Friday, August 29, 2014

ഞങ്ങളുടെ പ്രബോധനം വിഗ്രഹ വല്ക്കരണമോ???

അസ്സലാമുഅലൈക്കും
ഹിസ്ബിയ്യത് ഒരു മനുഷ്യനെ എത്ര കണ്ടു അതപതനതിനു കാരണമാക്കും എന്നതിന് ഏറ്റവും നല്ല തെളിവാണ് ശുരൂതികളിലെ ചില ആളുകള് ഇറക്കിയ ഒരു പോസ്റ്റ്‌ ..
ടഹുവത് വിഗ്രഹ വല്കരിക്കപെടുമ്പോൾ എന്നും പറഞ്ഞു ഒരു പോസ്റ്റർ ആയിരുന്നു അത് ..എന്ത് സലഫിയ്യതാണ് ഇത് കൊണ്ട് ഈ ഹിസ്ബികൾ ഉദ്ദേശിച്ചത് എന്നും ഇന്നും അന്ജാതമാണ് ..നസീഹതോ മസ്ലാഹതോ ഇല്ലാത്ത ഇവരുടെ ധീനി പ്രവര്ത്തനത്തെ എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത് എന്ന് വായനക്കാർ തീരുമാനിക്കുക
കഴിഞ്ഞ റമളാൻ മാസം ..കടൽ ക്ഷോഭം കൊണ്ടും മറ്റും കഷ്ടപെടുന്ന ,അതുപോലെ ഓരോ നാട്ടിലും ഉള്ള ആളുകള്ക്ക് ഭക്ഷണം എത്തിക്കെടുന്നതിന്റെ ആവശ്യകത ചര്ച്ചക്കു വന്നു ..അന്ന് സംസ്ഥാന സമിതി WISDOM RELIEF ന്റെ ഭാഗം ആയി കിറ്റുകൾ ,EID KISWA ,സ്വയം തൊഴിൽ പദ്ധതി എന്നിവ പ്രഖ്യാപിച്ചു ..അത് നടത്തേണ്ടതിന്റെ ആവശ്യകത കടപ്പുറത്ത് പ്രഖ്യാപിച്ചു ...
ചില നാടുകളിൽ അത് ആവേശത്തോടെ ഏറ്റെടുത്തു ..സംഘടന രംഗത്ത് പരിചയ കുറവുള്ളവർ പോലും പലയിടത്തും ആത്മാര്ത്മായി രംഗത്ത് ഇറങ്ങി ...
വ്യവസ്ഥാപിതമായി ഇത് നല്കി ..ഇതിൽ എത്ര സ്ഥലത്ത് ഇത് പോലെ ഒന്ന് ശുരൂതികല്ക്ക് കാണിക്കാൻ കഴിയും ..ഇതിന്റെ ആദ്യ ഗട്ടത്തിൽ മറ്റുള്ള സ്ഥലങ്ങളിലെ ആളുകള്ക്ക് പ്രചോദനം ആകാൻ വേണ്ടി പെരിന്തല്മാന്നയിലെ സുഹ്ര്തുക്കൾ അവർ കെട്ടി വെച്ച കിട്ടിന്റെ ഫോട്ടോ സലഫികൾ മാത്രം ഉള്ള ഒരു ഫേസ് ബുക്ക്‌ ഗ്രൂപ്പിൽ ഇട്ടു ..അത് അവിടെ ഒളിമരയത് പതുങ്ങി കൂടുന്ന ചില ശുരൂതികൾ എടുത്തു പുറത്തിട്ടു ..എന്നിട്ട് ടഹുവത് വിഗ്രഹ വല്കരിക്കുന്നു എന്നാ ആരോപണവും
കേരളത്തിൽ മൊത്തത്തിൽ 2.5 കോടിയുടെ റമളാൻ relief പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട് ..പുറമേ നടന്നും ,പിരിച്ചും MSM 40 ലക്ഷം രൂപയുടെ ഈദ്‌ കിസു്വ വിതരണം ചെയ്യുകയം ഉണ്ടായി ..എത്ര സ്ഥലത്ത് നിങ്ങൾ ബോർദ്കൾ കണ്ടു ..എത്ര സ്ഥലത്ത് വിഗ്രഹ വല്ക്കരണം കണ്ടു ..എത്ര സ്ഥലത്ത് നിങ്ങളുടെ കൂടെ ഇപ്പോൾ തെറ്റിദ്ധരിച് പെട്ട് പോയവര് പോലും ഇത് ആവശ്യപെടുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട് ..നിരവതി പേര്ക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സഹായം നല്കിയിട്ടു എത്ര ഫോട്ടോ നിങ്ങള്ക്ക് കണ്ടിട്ടുണ്ട് ...
ഹിസ്ബിയ്യത് തലയിൽ കയറി പോസ്റ്റു ഷെയർ ചെയ്യും മുമ്പ് ഒന്ന് ചിന്തിക്കുക ..വ്യക്തികളെ വിഗ്രഹ വല്കരിച്ചു പിന്നാലെ കൂടിയ ആളുകള് ആണ് എല്ലാവരും എന്ന് നിങ്ങൾ മനസ്സിലാക്കരുത്
പിന്നെ എന്തിനാണ് കൊടുക്കുന്ന പാക്കറ്റ് അകത്തു ഇത് എഴുതി വെച്ചത് എന്നാണു ചോദ്യം ..ശരി ഉത്തരം പറയേണ്ടത് ആരാണ് ..അത് വെച്ചവർ അല്ലെ ..ഒരു സത്യാ വിശ്വാസിയെ പട്ടി ഊഹിക്കാൻ നിങ്ങള്ക്ക് ആരാണ് സലഫിയ്യതിന്റെ ലാബൽ തന്നത് ..നിങ്ങളുടെ കക്ഷിത്വം അല്ലാതെ ....
അത് വെച്ച ആളുകളുമായി ഞങ്ങൾ സംസാരിച്ചു അവർ പറഞ്ഞ മറുപടി
1)നിരവധി പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലാത്ത ആളുകള് ഇതുമായി സഹകരിച്ചിട്ടുണ്ട് ..അവർക്ക് ഇത് നടന്നു എന്ന് അറിവ് ലഭിക്കേണ്ടതുണ്ട്
-പൊതു ജനഗളിൽ നിന്ന് പിരിവു എടുത്തു നടത്തുന്ന ഒരു പരിപാടിക്ക് ആ വിഷയത്തിൽ തന്നെ അത് വിനിയോഗിച്ചു എന്നാ സുതാര്യത വരുത്താൻ
2)ആദ്യമായി ആണ് ഈ തരത്തിൽ wisdom relief വരുന്നത് ..പലര്ക്കും ഈ പിരിച്ച പണം കൊണ്ട് എന്താണ് ഇവർ ചെയ്യുക എന്ന് അറിഞ്ഞു കൂടാ ..അതിനാൽ അവർക്ക് ഇതിൽ സുതാര്യമായ വിതരണ രീതി പരിച്ചയപെട്തുക .പള്ളിയിൽ ഫിത്വര് സാകാതും മറ്റും ഇതേ ആളുകള് തന്നെ ചെയ്യുന്നതിനാൽ ഒരു കന്ഫ്യുഷൻ ഒഴിവാക്കുക
3)അടുത്ത തവണ ഈ ഫോട്ടോ കാണിച്ചു മറ്റു പുതുതായി ഇതുമായി സഹകരിക്കാൻ താലപര്യമുള്ള ആള്കൾക്ക് എന്താണ് നാം ചെയ്യാറ് എന്ന് അറിയിപ്പ് നല്കുക ..
ഇതായിരുന്നു സന്ഖാടകർ ഉദ്ദേശിച്ചത് ...ഇതിൽ ഏതിനെയാണു വിഗ്രഹ വല്കരിച്ചത് എന്ന് ശുരൂതികൾ മറുപടി പറയണം
എന്നാൽ കിട്ടിയ ആളുകള്ക്ക് ഇടയിൽ തന്ന ആളുകളെ കുറിച്ച് ഒരു മതിപ്പ് ഉണ്ടാകുക എന്നാ ദോഷം ഇതിനു ഉള്ളതിനാൽ അപ്പോൾ തന്നെ ഇതിന്റെ സന്ഖാടകരോട് ഇനി ഇത് ഗുണകരം അല്ല എന്ന് നിങ്ങൾ ആക്ഷേപിക്കുന്ന സംസ്ഥാന സമിതി തന്നെ പറയുകയും അവർ അത് ഉള്കൊള്ളുകയും ചെയ്തിട്ടുണ്ട് ..ഇനി ഇന്ഷ അല്ലാഹു അത്തരം ഒരു പേര് വെക്കുന്ന രീതി ഒഴിവാക്കപെടുന്നതാണ് ...
എന്നാൽ നിങ്ങളെ സംബധിചെടത്തോളം മറ്റ്ള്ളവരുടെ രീതികളിലേക്ക് ബൈനോക്കുലർ വെച്ച് നടന്നു ,വല്ല കുറവും വന്നാൽ,പർവതീകരിച്ച് ചിത്രീകരിച്ചു ,അതിൽ ഒരു മനോ സുഖം അനുഭവിച്ചു കാലം കഴിക്കുക എന്നതല്ലാതെ ഒന്നുമില്ലല്ലോ ...
നിങ്ങളുടെ കൂടെ ഉണ്ടായിരന്ന ഒരു പാട് പേര് നിങ്ങളുടെ തനി നിറം മനസ്സിലാക്കി തിരിച്ചു സജീവമായി ദാഹുവതിലേക്ക് വരാൻ ഉള്ള കാരണം മറ്റൊന്നുമല്ല ..അല്ലാഹുവിന്റെ ദീൻ വെറും വാക്കിൽ ഒതുക്കി ദാഹുവതിന്റെ നസീഹതോ മസലഹതൊ തിരിച്ചറിയാതെ ,സ്വയം അപഹാസ്യർ ആകുന്ന ഒരു കൂട്ടം ..
ഇല്ല നിങ്ങളുടെ ഇത്തരം കുതന്ത്രങ്ങല്ക്കും പോസ്ടുകല്ക്കും മീതെ ആണ് അല്ലാഹുവിന്റെ ഇടപെടലുകൾ ..അത് ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു ..കേരളത്തിലെ മുഴ്വാൻ വീടുകളിലും ,ലോകത്ത് ഞങ്ങള്ക്ക് സാധ്യമാകുന്ന ഇസ്ലാമിന്റെ ഇസ്സത് വിളിചോതാൻ സാധ്യമായ ഏതു സലഫ്ഫിന്റെ മാര്ഗ്ഗവും ഞങ്ങൾ സ്വീകരിക്കും ..മറ്റുള്ളവരുടെ പരലോകതെക്കാൾ ഞങ്ങളുടെ പരലോകത്തെ കുറിച്ച് ഞങ്ങൾ കുറച്ചു സ്വാര്തർ ആണ് എന്ന് നിങ്ങൾ ആക്ഷേപിച്ചു കൊള്ളുക ...
ഇന്റെര്നെട്ടിലെ അടച്ച മുറികളിൽ ഇരുന്നും ,പ്രാദേശിക ഹ്വളുകളിൽ കൂടുന്ന 50 പേരുടെ മുന്നില് നടത്തുന്ന ആഹ്വാനങ്ങളും കേട്ട് ഇതൊക്കെ ഞങ്ങൾ നാല് ആക്ഷേപങ്ങൾ ചൊരിഞ്ഞാൽ കെട്ടിയടങ്ങും എന്ന് കരുതുന്ന ആളുകളോട് ഞങ്ങള്ക്ക് പറയാനുള്ളത് ...ജിന്നിൽ കുടുങ്ങി കാലം കഴിക്കുന്ന കോക്കസ് മാത്രവാധ മുന്നണിയുടെയോ ,മറ്റുള്ളവരുടെ സലഫിയ്യത് അളന്നു കാലം കഴിച്ചു കൂട്ടുന്ന ആളുകളുടെയോ അജണ്ടകളിൽ കൊത്തി വലിക്കാൻ ,അത് കണ്ടു ആളുകള്ക്ക് ചിരിക്കാൻ ഉള്ള വേദികൾ സൃഷ്ടിക്കാൻ ഞങ്ങൾ ഒരുകമല്ല ..
കേരളത്തിനകത്തും പുറത്തും ഈ തൗഹീദിന്റെ വെളിച്ചം കിട്ടാത്ത ആയിരങ്ങൾ ,തൗഹീദു എത്തി കിട്ടിയിട്ടും സുന്നതുകളോട് പ്രതിബദ്ധത ഇല്ലാത്തവർ ,ജീര്ണിച്ച ക്യാംബസ്കൾ ,അസാമ്സ്കാരികത വിള നിലമാടുന്ന തെരുവുകൾ ,സ്വര ചെര്ച്ചയില്ലാത്ത കുടുംബങ്ങൾ,അത്താണിയും കിടപ്പാടവും ഇല്ലാത്ത കുടുംബങ്ങൾ ,മുസ്ലിമായി ജനിക്കാൻ ഭാഗ്യം കിട്ടിയിട്ടും ഖബരിനെ പൂജിക്കുന്നവർ ,അന്യ മത ആചാരങ്ങളെ അനുകരിക്കുന്നവർ ,മതത്തിൽ ഇല്ലാത്തത് കൊണ്ട് വരുന്നവർ,അല്ലാഹ്വിനു സന്താനത്തെ കല്പിക്കുന്നവർ ,സൃഷ്ടാവായ നാഥന് പകരം വിഗ്രഹങ്ങളെ പൂജിക്കുന്നവർ ,മദ്യവും മദിരാശിയും സൈബർ സെക്സും നുരയുന്ന പുകയും ആയി നടക്കുന്ന അനേകം മനുഷ്യര് ...കേവലം ഒരു ശതമാനം പോലും ഇല്ലാത്ത നിങ്ങളുടെ ഈ വിഴുപ്പലക്കലുകലെക്കാൾ 99 ശതമാനത്തിലധികം വരുന്ന ഈ സമൂഹത്തിനു മുന്നില് ഞങ്ങള്ക്ക് കഴിയുന്ന ഒരു ചെറിയ ശ്രമം ..കൂരിരുട്ടിൽ മുങ്ങി തപ്പുന്ന ജന പതത്തിനു മുന്നില് ഒരു ചെറു വെളിച്ചം ...അല്ലാഹു സഹായിച്ചാൽ ആ വെളിച്ചം സമൂഹത്തിൽ പരിവര്തനതിന്റെ ജ്വാലകൾ സ്രിഷ്റ്റികുമെന്ന ഉത്തമ വിശ്വാസം ...അല്ലാഹുവിൽ മാത്രം ഭരമേല്പിച്ചു നിസ്വാര്തമായ പ്രവര്ത്തനം ..
വിമര്ഷികുന്നവരുടെ ,ചീത്ത പറയുന്നവരുടെ ,പരിഹസിക്കുന്നവരുടെ പ്രവർത്തനത്തിൽ നിന്ന് അല്ലാഹു ഞങ്ങള്ക്ക് തരുന്ന ക്ഷമയുടെ കൂലി ..ഞങ്ങളുടെ ക്ഷമയുടെ വില അറിയുന്ന റബ്ബ് നാളെ സ്വർഗത്തിൽ തരുന്ന വിഭവങ്ങളെ ആഗ്രഹിക്കുന്ന മനസ്സ് ...ഞങ്ങൾ ജീവന് തുല്യം സ്നേഹിക്കുന്ന നമ്മുടെ പ്രാവാചകൻ(സ )യോടുള്ള സ്നേഹത്തിൽ അതിഷ്ടിതമായ മത പ്രബോധനം ഒന്നും കൂട്ടാതെ ഒന്നും കുറയ്ക്കാതെ ....
ഇതിൽ അനിചെരുന്നവർക്കു ഒക്കെ സ്വാഗതം ...
കേവല താല്പര്യങ്ങളുടെ പേരില് ,എതിരാളികളെ സങ്കല്പിച് പോരാട്ട ഭൂമിയില ലക്‌ഷ്യം ഇല്ലാതെ തളര്ന്നു വീണു അവസാനം ചെയ്തതെല്ലാം മറ്റുള്ളവർ കൊണ്ട് പോയി ഹത ഭാഗ്യര്ടെ കൂടെ നമ്മൾ ഇല്ല എന്നാ തിരിച്ചറിവാണ് നിങ്ങളുമായി പങ്കു വെക്കാൻ ഉള്ളത് ...
ഇന്ഷ അല്ലാഹു അല്ലാഹു അനുഗ്രഹിച്ചാൽ ആളും കോളും മുരീദ്കളും സംഘടനയും ഇല്ലാതെ ഒറ്റക്ക് ഇരിക്കുന്ന ഏതെങ്കിലും ഒരു അവസരത്തിൽ പറഞ്ഞു പോയല്ലോ റബ്ബേ എന്ന് വിലപിക്കുന്ന ഒരു അവസരം നിങ്ങള്ക്ക് വിതൂരമല്ല ...അല്ലാഹു അനുഗ്രഹിക്കട്ടെ .....


