Showing posts with label kokkas. Show all posts
Showing posts with label kokkas. Show all posts

Tuesday, February 24, 2015

കൊക്കസിലേക്ക് ഗർ വാപ്പസി...ഞെളിയൻ പറമ്പിലേക്ക് പഴത്തൊലി

കൊക്കസിലേക്ക് ഗർ വാപ്പസി...

പണ്ട് ഒരുത്തൻ തറവാട്ടിൽ നിന്ന് തെറ്റി പ്പോയി ..പോണ പോക്കിൽ ഊറ്റത്തോടെ പറഞ്ഞു അത്രേ ..ഇനി നിങ്ങളുടെ ഒരു ഈർക്കിൽ പോലും എനിക്കും കുട്ടികൾക്കും വേണ്ട ...
ആവേശം അതിക നാൾ നീണ്ടു നിന്നില്ല ..പണ്ടേ അധ്വാനിച്ചു തിന്നു ശീലം കുറവായത് കൊണ്ട് ,ബാപ്പ ഇല്ലാത്ത നേരം നോക്കി മൂപ്പര് വീട്ടിൽ വന്നു ഉമ്മാനോട് "ഞാനും മക്കളും ഇല്ലാതെ ഇപ്പോൾ ബപ്പാക്ക് നല്ല സുഖാണ് ലെ ..കൊറച്ചു ചെലവു മതിയെല്ലോ ..എന്നാൽ ഞാൻ കുഴിച്ചിട്ട മതിലിനെ അവിടെ ഉള്ള മുരിങ്ങ ,നിങ്ങള് കഴുകി ഒഴിവാക്കുന്ന മീനിന്റെ തല എന്നിവ ഞാനെടുക്കും ..ഹാ ..അങ്ങിനെ വിട്ടാൽ പറ്റൂലല്ലോ ....
ഇതേ ഗർ വാപ്പസി ആണ് ഇപ്പോൾ കോക്കസിലും നടക്കുന്നത് ...
ഗർ വാപ്പസി ആവിഷ്കരിച്ച സംഘ പരിവാരിനു കിട്ടിയത് ആശയതിലോ നടപ്പിലോ ഇസലാമിന്റെ ലാഞ്ചന പോലും ഇല്ലാത്ത കുറെ ചവറുകളെ ആയിരുന്നു ...അതിന്റെ പേരിൽ മത വിഭാഗങ്ങളെ പ്രതിഷേത വീതിയിലേക്ക് തള്ളി വിട്ടു അവസാനം ഹിഡൻ അജണ്ട ആയി പരിവാർ കൊണ്ട് നടന്ന മത പരിവർത്തനനിരോധന നിയമം നടപ്പിലാക്കുക ആയിരുന്നു ലക്‌ഷ്യം ...
ഇതുപോലെ തമ്മിൽ തല്ലിനുള്ള സമഗ്ര സംഭാവനക്ക് അവാര്ഡ് വാങ്ങി വിവാദം ആയപ്പോൾ അത് മറക്കാൻ ചില ഗർ വാപ്പസികൾ ചില കോണുകളിൽ ഉയരുകയായിരുന്നു .. ഫേസ് ബുക്ക്‌ ജീവികൾക്ക് തീറ്റ കിട്ടാതാവുംബോഴും അസ്ഥിത്വം പ്രതിസന്ധി നേരിടുമ്പോഴും ഇത്തരം ചില വാർത്തകൾ കേൾക്കാറുണ്ട്
