ് എന്നത് എന്തിനാണ് ഇവര്‍ മൂടി വെക്കുന്നത്
b )ഖുറാന് ആയതിന്റെ അവതരണ പശ്ചാത്തലം നബി സ യില്‍ നിന്ന് ഖുറൈശികള്‍ ഖുറാന് കേള്‍ക്കുകയും ,അതില്‍ ജനങ്ങള്‍ ആക്രിഷ്ടര്‍ ആകുന്നതു തടയാന്‍ എന്ത് ചെയ്യാം എന്ന് ഖുറൈശികള്‍ ഗൂഡാലോചന നടത്തുകയും ചെയ്തതിന്റെ ഫലമായി അവിടെ ഉരുത്തിരിഞ്ഞു വന്ന തീരുമാനമാണ്, പ്രവാചകന് സിഹ്രു ബാധിച്ചവനാണ് എന്ന് ആരോപിക്കുകയും ,അതുമുഖേന സ്വന്തതെയും മറ്റുള്ളവരെയും ഖുറാനില്‍ നിന്ന് അകറ്റാന്‍ അവര്‍ ശ്രമിച്ച കാര്യത്തിനെ ആണ് അല്ലാഹു ഖുരാനിലൂടെ (സൂറത്ത് ഇസ്രാഹു ,സൂറത്ത് ഫുര്‍ഖാന്‍ )വിമര്ഷികുന്നത് .ഇതേ വിശ്ധീകാരം ഖുര്തുബിയിലും ഇബ്നു കസീരിലും കാണാവുന്നതാണ് ...
c )ഈ ആയത്തിന് തൊട്ടു മുമ്പുള്ള (സൂറത്ത് ഫുര്‍ഖാന്‍ 7 )ആയത്തില്‍ സത്യനിഷേധികള്‍ ,പ്രവാചകന് ഭക്ഷണം കഴിക്കുകയും,അങ്ങാടിയിലൂടെ നടക്കുകയും ചെയ്തതിനെ ,വിമര്‍ശിച്ചിരിക്കുന്നു എന്ന് കരുതി നബി സ ഭക്ഷണം കഴിക്കുകയും,അങ്ങാടിയിലൂടെ നടക്കുകയും ചെയ്തിടില്ല എന്ന് ഏതെങ്കിലും ബുദ്ധിയുള്ള ആള് പറയുമോ
d )ഖുരാനിനു എതിരായി ഒരിക്കലും ഒരു സ്വഹീഹായ ഹദീസ് വരില്ല എന്ന ,ഉസൂലുല്‍ ഹദീസിന്റെ അടിസ്ഥാന തത്വത്തെ പോലും ഇവര്‍ പരസ്യമായി നിഷേധിക്കുകയാണ് ,
e )മൂസ നബി അ സിഹ്രു ബാധിച്ചവനാണ് എന്ന് ഫിരൌന്‍ ആരോപിച്ച കാര്യം എടുത്തു പറഞ്ഞ വിശുദ്ധ ഖുറാന് (17 :10 )തന്നെ മൂസ നബിക്ക് ജല വിദ്യക്കാരുടെ സിഹ്രു നിമിത്തം മിഥ്യ ധാരണയും ഭയവും ഉണ്ടായതായി സൂറത്ത് ത്വാഹയില്‍ വിവരിക്കുന്നു ,ഇവരുടെ വാതപ്രകാരം ഖുറാനില്‍ വൈരുദ്യം ഉണ്ടെന്നു വരില്ലേ ,നഹൂധു ബില്ലാഹ് - Shabeel Pn
a ) ഖുറാന് ആയതിന്റെ അവതരണ പശ്ചാത്തലം നബിയുടെ മക്ക ജീവിത കാലഘട്ടത്തിലും ,ഈ ഹദീസില്‍ പരാമര്ഷിക്കപെട്ട സംഭവം നബിയുടെ (സ )മദീന കാലഘട്ടതിലുമാണ് എന്നത് എന്തിനാണ് ഇവര്‍ മൂടി വെക്കുന്നത്
b )ഖുറാന് ആയതിന്റെ അവതരണ പശ്ചാത്തലം നബി സ യില്‍ നിന്ന് ഖുറൈശികള്‍ ഖുറാന് കേള്‍ക്കുകയും ,അതില്‍ ജനങ്ങള്‍ ആക്രിഷ്ടര്‍ ആകുന്നതു തടയാന്‍ എന്ത് ചെയ്യാം എന്ന് ഖുറൈശികള്‍ ഗൂഡാലോചന നടത്തുകയും ചെയ്തതിന്റെ ഫലമായി അവിടെ ഉരുത്തിരിഞ്ഞു വന്ന തീരുമാനമാണ്, പ്രവാചകന് സിഹ്രു ബാധിച്ചവനാണ് എന്ന് ആരോപിക്കുകയും ,അതുമുഖേന സ്വന്തതെയും മറ്റുള്ളവരെയും ഖുറാനില്‍ നിന്ന് അകറ്റാന്‍ അവര്‍ ശ്രമിച്ച കാര്യത്തിനെ ആണ് അല്ലാഹു ഖുരാനിലൂടെ (സൂറത്ത് ഇസ്രാഹു ,സൂറത്ത് ഫുര്‍ഖാന്‍ )വിമര്ഷികുന്നത് .ഇതേ വിശ്ധീകാരം ഖുര്തുബിയിലും ഇബ്നു കസീരിലും കാണാവുന്നതാണ് ...