Thursday, August 21, 2014

നാരിയ്യ സ്വലാതും ശുരൂതികളുടെ വിതണ്ട വാതങ്ങളും -ഒരു പൊളിച്ചെഴുത്ത്

നാരിയ്യ സ്വലാതും ശുരൂതികളുടെ വിതണ്ട വാതങ്ങളും -ഒരു പൊളിച്ചെഴുത്ത്
ശുരൂതികളുടെ വിരളിലെന്നാവുന്ന വിഭാഗത്തിന്റെ ആളായ സുൾഫിക്കർ അബു ആണ് ഇപ്പോൾ ഈ വാതവുമായി നടക്കുന്നത് ...അതിനാൽ മറ്റു ശുരൂതികൾ ക്ഷമിക്കുക
-------------------------------------------------------------------------------------------------------------------
ശൈഖു മുനജ്ജിതിന്റെ ഫത്വയും വിഷധീകരണവും
(വിവര്‍ത്തനം)
ചോദ്യം
:
اللهم صلي صلاةً كاملة وسلم سلاما تاما على سيدنا محمد الذي (الذي كما ينطق بها بعضهم) تنحل به العقد، وتتفرج به الكرب، وتقضى به الحوائج ، وتنال به الرغائب، وحسن الخواتيم ويستسقى الغمام بوجهه الكريم وعلى آله وصحبه في كل لمحة ونفس" എന്ന മേല്പറയുന്ന, ഇന്ത്യയില്‍ നാരിയത്ത് സ്വലാത്ത് എന്ന പേരില്‍ അറിയപ്പെടുന്ന, ഏതെങ്കിലും ഒരു വീട്ടില്‍ വല്ല വിപത്തുമുണ്ടായാല്‍ മുദരിസിനെയും  ശിഷ്യന്മാരെയും കൊണ്ട് വന്നു 4444 തവണ ചൊല്ലിക്കുന്നതുമായ ഈ സ്വലാത്തിന്റെ വാക്കര്‍ത്ഥം എന്താണ് ?  മേല്‍പറഞ്ഞ വാക്കുകളില്‍ ശിര്‍ക്ക് അടങ്ങിയിട്ടില്ലെങ്കില്‍ അത് ചോല്ലുന്നത് കൊണ്ട് കുഴപ്പമില്ലെന്നും, അത് ദിക്റുകളില്‍ പെട്ടതാണെന്നും, അത് ചൊല്ലുന്നത് അല്ലാഹുവിനെ സ്മരിക്കാനും, അല്ലാഹുവിങ്കലേക്ക്‌ കൂടുതല്‍ സാമീപ്യം നേടാനും, അപകടങ്ങള്‍ നമ്മില്‍ നിന്ന് അകന്നു പോകാനും വേണ്ടിമാത്രമാണെന്നുമാണ് അവര്‍ പറയുന്നത്.

ഉത്തരം:

അല്ലാഹുവിനാകുന്നു സര്‍വ സ്തുതിയും ;

ഒന്നാമതായി :
മേല്പറഞ്ഞ സ്വലാത്ത് ബിദ്അത്താണ്  എന്നത് വളരെ വ്യക്തമാണ്. ഇനി ആവശ്യമെങ്കില്‍ അതിലെ പദങ്ങള്‍ കൂടുതല്‍ വിശദീകരിക്കാം:

 'തന്ഹല്ലു ബിഹില്‍ ഉഖദ്' : അഥവാ,  പരിഹരിക്കാന്‍ സാധിക്കാത്ത അത്യധികം പ്രയാസകരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ (അദ്ദേഹത്താല്‍) സാധിക്കുന്നു എന്നോ അല്ലെങ്കില്‍ അദ്ദേഹം മൂലം കോപം ശമിക്കുന്നുവെന്നോ അതിനാല്‍ അര്‍ത്ഥമാക്കുന്നു.

 'തന്ഫരിജു ബിഹില്‍ കുറബ്'  :  അഥവാ (അദ്ദേഹത്താല്‍) സങ്കടവും മനപ്രയാസങ്ങളും നീങ്ങുന്നു.

 'തുഖ്ലാ ബിഹില്‍ ഹവാഇജ്' : അഥവാ (അദ്ദേഹത്താല്‍) താന്‍ ഉദ്ദേശിക്കുന്നതും നിറവേറ്റാന്‍ ഇറങ്ങിപ്പുറപ്പെടുന്നതുമായ കാര്യങ്ങള്‍ സാധ്യമാകുന്നു.

 'തനാലു ബിഹി അര്‍റഗാഇബ് വ ഹുസ്നുല്‍ ഖവാതീം' : അഥവാ (അദ്ദേഹത്താല്‍) ദുന്‍യവിയായതോ ഉഖ്റവിയായതോ ആയ തന്‍റെ ആഗ്രഹങ്ങള്‍ സാധൂകരിക്കപ്പെടുന്നു. തനിക്ക് നല്ല പര്യവസാനം ലഭിക്കുകയും ചെയ്യുന്നു.

'യുസ്തസ്ഖ അല്‍ഗമാമു ബി വജ്ഹിഹില്‍ കരീം' : അഥവാ മഴ പെയ്യിക്കാന്‍ വേണ്ടി അല്ലാഹുവിനോട് തേടണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുന്നു.  അല്‍ഗമാം എന്നാല്‍: കാര്‍മേഘം.

 
രണ്ടാമതായി:
ഈ സ്വലാത്തില്‍ ശിര്‍ക്കില്ല എന്നും, അത് ചോല്ലുന്നതില്‍ തെറ്റില്ല എന്നും നിങ്ങളോട് ചിലര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ബാത്വിലാണ്. കാരണം മേല്പറഞ്ഞ സ്വലാത്തില്‍ ദീനിന് നിരക്കാത്ത വ്യക്തമായ നിഷിദ്ധങ്ങള്‍ അടങ്ങിയിട്ടുണ്ട്.


1- അത് പ്രയാസങ്ങള്‍ അനുഭവിക്കുമ്പോള്‍ ചൊല്ലേണ്ടതായാണ് അതിന്‍റെ വക്താക്കള്‍ പറയുന്നത്. ഇത് ഇബാദത്ത് പുതുതായുണ്ടാക്കലും അതിന് ചില പ്രത്യേക സാഹചര്യങ്ങള്‍ മെനഞ്ഞെടുക്കലുമാണ്.

2-   (4444) തവണ ചൊല്ലുക എന്ന പ്രത്യേകം എണ്ണവും നല്‍കിയിരിക്കുന്നു. ഒരു ആരാധന പുതുതായുണ്ടാക്കലും അതിന് പ്രത്യേകം എണ്ണം മെനഞ്ഞെടുക്കലുമാണിത്.

3- അത് കൂട്ടമായി ചൊല്ലണം എന്നതാണ് അവര്‍ പറയുന്ന രീതി. ഇത് ആരാധന പുതുതായുണ്ടാക്കലും അതിന് പ്രത്യേക രൂപം മെനഞ്ഞെടുക്കലുമാണ്.

4- മാത്രമല്ല ഒട്ടും ശറഇന് നിരക്കാത്തതും, ശിര്‍ക്കും, പ്രവാചകനെ(സ) പരിതിയില്‍ കവിഞ്ഞ് ഇല്ലാത്ത വിശേഷണങ്ങള്‍ നല്‍കുകയും ചെയ്യുന്ന വാക്കുകളാണ്  അതില്‍ അടങ്ങിയിട്ടുള്ളത്. ആവശ്യങ്ങള്‍ ദൂരീകരിക്കുക, പ്രയാസങ്ങള്‍ പരിഹരിക്കുക, ആഗ്രഹങ്ങള്‍ സഫലീകരിക്കുക, നല്ല പര്യവസാനം നല്‍കുക തുടങ്ങി  അല്ലാഹുവിങ്കലേക്കല്ലാതെ ചേര്‍ത്തിപ്പറയാന്‍ പാടില്ലാത്ത പ്രവര്‍ത്തികളാണ് അവര്‍ പ്രവാചകനിലേക്ക് ചേര്‍ത്തിപ്പറയുന്നത്.  എന്നാല്‍ അല്ലാഹു തന്‍റെ പ്രവാചകനോട് കല്പിച്ചതാകട്ടെ : " പറയുക നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല" [സൂറത്തുല്‍ ജിന്ന്‍ :21].


