Showing posts with label poothappara. Show all posts
Showing posts with label poothappara. Show all posts

Thursday, November 21, 2013

പൂതപ്പാറ സംവാദ വ്യവസ്ഥയ നസ്സഫ് മുസ്ലിയാരുരെ ഒളിച്ചോട്ടം -മൂല കാരണങ്ങൾ-Muhammad Ali M Pookkad

Muhammad Ali M Pookkad 
ഹദീസ് നിഷേധികളായ ആളുകള്‍ എപ്പോഴും തുടക്കത്തില്‍ ചെയ്യാറുള്ളത്, ഞങ്ങള്‍ ഹദീസ് നിഷേധിക്കുന്നില്ല, എന്നാല്‍ ഖുര്‍ആനിനു എതിരായ ഹദീസുകളെ മാറ്റി വെച്ചു ഖുര്‍ആന്‍ സ്വീകരിക്കണം എന്നാണു ഞങ്ങള്‍ പറയുന്നത്. എന്നത്.
സത്യത്തില്‍ സ്വഹീഹായ ഹദീസുകള്‍ ഒരിക്കലും ഖുര്‍ആനിനു എതിരാവില്ല. അങ്ങിനെ ഖുര്‍ആനിനു എതിരായ ഹദീസുകളെ മുന്‍കാലത്ത് ഹദീസ് നിദാന ശാസ്ത്രത്തിലെ അഗ്രഗണ്യരായ പണ്ഡിതന്‍മാര്‍ വേര്‍തിരിക്കുകയും അതിന്‍റെ ന്യൂനതകള്‍ വെളിപ്പെടുത്തി ദുര്‍ബലമെന്നു വിധിക്കുകയും ചെയ്തിട്ടുണ്ട്.
അങ്ങിനെ വേര്‍തിരിച്ചു സ്ഫുടം ചെയ്ത ഹദീസുകളാണ് സ്വഹീഹിന്‍റെ ഗണത്തില്‍ വരുന്നത്.

പക്ഷെ മുന്‍ കാലത്ത് മുഅതസില ചിന്താഗതിക്കാരായ ചിലരും ഇപ്പോള്‍ അകലാനികളായ നമ്മുടെ മടവൂര്‍ മുജാഹിദിലെ സുല്ലമി ഗ്രൂപ്പും തങ്ങളുടെ യുക്തിക്ക് നിരക്കാത്ത ഹദീസുകളെ മുഴുവന്‍ ചവറ്റ് കോട്ടയിലേക്ക് മൊത്തമായി തള്ളുന്നതിന്‍റെ ആവേശത്തിലാണ്. എന്നിട്ട് അതിനു തെളിവായി, സ്വഹീഹായ ഹദീസുകളെ കുറിച്ച് ചില ഒറ്റപ്പെട്ട മുന്‍കാലക്കാര്‍ നടത്തിയ നിരൂപണങ്ങള്‍ മുറിച്ചു മാറ്റി കൊണ്ട് വരുന്നു. അത്തരം വലിയ ഒരു തട്ടിപ്പാണ് ഇവരുടെ സൈദ്ധാന്തിക ആചാര്യനായ നസാഫ് മുസ്‌ല്യാര്‍ കഴിഞ്ഞ ദിവസം കണ്ണൂരിലെ സംവാദ വ്യെവസ്ഥ ക്ക് വേണ്ടി ഇരുന്ന യോഗത്തില്‍ കാണിച്ചത്. ഇബ്ന്‍ ഹജര്‍ (റ) യുടെ ഉദ്ധരണി കട്ട് മുറിച്ചു അല്‍പഭാഗം വായിച്ചത് കയ്യോടെ പിടികൂടിയത് അവരെ സംബന്ധിച്ചു വലിയൊരു അടിയായിരുന്നു.

അഹല് സുന്ന യുടെ പ്രമാണമാണ് ഖുര്‍ആനും സ്വഹീഹായ ഹദീസും എന്ന് പറയുമ്പോള്‍, ആരും തന്നെ ഹദീസില്‍ ഉള്ള എല്ലാം ഖുര്‍ആന്‍ പോലെ ആണ് എന്നല്ല അര്‍ത്ഥമാക്കാറുള്ള ത്. മറിച്ചു ഒരു വിഷയത്തില്‍ ഖുര്‍ആന്‍ തെളിവ് ആയ പോലെ തന്നെ ഹദീസ് തെളിവാണ്, അഥവാ, ഒരു കാര്യത്തിന് ഖുര്‍ആനില്‍ തെളിവ് ഇല്ലാതിരിക്കുകയും ഹദീസ് ആവിഷയത്തില്‍ കിട്ടുകയും ചെയ്‌താല്‍ അത് അല്ലാഹു വിന്‍റെ കല്‍പന ആണ് എന്ന് തിരിച്ചറിഞ്ഞു ആ ഹദീസ് തെളിവായി എടുക്കണം എന്നാണു അത് കൊണ്ട് അര്‍ഥം. അല്ലാതെ ഖുര്‍ആനിലെ ഒരു അക്ഷരം ഓതിയാല്‍ പുണ്യം ഉള്ള പോലെ ഹദീസ് ഓതിയാല്‍ പുണ്യം ഉണ്ട് എന്നോ, ഖുര്‍ആനിലെ ഓരോ ഹര്‍ഫുകളും അല്ലാഹുവിന്‍റെ കലാമാണ്, അത് പോലെ ഹദീസിലെ ഹര്‍ഫുകളടക്കം അല്ലാഹു വിന്‍റെ വചനങ്ങളാണ് എന്നോ അല്ല..ഒരാള്‍ക്ക്‌ പ്രവാചകന്‍ പഠിപ്പിച്ച, പ്രവര്‍ത്തിച്ച പോലെ ഒരു കര്‍മ്മം ചെയ്യാന്‍, വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഖുര്‍ആനിന്‍റെ പ്രായോഗിക രൂപം നമുക്ക് കാണിച്ച പ്രവാചകന്‍റെ വാക്ക്, പ്രവര്‍ത്തി, സമ്മതം എന്നിവ വേര്‍തിരിച്ചെടുക്കാന്‍, വിശ്വാസ യോഗ്യമായ മാര്‍ഗം ആണ് സ്വഹീഹായ ഹദീസുകള്‍. സ്വഹീഹായ ഹദീസുകള്‍ എന്നതിനര്‍ത്ഥം അല്ലാഹു വിന്‍റെ കല്‍പനയാല്‍ പ്രവാചകന്‍ പറഞ്ഞതോ പ്രവര്‍ത്തിച്ചതോ സമ്മതം നല്‍കിയതോ ആയ വിഷയം എന്നാണു. പ്രവാചകന്‍ ദീന്‍ കാര്യം തന്നിഷ്ട പ്രകാരം പറയില്ല എന്നത് ഖുര്‍ആനിന്‍റെ സാക്ഷ്യമാണ്. അത് കൊണ്ട് ഹദീസില്‍ ഒരു കാര്യം സ്വഹീഹായി വന്നാല്‍ അത് നിരുപാധികം സ്വീകരിക്കല്‍ സത്യ വിശ്വാസിക്ക് ബാധ്യത ആണ്.

