Wednesday, June 25, 2014

തൗഹീദും ശിർക്കും - ആമുഖം

തൗഹീദും ശിർക്കും - ആമുഖം

അസ്സലാമുഅലൈക്കും വ രഹ്മതുല്ലാഹി

പരമ കാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും അവന്റെ തിരുദൂദരിൽ എന്നും വർഷിക്കുമാറാകട്ടെ.

അറിവിന്‍റെ ലോകത്തേക്ക് പിച്ച വെച്ച് തുടങ്ങുന്ന ഒരഞ്ചു വയസ്സുകാരന്‍, കണക്കിന്‍റെ ബാലപാഠങ്ങള്‍ അദ്ധ്യാപകനില്‍ നിന്ന് കേട്ടു തുടങ്ങുന്ന ആദ്യ ദിനങ്ങള്‍...., ഒരു ദിവസം പൊടുന്നനെ അവന്‍ അദ്ധ്യാപകനോട് ചോദിച്ചു "തൊള്ളായിരത്തി എണ്‍പത്തി മൂന്ന്  ഹരിക്കണം നാൽപത്തിഅഞ്ചു എത്രയാണ്?"

ചോദ്യം കേട്ട അദ്ധ്യാപകൻ, സ്വൽപ്പം ആശ്ച്ചര്യത്തോടുകൂടി  അവനോടു പറഞ്ഞു - 'മോൻ, അഞ്ചു വരെ മാത്രമേ പഠിച്ചിട്ടുള്ളു. ഒൻപതു വരെ എണ്ണിയും എഴുതിയും പഠിക്കണം. അതിന്നു ശേഷം, രണ്ടു സംഖ്യകൾ കൂട്ടുവാൻ പഠിക്കണം. അതിന്നു ശേഷം കിഴിക്കുവാനും, ഗുണിക്കുവാനും ഒക്കെ പഠിക്കാനുണ്ട്. അതിന്നു ശേഷം മാത്രമേ ഹരണം പഠിക്കുവാൻ സാധിക്കുകയുള്ളൂ.'

എന്നാൽ അതൊന്നും വകവെക്കാതെ ആ കുട്ടി തന്റെ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു. അങ്ങിനെ ആ അദ്ധ്യാപകൻ പാടുപെട്ടുകൊണ്ട്‌, ഉത്തരം വിശദീകരിക്കുവാൻ തുടങ്ങി... പക്ഷെ ആ കുട്ടിയുടെ ആകെ ഉണ്ടായിരുന്ന ഒരു സംശയം പല മടങ്ങായി വർധിച്ചു. അങ്ങിനെ തീരാത്ത  സംശയത്തിന്റെ ആഴക്കടലിൽ അവൻ അകപെട്ടു.....

അടിസ്ഥാന അക്കങ്ങൾ മുഴുവൻ പഠിക്കാതെ, രണ്ടക്കങ്ങൾ കൂട്ടുന്നത്‌ എങ്ങിനെ എന്നും, കിഴിക്കുന്നതും ഗുണിക്കുന്നതും എല്ലാം എങ്ങിനെ എന്ന് കൃത്യമായി പഠിക്കുന്നതിനു മുൻപ്, രണ്ടു വലിയ സംഖ്യകൾ എങ്ങിനെ ഹരിക്കാം എന്ന് മനസ്സിലാകുവാൻ ശ്രമിച്ചതാണ് ആ കുട്ടിയുടെ ദാരുണാമായ സ്ഥിതിവിശേഷത്തിന്നു കാരണമായത്‌.

