Tuesday, December 10, 2013

പത്തപ്പിരിയം സംവാദം: ക്വുര്‍‍ആന്‍ ദുര്‍വ്യാഖ്യാനിച്ച AR സലഫിയുടെ വ്യാജ ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാന ആരോപണം.

പത്തപ്പിരിയം സംവാദം: ക്വുര്‍ന്‍ ദുര്‍വ്യാഖ്യാനിച്ച AR സലഫിയുടെ
വ്യാജ ക്വുര്‍ന്‍ ദുര്‍വ്യാഖ്യാന ആരോപണം.

പത്തപ്പിരിയം സംവാദത്തെക്കുറിച്ച് ചില മെയിലുകള്‍ ശ്രദ്ധയില്‍ പെട്ടു. സംവാദത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് എഴുതുകയാണ്. വിശദമായ അവലോകനം പിന്നീട്ഇന്‍ശാ അല്ലാഹ്.  

AR സലഫി വിഭാഗത്തിന്റെ അഞ്ച് ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങള്‍
ഫൈസല്‍ മൗലവിയുടെ മുമ്പില്‍ AR.സലഫി സംവാദത്തിനിരുന്നപ്പോള്‍, AR.സലഫി നടത്തിയ ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങളുടെ ഒരു പട്ടിക തന്നെ ഫൈസല്‍ മൗലവി അവതരിപ്പിച്ചു. പ്രസ്തുത ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങള്‍ താഴെക്കൊടുക്കുന്നു:
1.  ആലുഇംറാനിലെ അത് (നിങ്ങളെ പേടിപ്പിക്കാന്‍) ശ്രമിച്ചത് പിശാച്  മാത്രമാകുന്നു. അവന്‍ തന്റെ മിത്രങ്ങളെപ്പറ്റി (നിങ്ങളെ) പേടിപ്പെടുത്തുകയാണ്. അതിനാല്‍  നിങ്ങള്‍ അവരെ (പിശാചിന്റെ മിത്രങ്ങളെ) ഭയപ്പെടാതെ എന്നെ ഭയപ്പെടുകനിങ്ങള്‍ സത്യവിശ്വാസിയാണെങ്കില്‍" എന്ന 175-ആം ആയത്തിന്, “അതിനാല്‍  നിങ്ങള്‍ പിശാചിനെ ഭയപ്പെടാതെ എന്നെ ഭയപ്പെടുകനിങ്ങള്‍ സത്യവിശ്വാസിയാണെങ്കില്‍" എന്ന പിഴച്ച അര്‍ത്ഥമാണ് AR.സലഫി കൊടുത്തത്.
2.  ഇയാക്ക നസ്തഈന്‍  എന്ന  ആയത്തിന് "നിന്നോട്  മാത്രം  സഹായത്തിനായി പ്രാര്‍ഥിക്കുന്നു” എന്ന ശരിയായ ആശയം മറച്ച് വെച്ച്അല്ലാഹുവോട് മാത്രം നടത്തേണ്ട പ്രാര്‍ഥനയാകുന്ന ഈ സഹായ തേട്ടത്തില്‍ നിന്ന് ജീവിച്ചിരിക്കുന്ന മനുഷ്യരെ  ഒഴിവാക്കി എന്നും, അതിന് ആയത്ത് തെളിവുണ്ട് എന്നും വാദിച്ച് AR.സലഫിയുംMM.അക്ബര്‍ക്കയും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം നടത്തി.
3.  "എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അത് കൊണ്ട് (സിഹ്റു കൊണ്ട്) യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് (സാഹിറന്‍മാര്‍ക്ക്) കഴിയില്ല" (2:102) എന്ന ആയത്തിലെ എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ” എന്ന ഭാഗം കട്ട് മുറിച്ച്, "അത് കൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല" എന്ന ഭാഗം മാത്രം ഓതി സിഹ്റിന് യാഥാര്‍ഥ്യമില്ല എന്ന പിഴച്ച മടവൂരീ ആശയം KV.അബ്ദുലത്തീഫ് മൗലവി പ്രസംഗിച്ചു.
4.  "തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം (ഖുര്‍ആന്‍) അവതരിപ്പിച്ചത്തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതാണ്”(15:9) എന്ന ആയത്തിന്, "തീര്‍ച്ചയായും നാമാണ് ഈ പ്രസ്ഥാനത്തെ (KNM-നെ) അവതരിപ്പിച്ചത്,തീര്‍ച്ചയായും നാം അതിനെ (KNM-നെ) കാത്തുസൂക്ഷിക്കുന്നതാണ്” എന്ന പിഴച്ച അര്‍ത്ഥം KNM സമ്മേളനത്തില്‍ പ്രസംഗിച്ചു.
5.  മലക്കുകളെ ഇറക്കി ബദറില്‍ മുസ്ലിംകളെ സഹായിച്ച ആയത്ത് (3:24) ഓതി, "അല്ലാഹുവിന്റെ റസൂല്‍(സ) മലക്കിനോട് സഹായം തേടിയിട്ടുണ്ട്എന്നാലും ജിന്നിനോട് തേടിയിട്ടില്ല" എന്ന പിഴച്ച ആശയം നിഅമത്തുല്ല ഫാറൂഖി പ്രസംഗിച്ചു.
(കൂടെ അറ്റാച്ചു ചെയ്ത "ഇയ്യാക്ക നാസ്തഈനും AR സലഫിയുടെ ദുര്‍വ്യാഖ്യാനവും'' എന്ന ഇസ്‌ലാഹ് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍, സലഫിയുടെ ചില ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. പ്രസ്തുത ലേഖനം വായിക്കാന്‍ https://docs.google.com/file/d/0B2jeJ2sFJ2WFY3JBRG0wc2FpR2c/edit  എന്ന ലിങ്ക് ഉപയോഗിക്കാം).

അഞ്ച് കാന്തപുരം അവാര്‍ഡിനെങ്കിലും എ.ആര്‍. സലഫി യോഗ്യനാണ്‌
ഇങ്ങിനെ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനത്തിനുള്ള ചുരുങ്ങിയത് അഞ്ച് കാന്തപുരം അവാര്‍ഡിനെങ്കിലും AR.സലഫിയും കൂട്ടരും യോഗ്യരാണ്‌ എന്ന് ഫൈസല്‍ മൗലവി പത്തപ്പിരിയം സംവാദത്തിലെ അദ്ദേഹത്തിന്റെ ആദ്യത്തെ അവതരണത്തില്‍ തന്നെ സമര്‍ഥിച്ചു. തുടര്‍ന്ന് രണ്ട്  മണിക്കൂറിലധികം സംസാരിക്കാന്‍ അവസരം കിട്ടിയിട്ടുംഈ ദുര്‍വ്യാഖ്യാനങ്ങളെക്കുറിച്ച് എന്തെങ്കിലും പറയാനോഇതിനെ നിഷേധിക്കാനോഫൈസല്‍ മൗലവിയുടെ ആരോപണങ്ങള്‍ സത്യസന്ധമല്ല;ഇക്കാര്യത്തില്‍ ഫൈസല്‍ മൗലവിയുമായി ഒരു പരസ്യ സംവാദത്തിന് ഞാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കാനോ AR.സലഫി ധൈര്യം കാണിച്ചില്ല. സലഫിയുടെ ഈ കുറ്റസമ്മതത്തില്‍ നിന്ന് സംവാദം കേട്ട നിഷ്പക്ഷരായ മുജാഹിദ് പ്രവര്‍ത്തകര്‍ മനസ്സിലാക്കിയത്ക്വുര്‍ആന്‍  ദുര്‍വ്യാഖ്യാനത്തില്‍ കാന്തപുരത്തെയും കടത്തി വെട്ടുന്ന ആളാണ് AR. സലഫി എന്ന് അദ്ദേഹം സംവാദത്തില്‍ വെച്ച് മൌന സമ്മതം നടത്തി എന്നാണ്.

കൊട്ടപ്പുറം സംവാദത്തില്‍ കാന്തപുരം നടത്തിയ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം
കൊട്ടപ്പുറം വാദപ്രദിവാദത്തില്‍ വെച്ച് "വസ്അല്‍ മന്‍ അര്‍സല്‍നാ മിന്‍ ഖബ്.ലിക്ക...” എന്ന ആയത്ത് ഓതിനിനക്ക് മുമ്പ് ഞാന്‍ അയച്ച (വഫാത്തായ) പ്രവാചകരോട് ചോദിക്കൂ എന്ന് ഖുര്‍ആനിലുണ്ട്അത് കൊണ്ട് മരിച്ച് പോയ മഹാന്‍മാരെ വിളിച്ച് പ്രാര്‍ഥിക്കുന്നതിന് കുഴപ്പമില്ല എന്ന് വാദിച്ച ആളാണല്ലോ കാന്തപുരം മുസ്ലിയാര്‍. അപ്പോള്‍ മുജാഹിദ് പക്ഷം കാന്തപുരത്തിനോട് "ഈ ആയത്തിന് ഇങ്ങിനെ ഒരു അര്‍ത്ഥം ഇതിന് മുമ്പ് ഏതെങ്കിലും പണ്ഡിതന്‍ നല്‍കിയതായി കാണിക്കാമോ?” എന്ന് ചോദിച്ചു. എന്നാല്‍ഈ ആയത്തിന് ഇങ്ങിനെ ഒരു അര്‍ത്ഥം ഇതിന് മുമ്പ് ഏതെങ്കിലും പണ്ഡിതന്‍ നല്‍കിയതായി കാണിക്കാന്‍ കാന്തപുരത്തിന് സാധിച്ചില്ല. അത് കൊണ്ടാണ് കാന്തപുരം മുസ്ലിയാര്‍ ക്വുര്‍ആന്‍  ദുര്‍വ്യാഖ്യാനിച്ചു എന്ന് നമ്മള്‍ പറയുന്നത്.
ഇനി, "വസ്അല്‍ മന്‍ അര്‍സല്‍നാ..." എന്ന പ്രസ്തുത ആയത്തിന് കാന്തപുരം നല്‍കിയ  മഹാത്മാക്കളോട് ചോദിക്കാംഎന്ന അതേ വ്യാഖ്യാനംകൊട്ടപ്പുറം വാദപ്രദിവാദത്തില്‍ കാന്തപുരത്തിന് എതിരെ മുജാഹിദ് പക്ഷത്ത് നിന്ന് പങ്കെടുത്ത ബഹു: AP.അബ്ദുല്‍ ഖാദര്‍ മൗലവി മുമ്പ് എഴുതിയിട്ടുണ്ട് എന്ന് സങ്കല്‍പിക്കുക. ആ ലേഖനം അന്നത്തെ KJU വിലെ മുതിര്‍ന്ന പണ്ഡിതന്‍മാര്‍ പരിശോധിക്കുകയും അതില്‍ എന്തെങ്കിലും ദുര്‍വ്യാഖ്യാനമുള്ളതായി ചൂണ്ടിക്കാണിച്ചിട്ടില്ല എന്നും സങ്കല്‍പിക്കുക. അത് പോലെകാന്തപുരത്തിന്റെ ഇതേ ആശയം നമ്മള്‍ അംഗീകരിക്കുന്ന പ്രശസ്ത സലഫി പണ്ഡിതന്‍മാരും എഴുതിയിട്ടുണ്ട് എന്നും വിചാരിക്കുക. എങ്കില്‍അതേ ആശയം കൊട്ടപ്പുറം വാദപ്രദിവാദത്തില്‍ ആവര്‍ത്തിച്ച കാന്തപുരത്തെക്കുറിച്ച് ക്വുര്‍ആന്‍  ദുര്‍വ്യാഖ്യാനിച്ചുലോകത്തിന്ന് വരെ ആരും കൊടുക്കാത്ത അര്‍ത്ഥം കൊടുത്തു എന്നെല്ലാം പറഞ്ഞ് ബഹു:എ.പി.ക്ക് കാന്തപുരത്തെ വിമര്‍ശിക്കാന്‍ കഴിയുമായിരുന്നോഒരിക്കലുമില്ലല്ലോ!!

