Tuesday, December 30, 2014

അബ്ദു റഹ്മാൻ സലഫിയുടെ അവാർഡും ചില യാഥാര്ത്യങ്ങളും

പക്ഷ പാതിത്വങ്ങൾ മാറ്റി വെച്ച് ഇനിയെങ്കിലും ചില യാതാര്ത്യങ്ങൾ ഉൾകൊള്ളാൻ ഉള്ള മനസ്സ് ഉണ്ടാവണം എന്ന് ഇദ്ദേഹത്തെ പോലുള്ള ആളുകളെ താങ്ങി നടക്കുന്ന ആളുകൾ ചിന്തിക്കുക ..
കാന്തപുരം കൊണ്ട് വന്ന മുടി ആരുടേത് ആയാലും കൊണ്ട് വന്നത് കാന്തപുരം എങ്കിൽ മൂക്കറ്റം മോന്തി കുടിക്കുന്ന തനിച്ച അന്തം കമ്മികൾ ,കേരളത്തിലെ പരിവർത്തനത്തിന്റെ ഒരു നൂറ്റാണ്ടിന്റെ മണമോ നിറമോ എവിടെ എങ്കിലും കിട്ടിയ മുജാഹിദ്കൾക്കു ഇല്ലാതെ പോകരുത് ..ഇനിയും തിരിയാത്ത ആളുകൾ മുടി സുന്നികലെക്കാൾ വലിയ രാജ ഭക്തിയിലാണ് എന്ന് സ്വയം വിലയിരുത്തുക 
ഭാരത്‌ രത്നയെക്കാൾ വലിയ അവാർഡ്‌ ആയിട്ടാണ് ചിലരുടെ കമന്റ്‌ കണ്ടാൽ തോന്നുക ..അവാർഡ്‌ ന്റെ ചരിത്രത്തിലേക്കും വർത്മാനതിലെക്കും വരും മുമ്പ് ,ഇവരുടെ ചില അനുയായികളുടെ ഫേസ് ബുക്ക്‌ കമന്റുകൾ കാണുക 


മേൽ കണ്ടത് ചില ഉദാഹരണങ്ങൾ മാത്രമാണ് ..
എന്നാൽ ഈ അവാർഡ്‌ കിട്ടി എന്ന് പറയുന്നത് ജാമിയ നദുവിയ്യയിൽ നിർവഹിച്ചു എന്ന് അവകാശപെടുന്ന സമഗ്ര സംഭാവനക്ക് ആണ് ..ശരി ആ സമഗ്ര സംഭാവന ഒന്ന് എടുത്തു പറയാൻ കെല്പുള്ള എത്ര അനുയായികൾ ഉണ്ട് ...
ജമിയയെ സ്വന്തം മക്കളെക്കാൾ നന്നായി നോക്കിയ KP മുഹമ്മദ്‌ മൗലവിയും ,NP അബ്ദുൽ ഖദെർ മൗലവിയും ഇത്ര എത്ര അവാർഡ്‌ വാങ്ങി എന്ന് വായിക്കുന്നവർ ചിന്തിക്കുക ..അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചു മഹാന്മാർ ആയ മുന്ഖാമികൾ ചോരയും നീരും കൊടുത്തു ഉണ്ടാക്കിയ ഒരു സ്ഥാപനത്തിന്റെയും ..കുവൈറ്റിലെയും UAE ലെയും ദീനിനെ സ്നേഹിക്കുന്ന അറബികളും മലയാളികളും നല്കിയ സംഭാവനയിൽ നിന്ന് ഉയര്ന്നു വന്ന ഒരു സ്ഥാപനത്തെ സ്വന്തം പേരിൽ ഇത്തരം ഒരു അവാർഡ്‌ കിട്ടാൻ ഉപയോഗിച്ചത് ന്യായീകരിക്കുന്ന ഓരോരുത്തരും ഒരു വീണ്ടു വിചാരത്തിനു തയ്യാർ ആകുക ..
കാരണം ഈ അവാർഡിന്റെ പേരിൽ ഇദ്ദേഹം കാട്ടിക്കൂട്ടിയ നാടകങ്ങൾ ..അല്ല "പ്രാന്ജിയേട്ടൻ" അവാർഡിന് പിന്നിൽ നടക്കുന്ന കാര്യങ്ങൾ കുറെ കൂടി വിശതമായി പറയേണ്ടതുണ്ട് ...
------------------------------------------------------------------------------------------------
ഇദ്ദേഹത്തിനു അവാർഡ്‌ ലഭിക്കുന്നത് ഡിസംബർ 27 നു ആണ്...അഥവാ ജാമിയ സമ്മേളനം നടക്കുമ്പോൾ ..ഇതിനിടയിൽ പോയി സ്വീകരിച്ചു ജനങ്ങൾക്കിടയിൽ തന്റെ മൈലേജ് കൂട്ടാൻ നടത്തിയ ശ്രമങ്ങൾ ഒന്ന് വിലയിരുത്തി AWARD ലേക്ക് വരാം 
1)ആരാണ് ഈ AWARD നല്കുന്നത്
തിരുവണ്ണാ മലൈ എന്നാ തമിഴ് നാട്ടിലെ സ്ഥലത്ത് പ്രവര്ത്തിക്കുന്ന Global Economic Progress & Research Association(GEPRA) എന്നാ ഒരു അസോസിയേഷൻ ..ഇത് ഒരു ഗവന്മെന്റ് ബോഡിയോ ഒന്നുമല്ല ..സാദിക് ഭാഷ എന്നാ സുഹുര്ത് നടത്തുന്ന ഒരു അസോസിയേഷൻ ...
ഇവർ കൊല്ലം തോറും മൂന്നു അവാർഡ്‌ നല്കുന്നു (അവാർഡ്‌ എന്ന് കേട്ട് ചാടി വീഴേണ്ട )..
എ)ഭാരത സേവ രറ്റൻ ഗോൾഡ്‌ മെഡൽ അവാർഡ്‌ (നമ്മുടെ സലഫിക്ക് കിട്ടിയത് )


b)ബി) രാജീവ്‌ ഗാന്ധി excellence ഗോൾഡ്‌ മെഡൽ അവാർഡ്‌ 
c)മദർ തെരേസ അവാർഡ്
ഈ മൂന്നു അവാർഡ്‌ ഇവർ തന്നെ ആണ് ആളുകളെ സെലക്ട്‌ ചെയ്തു അവാർഡ്‌ നല്കുന്നത് ...
അവാർഡ്‌ കിട്ടാൻ എന്ത് ചെയ്യണം 