എന്നാല്‍ സലാം സുല്ലമിയും കൂട്ടരും തങ്ങളുടെ ബുദ്ധിക്കു യോജിക്കാത്ത ഹദീസുകള്‍ തള്ളാന്‍ വേണ്ടി കണ്ടു പിടിച്ച ഒരു കുതന്ത്രമാണ്, സ്വഹീയ ഹദീസുകളിലും ഖുര്‍ആനി നു എതിരായതുണ്ട് എന്ന വാദം. അതിനു തെളിവായി അബൂ ലഹബിന് വെള്ളം കിട്ടുന്ന ഹദീസ് സ്വഹീഹുല്‍ ബുഖാരിയില്‍ ഉണ്ട് അത് ഖുര്‍ആനിനു എതിരല്ലേ എന്ന് ചോദിച്ചു അസത്യത്തെ സത്യത്തിന്‍റെ കുപ്പായമണി യിച്ചു സാധാരണക്കാരെ തെറ്റി ദ്ധരിപ്പിക്കാറുണ്ട് . സത്യത്തില്‍ അബൂലഹബിന്‍റെ പ്രസ്തുത സംഭവം ബുഖാരിയിലെ സ്വഹീഹായ ഒരു ഹദീസ് കൊടുത്ത ശേഷം ഹദീസിലെ വിഷയവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളോടൊപ്പം റാവിയായ ഉര്‍വ (റ) നല്‍കുന്ന വിശദീകരണമാണ്. സുവൈലബ എന്ന സ്ത്രീ അബൂലഹബിന്‍റെ അടിമയായിരുന്നു, പ്രവാചകന് മുലയൂട്ടുന്നതിനു വേണ്ടി അവരെ അബൂലഹബ് മോചിപ്പിച്ചു, ആ സ്ത്രീ തന്നെയായിരുന്നു അബൂ സലമക്ക് മുല കൊടുത്തിരുന്നത്. ഇതൊക്കെ വിശദീകരിക്കുമ്പോള്‍ റാവിയായ ഉര്‍വ (റ) എടുത്തു കൊടുത്ത അക്കാലത്ത് അബൂ ലഹബിന്‍റെ കുടുംബക്കാര്‍ പറഞ്ഞ ഒരു സ്വപ്നകഥ ആണ് അബൂ ലഹബ് സ്വപ്നത്തില്‍ വന്നു അവരെ മോചിപ്പിച്ച കാരണത്താല്‍ വെള്ളം ലഭിക്കുന്നു എന്നത്. എന്നാല്‍ ഹദീസ് നിദാന ശാസ്ത്ര ത്തിന്‍റെ ബാല പാഠം അറിയുന്ന ഒരാളും ഹദീസിനോട് ചേര്‍ത്ത് വരുന്ന ഇത്തരം റാവിമാരുടെ കൌലുകള്‍ക്ക് ഹദീസിന്‍റെ സ്ഥാനം നല്‍കാറില്ല. അതില്‍ സ്വീകരിക്കാവുന്നതും അല്ലാത്തതും ഉണ്ടാകും. ഹദീസ് എന്ന് പറയുന്നത്, പ്രവാചകനിലേക്ക് ചേര്‍ത്ത് പറയുന്ന കാര്യങ്ങളെയാണ്. ബുഖാരി (റ) തന്‍റെ വിശ്വസ്തത കാരണം റാവി പറഞ്ഞത് അതെ പോലെ എടുത്തു കൊടുത്തു എന്ന് മാത്രം. അത് കൊടുത്ത ബുഖാരിയോ, നിവേദനം ചെയ്ത ഉര്‍വ (റ) യോ, പില്‍ക്കാലത്ത്‌ തഹ്കീക് ചെയ്ത ഒരാളും ഇത്തരം കൌലുകളെ ഹദീസിന്‍റെ ഗണത്തില്‍ പെടുത്തുകയോ ഹുജ്ജതായി പരിഗണിക്കുകയോ ചെയ്തിട്ടില്ല. അത് അറിഞ്ഞിട്ടും അതിനെ ഹദീസിന്‍റെ ഗണത്തില്‍ പെടുത്തി അവതരിപ്പിക്കുന്നത്‌, ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലി കൊല്ലാനുള്ള വി സി തന്ത്രമാണ്.അത് പോലെ തന്നെയാണ് കുരങ്ങുകള്‍ കല്ലെറിഞ്ഞു കൊന്ന സംഭവവും,രണ്ടു സഹാബികള്‍ ഇസ്ലാമിലേക്ക് വരും മുന്‍പ് ജാഹിലിയാത്തില്‍ കണ്ട സംഭവം വിശദീകരിക്കുന്നത് ഹദീസായി അവതരിപ്പിച്ചു അതും ഖുര്‍ആനിനു എതിരാണ് എന്ന് വരുത്തി തീര്‍ക്കുക..ഇതൊക്കെ അല്ലെ ശരിയായ ജൂതായിസം?...