പ്രിയപ്പെട്ട സഹോദരങ്ങളെ,
കേരളത്തിൽ ഇന്ന് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയ ഒരു ചർച്ചയാണ് തൗഹീദുമായും ഷിർക്കുമായും ബന്ധപെട്ട് നടത്തിക്കൊണ്ടിരികുന്ന  ജിന്നിനോടുള്ള സഹായത്തേട്ടം എന്നത്. പിതാവിനേയും മകനെയും തമ്മിൽ തെറ്റിച്ച, കുടുംബത്തിൽ വഴക്കും വക്കാണവും വരുത്തിവെച്ച ഒരു വലിയ പ്രഷ്നമായിത്തീർന്നിരിക്കുകയാണ് ഈ വിഷയം. നമ്മുടെ ഒരു സഹോദരനുമായി ഈ വിഷയത്തിൽ നേരിട്ടും ഇ-മെയിൽ വഴിയും നടന്ന ഒരു സംസാരത്തിന്റെ പ്രസക്തമായ പത്തോളം ഭാഗങ്ങൾ ആണ് വായനക്കാരുടെ പഠനത്തിന്നും ചിന്തക്കും വേണ്ടി സമർപ്പിക്കുന്നത്. വിവാദങ്ങളുടെ മുഖവുര ഒന്നും കൂടാതെ പറഞ്ഞാൽ, ചർച്ചയിൽ നിലനില്ക്കുന്ന വാദങ്ങൾ താഴെ പറയുന്നവയാണ്.

വാദം - 1

അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട ഒരു കാര്യം അവന്റെ ഏതെങ്കിലും സൃഷ്ടികളോട് ഏത് അവസ്ഥയിൽ എപ്പോൾ ചോദിച്ചാലും അത് ശിർക്ക് ആകുന്നു. ഇതിൽ ആർക്കും അഭിപ്രായ വ്യത്യാസം ഇല്ല.

വാദം - 2

ഒരു ജിന്നിന്നോട് അതിന്റെ കഴിവിൽ പെട്ടത് ചോദിക്കാമോ? അതിന്റെ ഉത്തരം പാടില്ല എന്ന് തന്നെയാണ്. ഇതിലും ആർക്കും അഭിപ്രായ വ്യത്യാസം ഇല്ല.

വാദം - 3

ഇനിയാണ് വിഷയത്തിന്റെ മർമ്മം വരുന്നത് . ജിന്നിനോട് അതിന്റെ കഴിവിൽപെട്ട ഒരു സഹായം ചോദിച്ചാൽ അത് ശിർക്ക് ആകുമോ?

ഒന്നാമത്തെ വിഭാഗം ആളുകൾ പറയുന്നു - ജിന്നിനോട് അതിന്റെ കഴിവിൽപെട്ട ഒരു സഹായം ചോദിക്കുന്നതിനെ  ശിർക്ക് എന്ന് പറയുവാൻ പാടില്ല എന്നും അത് നിഷിദ്ധമാണ് എന്നും, ശിർക്കിലേക്ക് ഉളള ഒരു വഴി ആണെന്നും  പറയുന്നു. 

രണ്ടാമത്തെ വിഭാഗം ആളുകൾ പറയുന്നു - അല്ലാഹുവോട് ചോദിക്കേണ്ട ഒരു കാര്യം ശിർക്ക് ആകുന്നതു പോലെതന്നെ, ജിന്നിന്റെ കഴിവിൽ പെട്ടത് ചോദിച്ചാൽ പോലും അത് ശിർക്ക് തെന്നെയാണ്. അതിന്നു ഒരു കാരണമായി പറയുന്നത് ജിന്ന് ഒരു അഭൗതിക സൃഷ്ടി ആകുന്നു എന്നാണ്.

ഇവിടം മുതൽ  ഈയുള്ളവന്റെ സംസാരം തുടങ്ങുകയാണ്. സത്യം ഉൾകൊള്ളണം എന്നും അസത്യത്തിന്റെ പാതയിൽ അറിഞ്ഞുകൊണ്ട് നിൽക്കുവാൻ ഒരു നിലക്കും ഇടവരരുത് എന്നുള്ള ഒരു പ്രാര്ത്ഥനയോട് കൂടിയും ഒരു ദ്രിഡനിശ്ചയത്തോട് കൂടിയും ആണ്ഇങ്ങിനെ ഒരു ചർച്ചക്ക് തുടക്കം കുറിക്കുന്നത്.