അന്‍ആമിലെ ആയത്ത് (128) ദുര്‍വ്യാഖാനിച്ചു എന്ന സലഫിയുടെ ആരോപണം
ഇത് പോലെയാണ് ഫൈസല്‍ മൗലവി അന്‍ആം 128-ആം ആയത്ത് ദുര്‍വ്യാഖ്യാനിച്ചു എന്ന AR.സലഫിയുടെ വ്യാജ ആരോപണത്തിന്റെയും അവസ്ഥ. AR.സലഫിയുടെ കൂടെ പത്തപ്പിരിയം സംവാദത്തില്‍ പങ്കെടുക്കുകയുംസംവാദത്തില്‍ പറയേണ്ട കാര്യങ്ങള്‍ അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇരുന്ന് ചര്‍ച്ച ചെയ്യുകയും ചെയ്ത പണ്ഡിതനാണല്ലോ ഹനീഫ് കായക്കൊടി. AR.സലഫിയുടെ നിര്‍ദ്ദേശപ്രകാരം ഹനീഫ് കായക്കൊടി എഴുതി KJU-വിന് 2012 ജനുവരിയില്‍ സമര്‍പ്പിച്ച പ്രബന്ധത്തില്‍ജിന്നുകളോടുള്ള സഹായം ആവശ്യപ്പെടലില്‍ ശിര്‍ക്കായതും, ശിര്‍ക്കാവാത്ത വസീലത്ത് ശിര്‍ക്കായതുമുണ്ട് എന്നതിന് തെളിവായി സുഖമെടുക്കലിനെക്കുറിച്ചുള്ള അന്‍ആം 128-ആം ആയത്ത് ഉദ്ധരിച്ചിട്ടുണ്ട് (പേജ്18).

ഇത് പരിശോധിച്ച AR.സലഫിയോമറ്റ് മുതിര്‍ന്ന KJU പണ്ഡിതരോ അന്‍ആം 128-ആം ആയത്ത് ഹനീഫ് കായക്കൊടി ദുര്‍വ്യാഖ്യാനിച്ച് ശിര്‍ക്കിന് തെളിവുണ്ടാക്കി എന്ന് ഇത് വരേയും പറഞ്ഞിട്ടില്ല. ഇക്കാര്യം ഫൈസല്‍ മൗലവി സംവാദത്തില്‍ പറഞ്ഞപ്പോള്‍ AR.സലഫി അതിനെ നിഷേധിക്കാന്‍ തയ്യാറായതുമില്ല. അത് പോലെ തന്നെസൗദി അറേബ്യയിലെ പ്രസിദ്ധ സലഫി പണ്ഡിതനും ഔഖാഫ് മന്ത്രിയുമായ ശൈഖ് സ്വാലിഹ് ആലു ശൈഖും ഇതേ ആശയം,അഥവാ ഇസ്‌തിംതാഇന്റെ (സുഖമെടുക്കലിന്റെ) പ്രസ്തുത ആയത്ത് ഈസ്‌തിആനക്ക് (സഹായ തേട്ടത്തിന്)തെളിവാക്കിയിട്ടുണ്ട് എന്നും ഫൈസല്‍ മൗലവിയുടെ മുമ്പില്‍ സമ്മതിക്കാന്‍ എ.ആര്‍.സലഫി സംവാദത്തില്‍ നിര്‍ബന്ധിതനായി (അല്‍ഹംദു ലില്ലാഹ്).

ചുരുക്കത്തില്‍ഹനീഫ് കായക്കൊടി എഴുതിയ, AR.സലഫി അംഗീകരിച്ച, ശൈഖ് സ്വാലിഹ് ആലു ശൈഖ് എഴുതിയ ഒരു ആശയംഫൈസല്‍ മൗലവി കോഴിച്ചെന സംവാദത്തില്‍ ആവര്‍ത്തിച്ചാല്‍ അതെങ്ങിനയാണ് ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനം ആകുന്നത്, അതെങ്ങിനയാണ് ലോകത്തിന്ന് വരെ ആരും കൊടുക്കാത്ത തെറ്റായ വിശദീകരണമാകുന്നത്. പത്തപ്പിരിയം സംവാദത്തില്‍ AR.സലഫി നടത്തിയ ക്രൂരമായ ഈ തട്ടിപ്പ് മുജാഹിദുകള്‍ കയ്യോടെ പിടികൂടുക തന്നെ ചെയ്തു.

ഇനി അഥവാ ഇത് ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനമാണെങ്കില്‍അതിനുള്ള കാന്തപുരം അവാര്‍ഡ് AR.സലഫിക്കുംഹനീഫ് കായക്കൊടിക്കുമല്ലേ കൊടുക്കേണ്ടത്അവരാണല്ലോ ഫൈസല്‍ മൗലവിക്ക് ഈ കാര്യം പഠിപ്പിച്ച് കൊടുത്തത്. അങ്ങിനെയാകുമ്പോള്‍നേരത്തെ നമ്മള്‍ വിശദീകരിച്ച അഞ്ച് അവാര്‍ഡുകള്‍ ഉള്‍പ്പെടെ, AR.സലഫിയും കൂട്ടരും ആറ് കാന്തപുരം അവാര്‍ഡിന്  അര്‍ഹരാകും. കാന്തപുരം അവാര്‍ഡിന്റെ ഒരു കോപ്പി സ്വാലിഹ് ആലു ശൈഖിനും കൊടുക്കാവുന്നതാണ്.

(കുറിപ്പ്: "ജിന്ന് അഭൌതിക സൃഷ്ടിയാണെങ്കില്‍അന്‍ആംമിലെ 128-ആം ആയത്തില്‍ വിശദീകരിച്ചത് പോലെമനുഷ്യനും ജിന്നും തമ്മില്‍ പരസ്പരം സുഖമെടുക്കുന്നത് എങ്ങിനെ'' എന്ന് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് ചോദിച്ചപ്പോഴുംതാന്‍ കണ്ടെത്തിയ തൗഹീദ് 2012.ന്റെ അടിത്തറ തകരുമെന്ന് അറിയാമായിരുന്ന ബഹു: KJU സെക്രട്ടറി ഉത്തരം പറയാതെ മുങ്ങിയത്  പോലെയുള്ള കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട് - ഇന്‍ശാ അല്ലാഹ്) 
നാസര്‍ ഒലവക്കോട്

Wednesday, December 4, 2013

പുരയാരിൽ നവ മടകളുടെ നാടകം -പതപ്പിരിയത് തോറ്റതിന് പുരയാരിൽ ആളില്ലാ പോസ്റ്റിൽ ഗോൾ

അബ്ദു റഹ്മാൻ സലഫിക്ക് പതപ്പിരിയം സംവാദം ഉണ്ടാക്കിയ ക്ഷീണം ചില്ലറ അല്ല ..അതിനാണ് ഈ പൊറാട്ട് നാടകം ...ഒരു കളി തോറ്റ ക്ഷീണം കോക്കസ് നേതാവിന് മാറിയിട്ടില്ല ..ഇതാ വരുന്നു കുഞ്ഞാടുകളുടെ നാടകം ....അതുകൊണ്ട്  ഒന്നും ആളുകളെ പോട്ടീസാക്കാം എന്ന് കരുതേണ്ട 
പുറയാര്‍ സംവാദവുമായി ബന്ധപ്പെട്ട് ഇന്നലെ ( ബുധന്‍) രാവിലെ പുറയാറിലെ കോക്കസ് നേതാക്കാള്‍ ,  ആവശ്യപ്പെട്ട സമയത്തിനുള്ളില്‍ അതിനു മുജാഹിദ്കള്‍ നല്‍കിയ മറുപടി കത്തും ആണ് ഇത്. മാത്രമല്ല ഇന്നലെ ഉച്ചക്ക് പുരയാറിലെ ശുക്കൂര്‍ ചേന്നമ്പള്ളിയെ വിളിച്ചു അവിടുത്തെ കോക്കസ് നേതാവ് മീതീന്‍ കുഞ്ഞു സാഹിബും മറ്റു ചില പ്രവര്‍ത്തകരും , ഇന്ന് രാവിലെ അബ്ദുറഹ്മാന്‍ സലഫിക്ക് സംവാദത്തിനു എത്താന്‍ അസൌകര്യം ഉള്ളതായി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കോക്കസുകാര്‍ക്ക് സൌകര്യപ്പെട്ട മറ്റു മൂന്നു തിയ്യതികള്‍ ഈ ഡിസംബര്‍ മാസത്തില്‍ തന്നെ അറിയിക്കണം എന്നും ആവശ്യപ്പെട്ടാണ് മറുപടി കത്ത് കൊടുത്തത്. ഈ ചര്ച്ച അവിടെ അവസാനിചിരിക്കെ ഇന്ന് തന്നെ സംവാദം എന്ന ഏകപക്ഷിയമായ തീരുമാനവും എടുത്ത് , ആളില്ലാ പോസ്റ്റില്‍ ഗോള്‍ അടിക്കാന്‍ വന്ന കോക്കസ് കുഞ്ഞാടുകളുടെ കാപട്യം വിശ്വാസികള്‍ തിരിച്ചറിയുക.

Monday, December 2, 2013

ഫഹദ് അബ്ദുള്ള -മറുപടി പറയുക

 ഫേസ് ബുക്കിൽ പണ്ട് ഇദ്ദേഹം ഇട്ടിരുന്ന ഒരുപാട് കമന്റുകൾ പല സത്യങ്ങളും നമ്മോടു പറയുന്നുണ്ട് കാണുക









Tuesday, November 26, 2013

ഫഹധ് അബ്ദുല്ലഹ് മുജാഹിധു പ്രസ്ഥാനത്തിൽ ആയിരുന്നപ്പോൾ

ഫഹധ് അബ്ദുല്ല പണ്ട് സമ്മേളനത്തിൽ ഹുസൈൻ സലഫിയുടെ പ്രസംഗം കേട്ട് പറഞ്ഞ വാക്കുകൾ..ഇദ്ദേഹത്തെ സമ്മേളന പന്തലിൽ ചില വളണ്ടിയർ ഗുണ്ടകൾ ഉപദ്രവിച്ചതിനെ പറ്റിയും ഞങ്ങളോട് ഇവാൻ പറഞ്ഞിട്ടുണ്ട്
ഫഹധ് അബ്ദുല്ലഹ് എന്ത് കൊണ്ട് കൊക്കാസിന്റെ കൂടെ പോയി -നിരവധി അനുഭവ സാക്ഷ്യങ്ങൾ അദ്ധേഹത്തിന്റെ പ്രിയ സുഹ്ര്തുക്കൾ പങ്കു വെക്കുന്നു -ഉടൻ ബ്ലോഗിൽ

പത്തപ്പിരിയം സം‌വാദം മട-നവമടവൂരികള്‍ക്ക് അവരുടെ വികലവാദങ്ങള്‍ക്ക് ഓര്‍ക്കാപ്പുറത്തേറ്റ ഒരു കനത്ത പ്രഹരമായി മാറിയത് എങ്ങനെ