5- മതത്തില്‍ പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കുകയും എന്നിട്ട് തന്‍റേതായ ഒരു സ്വലാത്തും ദുആഉം ആവിഷ്കരിക്കുകയും ചെയ്യുന്നത് പ്രവാചകന്‍(സ) ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട മതപരമായ വിഷയങ്ങള്‍ പഠിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി എന്ന് ആരോപിക്കുന്നതിന് തുല്യമാണ്. മതം പരിപൂര്‍ണമല്ല എന്ന ധ്വനിയും അതില്‍ വരുന്നുണ്ട്. പ്രവാചകന്‍(സ) പറഞ്ഞു : " നമ്മുടെ ഈ മതത്തിലില്ലാത്തത് ആരെങ്കിലും പുതുതായുണ്ടാക്കിയാല്‍ അത് മടക്കപ്പെടുന്നതാണ് " [ബുഖാരി - മുസ്‌ലിം]. (അഥവാ അത് സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല അവന്‍റെ മേല്‍ അത് പാപമായി മടങ്ങിവരികയും ചെയ്യും ) .
----------------------
(വിവര്‍ത്തനം ഇവിടെ അവസാനിക്കുന്നു)-----------------------------
2)ശൈഖു ലുഹൈധാന്റെ ഫതവ
നാരിയത്ത് സ്വലാത്തില്‍ പദങ്ങളില്‍ ശിര്‍ക്കുണ്ടെന്നു സലഫീ പണ്ഡിതര്‍ നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ട്. ബഹുമാന്യ പണ്ഡിതന്‍ സ്വാലിഹ് അല്ലുഹൈദാന്‍ ഹഫിദഹുല്ലാഹ് (മലിക് ഫൈസല്‍ രൂപം നല്‍കിയ ശൈഖ് ഇബ്നു ബാസിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ പണ്ഡിതസഭയിലെ ജീവിച്ചിരിക്കുന്ന ഏക അംഗം)

അദ്ദേഹം പറഞ്ഞത് : " അതിന്‍റെ പേര് "നാരിയ" എന്നത് ഏതായാലും ശരിയാണ്. അത് നരകത്തിലേക്ക് ഉള്ളത് തന്നെയാണ്. അതുമായി മരിക്കുന്നവന്‍ നരകത്തിലേക്ക് തന്നെയാണ് പോകുക. ആരു മുഖേനയാണ് പ്രയാസങ്ങള്‍ നീങ്ങുന്നത് ?!, ആരാണ് നന്മ കൊണ്ട് വരുകയും അപകടങ്ങള്‍ തടുക്കുകയും ചെയ്യുന്നത് ?! ഇത്തരം വിശേഷണങ്ങള്‍ ഒരിക്കലും പ്രവാചകന് നല്കാന്‍ പാടില്ല. ഒരിക്കലും തന്നെ അപ്രകാരം പ്രവാചകന്‍ പറയുകയുമില്ല. എന്നാല്‍ മുശ്രിക്കായി മരിച്ച അബീ ത്വാലിബ്‌ ആണ് തന്‍റെ കവിതയില്‍ പ്രവാചകനെക്കുറിച്ച് : "യുസ്തസ്ഖ അല്‍ ഗമാമു ബി വജ്ഹിഹി" എന്ന് പറഞ്ഞത്. ഇതിനെയാണ് അവര്‍ അവലംഭാമാക്കുന്നത് എങ്കില്‍ എന്നാണ് മുഷരിക്കീങ്ങളുടെ വാക്കുകള്‍ മതത്തില്‍ പ്രമാണമായത്?! . ഇത് കളവും ബാത്വിലുമാകുന്നു. അതുകൊണ്ട് തന്നെ ഇതില്‍ പറയുന്ന കാര്യങ്ങളില്‍ ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അത് മതത്തില്‍ നിന്നും പുറത്ത് പോകുന്ന 'ശിര്‍ക്കുന്‍ അക്ബര്‍' ആണ്! . അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ .." -
(വിവര്‍ത്തനം)

അദ്ദേഹത്തിന്‍റെ ശബ്ദം നേരിട്ട് കേള്‍ക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ ഇത് കേള്‍ക്കുക :
  http://www.youtube.com/watch?v=lH10jgrLZfg
നാരിയത്ത് സ്വലാത്ത് വ്യക്തമായ ശിര്‍ക്കാണ് എന്ന് മുകളിലെ വിശദീകരണത്തില്‍ നിന്നും മനസ്സിലാക്കിയല്ലോ . സാധാരണ പണ്ഡിതന്മാര്‍ പറയാറുണ്ട്‌ (الحكم على الشيء فرع عن تصوره ) 'ഒരു കാര്യത്തിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിലൂടെയാണ്  അതിന്‍റെ വിധി പറയുന്നത്' , നാരിയത്ത് സ്വലാത്തിന്‍റെ അടിസ്ഥാനം മനസ്സിലാക്കിയാല്‍ അത് ശിര്‍ക്കാണ്‌ എന്നത് മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല.  അത് 4444 തവണ ചൊല്ലിയാല്‍ ഒരു വീട്ടില്‍ നിന്ന് പ്രയാസങ്ങളും പ്രശ്നങ്ങളും നീങ്ങും എന്നാണ് അതിന്‍റെ വക്താക്കളുടെ വാദം. അഥവാ പ്രവാചകന്‍ ആ പ്രയാസങ്ങളും ദുരിതങ്ങളും നീക്കിത്തരും എന്നാണ്  അതിന്‍റെ വക്താക്കള്‍  വിശ്വസിക്കുന്നത് എന്നത് വ്യക്തവും പ്രകടവുമാണ്‌. ആ പ്രവാചകന്‍ എനിക്ക് നേര്‍മാര്‍ഗം കാണിച്ചു തന്നതിനാല്‍ എനിക്ക് ഒരുപാട് പ്രയാസങ്ങള്‍ നീങ്ങി എന്ന അര്‍ത്ഥത്തിലല്ല അവരത് ചൊല്ലുന്നത്. തങ്ങള്‍ക്ക് വന്നു ചേര്‍ന്ന ദുരിതങ്ങള്‍ നീങ്ങിക്കിട്ടാന്‍ വേണ്ടിയാണ് അവരത് ചൊല്ലുന്നത്. പ്രവാചകര്‍ക്ക് അല്ലാഹുവിന്‍റെ വിശേഷണങ്ങള്‍ വക വെച്ച് കൊടുക്കുന്ന സൂഫികള്‍ അവരുടെ വിശ്വാസപ്രകാരം മെനഞ്ഞുണ്ടാക്കുകയും, അവരുടെ വിശ്വാസപ്രകാരം ചൊല്ലുകയും, അവരുടെ വിശ്വാസപ്രകാരം തന്നെ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സ്വലാത്ത് വ്യക്തമായും ശിര്‍ക്കാണ്‌ എന്നതില്‍ യാതൊരു സംശയവുമില്ല. അത് പ്രവാചകന്‍റെ മദ്ഹ് ആണ് എന്ന് വിചാരിച്ചു ചൊല്ലിയാലും ശിര്‍ക്ക് തന്നെയാണ്. തികച്ചും ശിര്‍ക്കന്‍ വിശ്വാസക്കാര്‍  ശിര്‍ക്കിന് വേണ്ടി ജന്മം നല്‍കിയ അത്തരം ഒരു സ്വലാത്ത് അവരല്ലാത്ത മറ്റാരും ചോല്ലാറുമില്ല. ഇനി മറ്റാരെങ്കിലും വേറെ അര്‍ത്ഥത്തില്‍ ചൊല്ലിയാലും നാരിയത്ത് സ്വലാത്ത് ശിര്‍ക്കാണോ എന്ന ചോദ്യത്തിന് അത് ശിര്‍ക്കാണ്‌ എന്ന് തന്നെയാണ് മറുപടി. അയാളുടെ പ്രവര്‍ത്തി ശിര്‍ക്കാണോ എന്ന് ചോദിക്കുമ്പോള്‍ മാത്രമാണ് മുകളില്‍ പറഞ്ഞ ശിര്‍ക്കന്‍ വിശ്വാസം ഇല്ലാതെ മറ്റൊരു അര്‍ത്ഥത്തില്‍ ചൊല്ലിയതാണെങ്കില്‍ അയാളുടെ പ്രവര്‍ത്തിയില്‍ ശിര്‍ക്ക് ഇല്ല എന്ന് പറയുന്നത്. പക്ഷെ അത്  നാരിയത്ത് സ്വലാത്തിന്‍റെ ഒരു ഹുക്മായി പരിഗണിക്കില്ല. അത് ആ വ്യക്തിയുടെ പ്രവര്‍ത്തിയുമായി മാത്രം ബന്ധപ്പെട്ട് നില്‍ക്കേണ്ട ഒരു ഹുക്മാണ്. അതുകൊണ്ട് തന്നെ ആര്‍ക്കെങ്കിലും തത്'വിഷയത്തില്‍ വല്ല അബദ്ധവും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കാനെന്നോണം അതില്‍ ശിര്‍ക്ക് വരാത്ത ഒരു സന്ദര്‍ഭം നമ്മള്‍ സങ്കല്പിച്ചെടുക്കേണ്ടതുമില്ല.
കാരണം അത് തങ്ങളുടെ വികല വാദങ്ങള്‍ക്ക് പഴുത് അന്വേഷിച്ചു നടക്കുന്ന അഹലുല്‍ ബിദ്അക്ക് പഴുത് നല്‍കാനേ ഉപകരിക്കൂ .

തന്‍റെ വിശ്വാസത്തെ സംരക്ഷിക്കുന്നതില്‍ ജാകരൂകനായി നില്‍ക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത്തരം പഴുതുകള്‍ ബിദ്അത്തുകാര്‍ക്ക് നല്‍കാതെ സൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അത്തരം വല്ല പരാമര്‍ശങ്ങളും ആര്‍ക്ക് വന്നുപോയാലും  അത് സകരിയാ സ്വലാഹി ആയാലും, ലബ്ബാ ദാരിമി ആയാലും, ഈ പറയുന്ന ഞാനായാലും ആര് തന്നെ ആയാലും തിരുത്തപ്പെടേണ്ടതുണ്ട്.  കാരണം ആ പഴുതുകള്‍ ബിദ്അത്തുകാര്‍ ഉപയോഗപ്പെടുത്തും എന്നുറപ്പാണ്.  വ്യക്തമായ ശിര്‍ക്കിന്‍റെ വക്താക്കളായ സൂഫികള്‍ അവരുടെ ശിര്‍ക്കന്‍ വിശ്വാസത്തിലതിഷ്ടിതമായി മാത്രം ഉപയോഗിക്കുന്ന ഒരു ബിദ്അത്താണ് നാരിയത്ത് സ്വലാത്ത് എന്നത്. അത് വ്യക്തമാണെന്നിരിക്കെ മറ്റു  സാങ്കല്പിക ചോദ്യങ്ങള്‍ പരിഗണിച്ച്, അതും ചില പ്രത്യേക ലക്ഷ്യങ്ങള്‍ വച്ച് കൊണ്ട് ചോദിക്കുന്ന ആളുകളുടെ ചോദ്യങ്ങള്‍ പരിഗണിച്ച് അതിന് ഇതര വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല. 
 
    വളരെക്കാലം മുന്പ് തന്നെ നാരിയത്ത് സ്വലാത്തിന്‍റെ  നിജസ്ഥിതി വിശദീകരിക്കപ്പെട്ടതാണ്. ആ മറുപടികളെല്ലാം ലഭ്യമാണെന്നിരിക്കെ   നിഷ്കളങ്കരായ പണ്ഡിതന്മാരെക്കൊണ്ട് തങ്ങള്‍ക്ക് ആവശ്യമായ ഉത്തരം ലഭിക്കാനുതകുന്ന തരത്തില്‍ സാങ്കല്പിക ചോദ്യങ്ങള്‍ ചോദിച്ച്, ആ ഒരു പ്രത്യേക ചോദ്യത്തിന് അവര്‍ നല്‍കുന്ന ഉത്തരത്തെ അദ്ദേഹത്തിന്‍റെ പൊതു അഭിപ്രായമായി വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ആദര്‍ശ വിരോധികളാണ് ഈ വിവാദങ്ങള്‍ക്കെല്ലാം പിന്നില്‍ എന്നതില്‍ സംശയമില്ല. അത്തരം ആളുകളുടെ ചതിക്കുഴികള്‍ മനസ്സിലാക്കുന്നതില്‍ പക്വമതികളായ പണ്ഡിതന്മാര്‍ക്ക് വന്നുപോകുന്ന ചെറിയ പിഴവുകള്‍ പോലും വലിയ ഓളങ്ങള്‍ സൃഷ്ടിക്കും. പിന്നീട് അത് നികത്തുക ഏറെ പ്രയാസകരവുമാണ്. 

നാരിയത്ത് സ്വലാത്ത് വ്യക്തമായ ശിര്‍ക്കാണ്‌ എന്നതില്‍ സത്യത്തില്‍ ഇവര്‍ക്കാര്‍ക്കും അഭിപ്രായ ഭിന്നത ഉണ്ടാകാനിടയില്ല. എന്തിനേറെ പൊതു ജനമദ്യത്തില്‍ ഒരു മടിയും കൂടാതെ പ്രവാചകനെ വിളിച്ച് പ്രാര്‍ഥിക്കുന്ന ഒരു വിഭാഗമാണ്‌ അതിന്‍റെ വക്താക്കള്‍ എന്നതിന് നമ്മള്‍ ഏവരും സാക്ഷികളുമാണല്ലോ. ഇതും ആ സ്വലാത്തിലെ വരികളും  ചേര്‍ത്ത് വായിച്ചാല്‍ അത് പച്ചയായ ശിര്‍ക്കാണ്‌ എന്ന് നിഷ്പ്രയാസം മനസ്സിലാക്കാം. 