ലോകത്തെ എഴുനൂറിൽപരം  കോടി ജനങ്ങൾ എതിരുനിന്നാലും, ജിന്ന് സമൂഹം ഒന്നടങ്കം എതിരുനിന്നാലും, മലക്കുകൾ ഒന്നടങ്കം (അവര്ക്ക് അതിനു സാധിക്കുകയില്ലെങ്കിലും) എതിരുനിന്നാലും, സർവ്വ ലോകങ്ങളിലേയും സർവ്വ സൃഷ്ടികളും എതിരുനിന്നാൽ പോലും അല്ലാഹുവിന്റെ വിശുദ്ധ ഖുർആൻ കൊണ്ടും അന്തിമ ദൂദനായ മുഹമ്മദ്‌ നബി (സ) തിരുചര്യകൊണ്ടും അതുൾകൊണ്ട് ജീവിച്ച സ്വഹാബത്തിന്റെ പാത കൊണ്ടും ഇവരെയൊക്കെ തകർത്ത് തരിപ്പണമാകുവാനും നിഷ്പ്രഭമാകുവാനും അല്ലാഹുവിന്റെ അനുമതിയോടുകൂടി സാധിക്കും എന്നുള്ള ഉറച്ച ബോധ്യത്തോട് കൂടിതന്നെയാണ് ഇതെഴുതുന്നത്.

പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും അബദ്ധങ്ങൾ ഉണ്ടെങ്കിൽ അത് ബോധ്യപെട്ടാൽ ആ നിമിഷം അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും ഒരു മടിയും കൂടാതെ ആ തെറ്റ് തിരുത്തുകയും ചെയ്യും, ഇന്ഷാ അല്ലാഹ്.

തൗഹീദും ശിർക്കും എന്നാൽ അത് ഒരു വ്യക്തിയുടെ സ്വർഗ്ഗ നരഗങ്ങൾ എന്നെന്നേക്കുമായി തീരുമാനിക്കുന്ന വളരെ ഗൌരവമേറിയ ഒരു കാര്യമാണ്. വിശുദ്ധ ഖുർആനിന്റെയും തിരുവചനങ്ങളുടേയും  ഏറ്റവും മുഖ്യമായ ഒരു പ്രമേയമാണ് തൗഹീദിൽ ജീവിക്കുകയും അതിൽ തന്നെ മരിക്കുകയും ചെയ്യുക എന്നുള്ളത്. അതോടൊപ്പം തന്നെ ഒരിക്കൽ പോലും ശിർക്കിൽ അകപ്പെടുവാൻ പാടില്ല എന്നുള്ളതും.

ഭിന്നിപ്പിന്റെയും തർക്കങ്ങളുടെയും തുടക്കം

മതപരമായ വിഷയത്തിൽ ഉള്ള ഭിന്നിപ്പിന്റെ തുടക്കത്തിനു യഥാർഥത്തിൽ നബിമാരുടെ കാലത്തോളം പഴക്കമുണ്ട്. നമുക്ക് മുൻപ് ഈ ഭൂമിയിൽ ജീവിച്ച വേദക്കാർക്ക് പറ്റിയ ഏറ്റവും വലിയ അപകടം തന്നെ ഈ ഒരു ഭിന്നിപ്പാണ് . അത് എന്താണെന്നും, അത് എങ്ങിനെ നമ്മിലേക്ക്‌ വന്നെത്തുമെന്നും, അതിന്റെയെല്ലാം പര്യാവസാനം എന്തായിരിക്കുമെന്നും എന്നുള്ളതിനെ കുറിച്ച് വളരെ വ്യക്തമായ ഒരു ധാരണ ഉണ്ടാകണം. അതുണ്ടായില്ലെങ്കിൽ ആ ധാരണ നഷ്ടപെട്ട ആളുകൾ അവർ അറിയാതെ ഭിന്നിപ്പിന്റെ ചുഴിയിൽ പെട്ടുപോകുകയും സർവ്വ നാശത്തിൽ എത്തിച്ചേരുകയും ചെയ്യും, അല്ലാഹു കാത്തുരക്ഷിക്കട്ടെ.

എന്താണ് അവർക്ക് പറ്റിയ ഏറ്റവും വലിയ അപകടം ? അല്ലാഹു പറയുന്നു

"വേദം നല്‍കപ്പെട്ടവര്‍ അവര്‍ക്ക്‌ വ്യക്തമായ തെളിവ്‌ വന്നുകിട്ടിയതിന്‌ ശേഷമല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല." ഖുർആൻ 98:4.

