ജിന്ന്, ഭൗതികമല്ല, അഭൗതികം തന്നെ
കെ.സി.മുഹമ്മദ് മൗലവി മാറഞ്ചേരി-- യുടെ കുറിപ്പിനോടുള്ള പ്രതികരണം --------------------------------------------------------------------------------------
ബഹു കെ സി തന്നെയാണ് ഈ കുറിപ്പ് എഴുതിയത് എങ്കില്‍ നാം പണ്ഡിതര്‍ എന്ന്
കരുതി ബഹുമാനിക്കുന്ന ഇവരുടെയൊക്കെ അവസ്ഥ എത്ര പരിതാപകരമാണ് എന്ന്
ചിന്തിച്ചു പോവുകയാണ് .... ദീനിലുള്ള അറിവ് വ്യവസ്ഥാപിതമായി കരസ്ഥമാക്കാന്‍
കഴിയാതെ പോയ നമ്മെ പോലുള്ള സാദാരണകാരെക്കാള്‍ ഇവരൊക്കെ താഴോട്ടു പോകുന്നത്
എന്തുകൊണ്ടാണെന്ന് നേരത്തെ തന്നെ ചിന്തിച്ചിരുന്നു ???? അതിനൊരു
കാരണമുണ്ട് ... വ്യക്തിപരമായി തന്നെ പരിചയമുള്ള കെ സി യും സിദ്ധീക്
അന്‍സാരിയും പോലുള്ള മഹാ പണ്ഡിതര്‍ സദസ്സിനു മുന്‍പില്‍ ഇന്നും വിളിച്ചു
പറഞ്ഞു കൊണ്ടിരിക്കുന്നത് അഭൌതികരായ ജിന്നുകളോട് സഹായം ചോദിക്കാം എന്ന്
പറയുന്നവരാണ് നമ്മുടെ കൂട്ടത്തില്‍ ഉള്ള പലരും എന്നാണു ???? ഇത് അവരൊക്കെ
പ്രസംഗിക്കുന്നത് നേരിട്ട് കേട്ടപ്പോള്‍ തന്നെ ഇവരുടെ നിലവാരം
ബോധ്യപ്പെട്ടതാണ് .... ആ കളവു തന്നെ ഇവിടെയും ആവര്‍ത്തിക്കുന്നുണ്ട് ....
തങ്ങളുടെ കൂടെയുള്ളവര്‍ എന്ത് വിശ്വാസകാരാണ് എന്ന് അറിയാത്തവരല്ല ഇവരെന്ന്
നേരിട്ടുള്ള സംസാരത്തില്‍ നിന്ന് അറിയുന്നതുമാണ് .... എന്നിട്ടും ഈ കളവു
ആവര്തിക്കുന്നതിന്റെ ലക്ഷ്യമെന്താണ് ???
ശിര്‍ക്കും തൗഹീദും
വിശദീകരിക്കുന്നിടത് നാം സാധാരണയായി പറഞ്ഞു വരാറുള്ള അഭൌതിക
മാര്‍ഗത്തിലുള്ള അഥവാ കാര്യ കാരണ ബന്ധങ്ങള്‍ക്ക് അപ്പുറത്തുള്ള എന്നാ
വിഷധീകരണത്തില്‍ ഉള്‍പ്പെട്ട അഭൌതികതയാണ് ജിന്നുകള്‍ക്കെങ്കില്‍ ആ വിശ്വാസം
തന്നെ ശിര്‍ക്കായി മാറി ... കാരണം കെ സി യുടെ കുറിപ്പില്‍ തന്നെ പറയുന്നു
ജിന്നുകള്‍ക്ക് നമ്മെ കാണാന്‍ കഴിയുന്നു എന്ന് ??? അപ്പോള്‍ അഭൌതിക
സ്ര്ഷ്ടിയായ ജിന്നിന്റെ കാഴ്ച അഭൌതികമായിരിക്കും, കേള്‍വി
അഭൌതികമായിരിക്കും, പ്രവര്‍ത്തി അഭൌതികമായിരിക്കും, അങ്ങിനെ അല്ലാഹുവിനു
മാത്രമുള്ള അഭൌതിക കഴിവുകള്‍ ജിന്നിന് വകവെച്ചു കൊടുത്തുകൊണ്ട് നാം
വിശ്വാസത്തില്‍ ശിര്‍ക്കുള്ളവരായി മാറി .... ഇനി ഒരാള്‍ നമ്മുടെ
പന്ജെന്ദ്രിയംങ്ങള്‍ കൊണ്ട് അനുഭവിക്കാന്‍ കഴിയാത്തത് അഥവാ അദ്ര്ശ്യമായത്
എന്നാ അര്‍ത്ഥത്തില്‍ അഭൌതികം എന്ന് പറയുന്നു വെങ്കില്‍ അതില്‍ ആര്‍ക്കും
അഭിപ്രായ വ്യത്യാസം ഇല്ലതാനും .... ആ അര്‍ത്ഥത്തില്‍ അഭൌതികം എന്ന് നമ്മുടെ
മുന്‍കാല പണ്ഡിതര്‍ ജിന്നിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നാണു
മനസ്സിലാക്കുന്നത് ... എന്നാല്‍ സലാം സുല്ലമി ആവിഷ്ക്കരിക്കുകയും ഇന്ന്
നമ്മില്‍ പെട്ട കെ സി അടക്കമുള്ളവര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന വാദം
നൂതനമാണ് .... വഴി പിഴച്ചതുമാണ് ...