ഇവരുടെ വെബ്സൈറ്റ് ID ആണ് താഴെ 
http://www.gepraindia.org/home.html
ഈ വെബ്‌സൈറ്റിൽ പോയാൽ ഇവരുടെ അഡ്രെസ്സ് ,ഫോണ്‍ നമ്പർ എന്നിവ കിട്ടും ..
നേരെ വിളിച്ചാൽ കാര്യങ്ങൾ അറിയാം ...
ഒരു ഫ്ലാഷ് ബാക്ക് 
പണ്ട് കോളേജിൽ പഠിച്ചിരുന്ന സമയത്ത് നാലാം ക്ളാസും ചെണ്ട കൊട്ടും അറിയുന്ന ഞങ്ങളുടെ ചെയറമാൻ ഒരു ദിവസം രാജീവ്‌ ഗാന്ധി ശിരോമണി അവാർഡ്‌ മായി വന്നു ..കോളേജിൽ ആകെ ബഹളം ..ഫോട്ടോ ..സ്വീകരണം ...പലരും ചെയർമാന്റെ സമഗ്ര സംഭാവന പറയുന്നത് കേട്ട് മൂപ്പര് തന്നെ ഒന്ന് ഞെട്ടി ..
ഈ ചെയർമാനുമായി തെറ്റി വേറെ കോളേജ് തുടങ്ങി അവിടെ ചെയർമാൻ ആയ ഒരു ആളെ ഒരു വർഷം മുമ്പ് കാണാനിടയായി ..അന്ന് അദ്ധേഹത്തിന്റെ മുറിയിൽ അവാർഡിന്റെ ബഹളം ..ഞാൻ ചോതിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി " ചിലവയാൽ എന്താ അവനെക്കാൾ അവാർഡ്‌ എനിക്ക് കിട്ടിയില്ലേ "
ഇങ്ങിനെ ഓരോ നാട്ടിലെയും പ്രാഞ്ചി ഏട്ടന്മാർ...
ഈ ഒരു അനുഭവം മുന്നിൽ ഉണ്ടായിരുന്നത് കൊണ്ട് ഇതിനു പിന്നിൽ പോവാൻ തീരുമാനിച്ചു ...ജാമിയയിൽ പിന്നിൽ അവാർഡ്‌ സ്വീകരിക്കുന്നതിന്റെ ദൃശ്യം കാണിച്ചു ,പ്രത്യേകം സമയം നിശ്ചയിച്ചു ,സമ്മേളന നഗരിയിൽ ഫ്ലെക്സ് ബോർഡ്‌ വെച്ച് ഈ അവാര്ടിനെ പൊലിപിചു ,അവസാനം ബഹുമാന്യൻ ആയ PJ കുര്യൻ സാറിൽ നിന്നും വീണ്ടും പാരിദൊഷികം ഏറ്റു വാങ്ങിയ ഈ കേരളത്തിൽ മറ്റാർക്കും എത്തിനോക്കാൻ പറ്റാത്ത ഈ അവാർഡ്‌ ഒന്ന് അന്വേഷിക്കുക തന്നെ ..ഇനി കേരളത്തിൽ ഈ അവാർഡ്‌ ആദ്യം കിട്ടിയത് ആർക്കാണ് എന്ന് PSC പരീക്ഷക്ക്‌ ചോദിക്കുമ്പോൾ തെറ്റാതെ ഉത്തരം എഴുതാലോ ..ഇരിക്കട്ടെ ...
വെബ്സൈറ്റ് ഇൽ നൽകിയ നമ്പറിൽ വിളിച്ചു ..മെയിൻ ആൾ തന്നെ ഫോണ്‍ എടുത്തു 
-ഞാൻ കേരളത്തിൽ നിന്നാണ് ..നിങ്ങളുടെ അസോസിയേഷൻ പറ്റി അറിഞ്ഞു ..നിങ്ങളുടെ അവാർഡ്‌ എങ്ങിനെ ആണ് കിട്ടുക എന്ന് ചോതിച്ചു ....
സാധാരണ അല്പം ഉഷാറുള്ള അവാർഡ്‌ ആണ് എങ്കിൽ ,ഞാൻ എവിടുന്നാണ് എന്തിനാണ് എന്നൊക്കെ ചോതിക്കെണ്ടേ ...ഉടൻ വന്നു മറുപടി ...
"ഇപ്പോൾ എടുത്ത രണ്ടു ഫോട്ടോ +നിങ്ങളുടെ biodata അയക്കുക .."
ഞാൻ ചോദിച്ചു "ഇതിനു വല്ല വിദ്യാഭ്യാസ യോഗ്യതയും ഉണ്ടോ (സമഗ്ര സംഭാവനക്ക് ആണെല്ലോ കിട്ടിയത്)..ഉടൻ വന്നു മറുപടി "നിങ്ങൾക്ക് ഏതെങ്കിലും ഡിഗ്രി ഉണ്ടായാൽ മതി "
ഞാൻ ചോദിച്ചു ഇതിനു വല്ല പേമെന്റും ഉണ്ടോ ...ഉടൻ വന്നു മറുപടി 
അസോസിയേഷൻ മെംബെർഷിപ്‌ എടുക്കണം ..അതിനു 12000 രൂപ ഒരു വര്ഷത്തിനു ,20000 രൂപ 15 വര്ഷത്തിനു ..30000 രൂപ ആജീവാനന്തം ...
മെമ്പർ ഷിപ്‌ എടുത്താൽ ഒരു കൊല്ലം 3 അവാർഡ്‌ കിട്ടും ..നേരത്തെ പറഞ്ഞ മൂന്നു അവാർഡും...
ഞാൻ ചോതിച്ചു "ലൈഫ് ടൈം മെംബെർഷിപ്‌ എടുത്താൽ നിങ്ങൾ എനിക്ക് എത്ര അവാർഡ്‌ തരും "
കൊല്ലം മൂന്നു അവാർഡ് സാർ ..ഒരു 25 എങ്കിലും കിട്ടും ..എപ്പോ അവാർഡ്‌ function ഉണ്ട് എങ്കിലും നിങ്ങളെ വിളിക്കാം സാർ ...
എനിക്ക് അവർ അവരുടെ അവാർഡിന് അപേക്ഷിക്കേണ്ട ഫോം അയച്ചു തന്നു ..ഞാൻ ഞെട്ടി ..ദേ കിടക്കുന്നു അബ്ദു റഹ്മാൻ സലഫിക്ക് കിട്ടി നാട് നീളെ ആഘോഷവും മറ്റും കഴിഞ്ഞ അവാർഡിന് എന്നെ സെലക്ട്‌ ചെയ്തിരിക്കുന്നു എന്നാ ഇമെയിൽ ഓടെ ഫിൽ ചെയ്യേണ്ട ഫോര്മും ....
ഞാൻ വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു 
പിന്നീട് കുറച്ചു കഴിഞ്ഞു വിളിച്ചു 
അപ്പോൾ പണം ഇടേണ്ട തിരുവണ്ണാ മലൈ അക്സിസ് ബാങ്ക് അക്കൗണ്ട്‌ അയച്ചു തന്നു ..
ഞാൻ ചോദിച്ചു "12000 തന്നാൽ അവാർഡ്‌ കിട്ടും എന്ന് എന്താ ഉറപ്പു .."..
മറുപടി "തീര്ച്ചയായും സർ ..നിങ്ങളെ സെലക്ട്‌ ചെയ്തിരിക്കുന്നു ..തീർച്ചയായും തരും ..അടുത്ത പരിപാടി ഈ വരുന്ന ജനുവരി 26 നു ചെന്നൈ എഗ്മോർ റെയിൽവേ അടുത്തുള്ള ഹോട്ടലിൽ ആണ് "
ഞാൻ ;-കേരളത്തിൽ നിന്ന് ആദ്യമായി ഈ അവാർഡ്‌ കിട്ടുന്ന ആൾ ഞാനാണ് എന്ന് എനിക്ക് പറയാൻ പറ്റുമോ 
മറുപടി ;-തീർച്ചയായും സർ (ചൂണ്ട കറക്റ്റ് കൊത്തി എന്ന് എനിക്ക് മനസ്സിലായി )
ഞാൻ :- ഞാൻ അങ്ങിനെ പത്രത്തിൽ കൊടുക്കട്ടെ 
മറുപടി ;-തീര്ച്ചയായും സർ 
ഞാൻ ;-ഒരു അബ്ദു റഹ്മാൻ എന്ന് പറയുന്ന ആൾക്ക് നിങ്ങൾ അവാർഡ്‌ കൊടുത്തതായി പത്രത്തിൽ കണ്ടു ..അയാൾ മലയാളി ആണെല്ലോ 
മറുപടി ;-അതെ സർ അബ്ദുറഹ്മാൻ സാറിനു കൊടുത്തത് "ഭാരത്‌ സേവ രറ്റൻ ഗോൾഡ്‌ മെഡൽ അവാർഡ് സർ "
ഞാൻ ;- എനിക്കും ആ അവാർഡ് തന്നെ വേണം ..എപ്പോൾ കിട്ടും 
മറുപടി ;- അതെ അവാർഡ് തന്നെ സർ ..ഫോട്ടോ + ഫോം അയച്ചിട്ട് കാശ് DD ആയോ അക്കൌണ്ടിൽ ഇട്ടിട്ടോ വിളിച്ചാൽ മതി സർ ..ജനുവരി 26 നു കിട്ടും 
ഞാൻ ;-അബ്ദു റഹ്മാൻ സാബ് എത്ര പൈസയാ നൽകിയത്...ഏതു മെംബെർഷിപ്‌ ആണ് താങ്കൾ എനിക്ക് നല്ലതായി കാണുന്നത് 
മറുപടി ;- അബ്ദുറഹ്മാൻ സാർ തന്നത് 12000 രൂപ ...താങ്കൾക്കു ഇഷ്ടമുള്ള മെംബെർഷിപ്‌ എടുക്കാം 
ഞാൻ ;- എനിക്ക് അബ്ദുറഹ്മാൻ സാബിനെക്കാലും കൂടുതൽ അവാർഡ്‌ കിട്ടണം 
മറുപടി ;-തീർച്ചയായും സർ ..
ഞാൻ ;-ഇതിനു വിദ്യഭ്യാസ രംഗത്തും സോഷ്യൽ സർവീസ് രംഗത്തും സമഗ്ര സംഭാവന വേണം എന്നുണ്ടോ ..അതോ പൈസ അടച്ചാൽ എന്തായാലും കിട്ടുമോ 
മറുപടി ;- അതൊക്കെ ഞങ്ങൾ മാനേജ് ചെയ്തോളാം തീര്ച്ചയായും സർ ..
താങ്കൾക്കു എന്തായാലും കിട്ടും 
ഇന്ത്യയിലെ വിശിഷ്ട വ്യക്തിത്വങ്ങൾ അപേക്ഷിച്ച ആയിരങ്ങൾക്കിടയിൽ നിന്ന് സമഗ്ര സംഭാവനയുടെ ഭാണ്ഡം ചികഞ്ഞു അവസാനം ഏറ്റവും അർഹതയുള്ള ആളെ കണ്ടെത്തി കൊടുക്കുന്ന അവാർഡ് എന്ന് പത്രങ്ങൾ മുഖേനയും ജാമിയയിലെ മാഹാ അവാർഡ്‌ ദാന ചടങ്ങ് കണ്ടവരും വിചാരിച്ച അവാർഡിന്റെ കോലം ആണിത് ...
നിഷേധിച്ചാലും ന്യായീകരിച്ചാലും സംസാരിച്ച കൂടുതൽ വിഷയങ്ങൾ ഓരോന്നായി പുറത്തു വിടാം ..ഇന്ഷ അല്ലാഹു ...

