Showing posts with label knm. Show all posts
Showing posts with label knm. Show all posts

Thursday, May 22, 2014

എന്തും ചെയ്യാൻ മടിക്കാത്ത ആസ്ഥാന കുലപതിക്ക് എതിരെ സ്വന്തം സംസ്ഥാന സെക്രടരിയും

KNM  എന്ന ആദര്ശ പ്രസ്ഥാനത്തെ തകർക്കാൻ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആസ്ഥാന കുലപതിക്ക് എതിരെ സ്വന്തം സംസ്ഥാന സെക്രടരിയും TP യുടെ അടുത്ത ആളുമായ അബ്ദുൽ അസീസ്‌ സാഹിബ് വന്നത് ചായ കോപ്പയിലെ കൊടുങ്കാറ്റു ആവാതിരുന്നാൽ നന്ന് ..കാരണം ഒരു ചെറിയ സ്ഥാനത്തിനു വേണ്ടി സ്വ രക്തത്തിൽ പിറന്ന ജ്യെഷ്ടനെ പോലും ചതിച്ചവനാണ് ഈ അബ്ദു റഹ്മാൻ സലഫി ..
knm ഉമായി ഐക്യത്തിന് ശ്രമിക്കുന്നു ..അവിടെ ചര്ച്ച ഇവിവ്ടെ ചര്ച്ച എന്ന് പറഞ്ഞു നടക്കുന്ന എല്ലാ ആളുകളോടും ചര്ച്ച നടന്ന സ്ഥലവും തിയതിയും ഒന്ന് പുറത്തു വിടാൻ വെല്ലു വിളിക്കുകയാണ്‌ ..ചില സ്വലഹിയുടെ ആളുകളും അല്ല സ്വലാഹി തന്നെയും ഈ ആരോപണം ഉന്നയിക്കുന്നത് കേട്ടപ്പോൾ ഇവരുടെ ഗതികേട് ബോധ്യപെട്ടത്‌ ..13 നു ഗൾഫിൽ പോയ PN 17 നു കരുവള്ളിയുമായി ചര്ച്ച നടത്തിയത്രേ ..ഹുസൈൻ സലഫിയും കൂടെ ഉണ്ടായിരുന്നത്രേ ..kju തീരുമാനം അന്ഗീകരിക്കാം എന്ന് പറഞ്ഞത്രേ ...ഹൈവ ഉഷാർ ബലേ ഭേഷ് ....
kju എന്ന സാധനം തന്നെ ഉണ്ടോ എന്ന് അതിന്റെ സെക്രടരിയെ ഒന്ന് വിളിച്ചു ചോദിക്ക് ..അപ്പോൾ തിരിയും ..പിന്നെ നിങ്ങളുമായി ഐക്യത്തിന് ഞങ്ങൾ തയ്യാര് ആണ് ..അതികാരവും സ്ഥാപനഗലും നിങ്ങള്ക്ക് ..പക്ഷെ 2012 ഇൽ ELECTION അടുത്തപ്പോൾ അബ്ദുറഹ്മാൻ സലഫിയും നൂരിഷയും വാടകയും തീറ്റയും കൊടുത്തു ഹനീഫയും അനസും ചേർന്ന് തയ്യാർ ചെയ്ത പുസ്തകം kju ആണ് എന്ന് പറഞ്ഞു ,ഹദീസ് നിഷേധികളെ മത സ്ഥാപനങ്ങൾ ഏൽപിച്ചു ഹിഡൻ അജന്ടക്ക് വേണ്ടി അഭൌതികമായി അല്ലാഹുവിനു പുറമേ ജിന്നിനും മലക്കിനും നമ്മെ സഹായിക്കാനും ഉപദ്രവിക്കാനും കഴിയും എന്ന 2012 തൌഹീദ് വീട്ടില് വെച്ച് വരിക ..അല്ലെങ്കിൽ അത് ഫേസ് ബുക്കിൽ നിലവാരമില്ലാതെ വിഴുപ്പു അലക്കി നടക്കുന്ന നജ്മുധീണോ ഫസലുവിണോ കളിക്കാൻ കൊടുക്കുക ...