കഴിവുള്ളവരോട് അവരുടെ
കഴിവില്‍ പെട്ടത് ചോദിക്കല്‍ അനുവദനീയമോ അല്ലങ്കില്‍ നിഷിധമൊ ആകാം .... ഇത്
പറയാനാവണം "നാം ആരോടാണോ സഹായം ചോദിക്കുന്നത് അത് സാധിച്ചുതരാന്‍
അയാള്‍ക്ക് കഴിവുണ്ടായിരിക്കണം."എന്നദ്ദേഹം എഴുതിയത് ? അതിനുള്ള ഉദാഹരണവും അദ്ദേഹം പറഞ്ഞു .....
ശിര്‍ക്കും തൌഹീടുമാണല്ലോ വിഷയം ???? എങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ള
ഒരാള്‍ തന്നെ സഹായിക്കാന്‍ കഴിവില്ലാത്ത ഒരാളോട് എന്നെ സഹായിക്കണം എന്ന്
പറഞ്ഞാല്‍ അത് ശിര്‍ക്കാകുമോ ???? ഒരാള്‍ പൂച്ചയോട് മരം വലിക്കാന്‍
പറഞ്ഞാല്‍ ശിര്‍ക്കാകുമോ ???? ഹറാം എന്ന് പറയാന്‍ പോലും സാധ്യതയില്ല ???
ഇവിടെയാണ് തൗഹീദു വിശദീകരിക്കുന്നിടത് സ്ര്ഷ്ടികള്‍ക്ക് ആര്‍ക്കും
നല്‍കിയിട്ടില്ലാത്ത കഴിവ് അഥവാ അല്ലാഹുവിന്നു മാത്രമുള്ള കഴിവ് എന്ന്
നമ്മുടെ മുന്‍കാല പണ്ഡിതര്‍ എല്ലാം വിശധീകരിച്ചത് ??? അവിടെ നിന്ന് വിട്ടു
പുതിയ വ്യക്യാനങ്ങളിലേക്ക് പൊകൂന്നവരാനു യഥാര്‍ത്ഥത്തില്‍ മതത്തില്‍
പുത്തന്‍ വാദം കൊണ്ടുവരുന്നതും ആരോപണങ്ങള്‍വഴി ശിര്‍ക്കിലേക്ക്
എത്തപ്പെടുന്നതും ????
കെ സി യുടെ ഭാഷയില്‍ അഭൌതികരായ
ജിന്നുകലോടാണ് സുലൈമാന്‍ (അ) വ്യത്യസ്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്
??? ഈ ചോദ്യത്തിന് മറു പടിയായി പറയാറുള്ളത് അത് മുഅജിസതാണ് എന്നതാണ് ???