എന്തൊക്കെ പറഞ്ഞാണ് ടിയാൻ അവാര്ടിനു അപേക്ഷിച്ചത് എന്ന് വരെ ഇതിനെ ന്യായീകരിച്ചു വളയമില്ലാതെ ചാടുമ്പോൾ പുറത്തു വിടാം 
12000 രൂപ കൊടുത്തു ഒപ്പിച്ച ഈ അവാർഡ്‌ ആണ് കേരളത്തിലെ അനെകായിരങ്ങൾക്കിടയിൽ ഒരാളെ സമഗ്ര സംഭാവനക്ക് തിരെഞ്ഞെടുത്തു എന്ന മട്ടിൽ പത്രങ്ങളിൽ കൊടുത്തത് ...ഇനി ആ പത്ര വാർത്ത ഒന്ന് കൂടെ വായിക്കൂ ...





ഏതായാലും കേരളത്തിൽ നിന്നും കൂടുതൽ പേര് ഈ മാഹാ രതനം ആകാൻ കൊതിക്കാത്തത്‌ കൊണ്ട് ടിയാൻ ആണ് ആദ്യ അവാർഡ്‌ ജേതാവ് എന്ന് psc എഴുതുന്ന എല്ലാവരും നോട്ടു ചെയ്തു വെക്കുക 

കാന്തപുരം അനുയായികളെ പറ്റിക്കുന്ന പോലെ പരസ്യമായി ആണ് ഇധെഹവും ആളുകളെ പറ്റിക്കുന്നത് ..ഈ അവാർഡ്‌ കിട്ടി അത് ജമിയാ സമ്മേളനത്തിന്റെ പീക് ടൈമിൽ വേറെ ആളെ കൊണ്ട് വീണ്ടും കൊടുപ്പിച്ചു "കുഞ്ഞാപ്പുതരം" കാണിക്കാൻ ഒരു മടിയും ഉണ്ടായില്ല ..അതിനു വേണ്ടി ജമിയയുടെ ചിലവിൽ ഒരു രണ്ടു ഫലകം കൂടി ഇദ്ദേഹം പണി കഴിപ്പിച്ചു 
അതിന്റെ ഫോട്ടോ കാണണൂ...







ആ രണ്ടു ഫലകം കൊടുക്കുമ്പോൾ സ്വന്തം ആളെ കൊണ്ട് ഷൂട്ടു ചെയ്യിച്ച അവാർഡ്‌ ചടങ്ങിന്റെ വീഡിയോ ബാക്ക് ഗ്രൗണ്ടിൽ അകമ്പടി ...രോമക്കൂപങ്ങൾ എഴുന്നേറ്റു നിന്ന അനുയായികൾ ശ്വാസം അടക്കി പിടിച്ചു കണ്ട മഹാ ആദരിക്കൽ ചടങ്ങ് ...
സ്വന്തം ചിലവിൽ തനിക്കു തന്നെ ആശംസ പറഞ്ഞു ഫ്ലെക്സും

ജാമിയ സമ്മേളന ദിവസത്തേക്ക് ആറ്റു നോറ്റു പ്രസവിച്ചു കിട്ടിയ അവാർഡ്‌ അപ്പോൾ തന്നെ യു ടുബിലും കയറി ...





അവാർഡ്‌ വാങ്ങുന്നവരുടെ കുടുംബക്കാർ മാത്രം ഒത്തു കൂടുന്ന മാഹാ സദസ്സും ,സ്വന്തം ക്യാമറാമാൻ ഷൂട്ട് ചെയ്തു ജാമിയയിൽ പ്രദര്ശിപിക്കാൻ വേണ്ടി എടുത്ത വീഡിയോ ഒന്ന് കാണുക 



കക്ഷിത്വങ്ങൾ മറന്നു ചിന്തിക്കുവാൻ മനസ്സ് മരവിചിടില്ലാത്ത മുജാഹിദുകൾ ചിന്തിക്കുക ..
ഇത്തരം ഒരു അവാർഡ്‌ നാടകം ഉണ്ടാക്കി സ്വന്തം ആളുകൾക്കിടയിൽ ഞെളിയാനും ...PHD വിവാതതിലും , ഹാജര് തിരിമരിയിലും പെട്ട് സമൂഹത്തിനിടയിൽ വന്ന അപമാനത്തെ ഇല്ലായ്മ ചെയ്തു മഹാത്മാവ് ആകാൻ താങ്കൾക്കു ശ്രമിക്കാം ..പക്ഷെ അതൊരു മാഹാന്മാർ ആയ മുജാഹിദ് നേതാക്കൾ ഉണ്ടാക്കിയ ഒരു സ്ഥാപനത്തെ സ്വന്തം സ്വാര്തതക്കു വേണ്ടി ഉപയോഗിചിട്ടാകരുത് ..
കാന്തപുരം നടത്തുന്ന പോലെ ഉള്ള വ്യക്തി പ്രസ്ഥാനം അല്ല മുജാഹിദ് പ്രസ്ഥാനം ..മുടിയും പൊടിയും അയാൾ കൊണ്ട് വരുന്നു ..വ്യാജ വാർത്തകൾ പുറത്തു വരുന്നു .എന്തും ന്യായീകരിക്കുന്ന അനുയായികൾ ഏറെ ഉള്ളതിനാൽ ജീവിച്ചു പോകുന്നു ...എന്നാൽ നിങ്ങൾ മുജാഹിദ് ആണ് എങ്കിൽ ചിന്തിക്കുക ...KNM വരദാനം നൽകിയ SYNDICATE പദവി സ്വന്തം phd കിട്ടാൻ ഉപയോഗിച്ചപ്പോഴും ,ഹാജർ പട്ടികയിൽ ഹാജർ തിരുത്തി ശമ്പളം പറ്റിയപ്പോഴും..അതൊക്കെ പ്രസ്ഥാന സേവനത്തിനു വേണ്ടി കഷ്ടപെട്ടപ്പോൾ ഉണ്ടായ ആരോപണം ആണ് എന്ന് സമാധാനിച്ചു ഇരുന്ന knm പ്രവർത്തകരെ  ഇത് നിങ്ങളുടെ കണ്ണ് തുറപ്പിക്കണം...ഒരേ മനസ്സും ഒരു ശരീരവുമായി പ്രവര്ത്തിച്ചിരുന്ന പ്രസ്ഥാന ബന്ധുക്കളെ തമ്മിൽ അടിപിച്ചു ..കഥകൾ മേനെഞ്ഞുണ്ടാക്കി ഇയാൾ നടത്തിയ കളികൾ  നിങ്ങളിൽ പലരും വിശ്വസിച്ചില്ല ....ഇത് ഇപ്പോൾ സ്വന്തം നേട്ടത്തിന് വേണ്ടി 12000 കൊടുത്താൽ ആർക്കും കിട്ടുന്ന ഒരു അവാർഡിന്റെ പേരിൽ സ്വന്തത്തിനു വേണ്ടി ഉണ്ടാക്കിയ ഈ നാടകം കണ്ടിട്ട് എങ്കിലും നിങ്ങൾ തിരിച്ചറിയുക ..സ്വന്തത്തിനു വേണ്ടി ഇത്ര നെറികെട്ട കളി നടത്തുന്ന ഇയാൾ എന്തൊക്കെ കളികൾ പാവപെട്ട മുജാഹിദുകളെ തമ്മിൽ തല്ലിക്കാൻ ഉപയോഗിച്ച് കാണും എന്ന് ....
ഇല്ല അദ്ദേഹം ഇതിനെയും ന്യായീകരിക്കും ...തൊണ്ട പൊട്ടുമാറു ഉച്ചത്തിൽ അലറി വിളിക്കും ...അതും കേട്ട് സായൂജ്യമടയാൻ കാന്തപുരത്തിന്റെ അനുയായികലെക്കാൾ അതപതിച്ചവർ ആകരുത് നിങ്ങൾ ...
ഒന്ന് ചിന്തിക്കുക ...നമ്മുടെ മരിച്ചു പോയ ജീവിച്ചിരിക്കുന്ന ഏതെങ്കിലും മുജാഹിദ് വിഭാഗങ്ങളിലെ നേതാക്കൾ ഇത്തരം ഒരു കാര്യം ചെയ്തിട്ടുണ്ടോ ..മുടി വിവാതം കാന്തപുരം വിഭാഗത്തിലെ ഒരുപാട് പേർക്ക് വെളിച്ചം നൽകി....
ഇത്രെയൊക്കെ ആയിട്ടും ഇദ്ദേഹത്തെ mm മദനിയെ മാറ്റി kju സെക്രടറി ആക്കണം എന്ന് പറയുന്ന ആളുകൾ പോലും knm ഇൽ ഉണ്ട് എന്ന് അറിയുമ്പോൾ ,അറിയുക നവോഥാന പ്രസ്ഥാനത്തിന്റെ അടിവേരുകൾ ഇവർ തിന്നു തീർക്കും മുമ്പ് പ്രസ്ഥാനത്തിന്റെ പേരിൽ ഇത്തരം ആളുകളുടെ വിഷയത്തിൽ ഒരു സമഗ്ര സംഭാവന നൽകിയാൽ ..ഒരു ആയിരം അവാര്ഡ് കിട്ടും ....
മുന്ഖാമികൾ ത്യാഗം സഹിച്ചു ഉണ്ടാക്കിയ ,അവരുടെ വിയർപ്പിന്റെ മായ ഗന്ധം അല തല്ലുന്ന ഈ കൈരളിയുടെ മണ്ണിൽ ഇത്തരം ആളുകളെ ഇതിന്റെ കയർ ഏല്പിച്ചാൽ ..ഇവരുടെ ഇത്തരം കൊമാളിതങ്ങൾ കണ്ടു കിട്ടിയ കസേരയിൽ ബലമായിരുന്നു ആകാശത്തേക്ക് നോക്കി നെടു വീര്പ്പിടാൻ മാത്രം ആയിരിക്കും അഭിനവ KNM ...
പിൻകുറിപ്പ് 
പണ്ട് ഹുസൈൻ മടവൂർ സാഹിബ്‌ ഇത്തരം ഒരു അവാർഡ്‌ ഇങ്ങിനെ ഒരു പൊടിപ്പും തൊങ്ങലും ഇല്ലാതെ വാങ്ങിയപ്പോൾ പോലും വിചിന്തനത്തിൽ ഗണ്ടഷ എഴുതിയിരുന്ന ആളുകളൊക്കെ അഭൌതിക ലോകതാണോ...അതോ 12000 ഇൽ ബാക്കി വരുന്ന രണ്ടു അവാർഡ്‌ ഇവർക്കും കൊടുക്കാം എന്ന് പറഞ്ഞോ 
(അവാർഡ്‌ ടീമുമായി ഞങ്ങൾ നടത്തിയ  സംസാരത്തിന്റെ ഓഡിയോ ക്ലിപ്പ് ഉടൻ അപ്‌ലോഡ്‌ ചെയ്യുനതാണ് ..)