'വ്യക്തമായ തെളിവ്'. അതെ, വ്യക്തമായ തെളിവ് അല്ലാഹുവിന്റെ പക്കൽനിന്നും അവർക്ക് ലഭിച്ചതിനു ശേഷമാണ് അവർ ഭിന്നിച്ചത്‌.. സന്മാർഗം ഏതെന്നും ദുർമാർഗം ഏതെന്നും അർത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം അല്ലാഹു ജനങ്ങൾക്ക്‌ അവന്റെ ദൂദന്മാർ മുഖേന വിശദീകരിച്ചതിന്നു ശേഷമല്ലാതെ അവർ ഭിന്നിച്ചിട്ടില്ല.

മുഹമ്മദ്‌ നബി (സ)യുടെ ഉമ്മത്തിൽ സംഭവിച്ചതും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതും ആയ ഭിന്നിപ്പുകൾ ഉണ്ടായത് ഈ പറഞ്ഞ വളരെ വ്യക്തമായ തെളിവ് വന്നു കിട്ടിയതിന്നു ശേഷം മാത്രമാണ്. 
• തൗഹീദ് എന്താണെന്നും ശിർക്ക് എന്താണെന്നും വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും  ഈ സമുദായത്തെ പഠിപ്പിച്ചു. 
• ഇമാൻ  എന്താണെന്നും കുഫ്ർ എന്താണെന്നും വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും ഈ സമുദായത്തെ പഠിപ്പിച്ചു. 
• ഹലാലുകൾ എന്താണെന്നും ഹറാമുകൾ എന്താണെന്നും വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും ഈ സമുദായത്തെ പഠിപ്പിച്ചു.  
• സുന്നത്ത് എന്താണെന്നും ബിദ്അത്ത്  എന്താണെന്നും വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും ഈ സമുദായത്തെ പഠിപ്പിച്ചു.

അങ്ങിനെ തുടങ്ങി, സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന എന്തെല്ലാം ഉണ്ടോ അതെല്ലാം, നരഗത്തിൽനിന്നും അകറ്റുന്നത് എന്തെല്ലാം ഉണ്ടോ അതെല്ലാം തന്നെ വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും ഈ സമുദായത്തെ പഠിപ്പിച്ചു.
വിശുദ്ധ ഖുർആനിലൂടെയും തിരു ഹദീസിലൂടേയും അന്നും ഇന്നും എന്നും നിലനിൽക്കുന്ന വ്യക്തമായി തെളിവ് വന്നതിന്നു ശേഷം മാത്രമേ ഏതൊരു വിഷയത്തിലും  തർക്കങ്ങളും ഭിന്നിപ്പുകളും ഉണ്ടായിട്ടുള്ളൂ.
അത്തരം ഒരു സന്ദർഭത്തിൽ  ഉണ്ടാകുന്ന ചോദ്യമാണ് എന്താണ് ഈ ഭിന്നിപ്പിന്റെ കാരണം?
ഭിന്നിപ്പിന്റെയും തര്ക്കങ്ങളുടെയും കാരണം
ഏതു തർക്ക വിഷയങ്ങളിലും ഉണ്ടാകാറുള്ളപോലെതന്നെ, ജിന്ന് വിഷയത്തിലും ജനങ്ങളിൽ നല്ലൊരു വിഭാഘത്തിന്റെയും ഒരു അന്വേഷണമാണ് എന്തുകൊണ്ട് ഈ രൂപത്തിലുള്ള ഭിന്നതയും തര്ക്കങ്ങളും ഉണ്ടാക്കുന്നു, എന്താണ് ഇതിന്റെയൊക്കെ കാരണം? തങ്ങൾ ഇതുവരെ സത്യത്തിൻറെ ദ്വജവാഹകർ എന്നു കരുതിയ പണ്ഡിതൻമാർ തന്നെ  തികച്ചും വിഭിന്നങ്ങളായ നിലപാടിൽ എന്തൊരു കാരണത്താൽ വന്നുപെട്ടു എന്നതിനെ കുറിച്ചു അല്ലാഹു നമുക്ക് പറഞ്ഞുതരുമ്പോൾ, അത് നമ്മൾ അറിയേണ്ട ഒരു കാര്യം തന്നെയാണ്.
എന്താണ് ഈ ഭിന്നിപ്പിന്റെ കാരണം എന്ന ചോദ്യത്തിന്നു വളരെ കൃത്യമായി തന്നെ ഒരു ഉത്തരം അല്ലാഹു പറയുന്നുണ്ട്.
"എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ ( വേദവിഷയത്തില്‍ ) ഭിന്നിച്ചിട്ടുള്ളത്‌ അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല." - ഖുർആൻ 2:213
അപ്പോൾ മത്സരം ആണ് ഭിന്നിപ്പിന്നും തര്ക്കത്തിന്നും ഒക്കെ കാരണം.  ഈ വചനത്തിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു ജരീർ അത്വബരി (റഹി) പറയുന്നു -