ഇനി ലിജ്നതുദ്ദാഇമ ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന്‍റെ മറുപടിയില്‍ അത് ശിര്‍ക്കാണ്‌ എന്ന വിശദീകരണം നല്‍കുന്നില്ലല്ലോ എന്ന് ഒരുപക്ഷെ ചിലര്‍ സംശയിച്ചേക്കാം. സത്യത്തില്‍ അവര്‍ ഒരിക്കലും തന്നെ അത് ശിര്‍ക്കല്ല എന്ന് പറയുന്നില്ല.  ചോദ്യകര്‍ത്താവിന് രണ്ടു വരിയില്‍ കവിയാത്ത ഒരു മറുപടിയാണ് അവര്‍ നല്‍കിയത്. സ്വലാത്തുല്‍ ഇബ്രാഹീമിയയുടെ രൂപവും നിങ്ങള്‍ അത് ചൊല്ലിയാല്‍ മതിയെന്നും മാത്രമാണ് ലിജ്ന നല്‍കുന്ന മറുപടി. അവര്‍ അവിടെ നാരിയത്ത് സ്വലാത്തിന്‍റെ ആശയത്തെ കുറിച്ചുള്ള ചര്‍ച്ച തന്നെ നടത്തുന്നില്ല. അതില്‍ ശിര്‍ക്കുണ്ടോ അതോ ശിര്‍ക്കില്ലയോ എന്നാ ഒരു ചര്‍ച്ചക്ക് തന്നെ അവര്‍ ആ മറുപടിയില്‍ മുതിരുന്നില്ല.

നമ്മളുടെ നാവുകളില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകളില്‍ വളച്ചൊടിക്കാന്‍ പറ്റിയ വാക്കുകളില്‍ മാത്രം കണ്ണും നട്ടിരിക്കുന്ന ഒരു ബിദ്ഈ സമൂഹം ഇവിടെയുണ്ട് എന്ന ബോധം നമുക്കുണ്ടാവണം. പൊതുവേ  ഹൃദയത്തില്‍ ബാധിച്ച കക്ഷിത്വം കാരണം  പദങ്ങള്‍ അടര്‍ത്തിയെടുത്ത് തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള വെമ്പലോടെയാണ് അവര്‍ എല്ലായിപ്പോഴും കാതോര്‍ക്കുന്നത്. കക്ഷിത്വ മനോഭാവം വച്ച് പുലര്‍ത്തുന്ന ഏവരുടെയും സ്ഥിതി അതുതന്നെയാണ്.  അത്തരം ഒരു സാഹചര്യത്തില്‍ നാം വല്ലതും പറയുമ്പോള്‍ ഏറെ സൂക്ഷിക്കണം. തെറ്റുകളില്ലാത്ത കാര്യങ്ങള്‍ പോലും വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കുന്നതില്‍ കഴിവ് തെളിയിച്ച ആളുകള്‍ കൂടി ഉള്ള ഒരു സാഹചര്യമാകുമ്പോള്‍ സൂക്ഷിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

നമ്മളാരും പരിപൂര്‍ണ്ണരല്ല. അറിഞ്ഞോ അറിയാതെയോ വന്നു പോകുന്ന  തെറ്റുകള്‍ നാഥന്‍ പൊറുത്ത് തരട്ടെ. നാളെ അവന്‍റെ സ്വര്‍ഗത്തില്‍ നമ്മെ ഏവരെയും അവന്‍ ഒരുമിച്ചു കൂട്ടട്ടെ ... അല്ലാഹുമ്മ ആമീന്‍ !  
----------------------------------------------------------------------------------------------------------------------------------------

Wednesday, August 20, 2014

ശുരൂതികളുടെ നുണകൾ -തരയിട്ടാൽ നൗഷാധിന്റെ രഹസ്യ ഫോണ്‍ ചോര്തലും സലഫിയ്യതും -ശര്തില്ലാ ശുരൂതികൾ ഭാഗം 1

KJU വിനെ അന്ഗീകരിക്കും -യാഥാർത്യവും പ്രചാരണവും

ശുരൂതികളുടെ നുണകൾ -തരയിട്ടാൽ നൗഷാധിന്റെ രഹസ്യ ഫോണ്‍ ചോര്തലും സലഫിയ്യതും -ശര്തില്ലാ ശുരൂതികൾ ഭാഗം 1
സലഫിയ്യത് ;-ഒരാളുടെ ഫോണ്‍ അയാളുടെ സമ്മതം ഇല്ലാതെ റെക്കോർഡ്‌ ചെയ്യാൻ പാടില്ല 
ശുരൂതികൾ ;-സ്വതം കക്ഷിക്ക് വേണ്ടി എന്ത് നെറികേടും പ്രചരിപ്പിക്കും 
സലഫിയ്യത് :-ഒരു കക്ഷിയുടെ മേൽ അവർ ചെയ്യാത്ത വാദങ്ങൾ പ്രചരിപ്പിക്കരുത്‌ ..നുണ പ്രചരണം പാടില്ല 
ശുരൂതികൾ ;-KNM ഉമായി ലയിക്കാൻ രഹസ്യ ചര്ച്ച നടന്നു എന്ന് നുണ പ്രചരിപ്പിക്കുന്നു ..(ചര്ച്ച എവിടെ വെച്ച് എപ്പോൾ നടന്നു എന്ന് ഒരു വാക്കും ഇവർ പറയുന്നില്ല ...കരുവള്ളി മുഹമ്മദ്‌ മൌലവിയുടെ നിർദേശങ്ങൾ ,ആഗ്രഹങ്ങൾ ഇവ തെളിവ് )
സലഫിയ്യത് ;-ഒരു മുസ്ലിം തന്റെ കാര്യത്തിൽ ഒന്ന് നടന്നിടില്ല എന്ന് പറഞ്ഞാൽ -പിന്നീട് അത് പറയാൻ പാടില്ല 
ശുരൂതികൾ ;- വിരലിൽ എണ്ണാവുന്ന ഞങ്ങൾ അല്ലാത്ത ആര്ക്ക് എതിരെ എന്തും പറയും, പ്രചരിപ്പിക്കും ..

ഇപ്പോൾ ശുരൂതികൾ കൊണ്ട് നടക്കുന്ന ഒരു ക്ലിപ്പാനു നൌഷാദ് തരയിട്ടാൽ എന്നാ മുരീദ് കരുവള്ളി മുഹമ്മദ്‌ മൌലവിയെ വിളിച്ച ഒരു ക്ലിപ്പ് ...KJU വിനെ അന്ഗീകരിക്കാം എന്ന് പറഞ്ഞാൽ അത് ഹനീഫയും അനസും ഹോട്ടൽ മുറിയില കൂടി ഉണ്ടാക്കിയ ബുക്ക് അന്ഗീകരിക്കും എന്നാണോ ..KJU തീരുമാനത്തിൽ ഒപ്പിട്ടു എന്ന് പറഞ്ഞു സ്വലഹിയെ കൊണ്ട് പറഞ്ഞു നടന്നപ്പോൾ നമ്മൾ ഒരുമിച്ചു മറുപടി കൊടുത്തത് മറന്നു പോയോ ..ശരതും ഫരളും ഇല്ലാതെ ഫോണ്‍ കട്ട് റെക്കോർഡ്‌ ചെയ്യുന്ന മുരീധന്മാർ .സലഫിയ്യതില്ലാത്ത ഇവരുടെ ജീവിതത്തിൽ ഒരു ശുരൂതും ഇല്ലെന്നു തെളിയാൻ വേറെ എന്ത് തെളിവാ നിങ്ങള്ക്ക് വേണ്ടത് ...
-KJU എന്നാ പണ്ഡിത സഭ ഖുരാനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ നിക്പക്ഷ ചര്ച്ചയിലൂടെ എടുക്കുന്ന തീരുമാനം അന്ഗീകരിക്കും ...അത് 65 ആൾ എഴുതികൊടുത്ത കാതിലും ഉണ്ട് ശുരൂതികളെ ....അതൊന്നു വായിച്ചു നോക്ക് ...
KNM എന്ന് പറഞ്ഞു നാട്ടിലും നഗരത്തിലും ജിന്നും സിഹൃം പറഞ്ഞു ,ഹദീസുകളെ പരിഹസിച്ചും ഇല്ലായ്മകൾ പറഞ്ഞു പരത്തിയും ഒരു പ്രബോധന ദൗത്യവും പറയാനില്ലാതെ നടക്കുന്ന കൊക്കാസുകാരോട് അവരുടെ പിന്നാലെ നടക്കൽ അല്ല ഞങ്ങളുടെ പണി ...സ്വലഹിയുടെ പുളിക്കൽ രണ്ടാം ഗണ്ടാനത്തിൽ ഇതേ കാര്യം ഞങ്ങൾ പറഞ്ഞിട്ടുണ്ട് ..കൊക്കസുകാരെ നിങ്ങളുടെ പിന്നിൽ നടക്കൽ അല്ല ഞങ്ങളുടെ പണി ..ശിര്ക്കിലും ബിദുഅതിലും ആപതിച്ചു നില്കുന്ന ഒരു ജനപതം നമ്മുടെ പ്രബോധന പ്രവര്ത്തനങ്ങളുടെ ഗുണ ഭോക്താക്കലായി ഉണ്ട് ..സ്വന്തം തലയും ബുദ്ധിയും സംഘടന പറയുന്നതിനനുസരിച്ച് എന്ന് പറഞ്ഞു നടക്കുന്ന അഭിനവ KNM ഭക്തരോട് പോരാടി ,അതിൽ അജണ്ടകൾ തീർക്കൽ ഞങ്ങളുടെ പണിയല്ല ..അത് ഞങ്ങൾ ഇന്നും അന്നും പറഞ്ഞു ...സ്വലഹിയും അന്ന് പറഞ്ഞു ..കരുവള്ളിയോടും അത് തന്നെ പറഞ്ഞു ...KNM എന്നാ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്തു നടകുന്നവരോടോ ..kNM എന്ന്ന മൂനക്ഷര പൂജകരോടോ അവർ പറയുന്നത് എന്തോ അതല്ലാത്ത എല്ലാം ഇസ്ലാമിലില്ലാതതു ആണ് എന്നോ വിശ്വസിക്കുന്ന അന്തമായ തക്ലീധികളോട് അല്ല ഞങ്ങളുടെ പ്രബോധനം ..ഒരു പള്ളിയിലും കയറാത്ത ,ഒരു വിശ്വാസവും ഇല്ലാത്ത അനേകായിരങ്ങൾ ഇവിടെ നടകുന്നുന്ദ് ..അവരോടാണ് ഞങ്ങൾ ഞങ്ങളുടെ പ്രധാന പ്രബോധിത മേഖല ഉദേശിക്കുന്നത് ...
അത് കൊണ്ട് KNM മുംമായി ഐക്യ ചര്ച്ച എന്നാ നുണ പറഞ്ഞു നടക്കുന്ന ..അതിനു തെളിവുനടാക്കാൻ രഹസ്യ ഫോണ ക്ലിപ്പ് റെക്കോർഡ്‌ ചെയ്തു തെളിവുമായി നടക്കുന്ന മുഴുവൻ ശുരൂതികലോടും ..നിങ്ങളുടെ കൂടെ ഉള്ളവർ നിങ്ങളുടെ ഈ സലഫിയ്യത് കണ്ടു ദിനേന നിങ്ങളോട് വിടപറയുന്ന വിവരം നിങ്ങൾ അറിയാതെ പോകരുത് ...
----------------------------------------------------------------------------------------
ശുരൂതികൾ പറയുന്ന ക്ലിപ്പ് ഏറ്റെടുത്തു പ്രച്ചരിപിച്ചു കൊണ്ട് തങ്ങളുടെ നേരികെടുകൽകെല്ലാം ഇനി വെള്ള പൂശാം എന്ന് കരുതുന്ന കൊകസ്സുകാരോട് ..