എന്നാല്‍ വ്യക്തമായ ശിര്‍ക്കായ ഒരു കാര്യം മുഅജിസതിലൂടെ അനുവധനീയമാകുമോ
???? ഇസ്ലാമിക ചരിത്രത്തില്‍ അങ്ങിനെ ഒന്നുണ്ടായിട്ടില്ല എന്നതാണ് അറിവ്
??? മാത്രമല്ല ജിന്നുകളെ കീഴ്പ്പെടുത്തി കൊടുത്തു എന്നത് മാത്രമാണ്
മുഅജിസതു ,എന്നാല്‍ ജിന്നുകളുടെ പ്രവര്‍ത്തികള്‍ അവര്‍ക്കുള്ള കഴിവുകളാണ്
അതാണ് സുലൈമാന്‍ നബി (അ )അവരുടെ കഴിവില്‍ പെട്ടത് ചോദിച്ചപ്പോള്‍
ശിര്‍ക്കാകാതിരുന്നതും ... അല്ലാതെ അഭൌതികമായ മാര്‍ഗത്തിലല്ല ജിന്നുകള്‍
സുലൈമാന്‍ (അ ) സഹായിച്ചത് ????
ഒന്നുകൂടി വ്യക്തമാക്കിയാല്‍ ....
ഉറുമ്പുകളുടെ സംസാരം സുലൈമാന്‍ (അ ) കേട്ടു??? ഇവിടെ ഉറുമ്പുകള്‍
സംസാരിക്കുക എന്നതല്ല മുഅജിസതു അത് കേള്‍ക്കാന്‍ കഴിയുക എന്നതാണ് മുഅജിസതു
????
ഇത്രയൊക്കെ പറഞ്ഞാല്‍ അതിനര്‍ത്ഥം ഇങ്ങനെ പറയുന്നവരൊക്കെ
ജിന്നിനോട് സഹായം ചോദിക്കാം എന്ന് പറയുന്നവരാണ് എന്ന് പറയുന്ന അല്പ്പതമാണ്
ഇന്ന് പലരും ബോധ പൂര്‍വ്വം പ്രചരിപ്പിക്കുന്നത് ??? എന്നാല്‍ നമ്മുടെ
നിലപാട് നമ്മില്‍ അദ്ര്ശ്യരായ നമുക്ക് ഇടപഴകാന്‍ അനുവാദം
നല്‍കിയിട്ടില്ലാത്ത ജിന്നുകളോട് ഒരു ഘട്ടത്തിലും സഹായം ചോദിക്കാന്‍
പാടില്ലാത്തതാണ് ..... അങ്ങിനെ ആരെങ്കിലും ഏതെങ്കിലും അവസ്ഥയില്‍
ചെയ്‌താല്‍ അത് ശിര്‍ക്കാകുന്നതും വസീലത്ത് ഇലല് ശിര്‍ക്കാകുന്നതും
ഉണ്ടാകാം എന്ന് പറഞ്ഞതിന്റെ പേരിലാണ് കെ സി യെ പോലുള്ള ബഹുമാന്യര്‍ വരെ
സത്യം മറച്ചുവെച്ചു കൊണ്ട് സംസാരിക്കുന്നത്. ഇതൊന്നും സലഫികള്‍ എന്ന്
പറയുന്ന ഏതെങ്കിലും പുതിയ ഗള്‍ഫു മുസ്ലിയാകളുടെ വാറോലകളല്ല,,, പതിനാലു
നൂറ്റാണ്ടായി ഇസ്ലാമിലെ വിശ്വാസ കര്‍മ രംഗങ്ങളെ ക്രത്യമായി പഠിപ്പിച്ചു
തന്ന ആഹ്ലുസുന്നയുടെ നിലപാടുകളാണ് എന്ന് കെ സി യെ പോലെ ഒരാളെ
ഒര്മിപ്പിക്കേണ്ടി വന്നതില്‍ ദുഖമുണ്ട്....
മനുഷ്യനെ സംബന്ധിച്ച്
അദ്രശ്യമായത് എന്നര്‍ത്ഥത്തില്‍ അഭൌതികം എന്ന് പറയാം എന്നതിലപ്പുറം
ജിന്നിനെ അഭൌതികം എന്ന് വ്യക്യാനിക്കാന്‍ മതത്തില്‍ എന്തെങ്കിലും
തെളിവുണ്ടോ എന്നറിയില്ല ??? കാരണം നാം ജീവിക്കുന്ന പ്രബന്ജത്തിലാണ്
ജിന്നുകള്‍ വസിക്കുന്നത് ? മാളങ്ങളില്‍ അവര്‍ താമസിക്കുന്നതിനു ?
