Saturday, May 18, 2013

ജിന്നുകളും അവയുടെ കഴിവുകളും ; കെ എന്‍ എം നിലപ്പാടും

ഈ അടുത്തക്കാലത് മുജാഹിദ് പ്രസ്ഥാനത്തിനു അന്യമായ വാദങ്ങളും നിലപ്പാടുകളും ചില൪ പറഞ്ഞു പരത്തുകയും സാധാരണക്കാരായ ആളുകളില്‍ ആശയകുഴപ്പമുണ്ടാക്കുകയും പ്രസ്ഥാനത്തെ ശിഥിലമാക്കി കൊണ്ടിരിക്കുന്ന പ്രവ൪ത്തനങ്ങളുമായി നടക്കുകയും ചെയ്യുന്നു . അത്തരമാളുകള്‍ ഉയ൪ത്തി വിട്ട കെ എന്‍ എം വിരുദ്ധ വീക്ഷണമാകുന്നു ജിന്നുകളും അവയുടെ കഴിവുകളും അഭൗതികമാണന്ന വാദം .
ഈ വിഷയത്തില്‍‌ ബഹുമാന്യരായ മുജാഹിദ് പണ്ഡിത൪ കാലങ്ങളോളം നലകിയ മറുപ്പടി സുവ്യക്തമാണ്, ബഹുമാന്യ നായ എ പി അബ്ദു ഖാദര്‍ മൗലവി തന്‍റെ ചോദ്യങ്ങള്‍ മറുപ്പടികള്‍ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക.
“ ജിന്നിനനുസൃതമായ ശക്തിയാണ് പ്രവ൪ത്തിക്കാധാരമായി പറഞ്ഞിട്ടുള്ളത് , അഭൗതികതയുടെ പ്രശ്നമില്ല. ” കൂടുതലറിയാന്‍ പുസ്തകം വായിക്കുക.
ബഹുമാന്യനായ നമ്മുടെ കുഞ്ഞീത് മദനിയുടെ ഇബാദത്തിനെ കുറിച്ചുള്ള വിവരണമൊന്നു നോക്കൂ “ഇബാദത്ത് എന്നത് വിപുലാ൪ത്ഥ മുള്ള ഒരു സാങ്കേതിക പദമണ്. അഭൗതികമായ മാ൪ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമണ് ഇബാദത്തിന്‍റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്നു വിശ്വസിച്ചു കൊണ്ട് അവന്‍റെ ,അല്ലങ്കില്‍ അതിന്‍റെ മുമ്പില൪പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം,സ്നേഹം,ഭയം,ഭരമേല്പ്പനം,ധനവ്യയം,അന്നപാനാദികളുപേക്ഷിക്കല്‍,അവയവങ്ങളുടെ ചലനം,നേ൪ച്ച,വഴിപട്, തുടങ്ങിയ സ൪വ കാര്യങ്ങളും ആരാധനയുടെ വകുപ്പിലുള്പ്പെ ടുന്നു. ഗുരുവായൂരപ്പന്‍റെ മുമ്പില്‍ കൈ കൂപ്പി നില്ക്കു ന്നവനെ നോക്കുക. അവന്‍റെ അവയവങ്ങളും ശരീരവും ഇബാദത്തില്‍ മുഴുകിയിരിക്കുകയണ്. അവിടെ നമസ്കാരവും നോമ്പുമോന്നുമില്ലല്ലോ.
എന്നാല്‍ അഭൗതികമായ മാ൪ഗ്ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന്ന്‍ മാത്രമേയുള്ളൂ. അവന്‍റെ പടപ്പുകളിലൊരാള്ക്കും ആ കഴിവില്ല .അതുകൊണ്ട് ഇബാദത്തിന൪ഹ ന്‍ അവന്‍ മാത്രമണ്. അതാണ് തൗഹീദ്. അതാണ് ലാഇലാഹ ഇല്ലല്ലാഹ്. (ഇസ്‌ലാമിന്‍റെ ജീവന്‍) ഈ അവസാന വരികള്‍ നന്നായി വായിച്ചു മനസിലാക്കുക. അഥവാ ജിന്നുനോ മറ്റു പടപ്പുകള്ക്കോ അഭൌതിക കഴിവില്ലന്നും അല്ലാഹുവിനു മാത്രമുള്ളതാണന്നും.
ആദരണിയനായ മുഹമ്മദ്‌ അമാനി മൗലവിയുടെ വിശുദ്ധ ഖു൪ആന്‍ വ്യാഖ്യാനത്തിലെഴുതിയത് നോക്കൂ.
“സാധാരണ കാര്യകാരണബന്ധങ്ങള്ക്കഅതീതമായി ഏതെങ്കിലും അദൃശ്യശക്തി ഒരു വസ്തുവിലുണ്ടെന്ന്‍ വിശ്വസിക്കപ്പെടുമ്പോഴായിരിക്കും അതിനെ ക്കുറിച്ചുള്ള സ്നേഹവും ഭയവും അത്യതികമായിത്തീരുന്നത് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ വിശ്വാസത്തില്‍ നിന്ന്‍ ഉടലെടുക്കുന്ന താഴ്മയുടെയും, ഭക്തി ബഹുമാനത്തിന്റെ‍യും പ്രകടനമാണ് ഇബാദത്തകുന്ന ആരാധന ’’ .
അഭൗതി കഴിവ് അല്ലാഹുവിനു മാത്രമാണുള്ളതെന്നും മറ്റാ൪ക്കുമില്ലന്നും വ്യക്തമാക്കി കൊണ്ട് നാമെല്ലാം ഒന്നിച്ചുള്ളപ്പോള്‍ ചെറിയമുണ്ടം അബ്ദുല്ഹനമീദ് മൗലവി വിവരിക്കുന്നു. “ ജിന്നുകള്ക്ക് അല്ലാഹു നല്കുന്ന കഴിവ് മനുഷ്യകഴിവിന് അതീതമാണങ്കിലും അതിനെ അഭൗതികമെന്ന്‍ വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ശരിയല്ല. അഭൗതികമായ കഴിവുകള്‍ എന്ന്‍ നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്ക്കള്‍ക്കാ൪ക്കും നല്കിയിട്ടില്ലാത്ത കഴിവാണ്.”(പ്രാര്ത്ഥ്ന, തൗഹീദ്, ചോദ്യങ്ങള്ക്ക്യ മറുപ്പടി).
കൂടാതെ വിചിന്തനത്തിലൂടെ മുജാഹിദ് പ്രസ്ഥാനം ജിന്നുകളുടെ കഴിവ് ഭൌതികമാണന്ന്‍ ഒന്നുംകൂടി ബലപ്പെടുത്തുന്നു.
“ ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്‌ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍ അല്ലാഹുവിന്‍റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും പ്രവ൪ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍ നമ്മുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവ൪ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അത് കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൗതികമെന്നോ കാര്യകാരണ ബന്ധങ്ങല്ക്ക തീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല (വിചിന്തനം ,2007)
മാത്രമല്ല എം പി എ ഖാദിര്‍ കരുവമ്പൊയില്‍ അബ്ദുല്‍ ഹമീദ് ഫൈസിയെന്ന ഖുബൂരി പുരോഹിതന് നല്കിയ മറുപ്പടി മടവൂരികള്ക്കും നവമടവൂരികള്‍ക്കും കൂടി ഇപ്പോള്‍ അനുയോജ്യമാണ്.
“ ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗം
പറയുമ്പോള്‍ എക്കാലത്തും മുജാഹിദുകള്‍ അര്‍ത്ഥമാക്കിയത് സൃഷ്ടികളുടെ കഴിവിന്നതീതം എന്നാണ്. ജിന്നുകള്ക്കും മലക്കുകള്ക്കും മനുഷ്യരുടെ കഴിവിന്നതീതമായ കഴിവുകളുണ്ടന്നും ആദ്യകാലങ്ങളിലേ മുജാഹിദുകള്‍ അംഗീകാരിച്ചതാണ്. അതിന്ന്‍ സാക്ഷാല്‍ ഗൈബ് എന്ന്‍ പറയുകയില്ലെന്നും ആദ്യമേ വിശദീകരിച്ചതാണ്. ഈ വിശദീകരണം നല്കിയതിനോടപ്പമാണ് ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗത്തിലൂടെയുള്ള ഗുണദോഷ പ്രതീക്ഷകളെയും മറ്റു കാര്യങ്ങളെയും മുജാഹിദുകള്‍ എഴുതിയത്. ഇത് രണ്ടും ചേ൪ത്ത് വായിക്കുന്ന മന്ദബുദ്ധികളല്ലാത്ത ഏതൊരാള്ക്കും മനസ്സിലാകും, ഇബാദത്തിലെ വിശദീകരണമായ അദൃശ്യമാ൪ഗ്ഗം കൊണ്ട് മുജാഹിദുകള്‍ ഉദ്ദേശിച്ചത് സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളെ യാണന്ന്‍.(സമസ്തക്കാരുടെ തിരെഞ്ഞെടുത്ത നൂറു നുണകള്‍)
മുജാഹിദ് പ്രസ്ഥാനത്തിന്‍റെ നാളിത് വരെയുള്ള ഈ വിവരണങ്ങള്‍ ജിന്നുകളും അവരുടെ കഴിവുകളും അഭൗതികമല്ലന്നത് മന്ദബുദ്ധികളല്ലാത്ത ബുദ്ധിയും വകതിരിവും നഷ്ടപ്പെടാത്ത ഏതൊരാള്ക്കും മനസ്സിലാകും, അല്ലാഹു സഹായിക്കെട്ടെ