السلام عليكم و رحمة الله و بركاته ...
بسم الله الرحمان الرحيم
ബഹുമാന്യ സഹോദരങ്ങളെ,
പത്തപ്പിരിയം സം‌വാദം മട-നവമടവൂരികള്‍ക്ക് അവരുടെ വികലവാദങ്ങള്‍ക്ക് ഓര്‍ക്കാപ്പുറത്തേറ്റ ഒരു കനത്ത പ്രഹരമായി മാറിയത് എങ്ങനെ എന്ന് നോക്കാം:
1. സൂറ: അന്‍‌ആം ആയത്ത് 128, ഖുര്‍‌ആനില്‍ ഉള്ളതാകയാല്‍ അത് നിഷേധിക്കാന്‍ ആര്‍ക്കും സാധ്യമല്ല.
2. മേല്‍പറയപ്പെട്ട ആയത്തിലുള്ള ഇസ്തിംതാഅ്‌ അഥവാ പരസ്പരം ഉപകാരമെടുക്കല്‍ ജിന്നും മനുഷ്യനും തമ്മില്‍ തമ്മില്‍ ദുനിയാവില്‍ വെച്ച് നടത്തിയിട്ടുള്ള ഇസ്തിംതാഅ്‌ ആണ്‌.
3. ഇസ്തിംതാഇല്‍ ഇസ്തിആനത്ത് അഥവാ സഹായാര്‍ത്ഥനയും പെടും.
4. എല്ലാ ഇസ്തിംതാഉം ഇസ്തിആനത്ത് അഥവാ സഹായാര്‍ത്ഥന അല്ലെങ്കിലും എല്ലാ ഇസ്തിആനത്തും ഇസ്തിംതാഇല്‍ പെടും.
5. ജിന്നും മനുഷ്യനും തമ്മത്തമ്മില്‍ നടത്തിയിട്ടുള്ള ഇസ്തിംതാഅ്‌ കാരണം അവരെല്ലാം നരകത്തില്‍ ശാശ്വതരായി വസിക്കും; അല്ലാഹു ഉദ്ദേശിച്ചത് അഥവാ ഉദ്ദേശിച്ചവര്‍ ഒഴികെ. അതിനാല്‍ ഇതില്‍ ശിര്‍ക്കായതും അല്ലാത്തതും ഉണ്ട്.
6. ഇബ്നു അബ്ബാസ് (റ) മുതല്‍ക്കിങ്ങോട്ടുള്ള ഖുര്‍‌ആന്‍ വ്യാഖ്യാതാക്കള്‍ എല്ലാവരും മനസ്സിലാക്കിയത് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് അല്ലാഹു ഉദ്ദേശിച്ചവര്‍ ഒഴികെ എന്നാണെന്നും അവര്‍ അഹ്‌ലുല്‍ ഈമാന്‍ അഥവാ ശിര്‍ക്കല്ലാത്ത മറ്റു പാപങ്ങള്‍ പിശാചിന്റെ പ്രേരണയാല്‍ ചെയ്ത അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ ആണെന്നുമാണ്‌.
ഇനി നമുക്ക് ഉത്തരം കിട്ടേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട്:
1. ഈ ആയത്തില്‍ സൂചിപ്പിക്കപ്പെട്ടിട്ടുള്ള ഇസ്തിംതാഅ്‌ അഥവാ "അഭൗതികമായ" ജിന്നും "ഭൗതികമായ" മനുഷ്യനും തമ്മത്തമ്മിലുള്ള പരസ്പരം ഉപകാരമെടുക്കല്‍ സംഭവിക്കുന്നത് എങ്ങനെ?
2. എന്താണ്‌ ഇതിന്റെ മാനദണ്ഢം അഥവാ കാര്യകാരണ ബന്ധം?
3. ഈ ആയത്ത് ശിര്‍ക്കായ ഇസ്തിആനത്തിനും ശിര്‍ക്കിലേക്ക് വഴിവെക്കുന്ന ഇസ്തിആനത്തിനും തെളിവായിക്കൊണ്ട് സൗദി അറേബ്യയിലെ ഏറ്റവും വലിയ പണ്ഡിതന്മാരില്‍ ഒരാളായ ബഹു: ആലുശൈഖ് തന്റെ തംഹീദ് എന്ന ഗ്രന്ഥത്തില്‍ എടുത്ത് കൊടുത്തത് അതേ കാര്യത്തിന്‌ തെളിവാണെന്ന് ഇവര്‍ അംഗീകരിക്കുമോ?
ചോദ്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ലെങ്കിലും ഈ വിഷയത്തിന്റെ മര്‍മ്മം ഇതാണെന്നിരിക്കെ ചുരുങ്ങിയത് ഇതിനെങ്കിലും ഉത്തരം കണ്ടെത്താന്‍ സത്യാന്വേഷികളായ എല്ലാ മുജാഹിദുകളെയും സ്നേഹബുദ്ധ്യാ ഉണര്‍ത്തുന്നു.
സത്യം സത്യമായി മനസ്സിലാക്കി അതിനെ പിന്‍പറ്റാനും അസത്യം അസത്യമായി മനസ്സിലാക്കി അതിനെ പരിത്യജിക്കുവാനും അല്ലാഹു സുബ്‌ഹാനഹു വ ത‌ആല അനുഗ്രഹിക്കുമാറാകട്ടെ! ഒരു നിമിഷം പോലും നരകാഗ്നി സ്പര്‍ശിക്കാതിരിക്കാന്‍ ഉതകുന്ന വിശ്വാസവും സത്കര്‍മ്മങ്ങളുമായി അവനെ നാളെ മ‌അ"ശറയില്‍ കണ്ട്മുട്ടാന്‍ നമുക്കേവര്‍ക്കും സാധിക്കുമാറകട്ടെ! ആമീന്‍... ആമീന്‍... ആമീന്‍

മുജഹിധ് -മടവൂരി സംവാദ വ്യവസ്ഥ -നിഷ്പക്ഷതയോടെ കാണുക

മുജഹിധ് -മടവൂരി സംവാദ വ്യവസ്ഥ


1)cd 01 http://youtu.be/vTvxX0H-yGM



2)cd 02 http://youtu.be/WAwJmE5lakE



3)cd 03 http://youtu.be/Cwa6bH3pmd4

അഖലാനിസത്തിന്‍റെ നട്ടെല്ലൊടിഞ്ഞ പത്തപ്പിരിയം സംവാദം.....

















അഖലാനിസത്തിന്‍റെ നട്ടെല്ലൊടിഞ്ഞ പത്തപ്പിരിയം സംവാദം.....

ഫൈസല്‍ മുസ്ലിയാരുടെ മുമ്പില്‍ ആരോപണങ്ങള്‍ തെളിയിക്കാനാവാതെ ബ ബ ബ അടിച്ച സലഫിയുടെ ഒരു ദുരന്തം...


PATHAPIRIYAM SAMVADAM PART  1




Saturday, November 23, 2013

പള്ളിക്ക് പിരിവു പള്ള പിരിവു ആയപ്പോൾ



അവസാനം അബ്ദുൽ ഖാധേർ കുടയ്തൂരും തുറന്നു പറഞ്ഞു ..

അവസാനം അബ്ദുൽ ഖാധേർ കുടയ്തൂരും തുറന്നു പറഞ്ഞു ..അതും കൊല്ലത്തെ മിംബരിൽ വെച്ച് ...ബുദ്ധിയുള്ളവന് ചിന്തിക്കാൻ ഇതൊക്കെ ധാരാളം ആണ് ...
CLICK HERE TO VIEW

മുവഹ് ഹിദുകളെ ഇനിയും വഞ്ചിച്ചാല്‍ അതിനൊക്കെ നിങ്ങള്‍ അല്ലാഹുവിന്‍റെ മുന്നില്‍ സമധാനം പറയേണ്ടി വരില്ലേ

"പലിശ ഹലാല്‍ " ???? പി.കെ .എം ബഷീര്‍ എരമംഗലം
ബഹുമാനപ്പെട്ട ടി പി അബ്ദുള്ള ക്കോയ മദനി
മറ്റ് സി ഡി ടവര്‍ മുതലാളിമാര്‍ അറിയുന്നതിന് ... ..
വര്‍ഷങ്ങള്‍ക്ക് മുന്പ് ലക്ഷങ്ങള്‍ കൊടുത്ത് കെ എന്‍ എം ആസ്ഥാനമായ C D TOWER ല്‍ ഷെയര്‍ എടുത്ത പലര്‍ക്കും ഷെയര്‍ ഹോള്‍ഡര്‍ എന്ന പദവി നല്‍കിയില്ല . അവരുടെ കയ്യില്‍ നിന്നും വാങ്ങിയ ലക്ഷക്കണക്കിന്‌ രൂപ കടപ്പത്രം ആണെന്നാണ്‌ ഇപ്പോള്‍ നേതാക്കള്‍ പറയുന്നത് . കുറെക്കാലമായി എല്ലാ വര്‍ഷവും ഇവര്‍ക്ക് ഒരു ചെറിയ സംഖ്യ ലാഭ വിഹിതം എന്ന പേരില്‍ നല്‍കുന്നുമുണ്ട് ... വര്‍ഷങ്ങള്‍ക്ക് മുന്പ് ടി പി അബ്ദുല്ലക്കോയ മദനിയും സംഘവും ഗള്‍ഫിലെ ഇസ്ലാഹി സെന്‍റര്‍ കളില്‍ കേറി ഇറങ്ങി പിരിവ് നടത്തിയത് ഷെയര്‍ എന്ന പേരും പറഞ്ഞിട്ടായിരുന്നു ... ഇപ്പോള്‍ അത് ഷെയര്‍ അല്ലാതായി . കടപ്പത്രം ആയി മാറി .
അപ്പോള്‍ ബഹുമാന്യനായ ടി പി അബ്ദുല്ലക്കോയ മദനി അവര്‍കളോടും ഈ ആവശ്യത്തിന് പിരിക്കാന്‍ വേണ്ടി അന്ന് ഇസ്ലാഹി സെന്‍റര്‍ കളില്‍ പ്രസംഗിച്ചവരോടും ചോദിക്കട്ടെ .....
കടപ്പത്രത്തിന് ലാഭ വിഹിതം കൊടുക്കുന്നതിന് ഇസ്ലാമിലെ വിധി എന്താണ് ....?? ഇതിനല്ലേ പലിശ എന്ന് പറയുന്നത് ..?
(ഞാന്‍ മനസ്സിലാക്കിയത് പലിശ എന്നാണ് )

" അങ്ങിനെ ആണ് കാര്യങ്ങള്‍ എങ്കില്‍ ..:"
ഷെയര്‍ കൊടുക്കാം എന്ന് പറഞ്ഞു പിന്നീട് വാക്ക് മാറ്റി കടപ്പത്രം എന്നാക്കി മാറ്റിയത് ഒരു വന്‍ചതി അല്ലെ ... കരാര്‍ ലംഘനം !!!!
ജീവിതത്തില്‍ ഇന്നേവരെ പലിശ തിന്നാത്ത മുജാഹിദ്കളെക്കൊണ്ട് ഇങ്ങനെ പലിശ തീറ്റിപ്പിച്ചത് ഒരു മത സംഘടനയുടെ നേതാക്കള്‍ക്ക് യോജിച്ചതാണോ ..??
പലിശക്കാരന്‍ മുസ്തഫല്‍ ഫൈസിയുടെ പലിശ ഹലാലാക്കിയ പുസ്തകത്തിന് മറുപടിയായി " പലിശ" എന്ന പേരില്‍ പുസ്തകം ഇറക്കി ഖണ്ഡനം എഴുതിയ ബഹുമാന്യരായ ഉസ്താദ് മാര്‍ അടക്കമുള്ളവര്‍ ഈ വിഷയത്തിലെ ഹാറാമായ വശം വല്ലതും ഉണ്ടെങ്കില്‍ നേതാക്കളെ ബോധ്യപ്പെടുത്തി ഈ പലിശ ക്കച്ചോടം അവസാനിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു..
ഇനി ഞാന്‍ എഴുതിയത് തെറ്റാണെങ്കില്‍ തിരുത്തമെന്നും മാപ്പ് ചോദിക്കാമെന്നും കൂടി അറിയിക്കുന്നു .......
ഇസ്ലാഹി സെന്‍റര്‍ കാരുടെ കൂടെ ഹജ്ജിന് പോവുകയും അങ്ങിനെ ഇസ്ലാഹി ആദര്‍ശം എന്താണെന്ന് മനസ്സിലാക്കുകയും ചെയ്ത എന്റെ ഒരു കാരണവര്‍ കൂടി ആ കൂട്ടത്തില്‍ ഈ ചതിയില്‍ (സി ഡി ടവര്‍ പലിശ യില്‍ ) പെട്ട് പോയിട്ടുണ്ട് . ഇസ്ലാഹി സെന്റെര്‍ കാരുടെ കൂടെ ഹജ്ജിനു പോയി ഈ ആദര്‍ശം മനസ്സിലായ അന്ന് മുതല്‍ കോടികള്‍ ആസ്തിയുള്ള സിനിമ തിയേറ്റര്‍ അടക്കം ഹറാമിന്റെ വരുമാന മാര്‍ഗ്ഗങ്ങള്‍ എല്ലാം ഒഴിവാക്കി തിയേറ്റര്‍ അടച്ചു പൂട്ടി പൂര്‍ണമായും ഒരു സലഫി ആയി ജീവിക്കാന്‍ പരിശ്രമിക്കുന്ന ആ ഇക്കയെപ്പോലുള്ള നിഷ്കളങ്കരായ മുവഹ് ഹിദുകളെ ഇനിയും വഞ്ചിച്ചാല്‍ അതിനൊക്കെ നിങ്ങള്‍ അല്ലാഹുവിന്‍റെ മുന്നില്‍ സമധാനം പറയേണ്ടി വരില്ലേ എന്ന് കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ട് ..................
പി.കെ .എം ബഷീര്‍ എരമംഗലം

തിരുവനന്തപുരം സലഫി സെന്റര്‍ യാഥാര്‍ത്ഥ്യമെന്ത്‌

പത്തപ്പിരിയം സംവാദം മുജാഹിദുകൾ നവ മടവൂരികളെ പിടിച്ചു കുലുക്കി കൊടുത്തു കൊണ്ട് മുന്നോട്ടു






Friday, November 22, 2013

ഹിദായ നജ്മുവും മുറിയാൻ ക്ലിപ്പുകളും .അസ്തിത്വ പ്രതിസന്ധിയുടെ കോക്കസ് നൊമ്പരങ്ങൾ

ഹിദായ ഉള്ട്ട മീഡിയക്കാരന്റെ പോസ്റ്റുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ...???
PKM Basheer Madathikkaattil

ചില പ്രസംഗങ്ങളുടെ അരമിനിറ്റ് മുറിക്ക്ളിപ്പുമായി ഉള്‍ട്ടാ മീഡിയക്കാരന്‍ നജ്മുദീന്‍ എന്ന വാടക കൂലിപ്പണിക്കാരന്‍ എപ്പോള്‍ രംഗത്ത് വരുന്നതും ആകെ തകിടം മറിഞ്ഞ് പിടുത്തം വിടുമ്പോള്‍ ആണ് .... 