Friday, December 12, 2014

പുതിയ ശുരൂതികൾ വായിക്കേണ്ട പഴയ സംഘടന വിരോധികളുടെ ഓർമ്മക്കുറിപ്പുകൾ

വ്യക്തി കേന്ദ്രീകൃത പ്രസ്ഥാനങ്ങളുടെ പിന്നിൽ അനിചെര്ന്നു അവരുടെ ഇന്ഗിതത്തെ ജീവിത വ്രതം ആയി കാണുന്ന മുഴുവൻ ആളുകളും വായിക്കേണ്ട ഒരു ഓർമ കുറിപ്പ് ...
പുതിയ ശുരൂതികല്ക്ക് ചിന്തിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ഇതിൽ ഒരു പാട് പാഠം ഉണ്ട് ...

ഇത്‌ മസ്ജിദ്‌ ഉസ്മാൻ ബിൻ അഫ്ഫാൻ !
ഏന്താ സെറ്റപ്പ്‌ പേരല്ലേ.....?
പേരിലെ സെറ്റപ്പൊന്നും കാര്യത്തിലില്ല.
പള്ളിക്കാര്യമണെന്നു വെച്ച്‌ വായിക്കാതെ പോവരുത്‌.
നമുക്കിടയിലെ ഈ ഓൺലൈൻ സ്നേഹത്തിന്റെ കാണാ ബന്ധം മുന്നിർത്തി എന്റൊരു അപേക്ഷയാണിത്‌.
അതായത്‌,
സദാചാരം, വിവാഹ പ്രായം ചുംബന സമരം, മേജർ രവി ഇങ്ങിനെ പല ആനുകാലികവും ഞാൻ പലപ്പോഴായി വിഷയമാക്കിയിട്ടുണ്ട്‌. ഒന്നും എന്നെ നേർക്കു നേർ തൊടുന്നതായിരുന്നില്ല. എന്നിട്ടും വൈകാരികമായി തന്നെ പ്രതികരിച്ചിട്ടുണ്ട്‌.
ഇപ്പോഴിവിടെ പറയുന്നത്‌ എന്റെ ജീവിത്ത്തിൽ തൊട്ടു നിൽക്കുന്നവയാണ്‌.
പരമാവധി ചുരുക്കാൻ ശ്രമിക്കുന്നുണ്ട്‌. എത്ര ചുരുക്കിയാലും വലുതായി നിൽക്കുന്ന കുറെ കാര്യങ്ങളുണ്ടാവില്ലേ ?
ആ ഒരിളവു തന്നേക്കുക.
ഏഴു കൊല്ലം മുൻപ്‌ എന്റെ ലോകം ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയുമൊക്കെയായിരുന്നു.
കേരളത്തിലെ ഒരു പ്രബല മതസംഘടനയായ മുജാഹിദ്‌ പ്രസ്ഥാനം പിളർന്ന പശ്ചാത്തലം.
അനൈക്യം വെച്ചു വിളമ്പുന്ന മത സംഘടനകൾതീതമായൊരു ഇസ്ലാമിക ജീവിതത്തെക്കുറിച്ച ചില വൈജ്ഞാനിക ചർച്ചകളിൽ ആകൃഷ്ടനാവുകയും അതിന്റെ തുടരന്വേഷണത്തിൽ എന്റെ പ്രവർത്തനങ്ങൾക്ക്‌ ഉത്തരം മുട്ടുകയും ചെയ്തപ്പോൾ പൂർണ്ണ മനസ്സോടെ പുതിയൊരു ജീവിത ശൈലിയിലേക്ക്‌ സ്വയം പറിച്ചു നട്ടു.
മതവിചാരങ്ങൾ മുഴുക്കെ അതിന്റെ ആദി പരിശുദ്ധിയിൽ ദൃഡപ്പെടുത്തണമെന്ന ആഗ്രഹം കൊണ്ടൊന്നു മാത്രം ഇവിടെ മലപ്പുറം ജില്ലയിൽ ഈ ആശയത്തെ (സലഫിയ്യ:) നെഞ്ചേറ്റിയ ഒരു പാടാളുകളുണ്ടായി.
അതിന്റെ മുന്നിൽ നിന്നത്‌ സുബൈർ മങ്കട എന്ന മുൻ മുജാഹിദ്‌ നേതാവായിരുന്നു. അയാളുമായി അടുത്തിട പഴകുകയും ക്രമേണ മേൽ ആശയങ്ങളിലൂന്നിയ ഒരു തലമുറയെ വളർത്തിയെടുക്കുകയെന്ന സദുദ്ദേശം മുൻ നിർത്തി നിലമ്പൂർ ചാലിയാർ പഞ്ചായത്തിൽ മൂന്നേക്കറോളം ഭൂമി വാങ്ങുകയും ഈ താൽപ്പര്യക്കാർക്കു മാത്രം പ്ലോട്ടുകളാക്കി വിൽപ്പന നടത്തുകയും ചെയ്തു.
2007 ൽ ഇരുപത്‌ സെന്റ്‌ സ്ഥലത്ത്‌ ഒരു കൊച്ചു പള്ളിയുണ്ടാക്കി. അളുകൾ വീടു വെച്ച്‌ താമസമായതോടെ 2008 ൽ മത-ഭൗതിക വിഷയങ്ങൾ കബൈൻ ചെയ്ത്‌ ഒരു സ്കൂൾ തുടങ്ങി. സ്വദേശത്തും വിഡെശത്തുമുള്ള മേൽ ആശയക്കാറിൽ നിന്നും പുറമെ ചില അറബികളിൽ നിന്നും സാമ്പത്തിക സഹകരണമുണ്ടായി.
ഈ തീത്തും ദുർഘട ഭൗതിക സൗകര്യങ്ങളിലേക്ക്‌ കുടുംബവും കുഞ്ഞുങ്ങളുമായി വന്നരൊക്കെ ചില നല്ല നാളെകൾ സ്വപ്നം കണ്ടു;
അവരുടെ മക്കൾ മതത്തിലെ ഏച്ചു കെട്ടലുകളെ വെടിഞ്ഞ്‌ മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്ന ഒരു നല്ല നാളെയെക്കുറിച്ച്‌ !
ഹയർ സെക്കണ്ടറി സ്കൂൾ (അറബിക്‌) അധ്യാപകനായ സുബൈർ വളരെ വൈകാതെ തന്റെ ടൊണിലെ വീടു വിറ്റ്‌ ഇവിടേക്ക്‌ താമസം മാറി. മത പഠന ക്ലാസുകൾക്കെല്ലാം നേതൃത്വം നൽകിയത്‌ അയാൾ തന്നെ.
മതം സ്വകാര്യമായുരുവിടാനുള്ള കേവല തോറ്റങ്ങളാണെന്ന സാമ്പ്രദായിക ശീലങ്ങളെ സലഫിയ്യ: കർശ്ശനമായ്ക്‌ തിരുത്തിപ്പഠിപ്പിച്ചു. കാലത്തിനൊത്ത്‌ കുന്തം ചെരിച്ചു വെക്കാനുള്ള പുനർവായനകളെ അത്‌ നിരാകരിച്ചു. മത പ്രബോധനം, സെക്യുലർ ഇടപഴകലുകൾ, തുടങ്ങി നോമ്പ്‌-പെരുന്നാൾ നിർണ്ണയം, സ്ത്രീ വേഷ സങ്കൽപ്പം വരെ, 'സലഫിയ്യ:' ആദിശുദ്ധിയോടെ തിരിച്ചു വരുത്തി.
തിക്ത ഫലങ്ങൾ പെട്ടെന്നുണ്ടായി.