അനസ് മുസ്ലിയാർ വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയും കളവുകളും 2

ഒരു അര്‍ഥം തെറ്റും മറ്റേതു ശരിയും എന്നൊക്കെ പരയുനതിനു മുനബ് ആലോചികണം, അതിനു ഇവര്‍ക്കെന്തു സലഫി മന്ഹജ്, തമ്മില്‍ തെറ്റിയത് കൊണ്ട് തെറി പറയുക എന്നത് മാത്രമാണല്ലോ ലക്‌ഷ്യം തന്നെ..
ഇനി അമാനി മൌലവി കൊടുത്ത വ്യക്യാനം കാണുക
"നിങ്ങള്ക്ക് കാണാവുന്ന തൂണുകള്‍ കൂടാതെ എന്ന് പറയുമ്പോള്‍ കാണപ്പെടാത്ത തൂണുണ്ടാവുമെന്നു വരുന്നു, അതെ അല്ലാഹുവിന്റെ ശക്തി(കുദുറത്) ആകുന്ന തൂണിന്മേല്‍ അത്രേ അഖിലാണ്ഡം സ്ഥിതി ചെയ്യുന്നത്.."
ഇവിടെ അനസ് മുസ്ല്യാര്‍ മറ്റൊരു തട്ടിപ്പ് കൂടി നടത്തി, അഥവാ ഈ ആയതിനു ഇങ്ങനെ അര്‍ഥം പറയുന്നത് തെറ്റാണ്,എന്നതാണ്. യഥാര്‍ത്ഥത്തില്‍ രണ്ടു അര്‍ത്ഥവും മുഫസ്സിരീങ്ങള്‍ കൊടുത്തിട്ടുണ്ട്.
إنها بعمد لا ترونها (കാണാത്ത തൂണുകള്‍ കൊണ്ട് ആകാശത്തെ സൃഷ്ടിച്ചു) എന്നര്‍ത്ഥം ഇബ്നു അബ്ബാസ്‌, മുജാഹിദ്, ഇക്‌രിമ തുടങ്ങിയവര്‍ പറഞ്ഞിട്ടുണ്ട്,
അത് പോലെ ليس لها عمد مرئية ولا غير مرئية (അവിടെകാണുന്നതോ കാണാത്തതോ ആയ ഒരു തൂണും ഇല്ല )എന്നര്‍ത്ഥം ഹസന്‍, ഖതാദ തുടങ്ങിയവരും പറഞ്ഞിട്ടുണ്ട്. (ഇബ്നു കസീര്‍, ത്വബിരി എന്നിവ നോക്കുക.
 Watch this link(click here)

അനസ് മുസ്ലിയാർ വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയും കളവുകളും 1

മസ്കറ്റ്‌, കുന്നുകര സംവാദങ്ങള്‍ കാട്ടി നവമടവൂരികളും ചക്കരപ്പറമ്പ്, മട്ടാഞ്ചേരി വ്യവസ്ഥകള്‍ കാണിച്ച് മടവൂരികളും നടത്തുന്ന നെറി കെട്ട പ്രചാരണങ്ങള്‍ക്ക് മറുപടി പറയാന്‍ വരുന്നതും നമ്മുടെ പ്രിയങ്കരനായ അനസ്‌ മൌല്യാര്‍ തന്നെ... കേള്‍ക്കുക.. ദുഷ്പ്രചാരണങ്ങളെ തിരിച്ചറിയുക...
http://www.youtube.com/watch?v=0QAG1C98zjA&feature=youtu.be
ivide click cheyyuka