KNM ലെ ഈ രണ്ടു ഗ്രൂപ്കൾ അഥവാ TP -സലഫി ഗ്രൂപ്കൾ തമ്മിൽ നടക്കുന്ന ഈ വടം വലി ആണ് ഒരു പരിധി വരെ ഇവരെ ഐക്യ ചര്ച്ചയിലെക്ക് വലിച്ചു കൊണ്ട് വന്നത് ...
അബ്ദു റഹ്മാൻ സലഫിയുടെ കടിഞ്ഞാണില്ലാത്ത കളികള്ക്കും ,സ്വയം അവരോതിത സ്ഥാനമാനഗല്ക്കും അറുതി വരുത്താൻ ആണ് TP ,AP എന്നിവര് ചേർന്ന് മടവൂര് വിഭാഗവും ആയി ലയനത്തിന് മുതിര്ന്നത് ..അതിനു വേണ്ടി 5 അംഗ കമ്മറ്റി പോലും ഉണ്ടാക്കി ...ഇതാണ് ഇവർ തമ്മിലുള്ള വടം വലി സന്ഗീർണ്ണം ആക്കിയത് ..ഈ അവസരത്തിൽ ഒന്നും യഥാര്ത മുജാഹിദുകൾ ചിത്രത്തിലെ ഇല്ല ..എന്നാൽ നൂരിഷ മുതലാളിയും സലഫിയും അനസ് ഹനീഫ എന്നീ വാടക (കടപ്പാട് -PK അഹമ്മദ്‌ സാഹിബ് )പ്രാസങ്ങികരെയും ,നാണി ഹാജി ,കാദെർഹാജി എന്നീ ചാവേര്കളെയും ചേർന്ന് പല സ്ഥലത്തും പരസ്യ പരിപാടിയും ഗ്രൂപ്പ് മീറ്റിങ്ങും ആയതോടെ ,PP ഉണ്ണീൻ കുട്ടി മൌലവിയുടെ മധ്യസ്ഥതയിൽ ഒരു വെടി നിർത്തൽ പ്രഖ്യാപിച്ചു ..അണികളെ പറ്റിക്കാൻ ഒരുമിച്ചു സ്റ്റേജ് പങ്കിടാനും ,മടവൂര് ലയനം 5 അംഗ സമിതിക്ക് വിടാനും തീരുമാനിച്ചു ..അതിൽ കയറി പറ്റിയ നൂരിഷ സാഹിബ് TP യ്ടെ ചിരകാല സ്വപ്നത്തിനു മൂക്ക് കയറിട്ടു ഈ അവസരത്തിൽ ആണ് TP യും AP യും കരുവള്ളിയെ ചെന്ന് കാണുന്നത് ..മടവൂര് ലയനം ആയിരുന്നു വിഷയം ..അപ്പോൾ കരുവള്ളി പറഞ്ഞു ..ഇപ്പോൾ ഉണ്ടായ പുതിയ പ്രശ്നം നമുക്ക് തീർത്തു കൂടെ ..അതിനു ഞാൻ ശ്രമിക്കട്ടെ എന്ന് ചോദിച്ചു ..അവർ സമ്മതം മൂളി ..കരുവള്ളിയോടു അബ്ദു റഹ്മാൻ സലഫി ചെയുന്ന നേരികെടിനെ പറ്റി ഏറെ നേരം അവർ പറഞ്ഞു ..തങ്ങളുടെ നിസ്സഹായത ബോധിപിച്ചു ..
മുജാഹിദ് പ്രസ്ഥാനത്തിലെ ISM MSM നേതാക്കളോ ,മറ്റു മുതിര്ന്ന ആളുകളോ ഒരു ലയനം നടക്കാൻ വേണ്ടി കരുവള്ളിയെ ചെന്ന് കാണുകയോ അദ്ദേഹവുമായി താങ്കള് മുന്നിട്ടു ഇറങ്ങണം എന്ന് ആവശ്യപെട്കയോ ചെയ്തിടില്ല ...
തതടിസ്ഥാനത്തിൽ കരുവള്ളി ,കബീര് ഡോക്ടർ,അബൂബക്കെർ ഡോക്ടർ എന്നിവർ നമ്മുടെ പല നേതാക്കല്മായും ബന്ധപെട്ടു ..
ഇതൊന്നും ഔദ്യോഗിക ചര്ച്ചയോ ,മറ്റോ ഒന്നും ആയിരുന്നില്ല ..അന്നും എന്നും നമ്മുടെ നിലപാട് നമ്മൾ തുറന്നു പറഞ്ഞു "ഇപ്പോഴുള്ള പ്രശ്നങ്ങൾ ചിലരുടെ സ്വാര്തതക്ക് വേണ്ടി ഉണ്ടാക്കിയത് ആണ് .(.ഹനീഫ കയക്കൊടിയെ കൊണ്ട് KJU ദൗരയിൽ ഈ വിഷയം ആദ്യം ചര്ച്ചക്കു കൊണ്ട് വരിച്ചത്‌ സലഫി ആണ് ..)..സംഘടന പരമായ അച്ചടക നടപടികൾ മുഴുവൻ പിന് വലിക്കുക ,ശിര്ക്കാരോപനം നിര്ത്തുക ,ആദര്ശ വിശദീകരണം എന്നാ പേരില് പ്രമാണ വിരുദ്ധമായ കാര്യങ്ങൾ ജനങ്ങളിൽ അടിചെല്പിക്ക്ന്നതും ഏകപക്ഷീയ വിശദീകരണവും നിര്ത്തുക ..ചിലര് ഹോട്ടൽ റൂമ്മിൽ മുറി എടുത്ത് എഴുതി ഉണ്ടാക്കിയ പുസ്തകവും ,KJU തീരുമാനം എന്ന് പറഞ്ഞു അബ്ദു റഹ്മാൻ സലഫിയും -ഹനീഫയും ചേർന്ന് രചിച്ച കൃതിയും ഒന്നുകിൽ വലിച്ചെറിയുക അല്ലെങ്കിൽ ഇത് അവരടെ പ്രബന്ധം ആയി പരിഗണിച്ചു KJU വിൽ നിക്ഷ്പക്ഷ ചര്ച്ച (ഞങ്ങൾ ഒപ്പിട്ടു നല്കിയ കത്തിന്റെ അടിസ്ഥാനത്തിൽ )നടത്തുക ..അതിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന പ്രമാണ ബദ്ധം ആയ തീരുമാനം ഞങ്ങൾ അന്ഗീകരിക്കും ..
(ഇതാണ് KJU തീരുമാനം അന്ഗീകരിക്കാം എന്ന് പറഞ്ഞു എന്ന് മാധ്യമത്തിൽ ഉണ്ട് എന്ന് പറഞ്ഞു നടക്കുന്നത് ...അബ്ദുറഹ്മാൻ സലഫിയ്ടെ വാദം KJU എടുത്താൽ അന്ഗീകരിക്കാം എന്നല്ല മുരീദുകളെ പറഞ്ഞത് ,ഹനീഫ ഉണ്ടാക്കിയ പുസ്തകം തൊണ്ട തൊടാതെ വിഴ്ങ്ങി അത് KJU ആണ് എന്ന് പറയാം എന്നല്ല പറഞ്ഞത് .).മറിച്ചു നിഷ്പക്ഷവും നിസ്വാർഥവും ആയ ചര്ച്ചയുടെ അടിസ്ഥാനത്തിൽ പ്രമാണ ബദ്ധം ആയി KJU എടുക്ന്ന തീരുമാനം അന്ഗീകരിക്കും എന്നാണ് പറഞ്ഞത് ...അതിപ്പോൾ പറഞ്ഞത് ആണോ ..അതിനല്ലേ 38 പേരും പിന്നീട് 65 പേരും ഒപ്പിട്ടു കത്ത് തന്നത് ..KJU വിനെ അന്ഗീകരിക്കാത്ത ആളുകള് ആണ് എങ്കിൽ എന്തിനാടോ കത്ത് ..അപ്പോൾ KJU ആണ് KNM ..ഇത് രണ്ടും മാനാത്തോടി അബ്ദു റഹ്മാൻ സലഫി ആണ് എന്ന് ആസ്ഥാന മുഖ്യ പ്രഭാഷകൻ ഇപ്പോൾ വേഷമിടുന്ന നിങ്ങള്ടെ ഗതികേടിന്റെ പര്യായം ആയ നൂരിഷ സാഹിബിനോട് പോയി പറ ...
ഇത് തന്നെ ഒരു ഐക്യ ചര്ച്ചയുടെ ഭാഗം ആയി പറഞ്ഞതല്ല ..ഇങ്ങിനെ ഒന്ന് ഒരു ചര്ച്ചക്കു ഇരുന്നു അപ്പോൾ പറഞ്ഞത് പോലും അല്ല ..അങ്ങിനെ ഒരു ചര്ച്ചക്കു അങ്ങോട്ട്‌ ആവശ്യപെട്കയോ തദടിസ്ഥാനത്തിൽ ഒരു ചര്ച്ചക്കു ഇരിക്കുകയോ ഉണ്ടായിട്ടില്ല ...ഇങ്ങോട്ട് സംസാരിച്ചവരോട് കൃത്യമായ നിലപാട് പറഞ്ഞു എന്ന് മാത്രം ..ഇത് അവര്ക്ക് ബോദ്യപെടിട്ടുണ്ട്..
ഇതിനെ കുറിച്ച് ഇപ്പോൾ KNM ഉമായി ഇവർ ചര്ച്ചക്കു വരുന്നു എന്ന് ആദ്യം നുണ പൊട്ടിച്ചത് ..ഏത് ബടായിയുടെയും ഉത്ഭവ കേന്ദ്രം ആയ നൂരിഷ മുതലാളി തന്നെ ആയിരുന്നു ..പിന്നെ മുരീദുകലും വാടക പ്രാസ്ന്ഗികരും ഏറ്റെടുത്തു ഈ പച്ച നുണ ..പാലക്കാട്‌ ഐക്യ ചര്ച്ചക്കു ഇരുന്നു എന്നായിര്ന്നു ആദ്യ നുണ ..തിയതിയും ,സമയവും ,സ്ഥലവും ചോതിച്ചപ്പോൾ അത് പാളി ..പിന്നീട് കരുവള്ളിയെ പോയി ഇതിനു താങ്കള് ഇറങ്ങണം എന്ന് ആവശ്യപെട്ടു അത്രേ ..മെയ്‌ 17 നു ഹുസൈന സലഫിയം PN ഉം കരുവള്ളിയ്മായി ചര്ച്ച നടത്തി അത്രേ ...13 നു കുവൈറ്റിൽ പോയ PN എങ്ങിനെ ചര്ച്ച നടത്തും ..കഥയിൽ ചോദ്യം ഇല്ല ..ഞമ്മന്റെ ആളല്ല എങ്കിൽ പിന്നെ എന്ത് നുണയും പേരില് പറയാം ..നൂരിഷ മുതലാളി പറഞ്ഞാൽ പിന്നെ സനത് നോക്കേണ്ട ..100% ഒക്കെ ആയ റാവി ആയി ...
കോക്കസ് ആള്കൾ ഇത് പറഞ്ഞു നടകുന്നതിനു ഒരു കാരണം ഉണ്ട് ..വഞ്ചന -തിരിമറി -കാലുവാരൽ -മാനേജിംഗ് ട്രസ്റി -പത്ര സമ്മേളനം -TP -സലഫി അടി ..തുടങ്ങി കലാപരിപാടികളിൽ നിന്നും ഒരു മോചനം ..എന്നിട്ടും ഞങ്ങളോട് ഐക്യത്തിന് ശ്രമിക്കുന്നു എന്ന് വരുത്തൽ ..മുണ്ടിട്ടു നിങ്ങളുടെ മുന്നില് നില്കേണ്ട ഒരു ഗതികേടും ഞങ്ങള്കില്ല ..ഞങ്ങളടെ പല പണ്ഡിതരുടെയും അടുത്ത് നില്കാൻ പോലും യോഗ്യത ഇല്ലാത്ത ,സ്വ കുടുംബത്തിലും സമൂഹത്തിലും വന്ജനക്ക് ആദര്ശ പരിരക്ഷ നല്കുന്ന സലഫിമാർ ഞങ്ങൾക്കിടയിൽ ഇല്ലാത്ത കാലത്തോളം ..
"എടി എരപ്പാളി നീയെന്തിനു തൂങ്ങി "എന്ന് പണ്ട് കവി ചോദിച്ച പോലെ ആണ്..നുണ പ്രചരണം പാടില്ല എന്ന് ഷർത് ഓതിയിരുന്ന ചില ആളുകള് ..കോക്കസ് ചര്തികുന്നത് എടുത്ത് തിന്നു "ഞാനപ്പളെ പറഞ്ഞില്ലേ "എന്നാ എട്ടുകാലി മംമൂഞ്ഞി ആകുകയാണ് അവർ
നുണ ഏറ്റെടുത് അതിക കാലം ഒന്നും പോകാൻ കഴിയില്ല മക്കളെ ...
ഐക്യത്തിന് ഞങ്ങൾ തയ്യാര് ആണ് ..പരസ്പരം തല്ലുന്ന KNM സംസ്ഥാന സമിതി (അയോഗ്യർ-കോടതി വിധി )നേതാക്കളെ കണ്ടല്ല ..മറിച്ചു ഈ പ്രസ്ഥാനത്തെ സ്നേഹിച്ചു ഏറു കൊണ്ടും പോസ്റ്റിൽ വലിഞ്ഞു കയറി പോസ്റ്റർ ഒട്ടിച്ചും, കുടുംബത്തിനു അരി വാങ്ങുന്നതിൽ നിന്ന് ഒരു വിഹിതം എടുത്ത് സങ്ങടനക്ക് നല്കിയും ,ഒരേ മനസ്സുമായി ജീവിച്ച ഞങ്ങൾക്കിടയിൽ ഐക്യം വരാൻ ,ഞങ്ങള്ക്ക് ഒന്ന് കെട്ടി പിടിച്ചു കരയാൻ ,ഒന്ന് സഫ്ഫിൽ ഒരേ മനസ്സോടെ നമസ്കരിക്കാൻ ...
AC റൂമിലും ബെന്സ് കാറിലും ,ഫൊർചുനർ കാറിലും കറങ്ങി ..കെട്ടി വെച്ച സ്റ്റേജിൽ വന്നു പ്രസ്ന്ഗിച്ചു ,സ്ഥാപനഗളുടെ അതികാരത്തിനും അവിടെ രാജാവ് ആര് എന്ന് നിശ്ചയിക്കുന്നതിനും അടി പിടി കൂടുന്ന ,14 അംഗ സെക്രറ്റെരിഅറ്റ് കൂടുമ്പോൾ പോലും പരസ്പരം ഒന്ന്ഒരു  തമാശ പറഞ്ഞു ചിരിക്കാൻ പോലും കഴിയാത്ത നിങ്ങളെ കണ്ടു എന്ത് ഐക്യം പറയാൻ ആണ് ....
നൂരിഷ മുതലാളിയുടെ പുതിയ പ്രസംഗം കലക്കി ..പണത്തിനു മുകളിൽ ഒരു KNM കാരനും പറക്കാൻ കഴിയില്ല ..തിരുത്തുണ്ട് എങ്കിൽ സ്വന്തം സംസ്ഥാന സമിതിയിലെ ആളുകളെ തന്നെ തെറി വിളിക്കുന്ന ആ പ്രസംഗത്തിന് എതിരിൽ TP ഗ്രൂപിലെ ചുണകുട്ടികളോ ,അല്ല അടുഹോക്കിലെ പ്രമുഖ TP ഗ്രൂപ്പ്‌ നേതാവ് അബ്ദുൽ മജീദ്‌ സ്വലാഹിയോ ഒന്ന് പ്രതികരിക്കട്ടെ ..അല്ലെങ്കിൽ നേതാക്കൾ ധാര്മികതയും കര്മ്മ സത്യസന്ധതയും പാലിക്കണം എന്ന് സലഫിക്ക് ഇട്ടു പണ്ട് വിചിന്തനം മുഖ ലേഖനത്തിൽ കൊട്ടിയ പോലെ ഒന്ന് കൊട്ടിയാലും മതി ...നിരാശ ഒന്നിനും ഒരു മറു മരുന്നല്ല ...മോരും മുതിരയും കുഴച്ച പോലെ സംസ്ഥാന സമിതി കൂടി വിജിലൻസിൽ ഒരു തീരുമാനം അറിയിക്കണം ...ഒരു പ്രതിഷേധം എങ്കിലും ...അല്ലെങ്കിൽ ജിന്നും വിജിലന്സും എന്ന് പറഞ്ഞു ഒരു പന്നൂരിന്റെ ലേഖനം ആവാം ..ഔക്കുവിനും പോക്കരിനും പഴയ ചത്ത പോത്ത് തിന്നു മടുത്തു കാണും ..കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയായ നൂരിഷ സാഹിബിന്റെ പ്രസംഗം ഓരോരുത്തരും രാവിലെ വൈകിട്ട് കേട്ടാൽ TP എന്നാ പേടി മാറിയും കിട്ടും ..അതോടെ നവോധാനതിനു ഷഷ്ടി പൂർത്തി ആഘോഷിച്ചു പിണ്ഡം വെച്ച് പിരിയാം ....
ഐക്യത്തോടെയും ഏക മനസ്സുമായി എല്ലാം അറിഞ്ഞു TP -സലഫി എന്നി ഗ്രൂപുകളിൽ നിന്ന് പോരാട്ട വീഥിയിലെ നവ ആദര്ഷതിനും വ്യതിയാനത്തിനും തിരിച്ചറിവിനും വെമ്പൽ കൊണ്ട് നില്കുന്ന എല്ലാ CD ടവർ (സോറി ജാമിയ നധുവിയ്യ -പുതിയ ആസ്ഥാനം (സലഫി ഗ്രൂപ്പ്‌))ആള്കല്ക്കും ബോധം വെക്കട്ടെ എന്ന് പ്രാര്തിക്കുന്നു
------------------------------------------------------------------------------------------------------
ഞങ്ങൾ ആരുമായും ഐക്യത്തിന് തയ്യാർ ആണ് ..ഖുറാനും സുന്നത്തും സലഫിന്റെ രീതിയും ,സച്ചരിതരും കര്മ്മം കൊണ്ട് മുന്കടന്നവരും അറിവിൽ വിനയമുള്ളവരുമായ പണ്ഡിതരുടെ സാനിധ്യത്തിൽ KJU വിൽ നിക്ഷ്പക്ഷമായ ചര്ച്ച നടക്കട്ടെ ...അബ്ദു റഹ്മാൻ സലഫിയും കൂട്ടരും എഴുതി കൊണ്ട് വന്ന തുണ്ടം പേപ്പറിലെ ആദര്ശം കയ്യ് ഉയർത്തി ഒപ്പിട്ടു പിരിഞ്ഞു ,ആയതോതി KJU വിനെ അനുസരിചില്ലേൽ നരകത്തിൽ പോകും എന്ന് പറയാൻ ഞങ്ങൾ ഇല്ല ...മറിച്ചു KJU എടുക്കുന്ന പ്രമാണ ബദ്ധം ആയ തീരുമാനത്തെ ഞങ്ങൾ അന്ഗീകരിക്കും ...അതവ KJU വിനെ അന്ഗീകരിക്കും ..വ്യക്തി യല്ല ഞങ്ങളുടെ പ്രസ്ഥാനവും ആദര്ഷവും ...