പ്രധാന സംഭവ വികാസത്തിൽ നിന്ന് വിഷയത്തെ കൊണ്ടുപോകാൻ ആണ് മങ്കട പരിവാറും ഇവിടെ ശ്രമിക്കുന്നത് ...TP  ഗ്രൂപ്പിന്റെ  സഹായത്തോടെ ഇദ്ദേഹം നടത്തിയ അവാര്ഡ് തട്ടിപ്പ് നാം പുറത്തു കൊണ്ട് വന്നിരുന്നു ..അത് മറക്കാൻ സ്വന്തം ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരം ആയ ജാമിയ നദുവിയയിൽ ഒരു പൊറാട്ട് നാടകം തട്ടിക്കൂട്ടാൻ നോക്കുന്നത് ....
അതും വിസ തട്ടിപ്പിനും മറ്റു ചില തട്ടിപ്പുകൾക്കും ശേഷം മുജാഹിദ് കേരളം മാറ്റി നിർത്തിയ ഒരു ബാഖവിയെ മുന്നിൽ കൊണ്ട് വന്നു ...മുജാഹിദ് പ്രസ്ഥാനത്തിൽ തന്റെ ഈ തരികിട പരിപാടികൾ ഒന്നും ചിലവാകില്ല എന്ന് കണ്ട ഇദ്ദേഹം എന്നോ ചാടാൻ ഇരുന്നതാണ് ...തന്നെക്കാൾ വലിയ 12000 നേതാവ് വിളിച്ചപ്പോൾ തനിക്കിരിക്കാൻ ഇയാളുടെ കീഴിൽ അല്ലാതെ ഒരിടം ഇല്ല എന്നിയാൾ കരുതി കാണും ..ഉഷ്‌ണം ഉഷ്ണേന ശാന്തി .......നിങ്ങൾ ആനയിക്കുന്ന ഇവർ ഉൾപടെ ഉള്ള മഹാ പണ്ഡിതർ എന്നാണു മുജാഹിടുകളുടെ സ്റെജിൽ അവസാനം കയറിയത് എന്ന് കൂടി നിങ്ങൾ പറയണം ....
ജോലി കൊടുത്തും ,വിസ കൊടുത്തും ,കടം വീട്ടിയും ആളെ കൂട്ടുന്ന കേരള കൊണ്ഗ്രസ്സിലെ ഗ്രൂപുകളുടെ നിലവാരത്തിലേക്ക് ഒരു സംഘടന അതപതിച്ചു എന്നത് അതിന്റെ നിലവാരത്തെ ആണ് സൂചിപിക്കുന്നത് ...
25000 മുടി വെള്ളം വിറ്റിരുന്ന ഒരു ഖാസിമി ,ഒരു കള്ളാ ത്വരീകതുമായി വന്നപ്പോൾ സമകാല ഖുരാഫികൾ പോലും പുറത്താക്കിയപ്പോൾ ജാമിയ സമ്മേളനത്തിലേക്ക് ഇവർ ക്ഷണിച്ചു ...അനുയായികൾ ഫേസ് ബുക്കിലും വാട്സ് അപ്പിലും ആഘോഷം ...ഖാസിമി മുജാഹിദിലെക്കു....എന്നിട്ടോ ഗർ വാപസിക്കാർ അണ്ടി പോയ അണ്ണാനെ പോലെ ആയി ...ഒരാളുടെ ആദർശമോ അയാള് നിലകൊള്ളുന്ന നിലപാടുകളോ നോക്കാതെ കണ്ട അണ്ടനേയും അടകൊടനെയും വിളിച്ചു കയറ്റി പ്രസ്ഥാന അനുയായികളുടെ മുന്നിൽ അവതരിപ്പിക്കുന്ന ഈ ഗതികേടിന്റെ പേരാണ് "മങ്കടയിസം"...