അത് പോലെ പലപ്പോഴും മറുപടി കൊടുത്തിട്ടും കൃത്യമായ ഇടവേളകളില്‍ ഇവര്‍ പൊക്കി കൊണ്ട് വരുന്ന ഹദീസ് ആണ് അല്ലാഹു സൃഷ്ടിപ്പ് 7 ദിവസം കൊണ്ട് നടത്തി എന്ന ഹദീസ് ഖുര്‍ആനിലെ 6 ദിവസം എന്നതിന് എതിരാണ് എന്നത്. സത്യത്തില്‍ ഹദീസില്‍ ഭൂമിയും സര്‍വ്വവും സൃഷ്ടിച്ചത് 6 ദിവസം എന്ന് തന്നെയാണ്. ഏഴാമത്തെ ദിവസം മനുഷ്യനെ സൃഷ്ടിച്ചു എന്നാണു ഉള്ളത്. അത് ഖുര്‍ആനു എങ്ങിനെ എതിരാകും?. ഖുര്‍ആനില്‍ മനുഷ്യനെ സൃഷ്ടിച്ചത് ഭൂമിയിയുടെ സൃഷ്ടിപ്പിനോടൊപ്പം ആണ് എന്ന് പറയുന്നില്ല. മാത്രമല്ല, ഭൂമിയും അതിലെ പല ജീവികളും സൃഷ്ടിക്ക പ്പെട്ട ശേഷം ആണ് മനുഷ്യനെ സൃഷ്ടിച്ചത്. അത് മാത്രമാണ് ഹദീസില്‍ പറയുന്ന ഏഴാം ദിവസം നടത്തിയതായി പറയുന്ന സൃഷ്ടിപ്പ്. അത് കൊണ്ട് തന്നെ അത് ഖുര്‍ആനിനു എതിരല്ല.

അത് പോലെ ആ ശൃംഘലയിലെ അവസാനത്തെ ശ്രമമാണ് ഇന്നലെ നസ്സാഫ് നടത്തിയ മിഅറാജ് നുബുവത്തിനു മുന്‍പ് ആണ് എന്ന് മുസ്ലിമിലെ ഹദീസില്‍ ഉണ്ട് എന്നത്. ആ ഹദീസ് ലഫ്ളുകള്‍ തോറും പറഞ്ഞു അര്‍ഥം പറഞ്ഞ പ്പോള്‍ പാവത്തിന് കണ്ണ് തള്ളി പ്പോയി, അതിലുള്ളത് ഒരിക്കല്‍ ഹറമില്‍ വെച്ചു മലക്കുകള്‍ വന്നു പ്രവാചകനെ പറ്റി സംസാരിച്ചു തിരിച്ചു പോയി, മറ്റൊരു രാത്രിയില്‍ വീണ്ടും വന്നു, എന്നാണു, അത് നുബുവ്വതിനു ശേഷവും, ആ രാത്രിയിലാണ് ഇസ്രാ - മിഅറാജു നടക്കുകയും ചെയ്തത്.

പക്ഷെ അവിടെയും ജൂത ശൈലി സ്വീകരിച്ചു, ഇല്ലാത്ത അര്‍ഥം നല്‍കി സ്വഹീഹായ ഹദീസുകളെ കുറിച്ച് കള്ളം പ്രചരിപ്പിച്ചു, സാധാരണക്കാരില്‍ ഹദീസിനെ കുറിച്ച് തെറ്റായ സന്ദേശം നല്‍കാന്‍ പണി എടുക്കുന്ന തനിച്ച ചെകനൂരിസം ആണ് ഇന്നലെ കേട്ടത്.

ഞങ്ങളെ ഹദീസ് നിഷേധികള്‍ എന്ന് വിളിക്കുന്നു എന്ന് പരിതപിക്കുകയും അത് തെളിയിക്കാന്‍ തയ്യാറുണ്ടോ എന്ന് വെല്ലു വിളിക്കുകയും ചെയ്തിട്ട് വ്യെവസ്ഥ എഴുതാന്‍ ഇരുന്നപ്പോള്‍ ഞങ്ങളുടെ വാദമായി നിങ്ങള്‍ തന്നെ പറയുന്ന മടവൂരികള്‍ ഹദീസ് നിഷേധികളാണ് എന്ന വാദവും നിങ്ങളുടെ വാദമായ ഹദീസ് നിഷേധികളല്ല എന്ന വാദവും എഴുതാന്‍ തയ്യാറാവാതെ, മുന്‍കാല ക്കാരായ ചിലര്‍ ഹദീസ് നിഷേധിച്ചിട്ടുണ്ട് എന്ന ആരാന്‍റെ ഊരയില്‍ കെട്ടുന്ന വാദമാണ് എഴുതാന്‍ മേനെക്കെട്ടത്‌.!! ഞങ്ങള്‍ അന്നും ഇന്നും എന്നും പറയുന്നത് നിങ്ങള്‍ ഹദീസ് നിഷേധികലാണ് എന്നാണു, അതിനു സിഹിര്‍, കണ്ണേര്‍ , ഖബര്‍ ശിക്ഷ, സിറാത്, റുഖയ, തുടങ്ങി ഒട്ടേറെ ഹദീസുകള്‍ ഉദാഹരിച്ചു, അത് തെറ്റാണു എന്ന് പറയാനോ അല്ലെങ്കില്‍ ആ ഹദീസുകള്‍ ഇന്ന കാരണം കൊണ്ട് സ്വഹീഹല്ല എന്ന് പറയാനോ നിങ്ങള്‍ക്ക് കഴിഞ്ഞോ? അതായിരുന്നല്ലോ ചെയ്യേണ്ടിയിരുന്നത്?..അതിനു പകരം ചില ഒറ്റപ്പെട്ട ആളുകള്‍ നിരൂപണം നടത്തിയിട്ടുണ്ട് എന്ന ഒഴുക്കന്‍ മട്ടിലെ മറുപടി പറഞ്ഞു തടി തപ്പാനാണ് നസ്സാഫും ടീമും തുനിഞ്ഞത്. സത്യത്തില്‍ ഇവരെ പറഞ്ഞയച്ച സുല്ലമിക്കോ, മുരീദുകള്‍ക്കോ ഒരിക്കലും അവരുടെ വാദം തെളിയിക്കാനാവില്ല എന്ന് മന്‍സൂറലിയെ പോലെ ഉള്ള തന്ത്ര ശാലികള്‍ക്ക് നന്നായി അറിയാം. അത് കൊണ്ട് അണികളുടെ കണ്ണില്‍ പൊടിയിടാന്‍ ഉള്ള ചില ചെപ്പടി വിദ്യകള്‍ മാത്രമാണ് ഇതൊക്കെ.....
ഹദീസ് നിഷേധികളായ ആളുകള്‍ എപ്പോഴും തുടക്കത്തില്‍ ചെയ്യാറുള്ളത്, ഞങ്ങള്‍ ഹദീസ് നിഷേധിക്കുന്നില്ല, എന്നാല്‍ ഖുര്‍ആനിനു എതിരായ ഹദീസുകളെ മാറ്റി വെച്ചു ഖുര്‍ആന്‍ സ്വീകരിക്കണം എന്നാണു ഞങ്ങള്‍ പറയുന്നത്. എന്നത്.സത്യത്തില്‍ സ്വഹീഹായ ഹദീസുകള്‍ ഒരിക്കലും ഖുര്‍ആനിനു എതിരാവില്ല. അങ്ങിനെ ഖുര്‍ആനിനു എതിരായ ഹദീസുകളെ മുന്‍കാലത്ത് ഹദീസ് നിദാന ശാസ്ത്രത്തിലെ അഗ്രഗണ്യരായ പണ്ഡിതന്‍മാര്‍ വേര്‍തിരിക്കുകയും അതിന്‍റെ ന്യൂനതകള്‍ വെളിപ്പെടുത്തി ദുര്‍ബലമെന്നു വിധിക്കുകയും ചെയ്തിട്ടുണ്ട്.
അങ്ങിനെ വേര്‍തിരിച്ചു സ്ഫുടം ചെയ്ത ഹദീസുകളാണ് സ്വഹീഹിന്‍റെ ഗണത്തില്‍ വരുന്നത്.