പരിസര വാസികൾക്കും, ആഭ്യന്തര മേലധികാരികൾക്കും ഞങ്ങളുടെ ഗ്രാമം സംശയത്തിന്റെ ഒരു ചിഹ്നമായി മാറി. എസ്‌.ബി, ഐ.ബി, ലോക്കൽ പോലീസ്‌ ഇവരൊക്കെ നിരന്തരം ചോദ്യങ്ങളുയർത്തി. ഞങ്ങൾ ഉത്തരം പറഞ്ഞു കുഴങ്ങി.
അതിനൊക്കെ പുറമെ കുടുംബ-സാമൂഹ്യ ബന്ധങ്ങളിൽ വലിയ വിള്ളലുകൾ വീണു.
"ഇതെന്തു മതം ?"
എന്നവർ ചോദിച്ചു കൊണ്ടേയിരുന്നു....
എല്ലാം സാങ്കേതികമായും, താത്വികമായും മാത്രം വിശദീകരിച്ചപ്പോൾ പലതും പിഴുതെറിയപ്പെട്ടു. അതൊരിക്കലും ആശയത്തിന്റെ ന്യൂനതയായിരുന്നില്ല; ഞങ്ങളിലെ ആളുകളുടെ അൽപ്പത്ഘമായിരുന്നു, വീഴ്ചയായിരുന്നു.
എല്ലാവരും എന്തൊക്കെയോ സമാധാനിച്ചപ്പോൾ, വലിയ ലാഭത്തിനുള്ള ചെറിയ നഷ്ടങ്ങളായി ഞാനും സമാധാനമടഞ്ഞു.
കേരള മുസ്ലിം ദൃഷ്ടിയിലെല്ലാം ഈ ഗ്രാമം ഒരു കരടായി.( അതൊക്കെ പിന്നെ പറയാം.)
ദൂര ദേശത്തു നിന്നു വരെ സത്യാന്വേഷികൾ വന്നു പോയി. ഗ്രാമവും ആളുകളും വളർന്നു കൊണ്ടിരുന്നു.
പക്ഷേ ,പല കുടുംബാന്തരീക്ഷങ്ങളിൽ വളർന്നും ഇടപെട്ടും ശീലിച്ച ഈ മനുഷ്യർക്കിടയിലും പിശാച്‌ തകർത്താടി !
വെറും ഭൗതിക വിഷയങ്ങളിലെ ചെറിയ പിണക്കങ്ങൾ ഒന്നു രണ്ടു കൊല്ലം കൊണ്ട്‌ തുടങ്ങുകയും ഏഴു കൊല്ലം അടിഞ്ഞു കൂടുകയും, ഇവിടെ മാനസികമായി രണ്ടു ചേരിയാവുകയും ചെയ്തു.
സുബൈർ മങ്കടയുടെ പക്ഷത്ഘായിരുന്നു ഞാനെപ്പോഴും നിലക്കൊണ്ടത്‌; അയാളുടെ പാണ്ഡിത്യത്തോടുള്ള ബഹുമാനം കൊണ്ട്‌. അയാളുടെ പക്ഷത്ത്‌ നിൽക്കുമ്പോഴും എനിക്കു തോന്നിയ എല്ലാ പിഴവുകളും അപ്പപ്പോൾ സ്വകാര്യത്തിലും അല്ലാതെയും ഞാനുണർത്തിപ്പോന്നതിനാൽ എന്നോട്‌ പുറമെ സ്നേഹവു അകമെ വെറുപ്പുമായിരുന്നു സുബൈർ പക്ഷത്തിന്‌.
ഗ്രാമത്തിനു അകത്തായിരുന്നു പുറത്തെതിനെക്കാൾ പ്രശ്നങ്ങൾ. എല്ലാം തീരുന്ന നല്ലൊരന്തരീക്ഷം അകന്നു പൊയ്ക്കൊണ്ടേയിരുന്നു.
അതിനു പ്രധാന കാരണം നേതൃത്വത്തിലുള്ള ആളുകളുടെ ദുർവാശിയായിരുന്നു.
മറ്റൊരു കാര്യം,
അക്കാലയളവിൽ സുബൈർ മങ്കട മകന്റെ പേരിൽ പാർട്‌ണറായിരുന്ന ടൗണിലെ ഒരു തുണിക്കച്ചവടത്തിൽ അതുമായി മാത്രം ബന്ധപ്പെട്ട ചില ഭിന്നിപ്പുണ്ടായതാണ്‌. അവരിൽ ഒരാളൊഴികെ മറ്റ്ല്ലാവരും ഈ 'സലഫിയ്യ:'യുടെ കടുത്ത ആളുകൾ തന്നെയായിരുന്നു.
ബിസിനസ്‌ തർക്കത്തിൽ സുബൈറിന്റെ വാദം ബാക്കി പാർട്‌ണർമ്മാരായ മറ്റു നാലു പേർക്കും അംഗീകരിക്കാനാവാതെ വന്നപ്പോൾ സുബൈർ രേഖാമൂലം രാജി നൽകി ഒഴിവായി.
കച്ചവടത്തിലാണെങ്കിലും സുബൈറിന്റെ തന്നെ സ്വന്തം ആളുകൾക്കിടയിലെ ഭിന്നിപ്പായതിനാൽ അതിലയാൾ വല്ലാതെ വിഷമിച്ചിരുന്നു.
ഈ ഗ്രാമത്തിലെ സ്ഥിര താമസക്കാരിൽ ഞാനുൾപ്പെടെ ബഹുഭൂരിഭാഗം നിവാസികളും തുണിക്കച്ചവട ഭിന്നിപ്പ്‌ കാര്യത്തിൽ സുബൈറിന്റെ പക്ഷത്തു നിന്നില്ല.
ഈ പള്ളിയിലെ ഖുതുബകളിലൂടെയും, തന്റെ ഒരു നടപടിയെയും ധിക്കരിക്കാതെ "ശൈഖ്‌" എന്നും വിളിച്ച്‌ പിറകെ നടക്കുന്ന ഒരു പിടി സിൽബന്തികളിലൂടെയും പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും സാധ്യമായില്ല. നേരത്തെ പറഞ്ഞ സുബൈർ വിരോധികളും പുതിയവരും കൂടിയായപ്പോൾ സുബൈർ തന്റെ വീടും സ്ഥലവും വിൽക്കാൻ ആളെ ഏൽപ്പിച്ചു.
താൻ തന്നെ തുടങ്ങിയ ഈ ഗ്രാമമുപേക്ഷിച്ച്‌ വിട്ട്‌ പോവുന്നതിലെ 'മത യുക്തി' ആളുകൾക്ക്‌ വിശദീകരിച്ചു നൽകേണ്ടുന്ന ഒരു ധാർമ്മിക ബാധ്യത അയാളിൽ നീറിപ്പുകഞ്ഞു കൊണ്ടിരിക്കവേ അതിനയാൾക്ക്‌ ദുരുപയോഗം ചെയ്യാൻ പറ്റിയ മറ്റൊരു സംഭവമുണ്ടായി.
ക്ലാസുകൾക്കായി പള്ളിയിൽ വന്നു താമസിക്കുന്ന ചിലർ ഗ്രാമത്തിലെ ചെറിയ പെൺകുട്ടികളോട്‌ വളരെ മോശമായി ഇടപഴകിയതു ഞാനും സുബൈറിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പ്രസ്തുത പെൺകുട്ടികളുടെ പിതാവ്‌ "സുബൈർ വിരുദ്ധനാ"യതിനാലും,
പ്രതി ഒരു ഒന്നാന്തര "ശൈഖ്‌" വിളിക്കാരനായതിനാലും അയാൾക്കെതിരിൽ വാക്കുകൾ കൊണ്ട്‌ മാത്രം വിമർശിക്കുകയും നടപടിയുണ്ടാവാതെ പോവുകയും ചെയ്തു.