Wednesday, May 15, 2013

നെഞ്ചോടു ചേര്ക്കുക മാറ്റം വരാത്ത തൗഹീധിനെ ....അക്ബർ സാഹിബിനു മറുപടി -part 1

നെഞ്ചോടു ചേര്ക്കുക മാറ്റം വരാത്ത തൗഹീധിനെ ....അക്ബർ സാഹിബിനു മറുപടി
ആടിനെ പിടിച്ചു പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി തല്ലി കൊല്ലുക എന്നത് സത്യത്തിന്റെ വിരോധികൾ എന്നും സ്വീകരിച്ചിട്ടുള്ള ഒരു തന്ത്രം ആണ് ..അത് ഭംഗിയായി അക്ബര്ക ഈ ലേഖനത്തിലും നിർവഹിച്ചിട്ടുണ്ട്...അദ്ധേഹത്തിന്റെ പേരില് ദുബായിലെ ചിലർ പടച്ചു വിട്ട ഈ നോട്ടീസ് കുവൈറ്റിലെ അദ്ധേഹത്തിന്റെ പ്രസംഗമാണ് എന്ന് പറയപെടുന്നു   ...
ഇത് വരെ ആ കടപാടിനെ അദ്ദേഹം നിഷേധിച്ചു കാണാത്ത സ്ഥിതിക്ക് പ്രമാണ ബദ്ധമായി അതിനെ പരിശോധിക്കാം ...ആരെയോ ന്യായീകരിക്കാൻ ഇല്ലാ കഥകൾ മുവഹ്ഹിധുകളുടെ മേൽ കെട്ടിയുണ്ടാകുന്നത് എത്ര വലിയവനാണ്‌ എങ്കിലും അയാള് വിമര്ഷിക്കപെടെണ്ടതുണ്ട്...ആദ്യ പേജിൽ തൗഹീധിന്റെ പ്രാധാന്യത്തെ അദ്ദേഹം വിവരിക്കുന്നു ...എന്നിട്ട് മക്കാ മുശ്രിക്കുകളുടെ ശിര്ക്കാൻ വിശ്വസ്സതിലേക്ക് എത്തുന്നു ...ഇടയ്ക്കിടെ പൊടിപ്പും തൊങ്ങലും കൂട്ടാൻ ജിന്നിനോടും മലക്കിനോടും സഹായം തേടൽ എന്ന് പറയുന്നുമുണ്ട് ....ഇസ്തിഹാനതിന്റെ പരിധിയിൽ പെടുന്ന ഈ സഹായ തെട്ടങ്ങൾ ശിര്കല്ല എന്ന് പറഞ്ഞ ഏതെങ്കിലും ഒരു മുജാഹിധിനെ അക്ബർ സാഹിബിനു ചൂണ്ടി കാണിക്കാൻ കഴിയുമോ ....
പിന്നെ തന്ത്ര പൂര്വ്വം അദ്ദേഹം വിട്ടു കളഞ്ഞ ഒരു വിഭാഗം കൂടിയുണ്ട് ..അത് മനുഷ്യര് ആണ് ...ഇസ്തിഖാനത്തിന്റെ പരിധിയിൽ വരുന്ന ഒന്ന് മനുഷ്യരോട് ചോദിച്ചാലും ശിര്കല്ലേ അക്ബർ സാഹിബു ...ആ ചോദ്യം ജിന്നിനോടോ മലക്കിനോടോ മനുഷ്യരോടോ ചോദിച്ചാൽ ശിര്ക്കാന് ...കാരണം അല്ലാഹുവിനു മാത്രമേ ആ പ്രാര്ത്ഥന കേള്ക്കാൻ കഴിയൂ ..അത് കേട്ട് ഉത്തരം നല്കാൻ കഴിയൂ ...അത് ആര്ക്ക് കഴിയും എന്ന് വിശ്വസിച്ചാലും ശിര്ക്കാന് ...ഈ ഒരു ഇസ്ലാമിക തത്വത്തെ അറിയാതെ പോയതിന്റെ അബദ്ധം അക്ബര്ക ഇപ്പോൾ ന്യായീകരിക്കുന്ന ഗ്രൂപ്പിൽ എമ്പാടും കാണാം ...
ഇപ്പോൾ അനസ് മുസ്ലിയാരും മറ്റും പറയുന്നത് പ്രാര്ത്ഥന മറ്റുള്ളവരും കേള്ക്കും എന്നാൽ അതിനു ഉത്തരം അല്ലാഹു മാത്രമേ ചെയ്യൂ എന്നാണു ...എന്നിട്ട് അതിനു തെളിവ് ഇവരുടെ തന്നെ തല തിരിഞ്ഞ ലോജിക്കും ...എന്താ ആ ലോജിക്ക് ...ഒരാള് അമ്രിതാനത മയിയുടെ അടുത്ത് പോയി ഒരു കുട്ടിയെ ചോധികുന്നു ...അപ്പോൾ പ്രാര്ത്ഥന അവർ കേള്ക്കും ഉത്തരം ചെയ്യില്ല .....
എന്നിട്ട് പറയുന്നു പ്രാര്ത്ഥന അല്ലാഹു അല്ലാത്തവരും കേള്ക്കും ....
എന്നാൽ മുജാഹിദുകൾ അന്നും ഇന്നും പറയുന്നു "നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ പ്രാര്ത്ഥന (ദുഅ )അവർ കേള്കില്ല ...ഇനി കെൽകുമെന്നു ആരെങ്കിലും (വെറുതെ വാദത്തിനു വേണ്ടി )സന്കെല്പിച്ചാൽ തന്നെയും ഉത്തരം ചെയ്യില്ല (സൂറത്തുൽ ഫാതിർ )
തൗഹീധിന്റെ ബാലപാഠം പോലും അറിയാത്ത ഇത്തരം മുസ്ലിയാക്കൾ നടത്തുന്ന പമ്പര വിഡ്ഢിത്തങ്ങള്‍ ആണ് നിങ്ങള്‍ മുകളില്‍ വായിച്ചത് ..ഇത്തരം പമ്പര വിഡ്ഢികള ആണ് തൗഹീധിന്റെ മൊത്ത കുത്തക അവകാശപെട്ടു നടകുന്നത് ....
അല്ലാഹുവിനു മാത്രമേ പ്രാര്‍ത്ഥന കേള്‍ക്കാനും ഉത്തരം ചെയ്യാനും കഴിയൂ എന്നത് മുജാഹിധായി ജനിച്ച ആര്‍ക്കും അറിയില്ലേ ...പ്രാര്‍ത്ഥന കേള്‍ക്കാന്‍ മറ്റുള്ള ആളുകള്‍ക്കും സാധിക്കും എന്നാ പച്ച ശിര്‍ക്കും പ്രച്ചരിപിച്ചു നടക്കുന്ന ഇയാളെ പോലുള്ള പാട് ഖുരാഫികള്‍ ഈ പ്രസ്ഥാനത്തിന്റെ ആദര്‍ശത്തെ പറ്റി സംസാരിക്കാന്‍ ഒരു അര്‍ഹതയും ഇല്ലാത്ത ആളുകളാണ് ....പരസ്പര ബന്ധമില്ലാതെ ഏതിനും മറുപടി പറയുന്ന്ന ഈ ആളുടെ കാപട്യവും ശിര്‍ക്കാന്‍ വിശ്വാസവും ആണ് മുകളില്‍ വായിച്ചത് .....
എന്താണ് പ്രാര്‍ത്ഥന ...
ഒരു സ്രിഷിടിക്കും നല്കപെടാത്ത സൃഷ്ടാവായ അല്ലാഹുവിനു മാത്രം നല്‍കുന്ന ,നമ്മുടെ മനസ്സിന്റെ   തേട്ടം  അതാണ്‌ പ്രാര്‍ത്ഥന ...അത് കേള്‍ക്കുവാന്‍ നമ്മുടെ മനസ്സിന്റെ തേട്ടം അറിയുവാന്‍ അല്ലഹുവിനല്ലാതെ ഒരു സൃഷ്ടിക്കും സാദ്യമല്ല ....ഒരു മലക്കിണോ ഒരു ജിന്നിണോ ഒരു മനുഷ്യനോ   സാധ്യമല്ല ...അല്ലാഹു മാത്രമാണ് സമീഹു (എല്ലാം കേള്കുന്നവന്‍ ) സമീഹു ധുഹാഹു (പ്രാര്‍ത്ഥന കേള്കുന്നവന്‍ )...ആ സിഫത് ലോകത്ത് ഒരു മക്ലൂഖിനും ഇല്ല ഇല്ല ഇല്ല ....ഇത് ഇസ്ലാമിന്റെ ഏറ്റവും അടിസ്ഥാനമാണ് ..ഇത് പോലും അറിയാത്ത ഈ ആളുകളെ  എങ്ങിനെ തൗഹീധിന്റെ വാഹകരായി കാണും ...
പക്ഷപാതിത്വത്തിന്റെ സിണ്ടികെട്ടു ഭാധിചിടില്ലാത്ത മുജാഹിധുകളെ പറ അല്ലാഹു അല്ലാത്ത ഒരു സൃഷ്ടി പ്രാര്‍ത്ഥന കേള്‍ക്കുമോ ..സൂറത്തുല്‍ ഫാതിരില്‍ അല്ലാഹു പറഞ്ഞത് അവര്‍ പ്രാര്‍ത്ഥന ,ദുഅ കേള്‍കില്ല എന്നല്ലേ ....അപ്പോള്‍ പ്രാര്‍ത്ഥന കേള്കുന്നവന്‍ എന്നാ അല്ലാഹുവിന്റെ സിഫതിനെ നിഷേധിച്ച പച്ച ശിര്കിന്റെ പ്രചാരകനായ ഇത്തരം മുസ്ലിയാക്കൾ തൗബ ചെയ്തിടില്ല എന്ഖില്‍ ഇയാളുടെ അവസ്ഥ എന്ത് ...ഇവരുടെ തൗഹീധു നാം സ്വീകരിക്കെനമോ 
മനസ്സിന്റെ വിചാര വികാരങ്ങളും ,ഭക്തിയും ,താഴ്മയും അല്ലാഹുവിനു മാത്രമേ അറിയൂ ...അല്ലാതെ പുറത്തേക്കു കേള്‍കുന്ന  സൌടാണ് പ്രാര്‍ത്ഥന എന്ന് ടിയാന്‍ തെറ്റിദ്ധരിച്ചു എന്ഖില്‍ ഒന്നും പറയാന്‍ ഇല്ല ...
ഇപ്പോള്‍ മാതാ അമ്രിതാനന്ത മയിയുടെ അടുത്ത് ഒരാള്‍ പോകുന്നു ..അയാള്‍ അവരോടു പ്രാര്തികുന്നു ...എന്ന് വെക്കുക ....അയാളുടെ മനസ്സിലുള്ളത് അറിയാനോ ,അയാള്‍ വന്ന കാര്യം എന്ത് അറിയാനോ ...അയാള്‍ എന്നെ കളിയാക്കിയതോ അല്ലെ എന്ന് പോലും അറിയാനുള്ള കഴിവ് ഈ അമ്മ എന്ന് പറയപെടുന്ന സ്ത്രീക്ക് ഇല്ല ...അപ്പോള്‍ ഇവള്‍ കേള്കുന്നത് ആ സംസാരം മാത്രമാണ് (വിളി മാത്രമാണ് )..അതിലെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ..ഹൃദയത്തിന്റെ തെട്ടമാരിയാന്‍ അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും കഴിയില്ല ..അവന്‍ മാത്രമേ സമീഹും ബസീരും ആയവന്‍ ഉള്ളൂ ....
രകീബും അതീതും അള്ളാഹു നിശ്ചയിച്ചതും കല്പികുന്നതുമായ നന്മകളെയും തിന്മകളെയും രേഗപെടുത്തുക എന്നതില്‍ അപ്പുറം ഒരാള്‍ ഇന്ന് നന്മ ചെയ്യുമെന്നോ തിന്മ ചെയ്യുമെന്നോ അറിയില്ല ..അവര്‍ക്ക് ഒരു മനസ്സിന്റെ തെട്ടവും അറിയില്ല ..മനസ്സിന്റെ തേട്ടം അറിയുന്ന നാഥന്‍ അതിലെ നന്മയും തിന്മയും അവരോടു രേഘപെടുതാന്‍ കല്‍പിക്കുമ്പോള്‍ അവര്‍ അത് അനുസരിക്കുന്നു ...നമ്മുടെ ജീവിതത്തില്‍ അവര്‍ രേഘപെടുതാതെ നമ്മള്‍ ഒരു പ്രവര്‍ത്തിയും ചെയ്യുന്നില്ല ...അവര്‍ കേള്കുന്നത് നമ്മള്‍ പ്രാര്തികുന്ന സൌണ്ട് (വിളിയുടെ ശബ്ദം -കേവല സംസാരം പോലെ )മാത്രമാണ് ...അല്ലാതെ ഒരിക്കലും പ്രാര്‍ത്ഥന അല്ല ...പ്രാര്‍ത്ഥന(മനസ്സില്‍ നിന്ന് ആരോടും പറയാതെ വരുന്ന അഭൌധിക തേട്ടം ) റബ് അല്ലാത്ത ഒരു സൃഷ്ടിക്കും അറിയാനോ കേള്കാണോ ഉത്തരം ചെയ്യാനോ സാദ്യമല്ല ...അതിനാല്‍ അത്തരം ഒരു സിഫത് സ്രിസ്ടികള്‍ക്ക് വക വെച്ച് കൊടുക്കുന്നത് ശുദ്ധ ശിര്‍ക്കും കുഫ്രും ആണ് .....