ഐക്യം ചര്ച്ച എന്നൊക്കെ പറഞ്ഞു പ്രവർത്തകരിൽ വസ്സുവാസ് ഉണ്ടാക്കാം എന്ന് കരുതേണ്ട ...ഐക്യം ഉണ്ടാവും ..സത്യം ഇത് പോലെ മനസ്സിലാക്കുന്നത് തുടർന്നാൽ ,knm അയച്ച അച്ചടക്ക നടപടിയുടെ സര്കുലർ വാസുവേട്ടന് കടല പൊതിയാൻ കൊടുത്ത ഞങ്ങളോടാണോ ഈ വേല ..ഇങ്ങിനെ പോയാൽ knm പിരിച്ചു വിടേണ്ടി വരില്ല ...സമൂഹത്തിൽ ഇല്ലാതായി പോകും എന്ന ഭയം ആണ് മുജാഹിധുകളെ ഒരു പ്രതിരോധത്തിന് പ്രേരിപിച്ചത്‌ ..അതിന്റെ ഫലം ആണ് wisdom ...വെള്ളപവും ബീഫുകരിയും മാത്രമായി നടന്ന ഒരു റൌഫ് നധുവിയും അതിന്റെ ബാക്കി തിന്നാൻ നടന്ന വാടക മുസ്ലിയാരും ഇപ്പോൾ രാജ കുമാരന്റെ ഇറച്ചി തിന്നു അവസാനം ഇത് ഒറിജിനൽ തന്നെ എന്ന് പറയുന്ന ഗതികേടിൽ ആണ് ..നിങ്ങൾ ആരാണ് എന്ന് സൌദി ഭരണകൂടത്തിനു വരെ മനസ്സിലാവാൻ നിങ്ങളുടെ കൊളോക്കിയൽ ഫേസ് ബുക്ക്‌ മുരീധുകൾ വഹിച്ച പങ്കു ചെറുതല്ല ..കോട്ടക്കലിലെ രാജകുമാരാൻ ഞാൻ ആണ് എന്നായിരുന്നു നജ്മുധീൻ ഹിധായയുടെ കമന്റ്‌ ...അത് ശരിയാണ് ..knm എന്ന മുരിമൂക്കാന്മാരിലെ മൂക്കില്ലാത്ത രാജാവ് ..പക്ഷെ ഒടിഞ്ഞ വാളുമായി WISDOm വെട്ടാൻ ഇറങ്ങിയ രാജാവ് രാവിലെ എണീറ്റ്‌ പത്രം നോക്കിയപ്പോൾ അങ്ങ് സുൽത്താന്റെ ഒരു കത്ത്  "ഒരു മുരീധും ഇനി രാജ കുമാരന് എതിരെ മിണ്ടരുത് "...കുമാരൻ നജ്മുധീനും ശിങ്കിടികളും മുങ്ങി അക്കരെ പൊങ്ങാൻ നോക്കുമ്പോൾ ഉണ്ട് അടുത്തത് ധര്ബാറിലെ അവശേഷിക്കുന്ന മത്രിമാരിൽ ഒരാള് തന്നെ എട്ടിന്റെ പണി ...അത് ഇങ്ങിനെ വായിക്കാം
------------------------------------------------------------------------------------------------------------------------
കോഴിക്കോട്: ഹാജറില്‍ കൃത്രിമം, അനധികൃത വിദേശയാത്ര എന്നിവയുമായി ബന്ധപ്പെട്ട് വകുപ്പുതല അച്ചടക്ക നടപടിക്ക് വിധേയനായ കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയും അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ് ലെക്ചററും മുന്‍ സിന്‍ഡിക്കേറ്റംഗവുമായ എം. അബ്ദുറഹ്മാന്‍ സലഫിയെ സംഘടനയില്‍നിന്ന് മാറ്റി നിര്‍ത്തണമെന്ന് കെ.എന്‍.