Tuesday, August 19, 2014

ശര്തില്ലാത്ത ശുരൂതികളും (സുന്നതില്ലാ സുന്നികളും )-ഷുരൂതിയൻ നുണകൾ ഒരു പൊളിച്ചെഴുത്ത്

ശര്തില്ലാത്ത ശുരൂതികളും (സുന്നതില്ലാ സുന്നികളും )-ഷുരൂതിയൻ നുണകൾ ഒരു പൊളിച്ചെഴുത്ത് -NASEER ABDULLAH
അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹ്...
സംഘടനക്ക് ശര്ത്തുകള്‍ വേണം എന്നും പറഞ്ഞു നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മുടെ സലഫിയ്യത്ത് പോരാ എന്നും പറഞ്ഞു പോയപ്പോള്‍ സ്വാഭാവികമായും നാമേറെ സ്നേഹിക്കുന്ന പണ്ഡിതന്റെ വാക്കുകള്ക്ക് നാം കാതോര്ത്തിിരുന്നു. എന്നാല്‍ കേവല സംഘടനാ വാദികളുടെത് പോലെ അവരുടെ വാക്കുകളില്‍ നിന്നും പ്രവര്ത്ത്നങ്ങളില്‍ നിന്നും തന്നെ നന്മക്ക് വേണ്ടിയല്ല അവരുടെ ഇറങ്ങിത്തിരിക്കല്‍ എന്ന് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇര്ഷാുദ് അരഞ്ഞിക്കല്‍ ഷെയര്‍ ചെയ്ത കുവൈത്തില്‍ നിന്നുള്ള പി പി നസൃവിന്റെ കത്ത് ഇവ്വിധമുള്ള പുതിയ ഒരു തെളിവാണ്.
സംഘടനക്ക് ശര്ത്തുകള്‍ ഉണ്ടെന്നു വാദിച്ചപ്പോള്‍ അതിനര്ത്ഥംമ വ്യക്തികള്ക്കും നേതൃത്വമില്ലാ കൂട്ടായ്മകള്ക്കും ശര്ത്തുകള്‍ ബാധകമാകില്ല എന്നാണെന്ന് മനസ്സിലാക്കിയിരുന്നില്ല. എന്നാലിപ്പോള്‍ അങ്ങിനെ തോന്നിപ്പോകുന്നു. കാരണം കളവുകള്‍ എഴുതലും അത് പ്രചരിപ്പിക്കലും പാടില്ല എന്നത് ഏതായാലും മുസ്ലിമിന്റെ ശര്ത്തുകളില്‍ പെടുമല്ലോ.
കളവ് ഒന്ന് :
“ഒരു സമൂഹത്തോട് ആദര്ശം പറയുന്നതിനു മുന്പ് പൊതു താൽപര്യ മേഖല കണ്ടെത്തി ചങ്ങാത്തം സ്ഥാപിക്കുകയാണ് വേണ്ടതെന്ന മടവൂരിന്റെ ഇഖ്‌വാനി മൻഹജ് വാരി പുണർന്നത്‌ സകരിയ സ്വലാഹി അല്ല, മറിച്ചു നമ്മുടെ വിസ്ഡം മുന്നനിക്കാർ ആണ്.”
ഏതാനും വര്ഷലങ്ങളായി നടത്തി വരുന്ന പെരുന്നാള്‍ വസ്ത്ര വിതരണവും നേരിട്ട് ബന്ധപ്പെട്ടു മനസ്സിലാക്കുന്ന പ്രശ്നങ്ങള്ക്ക്ത കൂട്ടായ്മയെ ഉപയോഗപ്പെടുത്തി പരിഹാരം കാണലും ഫിതര്‍ സകാത്ത് വിതരണവും റമദാന്‍ കിറ്റ് വിതരണവും ഒന്നും ആദര്ശത പ്രബോധനത്തിന് മറയോ വഴിയോ ആശ്രയിക്കേണ്ട ഗതികേട് മുജാഹിദുകള്ക്ക്ണ ഉണ്ടായിട്ടില്ല. കാരണം ഇന്നും നിലനില്ക്കുിന്ന ദൈവിക ദ്രിഷ്ടാന്തത്തെ(ഖുര്ആഉന്‍) നേരെ ചൊവ്വേ സമൂഹത്തില്‍ അവതരിപ്പിക്കുക എന്നത് തന്നെയാണ് ഒന്നിച്ചു നിന്നപ്പോഴും പലരും വേര്പെഖട്ടു പോയപ്പോഴും പുറത്താക്കിയപ്പോഴും മുജാഹിദുകള്‍ സ്വീകരിച്ച വഴി. അതേ പോലെ ഒന്നിച്ചു നിന്നപ്പോള്‍ നടത്തിയിരുന്നവായാണ് മേല്‍ പറഞ്ഞ മിക്ക ജീവകാരുണ്യ പ്രവര്ത്ത നങ്ങളും. അന്ന് നിങ്ങളുടെ നിയ്യത്തില്‍ ഇത്തരം ചിന്തകലുണ്ടായിരുന്നെങ്കില്‍ പാപമോചനം തേടാന്‍ മറക്കണ്ട. പണ്ട് ഇഖ്വാനി ആശയം പേറി നടന്നു പോയവരും നമ്മുടെ ഭാഗത്ത് നിന്ന് ‘ജീവകാരുണ്യം’ എന്ന വാക്ക് വരുന്ന മാത്രയില്‍ ഇത്തരം ആക്രമണങ്ങളുമായി ചാടിവീഴാറുണ്ടായിരുന്നു. ഇനി ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിനു വിരുദ്ധമായി വലല്തും നടന്നിട്ടുണ്ടെങ്കില്‍ ഈ കൂട്ടായ്മയെ നയിക്കുന്നവര്‍ അതിനെ എതിര്ക്കുനന്നവരും അങ്ങിനെ ഒരു കുറുക്കു വഴിയും ഇല്ലാതെ തന്നെ സകല നൂതന-പിഴച്ച വാദങ്ങളെയും പേരെഴുതി പരസ്യം ചെയ്തു പൊതു ജനങ്ങളുടെ മുന്നില്‍ എഴുന്നേറ്റ് നിന്ന് മതത്തിന് വേണ്ടി ചെറുത്തു നില്ക്കു ന്നവരും സത്യം സ്ഥാപിക്കുന്നവരും ആണ്.
കളവ് രണ്ട്:
“സംഗീത സാമ്രാട്ടിനെ കൊണ്ട് ഉദ്ഘാടനം നടത്തിച്ചത് മുതൽ ഫോട്ടോഗ്രഫിയിലും ക്ലേ മോടെലിംഗ് തുടങ്ങിയവയിലുള്ള മത്സരങ്ങൾ പ്രഖ്യാപിച്ചു പോസ്റ്ററുകൾ ഇറക്കിയത് വരെ ഉള്ള വിസ്ഡം പേക്കുത്തുകൾ സുറൂറികളുമായുള്ള ഇവരുടെ ആദർശപ്പൊരുത്തം വിളിച്ചോതുന്നു. “
കോഴിക്കോട്ടെ പരിപാടി ഉത്ഘാടനം നടത്തിയ സൗദി രാജകുമാരന്‍ (”ഹാക്കിം”) ആണെന്നെത് എഴുതിയ ആളോ പ്രചരിപ്പിക്കുന്ന ആളോ അറിയാതെ പോയിട്ടുണ്ടാകില്ലല്ലോ. അദ്ധേഹത്തിന്റെ വാഹനക്കാരനും പാചകക്കാരനും ആരാണ് എന്ന് നോക്കെണ്ടതില്ലത്തത് പോലെ തന്നെ സഹായിയും ആരാണെന്നു നോക്കേണ്ട ബാധ്യത നമുക്കില്ലല്ലോ. എന്നിട്ടും ശര്ത്ത് മറന്നു കളവു പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഏതായാലും ശര്ത്തുകള്ക്ക്ന വേണ്ടിയല്ല എന്നത് വ്യക്തം.
കളവ് മൂന്ന്‍:
“ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി പൊതു സമൂഹത്തിന്റെ ആശീർവാദം ഏറ്റുവാങ്ങി സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ ഇവർ നടത്തുന്ന ഈ പരിപാടിയും കണ്ണീരൊപ്പാൻ കൈ കോർക്കുക എന്ന പേരിൽ മുന്പ് മടവൂർ ഐ.എസ്.എം. നടത്തിയ പരിപാടിയും തമ്മിലുള്ള വ്യത്യാസം എന്താണു? ആദർശത്തിന് എന്ത് മുൻഗണനയാണ് ഇവർ കൊടുത്തത്‌? സലഫിയ്യത്തു എന്ന് കേൾക്കുന്പോഴേക്കും കക്ഷം ചൊറിയുന്ന സ്വഭാവം ഉള്ളത് സകരിയ സ്വലാഹിക്കോ അതോ, നമ്മുടെ വിസ്ഡം നേതാവിനോ? പതിനായിരം വിസ്ഡം കിറ്റുകൾ വിതരണം ചെയ്താലും ആദർശത്തിന്റെ കാര്യത്തിൽ ഇവർക്ക് പൊതുസമൂഹത്തിനു കൊടുക്കാനുള്ളത് എന്താണ്? രണ്ടു പത്തിരിയോ?”
മേല്‍ വാക്കുകള്‍ ആവര്ത്തി ച്ചു വായിച്ചു നോക്കുക സഹോദരന്മാരെ... ഇങ്ങനെയൊരു സമാനത നിങ്ങള്ക്കെ്വിടെയെങ്കിലും ദര്ശി്ക്കാന്‍ കഴിഞ്ഞോ? രണ്ടായിരത്തി പന്ത്രണ്ടു ഡിസംബര്‍ മുതല്‍ കഴിഞ്ഞ ആഴ്ച കാസര്ഗോഡ് നടന്ന പരിപാടി വരെ നിങ്ങള്‍ അറിയാതെ പോയിട്ടുണ്ടാവുകയില്ലല്ലോ.. എന്താണ് കൂട്ടരേ പൊതു സമൂഹത്തിനു മുന്നില്‍ നമ്മുടെ കൂട്ടായ്മ അവതരിപ്പിച്ചത്. കാതുകള്ക്ക്ല്ലല്ലോ അടപ്പുള്ളത്. മറിച്ച് നെഞ്ച്കത്തെ ഹൃദയങ്ങള്ക്കാ ണല്ലോ.
ഒന്നാമത്തെ വിഷയത്തില്‍ എഴുതിയത് ഇവിടെ കൂട്ടി വായിക്കുകയും ആവാം.
കളവ് നാല്:
“ഇഖ്‌റഅ എന്ന ഖുർആനിലെ പദത്തിന് വായിക്കുക എന്നതിന് പകരം പെറുക്കികൂട്ടുക എന്ന് അർഥം നൽകി കുടുങ്ങിയ മടവൂർ നേതാവും, ഉലുൽ അമ്രിൽ സംഘടന നേതാക്കൾ പെടും എന്ന് തട്ടിവിട്ടു കുടുങ്ങിയ ഇവരുടെ നേതാക്കളും തമ്മിൽ നല്ല ആദർശ പൊരുത്തം ഉണ്ടെന്നതിൽ ആർക്കെങ്കിലും സംശയം ഉണ്ടോ? “