എല്ലുകളില്‍ നിന്ന് അവര്‍ ഭക്ഷണം കഴിക്കുന്നതിനു ? സഫ്ഫുകളില്‍
വിടവുണ്ടാകുമ്പോള്‍ അവിടെ ശൈത്താന്‍ നമ്മുടെ ഇടയില്‍ നില്‍ക്കുന്നതിനു
?ബിസ്മി ചൊല്ലാതെ ഭക്ഷണം കഴിക്കുമ്പോള്‍ പിശാചു നമ്മുടെ കൂടെ തിന്നുന്നതിന്
??? അങ്ങിനെ അവരുടെ കേള്‍വിയെ കുറിച്ച് നാം കാണാത്ത രീതിയില്‍ നമ്മെ
കാണുന്നതിനെ കുറിച്ച് ??? അവര്‍ക്കുള്ള കഴിവുകളെ കുറിച്ച് ??? കുടുംബമായി
ജീവിക്കുന്നതിനെ കുറിച്ച് ??? അവരില്‍ നിന്നുള്ള മുസ്ലിങ്ങളെയും
കാഫിറുകളെയും കുറിച്ച് ???? എന്തിനു പ്രവാചകന്‍ (സ) യെ ജിന്നുകളിലെക്കും
മനുഷ്യരിലേക്കും ഒന്നായാണ് നബിയായി നിയോഗിച്ചതെന്ന് ???? അവസാനം മരണാനന്തരം
മനുഷ്യരോടൊപ്പം ജിന്നുകളെയും പരലോകത്ത് ഒരുമിപ്പിച്ചു കൂട്ടുമെന്നതിനെ
കുറിച്ച് മനസ്സിലാക്കുന്ന ഒരാള്‍ക്കും ജിന്നുകളെ കുറിച്ചുള്ള അഭൌതികം എന്ന
പ്രയോഗം എതാര്‍ഥത്തില്‍ നാം മനസ്സിലാകി വന്നു എന്ന കാര്യത്തില്‍ സംശയം
ഇല്ല ????
എന്നാല്‍ ചില കക്ഷി താല്പര്യങ്ങള്‍ നമ്മില്‍ ഒരു
വിഭാഗത്തെ പിടികൂടിയപ്പോള്‍ മുജാഹിടുകളെ ഏറ്റവും കൂടുതല്‍
പ്രകോപിതരാക്കുന്ന ശിര്‍ക്കും, സാധാരണക്കാരെ ഏറ്റവും കൂടുതല്‍
തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന ജിന്നും കൊണ്ടുള്ള "ഒസ് വാസുകള്‍"
സ്ര്ഷ്ട്ടിച്ചു അധികാര കസേരകള്‍ ഉറപ്പിക്കുന്നവരോടും പുതിയ
സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പേനയുന്തുന്നവരോടും പറയാനുള്ളത്, മുജാഹിദുകള്‍
നൂറ്റാണ്ടുകള്‍ കൊണ്ട് പടുത്തുയര്‍ത്തിയ തൗഹീദിന്റെ മഹാശക്തിയെ സലാം
സുല്ലമിയുടെ പുത്തന്‍ വാദങ്ങള്‍ കടമെടുത്തു മടവൂരി ചാരന്മാര്‍ക്കും
പ്രാസംഗികര്‍ക്കും വേദിയൊരുക്കി "തൗഹീദു 2012" എന്ന പുതിയൊരാശയം
അവതരിപ്പിച്ചു തകര്‍ക്കാം എന്ന് കരുതേണ്ട ??? ആധാരവും ലെറ്റര്പാടും
അധികാരത്തിന്റെ അവസാനത്തെ വാക്കാണെന്നു കരുതുന്നവരോട്
സര്‍വ്വാധികാരങ്ങളുടെയും അധിപനായ റബ്ബില്‍ ഭരമേല്‍പ്പിച്ചുകൊണ്ടുള്ള
പോരാട്ടം മുജാഹിദുകള്‍ ഇനിയും തുടരുക തന്നെ ചെയ്യും എന്നാണ്
ഓര്‍മ്മിപ്പിക്കാനുള്ളത് ..... പ്രതിബന്ധങ്ങള്‍ സ്ര്ഷ്ടിക്കാന്‍ ഏതൊക്കെ
ശക്തികള്‍ ഒന്നിച്ചാലും (ഇന്ഷാ അല്ലാഹ്)
വാല്‍ കഷ്ണം : റുഖിയ
ചെയ്യുന്ന അവസരത്തില്‍ ഹാജരാകുന്ന ജിന്നിനോട് ( ശൈതാനോട് )റുഖിയ ചെയ്യുന്ന
ആള്‍ സംസാരിച്ചാല്‍ ശിര്‍ക്കാവില്ല എന്ന നിലപാടിലേക്ക് മുരീധന്മാര്‍
എത്തിയത് കെ സി അറിഞ്ഞോ ആവോ ??? അതിനുള്ള ആയത്തോ സഹീയായ ഒരു ഹാദീസെങ്കിലുമൊ
അഭിനവ മുഫ്തിമാര്‍ നല്‍കും എന്ന് പ്രതീക്ഷിക്കാം ????