എം സംസ്ഥാന സെക്രട്ടറി ഡോ. എം. അബ്ദുല്‍ അസീസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിഷ്കളങ്കരായ പണ്ഡിതന്മാര്‍ നയിച്ച മുജാഹിദ് പ്രസ്ഥാനത്തില്‍ കുറ്റക്കാര്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ തുടരുന്നത് നാണക്കേടാണ്. വ്യാജരേഖ ചമച്ച് ജനങ്ങളെയും സര്‍ക്കാറിനെയും വഞ്ചിച്ചെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടത്തെിയ സലഫിക്ക് കടുത്തശിക്ഷ നല്‍കണമെന്നാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്. വകുപ്പുതല അച്ചടക്ക നടപടിക്കുശേഷവും സംഘടന നേരിട്ട് നടത്തുന്ന എടവണ്ണ ജാമിഅ നദ്വിയ്യയുടെ മാനേജിങ് ട്രസ്റ്റി സ്ഥാനത്തേക്ക് അദ്ദേഹത്തെ കൊണ്ടുവരാനുള്ള സംഘടനയിലെ കോക്കസിന്‍െറ ശ്രമം പ്രവര്‍ത്തകരും പൊതുജനവും തിരിച്ചറിയണം.
സംഘടനക്കകത്ത് കൊള്ളരുതായ്മകള്‍ ചുണ്ടിക്കാണിക്കുന്നവരെ പുറത്താക്കുകയോ അച്ചടക്ക നടപടി കാണിച്ച് നിശ്ശബ്ദരാക്കുകയോ ആണ്.
ആറു മാസം മുമ്പുതന്നെ താനിക്കാര്യം സംഘടനയെ കത്തുമൂലം അറിയിച്ചിട്ടും ഇപ്പോള്‍ തന്നെ പുറത്താക്കാനാണ് ശ്രമമെന്ന് 15 കൊല്ലമായി സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ അബ്ദുല്‍ അസീസ് കുറ്റപ്പെടുത്തി. കാലിക്കറ്റ് സര്‍വകലാശാല ഫിനാന്‍സ് ഓഫിസറും രജിസ്ട്രാറുമാണ് ഡോ. എം. അബ്ദുല്‍ അസീസ്.
---------------------------------------------------------------------------------------------------------------------------

Saturday, May 18, 2013

ജിന്നുകളും അവയുടെ കഴിവുകളും ; കെ എന്‍ എം നിലപ്പാടും

ഈ അടുത്തക്കാലത് മുജാഹിദ് പ്രസ്ഥാനത്തിനു അന്യമായ വാദങ്ങളും നിലപ്പാടുകളും ചില൪ പറഞ്ഞു പരത്തുകയും സാധാരണക്കാരായ ആളുകളില്‍ ആശയകുഴപ്പമുണ്ടാക്കുകയും പ്രസ്ഥാനത്തെ ശിഥിലമാക്കി കൊണ്ടിരിക്കുന്ന പ്രവ൪ത്തനങ്ങളുമായി നടക്കുകയും ചെയ്യുന്നു . അത്തരമാളുകള്‍ ഉയ൪ത്തി വിട്ട കെ എന്‍ എം വിരുദ്ധ വീക്ഷണമാകുന്നു ജിന്നുകളും അവയുടെ കഴിവുകളും അഭൗതികമാണന്ന വാദം .
ഈ വിഷയത്തില്‍‌ ബഹുമാന്യരായ മുജാഹിദ് പണ്ഡിത൪ കാലങ്ങളോളം നലകിയ മറുപ്പടി സുവ്യക്തമാണ്, ബഹുമാന്യ നായ എ പി അബ്ദു ഖാദര്‍ മൗലവി തന്‍റെ ചോദ്യങ്ങള്‍ മറുപ്പടികള്‍ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക.
“ ജിന്നിനനുസൃതമായ ശക്തിയാണ് പ്രവ൪ത്തിക്കാധാരമായി പറഞ്ഞിട്ടുള്ളത് , അഭൗതികതയുടെ പ്രശ്നമില്ല. ” കൂടുതലറിയാന്‍ പുസ്തകം വായിക്കുക.