c )ഈ ആയത്തിന് തൊട്ടു മുമ്പുള്ള (സൂറത്ത് ഫുര്‍ഖാന്‍ 7 )ആയത്തില്‍ സത്യനിഷേധികള്‍ ,പ്രവാചകന് ഭക്ഷണം കഴിക്കുകയും,അങ്ങാടിയിലൂടെ നടക്കുകയും ചെയ്തതിനെ ,വിമര്‍ശിച്ചിരിക്കുന്നു എന്ന് കരുതി നബി സ ഭക്ഷണം കഴിക്കുകയും,അങ്ങാടിയിലൂടെ നടക്കുകയും ചെയ്തിടില്ല എന്ന് ഏതെങ്കിലും ബുദ്ധിയുള്ള ആള് പറയുമോ
d )ഖുരാനിനു എതിരായി ഒരിക്കലും ഒരു സ്വഹീഹായ ഹദീസ് വരില്ല എന്ന ,ഉസൂലുല്‍ ഹദീസിന്റെ അടിസ്ഥാന തത്വത്തെ പോലും ഇവര്‍ പരസ്യമായി നിഷേധിക്കുകയാണ് ,
e )മൂസ നബി അ സിഹ്രു ബാധിച്ചവനാണ് എന്ന് ഫിരൌന്‍ ആരോപിച്ച കാര്യം എടുത്തു പറഞ്ഞ വിശുദ്ധ ഖുറാന് (17 :10 )തന്നെ മൂസ നബിക്ക് ജല വിദ്യക്കാരുടെ സിഹ്രു നിമിത്തം മിഥ്യ ധാരണയും ഭയവും ഉണ്ടായതായി സൂറത്ത് ത്വാഹയില്‍ വിവരിക്കുന്നു ,ഇവരുടെ വാതപ്രകാരം ഖുറാനില്‍ വൈരുദ്യം ഉണ്ടെന്നു വരില്ലേ ,നഹൂധു ബില്ലാഹ് - Shabeel Pn
കണ്ടിട്ട് എന്ത് കാര്യം പറയൂ മറുപടി ...വീണ്ടും ബ ബ ബഖുരാനിനു എതിരാണ് എന്നാ നിന്റെ വാദത്തിനു മറുപടി - Shabeel Pn
a ) ഖുറാന് ആയതിന്റെ അവതരണ പശ്ചാത്തലം നബിയുടെ മക്ക ജീവിത കാലഘട്ടത്തിലും ,ഈ ഹദീസില്‍ പരാമര്ഷിക്കപെട്ട സംഭവം നബിയുടെ (സ )മദീന കാലഘട്ടതിലുമാണ് എന്നത് എന്തിനാണ് ഇവര്‍ മൂടി വെക്കുന്നത്
b )ഖുറാന് ആയതിന്റെ അവതരണ പശ്ചാത്തലം നബി സ യില്‍ നിന്ന് ഖുറൈശികള്‍ ഖുറാന് കേള്‍ക്കുകയും ,അതില്‍ ജനങ്ങള്‍ ആക്രിഷ്ടര്‍ ആകുന്നതു തടയാന്‍ എന്ത് ചെയ്യാം എന്ന് ഖുറൈശികള്‍ ഗൂഡാലോചന നടത്തുകയും ചെയ്തതിന്റെ ഫലമായി അവിടെ ഉരുത്തിരിഞ്ഞു വന്ന തീരുമാനമാണ്, പ്രവാചകന് സിഹ്രു ബാധിച്ചവനാണ് എന്ന് ആരോപിക്കുകയും ,അതുമുഖേന സ്വന്തതെയും മറ്റുള്ളവരെയും ഖുറാനില്‍ നിന്ന് അകറ്റാന്‍ അവര്‍ ശ്രമിച്ച കാര്യത്തിനെ ആണ് അല്ലാഹു ഖുരാനിലൂടെ (സൂറത്ത് ഇസ്രാഹു ,സൂറത്ത് ഫുര്‍ഖാന്‍ )വിമര്ഷികുന്നത് .ഇതേ വിശ്ധീകാരം ഖുര്തുബിയിലും ഇബ്നു കസീരിലും കാണാവുന്നതാണ് ...
c )ഈ ആയത്തിന് തൊട്ടു മുമ്പുള്ള (സൂറത്ത് ഫുര്‍ഖാന്‍ 7 )ആയത്തില്‍ സത്യനിഷേധികള്‍ ,പ്രവാചകന് ഭക്ഷണം കഴിക്കുകയും,അങ്ങാടിയിലൂടെ നടക്കുകയും ചെയ്തതിനെ ,വിമര്‍ശിച്ചിരിക്കുന്നു എന്ന് കരുതി നബി സ ഭക്ഷണം കഴിക്കുകയും,അങ്ങാടിയിലൂടെ നടക്കുകയും ചെയ്തിടില്ല എന്ന് ഏതെങ്കിലും ബുദ്ധിയുള്ള ആള് പറയുമോ
d )ഖുരാനിനു എതിരായി ഒരിക്കലും ഒരു സ്വഹീഹായ ഹദീസ് വരില്ല എന്ന ,ഉസൂലുല്‍ ഹദീസിന്റെ അടിസ്ഥാന തത്വത്തെ പോലും ഇവര്‍ പരസ്യമായി നിഷേധിക്കുകയാണ് ,
e )മൂസ നബി അ സിഹ്രു ബാധിച്ചവനാണ് എന്ന് ഫിരൌന്‍ ആരോപിച്ച കാര്യം എടുത്തു പറഞ്ഞ വിശുദ്ധ ഖുറാന് (17 :10 )തന്നെ മൂസ നബിക്ക് ജല വിദ്യക്കാരുടെ സിഹ്രു നിമിത്തം മിഥ്യ ധാരണയും ഭയവും ഉണ്ടായതായി സൂറത്ത് ത്വാഹയില്‍ വിവരിക്കുന്നു ,ഇവരുടെ വാതപ്രകാരം ഖുറാനില്‍ വൈരുദ്യം ഉണ്ടെന്നു വരില്ലേ ,നഹൂധു ബില്ലാഹ് - Madeenu Rahman Thengat
ഇനി എന്റെ ചോദ്യത്തിനു ഉത്തരം തരാമോ ??
വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ - Shabeel Pn
ഹിശാമിബ്നു ഉര്‍വ (ര)ഒരു തബിഹും , നൂറുകണക്കിന് ഹദീസുകള്‍ ഇധേഹതിലൂടെ നിവേദനം ചെയ്തിട്ടുള്ളതും തെളിവിനുദ്ധരിക്കാന്‍ പറ്റിയ വ്യക്തിയാണെന്ന് സര്‍വരാലും അന്ഗീകരിക്കപെട്ട ആളുമാണ്.ഫത്ഹുല്‍ബാരിയില്‍ ഇബ്നുഹജര്‍ പറയുന്നു "ഇദ്ദേഹം ആഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര് ഐക്യകണ്ടെനെ അനഗീകരിക്കുന്ന റാവി ആണ്".ഇധേഹത്തില്‍ നിന്നുള്ള ഹദീസുകള്‍ സിഹാഹുസ്സിത്തയില്‍ ആവര്‍ത്തിച്ചു തെളിവെടുതിട്ടുണ്ട്.ബുഖാരിയില്‍ തന്നെ ഹിശാമില്‍ നിന്ന് 250 ഓളം ഹദീസുകളും ഹിഷാം അന് അബീഹി എന്ന രിവയത്തില്‍ 139 തവണയും കൂടാതെ മുസ്ലിമില് 67 ഹദീസുകളും കാണാം.ഇനി പറയൂ ഹിശാമില്‍ നിന്നുള്ള ഹദീസുകള്‍ മുഴുവന്‍ തള്ളണോ അതോ സ്വീകരിക്കണോ ?ഉദാഹരണമായി റസൂല്‍(സ) യുടെ രോഗവും മരണവുമായി ബന്ധപ്പെട്ട ഹദീസുകള്‍,ഗ്രഹണ നമസ്കാരവുമായി ബന്ധപ്പെട്ട ഹദീസ് തുടങ്ങി ഹിശാമില്‍ നിന്ന് മറ്റു വിഷയങ്ങളില്‍ വന്ന ഹദീസുകളുടെ എല്ലാം മതത്തിലെ വിധിയെന്താണെന്ന് ഈ നിഷേധികള്‍ പറയട്ടെ.ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കു എടുത്തു ചാടി സമൂഹ മധ്യത്തില്‍ പ്രവാചന്റെ ഹദീസുകളെ കൊഞ്ഞനം കുത്തുന്ന ഈ ദുരവസ്ഥ നമുക്ക് ഉണ്ടായിക്കൂടാ .ഇനി നബി സ ശേഷം ജനിച്ച hishaam പിതാവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്താല്‍ സ്വീകാര്യ യോഗ്യമല്ല എന്ന് ആരാണ് പറഞ്ഞത് .ഇനി ഹിശാമില്‍ നിന്നല്ലാതെ വന്ന റിപ്പോര്‍ട്ടുകള്‍ ഇവര്‍ സ്വീകരിക്കുമോ .?.ചുരുക്കത്തില്‍ ഹിശാമോ ,ഭുകാരിയോ ഒന്നുമല്ല പ്രശ്നമെന്നും അന്തമായ സങ്കടനാ വിരോധവും ,ഹദീസുകലോടുള്ള ലാഘവ സമീപനവുമാണ് എന്ന് നിക്ഷ്പക്ഷമായി വിലയിരുത്തുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ് .'അത് ഹദീസല്ലേ നീ ഖുരാനിലുന്ടെങ്കില്‍ പറ 'എന്ന് പറഞ്ഞു നബിയുടെ ഘണ്ടിതമായ വാക്കുകളെ പുചികുന്ന ആളുകള്‍ക്ക് ഇസ്ലാമിനെയും പ്രവാചകനെയും സ്നേഹികുന്നവര്‍ പുല്ലു വില കല്പികില്ല തന്നെ .. - Shabeel Pn
ഈ ഹധീസു സ്വഹീഹാണ് എന്ന് പറഞ്ഞ ,ഖുരാനിനു എതിരാണ് എന്ന് പറയാത്ത നൂറുകണക്കിന് പണ്ഡിതന്മാരില് ചിലര്‍ -ഇമാം ഭുകാരി -ഇമാം മുസ്ലിo -ബൈഹകി -നസാഹി, ഇമാം അഹമ്മദ് ഇബ്നു മാജ ഇബ്നു തൈമിയ്യ ഇബ്നുല്‍ ഖയ്യിം ഖാളി ഇയാള' ഇബ്നു അബീശൈഭ ഇമാം ധഹബി ത്വബ്രാനി ഇമാം നവവി ഇമാം അബൂ ഇസഹാക്ക് അസ്ഫാരായിനി (ഹിജ്ര-418 ) ഇമാം ഇബ്നു സ്സ്വലാഹ് ഖാളി അബൂ യാഹ്ല അല്ഫരാഹു ഹാഫിള് സ്വലാഹുധീന്‍ അല്‍ അലാഹീ അല്ലാമ അബ്ദുല്‍ ഫൈല്‍ അല്‍ ഫാരിസി അല്ലാമ മുല്ല അലിയ്യുല്‍ ഭാരി ശാഹ് മുഹട്ടിസ് അധഹ്ലാവി നവാബ് സിദ്ധീക്ക് ഹസ്സന് ഖാന് അല്ലാമ അഹമ്മദ് മുഹമ്മദ് ശാക്കിര്‍ അല്ലാമ സിജാജുധീന്‍ ബാല്ഖീനി ഹാഫില്‍ ഇബ്നു ഹജറുല്‍ അസ്കലാനി ഹാഫിള് സഖാവി അല്ലാമ ബദൃധീന്‍ ഐനി അല്ലാമ ഷൌകാനി അല്ലാമ ജമാലുദ്ധീന് ഖാസിമി അല്ലാമ അബ്ദു റഹ്മാന് മുഭാരക് പൂരി ഇബ്നു മുഹീന് അലിയ്യിബ്നു അല്‍ മദീനി യാഹ്യബ്നു മുഹീന് -ഈ ലിസ്റ്റു അനന്തമായി നീളുകയാണ് ..വേണമെങ്കില്‍ ഒരു പാട് ഇനിയും തരാം .ഇവരൊക്കെ ഖുറാനും ഹദീസും തിരിയാത്തവര്‍ ആയിരുന്നോ ??? - Madeenu Rahman Thengat
``ഞങ്ങള്‍ക്ക്. (പിശാചുക്കള്ക്ക്ന) നിങ്ങളുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നതുമില്ല. പക്ഷെ നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനവിഭാഗമായിരുന്നു.'' (സ്വാഫ്ഫാത് 30) - Shabeel Pn