അബു റൂന തിരൂര്‍
പുത്തൻ വാദം എന്താണെന്ന് അറിയാൻ ശ്രമിക്കുന്നവർക്ക് താഴത്തെ കെ.സി മുഹമ്മദ് മൗലവിയുടെ കുറിപ്പ് 2ആം ഭാഗം വായിക്കാവുന്നതാണ്.
ReplyDeleteജിന്നുകളോട് അവരുടെ കഴിവില്‍പെട്ട കാര്യം ചോദിക്കുന്നതിന് വിരോധമില്ല എന്നു പറയുന്നവര്‍ അനുബന്ധമായി ചില ഉപാധികള്‍ കൂടി വെക്കുന്നതായി അറിയാന്‍ കഴിഞ്ഞു. അതിലൊന്നാമത്തേത് മുസ്‌ലിമായ ജിന്നുകളോട് മാത്രമേ സഹായം ചോദിക്കാന്‍ പാടുള്ളൂ. കാഫിറായ ജിന്നിനോട് ചോദിക്കാന്‍ പാടില്ല എന്നതാണ്. മനുഷ്യരുടെ കഴിവില്‍പെട്ട കാര്യങ്ങള്‍ മനുഷ്യരോടു ചോദിക്കുന്നതില്‍ വിരോധമില്ല എന്നു സമ്മതിക്കുന്നവരാണല്ലോ നാം. അവിടെയൊന്നും മുസ്‌ലിം കാഫിര്‍ എന്നിങ്ങനെയുള്ള തരംതിരിവുകള്‍ പറയുന്നില്ല. മുസ്‌ലിമായ മുഹമ്മദിനോടു ചോദിക്കുന്നതുപോലെ തന്നെ ക്രിസ്‌ത്യാനിയായ തോമസിനോടും ഹിന്ദുവായ കൃഷ്‌ണനോടും അവരുടെ കഴിവില്‍പെട്ട കാര്യങ്ങള്‍ ചോദിക്കാമെങ്കില്‍ ജിന്നുകളുടെ കാര്യത്തില്‍മാത്രം എന്തിനീ മുസ്‌ലിം കാഫിര്‍ വിവേചനം? ജിന്നുകളില്‍ മുസ്‌ലിമും കാഫിറുമുണ്ട്. ക്വുര്‍ആന്‍ പ്രസ്‌താവിച്ച കാര്യവുമാണത്. അത് നാം അംഗീകരിച്ചേ തീരൂ. എന്നാല്‍ നാം സഹായം ചോദിക്കാനുദ്ദേശിക്കുന്ന ജിന്ന് മുസ്‌ലിമാണോ അതോ കാഫിറോ?