പക്ഷെ മുന്‍ കാലത്ത് മുഅതസില ചിന്താഗതിക്കാരായ ചിലരും ഇപ്പോള്‍ അകലാനികളായ നമ്മുടെ മടവൂര്‍ മുജാഹിദിലെ സുല്ലമി ഗ്രൂപ്പും തങ്ങളുടെ യുക്തിക്ക് നിരക്കാത്ത ഹദീസുകളെ മുഴുവന്‍ ചവറ്റ് കോട്ടയിലേക്ക് മൊത്തമായി തള്ളുന്നതിന്‍റെ ആവേശത്തിലാണ്. എന്നിട്ട് അതിനു തെളിവായി, സ്വഹീഹായ ഹദീസുകളെ കുറിച്ച് ചില ഒറ്റപ്പെട്ട മുന്‍കാലക്കാര്‍ നടത്തിയ നിരൂപണങ്ങള്‍ മുറിച്ചു മാറ്റി കൊണ്ട് വരുന്നു. അത്തരം വലിയ ഒരു തട്ടിപ്പാണ് ഇവരുടെ സൈദ്ധാന്തിക ആചാര്യനായ നസാഫ് മുസ്‌ല്യാര്‍ കഴിഞ്ഞ ദിവസം കണ്ണൂരിലെ സംവാദ വ്യെവസ്ഥ ക്ക് വേണ്ടി ഇരുന്ന യോഗത്തില്‍ കാണിച്ചത്. ഇബ്ന്‍ ഹജര്‍ (റ) യുടെ ഉദ്ധരണി കട്ട് മുറിച്ചു അല്‍പഭാഗം വായിച്ചത് കയ്യോടെ പിടികൂടിയത് അവരെ സംബന്ധിച്ചു വലിയൊരു അടിയായിരുന്നു.

അഹല് സുന്ന യുടെ പ്രമാണമാണ് ഖുര്‍ആനും സ്വഹീഹായ ഹദീസും എന്ന് പറയുമ്പോള്‍, ആരും തന്നെ ഹദീസില്‍ ഉള്ള എല്ലാം ഖുര്‍ആന്‍ പോലെ ആണ് എന്നല്ല അര്‍ത്ഥമാക്കാറുള്ള ത്. മറിച്ചു ഒരു വിഷയത്തില്‍ ഖുര്‍ആന്‍ തെളിവ് ആയ പോലെ തന്നെ ഹദീസ് തെളിവാണ്, അഥവാ, ഒരു കാര്യത്തിന് ഖുര്‍ആനില്‍ തെളിവ് ഇല്ലാതിരിക്കുകയും ഹദീസ് ആവിഷയത്തില്‍ കിട്ടുകയും ചെയ്‌താല്‍ അത് അല്ലാഹു വിന്‍റെ കല്‍പന ആണ് എന്ന് തിരിച്ചറിഞ്ഞു ആ ഹദീസ് തെളിവായി എടുക്കണം എന്നാണു അത് കൊണ്ട് അര്‍ഥം. അല്ലാതെ ഖുര്‍ആനിലെ ഒരു അക്ഷരം ഓതിയാല്‍ പുണ്യം ഉള്ള പോലെ ഹദീസ് ഓതിയാല്‍ പുണ്യം ഉണ്ട് എന്നോ, ഖുര്‍ആനിലെ ഓരോ ഹര്‍ഫുകളും അല്ലാഹുവിന്‍റെ കലാമാണ്, അത് പോലെ ഹദീസിലെ ഹര്‍ഫുകളടക്കം അല്ലാഹു വിന്‍റെ വചനങ്ങളാണ് എന്നോ അല്ല.