എന്നുമല്ല,
പള്ളി വരാന്തയിലിരുന്ന് ആ രക്ഷിതാവിനെതിരെയും പെൺകുട്ടികൾക്കെതിരെയും സുബൈർ അതിരൂക്ഷമായി അപവാദം പറഞ്ഞു.
ഇതിൽ ക്രുദ്ധരായ രക്ഷിതാക്കൾ പള്ളിയിലെ രാത്രി താമസക്കാർക്ക്‌ താക്കീതു നൽകി. ഒഴിഞ്ഞു പോവാൻ ഒരാഴ്ച സമയം നൽകി. ഈ അവധി തീർന്നിട്ടും പള്ളിയിൽ തങ്ങിയ ചിലരെ അവിടെ നിന്ന് പുറത്താക്കുകയും ചെയ്തു.
ഈ സംഭവം മുതലെടുത്ത സുബൈർ,
തന്റെ ആളുകളെ മാത്രം ലൈബ്രറിയിൽ വിളിച്ചു കൂട്ടുകയും ഒരു വൈകാരിക 'വിട വാങ്ങൽ പ്രസംഗം' നടത്തി അതിന്റെ സൗണ്ട്‌ തന്റെ വെബ്‌സൈറ്റും, വാട്‌സപ്പും ഉപയോഗിച്ച്‌ ഈ 'ചെറിയ' കഥയൊന്നും കേൾക്കാത്ത 'വലിയ' ചെവികളിലാകെ വിതറുകയും ചെയ്തു !!!
'ത്ന്റെ മത പ്രബോധനത്തിനും സ്വൈര്യ ജീവിതത്തിനുമെതിരിൽ ഈ ഗ്രാമത്തിലേക്ക്‌ ഭൗതിക ലാഭം (!!??) മാത്രം മുന്നിൽ കണ്ട്‌ വന്ന ചില അക്രമികളുടെ ഭീഷണി കാരണം താൻ തുടങ്ങിയ സ്കൂൾ, മത ക്ലാസുകൾ എന്നിവ നിർത്തിവെക്കുന്നതായും, ഈ കാരണത്താൽ താൻ വീടു വിറ്റു പോവുകയാണെന്നു'മൊക്കെയാണയാൾ തട്ടി വിട്ടത്‌.
അഥവാ എനിക്കു ശേഷം പ്രളയം !
മടുത്തെങ്കിൽ മാറി ന്ന്നാൽ മതിയായിരുന്നു.
എന്നാൽ,
ഏഴു കൊല്ലം കൊണ്ടു എല്ലാവരും കൂടി കോർത്തെടുത്ത മാലയുടെ ചരടു വലിച്ചു പൊട്ടിച്ച്‌ അതിലെ ഒരു പിടി സാധു മനുഷ്യരുടെ കണ്ണീർക്കിനാവുകളുടെ മുത്തുകൾ ഉതിർന്നു വീഴുന്നത്‌ കണ്ടാണയാൾ തന്റെ കലിപ്പു തീർത്തത്‌.
2013 ഡിസംബറിലാണിത്‌ നടക്കുന്നത്‌.
എതിർക്കുന്ന ആരെയും വെറുതെ വിടാൻ ശൈഖിനും കൂട്ടരും ഒരുക്കമല്ലയിരുന്നു.
പള്ളിയുടെ ഫണ്ട്‌ കണക്കുകൾ സൂക്ഷിച്ചിരുന്നതിൽ ഒരു ചില്ലിക്കാശിന്റെ ആരോപണം പറയാനില്ലാതെ വന്നപ്പ്പോൾ എനിക്കെതിരെ ഉന്നയിച്ചത്‌,
"ഫേസ്‌ ബുക്കിലൂടെ ഒരന്യമതക്കാരിയെ പ്രേമിച്ച്‌ രണ്ടാം വിവാഹം നടത്തിയെന്നയിരുന്നു !!"
കുടുംബം കലക്കലായിരുന്നു ഉദ്ദേശം.
പിന്നെ,
എന്റെ എഫ്.ബി പോസ്റ്റുകളിൽ 'Ijas Kt ' എന്നൊരു ഫേക്ക്‌ ഐഡിയിലൂടെ ശൈഖിന്റെ മകൻ പച്ചത്തെറികൾ എഴുതി വിട്ടു. നിങ്ങളിൽ പലരും അതൊക്കെ കണ്ടു കാണും.
പക്ഷെ, അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഒന്നും ക്ലച്ച്‌ പിടിച്ചില്ല.
ആകെയുള്ള പിടിവള്ളിയായ ജുമുഅയിൽ തന്റെ എതിരാളികളെ അടച്ചാക്ഷേപിക്കാൻ സിൽബന്തികളിലൂടെ സുബൈറിൻ കഴിഞ്ഞു. പക്ഷെ 'ലോക്കപ്പ്‌ മർദ്ദനത്തി' ഇരുന്നു കൊടുക്കാതെ ഞങ്ങൾ മറ്റു പള്ളികളെ വെള്ളിയാഴ്ച്ച ആശ്രയിച്ചു.
ആളു കുറഞ്ഞതിന്റെ പേരിൽ വൈകാതെ പള്ളിയിലെ ജുമു അ നിർത്തി വെച്ചു.!!
സുബൈർ വീടു വിറ്റു നിലമ്പൂർ ടൗണിലേക്ക്‌ പോവുകയും, ഭാവിയിൽ വന്നേക്കാവുന്ന വെല്ലുവിളികൾ ഭയന്ന്‌ തന്റെ 'മുതവല്ലി' സ്താനം ഒരു മട്ടാഞ്ചേരിക്കാരന്‌ നൂറു രൂപയുടെ മുദ്രപേപ്പറിൽ എഴുതി മാറുകയും ചെയ്തു.
പള്ളിക്കും സ്ഥാപനങ്ങൾക്കും വഖഫാധാരം എഴുതിയതിനാൽ കേരള വഖഫ്‌ ബോഡിന്റെ അനുമതിയില്ലാത്ത ആ മുതവല്ലി കൈമാറ്റ നാടകം അസാധുവായിരുന്നു.
പ്രശ്നങ്ങൾ മുൻ നിർത്തി പോലീസ്‌ രാത്രിയിൽ പള്ളി അടച്ചിടാൻ പറഞ്ഞപ്പോൾ, തങ്ങൾക്ക്‌ തോന്നിയ നേരത്ത്‌ നമസ്കരിച്ച്‌ ബാക്കി സമയത്തൊക്കെ സുബൈറിന്റെ ആളുകൾ പള്ളി താഴിട്ടു പൂട്ടി.
അവർ സ്ഥലത്തില്ലാത്ത സമയങ്ങളിൽ നസ്കാരം വരെ വട്ടം മുടങ്ങുക കൂടി ചെയ്തു.
ഇക്കാര്യം ചൊദ്യം ചെയ്തപ്പോൾ ഞ്ങ്ങൾ കൈയേറ്റം നടത്തിയെന്ന് പരാതി നൽകുകയും വഖഫ്‌ വിഷയങ്ങളിൽ പിടിപാടില്ലാത്തതിനാൽ പോലീസുകാർ മുതവല്ലിയുടെ ഏകാധിപത്യത്തെ അംഗീകരിക്കുന്ന നിലപാടായി.
'മുതവല്ലിക്ക്‌ എന്തിനുമുള്ള അധികാരമുണ്ട്‌' എന്നായിരുന്നു എസ്‌.ഐ പറഞ്ഞത്‌ !
സുബൈറിന്റെ അവസാന സിൽബന്തിയും ഈ ഗ്രാമം വിട്ടു പോയതോടെ പള്ളി പൂർണമായി അടഞ്ഞു. വഖഫ്‌ ബോഡിൽ പരാതി നൽകിയിട്ടും ഒരു ചുക്കും നടന്നില്ല;
പള്ളികൾ ഒന്നു നമസ്കാരത്തിനായി തുറന്നു തരാൻ ഈ ബോഡിൽ ഒരു വകുപ്പുമില്ലെങ്കിൽ പിന്നെ ആരോടു പറയാൻ !