ബഹുമാന്യനായ നമ്മുടെ കുഞ്ഞീത് മദനിയുടെ ഇബാദത്തിനെ കുറിച്ചുള്ള വിവരണമൊന്നു നോക്കൂ “ഇബാദത്ത് എന്നത് വിപുലാ൪ത്ഥ മുള്ള ഒരു സാങ്കേതിക പദമണ്. അഭൗതികമായ മാ൪ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമണ് ഇബാദത്തിന്‍റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്നു വിശ്വസിച്ചു കൊണ്ട് അവന്‍റെ ,അല്ലങ്കില്‍ അതിന്‍റെ മുമ്പില൪പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം,സ്നേഹം,ഭയം,ഭരമേല്പ്പനം,ധനവ്യയം,അന്നപാനാദികളുപേക്ഷിക്കല്‍,അവയവങ്ങളുടെ ചലനം,നേ൪ച്ച,വഴിപട്, തുടങ്ങിയ സ൪വ കാര്യങ്ങളും ആരാധനയുടെ വകുപ്പിലുള്പ്പെ ടുന്നു. ഗുരുവായൂരപ്പന്‍റെ മുമ്പില്‍ കൈ കൂപ്പി നില്ക്കു ന്നവനെ നോക്കുക. അവന്‍റെ അവയവങ്ങളും ശരീരവും ഇബാദത്തില്‍ മുഴുകിയിരിക്കുകയണ്. അവിടെ നമസ്കാരവും നോമ്പുമോന്നുമില്ലല്ലോ.
എന്നാല്‍ അഭൗതികമായ മാ൪ഗ്ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന്ന്‍ മാത്രമേയുള്ളൂ. അവന്‍റെ പടപ്പുകളിലൊരാള്ക്കും ആ കഴിവില്ല .അതുകൊണ്ട് ഇബാദത്തിന൪ഹ ന്‍ അവന്‍ മാത്രമണ്. അതാണ് തൗഹീദ്. അതാണ് ലാഇലാഹ ഇല്ലല്ലാഹ്. (ഇസ്‌ലാമിന്‍റെ ജീവന്‍) ഈ അവസാന വരികള്‍ നന്നായി വായിച്ചു മനസിലാക്കുക. അഥവാ ജിന്നുനോ മറ്റു പടപ്പുകള്ക്കോ അഭൌതിക കഴിവില്ലന്നും അല്ലാഹുവിനു മാത്രമുള്ളതാണന്നും.
ആദരണിയനായ മുഹമ്മദ്‌ അമാനി മൗലവിയുടെ വിശുദ്ധ ഖു൪ആന്‍ വ്യാഖ്യാനത്തിലെഴുതിയത് നോക്കൂ.
“സാധാരണ കാര്യകാരണബന്ധങ്ങള്ക്കഅതീതമായി ഏതെങ്കിലും അദൃശ്യശക്തി ഒരു വസ്തുവിലുണ്ടെന്ന്‍ വിശ്വസിക്കപ്പെടുമ്പോഴായിരിക്കും അതിനെ ക്കുറിച്ചുള്ള സ്നേഹവും ഭയവും അത്യതികമായിത്തീരുന്നത് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ വിശ്വാസത്തില്‍ നിന്ന്‍ ഉടലെടുക്കുന്ന താഴ്മയുടെയും, ഭക്തി ബഹുമാനത്തിന്റെ‍യും പ്രകടനമാണ് ഇബാദത്തകുന്ന ആരാധന ’’ .