ഒരാള്‍ക്ക്‌ പ്രവാചകന്‍ പഠിപ്പിച്ച, പ്രവര്‍ത്തിച്ച പോലെ ഒരു കര്‍മ്മം ചെയ്യാന്‍, വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഖുര്‍ആനിന്‍റെ പ്രായോഗിക രൂപം നമുക്ക് കാണിച്ച പ്രവാചകന്‍റെ വാക്ക്, പ്രവര്‍ത്തി, സമ്മതം എന്നിവ വേര്‍തിരിച്ചെടുക്കാന്‍, വിശ്വാസ യോഗ്യമായ മാര്‍ഗം ആണ് സ്വഹീഹായ ഹദീസുകള്‍. സ്വഹീഹായ ഹദീസുകള്‍ എന്നതിനര്‍ത്ഥം അല്ലാഹു വിന്‍റെ കല്‍പനയാല്‍ പ്രവാചകന്‍ പറഞ്ഞതോ പ്രവര്‍ത്തിച്ചതോ സമ്മതം നല്‍കിയതോ ആയ വിഷയം എന്നാണു. പ്രവാചകന്‍ ദീന്‍ കാര്യം തന്നിഷ്ട പ്രകാരം പറയില്ല എന്നത് ഖുര്‍ആനിന്‍റെ സാക്ഷ്യമാണ്. അത് കൊണ്ട് ഹദീസില്‍ ഒരു കാര്യം സ്വഹീഹായി വന്നാല്‍ അത് നിരുപാധികം സ്വീകരിക്കല്‍ സത്യ വിശ്വാസിക്ക് ബാധ്യത ആണ്.എന്നാല്‍ സലാം സുല്ലമിയും കൂട്ടരും തങ്ങളുടെ ബുദ്ധിക്കു യോജിക്കാത്ത ഹദീസുകള്‍ തള്ളാന്‍ വേണ്ടി കണ്ടു പിടിച്ച ഒരു കുതന്ത്രമാണ്, സ്വഹീയ ഹദീസുകളിലും ഖുര്‍ആനി നു എതിരായതുണ്ട് എന്ന വാദം. അതിനു തെളിവായി അബൂ ലഹബിന് വെള്ളം കിട്ടുന്ന ഹദീസ് സ്വഹീഹുല്‍ ബുഖാരിയില്‍ ഉണ്ട് അത് ഖുര്‍ആനിനു എതിരല്ലേ എന്ന് ചോദിച്ചു അസത്യത്തെ സത്യത്തിന്‍റെ കുപ്പായമണി യിച്ചു സാധാരണക്കാരെ തെറ്റി ദ്ധരിപ്പിക്കാറുണ്ട് . സത്യത്തില്‍ അബൂലഹബിന്‍റെ പ്രസ്തുത സംഭവം ബുഖാരിയിലെ സ്വഹീഹായ ഒരു ഹദീസ് കൊടുത്ത ശേഷം ഹദീസിലെ വിഷയവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളോടൊപ്പം റാവിയായ ഉര്‍വ (റ) നല്‍കുന്ന വിശദീകരണമാണ്. സുവൈലബ എന്ന സ്ത്രീ അബൂലഹബിന്‍റെ അടിമയായിരുന്നു, പ്രവാചകന് മുലയൂട്ടുന്നതിനു വേണ്ടി അവരെ അബൂലഹബ് മോചിപ്പിച്ചു, ആ സ്ത്രീ തന്നെയായിരുന്നു അബൂ സലമക്ക് മുല കൊടുത്തിരുന്നത്. ഇതൊക്കെ വിശദീകരിക്കുമ്പോള്‍ റാവിയായ ഉര്‍വ (റ) എടുത്തു കൊടുത്ത അക്കാലത്ത് അബൂ ലഹബിന്‍റെ കുടുംബക്കാര്‍ പറഞ്ഞ ഒരു സ്വപ്നകഥ ആണ് അബൂ ലഹബ് സ്വപ്നത്തില്‍ വന്നു അവരെ മോചിപ്പിച്ച കാരണത്താല്‍ വെള്ളം ലഭിക്കുന്നു എന്നത്. എന്നാല്‍ ഹദീസ് നിദാന ശാസ്ത്ര ത്തിന്‍റെ ബാല പാഠം അറിയുന്ന ഒരാളും ഹദീസിനോട് ചേര്‍ത്ത് വരുന്ന ഇത്തരം റാവിമാരുടെ കൌലുകള്‍ക്ക് ഹദീസിന്‍റെ സ്ഥാനം നല്‍കാറില്ല. അതില്‍ സ്വീകരിക്കാവുന്നതും അല്ലാത്തതും ഉണ്ടാകും. ഹദീസ് എന്ന് പറയുന്നത്, പ്രവാചകനിലേക്ക് ചേര്‍ത്ത് പറയുന്ന കാര്യങ്ങളെയാണ്. ബുഖാരി (റ) തന്‍റെ വിശ്വസ്തത കാരണം റാവി പറഞ്ഞത് അതെ പോലെ എടുത്തു കൊടുത്തു എന്ന് മാത്രം. അത് കൊടുത്ത ബുഖാരിയോ, നിവേദനം ചെയ്ത ഉര്‍വ (റ) യോ, പില്‍ക്കാലത്ത്‌ തഹ്കീക് ചെയ്ത ഒരാളും ഇത്തരം കൌലുകളെ ഹദീസിന്‍റെ ഗണത്തില്‍ പെടുത്തുകയോ ഹുജ്ജതായി പരിഗണിക്കുകയോ ചെയ്തിട്ടില്ല. അത് അറിഞ്ഞിട്ടും അതിനെ ഹദീസിന്‍റെ ഗണത്തില്‍ പെടുത്തി അവതരിപ്പിക്കുന്നത്‌, ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലി കൊല്ലാനുള്ള വി സി തന്ത്രമാണ്.