((((ഒരേ ആദര്‍ശം ഒരേ തന്ത്രം ഒരേ മനസ്സ് ........ഒരു മിനിറ്റ് തികച്ചില്ലാത്ത ക്ലിപ്പ് കൊണ്ട് ജീവിക്കുന്നവര്‍ .......ഒരു താരതമ്യം)))
പക്ഷെ അവന്റെ ഈ കുതന്ത്രങ്ങള്‍ എല്ലാം സോപ്പ് കുമിളകള്‍ പോലെ പെട്ടെന്ന് തന്നെ പൊട്ടിത്തകരുന്ന ചരിത്രമാണ്‌ ഉണ്ടായിട്ടുള്ളത്....

ഹേയ് മുറിക്ളിപ്പുകാരാ.....
ആ പ്രസംഗം മുഴുവന്‍ ബൈലക്സില്‍ ലൈവ് ആയി കേട്ടവര്‍ ആണ് ഞങ്ങള്‍ എന്നത് ഈ കൂലികള്‍ ആയ നീ മനസ്സിലാക്കുന്നില്ല... നിനക്ക് അത്രയേ ബുദ്ധി ഉള്ളൂ .. ഉള്ളത് കുരുട്ടു ബുദ്ധിയും ആണ് .... 

ഞങ്ങളുടെ പണ്ഡിതരുടെ മുഴുവന്‍ പ്രസംഗവും ആയിരങ്ങള്‍ കേള്‍ക്കുന്ന റൂമാണ് മലയാളം ഇസ്ലാമിക് ക്ലാസ് റൂം.. അപ്പോള്‍ പിന്നെ നീ ഉണ്ടാക്കുന്ന ഈ മുറിക്ക്ളിപ്പ് കള്‍ ഞങ്ങളുടെ മുന്നില്‍ വേവുമോ കോക്കസ് കൂലികളെ .... എന്താ നിങ്ങള്‍ വിചാരിച്ചത് ..?? 

സുള്‍ഫിക്കര്‍ ഡോക്ടറുടെ നിലവിളക്ക് , കരുവള്ളിയുടെ പ്രസ്താവന , കെ എന്‍ എം എക്സിക്യൂട്ടീവില്‍ ഉണ്ടായ ബോംബേറ് .. തിരുവനന്തപുരം സലഫി സെന്‍റര്‍ , മംഗലാപുരത്തെ അസ് ഗറലി മെഹദിയുടെ പ്രസ്താവന , മടവൂരികളുടെ സംവാദത്തിലെ ഒളിച്ചോട്ടം , പത്തപ്പിരിയത്തെ സംവാദത്തില്‍ നിന്നും ഊരാന്‍ ഉള്ള മങ്കട കാക്കയുടെ തട്ടിപ്പുകള്‍ .. ++++ ഈ നാണക്കേടില്‍ നിന്നും അപമാനത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി ഹിദായ ക്കാരന്‍ നജ് മുദ്ധീന്‍ ഉണ്ടാക്കുന്ന മുറിയന്‍ ക്ലിപ്പ് കളും പോസ്റ്റ്‌കളും .... അതൊക്കെ വെറും സോപ്പ് കുമിളകള്‍ മാത്രം ... നിങ്ങളുടെ കുതന്ത്ര പോസ്റ്റ്‌ കളെ ഞങ്ങള്‍ അവഗണിച്ചു കൊണ്ട് ചവറ്റുകൂനയില്‍ തള്ളുന്നു . ഞങ്ങളുടേത് ഒരു ആദര്‍ശ പ്രസ്ഥാനമാണ് .. ഞങ്ങള്‍ പരലോകത്തിന് വേണ്ടി പണിയെടുക്കുന്നവര്‍ ആണ് .. ഞങ്ങള്‍ക്ക് ശക്തമായ സലഫീ അഖീദ ഉള്ള ഒരു പണ്ഡിത സഭയും ആത്മാര്‍ഥതയുള്ള മനസ്സ് തുറന്നു കാര്യങ്ങള്‍ പറയുന്ന ഒരു നേതൃത്വവും ഉണ്ട് . പരലോകം കാംക്ഷിച്ച്കൊണ്ട് പ്രവര്‍ത്തിക്കുന്ന നമ്മള്‍ക്കിടയില്‍ അത്കൊണ്ട് തന്നെ പരിഹരിക്കാനാവാത്ത ഒരു വിഷയവും ഇല്ല ..... അബ്ദുറഹ്മാന്‍ സലഫി യുടെ കണ്ണുരുട്ടലുകള്‍ക്ക് മുന്നില്‍ എല്ലാം അടിയറ വെക്കുന്ന എം എം മദനിയുടെ കെ ജെ യു അല്ല നമ്മുടെ പണ്ഡിത സഭ. അവിടെ തീര്‍പ്പുകള്‍ കല്‍പ്പിക്കുന്നത് കിതാബ് കള്‍ ആണ് . പ്രമാണങ്ങള്‍ ആണ് . അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒരു വിഷയവും പരിഹരിക്കാത്തതായി ഉണ്ടാവില്ല . ഇന്ഷാ അല്ലാഹ് .. 

നിങ്ങളുടെ നേതാവ് മങ്കട അബ്ദുറഹ്മാനും കൂട്ടരും പറയുന്നത് ഇബ്ലീസിനെ പേടിക്കണ്ട എന്നാണല്ലോ . പക്ഷെ ഞങ്ങള്‍ പറയുന്നത് അവനെ ശത്രുവായി കാണണം . അവന്റെ കുതന്ത്രങ്ങളെ ശരിക്കും ആ നിലക്ക് നമ്മള്‍ കരുതിയിരിക്കണം . അവന്‍ ചതിയന്‍ ആണ് .. ഇബ്ലീസും അവന്റെ അനുയായികളായവരും യഥാര്‍ത്ഥ സത്യവിശ്വാസികളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ പല കുതന്ത്രങ്ങളും പയറ്റും .. ചതിക്കും .. അതില്‍ പെട്ടതാണ് ഹിദായ ഉള്ട്ടാ മീഡിയക്കാരന്റെ മുറിയന്‍ ക്ലിപ്പുകള്‍ ....

ഹേയ് .. ഹിദായ ഉള്ട്ടാ മീഡിയക്കാരാ... മനസ്സിലാക്കി വെച്ചോ . ...
ഇത് മുജാഹിദ് കള്‍ ആണ് ..പഠിക്കുന്നവരാണ് .. സലഫികള്‍ ആണ് 

നിന്നെപ്പോലെ മുടി സുന്നികളുടെ നിലവാരമുള്ള പഠിക്കാത്ത സംഘടനാ ഭക്തരായ അന്തം കമ്മി പറയന്‍ മുജഹിദല്ല ഞങ്ങള്‍ .. 

അതേക്കുറിച്ചൊക്കെ കൃത്യമായ ബോധമുള്ള പ്രമാണങ്ങളെ പിന്‍പറ്റുന്ന ആദര്‍ശ ബോധമുള്ള സലഫികളാണ് ഞങ്ങള്‍ എന്നത് ഹിദായ ഉള്ട്ടാ മീഡിയക്കാരാ നീ 

ഇനി ഹിദായ ഉള്ട്ടാ മീഡിയക്കാരന്റെ ആത്മാര്‍ഥതയും ദീനിനോട് ഉള്ള കൂറും ദഅവാ രംഗത്തെ അവന്‍റെ പ്രതിബദ്ധതയും എത്ര മാത്രം ഉണ്ട് എന്നതിലേക്ക് ഒരു ചെറിയ സംഭവം വിവരിക്കാം ...
====================================
മുന്പ് ചങ്ങരംകുളം സംസ്ഥാന സമ്മേളനത്തില്‍ വെച്ച് അന്നത്തെ യു എ ഇ ഇസ്ലാഹി സെന്റ്ര്‍ പ്രസിഡണ്ട് സമദ്‌ക്കനെയും സെക്രട്ടറി മാട്ടായിയെയും സെന്റര്‍ മറ്റ് നേതാക്കളെയും ഞങ്ങളെയും ഞങ്ങളുടെ സമ്മേളന സ്ഥലത്തെ സ്റ്റാളില്‍ വന്ന് ഇവര്‍ വിളിച്ച തെറികള്‍ !!! എന്റെ റബ്ബേ .. ഇവനൊക്കെ മുജാഹിദ്‌ തന്നെയാണോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു പോയ നിമിഷങ്ങളാണത് ....
ഹുസൈന്‍ സലഫിയുടെ നാദാപുരം ഖന്ധനം സി ഡി ചൂടപ്പം പോലെ ഞങ്ങളുടെ സ്റ്റാളില്‍ വിറ്റതാണ് കാരണം . യു എ ഇ ഇസ്ലാഹി സെന്റെര്‍ ഇറക്കിയ നൂറു കണക്കിന് ഹുസൈന്‍ സലഫിയുടെ സിഡികള്‍ അവരും കോപ്പി എടുത്ത്‌ നല്കുന്ന സ്ഥിതിക്ക് നമ്മള്‍ നാദാപുരം സിഡി വിറ്റാലും കുഴപ്പമില്ല . ..ഇതാണ് അന്ന് ഞങ്ങളുടെ പ്രസിടണ്ട് സമദാക്ക സിഡി വിറ്റിരുന്ന ഞങ്ങളോടൊക്കെ പറഞ്ഞത്‌ .. 

എന്തായാലും ഹിദായക്കാരന്റെ പൂരത്തെറി കുറെയധികം കേട്ടു ..അവസാനം മുപ്പതിനായിരം ++++രൂപ കൊടുത്തപ്പോള്‍ ഹിദായക്കാരന്‍ മൗനിയായി.... 
ഞങ്ങള്‍ തെറി കേട്ടത് ബാക്കി..... 

നമ്മളൊക്കെ ഇല്ലാത്ത ലീവ് ഉണ്ടാക്കി മക്കളെയും കുടുംബത്തെയും ദുബായില്‍ ഒറ്റക്കാക്കി ഇരുപത് ദിവസം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത് അല്ലാഹുവിന്റെ മാര്ഗ്ഗത്തില്‍ ഒരു ജിഹാദ് എന്ന നിലക്കാണ്. കച്ചോടത്തിനല്ല.

ഓരോ സിഡിയും നോട്ടീസും നമ്മള്‍ കൊടുക്കുന്നതും വില്ക്കുന്നതും പടച്ചവനെ , ഇത് കൊണ്ട് അയാള്ക്ക് സത്യം മനസ്സിലാവണേ എന്ന പ്രാര്ഥനയോടെ ആണ്. അതുകൊണ്ട്തന്നെ ഇസ്ലാഹി സെന്റര്കളില്‍ റെക്കോര്ഡ് ചെയ്ത സിഡികള്‍ ഞങ്ങള്‍ മറ്റു സെന്‍റെര്കളിലേക്ക് ഉടനെ എത്തിക്കാറാണ് പതിവ് . ആ സിഡികള്‍ ഒക്കെയും നാട്ടിലെ നിരവധി മീഡിയക്കാര്‍ കോപ്പിയെടുത്ത് വില്ക്കുന്നതില്‍ ഞങ്ങള്ക്ക് സന്തോഷമേയുള്ളൂ.....
ആ മനോഭാവം ഉള്ള എന്നെപ്പോലെ ഉള്ളവര്ക്ക് ഹിദായക്കാരന്റെ ഈ വികൃത രൂപം കണ്ടപ്പോള്‍ അത്യധികം സങ്കടം തോന്നി.. ഞങ്ങളുടെ നേതാക്കളെ ചീത്ത പറഞ്ഞതിനേക്കാള്‍ ഏറെ ദുഖം തോന്നിയത് ഒരു മുജാഹിദ് പ്രവര്ത്ത്കന്‍ ആണല്ലോ ഈ തരം തെറി പറയുന്നത് എന്നതില്‍ ആയിരുന്നു .. !! 

അതെ അതാണ്‌ ഹിദായക്കാരന്‍ മീഡിയയുടെ ദീനിനോടും ദഅവത്തിനോടും ഉള്ള കൂറ് .. പണം .. പണം പണം ........