يقول: بغيًا على الدنيا وطلبَ ملكها وزخرفها وزينتها، أيُّهم يكون له الملك والمهابة في الناس، فبغى بعضُهم على بعض، وضرب بعضُهم رقاب بعض
"ഇഹലൊകത്തിന്നു വേണ്ടിയുള്ള മാത്സര്യം. അതിന്റെ (ഇഹലൊകത്തിന്റെ) ആധിപത്യവും അതിന്റെ പളപളപ്പും അതിന്റെ സൌന്ദര്യവും ഒക്കെ അന്വേഷിക്കലും, ജനങ്ങളിൽ വെച്ചു ആർക്കാണ് അധികാരവും അന്തസും കിട്ടുക എന്നതിന്നും ഒക്കെ വേണ്ടി. അങ്ങിനെ ചിലർ ചിലരോട് മത്സരിക്കുകയും ചിലർ ചിലരുടെ  തല എടുക്കുകയും ചെയ്തു." - ഇമാം ത്വബരി(റഹി), ഖുർആൻ  2:213.
ഒരു കാര്യം ഉറപ്പായി. അതായത് ഈ മത്സരങ്ങൾ ഒന്നും തന്നെ അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയല്ലായിരുന്നു. മറിച്ചു, അത് ഇഹപരമായ, താൽകാലിക അധികാര-സ്ഥാനമാനങ്ങൾ എന്ന് തുടങ്ങിയ കാര്യങ്ങൾ നേടുന്നതിനു വേണ്ടിയാകുന്നു.
ഭിന്നിപ്പിന്റെയും തർങ്ങളുടെയും പര്യാവസാനം - 1
സാധാരണയായി ഭിന്നിപ്പുകളും തർക്കങ്ങളും ഉണ്ടാകുമ്പോൾ രണ്ടു കൂട്ടരും തെറ്റിപ്പോയി എന്നാണു ജനങ്ങൾ വിധിയെഴുതാറുള്ളത്. എന്നാൽ അല്ലഹുവീന്റെ വിധി മറ്റൊന്നാണ്. സ്വർഗ്ഗവും നരഗവും എന്ന രണ്ടു ആത്യന്തികമായ പ്രതിഫലങ്ങൾ പോലെതന്നെ ഭിന്നിപ്പിന്റെയും തർക്കങ്ങളുടെയും പര്യാവസാനം ഒന്നുകിൽ അത് സ്വർഗത്തിൽ എത്തിക്കും അല്ലെങ്കിൽ അത് നരഗത്തിൽ എത്തിക്കും. രണ്ടിൽ ഒന്ന് ഉറപ്പാണ്.
"എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന്‌ അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക്‌ അല്ലാഹു തന്‍റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക്‌ വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക്‌ നയിക്കുന്നു."- ഖുർആൻ 2:213
രണ്ടു വിഭാഗവും വഴിപിഴക്കും എന്നല്ല. മറിച്ചു, അല്ലാഹു, അവന്റെ താല്‍പര്യപ്രകാരം, സത്യവിശ്വാസികളെ നേരായ പാതയിൽ അഥവാ സ്വർഗത്തിന്റെ പാതയിൽ ഉറപ്പിച്ചു നിറുത്തും.