ReplyDeleteഇത് തിരിച്ചറിയാനുള്ള മാനദണ്‌ഡമെന്താണ്? ഇതും ഇവര്‍ വ്യക്തമാക്കേണ്ടതുണ്ട്. വാസ്‌തവത്തില്‍ ജിന്ന് അഭൗതികവും അദൃശ്യവുമാണ്. അതുകൊണ്ടുതന്നെ അവര്‍ എവിടെയാണ് താമസിച്ചുവരുന്നത് എന്നതിന് വ്യക്തമായ ഒരു തെളിവും രേഖയും നമ്മുടെ പക്കലില്ല. ചില വിഭാഗം ആകാശത്തിനു താഴെ ഉപരിഭാഗങ്ങളില്‍ കഴിച്ചുകൂട്ടുന്നുണ്ട്. വേറൊരു വിഭാഗമാകട്ടെ ഭൂമിയില്‍ വിഹരിക്കുന്നുമുണ്ട്. എന്നാല്‍ അവര്‍ ഭൂവാസികളാണുതാനും. അതേയവസരത്തില്‍ അവര്‍ എവിടെയാണ് വസിച്ചുകൊണ്ടിരിക്കുന്നത്, വിളിക്കുന്നവരുടെ വിളി കേള്‍ക്കാവുന്ന പരിധിയിലാണോ അവരുള്ളത് എന്നൊന്നും നമുക്കാര്‍ക്കും അറിഞ്ഞുകൂടാ. ഏതു സ്ഥലത്തുനിന്ന് എപ്പോള്‍ ആര് വിളിച്ചാലും കേള്‍ക്കുക എന്നത് അല്ലാഹുവിന്റെ മാത്രം വിശേഷണമാണ്. ആ വിശേഷണം ജിന്നുകള്‍ക്കുമുണ്ടെന്ന് വിശ്വസിച്ചാല്‍ അത് തന്നെ ശിര്‍ക്കായിത്തീരും. എന്നിരിക്കെ നാം വിളിച്ചാല്‍ വിളി കേള്‍ക്കുന്ന പരിധിയില്‍ ജിന്നുണ്ട് എന്നതിന് എന്ത് തെളിവാണ് നമ്മുടെ പക്കലുള്ളത്? എങ്കില്‍ പിന്നെ ഹാളിറായ (ഹാജറുള്ള) ഖാദിറായ (കഴിവുള്ള) മുസ്‌ലിമായ ഹയ്യായ (ജീവിച്ചിരിക്കുന്നു) എന്നൊക്കെ പറയുമ്പോള്‍ അതെന്തുമാത്രം ബുദ്ധിശൂന്യതയുള്ള വാദങ്ങളാണെന്ന് നിഷ്‌പക്ഷമായി ചിന്തിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടാതിരിക്കുകയില്ല. അപ്രകാരം തന്നെ കേരളത്തില്‍ നിന്നുള്ള ഒരാള്‍ ജിന്നിനോട് സഹായം തേടിയാല്‍ മാത്രം പോര, താന്‍ ചോദിക്കുന്ന കാര്യം ജിന്നുകള്‍ക്ക് മനസ്സിലാവുകയും വേണം. അതായത് മലയാളഭാഷ അറിയാവുന്ന ജിന്നിനോടേ ചോദിച്ചിട്ടു കാര്യമുള്ളൂ.
സഹായം ചോദിക്കുന്നവന്‍ തമിഴനാണെങ്കില്‍ ജിന്നിന് തമിഴറിയണം. പുതിയ വാദമനുസരിച്ച് ലോകത്തിന്റെ ഏതുഭാഗത്തുള്ള ആളുകള്‍ക്കും ജിന്നുകളുടെ കഴിവില്‍പെട്ട കാര്യങ്ങള്‍ അവരോട് ചോദിക്കാവുന്നതാണ് എന്നുവരുന്നു. ആ നിലക്ക് ജിന്നുകളില്‍ നിന്ന് സഹായം ലഭിക്കണമെങ്കില്‍ അവര്‍ക്ക് എല്ലാ ഭാഷയും അറിഞ്ഞിരിക്കേണ്ടതുണ്ട്. അതാകട്ടെ അല്ലാഹുവിന്റെ വിശേഷണവുമാണ്. ജിന്നുകളെപ്പറ്റി അങ്ങനെയൊരു വിശ്വാസമുണ്ടെങ്കില്‍ ആ വിശ്വാസം തന്നെ ശിര്‍ക്കാണ്.
ReplyDeleteസാധാരണഗതിയില്‍ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് ചില കാര്യങ്ങള്‍ സാധിച്ചുകിട്ടുന്നതിനായി അപേക്ഷകള്‍ സമര്‍പ്പിക്കാറുണ്ട്. ആഴ്‌ചകളോ മാസങ്ങളോ കഴിഞ്ഞാണ് അത് പാസ്സായിവരാറുള്ളത്. ജിന്നുകളോടുള്ള സഹായതേട്ടം അതുപോലെയുള്ളതല്ല. മറിച്ച് പ്രത്യേക സന്ദര്‍ഭങ്ങളില്‍ പെട്ടെന്ന് സാധിച്ചുകിട്ടുന്നതിനുള്ള സഹായം എന്ന നിലക്കാണല്ലോ ജിന്നുകളെ വിളിക്കുന്നത്.