ഞങ്ങൾ ഇടുങ്ങിയ വരാന്തയിലും പിന്നെ ഒഴിഞ്ഞു കിടക്കുന്ന ക്ലാസ്‌ മുറികളിലും നമസ്കരിച്ചു പോന്നു.
ആയിടക്ക്‌ മക്കളേയെല്ലാം പരിസരത്തെ സ്കൂളുകളിൽ ചേർത്തി. നാലും അഞ്ചും ക്ലാസിലെത്തിയ കുട്ടികൾക്ക്‌ പക്ഷേ മലയാളം എഴുത്തും വായനയും അറിയില്ലായിരുന്നു !!!
'മലയാളമൊക്കെ പിന്നീട്‌' എന്നതായിരുന്നു സുബൈറിന്റെ പഠന പാക്കേജ്‌ !!
ഞാനെന്റെ കുട്ടികളെ വീട്ടിലിരുത്തി മുൻപേ മലയാളം പഠിപ്പിച്ചിരുന്നതിനാൽ അവരധികം ബുദ്ധിമുട്ടിയില്ല.
മദ്രസ ഒരു ആവശ്യമായപ്പോൾ നശിച്ചു പോവുന്ന ബിൽഡിങ്ങിൽ പത്തിരുപതോളം കുട്ടികളെ വെച്ച്‌ 2014 ജൂണിൽ മദ്രസ തുടങ്ങി.
പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച്‌ സുബൈർ അതും തടഞ്ഞു.
എല്ലാ വിധ പിന്തുണകളായി ജാതിയും മതവും നോക്കാതെ പരിസരവാസികലായ എന്റെ ചങ്ങാതിമാർ ചെറുത്തു നിന്നു.
'കാഫിറുകളെ' ഈ ഗ്രാമത്തിൽ കയറ്റിയതിന്റെ എനിക്കെതിരിലുള്ള കുറ്റപത്രവുമായി പലരും രംഗത്തു വന്നു.
അവരോട്‌ ഞാൻ, 'പോയി വേറെ പണി നോക്കാൻ' പറഞ്ഞു.
ഞ്ങ്ങളുടെയൊക്കെ പണവും അദ്ധ്വാനവും കൂടിയുള്ള കെട്ടിടത്തിന്‌ മാസം അഞ്ഞൂറു രൂപ സുബൈറിന്റെ ഡമ്മി മുതവല്ലിക്ക്‌ ₹ 500 വാടക നൽകി ഞങ്ങൾക്ക്‌ 3 മാസം മദ്രസ നടത്താൻ പോലീസ്‌ മഹാ 'കനിവു' കാട്ടി.
മാസങ്ങൾ പൂർണമായി അടഞ്ഞ മസ്ജിദ്‌ ഇക്കഴിഞ്ഞ റമദാനിൽ തുറന്നു.
അതിലും രസമുണ്ട്‌.
തുറന്നിട്ട പള്ളി ഞങ്ങൾ തലയിൽ വെച്ചു കൊണ്ടു പോവുമോ എന്നു പേടിക്കുന്ന സുബൈർ രണ്ടു എറണാകുളം(KL 7) കൂടുംബംങ്ങളെ ഒരു വാടകക്കെട്ടിടത്തിൽ ചെലവു നൽകി പാർപ്പിച്ചിട്ടുണ്ട്‌ !
ഓഗസ്റ്റിൽ കരാർ തീന്നതോടെ ഇപ്പോഴൊരു വീട്ടിൽ മദ്രസ നടത്തി വരുന്നു.
കുടുംബവുമായി ജീവിക്കുന്നിടം ബഹളമയമാവാതിരിക്കലാണ്‌ ഇപ്പോൾ ഞങ്ങളുടെ താൽപ്പര്യം.
അതേ സമയം,
സുബൈർ ഉണ്ടാക്കുന്ന എന്തും ഏതു നിലക്കും നേരിടാനും ഒട്ടും മടിയും ശേഷിക്കുറവും ഇല്ല.
ഈ ഡിസംബറോടെ ഞങ്ങളുടെ ഒന്നാം വാർഷികമാണ്‌.
ജയത്തിന്റെയോ തോല്‌വിയുടെയോ എന്നു ചോദിക്കരുത്‌.
ഒരു കൊല്ലമായിട്ടും എല്ലാം സുബൈറിന്റെ പേരിൽ തന്നെ. പിന്നെ ഒരു നടപടിക്കും പോയിട്ടില്ല.
ഈ ഗ്രാമം വിട്ട്‌ പിറന്ന നാട്ടിലേക്ക്‌ പൊയ്ക്കൂടേ ബായ്‌ എന്ന് ഉള്ളറിഞ്ഞെന്നോട്‌ പലരും പല വട്ടം ചോദിച്ചിട്ടുണ്ട്‌.
ഒരു വേള അതിനുള്ള ശ്രമങ്ങൾ നടത്തവെ,
അതൊരു തോറ്റു പിൻ വാങ്ങലായിട്ടെനിക്ക്‌ തോന്നി.
'ചെങ്കോലിൽ' സേതുമാധവൻ പറഞ്ഞ പോലെ,
ഈ തെരുവിലാണെനിക്കെന്റെ യൗവനത്തിന്റെ വിലപ്പെട്ട ഏഴു കൊല്ലം നഷ്ടപ്പെട്ടതെന്നുള്ള ഒരു പരിതപിക്കലായി എനിക്കതു തോന്നുന്നു.
അതുണ്ടായിക്കൂടാ....
എന്നെ ഒരു പക്ഷിയും ഇവിടെ കൊത്തിയിട്ടു പോയതല്ലല്ലോ..
ഞാൻ ഉദ്ദേശ പൂർവ്വം വന്നവനല്ലേ ..?
ഏതിടത്തായാലും ജീവിക്കണ്ടേ ?
എന്റെ മക്കൾ ജനിച്ചു വളർന്ന,
ഞാൻ നട്ടു വളർത്തിയ ഈ തണൽ വിട്ട്‌ എങ്ങോട്ടു പോയിട്ടെന്ത്‌ ?
ഈ പാവപ്പെട്ട വഞ്ചിക്കപ്പെട്ട സാധാരണക്കാർക്കൊപ്പം നിന്ന് പൊരുതി ജീവിക്കുക തന്നെ.
ഇവിടെ എനിക്കു ലഭിച്ച നന്മകൾ നിലനിർത്തുകയും,
നഷ്ടമായ ബന്ധങ്ങൾ വീണ്ടെടുക്കുകയും ചെയ്തിരിക്കാം.
_____
ഈ ഗ്രാമത്തെ ശ്രദ്ധിക്കുന്ന ആളുകൾ എന്തൊക്കെയോ തെറ്റിധരിച്ചിട്ടുണ്ട്‌.
കുറെ കഴിയുമ്പോൾ പകയൊക്കെ തീർന്ന് എല്ലാം നേരെയാവുമെന്ന് ഞാൻ പ്രത്യാശിച്ചു. അതു കൊണ്ടാണ്‌ ഇതു വരേക്കും ഒന്നും പുറത്തു വ്യക്തമാക്കാതെയിരുന്നത്‌.
പക്ഷെ സുബൈറിന്റെ പക ഒരിക്കലും തീരില്ലെന്നും അയാളുടെ കാപട്യത്തിന്റെ മുഖം ആളുകൾ കാണട്ടെയെന്നും കരുതാൻ കഴിഞ്ഞ ദിവസമൊരു പുതിയ സംഭവമുണ്ടായി.
ഈ സംഭവം കൂടി നടന്നില്ലായിരുന്നെങ്കിൽ ഞാനിത്‌ എഴുതില്ലായിരുന്നു.
ഇത്രയും ചീപ്പ്‌ ആയി കളിക്കുന്നവരെ നിങ്ങളെല്ലാം അറിയട്ടെ എന്നാണിപ്പോൾ തോന്നുന്നത്‌