തട്ടിവിട്ടു എന്ന് മറ്റൊരു കളവും. കേരള മുസ്ലിംകള്‍ ഇന്നും അംഗീകരിക്കുന്ന ബഹുമാന്യനായ അമാനി മൌലവിയുടെ പരിഭാഷയും ഒരു തട്ടിവിടല്‍ ഗ്രന്ഥമാണോ? ജിന്ന് വിഷയത്തില്‍ അദ്ധേഹത്തിന്റെ പരിഭാഷയില്‍ നിന്ന് ക്രോഡീകരിച്ച് പുസ്തകമിറക്കുകയും അദ്ധേഹത്തിന്റെ ഇസ്ലാമിക ജീവിതം പ്രചരിപ്പിക്കുകയും ചെയ്തല്ലോ. അത്തരമൊരു സാഹചര്യത്തില്‍ തങ്ങള്ക്കിീഷ്ടമില്ലാത്തവരെ എതിര്ക്ക ലിന്റെ പേരാണോ കൂട്ടരേ സലഫിയ്യത്ത്? അതല്ല മതപരമായ ഒരു വിഷയത്തില്‍ നമുക്കോ മുന്ഗാകമികള്ക്കോട അബദ്ധം സംഭവിച്ചിട്ടുണ്ടെങ്കില്‍ ദഅവാ സമിതി നേതാക്കളുടെ പ്രസംഗം കേള്ക്കുകന്നതിനേക്കാള്‍ ഒരു പാട് ആളുകള്‍ ആശ്രയിക്കുന്ന അമാനി തഫ്സീരിലെ പിഴവല്ലേ നിങ്ങള്‍ ജനങ്ങള്ക്ക്േ പറഞ്ഞു കൊടുക്കേണ്ടത്? അതെങ്ങനെ?!! നിങ്ങളുടെ “സംഘടനാ” താല്പകര്യങ്ങള്‍ തന്നെയല്ലേ നിങ്ങള്ക്കുംി വലുത്. അല്ലാഹുവില്‍ രക്ഷ.
കാര്യങ്ങളെ ഉപരിപ്ലവമായി ചര്ച്ചു ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്‍ ഒരു പൊതു ശൈലിയായി മാറിയിട്ടുണ്ട്. ഉലുല്‍ അമ്രിന്റെ ചര്ച്ച യുടെ പൊരുള്‍ എന്താണ്? പെട്ടെന്ന് ഒരു ആയത്ത് ചര്ച്ചയക്ക് വന്നതല്ലല്ലോ. കുടുംബം മുതല്‍ ഏതൊരു കൂട്ടായ്മയും നിലനില്ക്കാ്ന്‍ ആവശ്യമായ വ്യവസ്ഥയെ സ്വാര്ത്ഥ താല്പര്യങ്ങളുടെ പേരില്‍ വിവാദമാകുകയായിരുന്നല്ലോ സത്യത്തില്‍. ഖുര്ആ്നിലെ ഒരായത്തിലെ ഉലുല്‍ അമ്ര് എന്ന പ്രയോഗത്തില്‍ മതപണ്ഡിതന്മാരും ഇസ്ലാമിക ഭരണാധികാരികളും മാത്രമേ വരൂ എന്ന് സമ്മതിച്ചാലും അമാനത്തും കരാര്‍ പാലനവും വാക്കിനു വില കല്പ്പി ക്കലും സത്യം ചെയ്തതിനു വേണ്ടി നിലകൊള്ളലും ഏല്പിുക്കപ്പെട്ട ഉത്തരവാദിത്തം നിറവേറ്റലും ഒന്നും ഇല്ലാതാകില്ലല്ലോ.
കളവ് അഞ്ച്:
“അന്യ സ്ത്രീകൾ ഉള്ള സ്ഥലത്ത് പ്രവേശിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കുക എന്ന ഹദീസിനെ പരിഹസിച്ച മുസ്ലിയാരും ഉള്ളത് ഇവരുടെ പാളയത്തിൽ തന്നെ.”
മത പ്രമാണങ്ങളെ പരിഹസിക്കല്‍ മുജാഹിദുകളുടെ വഴിയല്ല. അത് ആര് ചെയ്താലും. പ്രമാണങ്ങളെ സ്വയം നന്നാകാനും മറ്റുള്ളവരെ നന്നാക്കാനും ആണ് ഉപയോഗിക്കേണ്ടത്. “നിങ്ങള്‍ പ്രവര്ത്തിക്കതത് നിങ്ങള്‍ എന്തിനു പറയുന്നു” എന്ന ഖുര്ആ ന്‍ വചനം ഇത്തരുണത്തില്‍ പ്രത്യേകം ഓര്മ്മ പ്പെടുത്തുന്നു.” ചൂണ്ടപ്പെട്ടവരും ചൂണ്ടുന്നവരും ഒരുപോലെ അകപ്പെട്ടിട്ടുള്ള ഒട്ടനവധി പ്രയാസങ്ങള്‍ നമ്മുടെ ജീവിത സാഹചര്യത്തില്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ട്. അതരിയവുന്നവാണല്ലോ അല്ലാഹു. അത് കൊണ്ട് തന്നെയാകണം ഒരു നിമിഷം കൊണ്ട് അവതരിപ്പിക്കാന്‍ കഴിയുമായിരുന്ന വേദ ഗ്രന്ഥം മനുഷ്യ പ്രകൃതിക്ക് ഇണങ്ങും വിധം ക്രമാനുഗതം അവതരിപ്പിച്ചത്. അതും ഒരു സുന്നത്ത് തന്നെ. അത്തരത്തിലുള്ള ഒരു വിശദീകരണത്തെയാണ് ഇത്തരമൊരു കൊഞ്ഞനം കുത്തല്‍. മേല്പ്പംറഞ്ഞ രീതിയിലാണെങ്കില്‍, ജീവിതം കൊണ്ട് ഈ പരിഹാസം നടത്തുന്ന ആളുകളല്ലേ നിങ്ങളില്‍ അധിക പേരും. “അന്നന്നത്തെ ആഹാരം നേടാന്‍ വഴിയുണ്ടായിട്ടും കുടുംബത്തെയും മതാപിതാകളെയും ഉപേക്ഷിച്ചു നാട് വിടുക, ഹലാലും ഹറാമും കലര്ന്നട സാഹചര്യങ്ങളില്‍ ജോലി ചെയ്യുക, അതിനു വേണ്ടി തന്നെ മദ്യം വിളമ്പുന്ന അര്ദ്ധ നഗ്നകളായ സ്ത്രീകള്‍ ഉള്ള വിമാനത്തില്‍ യാത്ര ചെയ്യുക ...”
കളവ് ആറു:
“ഖുർആനും സുന്നത്തും ദുർവ്യാഖ്യാനം നടത്തുന്ന വിഷയത്തിൽ മടവൂർ വിഭാഗത്തെയും കടത്തി വെട്ടിയ അബ്ദുറഹ്മാൻ സലഫിയെ ഇവർ ഈ വ്യതിയാന ലിസ്റ്റിൽ നിന്നും വെട്ടി മാറ്റിയത് കൈപിഴ ആവാൻ തരമില്ല.”
തുടക്കത്തിലേ പറയേണ്ട ഒരു വിഷയമായിരുന്നു ഇത്. ഇവിടെ കളവുകളുടെ പരമ്പരയോടെ വിമര്ശതന വിധേയമാക്കപ്പെട്ട ലേഖനം ഈ കൂട്ടയ്മയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലേതൊന്നുമല്ല. സാങ്കേതിക സംവിധാനം വഴി പ്രചരിപ്പിക്കപ്പെടുന്ന ഒരു പ്രസിധീകരനത്തിലെ വാചകങ്ങള്‍. ഒരു പക്ഷേ കെ എന്‍ എമ്മിനെ ഇപ്പോഴും പൂര്ണ്ണ മായി കീഴടക്കാന്‍ കഴിയാത്തതായിരിക്കാം ലേഖകന്‍ ലിസ്റ്റില്‍ പെരുല്പ്പെടുത്താതിരിക്കാന്‍ കാരണം. അല്ലാതെ അദ്ധേഹത്തിന്റെ നിലപാടുകലോടോപ്പമാനെങ്കില്‍ ലേഖനം വരേണ്ടത് വിചിന്തനത്തില്‍ ആയിരുന്നല്ലോ. പിന്നെ എന്ത് കണ്ടാലും കേട്ടാലും സലഫീ മുന്നേറ്റത്തെ നശിപ്പിക്കാന്‍ വല്ലതുമുണ്ടോ എന്ന് നോക്കിനടക്കുന്ന മനുഷ്യ മുന്കര്‍ നകീരുമാര്ക്ക് ഇതില്ലെങ്കില്‍ വേറെ എന്ത് പണി?!!!
കളവ് ഏഴു:
“യാ ഇബാദല്ലഹ് , റുഖ്‌യത്തു ശറഇയ്യ വിഷയങ്ങളിൽ വിസ്ഡം മുന്നണിയുടെ കുവൈറ്റ്‌ നേതാവും അബ്ദുറഹ്മാൻ സലഫിയും തമ്മിലുള്ള ആദർശ ഐക്യം കൊണ്ടാണ് ഇങ്ങിനെ ചെയ്യാൻ കാരണം”
യാ ഇബദല്ലാഹ്, റുഖിയ്യ” വിഷയങ്ങളില്‍ പ്രമാണ വിരുദ്ധമായ എന്തൊരു നിലപാടാണ് മുജാഹിദുകള്‍ സ്വീകരിച്ചത് എന്ന് ഊഹാത്തെയും സംശയതെയും തെളിവാക്കി സ്വീകരിച്ചവരും അത് പ്രചരിപിക്കുനവരും പറയണം. രണ്ടു വര്ഷയങ്ങള്ക്ക്ള മുന്പ്് ഏതൊരു വിഷയമാണോ തങ്ങള്ക്കിപഷ്ടമില്ലത്തവരെ പുറത്താക്കാന്‍ കെ എന്‍ എം നേതൃത്വം ദുരുപയോഗം ചെയ്തത്, ഇന്നും അതേ വിഷയം തന്നെയാണ് അവര്‍ മുജാഹിദുകളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനും അവരുടെ ദഅവാ പ്രവര്ത്ത്നങ്ങള്‍ മുടക്കാനും ഉപയോഗിക്കുന്നത്. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട്, കൂടിയിരുന്നു കാര്യങ്ങള്‍ ചര്ച്ച് ചെയ്ത് റബ്ബില്‍ തവക്കുല്‍ ചെയ്തു തീരുമാനാങ്ങള്‍ നടപ്പിലാക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്ന ഒരു നേതൃത്വവും നന്മയില്‍ അവരെ പിന്തുണയ്ക്കുന്ന നിസ്വാര്ത്ഥ്രായ പ്രവര്ത്ത കരും മതപ്രബോധനത്തില്‍ കര്മ്മര നിരതരായിരിക്കുന്നു. “നാഥാ നീ മതി ഞങ്ങള്ക്ക്പ... വ്യക്തി വിരോധങ്ങളുടെയും വ്യക്തി താല്പരര്യങ്ങളുടെയും ബലിയാടായി ജീവിതം നശിച്ചു പോകുന്നവരില്‍ ഞങ്ങളെ നീ ഉലപെടുത്തല്ലേ നാഥാ...”