എങ്കില്‍ വിളിക്കുന്ന സന്ദര്‍ഭത്തില്‍ ആ വിളി കേള്‍ക്കുന്ന ഏതെങ്കിലും മുസ്‌ലിമായ, സഹായിക്കാന്‍ കഴിവുള്ള ജിന്ന് ഉണ്ടെങ്കില്‍ തന്നെ സഹായിച്ചേക്കാം എന്ന കേവല നിഗമനത്തില്‍ എത്തിച്ചേരുകയും അങ്ങനെ തന്നെ സഹായിക്കുകയും ചെയ്‌തേക്കാം എന്ന നിലക്ക് വിളിക്കുന്നതിന്റെ അര്‍ത്ഥശൂന്യത ഒന്നു ചിന്തിച്ചുനോക്കുക. തന്നെ സഹായിക്കാന്‍ മറ്റാരുമില്ല എന്നു ബോധ്യപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഇങ്ങനെ വിളിക്കുന്നതെങ്കില്‍ അല്‍പമെങ്കിലും ന്യായീകരണം പറയാമായിരുന്നു. പക്ഷെ മുസ്‌ലിമായ ഒരു വ്യക്തിയെ സംബന്ധിച്ചേടത്തോളം അങ്ങനെയുള്ള ഒരു സന്നിഗ്‌ദ്ധഘട്ടം യഥാര്‍ത്ഥത്തില്‍ ഇല്ല. എന്നാല്‍ പുഴയില്‍ മുങ്ങാന്‍ പോകുന്നവന്‍ ജോസഫിനെ വിളിച്ചാല്‍ ശിര്‍ക്കാകാത്തപോലെ കരയിലെ ജിന്നിനെ വിളിച്ചാലും ശിര്‍ക്കാകില്ലെന്നു പറയുന്നവര്‍ ഒരു നിര്‍ബന്ധിത സാഹചര്യം കൃത്രിമമായി സൃഷ്‌ടിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ അല്ലാഹുവിനു മാത്രം വിളിച്ചാല്‍ മതി. എന്തുകൊണ്ടെന്നാല്‍ ലോകത്ത് നടക്കുന്ന എല്ലാ സംഭവവികാസങ്ങളും അറിഞ്ഞുകൊണ്ടും നിരീക്ഷിച്ചുകൊണ്ടുമിരിക്കുന്ന സര്‍വശക്തനും സര്‍വജ്ഞനുമായ അല്ലാഹുവില്‍ അചഞ്ചലമായി വിശ്വാസമര്‍പ്പിച്ചവനാണ് യഥാര്‍ഥ മുസ്‌ലിം.
രോഗം സുഖപ്പെടുത്തുന്നതും ആപത്തുകളില്‍ നിന്ന് രക്ഷപ്പെടുത്തുന്നതും അല്ലാഹുവാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് നാം. വിജനമായ മരുഭൂമിയിലായാലും അല്ലാത്ത സ്ഥലങ്ങളിലായാലും നമ്മെ സഹായിക്കുന്നതും ആപത്തുകളില്‍ നിന്ന് രക്ഷപ്പെടുന്നതും അവന്‍ തന്നെ. എന്നിരിക്കെ സാധാരണ ഗതിയില്‍ അല്ലാഹുവിനോടുമാത്രം സഹായം തേടിക്കൊണ്ടിരിക്കുന്ന നാം മരുഭൂമിയിലെത്തുമ്പോള്‍ അല്ലാഹുവിനെ മാറ്റിനിര്‍ത്തി അഭൗതികവും അദൃശ്യവുമായ ജിന്നു വര്‍ഗത്തോട്-അവരുടെ കഴിവില്‍പെട്ടതാണെങ്കില്‍ പോലും -സഹായം ചോദിക്കുക എന്നു പറഞ്ഞാല്‍ അത് അല്ലാഹുവിന്റെ വിശേഷണത്തില്‍ പങ്കുചേര്‍ക്കലായിത്തീരും എന്ന് പറയുന്നുവെങ്കില്‍ അത് തന്നെയല്ലേ ശരി? ഈ വസ്‌തുത മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ജിന്നുകളുടെ കഴിവില്‍പെട്ട കാര്യങ്ങള്‍ അവരോട് ചോദിക്കുന്നതും അനുവദനീയമല്ല, അത് ശിര്‍ക്ക് തന്നെയാണ് എന്ന് കാര്യങ്ങള്‍ മനസ്സിലാക്കിയ യഥാര്‍ഥ സലഫീ പണ്‌ഡിതന്‍മാര്‍ പ്രസ്‌താവിച്ചിട്ടുള്ളതും.