ഈ ഹധീസു സ്വഹീഹാണ് എന്ന് പറഞ്ഞ ,ഖുരാനിനു എതിരാണ് എന്ന് പറയാത്ത നൂറുകണക്കിന് പണ്ഡിതന്മാരില് ചിലര്‍ -ഇമാം ഭുകാരി -ഇമാം മുസ്ലിo -ബൈഹകി -നസാഹി, ഇമാം അഹമ്മദ് ഇബ്നു മാജ ഇബ്നു തൈമിയ്യ ഇബ്നുല്‍ ഖയ്യിം ഖാളി ഇയാള' ഇബ്നു അബീശൈഭ ഇമാം ധഹബി ത്വബ്രാനി ഇമാം നവവി ഇമാം അബൂ ഇസഹാക്ക് അസ്ഫാരായിനി (ഹിജ്ര-418 ) ഇമാം ഇബ്നു സ്സ്വലാഹ് ഖാളി അബൂ യാഹ്ല അല്ഫരാഹു ഹാഫിള് സ്വലാഹുധീന്‍ അല്‍ അലാഹീ അല്ലാമ അബ്ദുല്‍ ഫൈല്‍ അല്‍ ഫാരിസി അല്ലാമ മുല്ല അലിയ്യുല്‍ ഭാരി ശാഹ് മുഹട്ടിസ് അധഹ്ലാവി നവാബ് സിദ്ധീക്ക് ഹസ്സന് ഖാന് അല്ലാമ അഹമ്മദ് മുഹമ്മദ് ശാക്കിര്‍ അല്ലാമ സിജാജുധീന്‍ ബാല്ഖീനി ഹാഫില്‍ ഇബ്നു ഹജറുല്‍ അസ്കലാനി ഹാഫിള് സഖാവി അല്ലാമ ബദൃധീന്‍ ഐനി അല്ലാമ ഷൌകാനി അല്ലാമ ജമാലുദ്ധീന് ഖാസിമി അല്ലാമ അബ്ദു റഹ്മാന് മുഭാരക് പൂരി ഇബ്നു മുഹീന് അലിയ്യിബ്നു അല്‍ മദീനി യാഹ്യബ്നു മുഹീന് -ഈ ലിസ്റ്റു അനന്തമായി നീളുകയാണ് ..വേണമെങ്കില്‍ ഒരു പാട് ഇനിയും തരാം .ഇവരൊക്കെ ഖുറാനും ഹദീസും തിരിയാത്തവര്‍ ആയിരുന്നോ ??? - Madeenu Rahman Thengat
ഇമാം ഖുര്ത്വു ബി രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: ``യാഥാര്ഥ്യുമോ സാധുതയോ ഇല്ലാത്ത പൊടിപ്പും തൊങ്ങലും വെച്ച എല്ലാ കാര്യങ്ങള്ക്കുംത സിഹ്ര് എന്ന് പറയപ്പെടും'' - Madeenu Rahman Thengat
സാഹിറിന് അവന്റെ ലക്ഷ്യം അത് നന്മയാകട്ടെ, തിന്മയാകട്ടെ നേടാന്‍ സാധ്യമല്ലെന്ന് വ്യക്തമാക്കുന്നു'' (തഫ്സീറുല്‍ കബീര്‍). സിഹ്റിന് അടിസ്ഥാനമില്ലെന്നും സാഹിറിന് തന്റെ സിഹ്റുകൊണ്ട് നന്മയോ തിന്മയോ വരുത്താന്‍ സാധ്യമല്ലെന്നും അഹ്ലുസ്സുന്നയുടെ പ്രമുഖരായ മുഫസ്സിറുകള്‍ രേഖപ്പെടുത്തിയതാണ് നാം കണ്ടത്. അല്ലാഹുവിന്റെ വചനവും അപ്രകാരം തന്നെ: ``സാഹിര്‍ എവിടെ ചെന്നാലും വിജയം കൈവരിക്കുന്നവനല്ല.'' (ത്വാഹാ 69) - Madeenu Rahman Thengat
സിഹ്ര് അടിസ്ഥാനരഹിതമായ വഞ്ചനയാണ് എന്ന അഭിപ്രായക്കാരാണ്.'' (ഫത്ഹുല്ഖനദീര് 6:153) - Madeenu Rahman Thengat
സൂറത്തുല്‍ മാഇദയിലെ 110-ാം വചനം വിശദീകരിച്ചുകൊണ്ട് മുശ്രിക്കുകള്‍ക്കു പോലും സിഹ്റില്‍ വിശ്വാസമുണ്ടായിരുന്നില്ല എന്നും അവര്‍ വിശുദ്ധ ഖുര്ആംന്‍ സിഹ്റാണെന്ന് പ്രസ്താവിച്ചിരുന്നതായും അതുകൊണ്ട് അവര്‍ ഉദ്ദേശിച്ചിരുന്നത് ഖുര്‍ആന്‍ സിഹ്റു പോലെ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു എന്നും ഇബ്നുജരീറുത്ത്വബ്രി തന്റെ തഫ്സീര്‍ 7:138ല്‍ രേഖപ്പെടുത്തിയിട്ടുണ്ട് - Shabeel Pn
വിഷയവുമായി വല്ല ബന്ധവും ഉള്ളത് പോസ്റ്റു ചെയ്യൂ ..മുകളില നീ ഉദ്ധരിച്ച ഏതു പണ്ടിതാൻ ആണ് ഈ ഹദീസ് സ്വീകാര്യമല്ല എന്ന് പറഞ്ഞത് - Madeenu Rahman Thengat
സൂറത്തുല്‍ മാഇദയിലെ 110-ാം വചനം വിശദീകരിച്ചുകൊണ്ട് മുശ്രിക്കുകള്‍ക്കു പോലും സിഹ്റില്‍ വിശ്വാസമുണ്ടായിരുന്നില്ല എന്നും അവര്‍ വിശുദ്ധ ഖുര്ആംന്‍ സിഹ്റാണെന്ന് പ്രസ്താവിച്ചിരുന്നതായും അതുകൊണ്ട് അവര്‍ ഉദ്ദേശിച്ചിരുന്നത് ഖുര്‍ആന്‍ സിഹ്റു പോലെ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു എന്നും ഇബ്നുജരീറുത്ത്വബ്രി തന്റെ തഫ്സീര്‍ 7:138ല്‍ രേഖപ്പെടുത്തിയിട്ടുണ്ട് - Shabeel Pn
ഇബ്നു ജരീരിന്റെ ത്വബ്രിയിൽ സിഹ്റിന് ഹകീകതില്ല ഈനു പറഞ്ഞത് നീ കാണിക്കു ..ഞാൻ പറയുന്നു ത്വബ്രിയെ കുറിച്ച് നീ പച്ച കള്ളം പറഞ്ഞു ഇനി അത് എടുത്തു കാണിക്കു - Madeenu Rahman Thengat
സിഹ്ര് പഠിക്കല്‍ അനുവദനീയമാണെന്ന് വിശ്വസിച്ചുകൊണ്ട് വല്ലവനും അത് പഠിക്കുകയോ അല്ലെങ്കില്‍ സിഹ്ര് പ്രയോജനം ചെയ്യുമെന്ന് വിശ്വസിക്കുകയോ ചെയ്യുന്ന പക്ഷം അവന് കാഫിറായി'' (ഇബ്നുകസീര്‍ 1:196). - Shabeel Pn
ഇബ്നു ജരീരിന്റെ ത്വബ്രിയിൽ സിഹ്റിന് ഹകീകതില്ല ഈനു പറഞ്ഞത് നീ കാണിക്കു ..