കളവ് എട്ട്:
“ജിന്നുകളോടുള്ള എല്ലാ സഹായം ചോദിക്കലും ശിർക്കാണെന്നും ജിന്നു ബാധ ഉള്ള ആളുടെ ശരീരത്തിൽ നിന്നും ജിന്നിനെ പുറത്താക്കുന്ന ചികിൽസ റസൂൽ ( സ ) ക്ക് ശേഷം ആർക്കും ചെയ്യാൻ പാടില്ലെന്നും തീരുമാനം പ്രഖ്യാപിച്ചു അബ്ദുറഹ്മാൻ സലഫിയെ സുഖിപ്പിച്ച സംഭവം അനുയായികൾ മറന്നിരിക്കാമെങ്കിലും നേതാവ് മറന്നി ട്ടുണ്ടാകില്ല.”
കൂട്ടരേ നിങ്ങള്‍ പോകുന്നതിനു ഏറ്റവും അടുത്ത് നടന്ന പത്തപ്പിരിയം സംവാദത്തിലെ വിഷയമെന്തായിരുന്നു? ജിന്നിനോടുള്ള സഹായ ചോദ്യത്തില്‍ ശിര്ക്കിയതും വസീലത്ത് ഇല ശിര്ക്കും ഹറാമും ആയതും ഉണ്ടെന്നു അബ്ദുറഹ്മാന്‍ സലഫി സമ്മതിക്കേണ്ടി വന്ന അവസ്ഥ നിങ്ങള്‍ മറക്കാന്‍ ശ്രമിച്ചാലും പൊതു ജനം മറന്നു കാണില്ലല്ലോ.” എന്തൊരു കാര്യമാണ് നിങ്ങളെ ഇത്തരം കളവുകള്‍ എഴുതാനും പ്രചരിപ്പിക്കാനും പ്രേരിപ്പിക്കുന്നത്?!!! കളവുകളും അര്ദ്ധെസത്യങ്ങളിലൂടെയുള്ള തെറ്റിദ്ധരിപ്പിക്കലുകളും ഇല്ലെങ്കില്‍ നിങ്ങള്ക്ക് നിലനില്പ്പി ല്ലെന്നോ? അതല്ല നിങ്ങള്‍ പിശാചിന്റെ സഹായികളായി മാറിയോ? “രണ്ടു ചെവികളും” ഉള്ള ആളുകള്‍ എന്ത് വിശ്വസിക്കണം? റുഖിയ്യയിലൂടെ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു എന്ന ഇഖ്വാനീ – കോക്കസ് ആരോപണങ്ങളോ റുഖിയ്യ നിഷേധികളാനെന്ന നിങ്ങളുടെ ആരോപണങ്ങളോ?
കളവ് ഒന്പരത്:
“റുഖ്‌യത്തു ശറഇയ്യ എന്ന പേരിൽ കെ.ജെ.യു. ഇറക്കിയ പ്രമാണ വിരുദ്ധവും അബദ്ധ ജടിലവുമായ പുസ്തകം കടലുണ്ടിയിൽ വെച്ച് പ്രകാശനം ചെയ്തു, അത് വായിച്ചു പഠിക്കാൻ ആഹ്വാനം നടത്തിയത് വിസ്ഡം മുന്നണിയുടെ ഷാർജ നേതാവ് ആയിരുന്നു.”
സ്വാര്ത്ഥടതാല്പര്യങ്ങളുടെ തിരക്കഥാ രചനയില്‍ കുറെ സത്യങ്ങളെ അബ്ദുറഹ്മാന്‍ സലഫിക്കും കൂട്ടര്ക്കും എഴുതെണ്ടിയും പറയേണ്ടിയും വന്നു എന്നത് ആര്ക്കെനറിഞ്ഞു കൂടാത്തത്? അത്തരം ചില വാചകങ്ങള്‍ ഹുസൈന്‍ സലഫി മാത്രമല്ല വേറെയും കുറെ പ്രഭാഷകര്‍ ഉപയോഗിച്ചിട്ടുണ്ട്. കാര്യങ്ങളെ നേരെ ചൊവ്വേ കാണുന്നവര്ക്ക് അതിന്റെ അര്ത്ഥാവും മനസ്സിലായിട്ടുണ്ട്. എന്നിട്ടുമെന്തേ ഇങ്ങനെ കളവുകള്‍ പ്രചരിപ്പിക്കുന്നു?
കളവ് പത്ത്:“പാശ്ചാത്യ സംഗീ തത്തിന്റെ അകംപടിയോടെ റേഡിയോ ചാനലിനു അഭിമുഖം നൽകി ദഅവത്ത് നടത്തിയതും പ്രസ്തുത നേതാവ് ആയിരുന്നു. “
ലേഖനത്തില്‍ വന്ന കളവുകള്‍ മാത്രം ശ്രദ്ധയില്‍ പെടുത്തണം എന്ന് വിചാരിച്ചു തുടങ്ങിയതാ.. എഴുതി അവസാനം എത്തിയപ്പോഴാണ് നസ്രു എഴുതിയത് അധികവും കളവുകള്‍ മാത്രമാണ് എന്ന് മനസ്സിലാകുന്നത്. വിട്ടു കളയാന്‍ കാര്യമായി ഒന്നുമില്ലത്തത്ര!!! ഹുസൈന്‍ സലഫി ഖത്തറില്‍ റേഡിയോയില്‍ അഭിമുഖം നടത്തുമ്പോള്‍ സംഗീതത്തിന്റെ അകമ്പടി ഉണ്ടായിരുന്നോ? പ്രോഗ്രാം റെക്കോര്ഡ്സ‌ ചെയ്യുന്നതിനെ കുറിച്ച് കേവല ധാരണകള്‍ ഇല്ലെങ്കില്‍ ചോദിച്ചു പഠിച്ചാല്മസതിയായിരുന്നു.
കൂട്ടത്തില്‍ ഒന്ന്‍ : സംഗീതം പാശ്ചാത്യന്‍ ആണോ പൌരസ്ത്യന്‍ ആണോ എന്ന് കൃത്യമായി പഠിച്ചിരുന്നോ ? അല്ലെങ്കില്‍ കൂട്ടത്തില്‍ കാച്ചിയതോ? ആര്ക്കും ഉണ്ടാകാമല്ലോ മോശപ്പെട്ട ഒരു ഭൂതകാലം. പക്ഷേ ഇതിലേത് എന്ന്‍ വേര്തിതരിച്ചറിയാന്‍ കേള്ക്കാ തെ പറ്റില്ലല്ലോ. പ്രചരിപ്പിക്കുന്നവരുടെ കാര്യവും തഥൈവ.
കളവ് പതിനൊന്നു:
“ സംഘടന ഹറാം എന്ന് പറഞ്ഞാലും ശർത്തുകളോടെ അനുവദനീയം എന്ന് പറഞ്ഞാലും അനന്തര ഫലം ഒന്ന് തന്നെയാണെന്ന മഹാ കണ്ടുപിടുത്തം ഇവർ നടത്തിയത് ഒന്നാം തരം അഖലാനിസം തന്നെ.”
സഹോദരാ പുതിയ കാര്യമായത് കൊണ്ട് തന്നെ സംഘടനയെകുരിച്ച് നേരിട്ട ഹദീസുകാലോ ആയതുകാളോ ഇല്ല. അത് കൊണ്ട് തന്നെ പ്രമാണത്തെ വിട്ടു ബുദ്ധിക്ക് പിറകെ എന്ന അഖ്ലാനിസം ആരോപിക്കാല്‍ കളവ് തന്നെ.
എന്നാല്‍ സംഘടനക്ക് നേതൃത്വം കൊടുക്കേണ്ടത് (ഖുര്ആദന്‍, ഹദീസുകള്‍ ഹൃദിസ്ഥമാക്കിയ) പണ്ടിതന്മാരണെന്നത് ശര്താണ് എന്നും കേരളത്തില്‍ പണ്ഡിതന്മാര്‍ ഇല്ലാ എന്നും പറഞ്ഞാല്‍ തല്ക്കാ്ലം അതിന്റെ അര്ത്ഥംക എന്താണ്? അല്ലാതെ നിലവില്‍ പണ്ടിതാനാണ് എന്ന് എല്ലാവര്ക്കും അഭിപ്രായമുള്ള ഒരാള്‍ ഇന്ത്യന്‍ പൌരത്വം എടുത്ത് നമുക്കിടയിലേക്ക് വരാനുണ്ടായിരുന്നു? ഇനി അങ്ങിനെ വന്നാല്പോനലും നിങ്ങളുടെ എതിര്വുശത്ത് ഒരു അഭിപ്രായം അയാള്‍ സ്വീകരിക്കുന്നതോട് കൂടെ നിങ്ങള്‍ അയാള്‍ കൊള്ളാവുന്ന പണ്ഡിതനല്ല എന്ന ഫതവ സംഘടിപ്പിക്കില്ലേ?
കളവ് പന്ത്രണ്ട് :
“സംഘടന ശർത്തുകളോടെ മാത്രമേ അനുവദനീയമാകൂ എന്ന് യാസർ ബിൻ ഹംസ ഇവർ തന്നെ ഒരുക്കിയ വേദിയിൽ പ്രമാണ സഹിതം വിശദീകരിച്ചത് ഇത്ര പെട്ടെന്ന് മറന്നുപോയത് ഓർമ്മ ശക്തി അരണയുടെതു പോലെ ആയതു കൊണ്ടായിരിക്കാം. “
ശര്ത്തുകളുമായി ബന്ധപ്പെട്ടു വന്ന വിശദീകരണങ്ങള്‍ പരസ്പര വിരുദ്ധമാണ് എന്ന് പ്രചരിപ്പിക്കല്‍ നിങ്ങളുടെ നിലനില്പ്പി ന്റെ ആവശ്യമാണ്‌. സ്വാഭാവികമായ മറവിയെ നമുക്ക് അംഗീകരിച്ചേ മതിയാകൂ. അതോരാളുടെ പ്രകൃതി പരമായ കുറവാണ്. എന്നാല്‍ വികാരത്തിന് അടിമപ്പെട്ടു മറക്കുന്നതും ഓര്മ്മുയുണ്ടയിട്ടും മറന്നത് പോലെയാക്കുന്നതും പാതകം തന്നെ. അത്തരം മറവികളാണോ നസൃവിനെ ഇതെഴുതാനും വേറെ കുറെ ആളുകളെ ഇത് പ്രചരിപ്പിക്കാനും പ്രേരിപ്പച്ചത്? എന്ത് മറന്നാലും പരലോകത്തെ മറക്കല്ലേ സഹോദരങ്ങളെ. അവിടെ ഏറ്റവും സ്നേഹിച്ചിരുന്നവര്‍ പോലും സ്വദേഹ രക്ഷക്ക് വേണ്ടി ഓടുന്ന ലോകമാണ് അത്കൊണ്ട് സ്നേഹവും വിദ്വേഷവും സത്യത്തെ അവഗണിക്കാനും കളവുകള്‍ പ്രചരിപ്പിക്കാനും ഇടവരുത്തല്ലേ എന്ന് ഓര്മ്മിപ്പെടുത്തുന്നു.
ഒരു സത്യം
“സംഘടന ഹറാം ആണെന്ന സുബൈർ മങ്കടയുടെ വാദം സ്വലാഹിക്ക് ഉണ്ടെന്ന കള്ളവാദം വീണ്ടും ആവർത്തിക്കാൻ മനസ്സാക്ഷി അനുവദിക്കാത്തത്‌ കൊണ്ടാകാം”
പറയുന്ന കാര്യങ്ങളില്‍ പിഴവുണ്ടെന്നു കണ്ടാല്‍ തിരുത്താന്‍ പോന്ന മനസാക്ഷി ഉള്ളവരാണ് മുജാഹിടുകളുടെ കൂട്ടായ്മയിലെ മുന്നണി പോരാളികള്‍ എന്ന ഒരു സത്യമെങ്കിലും പറഞ്ഞല്ലോ – ഖൈര്‍.
ആക്ഷേപങ്ങള്‍ അറിയിക്കുക : naseertp@gmail.com