പണ്ട് AP അബ്ദുൽ ഖാദെർ മൗലവി പറഞ്ഞ ഒരു വാക്കുണ്ട് "അവൻ എന്ത് കൊണ്ടാണ് വന്നത് എന്ന് നോക്കിയില്ലേല്ലും എന്ത് കണ്ടാണ്‌ വന്നത് എന്ന് നോക്കികാളാ എന്ന് "...
ഇതുപോലെ ഉംറ കച്ചവടം നടത്തുന്ന പലരെയും പിടിച്ചു ചില കേരളത്തിന്റെ വടക്കേ അറ്റത്തുള്ള മുതലാളിമാരുടെ സഹായത്തോടെ ഏറ്റെടുത്തു ഈ പ്രസ്ഥാനത്തെ ശുധീകരിച്ചതിനു ജാമിയ ഗ്രൂപ്പിന് നന്ദി ...
പണ്ട് ചെറുമി കൊച്ചമ്മയോടു തെറ്റി ഞാനിപ്പം പോവും ഞാനിപ്പം പോവും എന്ന് പറഞ്ഞു കൊണ്ടിരുന്നു അത് കൊച്ചമ്മ മൈൻഡ് ചെയ്യാതെ ആയപ്പോൾ പോയി കുറെ കഴിഞ്ഞു ഉമ്മറത്ത്‌ വന്നു "ഒന്നുകിൽ നിങ്ങൾ എന്നെ വിളിക്കുക അല്ലെങ്കിൽ ഞാനിപ്പം അങ്ങോട്ട്‌ കയറും "എന്ന് പറഞ്ഞ നിലവാരത്തിലെ ഞങ്ങൾ ഇതിനെ കാണുന്നുള്ളൂ ...
പ്രിയ മുജാഹിദുകളെ ആദർശത്തേക്കാൾ ആമാശയത്തെ സ്നേഹിക്കുന്ന ആളുകൾ എവിടെയും ഉണ്ടാകാം ...അവരൊന്നും ഈ പ്രസ്ഥാനത്തിൽ മുന്നോട്ടുള്ള ഗമനതിലെ അഭിവാജ്യ ഗടകം അല്ല .
നമ്മുടെ ലക്‌ഷ്യം പരലോകം ആണ് ..അതിനു ആര് കൂടെ വരുന്നു അവർക്ക് വരാം ...അല്ലാത്ത ആളുകൾക്ക് അവർക്ക് അല്ലാഹു നിശ്ചയിച്ച സ്ഥലത്തേക്ക് അവർ എന്ത് ഉധേഷതാൽ നമ്മുടെ കൂടെ നിന്നോ അത് സാധ്യമാവാതെ വരുമ്പോൾ ആ ഉദ്ദേശങ്ങൾ നടപ്പിലാക്കാൻ പറ്റിയ കൂട്ടത്തിൽ എത്തും...
സദുദ്ദേശം ഉള്ളവർ ഈ കൂട്ടായ്മയിൽ വന്നെത്തും ..എല്ലാം  വെടിഞ്ഞു ....8 ആം സംസ്ഥാന സമ്മേളനത്തിലെ മുഖ്യ പ്രഭാഷകൻ ആയിരുന്ന വ്യക്തി നമ്മുടെ കൂടെ വന്നു ..നമ്മൾ ആഘോഷിച്ചില്ല ..സ്വീകരണ സമ്മേളനം ഒരുക്കിയില്ല ...നമ്മൾ സ്വീകരിക്കുന്ന ആദര്ശത്തിന്റെ മഹിമ കൊണ്ടാണ് അത് ....
ഇത് TP  ഗ്രൂപിന് എതിരായ  അവാർഡ്‌ കമ്പനിയുടെ പുതിയ നമ്പർ കൂടിയാണ് ..ആസന്നമായ കരയുധതിലേക്ക് പുതിയ പടയാളികളുടെ
തിരഞ്ഞെടുപാണ് ഇത് ..അതുകൊണ്ടാണ് CD ടോവെർ പകരം ജാമിയ നദുവിയ്യ തിരഞ്ഞെടുത്തത് .....