അത് പോലെ തന്നെയാണ് കുരങ്ങുകള്‍ കല്ലെറിഞ്ഞു കൊന്ന സംഭവവും,രണ്ടു സഹാബികള്‍ ഇസ്ലാമിലേക്ക് വരും മുന്‍പ് ജാഹിലിയാത്തില്‍ കണ്ട സംഭവം വിശദീകരിക്കുന്നത് ഹദീസായി അവതരിപ്പിച്ചു അതും ഖുര്‍ആനിനു എതിരാണ് എന്ന് വരുത്തി തീര്‍ക്കുക..ഇതൊക്കെ അല്ലെ ശരിയായ ജൂതായിസം?...അത് പോലെ പലപ്പോഴും മറുപടി കൊടുത്തിട്ടും കൃത്യമായ ഇടവേളകളില്‍ ഇവര്‍ പൊക്കി കൊണ്ട് വരുന്ന ഹദീസ് ആണ് അല്ലാഹു സൃഷ്ടിപ്പ് 7 ദിവസം കൊണ്ട് നടത്തി എന്ന ഹദീസ് ഖുര്‍ആനിലെ 6 ദിവസം എന്നതിന് എതിരാണ് എന്നത്. സത്യത്തില്‍ ഹദീസില്‍ ഭൂമിയും സര്‍വ്വവും സൃഷ്ടിച്ചത് 6 ദിവസം എന്ന് തന്നെയാണ്. ഏഴാമത്തെ ദിവസം മനുഷ്യനെ സൃഷ്ടിച്ചു എന്നാണു ഉള്ളത്. അത് ഖുര്‍ആനു എങ്ങിനെ എതിരാകും?. ഖുര്‍ആനില്‍ മനുഷ്യനെ സൃഷ്ടിച്ചത് ഭൂമിയിയുടെ സൃഷ്ടിപ്പിനോടൊപ്പം ആണ് എന്ന് പറയുന്നില്ല. മാത്രമല്ല, ഭൂമിയും അതിലെ പല ജീവികളും സൃഷ്ടിക്ക പ്പെട്ട ശേഷം ആണ് മനുഷ്യനെ സൃഷ്ടിച്ചത്. അത് മാത്രമാണ് ഹദീസില്‍ പറയുന്ന ഏഴാം ദിവസം നടത്തിയതായി പറയുന്ന സൃഷ്ടിപ്പ്. അത് കൊണ്ട് തന്നെ അത് ഖുര്‍ആനിനു എതിരല്ല.

അത് പോലെ ആ ശൃംഘലയിലെ അവസാനത്തെ ശ്രമമാണ് ഇന്നലെ നസ്സാഫ് നടത്തിയ മിഅറാജ് നുബുവത്തിനു മുന്‍പ് ആണ് എന്ന് മുസ്ലിമിലെ ഹദീസില്‍ ഉണ്ട് എന്നത്. ആ ഹദീസ് ലഫ്ളുകള്‍ തോറും പറഞ്ഞു അര്‍ഥം പറഞ്ഞ പ്പോള്‍ പാവത്തിന് കണ്ണ് തള്ളി പ്പോയി, അതിലുള്ളത് ഒരിക്കല്‍ ഹറമില്‍ വെച്ചു മലക്കുകള്‍ വന്നു പ്രവാചകനെ പറ്റി സംസാരിച്ചു തിരിച്ചു പോയി, മറ്റൊരു രാത്രിയില്‍ വീണ്ടും വന്നു, എന്നാണു, അത് നുബുവ്വതിനു ശേഷവും, ആ രാത്രിയിലാണ് ഇസ്രാ - മിഅറാജു നടക്കുകയും ചെയ്തത്.

പക്ഷെ അവിടെയും ജൂത ശൈലി സ്വീകരിച്ചു, ഇല്ലാത്ത അര്‍ഥം നല്‍കി സ്വഹീഹായ ഹദീസുകളെ കുറിച്ച് കള്ളം പ്രചരിപ്പിച്ചു, സാധാരണക്കാരില്‍ ഹദീസിനെ കുറിച്ച് തെറ്റായ സന്ദേശം നല്‍കാന്‍ പണി എടുക്കുന്ന തനിച്ച ചെകനൂരിസം ആണ് ഇന്നലെ കേട്ടത്.

ഞങ്ങളെ ഹദീസ് നിഷേധികള്‍ എന്ന് വിളിക്കുന്നു എന്ന് പരിതപിക്കുകയും അത് തെളിയിക്കാന്‍ തയ്യാറുണ്ടോ എന്ന് വെല്ലു വിളിക്കുകയും ചെയ്തിട്ട് വ്യെവസ്ഥ എഴുതാന്‍ ഇരുന്നപ്പോള്‍ ഞങ്ങളുടെ വാദമായി നിങ്ങള്‍ തന്നെ പറയുന്ന മടവൂരികള്‍ ഹദീസ് നിഷേധികളാണ് എന്ന വാദവും നിങ്ങളുടെ വാദമായ ഹദീസ് നിഷേധികളല്ല എന്ന വാദവും എഴുതാന്‍ തയ്യാറാവാതെ, മുന്‍കാല ക്കാരായ ചിലര്‍ ഹദീസ് നിഷേധിച്ചിട്ടുണ്ട് എന്ന ആരാന്‍റെ ഊരയില്‍ കെട്ടുന്ന വാദമാണ് എഴുതാന്‍ മേനെക്കെട്ടത്‌.!! ഞങ്ങള്‍ അന്നും ഇന്നും എന്നും പറയുന്നത് നിങ്ങള്‍ ഹദീസ് നിഷേധികലാണ് എന്നാണു, അതിനു സിഹിര്‍, കണ്ണേര്‍ , ഖബര്‍ ശിക്ഷ, സിറാത്, റുഖയ, തുടങ്ങി ഒട്ടേറെ ഹദീസുകള്‍ ഉദാഹരിച്ചു, അത് തെറ്റാണു എന്ന് പറയാനോ അല്ലെങ്കില്‍ ആ ഹദീസുകള്‍ ഇന്ന കാരണം കൊണ്ട് സ്വഹീഹല്ല എന്ന് പറയാനോ നിങ്ങള്‍ക്ക് കഴിഞ്ഞോ? അതായിരുന്നല്ലോ ചെയ്യേണ്ടിയിരുന്നത്?..അതിനു പകരം ചില ഒറ്റപ്പെട്ട ആളുകള്‍ നിരൂപണം നടത്തിയിട്ടുണ്ട് എന്ന ഒഴുക്കന്‍ മട്ടിലെ മറുപടി പറഞ്ഞു തടി തപ്പാനാണ് നസ്സാഫും ടീമും തുനിഞ്ഞത്. സത്യത്തില്‍ ഇവരെ പറഞ്ഞയച്ച സുല്ലമിക്കോ, മുരീദുകള്‍ക്കോ ഒരിക്കലും അവരുടെ വാദം തെളിയിക്കാനാവില്ല എന്ന് മന്‍സൂറലിയെ പോലെ ഉള്ള തന്ത്ര ശാലികള്‍ക്ക് നന്നായി അറിയാം. അത് കൊണ്ട് അണികളുടെ കണ്ണില്‍ പൊടിയിടാന്‍ ഉള്ള ചില ചെപ്പടി വിദ്യകള്‍ മാത്രമാണ് ഇതൊക്കെ.....