(ഇതൊക്കെ ഹിദായക്കാരന്‍ നിഷേധിക്കുമോ ...?) 

ദഅവത്തിന്റെ മാര്ഗ്ഗ്ത്തില്‍ കൂടുതല്‍ മത്സരിക്കാന്‍ ആണ് ഞങ്ങളൊക്കെ പഠിച്ചത് . ഞങ്ങള്ക്ക് ആ മാര്ഗ്ഗ്ത്തില്‍ പണം ഉണ്ടാക്കുന്ന കച്ചോടം അറിയില്ലായിരുന്നു... 

ജീവന്‍ ടി വിയില്‍ അബ്ദുല്‍ ഗഫാര്‍മൌലവി അയാളുടെ മന്സിഠല്‍ വേറെ ആരും അച്ചടിച്ച് വില്ക്കഗരുത് എന്ന് പറഞ്ഞതിനെ കളിയാക്കി സിഡി ഇറക്കിയവരല്ലേ നമ്മള്‍ .... ഹിദായക്കാരനും അത് ക്ലിപ്പാക്കിയിട്ടുണ്ട്... 

സംഗതി ചിലപ്പോള്‍ ഹിദായക്കാരന്‍ റെക്കോര്ഡ് ചെയ്ത സി ഡി ആവും..എന്നാല്‍ യു എ ഇ ഇസ്ലാഹി സെന്റെര്‍ റെക്കോര്ഡ് ചെയ്തു ഇറക്കിയ നൂറു കണക്കിന് ഹുസൈന്‍ സലഫിയുടെ സിഡികള്‍ അവരും കോപ്പി എടുത്ത്‌ നല്കുന്ന സ്ഥിതിക്ക് ഇത്രക്ക് രൂക്ഷമായി തെറി പറയണമായിരുന്നോ ...? 

ഇനി എന്തായാലും അതൊക്കെ ഒന്ന് മാന്യമായി പറഞ്ഞാല്‍ പോരെ... എന്തായാലും മുപ്പതിനായിരത്തില്പ്പ രം രൂപ കൊടുത്തപ്പോള്‍ ഹിദായക്കാരന്‍ സുല്ഹായി എന്നാണ് മാട്ടായി അബ്ദുറഹ്മാന്‍ സാഹിബ് (നബീല്‍ രണ്ടത്താണിയുടെ ഉപ്പ )പിന്നീട് യു എ ഇ ഇസ്ലാഹി സെന്റെൊര്‍ന്റെ‍ എക്സിക്യൂട്ടീവില്‍ കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞത്......

ഈ സിഡി വില്പ്പിനയുടെ പിന്നിലും ഒരു ഗൂഡാലോചന ഉണ്ട് ..... അതൊക്കെ പിന്നീടാണ് നമ്മള്‍ മനസ്സിലാക്കിയത് ....എല്ലാം കൂടി ഇവിടെഎഴുതുന്നില്ല .... എല്ലാം അല്ലാഹുവിന്റെ കണക്ക് പുസ്തകത്തില്‍ ഉണ്ടല്ലോ എന്ന സമാധാനം..... അല്ലാഹു എല്ലാവരെയും നേരായ മാര്ഗ്ഗത്തിലാക്കട്ടെ .. ആമീന്‍

Thursday, November 21, 2013

പട്ടാമ്പി മുജാഹിധ് -കോക്കസ് സംവാദം യാഥാർത്യം എന്ത് ????

പട്ടാമ്പി മണ്ഡലത്തിലെ കോക്കസ് പ്രവർത്തകർ ഫളുലുൽ ഹഖ് ഉമാരിയോടു ചില സംശയങ്ങൾ ചോദിക്കാനുണ്ട് അതിനവസരം തരണമെന്ന് നമ്മോടു ആവശ്യപ്പെട്ടു നമ്മളും അതിനു സമ്മതിച്ചു .എന്നാൽ പട്ടാമ്പി മണ്ഡലത്തിൽ ഈ വിഷയം(ജിന്നുനോടുള്ള സഹായ ചോദ്യം) പഠിച്ചവർ ആരുമില്ല അതിനാൽ ഞങ്ങൾ ഒരാളെ പുറത്തു നിന്ന് കൊണ്ട് വരും (ഹദ് യതുല്ല സലഫിയെ പോലെ സംസ്ഥാന നേതാക്കൾ ഇവിടെ ഉണ്ട് എന്ന കാര്യം മറക്കരുത് )എന്ന ഒരാവശ്യം അവറ് മുന്നോട്ടു വെച്ചു, അങ്ങനെയെങ്കില് ഈ ചര്ച്ച നടക്കില്ല എന്ന് കാരണം ഫൈസൽ മൗലവിയും അബ്ദുറഹ്മാൻ സലഫിയും തമ്മിലുള്ള സംവാദം നടക്കാനുണ്ട് അത് കഴിഞ്ഞു ആരുമായും സംവാദമാകാം എന്ന് നമ്മൾ പറഞ്ഞു.. അതിനു ശേഷം ഫളുലുൽ ഹഖ് ഉമരി മുങ്ങി എന്ന് പ്രജരിപ്പിക്കുകയാണ് അവർ ചെയ്തത് അപ്പോൾ നമ്മുടെ പ്രവർത്തകർ അവരുമായി ബന്ധപ്പെട്ടു ഉമരി ഉണ്ടാകുകയില്ലെന്ന് മാത്രമാണ് നമ്മൾ പറഞ്ഞത് പട്ടാമ്പിയിലെ പ്രവർത്തകർ പരസ്പരം ചര്ച ചെയ്യുന്നതിന് ഒരു തടസ്സവുമില്ല അതിനു ഞങ്ങളെപ്പോഴും തയ്യാറാണ് എന്ന് അവരെ അറിയിച്ചു (ഈ ചര്ച്ചകല്കിടയിലെ ഓരോ കാര്യങ്ങളും ഇപ്പോൾ ഇവിടെ വിശദീകരിക്കുന്നില്ല ആവശ്യമെങ്കിൽ പിന്നീട് പറയാം) ചുരുക്കത്തിൽ സംവാദത്തിനു വ്യവസ്ഥ എഴുതി ജിന്നിനോടുള്ള എല്ലാ സഹായ ചൊദ്യവും ശിര്കാണെന്നു അവരും ജിന്നിനോടുള്ള സഹായ ചോദിക്ങ്ങളിൽ ശിര്ക്കാകുന്നതും ശിര്ക്കാകാത്തതും ഉണ്ട് എന്നാൽ എല്ലാം ഹറാമാകുന്നു എന്ന് നമ്മളും വാദങ്ങളെഴുതി നമ്മുടെ ഭാഗത്തുനിന്നു പട്ടാമ്പി മേഖലയിൽ നിന്നുള്ള പ്രവര് ത്തകര് മാത്രമേ പങ്കെടുക്കാവൂ അവരുടെ ഭാഗത്ത്‌ നിന്ന് പുറത്തു നിന്ന് ഒരാൾ പങ്കെടുക്കും കുറ്റിപ്പുറം സ്വദേശി അബ്ദുരശീദ്.
സംവാദ വ്യവസ്ഥ ചര്ച്ച ചെയ്യുന്നതിനിടയിൽ അവരുടെ ഭാഗത്ത് നിന്നൊരാൾ പറഞ്ഞു റഷീദിന്റെ കൂടെ വരുന്ന ആൾ സദസ്സിലിരിക്കും അയാൾ സംവാദം കഴിയുനത് വരെ പുറത്തു നില്ക്കുന്നത് ശരിയല്ലല്ലോ, നമ്മളതും സമതിച്ചു .
സംവാദ ദിവസം സ്റ്റേജിൽ കുറ്റിപ്പുറം റഷീദിന്റെ കൂടെ അബൂബക്കർ ക്ലാരി എന്ന പോക്കെർ മൂചിക്കലിനെയാണ് കാണാൻ കഴിഞ്ഞതു സംവാദ വ്യവസ്ഥ വായിച്ചു കേൾപ്പിച്ചു അദ്ദേഹതോട് സദസ്സിലേക്ക് മാറിയിരിക്കാൻ അവശ്യപ്പെട്ടു അദ്ദേഹം സദസ്സിലിരുന്നു സംവാദം കേട്ടു
പട്ടാമ്പിയിലെ ഒന്നാം സംവാദം അന്ന് നടന്നു പട്ടാമ്പിയിലെ കോകസ് പ്രവർത്തകർ പോലും തരിച്ചു പോയ വാദങ്ങളായിരുന്നു പട്ടാമ്പിയിലെ പ്രാസംഗികരെക്കാളും ഖതീബുമാരെക്കാളും വിവരമുള്ളവനെന്നു പറഞ്ഞു അവർ കൊണ്ട് വന്ന റഷീദ് കുറ്റിപ്പുറം അവതരിപ്പച്ചത് കെ. യം. മൗലവി മുതൽ എ. പി. അബ്ദുൽ കാദർ മൗലവി വരെയുള്ള മുഴുവൻ പണ്ഢിതന്മാരെയും അദ്ദേഹം തള്ളി അമാനി മൌലവിയുടെ തഫ്സീർ പോലും അംഗീകരിക്കുകയില്ലെന്നു സംവാദത്തിൽ അദ്ദേഹം വിളിച്ചു പറഞ്ഞു . കൊകസ് പ്രവര്തകര്ക്ക് വലിയ നിരാശയും അപമാനവും സമ്മാനിച്ച സംവാദമായിരുന്നു അതു.സലഫീ ആദര്ശത്തിന്റെ മഹത്തായ വിജയവും ആ സംവാദത്തിലുണ്ടായി.
അന്ന് സദസ്സിലുണ്ടായിരുന്ന ഈ അബൂബക്കർ ക്ലാരി സംവാദ ശേഷം ത്ങ്ങളുടെ ശക്ക്മായ പരാജയം മറച്ചുവെക്കാൻ നിങ്ങൾ പറഞ്ഞത് ശരിയല്ലെന്ന് ഞാൻ തെളിയിക്കാം എന്ന് പറഞ്ഞു അപ്പോൾ തന്നെ നമ്മുടെ പ്രവര്ത്തകരെ സമീപിച്ചു ഇപ്പോൾ സമയം 1 2 AM മണിയായി നിങ്ങൾക്ക് ചര്ച്ച വേണമെങ്കിൽ മറ്റൊരു ദിവസം വരൂ നമുക്ക് യാതൊരു തടസ്സവുമില്ല എപ്പോഴുമാകാം എന്ന് പറഞ്ഞു അന്ന് പിരിഞ്ഞു .
രണ്ടു ദിവസങ്ങള്ക്ക് ശേഷം റഷീദ് കുറ്റിപ്പുറത്തെയും കൂട്ടി ഹദീസ് നിഷേദത്തിന്റെ ആൾ രൂപമായ സലാം സുല്ലമിയുടെ കാർബണ്‍ കോപ്പി ആയ ഈ അബൂബക്കർ ക്ലാരി പട്ടാംബിയിൽ വന്നു,
ചര്ച്ച നടന്നു സംവാദം നേരത്തെ തയ്യാറാകിയ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ നടത്താൻ തീരുമാനമായി. പഴയ സംവാദത്തിലെ ര്ശീദ് കുറ്റിപ്പുറവും സ്റ്റേജിലുണ്ടാവും എന്ന് അവർ പറഞ്ഞു എന്നാൽ കെ. യെൻ. എമ്മിനെ അന്ഗീകരിക്കാത്ത അതിന്റെ പണ്ഡിതന്മാരുടെ പുസ്തകങ്ങൾ അമാനി മൌലവിയുടെ തഫ്സീർ പോലും അംഗീകരിക്കാത്ത അയാളെ സ്റ്റേജിലിരിക്കാൻ അനുവദിക്കില്ലെന്ന് നമ്മളും പറഞ്ഞു അവസാനം അയാള് സംവാദത്തിൽ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറഞ്ഞപ്പോൾ അദ്ദേഹതെയും സ്റ്റെജിലിരുതാാൻ അനുവദിച്ചു.
അങ്ങനെ പട്ടാമ്പിയിൽ രണ്ടാം സംവാദവും നടന്നു മുജാഹിദ് കേരളം ഇന്നേ വരെ കേടിട്ടില്ലാത്ത വിചിത്ര വാദങ്ങളാണ് പോക്കെർ മൂച്ചിക്കൽ എന്ന അബൂബക്കർ ക്ലാരി അവതരിപ്പിച്ചത് മഹാ വിഡ്ഢിത്തങ്ങളും പൊട്ടത്തരങ്ങളും ഒരു മടിയുമില്ലതെ അയാള് വിളിച്ചു പറഞ്ഞു അള്ളാഹു അല്ലാത്തവർ പ്രാര്ത്ഥന കേള്കുകയില്ലെന്നതിനു ഖുറാനിൽ ഒരായത് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ (35:14 ) അതിൽ തന്നെ അവർ പ്രാര്ത്ഥന കെൾക്കുമെന്നും ഉണ്ട് എന്ന് വരെ ഈ മഹാൻ തട്ടി വിട്ടു ഈ പോക്കര് സാഹിബിന്റെ പൊട്ടത്തരങ്ങൾ ഓരോന്നായി വരും ദിവസങ്ങളിൽ പുറത്തു വരും ഇന് ഷാ അല്ലാഹ്
ഏതൊരു സംവാദവും നടന്നു കഴിഞ്ഞാൽ സി ഡി ഇറങ്ങുന്നത് വരെ മുജാഹിടുകളുടെ ശത്രുക്കൾ ആഘോഷിക്കാറുണ്ട് ആ ആഘോഷത്തിനു അല്പായുസ് മാത്രമേ ഉണ്ടാകൂ ഈ സംവാദത്തിലും ആ ചരിത്രം ആവര്തിക്കപ്പെടും