Wednesday, June 11, 2014

ഉടുമ്പന്നൂര് മസ്ജിദ് വസ്തുതകളും യാഥാർത്ഥ്യങ്ങളും

ഉടുമ്പന്നൂര് മസ്ജിദ് വസ്തുതകളും യാഥാർത്ഥ്യങ്ങളും 

അസ്സലാമു  അലൈകും  വ രഹ്മതുല്ലാഹി  വ ബര്കതുഹു .

ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര് യുണിറ്റ് പള്ളിയുടെ പണി ആരംഭിക്കുന്നത് 2013 ഇൽ ആണ് .
തുടക്കത്തിൽ കെ എൻ എം ഇൽ കൂടി ആണ് ഫണ്ട്‌ ലഭിച്ചിരുന്നത്.
പക്ഷെ സംഘടന വാദികളുടെ താളത്തിന് തുള്ളുന്നവർ അല്ല എന്ന് അവര്ക്ക് തോന്നിയപ്പോൾ 4 ലക്ഷം രൂപ തരാതെ പള്ളിയുടെ പണി തടസപെടുത്തി.(ആ തുക ഇപ്പോഴും കിട്ടിയിട്ടില്ല), ഇവർ മുക്കിയ നാലു ലക്ഷം ഒഴിച്ചുള്ള ബാക്കി ഫണ്ട്‌  അല്ലാഹുവിന്റെ അനുഗ്രഹത്താൽ  നമുക്ക് ലഭിച്ചു. കുറവ്  വന്ന ഈ തുക കടം വാങ്ങി ആണ് പണികൾ പൂർത്തിയാക്കിയത്. പള്ളിയുടെ എല്ലാ പണികളും നമ്മുടെ പ്രവർത്തകരുടെ ശ്രമ ഫലമായിട്ടാണ് നടന്നത്.


റമദാന് മുമ്പ് ഉത്ഘാടനം ചെയ്യണം എന്ന ഉദ്ദേശത്തില്  ജൂണ്‍ 8 നു ഉത്ഘാടനം തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പ്രചാരണ പരിപാടികളും സ്ക്വാഡ് വർകുകളും നടത്തി.
ആ സമയത്ത് ആണ് എല്ലാ ഫിത്നകളും ഉണ്ടാക്കുന്ന തോടുപുഴയിലുള്ള സംഘടന വാദികൾ ഇവിടെയും കുഴപ്പം ഉണ്ടാകാനുള്ള ശ്രമം ഉണ്ട് എന്ന് അറിഞ്ഞു.
അപ്പോൾ പള്ളിയുടെ ഉത്ഘാടനം ജുമുഅ നമസ്കരത്തോടെ തുടങ്ങി  പൊതു സമ്മേളനം ഞായറാഴ്ച നടത്താം എന്ന് തീരുമാനിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ നിര്ധിഷ്ട ഖത്തീബ് ആയ അനസ് സ്വലാഹി  യെ കൊണ്ട് 2014 ജൂണ്‍ 6 വെള്ളിയാഴ്ച ഖുത്ബ നടത്തി പള്ളി ഉത്ഘാടനം  ചെയ്തു.
Inline images 5

നമ്മൾ ഉള്കാടനം നടത്തി കഴിഞ്ഞ് ആണ് അറിഞ്ഞത് ശനിയാഴ്ച (ജൂണ്‍ 7)ഉണ്ണിൻകുട്ടി  മൌലവിയെ കൊണ്ട് അസർ നമസ്കാരതോടെ ഉത്ഘാടനം  നടത്താൻ സംഘടന വാദികൾ ശ്രമിക്കുന്നു എന്ന്.
വഖ്‌ഫ് കോടതിയിൽ പോയി പള്ളിയുടെ അവകാശം സംഘടന വാദികൾക്ക് ആണ് എന്നും ജൂണ്‍ 7 ശനിയാഴ്ച വൈകിട്ട് 3:50 മുതൽ 5 മണി വരെ നടക്കുന്ന അവരുടെ അസർ നമസ്കരത്തോട്‌ കൂടിയ ഉള്കാടനതിൻ നമ്മുടെ 4 പ്രവത്തകർ തടസ്സം നില്കുന്നു. എന്നാണ് അവർ .പറഞ്ഞത്.
പക്ഷെ ശനിയാഴ്ച 3:50 മുതൽ 5 മണി വരെ അവരെ തടസ്സപെടുതരുത് എന്ന കാര്യം മാത്രമാണ് കോടതി നമ്മളോട് ആവശ്യപെട്ടത്‌.
അത് പ്രകാരം ഉടുമ്പന്നൂർ യുനിടിൽ നിന്നും ആരും ഇല്ലാതെ എറണാകുളം ജില്ലയിൽ നിന്നും തൊടുപുഴയിൽ നിന്നും  ആയി 3 സ്വഫ് ആൾ അവിടെ വന്ന് അസര് നമസ്കരിച്ചു.
ആ നമസ്കാരത്തിന്റെ ഫോട്ടോ ആണ് സംഘടന വാദികൾ   പോസ്റ്റ്‌ ചെയ്തത് 
Inline images 4
അല്ലാഹുവിൻറെ അപാരമായ അനുഗ്രഹത്താൽ ഉത്ഘാടന ധാവ സമ്മേളനം ജൂണ്‍ 8 ഞായർ വൈകിട്ട് നടന്നു .