فوفق [الله] الذي آمنوا وهم أهل الإيمان بالله وبرسوله محمد صلى الله عليه وسلم المصدّقين به وبما جاء به أنه من عند الله لما اختلف الذين أوتوا الكتاب فيه.
"സത്യവിശ്വാസികളെ അവൻ (അല്ലാഹു) ഒരുമിപിച്ചു നിറുത്തും. അവർ (സത്യവിശ്വാസികൾ) അല്ലാഹുവിലും അവന്റെ ദൂദരിലും ഈമാൻ ഉള്ളവരും, വേദക്കാർ ഭിന്നിച്ച വിഷയത്തിൽ അല്ലാഹുവിനെയും റസൂലിനെയും, അവർ എന്തൊന്നു കൊണ്ടുവന്നുവോ അതിനെയും സത്യപ്പെടുത്തുന്നവരും ആയിരിക്കും" - ഇമാം ത്വബരി(റഹി), ഖുർആൻ  2:213.
കക്ഷി താൽപര്യങ്ങൾക്ക്‌ അധീധമായി അല്ലാഹുവും അവന്റെ നബിയും എന്ത് പറഞ്ഞുവോ അവിടെ നിൽക്കുകയും അത് സ്വീകരിക്കുകയും ചെയ്യുവാൻ മനസ്സുള്ള, തയ്യാറുള്ള ഒരു കൂട്ടം ആളുകളെ അല്ലാഹു നേരായ പാതയിൽ ഒരുമിപിച്ച്ചു നിറുത്തും.
താൻ ഇതുവരെ നിലകൊണ്ടിരുന്ന ഒരു നിലപാടിന്നോ ഒരു പ്രവൃത്തിക്കോ എതിരായിക്കൊണ്ട് അല്ലാഹു ഇങ്ങിനെ പറഞ്ഞിരിക്കുന്നു അവന്റെ തിരുദൂദർ ഇങ്ങിനെ പറഞ്ഞിരിക്കുന്നു എന്ന് വ്യക്തമായിക്കഴിഞ്ഞാൽ കക്ഷിത്വം വെടിയുകയും അല്ലാഹുവും അവന്റെ ദൂദരും എതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അത് സ്വീകരിക്കുക എന്നുള്ളതാണ് ഒരു സത്യവിശ്വാസിയുടെ അടിസ്ഥാന ഗുണം. ഈ ഒരു ഗുണം നഷ്ടപ്പെട്ടാൽ അവന്റെ കാര്യം മഹാ കഷ്ടം തന്നെയായിരിക്കും.
എന്നാൽ ഇത്തരം വിഷയങ്ങളിൽ നിന്ന് മാറിനിൽക്കുകയും ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ നിൽകുന്ന ഒരു മൂന്നാം കക്ഷിയെയും നമുക്ക് കാണുവാൻ സാധിക്കും. അവരുടെ സ്ഥാനം എവിടെയായിരിക്കും എന്ന് അവർ തന്നെ ചിന്തിക്കുന്നത് അവരുടെ പരലോകത്തിന് നന്നായിരിക്കും എന്നാണു സൂചിപ്പിക്കുവാനുള്ളത്.
ഭിന്നിപ്പിന്റെയും തർങ്ങളുടെയും പര്യാവസാനം - 2
ഇനിയാണ് രണ്ടാമത്തെ കൂട്ടം ആളുകളുടെ അവസ്ഥ മനസിലാക്കേണ്ടത് .
"എന്നാല്‍ അവര്‍ ( ജനങ്ങള്‍ ) കക്ഷികളായിപിരിഞ്ഞു കൊണ്ട്‌ തങ്ങളുടെ കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയാണുണ്ടായത്‌. ഓരോ ക്ഷിയും തങ്ങളുടെ പക്കലുള്ളതു കൊണ്ട്‌ സംതൃപ്തി അടയുന്നവരാകുന്നു." - ഖുർആൻ 23:53.
അതെ, തങ്ങളുടെ കക്ഷി, സംഘടന, നേതാവ് ഇവരൊക്കെ എന്ത് നിലപാടെടുത്തു അതുത്തന്നെയാണ് ശരി എന്ന മൌഡ്യമായ ധാരണയിൽ അവർ കഴിഞ്ഞുകൂടും. തീര്ന്നില്ല -
"( നബിയേ, ) അതിനാല്‍ ഒരു സമയം വരെ അവരെ അവരുടെ വഴികേടിലായിക്കൊണ്ട്‌ വിട്ടേക്കുക." - ഖുർആൻ 23:54.
അങ്ങ് വിട്ടേക്കുക, അതല്ലാതെ അവരെ വിശ്വാസികളാക്കുവാൻ വേണ്ടി ഒന്ന് ചെയ്യേണ്ടതില്ല, അതിന്നു സാധിക്കുകയും ഇല്ല. ഇനിയും അല്ലാഹു പറയുന്നു -
"അവര്‍ വിചാരിക്കുന്നുണ്ടോ; സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത്‌ നാം അവര്‍ക്ക്‌ നന്‍മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണെന്ന്‌ ? അവര്‍ ( യാഥാര്‍ത്ഥ്യം ) ഗ്രഹിക്കുന്നില്ല." - ഖുർആൻ 23:55-56.
സന്താനങ്ങളും സ്വത്തും അധികാരവും ആൾബലവും മറ്റും ഒക്കെ കാണുമ്പോൾ, അതെല്ലാം സത്യം അവരുടെ കൂടെയാണെന്ന ഒരു വിചാരമൊന്നും സത്യവിശ്വാസിക്ക്‌ ഉണ്ടാകില്ല. ലോകത്തെ സർവ്വ സൃഷ്ടികൾ എതിരായാൽ പോലും അല്ലാഹു കൂടെയുണ്ടെങ്കിൽ, ഇവകൾകൊന്നും ഒരു പുൽകൊടിയുടെ വിലപോലും ഉണ്ടാകില്ല എന്ന വ്യക്തമായ ഒരു തിരിച്ചറിവിൽ ആയിരിക്കും ഒരു സത്യവിശ്വാസി. ഈ ഒരു നിലപാടിലേക്കാണ് നമ്മൾ വരേണ്ടത്.
പറയുന്ന കാര്യങ്ങൾ, അത് പ്രമാണബദ്ധമാണെങ്കിൽ, സ്വീകരിക്കുക എന്നുള്ളതാണ് ഭിന്നിപ്പുകൾ അവസാനിപ്പിക്കുവാനും, ആത്യന്തികമായി ഓരോ ആളുകളും നരഗക്കുഴിയിൽ ചെന്ന് പതിക്കുവാതിരിക്കുവാനും നല്ലത്എന്ന് തുടക്കത്തിൽ, സ്വന്തത്തോടും ഇത് വായിക്കുന്നവരോടും  സൂചിപ്പിക്കുവാനുള്ളത്.