Wednesday, November 20, 2013

പൂതപ്പാറ സംവാദം -നസ്സാഫ് മുസ്ലിയാർ ഒളിച്ചോട്ടം തുടരുന്നു

ഇന്നലെ കണ്ണൂര്‍ പൂതപ്പാറയില്‍ മടവൂരികളുമായി നടന്ന സംവാദ വ്യവസ്ഥ വളരെ രസാവഹമായിരുന്നു. കവലകളും, സ്റ്റേജുകളും, ബൈലക്സ് ക്ലാസ് റൂമും ഹദീസ് നിഷേധവും പരിഹാസങ്ങളും കൊണ്ട് നിറച്ച നസ്സാഫും കൂട്ടാളി ഫാസഎന്ന മടവൂരിയും ശരിക്കും വിയര്‍ത്തു. ഇവര്‍ പച്ചയായി നിഷേധിച്ച ഇരുപതോളം ഹദീസുകള്‍ (ഖബര്‍ ശിക്ഷ, മിഹ്രാജ് സംഭവം, സ്വിറാത്ത് പാലം നിഷേധം, പല്ലിയെ കൊല്ലാനുള്ള ഹദീസ്, പിശാച് കുത്തുന്നത്, സിഹ്ര്‍ ബാധ തുടങ്ങിയ) പല തവണ അബ്ദുള്ളാസും, മാലിക് സലഫിയും, ഫദ്ലുല്‍ ഹഖ് ഉമരിയും എന്നിയെണ്ണി ആവര്‍ത്തിച്ചു നസ്സാഫിന്റെ മൂക്കിനു താഴെ വെച്ച് വിശദീകരിചെങ്കിലും സംവാദം തീരുന്നത് വരെ അവയെ നിഷേധിക്കുക പോയിട്ട് തോടുക പോലും ചെയ്തില്ല. വലിയ ആവേശത്തോടെ സര്‍ക്കസ് അഭ്യാസി കാണിക്കും പോലെ രണ്ടു തവണ ഫാസ എന്ന മടവൂരിയും വന്നെങ്കിലും ഇളിഭ്യനായി പിന്‍വലിഞ്ഞു. ആകെ പറഞ്ഞത് ചില ബുഖാരി ഹദീസുകളെ മുന്‍കാല പണ്ഡിതന്മാര്‍ വിമര്‍ശിച്ചിട്ടുണ്ട് പോല്‍..!!! നാണമില്ലേ മടവൂരികളെ ഇത്തരം മണ്ടത്തരം വിളമ്പാന്‍??? അവര്‍ നിങ്ങളെ പോലെ നിഷേധിച്ചോ? ബുഖാരി ഹദീസിനെ കളിയാക്കി സിനിമ കളിച്ചോ? കവലകളില്‍ ഹദീസ് നിഷേധിച് പ്രസങ്ങിക്കാത്ത ഏതെങ്കിലും മടവൂരി ഉണ്ടോ ഇപ്പോള്‍? ഈ മാസം 10ന് ഈ നസ്സാഫ് പൂതപ്പാറ മടവൂരി പള്ളിയില്‍ പോലും സിഹ്ര്‍ ഹദീസിനെ നിഷേധിച്ചു. നബി (സ)ക്ക് സിഹ്ര്‍ ബാധിച്ചതിനെ കളിയാക്കി നിഷേധിച്ചു. അത് കൊണ്ടായിരുന്നു അവിടെ വെച്ച് തന്നെ അബ്ദുള്ളാസ് ഈ വിഷയത്തില്‍ തന്നെ ഒരു സംവാദത്തിനു വെല്ലു വിളിച്ചത്. എന്നാല്‍ അവിടെ വെച്ച് തന്നെ നസ്സാഫ് ഉരുണ്ടു. വിഷയമൊക്കെ നമുക്ക് പിന്നീട് തീരുമാനിക്കാം എന്ന്. നസ്സഫിനും, ഫാസക്കും അറിയാം ഈ വിഷയം തൊട്ടാല്‍ തലച്ചോര്‍ കലങ്ങും എന്ന്. പൂതപ്പാറ-വളപട്ടണം മടവൂരികളെ.. വ്യവസ്ഥ എഴുതാന്‍ നേരത്ത് നസ്സാഫിന്റെയും ഫാസയുടെയും നിഷേധമോക്കെ എവിടെ പോയി മടവൂരികളെ??? എന്നിട്ടും പല തവണ നസ്സാഫ് ചോദിച്ചു,, എവിടെ ഞങ്ങള്‍ നിഷേധിച്ചു... കാണിച്ചു തരിന്‍.. എന്നൊക്കെ. സദസ്സിലുള്ളവരും, ലോകത്തിന്റെ പല ഭാഗത്ത്‌ നിന്ന് നേരിട്ട് ഇത് കേട്ടവരും പൊട്ടിച്ചിരിച്ചു പോയി. മടവൂരികളുടെ ഒരു ഗതി കേട്....
---------------------------------------------------------------------------------------------------------
സഹോദരങ്ങളെ...
നിങ്ങള്‍ ഇന്നലെ കണ്ണൂര്‍ ജില്ലയിലെ പൂതപ്പാറയില്‍ മടവൂരികളുമായുള്ള സംവാദ വ്യവസ്ഥ ചര്‍ച്ച കണ്ടില്ലേ? ഇങ്ങിനെ ഒരു സംവാദ വ്യവസ്ഥ സംവാദമാക്കി അലസിപ്പിരിഞ്ഞു പോവാനുള്ള തന്ത്രമായിരുന്നു അവര്‍ സലാം സുല്ലമിയുമായുള്ള സംവാദ വ്യവസ്ഥക്ക് ഇരിക്കണമെന്ന് ആവശ്യപ്പെട്ടത്തിലുള്ള കുതന്ത്രം. അത് ഫലിക്കാതെ പോയി.