 അബ്ദുൽ ഖാദർ കുടയതുർ ഉത്ഘാടനം ചെയ്തു.
Inline images 2
ഹുസൈൻ സലഫി ഷാര്ജ മുഖ്യപ്രഭാഷണം നടത്തി.
Inline images 1
പള്ളിയുടെ പരിസരത്ത് ഉള്ള പന്തൽ നിറഞ്ഞു സദസ്സും ഉണ്ടായിരുന്നു..
Inline images 3
അൽഹംദുലില്ലഹി റബ്ബിൽ ആലമീൻ 

ഇനി ഈ പള്ളി എത്രയും പെട്ടെന്ന് പൂട്ടിക്കാൻ വേണ്ടി ഓഫീസുകളും കോടതികളും കയറി ഇറങ്ങാൻ കച്ച കെട്ടി നിൽകുന്നുണ്ട് എന്ന് അറിയാം.
അല്ലാഹുവേ നിന്റെ പ്രീതി കാംക്ഷിച് ഈ പള്ളിയുടെ നടത്തിപ്പും ആ പരിസരത്തുള്ള ജനങ്ങള്ക്ക് തൗഹീദ് എത്തിക്കാനുള്ള അവിടെയുള്ള പ്രവര്ത്തകരുടെ ആഗ്രഹവും എല്ലാം നിർവഹിക്കാൻ ഞങ്ങളെ സഹായിക്കണേ 
കുതന്തങ്ങളും വൃത്തികേടുകളും നടത്തുന്ന അധർമകരികെളായ ജനതയില്നിന്നും ഞങ്ങളെ സംരക്ഷിക്കണേ.. ആമീന് 



Regards,
Anilal Azad

Wednesday, May 21, 2014

സോഷ്യൽ മീഡിയയിലെ തെറി വീരന്മാരെ നിയന്ത്രിക്കണം എന്ന് കേന്ദ്ര കമ്മറ്റി -ഹിദായ ,ഫസല് ,വെട്ടൻ,ബാസിത് എന്നിവർ വെട്ടിൽ