പൂതപ്പാറ സംവാദ വ്യവസ്ഥയ നസ്സഫ് മുസ്ലിയാരുരെ ഒളിച്ചോട്ടം -മൂല കാരണങ്ങൾ-Muhammad Ali M Pookkad

Muhammad Ali M Pookkad 
ഹദീസ് നിഷേധികളായ ആളുകള്‍ എപ്പോഴും തുടക്കത്തില്‍ ചെയ്യാറുള്ളത്, ഞങ്ങള്‍ ഹദീസ് നിഷേധിക്കുന്നില്ല, എന്നാല്‍ ഖുര്‍ആനിനു എതിരായ ഹദീസുകളെ മാറ്റി വെച്ചു ഖുര്‍ആന്‍ സ്വീകരിക്കണം എന്നാണു ഞങ്ങള്‍ പറയുന്നത്. എന്നത്.
സത്യത്തില്‍ സ്വഹീഹായ ഹദീസുകള്‍ ഒരിക്കലും ഖുര്‍ആനിനു എതിരാവില്ല. അങ്ങിനെ ഖുര്‍ആനിനു എതിരായ ഹദീസുകളെ മുന്‍കാലത്ത് ഹദീസ് നിദാന ശാസ്ത്രത്തിലെ അഗ്രഗണ്യരായ പണ്ഡിതന്‍മാര്‍ വേര്‍തിരിക്കുകയും അതിന്‍റെ ന്യൂനതകള്‍ വെളിപ്പെടുത്തി ദുര്‍ബലമെന്നു വിധിക്കുകയും ചെയ്തിട്ടുണ്ട്.
അങ്ങിനെ വേര്‍തിരിച്ചു സ്ഫുടം ചെയ്ത ഹദീസുകളാണ് സ്വഹീഹിന്‍റെ ഗണത്തില്‍ വരുന്നത്.

പക്ഷെ മുന്‍ കാലത്ത് മുഅതസില ചിന്താഗതിക്കാരായ ചിലരും ഇപ്പോള്‍ അകലാനികളായ നമ്മുടെ മടവൂര്‍ മുജാഹിദിലെ സുല്ലമി ഗ്രൂപ്പും തങ്ങളുടെ യുക്തിക്ക് നിരക്കാത്ത ഹദീസുകളെ മുഴുവന്‍ ചവറ്റ് കോട്ടയിലേക്ക് മൊത്തമായി തള്ളുന്നതിന്‍റെ ആവേശത്തിലാണ്. എന്നിട്ട് അതിനു തെളിവായി, സ്വഹീഹായ ഹദീസുകളെ കുറിച്ച് ചില ഒറ്റപ്പെട്ട മുന്‍കാലക്കാര്‍ നടത്തിയ നിരൂപണങ്ങള്‍ മുറിച്ചു മാറ്റി കൊണ്ട് വരുന്നു. അത്തരം വലിയ ഒരു തട്ടിപ്പാണ് ഇവരുടെ സൈദ്ധാന്തിക ആചാര്യനായ നസാഫ് മുസ്‌ല്യാര്‍ കഴിഞ്ഞ ദിവസം കണ്ണൂരിലെ സംവാദ വ്യെവസ്ഥ ക്ക് വേണ്ടി ഇരുന്ന യോഗത്തില്‍ കാണിച്ചത്. ഇബ്ന്‍ ഹജര്‍ (റ) യുടെ ഉദ്ധരണി കട്ട് മുറിച്ചു അല്‍പഭാഗം വായിച്ചത് കയ്യോടെ പിടികൂടിയത് അവരെ സംബന്ധിച്ചു വലിയൊരു അടിയായിരുന്നു.

അഹല് സുന്ന യുടെ പ്രമാണമാണ് ഖുര്‍ആനും സ്വഹീഹായ ഹദീസും എന്ന് പറയുമ്പോള്‍, ആരും തന്നെ ഹദീസില്‍ ഉള്ള എല്ലാം ഖുര്‍ആന്‍ പോലെ ആണ് എന്നല്ല അര്‍ത്ഥമാക്കാറുള്ള ത്. മറിച്ചു ഒരു വിഷയത്തില്‍ ഖുര്‍ആന്‍ തെളിവ് ആയ പോലെ തന്നെ ഹദീസ് തെളിവാണ്, അഥവാ, ഒരു കാര്യത്തിന് ഖുര്‍ആനില്‍ തെളിവ് ഇല്ലാതിരിക്കുകയും ഹദീസ് ആവിഷയത്തില്‍ കിട്ടുകയും ചെയ്‌താല്‍ അത് അല്ലാഹു വിന്‍റെ കല്‍പന ആണ് എന്ന് തിരിച്ചറിഞ്ഞു ആ ഹദീസ് തെളിവായി എടുക്കണം എന്നാണു അത് കൊണ്ട് അര്‍ഥം. അല്ലാതെ ഖുര്‍ആനിലെ ഒരു അക്ഷരം ഓതിയാല്‍ പുണ്യം ഉള്ള പോലെ ഹദീസ് ഓതിയാല്‍ പുണ്യം ഉണ്ട് എന്നോ, ഖുര്‍ആനിലെ ഓരോ ഹര്‍ഫുകളും അല്ലാഹുവിന്‍റെ കലാമാണ്, അത് പോലെ ഹദീസിലെ ഹര്‍ഫുകളടക്കം അല്ലാഹു വിന്‍റെ വചനങ്ങളാണ് എന്നോ അല്ല..ഒരാള്‍ക്ക്‌ പ്രവാചകന്‍ പഠിപ്പിച്ച, പ്രവര്‍ത്തിച്ച പോലെ ഒരു കര്‍മ്മം ചെയ്യാന്‍, വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഖുര്‍ആനിന്‍റെ പ്രായോഗിക രൂപം നമുക്ക് കാണിച്ച പ്രവാചകന്‍റെ വാക്ക്, പ്രവര്‍ത്തി, സമ്മതം എന്നിവ വേര്‍തിരിച്ചെടുക്കാന്‍, വിശ്വാസ യോഗ്യമായ മാര്‍ഗം ആണ് സ്വഹീഹായ ഹദീസുകള്‍. സ്വഹീഹായ ഹദീസുകള്‍ എന്നതിനര്‍ത്ഥം അല്ലാഹു വിന്‍റെ കല്‍പനയാല്‍ പ്രവാചകന്‍ പറഞ്ഞതോ പ്രവര്‍ത്തിച്ചതോ സമ്മതം നല്‍കിയതോ ആയ വിഷയം എന്നാണു. പ്രവാചകന്‍ ദീന്‍ കാര്യം തന്നിഷ്ട പ്രകാരം പറയില്ല എന്നത് ഖുര്‍ആനിന്‍റെ സാക്ഷ്യമാണ്. അത് കൊണ്ട് ഹദീസില്‍ ഒരു കാര്യം സ്വഹീഹായി വന്നാല്‍ അത് നിരുപാധികം സ്വീകരിക്കല്‍ സത്യ വിശ്വാസിക്ക് ബാധ്യത ആണ്.

എന്നാല്‍ സലാം സുല്ലമിയും കൂട്ടരും തങ്ങളുടെ ബുദ്ധിക്കു യോജിക്കാത്ത ഹദീസുകള്‍ തള്ളാന്‍ വേണ്ടി കണ്ടു പിടിച്ച ഒരു കുതന്ത്രമാണ്, സ്വഹീയ ഹദീസുകളിലും ഖുര്‍ആനി നു എതിരായതുണ്ട് എന്ന വാദം. അതിനു തെളിവായി അബൂ ലഹബിന് വെള്ളം കിട്ടുന്ന ഹദീസ് സ്വഹീഹുല്‍ ബുഖാരിയില്‍ ഉണ്ട് അത് ഖുര്‍ആനിനു എതിരല്ലേ എന്ന് ചോദിച്ചു അസത്യത്തെ സത്യത്തിന്‍റെ കുപ്പായമണി യിച്ചു സാധാരണക്കാരെ തെറ്റി ദ്ധരിപ്പിക്കാറുണ്ട് . സത്യത്തില്‍ അബൂലഹബിന്‍റെ പ്രസ്തുത സംഭവം ബുഖാരിയിലെ സ്വഹീഹായ ഒരു ഹദീസ് കൊടുത്ത ശേഷം ഹദീസിലെ വിഷയവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളോടൊപ്പം റാവിയായ ഉര്‍വ (റ) നല്‍കുന്ന വിശദീകരണമാണ്. സുവൈലബ എന്ന സ്ത്രീ അബൂലഹബിന്‍റെ അടിമയായിരുന്നു, പ്രവാചകന് മുലയൂട്ടുന്നതിനു വേണ്ടി അവരെ അബൂലഹബ് മോചിപ്പിച്ചു, ആ സ്ത്രീ തന്നെയായിരുന്നു അബൂ സലമക്ക് മുല കൊടുത്തിരുന്നത്. ഇതൊക്കെ വിശദീകരിക്കുമ്പോള്‍ റാവിയായ ഉര്‍വ (റ) എടുത്തു കൊടുത്ത അക്കാലത്ത് അബൂ ലഹബിന്‍റെ കുടുംബക്കാര്‍ പറഞ്ഞ ഒരു സ്വപ്നകഥ ആണ് അബൂ ലഹബ് സ്വപ്നത്തില്‍ വന്നു അവരെ മോചിപ്പിച്ച കാരണത്താല്‍ വെള്ളം ലഭിക്കുന്നു എന്നത്. എന്നാല്‍ ഹദീസ് നിദാന ശാസ്ത്ര ത്തിന്‍റെ ബാല പാഠം അറിയുന്ന ഒരാളും ഹദീസിനോട് ചേര്‍ത്ത് വരുന്ന ഇത്തരം റാവിമാരുടെ കൌലുകള്‍ക്ക് ഹദീസിന്‍റെ സ്ഥാനം നല്‍കാറില്ല. അതില്‍ സ്വീകരിക്കാവുന്നതും അല്ലാത്തതും ഉണ്ടാകും. ഹദീസ് എന്ന് പറയുന്നത്, പ്രവാചകനിലേക്ക് ചേര്‍ത്ത് പറയുന്ന കാര്യങ്ങളെയാണ്. ബുഖാരി (റ) തന്‍റെ വിശ്വസ്തത കാരണം റാവി പറഞ്ഞത് അതെ പോലെ എടുത്തു കൊടുത്തു എന്ന് മാത്രം. അത് കൊടുത്ത ബുഖാരിയോ, നിവേദനം ചെയ്ത ഉര്‍വ (റ) യോ, പില്‍ക്കാലത്ത്‌ തഹ്കീക് ചെയ്ത ഒരാളും ഇത്തരം കൌലുകളെ ഹദീസിന്‍റെ ഗണത്തില്‍ പെടുത്തുകയോ ഹുജ്ജതായി പരിഗണിക്കുകയോ ചെയ്തിട്ടില്ല. അത് അറിഞ്ഞിട്ടും അതിനെ ഹദീസിന്‍റെ ഗണത്തില്‍ പെടുത്തി അവതരിപ്പിക്കുന്നത്‌, ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലി കൊല്ലാനുള്ള വി സി തന്ത്രമാണ്.അത് പോലെ തന്നെയാണ് കുരങ്ങുകള്‍ കല്ലെറിഞ്ഞു കൊന്ന സംഭവവും,രണ്ടു സഹാബികള്‍ ഇസ്ലാമിലേക്ക് വരും മുന്‍പ് ജാഹിലിയാത്തില്‍ കണ്ട സംഭവം വിശദീകരിക്കുന്നത് ഹദീസായി അവതരിപ്പിച്ചു അതും ഖുര്‍ആനിനു എതിരാണ് എന്ന് വരുത്തി തീര്‍ക്കുക..ഇതൊക്കെ അല്ലെ ശരിയായ ജൂതായിസം?...