ഈ തൗഹീധു 2012 കൊണ്ടുണ്ടായ അബദ്ധവും ജാഹിലിയ്യത്തും എന്താണ് എന്ന് അക്ബർ സാഹിബിനെ പോലുള്ള ആളുകള് ഒരു പക്ഷെ അറിഞ്ഞു കാണില്ല ...വിഷ്ണുവല്ല ജിന്ന് എന്ന് പോലും തിരിച്ചറിയാത്ത ഒരു കൌമിനെ ഒരു ഭാഗത്തും ...അല്ലാഹു അല്ലാത്ത ആളുകളും പ്രാര്ത്ഥന കേള്ക്കും എന്ന് ന്യായീകരിക്കുന്ന ശിര്ക്കിന്റെ പ്രചാരകർ ആയ മറ്റൊരു കൌമിനെ മറ്റൊരു വശത്തും നേടി എന്നതാണോ നവോധാനതിന്റെ പുതിയ കൈത്തിരി എങ്കിൽ യേശു ക്രിസ്തുവിന്റെ സുവിശേഷത്തെ തകര്ക്കാൻ വന്ന പൌലോസ് പിന്നീട് വിശുദ്ധ പൗലൊസായി ഔദ്യോഗിക പരിവേഷം നേടിയതുപോലെ മുജാഹിദുകൾ നെഞ്ചോടു ചേര്ത തൗഹീധിനെ കശാപ്പു ചെയ്തു തൗഹീധു 2012 ലൂടെ പച്ച ശിര്ക്ക് ഔദ്യോഗിക പരിവേഷം കെട്ടി കൈത്തിരി കൊണ്ട് കൈ തന്നെ കത്തുന്ന ഗതികേട് ആയിരിക്കും ഉണ്ടാകുക

സാധാ മുജാഹിദുകള്‍ ഇത് കയ്യോടെ പിടിക്കുകയും ,ഇയാളെ ഭോദ്യപെടുതുകയും ച്യ്തപ്പോള്‍ ഈ ആളുടെ അഹങ്കാരം നോക്കൂ
നോക്കൂ അക്ബര്ക്കാ ഈ ഗതികേട് ...നിങ്ങളുടെ ഭാഗത്തെ അനസ് മുസ്ലിയാരുടെ ,കായക്കൊടിയുടെ വാക്ക് കേട്ട് ശിര്ക്ക് പ്രച്ചരിപിക്കുന്ന അനുയായിയെ കണ്ടോള്ളൂ