അഭൗതി കഴിവ് അല്ലാഹുവിനു മാത്രമാണുള്ളതെന്നും മറ്റാ൪ക്കുമില്ലന്നും വ്യക്തമാക്കി കൊണ്ട് നാമെല്ലാം ഒന്നിച്ചുള്ളപ്പോള്‍ ചെറിയമുണ്ടം അബ്ദുല്ഹനമീദ് മൗലവി വിവരിക്കുന്നു. “ ജിന്നുകള്ക്ക് അല്ലാഹു നല്കുന്ന കഴിവ് മനുഷ്യകഴിവിന് അതീതമാണങ്കിലും അതിനെ അഭൗതികമെന്ന്‍ വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ശരിയല്ല. അഭൗതികമായ കഴിവുകള്‍ എന്ന്‍ നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്ക്കള്‍ക്കാ൪ക്കും നല്കിയിട്ടില്ലാത്ത കഴിവാണ്.”(പ്രാര്ത്ഥ്ന, തൗഹീദ്, ചോദ്യങ്ങള്ക്ക്യ മറുപ്പടി).
കൂടാതെ വിചിന്തനത്തിലൂടെ മുജാഹിദ് പ്രസ്ഥാനം ജിന്നുകളുടെ കഴിവ് ഭൌതികമാണന്ന്‍ ഒന്നുംകൂടി ബലപ്പെടുത്തുന്നു.
“ ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്‌ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍ അല്ലാഹുവിന്‍റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും പ്രവ൪ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍ നമ്മുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവ൪ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അത് കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൗതികമെന്നോ കാര്യകാരണ ബന്ധങ്ങല്ക്ക തീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല (വിചിന്തനം ,2007)
മാത്രമല്ല എം പി എ ഖാദിര്‍ കരുവമ്പൊയില്‍ അബ്ദുല്‍ ഹമീദ് ഫൈസിയെന്ന ഖുബൂരി പുരോഹിതന് നല്കിയ മറുപ്പടി മടവൂരികള്ക്കും നവമടവൂരികള്‍ക്കും കൂടി ഇപ്പോള്‍ അനുയോജ്യമാണ്.
“ ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗം
പറയുമ്പോള്‍ എക്കാലത്തും മുജാഹിദുകള്‍ അര്‍ത്ഥമാക്കിയത് സൃഷ്ടികളുടെ കഴിവിന്നതീതം എന്നാണ്. ജിന്നുകള്ക്കും മലക്കുകള്ക്കും മനുഷ്യരുടെ കഴിവിന്നതീതമായ കഴിവുകളുണ്ടന്നും ആദ്യകാലങ്ങളിലേ മുജാഹിദുകള്‍ അംഗീകാരിച്ചതാണ്. അതിന്ന്‍ സാക്ഷാല്‍ ഗൈബ് എന്ന്‍ പറയുകയില്ലെന്നും ആദ്യമേ വിശദീകരിച്ചതാണ്. ഈ വിശദീകരണം നല്കിയതിനോടപ്പമാണ് ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗത്തിലൂടെയുള്ള ഗുണദോഷ പ്രതീക്ഷകളെയും മറ്റു കാര്യങ്ങളെയും മുജാഹിദുകള്‍ എഴുതിയത്. ഇത് രണ്ടും ചേ൪ത്ത് വായിക്കുന്ന മന്ദബുദ്ധികളല്ലാത്ത ഏതൊരാള്ക്കും മനസ്സിലാകും, ഇബാദത്തിലെ വിശദീകരണമായ അദൃശ്യമാ൪ഗ്ഗം കൊണ്ട് മുജാഹിദുകള്‍ ഉദ്ദേശിച്ചത് സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളെ യാണന്ന്‍.(സമസ്തക്കാരുടെ തിരെഞ്ഞെടുത്ത നൂറു നുണകള്‍)
മുജാഹിദ് പ്രസ്ഥാനത്തിന്‍റെ നാളിത് വരെയുള്ള ഈ വിവരണങ്ങള്‍ ജിന്നുകളും അവരുടെ കഴിവുകളും അഭൗതികമല്ലന്നത് മന്ദബുദ്ധികളല്ലാത്ത ബുദ്ധിയും വകതിരിവും നഷ്ടപ്പെടാത്ത ഏതൊരാള്ക്കും മനസ്സിലാകും, അല്ലാഹു സഹായിക്കെട്ടെ