എന്നാല്‍ ഒരു കാര്യം ഞാന്‍ എന്‍റെ സലഫീ സുഹൃത്തുക്കളെ ഓര്‍മ്മിപ്പിക്കട്ടെ, എന്തായിരുന്നു ഇന്നലെ മടവൂരികളുടെ നേതാവ് നസ്സാഫ് മുസ്ലിയാര്‍ നടത്തിയ പരാമര്‍ശം?
മടവൂരികളുടെ ഹദീസ് നിഷേധത്തിന്‍റെ മാത്രമല്ല, , ഖുര്‍ആന്‍ നിഷേധത്തിന്‍റെ കൂടി യഥാര്‍ത്ഥ മുഖമായിരുന്നു ഇന്നലെ നാം കണ്ടത്.
ഹദീസുകള്‍ ഖുര്‍ആന്‍ അനുസരിക്കുന്നത് പോലെ നിരുപാധികം അനുസരിക്കേണ്ടതില്ല എന്ന ഏറ്റവും പിഴച്ച വാദമാണ് അയാള്‍ ഉന്നയിച്ചത്. യാ സുബ്ഹാന്‍....യാ സലാം...
നാഴികക്ക് നാല്‍പ്പത് വട്ടം സ്റ്റേജായ സ്റ്റെജുകളിലെല്ലാം സിഹ്റിനെ നിഷേധിച്ച നസ്സാഫ് മുസ്ലിയാര്‍, സംവാദ വ്യവസ്ഥക്ക് ഇരുന്നപ്പോള്‍ സിഹ്റിനെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല.
വഹ്വയിന്നു മുമ്പ് മിഅറാജ് ഉണ്ട് എന്നാണു ഹദീസിലുള്ളത് ഇങ്ങിനെയുള്ള ഹദീസ് നാം സ്വീകരിക്കണോ സഹോദരന്‍മാരെ, എന്ന് നാടൊട്ടുക്കും പരിഹസിച്ചു നടന്ന നസ്സാഫ് മുസ്ലിയാര്‍ സംവാദ വ്യവസ്ഥയില്‍ അത് ആവര്‍ത്തിച്ചപ്പോള്‍ നമ്മുടെ യുവ പണ്ഡിതന്‍ അബ്ദുല്‍ ഹഖ് ഉമരി അയാളുടെ ആ കള്ള വാദം കയ്യോടെ പിടി കൂടുകയും ഹദീസില്‍ തിരിമറി നടത്തിയ അയാളുടെ കുതന്ത്രം പൊളിച്ചു കയ്യില്‍ കൊടുക്കുകയും ചെയ്തു. ഇമാം ഖത്താബി ആ ഹദീസിനെ നിഷേധിച്ചിട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ നമ്മുടെ യുവ പണ്ഡിതന്‍ അബ്ദുല്‍ ഹഖ് ഉമരിയും അബ്ദുല്‍ മാലിക് സലഫിയും ആ നിഷേധത്തിന്നു ഇബ്നു ഹജര്‍ അസ്കലാനി കൊടുത്ത മറുപടി അതെ ഗ്രന്ഥത്തില്‍ കൊടുത്തത് വായിക്കാന്‍ തയ്യാറുണ്ടോ എന്ന് പറഞ്ഞതോട് കൂടി അയാളുടെ അടപ്പ് ഊരിപ്പോയി. അതോടെ സംവാദ വ്യവസ്ഥ അലസിപ്പിരിയുകയും ചെയ്തു.
മടവൂരികള്‍ ഹദീസ് നിഷേധികളാണ് എന്നതിന് പത്തോളം തെളിവുകള്‍ കൊടുത്തപ്പോള്‍ അതില്‍ ഒന്ന് പോലയൂം തൊടാന്‍ ധൈര്യം കാണിക്കാത്ത ഇളിഭ്യനായ മുസ്ലിയാര്‍ മുന്‍ കാല മുഹദ്ദിസുകള്‍ ഹദീസുകള്‍ നിഷേധിച്ചിട്ടില്ലേ അവരെ നിങ്ങള്‍ ഹദീസ് നിഷേധികള്‍ എന്ന് വിളിക്കുമോ അവരെ നിങ്ങള്‍ കാഫിറുകളാക്കുമോ എന്ന വിഡ്ഢി ചോദ്യം ചോദിച്ചപ്പോള്‍ അവിടെയും കൃത്യമായ ഉത്തരം കൊടുത്ത് കൊണ്ട് അയാളുടെ അടപ്പ് ഊരുകയാണ് ചെയ്തത്. ഇങ്ങിനെയാണെങ്കില്‍ ഇനി സംവാദം തുടങ്ങിയാല്‍ മടവൂരികള്‍ക്ക് ഇപ്പോഴുള്ള അഡ്രസ്‌ പോലും നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ മടവൂരികള്‍ തന്ത്രത്തില്‍ സംവാദ വ്യവസ്ഥയില്‍ തന്നെ അലസിപ്പിരിയുകയാനുണ്ടായത്.
മടവൂരികളുടെ ദയനീയ സ്ഥിതി കാണാന്‍ CD ഇറങ്ങുന്നത് വരെ എല്ലാവരും കാത്തിരിക്കുക.