ഫോട്ടോയിൽ സൂക്ഷിച്ചു നോക്കിയാൽ പള്ളി വരാന്തയിൽ രണ്ടു കസേരകൾ കാണാം...
മുമ്പേ തന്നെ ഇങ്ങിനെ ഇവിടെയിട്ടു വന്നിരുന്ന സാദാ ഫൈബർ ചെയർ.
അകത്തു പൊടിപിടിച്ചിരുന്ന ഇവ പിടിച്ച്‌ ഞങ്ങൾ പുറത്തിട്ടിരിക്കാൻ തുടങ്ങി.
മഹാ പാപമല്ലേ ..!
ഒന്നാമതായി,
'ശൈഖ്‌ സുബൈർ മങ്കട' ഇരുന്നിരുന്ന വരാന്തയിൽ കസേരയിട്ട്‌ നിങ്ങളിരിക്കുകയോ ?
ജയലളിതയോടുള്ള പനീർ സെല്‌വത്തിന്റെ മൊഹബ്ബത്ത്‌ ഈ ശൈഖിനോടും വേണ്ടേ.?
രണ്ടാമതായി,
നിങ്ങളീ പള്ളി പിടിച്ചടക്കാനുള്ള നീക്കമല്ലേ ഇതൊക്കെ ?
പള്ളി 'KL-7 സൂക്ഷിപ്പുകാർ' വിവരമെത്തിച്ചപ്പോൾ ശൈഖ്‌ ടൗണിലിരുന്ന് തിരക്കഥയെഴുതി.
ഇന്നലെ ഒരു എന്റെ സുഹൃത്തിനെ പരിചയക്കാരനായ ഒരു പോലീസുകാരൻ ഫോണിൽ വിളിച്ചു.
"നിങ്ങൾ പള്ളിയിലെ ഫർണ്ണിച്ചറുകൾ ദുരുപയോഗം ചെയ്ത്‌ നശിപ്പിക്കുന്നതായി സുബൈറിന്റെ ആളുകൾ പരാതിയുമായി വന്നിട്ടുണ്ടെന്ന് !!!"
എങ്ങനെയുണ്ട്‌ ശൈഖിന്റെ ഫുദ്ധി..?
ഈ മനുഷ്യന്റെ പിറകെ ഇസ്ലാം... ഇസ്ലാം..എന്നും പറഞ്ഞ്‌ നടക്കുന്ന എത്ര മണ്ണുണ്ണികളാണെന്നോ ഇപ്പോഴുമുള്ളത്‌ !
ഏതു ലാട മരുന്നിനും വാങ്ങാൻ ആളുണ്ടാവുമല്ലോ അല്ലേ..?
അത്ര തന്നെ.
കാര്യങ്ങൾ ഈ 'ശൈഖ്‌' ഇങ്ങിനെയൊക്കെ വഷളാക്കുന്ന സ്ഥിതിക്ക്‌
ഇനി ഈ കസേര അകത്തേക്കൊന്ന് മാറ്റിയിടുന്നത്‌ കാണണം.
ഞങ്ങളെങ്ങിനെ പ്രതികരിക്കുമെന്ന് വലിയ വീമ്പൊന്നും പറയുന്നില്ല; ആണുങ്ങൾ പറയുകയല്ല ചെയ്യുകയല്ലേ വേണ്ടത്‌...?
ഇപ്പോൾ തോന്നിയവ എഴുതിയെന്ന് മാത്രം.
അതു പോര. വളഞ്ഞ സ്കെയിലു കൊണ്ടു നേർവര വർക്കാൻ പാഴാക്കിയ ആ ഏഴെട്ടു കൊല്ലത്തെ ഓരോന്നും വൃത്തിയായി പിന്നീടു പറയുന്നുണ്ട്‌ (ഇൻശാ അല്ലാഹ്‌)
തൽക്കാലം ഇവിടെ നിർത്താം.
ബോറടിച്ചു അല്ലേ ?
സത്യമായിട്ടും എനിക്ക്‌ ബോറടിച്ചു... 
ഇനിയൊരു പക്ഷെ എന്റെ അപ്ഡേറ്റ്സൊ ന്നും മേലിൽ കാണുന്നില്ലെങ്കിൽ,
അട്ടിവെച്ച്‌ 'എടുക്കാതെ ഉപയോഗിച്ചുകൊണ്ടിരുന്ന' ഫൈബർ കസേരകൾ, 'ഇരുന്ന് ദുരുപയോഗിക്കുന്നവരെ' തൂക്കിലേറ്റുന്ന നിലമ്പൂർ പോലീസ്‌ സ്റ്റേഷനിലെ തൂക്കുമരത്തിൽ അന്ത്യവിശ്രമം കൊള്ളുകയോ,
നിലമ്പൂർ ശൈഖിന്റെ സിൽബന്തികളുടെ ഇടി കൊണ്ട്‌ വല്ലിടത്തും ഔട്ട്‌ ഓഫ്‌ ഓഡറായി കിടക്കുകയോ ആവും ഞാനെന്ന് കരുതി സമാധാനിക്കുക.
_______________________________
ഫോട്ടോകൾ ഒന്നു കൂടി ശ്രദ്ധിച്ചു നോക്കണം:
ഫോട്ടോ 1:- പള്ളിയുടെ ഇന്നത്തെ മുൻഭാഗം.
ഫോട്ടോ 2:- KL 7പള്ളി സൂക്ഷിപ്പുകാർ സൂക്ഷിച്ച്‌ കാതലായ പള്ളിയുടെ പിൻ വാതിൽ.
ഫോട്ടോ 3:- ഞങ്ങളെ ഇറക്കി വിട്ട്‌ കാടും,ആടും കയറി നശിക്കുന്ന ശൈഖിന്റെ സ്കൂൾ കെട്ടിടം.
എന്റെ ഈ എഴുത്തിനെ 'ശൈഖിന്റെ' ആളുകൾക്ക്‌ ഏതു രൂപത്തിലും എടുക്കം. നോ പ്രോബ്ലം.
എങ്ങിനെയും മറുപടി പറയാം. എന്നല്ല ഞാൻ വെല്ലുവിളിക്കുന്നു; മുൻപാരോ പറഞ്ഞ പോലെ
കൈ വിരൽ ഞൊടിച്ച്‌,
ദാ....ഇങ്ങിനെ...ഇങ്ങിനെ..
ഒരു കണ്ടീഷനുണ്ട്‌;
ഏതെങ്കിലും ഊളകൾ കഥ കേട്ട്‌ എഴുതിയിട്ട്‌ കാര്യമില്ല. നല്ലോണം മലയാളം പാടാനും പറയാനും അറിയുന്ന ഇക്കഴിഞ്ഞ ഏഴു കൊല്ലക്കാലം 'ശൈഖിന്റെ' കൂടെ എന്നെപ്പോലെ ഒരുമിച്ച്‌ ജീവിച്ചറിഞ്ഞ ആണുങ്ങൾ എഴുതണം.
________________________________
ഒന്നൂടെ പറയട്ടെ,
ഈ ശൈഖ്‌ ആളൊരു ജീനിയസ്സു തന്നെയാണ്‌. ഒപ്പമുള്ളവർ അയാളെ ദുഷിപ്പിക്കുകയാണ്‌.
ഇതറിഞ്ഞിട്ടും ഇങ്ങിനെ (അൽപമെങ്കിലും) വിശദാമായി പരാമർശിക്കുന്നത്‌ വേണോ ?
-എന്ന് ഞാൻ പല വട്ടം ആലോചിച്ചു.
രണ്ട്‌ ഓപ്ഷനാണെനിക്ക്‌ മനസ്സിൽ കിട്ടിയത്‌.
ഒന്നുകിൽ,
ബാക്കിയുള്ളതിനൊക്കെ നാവിട്ടലക്കുന്ന നീ ഈ ആത്മീയകാപട്യം മറച്ചു വെക്കാതെ തുറന്നെഴുതുക !
അല്ലെങ്കിൽ,
ആണാണെന്നും പറഞ്ഞു താടിയിൽ എട്ടു പത്തു രോമം നീട്ടി നടക്കുന്നില്ലേ ? അത്‌ പറിച്ചെറിയുക !
രോമം പറിക്കാൻ ബുദ്ധിമുട്ടുണ്ട്‌;
എനിക്ക്‌ എഴുത്താണെളുപ്പം.
______________________________ 
-വൈ ആർ-