Mahmood Yousuf വിഡ്ഢിത്തതിന് കയ്യും കാലും മുളച്ചാല്‍ അതിന്‍റെ പേരാണ് ജിന്നൂരിസം എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. ആയിരം തവണ കേള്‍ക്കുകയില്ല, കേള്‍ക്കുകയില്ല കേള്‍ക്കുകയില്ല എന്ന് പുലംബിയാലും അല്ലാഹുവിന്‍റെ ഖുര്‍ആനിന് എതിരെ പുലമ്പുന്ന ഒരൊറ്റ ജിന്നൂരിക്കും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. പോസ്റ്റില്‍ സമര്‍പ്പിച്ച മഹാ വിഡ്ഢിത്തം ഖുര്‍ആനിനു എതിരാണ് ജിന്നൂരികളെ...! അള്ളാഹു പറയുന്നു " അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല." മനുഷ്യന്‍റെ നാവില്‍ നിന്ന് വരുന്നതെന്തും രഖീബ് അതീത് എന്ന തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ അത് കേട്ടു രേഖപ്പെടുത്തി വെക്കുന്നു. നല്ലതാണു പറയുന്നതെങ്കില്‍ നന്മ രേഖപ്പെടുത്തി വെക്കുന്നു. ചീത്തയാണ്‌ പറഞ്ഞതെങ്കില്‍ തിന്മ രേഖപ്പെടുത്തി വെക്കുന്നു. ഇവിടെ അല്ലാഹുവിനോട് മനുഷ്യന്‍ പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥന ഇബാദത്ത് ആയതിനാല്‍ അത് നിരീക്ഷകന്‍ കേട്ട് നന്മ രേഖപ്പെടുത്തി വെക്കുന്നു. മനുഷ്യന്‍ അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ഥിക്കുന്നതെങ്കില്‍ രഖീബ് അതീദ് അത് കേട്ട് തൌഹീദ് ആകുന്ന ഏറ്റവും വലിയ നന്മ രേഖപ്പെടുത്തി വെക്കുന്നു. ഇനി അല്ലാഹുവിനോട് അല്ല ജിന്നിനോടാണ് സഹായം തെടുന്നതെങ്കില്‍ അത് കേട്ട് ഏറ്റവും വലിയ തിന്മയായ ശിര്‍ക്ക് രേഖപ്പെടുത്തി വെക്കുന്നു. മനുഷ്യന്‍ പറയുന്നതെന്തും കേള്‍ക്കും പ്രാര്‍ത്ഥന മാത്രം കേള്‍ക്കില്ല, രേഖപ്പെടുത്തില്ല എന്ന് ജല്‍പ്പിക്കുന്ന ജിന്നൂരിസമേ..... നിങ്ങള്‍ എത്തിപ്പെട്ടിരിക്കുന്ന പാടു ജാഹിലിയത്താണ് ഈ പോസ്റ്ററിലൂടെ വിളിച്ചു പറയുന്നത്.....
അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും ദുഅ കേള്‍ക്കാന്‍ കഴിയില്ല എന്നത് വിഡ്ഢിത്തമാണ് എന്നാണു ടിയാന്‍ കാച്ചുന്നത് ....ഒരു വിഡ്ഢിത്തം വിലംബുന്നതിനു മുമ്പ് വിവരമുള്ളവരോട് ചോദിച്ചിട്ട് പോരെ ...ചില പ്രവര്തര്‍ സംസാരിച്ചപ്പോള്‍ പ്രമുഗ kju പണ്ഡിതര്‍  പറഞ്ഞത് ഇത് പറഞ്ഞവന്‍ (അല്ലാഹു അല്ലാത്തവരും ദുഅ കേള്‍ക്കും എന്ന് പറഞ്ഞവന്‍ )ശുദ്ധ  ശിര്‍ക്കാണ്‌  പറഞ്ഞത് എന്നാണു ...ഇതൊന്നും അറിയാതെ മഹ്മൂദ് സാഹിബു ഈ ശിര്‍ക്ക് ചുമന്നു നടന്നു കൊണ്ടിരിക്കുക ആണ് ...താന്‍ പറഞ്ഞ പൊട്ടത്തരം കൂട്ടാത്തില്‍ അന്ഗീകരികുന്ന വല്ല ആളിമും ഉണ്ടെന്ഖില്‍ കൊണ്ടുവാ മഹ്മൂദ് സാഹിബു ..വെല്ലുവിളിയാണ് ഇത് ....മുജാഹിധുകള്‍ക്കിടയില്‍ ഈ പച്ച ഖുരാഫിസവും ശിര്‍ക്കും ...അല്ലാഹു അല്ലാത്തവരും പ്രാര്‍ത്ഥന കേള്‍ക്കും എന്നാ ഈ 2013 ശിര്‍ക്കും കൊണ്ട് താങ്കളെ വിളയാടാന്‍ അനുവധികുന്ന പ്രശ്നം ഇല്ല ...കൊക്കാസ് കൂടാരത്തില്‍ കൂടെ കൂടിയായാല്‍ എന്തും ചിലവാകും ....
ഇയാള്‍ വിചാരിച്ചത് മനുഷ്യന്‍ പ്രാര്‍ഥിച്ചാല്‍ രകീബ് ആ പ്രാര്‍ത്ഥന കേള്‍ക്കും എന്താ തെളിവ് -രകീബും അതീതും എല്ലാ രേഘാ പെടുതില്ലേ ..തെളിവെന്താ ഇയാളുടെ യുക്തി വാദം ....
രകീബിനും അതീതിനും നമ്മുടെ മനസ്സിനകത്തുള്ള രഹസ്യങ്ങള്‍ അറിയുമോ മഹ്മൂദ് സാഹിബു ...മനസ്സില്‍ ഒരു നന്മ വിചാരിച്ചാല്‍ പുണ്യം ഇല്ലേ മഹ്മൂദ് സാഹിബു ..ഉണ്ട് ..അപ്പോള്‍ പറയാതെ തന്നെ ആ നന്മ രഖീബ് രേഖ പെടുതുമോ ..അപ്പോള്‍ മനസ്സിനകത് ഉള്ളത് അറിയുന്ന ആളാണോ രഖീബു ....ചിലപ്പോള്‍ ഇതും ആണ് എന്ന് പറയും ഇയാള്‍ ...തൗഹീധു 2012 അല്ലെ പഠിച്ചത് .....
മുജാഹിദുകള്‍ പറയുന്നു ...രഖീബിനൊ അതെതിണോ കല്‍ബകതുള്ളത് ഒന്നും അറിയില്ല ..എന്നാല്‍ അല്ലാഹു അറിയുന്നു ...ഒരാള്‍ ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ അയാളുടെ ഇക്ലാസ് അറിയുന്നവന്‍ അല്ലാഹു മാത്രമാണ് ...അല്ലാഹു അതിനനുസരിച്ച് പ്രതിഫലം രേഖപെടുതാന്‍ രഖീബിനൊദു പറയുന്നു ..ആ മലക്ക് അത് രേഖ പെടുത്തുന്നു ..അതിന്നു മപ്പുറം ഒരു മനസ്സിലുള്ളതും ഒരു മലക്കിനും അറിയില്ല ...കേവല വിളി കെല്‌കുമെന്നല്ലാതെ അതിലെ പ്രാര്‍ത്ഥന യും അതിന്റെ ഇഖ്ലാസും ഹുശൂഹും അളക്കാന്‍ ഒരു മലക്കിനും കഴിയില്ല ....അത് കഴിയും എന്ന് പറയുന്ന അല്ലാഹുവുഇന്റെ സിഫത് നിഷേധികളായ ശിര്‍ക്കാന്‍ വിശ്വാസ്ക്കാരായ ഖുബൂരികളും സൂഫികളും അവര്‍ക്ക് തൗഹീദ് അടിയറവച്ച പിളര്പ്പന്‍ കൊക്കസ്സും മുരീധുകളും എത്ര കൂവിയാലും മുജാഹിധുകളുടെ അജഞ്ഞലമായ തൗഹീധിനു ഒരു കോട്ടവും വരില്ല ...
സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല ..ഉപദ്രവിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ലാ ..പക്ഷെ എന്ത് പറഞ്ഞാലും ചോദിച്ചാലും ശിര്കാന് എന്ന് മുവാട്ടുപുഴയില്‍ വിളമ്പിയ ഒരു സുല്ലമിയുടെ തൗഹീദ് കേട്ട് ആഹ്സനിയുടെ ''അപ്പൊ മുഹിയുധീന്‍ ഷെയ്ക്ക് സഹായിക്കും വിശ്വസിച്ചാല്‍ ശിര്കില്ല ''എന്ന് നിങ്ങള്‍ അന്ഘീകരിച്ചു എന്ന് ...കേട്ട് മുജാഹിധു പ്രസ്ഥാനത്തിന്റെ തൗഹീധിനെ പരസ്യമായി വ്യഭിച്ചരിച്ചവരുടെ  നിന്ന് കൂടുതല്‍ പ്രതീക്ഷികരുതെല്ലോ ...
ഒരു കാര്യത്തിലെ നന്മയും തിന്മയും തീരുമാനികുന്നതും ...അതിലെ പ്രതിഫലത്തിന്റെ തോത് തീരുമാനികുന്നതും അല്ലാഹുവാണ് ..അത് രേഖപെടുത്തുന്ന പണി മാത്രമേ രഖീബിനും അതീതിനും ഉള്ളൂ.
ഇതാണ് എല്ലാ വാക്കും രേഖപെടുതും എന്ന് ഖുറാനില്‍ ഉണ്ട് ...കേള്കാതെ എങ്ങിനെയാണ് രേഗപെടുത്തുക എന്നാ ഇയാളുടെ യുക്തി വാദത്തിനു തെളിവായി ഇയാള്‍ ഹാജരാക്കിയ വസ്തുതകളുടെ ചുരുക്കം ....
ഒരാള്‍ പ്രത്യക്ഷത്തില്‍ അല്ലാഹുവിനോട് പ്രാര്തികുന്നു ..എന്നാല്‍ മനസ്സില്‍ നിറയെ കപടതയും നിഫാക്കും ആണ് ഉള്ളത് എന്ഖിലോ ...ആ വിളി കേട്ട ഉടനെ മലക്ക് നന്മ രേഖപെടുതുമോ തിന്മ രേഖപെടുതുമോ ....മുജാഹിദുകള്‍ പറയുന്നു അല്ലാഹുവിനു മാത്രമേ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ,മനസ്സിന്റെ തേട്ടം അറിയാന്‍ സാധിക്കൂ ..അതില്‍ അല്ലാഹു നിശ്ചയിക്കുന്ന പ്രതിഫലം നന്മയോ തിന്മയോ രേഖപെടുത്തുക ആണ് രഖീബിന്റെയും അതീതിന്റെയും ജോലി ....ഒരു വാക്കും അവര്‍ രേഖപെടുതാതെ പോകുകയും ഇല്ല ....
മുജാഹിധുകളെ നാം ഉണരുക ...വൈരുദ്ധ്യങ്ങളുടെ കലവറ ആയ തൗഹീദ് 2012 ഇപ്പോള്‍ ശിര്‍ക്കിന്റെ കുപ്പത്തൊട്ടിയില്‍ അനുയായികളെ വലിച്ചെറിഞ്ഞു ചരമ ശ്വാസം പൂകാന്‍ കാത്തിരിക്കുന്ന ഈ വൈകിയ വേളയിലെങ്കിലും ഈ പിളര്പ്പന്‍ മാരെ തിരിച്ചറിയുക
എല്ലാവര്ക്കും ശിര്‍ക്കില്‍ നിന്ന് അല്ലാഹു മോചനം നല്‍കട്ടെ ...
തനിമയാര്‍ന്ന അജഞ്ഞലമായ മുജാഹിധു ആദര്‍ശം അല്ലാഹു നിലനിര്‍ത്തുക തന്നെ ചെയ്യും
ഇനിയും ഇതിന്റെ പേരില്‍ ശിര്കാരോപനവുമായി നടകുന്നവരില്‍ പലരും വിഷയം പടിക്കാതവരും അറിയാത്തവരും ആണ് ...സങ്കടന പറഞ്ഞില്ലേ എന്നും ,ശിര്‍ക്ക് വ്യാപനം തടയെണ്ടേ എന്നും ധരിക്കുന്ന ചിലരും ഇവരുധെ ആശയ കുഴപ്പ വിഷധീകരണങ്ങളില്‍ അകപെട്ട ചിലരും ആണ് ..അവര്‍ നിഷ്കളങ്കാരും ആത്മാര്‍ഥത ഉള്ളവരും ആണ് ...എന്നാല്‍ ഈ വിവാദം സൃഷ്ടിച്ചവര്‍ കണ്ട ലക്ഷ്യങ്ങള്‍ പലതാണ് ...അതുകൊണ്ടാണ് പണ്ടിതന്മാര്‍ക്ക് മുമ്പില്‍ ഇരുന്നു സൌദിയില്‍ ചര്‍ച്ച ചെയ്യാന്‍ ഇവര്‍ ഒളിച്ചോട്ടം നടത്തുന്നത് ...അടുത്ത election മുന്നില്‍ കണ്ടു ചിലര്‍ രൂപപെടുത്തി എടുത്ത ആശയം ആണ് ഇത് ..ഈ ആദര്ശ വിഷധേകരണം എന്നാ പരിപാടിയിലൂടെ തങ്ങള്‍ക്കു സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ സ്വധീനമുണ്ടാക്കുക ആണ് ലക്‌ഷ്യം ...അതുകൊണ്ടാണ് ശുദ്ധ ആഖ്ലാനികളും kju ചാരന്മാര്‍ എന്ന് വിശേഷിപിച്ചവരും പരിപാടികളുടെ സന്കാടകര്‍ ആകുന്നതു ....ഈ കാര്യം തിരിച്ചറിഞ്ഞു ,പരസ്പരം സ്നേഹിക്കാനും ,ഇവര്‍ക്ക് വേണ്ടി തമ്മിലടിക്കാന്‍ നമ്മള്‍ ഇനിയില്ല എന്ന് ഓരോ മുജാഹിധും തീരുമാനിച്ചാല്‍ നമ്മുടെ സ്നേഹം തിരിച്ചു വരും ...അല്ല എങ്കില്‍ ഇന്നത്തെ ആശയക്കാര്‍ നാളെ വ്യതിയാനക്കാര്‍ ആകുന്ന കാലം വിദൂരമല്ല ..കാരണം ദീനിനെ ക്കാള്‍ ഭൌധികതക്ക് പ്രാധാന്യം നല്‍കുന്നവര്‍ നിങ്ങള്ക്ക് മുന്നില്‍ വരുമ്പോള്‍ സ്വാഭാവികമായി നിങ്ങള്‍ പ്രതികരിക്കും ..ആ പ്രതികരണം മുജാഹിദുകള്‍ ഏറ്റെടുക്കും ..അപ്പോള്‍ അതികാരത്തിന്റെ സ്വാപാനഗല്‍ നിലനിര്‍ത്താന്‍ അവര്‍ ഒരു മാര്‍ഗം കണ്ടെത്തും ,പ്രതികരികുന്നവരില്‍ വ്യതിയാനം ആരോപിക്കപെടും ,അവിടെ സത്യങ്ങള്‍ പരസ്യമായി വ്യഭിച്ചരിക്കപെടും ,അല്ല ആദര്‍ശത്തിന്റെ മഹിമ മാത്രമാണ് ലക്‌ഷ്യം എങ്കില്‍ മടവൂരികലെക്കാള്‍ വലിയ മടവൂരിസം പേറുന്ന ,ഹധീസുകളെ നിഷേധിക്കുന്ന പലരും സ്വന്തം പാനലില്‍ എങ്ങിനെ അധികാരത്തില്‍ എത്തി .ചിന്തിക്കുക മുജാഹിധെ ,ഹൃദയത്തെ ആര്‍ക്കും പണയ വസ്തുവാക്കിയിട്ടില്ല എന്ഖില്‍ ..അധികാരത്തില്‍ ഇരികുന്നവരുടെ പാത പൂജകരല്ല മുജാഹിദുകള്‍ ...സത്യത്തിനു വേണ്ടി നിലകൊണ്ട നമ്മെ സമൂഹം വിളിച്ച പേരാണ് മുജാഹിധു ,അല്ല അങ്ങിനെ ഉള്ളവന്‍ ആകണം മുജാഹിധു ..പ്രാര്‍ത്തിക്കുക ,പ്രവര്‍ത്തിക്കുക സത്യം ജയിക്കാന്‍ ..അല്ലാഹുവിന്റെ വിധി വിദൂരമല്ല ..ക്ഷമിക്കുക ...സ്നേഹിക്കുക ഓരോ മുജാഹിധിനെയും ..അവരില്‍ ശിര്കിന്റെ പ്രചാരകര്‍ ഇല്ല ...പരലോകത്ത് അത് തെളിയിക്കാന്‍ ഇന്ഷ അള്ളാഹു ഓരോ മുജാഹിധും തയ്യാര്‍ ആകുക ...
(തുടരും  )