അത് പോലെ പലപ്പോഴും മറുപടി കൊടുത്തിട്ടും കൃത്യമായ ഇടവേളകളില്‍ ഇവര്‍ പൊക്കി കൊണ്ട് വരുന്ന ഹദീസ് ആണ് അല്ലാഹു സൃഷ്ടിപ്പ് 7 ദിവസം കൊണ്ട് നടത്തി എന്ന ഹദീസ് ഖുര്‍ആനിലെ 6 ദിവസം എന്നതിന് എതിരാണ് എന്നത്. സത്യത്തില്‍ ഹദീസില്‍ ഭൂമിയും സര്‍വ്വവും സൃഷ്ടിച്ചത് 6 ദിവസം എന്ന് തന്നെയാണ്. ഏഴാമത്തെ ദിവസം മനുഷ്യനെ സൃഷ്ടിച്ചു എന്നാണു ഉള്ളത്. അത് ഖുര്‍ആനു എങ്ങിനെ എതിരാകും?. ഖുര്‍ആനില്‍ മനുഷ്യനെ സൃഷ്ടിച്ചത് ഭൂമിയിയുടെ സൃഷ്ടിപ്പിനോടൊപ്പം ആണ് എന്ന് പറയുന്നില്ല. മാത്രമല്ല, ഭൂമിയും അതിലെ പല ജീവികളും സൃഷ്ടിക്ക പ്പെട്ട ശേഷം ആണ് മനുഷ്യനെ സൃഷ്ടിച്ചത്. അത് മാത്രമാണ് ഹദീസില്‍ പറയുന്ന ഏഴാം ദിവസം നടത്തിയതായി പറയുന്ന സൃഷ്ടിപ്പ്. അത് കൊണ്ട് തന്നെ അത് ഖുര്‍ആനിനു എതിരല്ല.

അത് പോലെ ആ ശൃംഘലയിലെ അവസാനത്തെ ശ്രമമാണ് ഇന്നലെ നസ്സാഫ് നടത്തിയ മിഅറാജ് നുബുവത്തിനു മുന്‍പ് ആണ് എന്ന് മുസ്ലിമിലെ ഹദീസില്‍ ഉണ്ട് എന്നത്. ആ ഹദീസ് ലഫ്ളുകള്‍ തോറും പറഞ്ഞു അര്‍ഥം പറഞ്ഞ പ്പോള്‍ പാവത്തിന് കണ്ണ് തള്ളി പ്പോയി, അതിലുള്ളത് ഒരിക്കല്‍ ഹറമില്‍ വെച്ചു മലക്കുകള്‍ വന്നു പ്രവാചകനെ പറ്റി സംസാരിച്ചു തിരിച്ചു പോയി, മറ്റൊരു രാത്രിയില്‍ വീണ്ടും വന്നു, എന്നാണു, അത് നുബുവ്വതിനു ശേഷവും, ആ രാത്രിയിലാണ് ഇസ്രാ - മിഅറാജു നടക്കുകയും ചെയ്തത്.

പക്ഷെ അവിടെയും ജൂത ശൈലി സ്വീകരിച്ചു, ഇല്ലാത്ത അര്‍ഥം നല്‍കി സ്വഹീഹായ ഹദീസുകളെ കുറിച്ച് കള്ളം പ്രചരിപ്പിച്ചു, സാധാരണക്കാരില്‍ ഹദീസിനെ കുറിച്ച് തെറ്റായ സന്ദേശം നല്‍കാന്‍ പണി എടുക്കുന്ന തനിച്ച ചെകനൂരിസം ആണ് ഇന്നലെ കേട്ടത്.

ഞങ്ങളെ ഹദീസ് നിഷേധികള്‍ എന്ന് വിളിക്കുന്നു എന്ന് പരിതപിക്കുകയും അത് തെളിയിക്കാന്‍ തയ്യാറുണ്ടോ എന്ന് വെല്ലു വിളിക്കുകയും ചെയ്തിട്ട് വ്യെവസ്ഥ എഴുതാന്‍ ഇരുന്നപ്പോള്‍ ഞങ്ങളുടെ വാദമായി നിങ്ങള്‍ തന്നെ പറയുന്ന മടവൂരികള്‍ ഹദീസ് നിഷേധികളാണ് എന്ന വാദവും നിങ്ങളുടെ വാദമായ ഹദീസ് നിഷേധികളല്ല എന്ന വാദവും എഴുതാന്‍ തയ്യാറാവാതെ, മുന്‍കാല ക്കാരായ ചിലര്‍ ഹദീസ് നിഷേധിച്ചിട്ടുണ്ട് എന്ന ആരാന്‍റെ ഊരയില്‍ കെട്ടുന്ന വാദമാണ് എഴുതാന്‍ മേനെക്കെട്ടത്‌.!! ഞങ്ങള്‍ അന്നും ഇന്നും എന്നും പറയുന്നത് നിങ്ങള്‍ ഹദീസ് നിഷേധികലാണ് എന്നാണു, അതിനു സിഹിര്‍, കണ്ണേര്‍ , ഖബര്‍ ശിക്ഷ, സിറാത്, റുഖയ, തുടങ്ങി ഒട്ടേറെ ഹദീസുകള്‍ ഉദാഹരിച്ചു, അത് തെറ്റാണു എന്ന് പറയാനോ അല്ലെങ്കില്‍ ആ ഹദീസുകള്‍ ഇന്ന കാരണം കൊണ്ട് സ്വഹീഹല്ല എന്ന് പറയാനോ നിങ്ങള്‍ക്ക് കഴിഞ്ഞോ? അതായിരുന്നല്ലോ ചെയ്യേണ്ടിയിരുന്നത്?..അതിനു പകരം ചില ഒറ്റപ്പെട്ട ആളുകള്‍ നിരൂപണം നടത്തിയിട്ടുണ്ട് എന്ന ഒഴുക്കന്‍ മട്ടിലെ മറുപടി പറഞ്ഞു തടി തപ്പാനാണ് നസ്സാഫും ടീമും തുനിഞ്ഞത്. സത്യത്തില്‍ ഇവരെ പറഞ്ഞയച്ച സുല്ലമിക്കോ, മുരീദുകള്‍ക്കോ ഒരിക്കലും അവരുടെ വാദം തെളിയിക്കാനാവില്ല എന്ന് മന്‍സൂറലിയെ പോലെ ഉള്ള തന്ത്ര ശാലികള്‍ക്ക് നന്നായി അറിയാം. അത് കൊണ്ട് അണികളുടെ കണ്ണില്‍ പൊടിയിടാന്‍ ഉള്ള ചില ചെപ്പടി വിദ്യകള്‍ മാത്രമാണ് ഇതൊക്കെ.....
ഹദീസ് നിഷേധികളായ ആളുകള്‍ എപ്പോഴും തുടക്കത്തില്‍ ചെയ്യാറുള്ളത്, ഞങ്ങള്‍ ഹദീസ് നിഷേധിക്കുന്നില്ല, എന്നാല്‍ ഖുര്‍ആനിനു എതിരായ ഹദീസുകളെ മാറ്റി വെച്ചു ഖുര്‍ആന്‍ സ്വീകരിക്കണം എന്നാണു ഞങ്ങള്‍ പറയുന്നത്. എന്നത്.സത്യത്തില്‍ സ്വഹീഹായ ഹദീസുകള്‍ ഒരിക്കലും ഖുര്‍ആനിനു എതിരാവില്ല. അങ്ങിനെ ഖുര്‍ആനിനു എതിരായ ഹദീസുകളെ മുന്‍കാലത്ത് ഹദീസ് നിദാന ശാസ്ത്രത്തിലെ അഗ്രഗണ്യരായ പണ്ഡിതന്‍മാര്‍ വേര്‍തിരിക്കുകയും അതിന്‍റെ ന്യൂനതകള്‍ വെളിപ്പെടുത്തി ദുര്‍ബലമെന്നു വിധിക്കുകയും ചെയ്തിട്ടുണ്ട്.
അങ്ങിനെ വേര്‍തിരിച്ചു സ്ഫുടം ചെയ്ത ഹദീസുകളാണ് സ്വഹീഹിന്‍റെ ഗണത്തില്‍ വരുന്നത്.

പക്ഷെ മുന്‍ കാലത്ത് മുഅതസില ചിന്താഗതിക്കാരായ ചിലരും ഇപ്പോള്‍ അകലാനികളായ നമ്മുടെ മടവൂര്‍ മുജാഹിദിലെ സുല്ലമി ഗ്രൂപ്പും തങ്ങളുടെ യുക്തിക്ക് നിരക്കാത്ത ഹദീസുകളെ മുഴുവന്‍ ചവറ്റ് കോട്ടയിലേക്ക് മൊത്തമായി തള്ളുന്നതിന്‍റെ ആവേശത്തിലാണ്. എന്നിട്ട് അതിനു തെളിവായി, സ്വഹീഹായ ഹദീസുകളെ കുറിച്ച് ചില ഒറ്റപ്പെട്ട മുന്‍കാലക്കാര്‍ നടത്തിയ നിരൂപണങ്ങള്‍ മുറിച്ചു മാറ്റി കൊണ്ട് വരുന്നു. അത്തരം വലിയ ഒരു തട്ടിപ്പാണ് ഇവരുടെ സൈദ്ധാന്തിക ആചാര്യനായ നസാഫ് മുസ്‌ല്യാര്‍ കഴിഞ്ഞ ദിവസം കണ്ണൂരിലെ സംവാദ വ്യെവസ്ഥ ക്ക് വേണ്ടി ഇരുന്ന യോഗത്തില്‍ കാണിച്ചത്. ഇബ്ന്‍ ഹജര്‍ (റ) യുടെ ഉദ്ധരണി കട്ട് മുറിച്ചു അല്‍പഭാഗം വായിച്ചത് കയ്യോടെ പിടികൂടിയത് അവരെ സംബന്ധിച്ചു വലിയൊരു അടിയായിരുന്നു.

അഹല് സുന്ന യുടെ പ്രമാണമാണ് ഖുര്‍ആനും സ്വഹീഹായ ഹദീസും എന്ന് പറയുമ്പോള്‍, ആരും തന്നെ ഹദീസില്‍ ഉള്ള എല്ലാം ഖുര്‍ആന്‍ പോലെ ആണ് എന്നല്ല അര്‍ത്ഥമാക്കാറുള്ള ത്. മറിച്ചു ഒരു വിഷയത്തില്‍ ഖുര്‍ആന്‍ തെളിവ് ആയ പോലെ തന്നെ ഹദീസ് തെളിവാണ്, അഥവാ, ഒരു കാര്യത്തിന് ഖുര്‍ആനില്‍ തെളിവ് ഇല്ലാതിരിക്കുകയും ഹദീസ് ആവിഷയത്തില്‍ കിട്ടുകയും ചെയ്‌താല്‍ അത് അല്ലാഹു വിന്‍റെ കല്‍പന ആണ് എന്ന് തിരിച്ചറിഞ്ഞു ആ ഹദീസ് തെളിവായി എടുക്കണം എന്നാണു അത് കൊണ്ട് അര്‍ഥം. അല്ലാതെ ഖുര്‍ആനിലെ ഒരു അക്ഷരം ഓതിയാല്‍ പുണ്യം ഉള്ള പോലെ ഹദീസ് ഓതിയാല്‍ പുണ്യം ഉണ്ട് എന്നോ, ഖുര്‍ആനിലെ ഓരോ ഹര്‍ഫുകളും അല്ലാഹുവിന്‍റെ കലാമാണ്, അത് പോലെ ഹദീസിലെ ഹര്‍ഫുകളടക്കം അല്ലാഹു വിന്‍റെ വചനങ്ങളാണ് എന്നോ അല്ല.