ഞാൻ പറയുന്നു ത്വബ്രിയെ കുറിച്ച് നീ പച്ച കള്ളം പറഞ്ഞു ഇനി അത് എടുത്തു കാണിക്കു - Madeenu Rahman Thengat
ഇനി എന്റെ ചോദ്യത്തിനു ഉത്തരം തരാമോ ??
വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ - Shabeel Pn
ദുബൈ സലഫിയുടെത് കോപ്പി പേസ്റ്റ് ചെയ്യാൻ വരട്ടെ ..നീ ആദ്യം ത്വബ്രി കാണിക്കു ഇബ്നു കസ്സീർ പറഞ്ഞത് നിനക്ക് എതിരാണ് ...സിഹ്രു ചെയ്യുന്നവാൻ കാഫിര്‍ ആകും എന്ന് ആര്‍ക്കാ മോനെ തര്ക്കംഇബ്നു ജരീരിന്റെ ത്വബ്രിയിൽ സിഹ്റിന് ഹകീകതില്ല ഈനു പറഞ്ഞത് നീ കാണിക്കു ..
ഞാൻ പറയുന്നു ത്വബ്രിയെ കുറിച്ച് നീ പച്ച കള്ളം പറഞ്ഞു ഇനി അത് എടുത്തു കാണിക്കു - Madeenu Rahman Thengat
ഇനി എന്റെ ചോദ്യത്തിനു ഉത്തരം തരാമോ ??
വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ - Shabeel Pn
ഈ ഹധീസു സ്വഹീഹാണ് എന്ന് പറഞ്ഞ ,ഖുരാനിനു എതിരാണ് എന്ന് പറയാത്ത നൂറുകണക്കിന് പണ്ഡിതന്മാരില് ചിലര്‍ -ഇമാം ഭുകാരി -ഇമാം മുസ്ലിo -ബൈഹകി -നസാഹി, ഇമാം അഹമ്മദ് ഇബ്നു മാജ ഇബ്നു തൈമിയ്യ ഇബ്നുല്‍ ഖയ്യിം ഖാളി ഇയാള' ഇബ്നു അബീശൈഭ ഇമാം ധഹബി ത്വബ്രാനി ഇമാം നവവി ഇമാം അബൂ ഇസഹാക്ക് അസ്ഫാരായിനി (ഹിജ്ര-418 ) ഇമാം ഇബ്നു സ്സ്വലാഹ് ഖാളി അബൂ യാഹ്ല അല്ഫരാഹു ഹാഫിള് സ്വലാഹുധീന്‍ അല്‍ അലാഹീ അല്ലാമ അബ്ദുല്‍ ഫൈല്‍ അല്‍ ഫാരിസി അല്ലാമ മുല്ല അലിയ്യുല്‍ ഭാരി ശാഹ് മുഹട്ടിസ് അധഹ്ലാവി നവാബ് സിദ്ധീക്ക് ഹസ്സന് ഖാന് അല്ലാമ അഹമ്മദ് മുഹമ്മദ് ശാക്കിര്‍ അല്ലാമ സിജാജുധീന്‍ ബാല്ഖീനി ഹാഫില്‍ ഇബ്നു ഹജറുല്‍ അസ്കലാനി ഹാഫിള് സഖാവി അല്ലാമ ബദൃധീന്‍ ഐനി അല്ലാമ ഷൌകാനി അല്ലാമ ജമാലുദ്ധീന് ഖാസിമി അല്ലാമ അബ്ദു റഹ്മാന് മുഭാരക് പൂരി ഇബ്നു മുഹീന് അലിയ്യിബ്നു അല്‍ മദീനി യാഹ്യബ്നു മുഹീന് -ഈ ലിസ്റ്റു അനന്തമായി നീളുകയാണ് ..വേണമെങ്കില്‍ ഒരു പാട് ഇനിയും തരാം .ഇവരൊക്കെ ഖുറാനും ഹദീസും തിരിയാത്തവര്‍ ആയിരുന്നോ ?? - Shabeel Pn
നീ ആദ്യം ത്വബ്രി കാണിക്കു ഇബ്നു കസ്സീർ പറഞ്ഞത് നിനക്ക് എതിരാണ് ...സിഹ്രു ചെയ്യുന്നവാൻ കാഫിര്‍ ആകും എന്ന് ആര്‍ക്കാ മോനെ തര്‍ക്കം
ഇബ്നു ജരീരിന്റെ ത്വബ്രിയിൽ സിഹ്റിന് ഹകീകതില്ല ഈനു പറഞ്ഞത് നീ കാണിക്കു ..
ഞാൻ പറയുന്നു ത്വബ്രിയെ കുറിച്ച് നീ പച്ച കള്ളം പറഞ്ഞു ഇനി അത് എടുത്തു കാണിക്കു - Madeenu Rahman Thengat
ഇനി എന്റെ ചോദ്യത്തിനു ഉത്തരം തരാമോ ??
വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ - Shabeel Pn
നീ ആദ്യം ത്വബ്രി കാണിക്കു ഇബ്നു കസ്സീർ പറഞ്ഞത് നിനക്ക് എതിരാണ് ...സിഹ്രു ചെയ്യുന്നവാൻ കാഫിര്‍ ആകും എന്ന് ആര്‍ക്കാ മോനെ തര്‍ക്കം
ഇബ്നു ജരീരിന്റെ ത്വബ്രിയിൽ സിഹ്റിന് ഹകീകതില്ല ഈനു പറഞ്ഞത് നീ കാണിക്കു ..