Tuesday, May 14, 2013

മുജാഹിധു ബാലുശേരിയും നിലവിളക്ക് വിവാദവും

 കോക്കസ് മുരീധ് ജാബിര് et കള്ളം പ്രച്ചരിപിക്കുന്നു 

അല്ലാഹുവിനെ മാത്രം വിളിച്ചു തേടുന്ന മുജാഹിദ്കളെ മുശ്രിക്കാക്കാന്‍ വേണ്ടി സാങ്കല്‍പ്പിക വിഷ്ണു ജിന്നിനെ അടക്കം സൃഷ്ടിച്ച ഗോപിയുടെ ജിന്നും വസുമതിയുടെ ജിന്നുമായി നടക്കുന്ന , ആ പ്രമാണിമാരും സംഘവും നടത്തിയ ഹീനമായ കളവുകളുടെ കൂട്ടത്തിലൊന്ന് കൂടി കാണുക:
ഈ പോസ്റ്റ്‌ ഇട്ട അബ്ദുറഹ്മാന്‍ മങ്കടയുടെ ശിഷ്യന് ഈ കളവു തിരുത്താന്‍ പത്ത്‌ മണിക്കൂര്‍ സമയം നല്‍കിയിട്ടും തിരുത്താന്‍ തയ്യാറില്ലാത്തതിനാല്‍ വായനക്കാര്‍ വഴി കേടിലാകാതിരിക്കാന്‍ ഈ പോസ്റ്റ്‌ ഇടുന്നു .
ഇതാണ് ഈ കുതന്ത്രക്കാരുടെ വിശുദ്ധിയുള്ള തൌഹീദ് !! !!!
ശിവഗിരിയില്‍ അടക്കം അമ്പലത്തില്‍ പോയി മുജാഹിദ്‌ ബാലുശ്ശേരി അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് മുടക്കിയ ചില പ്രമാണിമാര്‍ ഉണ്ട് . അവര്‍ക്ക്‌ ഇതൊന്നും അത്ര ഇഷ്ടമല്ല . "അവിടെ ഒക്കെ പോവേണ്ടത് ഞാനല്ലേ ... ഞാനല്ലേ അതൊക്കെ ചെയ്യേണ്ടത്‌ " എന്ന ഭാവമാണോ ..?
കോട്ടയംജില്ലയിലെ മണിമലയിലെ ക്ഷേത്രാംഗണത്തില്‍ ഹൈന്ദവ സഹോദരങ്ങള്‍ സംഘടിപ്പിച്ച സര്‍വ്വ മത പ്രഭാഷണ വേദിയിലേക്ക് ഇസ്‌ലാമിനെക്കുറിച്ച് ,നിങ്ങള്‍ക്ക്‌ പറയാനുള്ളത് പറയുക എന്ന് പറഞ്ഞുകൊണ്ട് മുജാഹിദ്‌ ബാലുശ്ശെരിയെ ക്ഷണിച്ചപ്പോള്‍ ആ സ്റ്റെജിലുള്ള നിലവിളക്ക് അവിടെനിന്നും എടുത്തുമാറ്റണം എന്ന് പറയുന്നതിനു പകരം അതേ സ്റ്റേജില്‍ വെച്ചുതന്നെ ഈ നിലവിളക്കിനോട് കാണിക്കുന്ന ആരാധനാ മനോഭാവം നാളെ പരലോകത്ത് ശ്വാശ്വത നരക ശിക്ഷക്ക് കാരണമാകുമെന്ന് ധൈര്യസമേധം പ്രസംഗിച്ച ആര്‍ജ്ജവം കാണിച്ച ഒരു മനുഷ്യനെ നിങ്ങളുടെ ഗ്രൂപ്പ്‌കാരനല്ലാ എന്ന ഒറ്റക്കാരണം കൊണ്ട് മാത്രമാണല്ലോ നിങ്ങള്‍ ഈ മുശ്രിക്കാക്കുന്നത് .. ചീത്ത പറയുന്നത് ! തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിച്ചിരിക്കുന്നത് . പക്ഷെ , നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിച്ചിരിക്കുന്നത് . എന്ന് അല്ലാഹു പറഞ്ഞത് എത്ര ശരി .!
ഇതിന്റെ കൂടെ മുജാഹിദ്‌ ബാലുശ്ശേരി ആ ക്ഷേത്രത്തിലെ യോഗത്തില്‍ വെച്ച് നിലവിളക്കുമായി മുസ്ലിംകള്‍ക്കുള്ള വിയോജിപ്പ്‌ എന്താണെന്ന് വിശദീകരിച്ചു പറയുന്നതിന്‍റെ ലിങ്ക് കൂടി ഉണ്ട് . അതും കൂടി കാണുക ... തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയവരും തെറ്റിദ്ധരിച്ചവരും തിരുത്തുക ....
മാറുക സഹോദരങ്ങളെ .മാറുക .. മങ്കട അബ്ദുറഹ്മാന്‍ നിങ്ങളെ കൊണ്ട് പോവുന്നത് പിഴച്ച ഇത്തരം കളവുകളുടെയും കുതന്ത്രങ്ങളുടെയും ഇരുണ്ട വഴിയിലൂടെയാണ് .. അതുകൊണ്ട് മാറുക , തൌബ ചെയ്യുക ... മരണം എന്നത് സത്യമാണെങ്കില്‍ നരകവും സ്വര്‍ഗ്ഗവും സത്യമാണ് . മറക്കണ്ട ...
http://www.youtube.com/watch?v=ZLKbjC5LhiM

വൈരുധ്യാധിഷ്ടിധ അഭൌധികതാ വാദവും ശിര്കിന്റെ പ്രചാരണവും

അക്ബർ സാഹിബ്‌, നിങ്ങളെ ഞങ്ങൾ ഒരുപാട് സ്നേഹിച്ചിരുന്നു ആദർശത്തിന് വേണ്ടി, ഇപ്പൊ നിങ്ങൾ അതിൽ നിന്നും മാരിയപോൾ ''നിങ്ങൾ ഞങ്ങളുടെ മനസ്സിൽ നിന്നും മാറി ,
ഇല്ലാത്ത ആരോപണങ്ങൾ പണ്ഡിതന്മാരുടെ പേരിൽ ആരോപിക്കുമ്പോൾ വിഷയം പഠിക്കാൻ പോലും ശ്രമിക്കാതെ അവരുടെ കൂടെ കൂടിയതിന്റെ ഫലമാണ് ഈ കാണുന്നത് ,
വിഷ്ണുവിനെയും ജിന്നിനെയും ഒരേ തൂവൽ പക്ഷികളാക്കിയ നിങ്ങൾ ഇത്രയും കാലം ഹൈന്ദവർക്ക് എങ്ങനെയാണ് തൗഹീദ് പറഞ്ഞു കൊടുത്തത് എന്ന് മനസിലാകുന്നില്ല,
ഇതാ അല്ലാഹുവിന്റെ റസൂൽ (സ) ന്റെ പ്രവചനങ്ങൾ സത്യമായി പുലർന്നു കൊണ്ടിരിക്കുന്നു,
അസത്യത്തിനു ഒരിക്കലും സത്യത്തെ അതിജയിക്കാൻ കഴിയില്ല , അന്തിമ വിജയം സത്യത്തിനു തന്നെ ആയിരിക്കും

Wednesday, May 1, 2013

മതം ഗുണകാംക്ഷയാണോ?

മതം ഗുണകാംക്ഷയാണോ?
അബു റൂന തിരൂർ.
----------------------------------------------------
അങ്ങിനെയാണ് മത പ്രബോധകരും പ്രവർത്തകരും സമൂഹത്തെ ബോദ്യപ്പെടുത്താൻ ശ്രമിക്കുന്നത്. മതം പറയുന്നതും, അത് കഴിവിന്റെ പരമാവധി പ്രയോഗവൽക്കരിക്കാൻ ശ്രമിക്കുന്നതും ഗുണകാംക്ഷയുടെ ഭാഗമായിട്ടാണ് എന്നതിൽ പ്രവാചക ചരിത്രങ്ങളെ വിലയിരുത്തുന്ന ആർക്കും സംശയമുണ്ടാവാൻ സാധ്യതയില്ല. തിന്മയുടെ കൂരിരുട്ടിൽ അന്ധരായി കഴിഞ്ഞു കൂടിയ സമൂഹങ്ങൾക്കിടയിലേക്ക് കടന്നു ചെന്ന്, കടുത്ത മർദ്ധനങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങി അവരെ നേരിന്റെ പാതയിലേക്ക് ക്ഷണിച്ച പ്രബോധകരൊന്നും തങ്ങളുടെ പ്രബോധിത സമൂഹത്തിൽ നിന്നും എന്തെങ്കിലും ഭൌതികലാഭം പ്രതീക്ഷിച്ചിരുന്നില്ല എന്നത് ചരിത്ര സത്യമാണ്.എന്ന് മാത്രമല്ല പ്രവാചകന്മാർക്കും അവരെ പിന്തുടരുന്ന യഥാര്ത പ്രബോധകർക്കും ഭൌതിക നഷ്ട്ടങ്ങളുടെ നീണ്ട കണക്കുകളായിരുന്നു ബാക്കിവന്നത് എന്നതാണ് വസ്തുത.

ഈ ത്യാഗങ്ങളെ അവർ ഏറ്റെടുത്തത് സ്വന്തോടും, തനിക്കു വേണ്ടപെട്ടവരോടും, മനുഷ്യ സമൂഹത്തോട് ആകമാനവുമുള്ള ഗുണകാംക്ഷയുടെ ഭാകമായി തന്നെയായിരുന്നു. ആ ഗുണകാംക്ഷയുടെ അടിസ്ഥാനമാകട്ടെ കത്തിയാളുന്ന നരകാഗ്നിയിൽ നിന്ന് സ്വന്തതെയും തനിക്കുവേണ്ടപെട്ടവരെയും രക്ഷിച്ചെടുക്കുക എന്നതുമാണ്‌.