ഒരാള്‍ക്ക്‌ പ്രവാചകന്‍ പഠിപ്പിച്ച, പ്രവര്‍ത്തിച്ച പോലെ ഒരു കര്‍മ്മം ചെയ്യാന്‍, വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഖുര്‍ആനിന്‍റെ പ്രായോഗിക രൂപം നമുക്ക് കാണിച്ച പ്രവാചകന്‍റെ വാക്ക്, പ്രവര്‍ത്തി, സമ്മതം എന്നിവ വേര്‍തിരിച്ചെടുക്കാന്‍, വിശ്വാസ യോഗ്യമായ മാര്‍ഗം ആണ് സ്വഹീഹായ ഹദീസുകള്‍. സ്വഹീഹായ ഹദീസുകള്‍ എന്നതിനര്‍ത്ഥം അല്ലാഹു വിന്‍റെ കല്‍പനയാല്‍ പ്രവാചകന്‍ പറഞ്ഞതോ പ്രവര്‍ത്തിച്ചതോ സമ്മതം നല്‍കിയതോ ആയ വിഷയം എന്നാണു. പ്രവാചകന്‍ ദീന്‍ കാര്യം തന്നിഷ്ട പ്രകാരം പറയില്ല എന്നത് ഖുര്‍ആനിന്‍റെ സാക്ഷ്യമാണ്. അത് കൊണ്ട് ഹദീസില്‍ ഒരു കാര്യം സ്വഹീഹായി വന്നാല്‍ അത് നിരുപാധികം സ്വീകരിക്കല്‍ സത്യ വിശ്വാസിക്ക് ബാധ്യത ആണ്.എന്നാല്‍ സലാം സുല്ലമിയും കൂട്ടരും തങ്ങളുടെ ബുദ്ധിക്കു യോജിക്കാത്ത ഹദീസുകള്‍ തള്ളാന്‍ വേണ്ടി കണ്ടു പിടിച്ച ഒരു കുതന്ത്രമാണ്, സ്വഹീയ ഹദീസുകളിലും ഖുര്‍ആനി നു എതിരായതുണ്ട് എന്ന വാദം. അതിനു തെളിവായി അബൂ ലഹബിന് വെള്ളം കിട്ടുന്ന ഹദീസ് സ്വഹീഹുല്‍ ബുഖാരിയില്‍ ഉണ്ട് അത് ഖുര്‍ആനിനു എതിരല്ലേ എന്ന് ചോദിച്ചു അസത്യത്തെ സത്യത്തിന്‍റെ കുപ്പായമണി യിച്ചു സാധാരണക്കാരെ തെറ്റി ദ്ധരിപ്പിക്കാറുണ്ട് . സത്യത്തില്‍ അബൂലഹബിന്‍റെ പ്രസ്തുത സംഭവം ബുഖാരിയിലെ സ്വഹീഹായ ഒരു ഹദീസ് കൊടുത്ത ശേഷം ഹദീസിലെ വിഷയവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളോടൊപ്പം റാവിയായ ഉര്‍വ (റ) നല്‍കുന്ന വിശദീകരണമാണ്. സുവൈലബ എന്ന സ്ത്രീ അബൂലഹബിന്‍റെ അടിമയായിരുന്നു, പ്രവാചകന് മുലയൂട്ടുന്നതിനു വേണ്ടി അവരെ അബൂലഹബ് മോചിപ്പിച്ചു, ആ സ്ത്രീ തന്നെയായിരുന്നു അബൂ സലമക്ക് മുല കൊടുത്തിരുന്നത്. ഇതൊക്കെ വിശദീകരിക്കുമ്പോള്‍ റാവിയായ ഉര്‍വ (റ) എടുത്തു കൊടുത്ത അക്കാലത്ത് അബൂ ലഹബിന്‍റെ കുടുംബക്കാര്‍ പറഞ്ഞ ഒരു സ്വപ്നകഥ ആണ് അബൂ ലഹബ് സ്വപ്നത്തില്‍ വന്നു അവരെ മോചിപ്പിച്ച കാരണത്താല്‍ വെള്ളം ലഭിക്കുന്നു എന്നത്. എന്നാല്‍ ഹദീസ് നിദാന ശാസ്ത്ര ത്തിന്‍റെ ബാല പാഠം അറിയുന്ന ഒരാളും ഹദീസിനോട് ചേര്‍ത്ത് വരുന്ന ഇത്തരം റാവിമാരുടെ കൌലുകള്‍ക്ക് ഹദീസിന്‍റെ സ്ഥാനം നല്‍കാറില്ല. അതില്‍ സ്വീകരിക്കാവുന്നതും അല്ലാത്തതും ഉണ്ടാകും. ഹദീസ് എന്ന് പറയുന്നത്, പ്രവാചകനിലേക്ക് ചേര്‍ത്ത് പറയുന്ന കാര്യങ്ങളെയാണ്. ബുഖാരി (റ) തന്‍റെ വിശ്വസ്തത കാരണം റാവി പറഞ്ഞത് അതെ പോലെ എടുത്തു കൊടുത്തു എന്ന് മാത്രം. അത് കൊടുത്ത ബുഖാരിയോ, നിവേദനം ചെയ്ത ഉര്‍വ (റ) യോ, പില്‍ക്കാലത്ത്‌ തഹ്കീക് ചെയ്ത ഒരാളും ഇത്തരം കൌലുകളെ ഹദീസിന്‍റെ ഗണത്തില്‍ പെടുത്തുകയോ ഹുജ്ജതായി പരിഗണിക്കുകയോ ചെയ്തിട്ടില്ല. അത് അറിഞ്ഞിട്ടും അതിനെ ഹദീസിന്‍റെ ഗണത്തില്‍ പെടുത്തി അവതരിപ്പിക്കുന്നത്‌, ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലി കൊല്ലാനുള്ള വി സി തന്ത്രമാണ്.

അത് പോലെ തന്നെയാണ് കുരങ്ങുകള്‍ കല്ലെറിഞ്ഞു കൊന്ന സംഭവവും,രണ്ടു സഹാബികള്‍ ഇസ്ലാമിലേക്ക് വരും മുന്‍പ് ജാഹിലിയാത്തില്‍ കണ്ട സംഭവം വിശദീകരിക്കുന്നത് ഹദീസായി അവതരിപ്പിച്ചു അതും ഖുര്‍ആനിനു എതിരാണ് എന്ന് വരുത്തി തീര്‍ക്കുക..ഇതൊക്കെ അല്ലെ ശരിയായ ജൂതായിസം?...അത് പോലെ പലപ്പോഴും മറുപടി കൊടുത്തിട്ടും കൃത്യമായ ഇടവേളകളില്‍ ഇവര്‍ പൊക്കി കൊണ്ട് വരുന്ന ഹദീസ് ആണ് അല്ലാഹു സൃഷ്ടിപ്പ് 7 ദിവസം കൊണ്ട് നടത്തി എന്ന ഹദീസ് ഖുര്‍ആനിലെ 6 ദിവസം എന്നതിന് എതിരാണ് എന്നത്. സത്യത്തില്‍ ഹദീസില്‍ ഭൂമിയും സര്‍വ്വവും സൃഷ്ടിച്ചത് 6 ദിവസം എന്ന് തന്നെയാണ്. ഏഴാമത്തെ ദിവസം മനുഷ്യനെ സൃഷ്ടിച്ചു എന്നാണു ഉള്ളത്. അത് ഖുര്‍ആനു എങ്ങിനെ എതിരാകും?. ഖുര്‍ആനില്‍ മനുഷ്യനെ സൃഷ്ടിച്ചത് ഭൂമിയിയുടെ സൃഷ്ടിപ്പിനോടൊപ്പം ആണ് എന്ന് പറയുന്നില്ല. മാത്രമല്ല, ഭൂമിയും അതിലെ പല ജീവികളും സൃഷ്ടിക്ക പ്പെട്ട ശേഷം ആണ് മനുഷ്യനെ സൃഷ്ടിച്ചത്. അത് മാത്രമാണ് ഹദീസില്‍ പറയുന്ന ഏഴാം ദിവസം നടത്തിയതായി പറയുന്ന സൃഷ്ടിപ്പ്. അത് കൊണ്ട് തന്നെ അത് ഖുര്‍ആനിനു എതിരല്ല.

അത് പോലെ ആ ശൃംഘലയിലെ അവസാനത്തെ ശ്രമമാണ് ഇന്നലെ നസ്സാഫ് നടത്തിയ മിഅറാജ് നുബുവത്തിനു മുന്‍പ് ആണ് എന്ന് മുസ്ലിമിലെ ഹദീസില്‍ ഉണ്ട് എന്നത്. ആ ഹദീസ് ലഫ്ളുകള്‍ തോറും പറഞ്ഞു അര്‍ഥം പറഞ്ഞ പ്പോള്‍ പാവത്തിന് കണ്ണ് തള്ളി പ്പോയി, അതിലുള്ളത് ഒരിക്കല്‍ ഹറമില്‍ വെച്ചു മലക്കുകള്‍ വന്നു പ്രവാചകനെ പറ്റി സംസാരിച്ചു തിരിച്ചു പോയി, മറ്റൊരു രാത്രിയില്‍ വീണ്ടും വന്നു, എന്നാണു, അത് നുബുവ്വതിനു ശേഷവും, ആ രാത്രിയിലാണ് ഇസ്രാ - മിഅറാജു നടക്കുകയും ചെയ്തത്.

പക്ഷെ അവിടെയും ജൂത ശൈലി സ്വീകരിച്ചു, ഇല്ലാത്ത അര്‍ഥം നല്‍കി സ്വഹീഹായ ഹദീസുകളെ കുറിച്ച് കള്ളം പ്രചരിപ്പിച്ചു, സാധാരണക്കാരില്‍ ഹദീസിനെ കുറിച്ച് തെറ്റായ സന്ദേശം നല്‍കാന്‍ പണി എടുക്കുന്ന തനിച്ച ചെകനൂരിസം ആണ് ഇന്നലെ കേട്ടത്.

ഞങ്ങളെ ഹദീസ് നിഷേധികള്‍ എന്ന് വിളിക്കുന്നു എന്ന് പരിതപിക്കുകയും അത് തെളിയിക്കാന്‍ തയ്യാറുണ്ടോ എന്ന് വെല്ലു വിളിക്കുകയും ചെയ്തിട്ട് വ്യെവസ്ഥ എഴുതാന്‍ ഇരുന്നപ്പോള്‍ ഞങ്ങളുടെ വാദമായി നിങ്ങള്‍ തന്നെ പറയുന്ന മടവൂരികള്‍ ഹദീസ് നിഷേധികളാണ് എന്ന വാദവും നിങ്ങളുടെ വാദമായ ഹദീസ് നിഷേധികളല്ല എന്ന വാദവും എഴുതാന്‍ തയ്യാറാവാതെ, മുന്‍കാല ക്കാരായ ചിലര്‍ ഹദീസ് നിഷേധിച്ചിട്ടുണ്ട് എന്ന ആരാന്‍റെ ഊരയില്‍ കെട്ടുന്ന വാദമാണ് എഴുതാന്‍ മേനെക്കെട്ടത്‌.!! ഞങ്ങള്‍ അന്നും ഇന്നും എന്നും പറയുന്നത് നിങ്ങള്‍ ഹദീസ് നിഷേധികലാണ് എന്നാണു, അതിനു സിഹിര്‍, കണ്ണേര്‍ , ഖബര്‍ ശിക്ഷ, സിറാത്, റുഖയ, തുടങ്ങി ഒട്ടേറെ ഹദീസുകള്‍ ഉദാഹരിച്ചു, അത് തെറ്റാണു എന്ന് പറയാനോ അല്ലെങ്കില്‍ ആ ഹദീസുകള്‍ ഇന്ന കാരണം കൊണ്ട് സ്വഹീഹല്ല എന്ന് പറയാനോ നിങ്ങള്‍ക്ക് കഴിഞ്ഞോ? അതായിരുന്നല്ലോ ചെയ്യേണ്ടിയിരുന്നത്?..അതിനു പകരം ചില ഒറ്റപ്പെട്ട ആളുകള്‍ നിരൂപണം നടത്തിയിട്ടുണ്ട് എന്ന ഒഴുക്കന്‍ മട്ടിലെ മറുപടി പറഞ്ഞു തടി തപ്പാനാണ് നസ്സാഫും ടീമും തുനിഞ്ഞത്. സത്യത്തില്‍ ഇവരെ പറഞ്ഞയച്ച സുല്ലമിക്കോ, മുരീദുകള്‍ക്കോ ഒരിക്കലും അവരുടെ വാദം തെളിയിക്കാനാവില്ല എന്ന് മന്‍സൂറലിയെ പോലെ ഉള്ള തന്ത്ര ശാലികള്‍ക്ക് നന്നായി അറിയാം. അത് കൊണ്ട് അണികളുടെ കണ്ണില്‍ പൊടിയിടാന്‍ ഉള്ള ചില ചെപ്പടി വിദ്യകള്‍ മാത്രമാണ് ഇതൊക്കെ.....