ഞാൻ പറയുന്നു ത്വബ്രിയെ കുറിച്ച് നീ പച്ച കള്ളം പറഞ്ഞു ഇനി അത് എടുത്തു കാണിക്കു - Madeenu Rahman Thengat
വിഷയത്തില്‍ ഇബ്നുകസീറിന്റെ(റ) ഒരു പ്രസ്താവന ഇപ്രകാരമാണ്: ``സിഹ്ര് പഠിക്കല്‍ അനുവദനീയമാണെന്ന് വിശ്വസിച്ചുകൊണ്ട് വല്ലവനും അത് പഠിക്കുകയോ അല്ലെങ്കില്‍ സിഹ്ര് പ്രയോജനം ചെയ്യുമെന്ന് വിശ്വസിക്കുകയോ ചെയ്യുന്ന പക്ഷം അവന് കാഫിറായി'' (ഇബ്നുകസീര്‍ 1:196).അല്ലെങ്കില്‍ സിഹ്ര് പ്രയോജനം ചെയ്യുമെന്ന് വിശ്വസിക്കുകയോ ചെയ്യുന്ന പക്ഷം അവന് കാഫിറായി'' (ഇബ്നുകസീര്‍ 1:196). - Shabeel Pn
ബാക്കി ഒക്കെ വിഷയവുമായി ബന്ധം ഇല്ല ...അപ്പോൾ നീ ത്വബ്രിയെ പറ്റി പരനത് കല്വാണോ അല്ലെ ?? നീ ത്വബ്രി ഇത് വരെ വായിച്ചിട്ടുണ്ടോ ?? - Madeenu Rahman Thengat
ഇനി എന്റെ ചോദ്യത്തിനു ഉത്തരം തരാമോ ??
വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ - Shabeel Pn
.അപ്പോൾ നീ ത്വബ്രിയെ പറ്റി പരനത് കല്വാണോ അല്ലെ ?? നീ ത്വബ്രി ഇത് വരെ വായിച്ചിട്ടുണ്ടോ ?നീ ആദ്യം ത്വബ്രി കാണിക്കു ഇബ്നു കസ്സീർ പറഞ്ഞത് നിനക്ക് എതിരാണ് ...സിഹ്രു ചെയ്യുന്നവാൻ കാഫിര്‍ ആകും എന്ന് ആര്‍ക്കാ മോനെ തര്‍ക്കം
ഇബ്നു ജരീരിന്റെ ത്വബ്രിയിൽ സിഹ്റിന് ഹകീകതില്ല ഈനു പറഞ്ഞത് നീ കാണിക്കു ..
ഞാൻ പറയുന്നു ത്വബ്രിയെ കുറിച്ച് നീ പച്ച കള്ളം പറഞ്ഞു ഇനി അത് എടുത്തു കാണിക്കു - Madeenu Rahman Thengat
ഹ ഹ ഹ ഹ
അല്ലെങ്കില്‍ സിഹ്ര് പ്രയോജനം ചെയ്യുമെന്ന് വിശ്വസിക്കുകയോ ചെയ്യുന്ന പക്ഷം അവന് കാഫിറായി'' (ഇബ്നുകസീര്‍ 1:196).തല്ക്കാലം ഞാന്‍ പോകുന്നു നാളെ ദുട്ടി ഉണ്ട്
അസ്സലാമു അലൈകും - Shabeel Pn
ഇബ്നു കസീരിൽ എവിടെ ആണ് സിഹ്ര് ഫലിക്കും എന്ന് വിശ്വസിച്ചാൽ കാഫിരായി എന്നുള്ളത് ..ആ ലഫ്ലു ഒന്ന് പോസ്റ്റു ചെയ്യൂ കാണട്ടെപോകല്ലേ ..അയ്യേ ..ഇതൊന്നു കാണിച്ചിട്ട് പോകൂ - Shabeel Pn
habeel Pn
.അപ്പോൾ നീ ത്വബ്രിയെ പറ്റി പരനത് കല്വാണോ അല്ലെ ?? നീ ത്വബ്രി ഇത് വരെ വായിച്ചിട്ടുണ്ടോ ?
നീ ആദ്യം ത്വബ്രി കാണിക്കു ഇബ്നു കസ്സീർ പറഞ്ഞത് നിനക്ക് എതിരാണ് ...സിഹ്രു ചെയ്യുന്നവാൻ കാഫിര്‍ ആകും എന്ന് ആര്‍ക്കാ മോനെ തര്‍ക്കം
ഇബ്നു ജരീരിന്റെ ത്വബ്രിയിൽ സിഹ്റിന് ഹകീകതില്ല ഈനു പറഞ്ഞത് നീ കാണിക്കു ..