സച്ചിതരായ മുൻഗാമികളുടെ ത്യാഗ സംപൂര്ണ്ണമായ കഴിഞ്ഞകാല പ്രബോധന പ്രവർത്തനങ്ങളുടെ ഗുണകാംക്ഷ നിർഭരമായ പക്ഷാതലത്തിൽ നിന്നുകൊണ്ട് ഓരോ വിശ്വാസിയും തങ്ങളുടെ പ്രവർത്തനങ്ങളെ പുനർ വിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണു വർത്തമാനകാല പ്രബോധന മേഖല നമ്മെ തെര്യപ്പെടുതുന്നത്. സോഷ്യൽ നെറ്റ് വർക്ക് സംരംഭങ്ങളെ ഇസ്ലാമിക ദഅവത്തിന് ഉപയോഗിച്ച് തുടങ്ങിയ ഈ കാലഘട്ടത്തിൽ ആ സൌകര്യങ്ങളെ ഗുണകാംക്ഷ നിർഭരമായ മനസ്സോടെ ഉപയോഗിക്കുന്ന എത്ര പേരുണ്ട് നമ്മളിൽ എന്ന് സ്വയം വിലയിരുത്തേണ്ട സമയമാണിത്.

ആദർശ വിരുദ്ധ ചേരിയിലുള്ളവരെ എങ്ങിനെ മറ്റുള്ളവർക്ക് മുൻപിൽ അപമാനിക്കാനും തരംതാഴതാനും കഴിയുമെന്ന പൈശാചിക ചിന്തയും തതുനുസരണമുള്ള പ്രയോഗങ്ങളും പോസ്റ്റുകളുമാണ് എങ്ങും നിറഞ്ഞു നിൽക്കുന്നത്. മഹത്തായ പ്രസ്ഥാനങ്ങളുടെ മാതൃകാ യോഗ്യരായിരിക്കേണ്ട പണ്ഡിതരും നേതാക്കളും പോലും മത പ്രബോധനത്തിന്റെ അടിസ്ഥാന ലക്ഷ്യമായ ഗുണകാംക്ഷ ചിന്ത വെടിഞ്ഞു, രാഷ്ട്രീയക്കാരെ പോലും നാണിപ്പിക്കുന്ന പദപ്രയോഗങ്ങളാണ് "ജനസാഗരങ്ങൾക്ക്" മുൻപിൽ നടത്തുന്നത്.

പിന്നീട് അതിനെ ഞ്യായീകരിച്ചും വിമർശിച്ചും അനുയായികളും വിമർശകരും "ഉസ്താത് നിന്ന് മൂത്രമൊഴിച്ചാൽ ഞങ്ങൾ നടന്നു മൂത്രമൊഴിക്കുമെന്ന" വാശിയിലാണ് നെറ്റുകളിൽ നിറഞ്ഞാടുന്നത്.
തന്നെ പോലെ വൈകൃത മനസ്സ് പേറുന്ന ഒറ്റപ്പെട്ട ചിലർ അത് ഇഷ്ട്ടപെടുകയോ, ഷയർ ചെയ്യുകയോ ചെയ്യാമെങ്കിലും, സ്വന്തം പ്രസ്ഥാനത്തിന് പുറത്തുള്ളവരും സ്വന്തം പക്ഷത് നില്ക്കുന്ന മഹാപൂരിപക്ഷം ആളുകളും ഈ തിന്മയെ തികഞ്ഞ അവന്ജയോടെയാണ്‌ നോക്കികാണുന്നത് എന്ന് തിരിച്ചറിയാൻ ഇന്ന് പലർക്കും കഴിയാതെ പോയിരിക്കുന്നു. "അട്ടം താങ്ങി നിർത്തുന്ന പല്ലിയുടെ അഹങ്കാരത്തോടെയാണ്" പലരും പല വിഷയങ്ങളിലും പ്രതികരിക്കുന്നത്.തന്റെ പ്രതികരണങ്ങൾ കൊണ്ടാണ് ഇതെല്ലാം നിലനിന്നു പോകുന്നത് എന്ന് തോന്നി പോകും അവരുടെ പലരുടേയും പ്രയോഗശൈലി കണ്ടാൽ.

യഥാർത്ഥത്തിൽ സമൂഹത്തിലേക്കു നന്മ കൈമാറേണ്ട പ്രബോധക സമൂഹത്തിലെ ന്യൂനപക്ഷം ചെയ്തു പോരുന്ന ഈ വൈകൃതങ്ങളുടെ പാപ ഭാരം പേറേണ്ടിവരുന്നത് അവർ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനമോന്നടങ്കമാണ് . അതിന്റെ ഫലമാകട്ടെ പൊതു സമൂഹത്തിനു നന്മ പകർന്നു നൽകാനുള്ള അവസരങ്ങൾ നഷ്ട്ടപ്പെടുന്നു എന്നത് മാത്രമല്ല, സ്വന്തം പ്രസ്ഥാനത്തിൽ നിന്ന് തന്നെ ആളുകൾ അകന്നു പോകുന്ന അവസ്ഥയാണ് സംജാതമാകുന്നത്.

ചിലപ്പോഴൊക്കെ വാക്കുകളെ വളച്ചൊടിച്ചും വാർത്തകൾ കെട്ടിചമച്ചും ശത്രുക്കൾ സ്രഷ്ടിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുക എന്നത് വിശ്വാസി സമൂഹത്തിനു അത്ര പ്രയാസകരമാവില്ല .എക്കാലത്തും സത്യത്തിനു നേരെ ഉയർന്നുവന്ന ഇത്തരം പ്രതിസന്ധികൾ വകഞ്ഞു മാറ്റി സത്യം സ്ഥാപിക്കാൻ വിശ്വാസികൾക്കായിട്ടുണ്ട്. എന്നാൽ സ്വന്തം പാളയത്തിൽ നിന്നുയരുന്ന അപശബ്ദങ്ങളും അതിരുകവിഞ്ഞ "ആക്രോശങ്ങളും" സ്രഷ്ടിക്കുന്ന പ്രതിസന്ധികളിൽ പ്രബോധന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നുവെന്നു, മാത്രമല്ല പൊതു സമൂഹം മതത്തെ തന്നെ തെറ്റിധരിക്കുകയും സ്വന്തം അനുയായികളിൽ നിന്ന് തന്നെ പലരും അകന്നു പോകുന്ന വർത്തമാന കാലത്താണ് നാമുള്ളത്‌.

അത് കൊണ്ടുതന്നെ മതം ഗുണകാംക്ഷയാണ് എന്ന് തിരിച്ചറിഞ്ഞ മത പ്രബോധകരും പ്രവർത്തകരും നിർബന്ധമായും തങ്ങളുടെ ഭാഷാ പ്രയോഗങ്ങളിലും പ്രചാരണങ്ങളിലും ആ ഗുണകാംക്ഷ നില നിർത്തെണ്ടതുണ്ട്. ഒരു മുസ്ലിം തന്റെ നാവിൽ നിന്നും കയ്യിൽ നിന്നും രക്ഷപ്പെടുബോഴേ താൻ മുസ്ലിമായി തീരു എന്ന വസ്തുത പ്രബോധകർ തിരിച്ചറിയണം. അവിടെയാണ് മതം ഗുണകാംക്ഷയാണ് എന്ന തത്വം പ്രചരിപ്പിക്കപെടെണ്ടതും പ്രയോഗവൽക്കരിക്കപെടുന്നതും.സത്യംപറയുന്നതിൽ മാത്രമല്ല അത് ഗുണകാംക്ഷയോടെയും മാന്യമായും അവതരിപ്പിക്കുന്നതിലും മഹാനായ പ്രവാചക(സ ) മാതൃക പിന്തുടരേണ്ടവരാണു മത പ്രബോധകർ.