Abdul Haque Singer Tirurangadi
 വിവാദ പ്രചാരണങ്ങൾ നടത്തുന്നവർക്ക് ഈ ഫോട്ടോസും ഉപകരിക്കും ...ഞാൻ ആദ്യമേ പറഞ്ഞു,ഞാനൊരു മുജാഹിദ് വിഭാഗത്തിലും ഉള്ള ആളല്ല..പിന്നെ എന്തിനാ ഈ കുതിര കയറ്റം..? സൗദി രാജ കുമാരൻ വ്യാജൻ ആണെന്ന് പ്രചാരണം നടത്തിയവർ ,അദ്ദേഹം വ്യാജനല്ല എന്ന് അടുത്ത് തന്നെ മനസ്സിലാക്കും എന്ന് തോന്നുന്നു (അതിനുള്ള നിയമ നടപടിയിലേക്ക് അദ്ദേഹം നീങ്ങി തുടങ്ങി) ,..ശത്രുക്കളെ നേരിടേണ്ടത് നിരപരാധികളെ ചൂണ്ടലിൽ കോർത്ത്‌ കൊണ്ടാവരുത്..മറുള്ളവരെ പരിഹസിക്കരുതെന്നും (അതിനി ഗായകനായാലും രാജകുമാരനായാലും ) തെറ്റാണെന്ന് വിലക്കിയ ഇസ്ലാം പ്രചരിപ്പിക്കുന്ന നിങ്ങൾ എന്തിനാണ് ഇത്തരം തരാം താഴ്ന്ന രീതിയിൽ മറ്റുള്ളവരെ പറ്റി പരസ്യമായി പരിഹാസം നടത്തുന്നു..? അന്യായം കണ്ടാൽ ന്യായത്തെ കൊണ്ടാണ് എതിര്ക്കേണ്ടത്..ആ ചടങ്ങിൽ ശ്രിലങ്കൻ മന്ത്രി പങ്കെടുതല്ലോ? അയാളെ പറ്റി ഫോട്ടോസ് ഒന്നും കിട്ടിയില്ലേ പ്രചരിപ്പിക്കാൻ? കുഞ്ഞാലിക്കുട്ടിയെ പറ്റി ഐസ് ക്രീം വിവാദവും എടുതിടാമായിരുന്നല്ലോ...എന്റെ രണ്ടു മക്കൾ ഖുറാൻ പഠിക്കുന്നത് ആ വിഭാഗത്തിൽ പെടാത്ത മുജാഹിദ് സ്ഥാപനത്തിലാണ് ജിദ്ദയിൽ..ഞാൻ പഠിച്ചു വളർന്നത്‌ എ പീ വിഭാഗം മദ്രസയിൽ ആണ്..അവർ ഇന്നും ഞാനുമായി വളരെ സവ്ഹാര്ധത്തിൽ ആണ്..അങ്ങിനത്തെ എന്നെ നിങ്ങൾ ആ ചൂണ്ടലിൽ കോർക്കാൻ പാടില്ലായിരുന്നു..സമൂഹത്തിന്റെ മുമ്പിൽ നിങ്ങൾ തന്നെ തരം താഴ്ന്നു..ഞാനിവിടെ ജിദ്ദയിൽ നിങ്ങൾ പറഞ്ഞ "വ്യാജ രാജകുമാരന്റെ" സ്വാധീനം വെച്ച് ഒരു പാട് മലയാളികളെ നിയമത്തിനു അനുസൃതനായി സഹായിച്ചിട്ടുണ്ട്..അതിൽ മുജാഹിദും സുന്നിയും ഹിന്ദുവും ക്രിസ്ത്യാനിയും ഒക്കെയുണ്ട് ..ഇനിയെങ്കിലും ഇത്തരം വില കുറഞ്ഞ നടപടികൾതുടരാതിരിക്കുക..
(സൗദി രാജ കുടുംബാനഗത്തെ അപകീര്തി പ്പെടുത്തി പ്രാചാരണം നടത്തിയതിന്റെ പേരില് ആരെങ്കിലും നിയമ നടപടി നേരിടേണ്ടി വന്നാൽ എനിക്ക് അതിൽ ഒരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല എന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു..ഞാൻ മാത്രമല്ല അദ്ധേഹത്തിന്റെ കൂടെ മലയാളി ആയുള്ളതു എന്നോര്ക്കുക..ഫേസ് ബുക്കിൽ തന്നെ ഉള്ള ചിലര് അദ്ദേഹവുമായി അടുത്ത ബന്ധം ഉള്ളവര ഉണ്ടെന്നു അറിയിക്കുന്നു..)
-----------------------------------------------------------------------------------------------------------------------
ഇതാ വരുന്നു സൌദി അറേബ്യയിലെ രാജ കുമാരൻ വ്യാജാൻ എന്ന് പറഞ്ഞു നടന്ന മുരീധുകളുടെ മുധീറന്മാർ...
നാണക്കേട്‌ ...