ഞാൻ പറയുന്നു ത്വബ്രിയെ കുറിച്ച് നീ പച്ച കള്ളം പറഞ്ഞു ഇനി അത് എടുത്തു കാണിക്കു - Shabeel Pn
ഇബ്നു കസീരിൽ എവിടെ ആണ് സിഹ്ര് ഫലിക്കും എന്ന് വിശ്വസിച്ചാൽ കാഫിരായി എന്നുള്ളത് ..ആ ലഫ്ലു ഒന്ന് പോസ്റ്റു ചെയ്യൂ കാണട് - Madeenu Rahman Thengat
എന്ത് കാണിച്ചാലും നീ വിസ്വ്സികാന് പോകുന്നില്ല അതാണ് ഞാന്‍ പറഞ്ഞത് പബ്ലിക് വാ എന്ന് - Shabeel Pn
ഹിഷാം അന് അബീഹി എന്ന പേരില്‍ മാത്രമാണ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തു വന്നത് എന്ന അക്ഞ്ഞത യാണ് ഈ വിഡ്ഢിത്വതിലെക്ക് ഇവര്‍ പെട്ട് പോവാന്‍ കാരണം. സഹീഹുല്‍ ബുഖാരിയില്‍ മാത്രമല്ല, അതും ഹിശാമിലൂടെ മാത്രവുമല്ല ഈ ഹദീസ് ഉദ്ധരിച്ചത് ."സുനനുല്‍ കുബ്രയില്‍ ഇമാം നാസാഇ ഹദീസ് നമ്പര്‍ 3543 ഇല് സൈദ്ബിനുഅറ്കം എന്ന സഹാബിയില് നിന്നും ഉദ്ധരിക്കുന്നു,മുസന്നഫ് ഇബ്നുഅബീ ശയ്ബയില്‍ ഹദീസ് നമ്പര്‍ 435 ആയും 'മുഹ്ജമുല്‍ കബീരില്‍ -ത്വബ്രനിയില്‍"ഹദീസ് നമ്പര്‍ 5016 ആയും ഇതേ ഹദീസ് ഉദ്ധരിച്ചിരിക്കുന്നു.ഇമാം ബൈഹകി ദാലായില് ന്നുബുവ്വ എന്ന ഗ്രന്ഥത്തില്‍ ഹദീസ് നമ്പര്‍ 3018 ആയി ആയിഷ ബീവിയില്‍ നിന്ന് നേരിട്ടും ഇത് ഉദ്ധരിക്കുന്നു.കൂടാതെ പതിമൂന്നോളം താബിഹുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് ഇത്, കൂടാതെ ഇബ്നു അബ്ബസില്‍നിന്നും(റ) അനസ്ബ്നുമാലിക്(റ) എന്നീ സഹാബികളില്‍ നിന്നുള്ള പരമ്പരകള്‍ കൂടി ഇതിനുണ്ട് .ഇവയെല്ലാം ഈ ഹദീസിന്റെ സിഹ്ഹതിനെ ഊട്ടിയുരപ്പിക്കുന്നത് ആണ് .എന്നാല്‍ വാരോലകളിറക്കി അതില്‍ ആയിഷ ബീവിയോ സഹാബതോ ഇത് അറിഞ്ഞില്ല എന്ന് കളവു പറഞ്ഞവര്‍ ,ഹദീസ് ആരില്‍ നിന്നൊക്കെ ഉദ്ധരിച്ചു വന്നിട്ടുണ്ട് എന്ന് പോലും അറിവില്ലാത്ത വിവരദോഷികള്‍ ആണ് എന്ന് പറയുന്നതില്‍ വലിയ സങ്കടമുണ്ട് - Shabeel Pn
ഇനി ഈ സഹാബികളെ കൂടി നീ തള്ളുമോ....മദീനു പ്രമാനതോട് കളിച്ചാൽ ഇത് പോലെ വാലും ചുരുട്ടി ഓടേണ്ടി വരും ....അതുകൊണ് അക്ലാനിസം വിട്ടു ഇസ്ലാമിന്റെ യഥാര്ത പാതയിലേക്ക് തിരിച്ചു വരിക - Shabeel Pn
ഇനി ധീനിൽ നിന്നെ പോലുള്ള നിഷേധികല്ക്കുള്ള സ്ഥാനം കൂടി തെളിവ് നിരത്തി ഞാൻ അവസാനിപ്പിക്കുകയാണ് - Shabeel Pn
സുപ്രസിദ്ധ മുഹധിസ്സായിരുന്ന ഖാദി ഇയാധ് ,"അഷിഫ ബി തഅരീഫി ഉകൂകില്‍ മുസ്തഫ" എന്ന ഗ്രന്ഥത്തിന്റെ പേജ് 375 ഇല് മറുപടി പറയുന്നു."ചില ആളുകള്‍ ചോദിക്കുന്നു, 'പ്രവാചകന് മൌസൂമായിരിക്കെ അവ്യക്തത ഉണ്ടാക്കുന്ന കാര്യം എങ്ങനെയാണു ഉണ്ടാവുക'.എന്നാല്‍ അറിയുക, ഈ ഹദീസ് സ്വഹീഹാനു എന്ന് ഐക്യകണ്ടേനെ അന്ഗീകരിച്ചിട്ടുണ്ട്. ഇതിനെ മത നിഷേധികള്‍(മുല്‍ഹിധുകള്‍)ആണ് നിഷേധിച്ചത്.അവര്‍ ഈ ഹദീസ് കൊണ്ട് ബുധിമുട്ടിയിട്ടുണ്ട്.അവരുടെ ബുദ്ധി കുറവായത് കൊണ്ടും , ഇത് പോലെ ശരഹില് ഉള്ള കാര്യങ്ങള്‍ സംശയമുണ്ടാക്കി മനസ്സിലാക്കുന്നത് കൊണ്ടും ആണ് ഇങ്ങനെ സംഭവിച്ചത്.അല്ലാഹു മതത്തെയും നബിയേയും അവ്യക്തതയുണ്ടാക്കുന്ന കാര്യത്തില്‍ നിന്നും സംരക്ഷിച്ചിട്ടുണ്ട്.രോഗങ്ങളില്‍ പെട്ട ഒരു രോഗമാണ് സിഹിറ്.മറ്റു രോഗങ്ങള്‍ സംഭവിക്കുന്നത് പോലെ സിഹിരും ഉണ്ടാകാം.ഇത് റസൂല്‍(സ)യുടെ നുബുവ്വത്തില്‍ ഒരു കുറവും വരുത്തുന്നില്ല , മാത്രമല്ല ദുന്യവിയായ വിഷയത്തില്‍ മാത്രമാണ് അവ്യക്തതകള്‍ ഉണ്ടായിട്ടുള്ളത്.റസൂല്‍(സ)യെ ഏത് കാര്യത്തിന് നിയോഗിച്ചുവോ അതിലല്ല .മറിച്ചു ബൌധിക വിഷയത്തില്‍ പ്രവാചകന് ഏതൊരു മനുഷ്യനെയും പോലെയാണ്". - Shabeel Pn
ഈ ഒരു ചെറിയ സംവാധതിലൂടെ നിന്നെ പോലെ പുറത്തു വലിയ സങ്കട വാദിയും അകത്തു തനിച്ച അക്ലാനിസം പേറി നടക്കുന്ന ആളുകളെ സമൂഹ മധ്യത്തിൽ തുറന്നു കാണിക്കാൻ അവസരം നല്കിയ അല്ലാഹുവിനു സര്‍വ്വ സ്തുതിയും ...assalaamualaikkum
--------------------------------------------------------------------------------------------------------------
ഇനി മദീനു ചോദിച്ച ആ ചോദ്യത്തിന് കൂടി ഉത്തരം പറയാം ..ആകെ കൂടി അവൻ ചോദിച്ച ഏക ചോദ്യവും ഇതായിരുന്നു ..ലെറ്റർ പാടും സീലും ഉള്ള ആള്‍ക്കാരുടെ അവസ്ഥ ആണ് മുകളിൽ നിങ്ങൾ വായിച്ചത്
Question OF madeenu thengatt
ഒരു മനുഷ്യന് (ജോത്സ്യന്, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന് ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
സിഹ്ര് ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ
Answer
സിഹ്ര് എന്നത് വൻ പാപ്പമാണ് ,അതിനെ സമീപിക്കാനോ പരീക്ഷിക്കാണോ ഒരു മുസ്ലിമിന് പാടില്ല അത് കുഫ്രാനു ..ആരെങ്കിലും സാഹിരിനെ സമീപിച്ചാൽ പോലും അവൻ കുര്ഫിൽ എത്തിപെടും ..സിഹ്ര് ചെയ്യുന്ന രീതികളോ ,അവർ ഉപയോഗിക്കുന്ന മനധണ്ടാങ്ങലോ എനിക്ക് അറിയില്ല ...കാരണം ഞാൻ അതിനെ സമീപിച്ചിട്ടു പോലും ഇല്ല ..ഖുറാനും സുന്നത്തും സിഹ്രിനെ കുറിച്ച് എന്ത് പറഞ്ഞോ അത് ഞാൻ വിശ്വസിക്കുന്നു ,ഒന്ന് കൂട്ടാതെയും കുറക്കാതെയും...
നബി സ ക്ക് സിഹ്രു ബാധിച്ചു എന്നാ സ്വഹീഹായ ഹദീസിൽ താങ്കള്‍ പറഞ്ഞ മുടിയുടെയും ഉണങ്ങിയ ഈത്ത പ്പനയുടെയും വിഷയം വന്നിട്ടുണ്ട് ..അത് ഉപയോഗിച്ചാണ് സിഹ്ര് ചെയ്തത് എന്ന് ...
പിന്നെ എന്ത് വസ്തുവിൽ ചെയ്യുന്നു എന്നത് വിഷയമേ അല്ല ..കാരണം അല്ലാഹു നിശ്ചയിച്ച ഒരു സബബു സിഹ്രിൽ ഉണ്ട് ...അത് അല്ലാഹു ഫലിക്കണം എന്ന് നിശ്ചയിക്കുമ്പോൾ ഫലിക്കുന്നു ..അല്ലാത്തപ്പോൾ ഒരു ചുക്കും അത് ഉണ്ടാക്കുകയും ഇല്ല ...സിഹ്രിനെ മനുഷ്യര്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്ന ഒരു കാരണം ആയി അല്ലാഹു നിശ്ചയിച്ചു ...ആ കാരണം ഫലിക്കേണ്ട ഒരു കാര്യം ഉണ്ടാവുമ്പോൾ അല്ലാഹു നിശ്ചയിച്ച പ്രകാരം അത് ഫലിക്കുന്നു ...അത്രേ ഉള്ളൂ
പിന്നെ പിശാചിനെ പൂജിക്കുന്ന്വര്ക്ക് അവരുടെ പ്രാര്‍ത്ഥന ശൈത്താൻ കേട്ട് അതിനു ഉത്തരം ലഭിക്കുകയില്ല ..അത് തീര്‍ച്ചയാണ് ...പിശാചിന്റെ ഏറ്റവും വലിയ ജോലി ആളുകളെ ശിര്‍ക്കിലേക്ക് എത്തിക്കുക ,തെറ്റിലും കുഫ്രിലും എത്തിക്കുക എന്നത് ആണ് ...അതിനു വേണ്ടി അവൻ അവന്റെ കഴിവിൽ പെട്ട ചില ഉപകാരങ്ങൾ ചെയ്തു കൊടുക്കുന്നു ..ഇത് ഒരിക്കലും പ്രാര്തനക്ക് കിട്ടുന്ന ഉത്തരം അല്ല ..ആയിരുന്നു എങ്കിൽ എന്ത് ചോദിച്ചാലും കൊടുക്കാൻ പിശാചിന് കഴിയണമായിരുന്നു ...അതില്ല എന്ന് മാത്രമല്ല അവന്റെ കഴിവിന് അപ്പുറം ഒന്നും ചെയ്യാൻ അവനെ കൊണ്ട് സാധിക്കുകയും ഇല്ല ..ഇതേ കാര്യം ഉസ്മാൻ സാഹിബിന്റെ മുഖ്യ ശത്രു എന്നാ പുസ്തകത്തിൽ കാണാം ..പിശാചിന് പ്രാര്‍ത്ഥന കേള്ക്കുവാണോ അതിനു ഉത്രം ചെയ്യുവാനോ കഴിയില്ല ...ഒരിക്കലും ...മനുഷ്യനെ വഴി പിഴപ്പിക്കാൻ അവൻ സതാ ശ്രമിച്ചു കൊണ്ടിരിക്കുന്നു അതിന്റെ ഭാഗം ആയി അവൻ എടുക്കുന്ന എന്ത് പണികളും അവന്റെ കഴിവിന്റെ പരിധിയിൽ പെട്ടത് മാത്രം ആയിരിക്കും ..അതിനപ്പുറം ഒരു ചുക്കും ,ഒരു മനസ്സില്‍ ഗോപ്യമാക്കി വെച്ചതും അവൻ അറിയില്ല ...അല്ലാഹു മാത്രമേ മനസ്സില്‍ ഗോപ്യമാക്കി വെച്ചത് അറിയൂ ...അള്ളാഹു നിശ്ചയിച്ച കാര്യ കാരണ ബന്ധങ്ങളെ സിഹ്രിൽ നമുക്ക് അറിയില്ല എങ്കിലും അല്ലാഹു അതിൽ കാര്യ കാരണ ബന്ധം നിശ്ചയിച്ചിട്ടുണ്ട് ..അത് മുഖേന ആണ് അത് ഫലം ഉണ്ടാക്കുന്നത് ..അമാനി മൌലവിയുടെ തഫ്സീറിൽ ഇത് കാണാം
Subscribe to:
Posts (Atom)