അറബിയിൽനിന്നും ഉദ്ധരണികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ കഴിവിന്റെ പരമാവധി ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. വല്ല തെറ്റും കാണുകയാണെങ്കിൽ ഉപദേശബുദ്ധ്യാ അത് ചൂണ്ടിക്കാണിക്കണം എന്ന് അഭ്യർത്തിക്കുന്നു.

തുടരും, ഇൻഷാ അല്ലാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!
അബു ആബ്ദുൽ മന്നാൻ

Wednesday, June 11, 2014

ഉടുമ്പന്നൂര് മസ്ജിദ് വസ്തുതകളും യാഥാർത്ഥ്യങ്ങളും

ഉടുമ്പന്നൂര് മസ്ജിദ് വസ്തുതകളും യാഥാർത്ഥ്യങ്ങളും 

അസ്സലാമു  അലൈകും  വ രഹ്മതുല്ലാഹി  വ ബര്കതുഹു .

ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര് യുണിറ്റ് പള്ളിയുടെ പണി ആരംഭിക്കുന്നത് 2013 ഇൽ ആണ് .
തുടക്കത്തിൽ കെ എൻ എം ഇൽ കൂടി ആണ് ഫണ്ട്‌ ലഭിച്ചിരുന്നത്.
പക്ഷെ സംഘടന വാദികളുടെ താളത്തിന് തുള്ളുന്നവർ അല്ല എന്ന് അവര്ക്ക് തോന്നിയപ്പോൾ 4 ലക്ഷം രൂപ തരാതെ പള്ളിയുടെ പണി തടസപെടുത്തി.(ആ തുക ഇപ്പോഴും കിട്ടിയിട്ടില്ല), ഇവർ മുക്കിയ നാലു ലക്ഷം ഒഴിച്ചുള്ള ബാക്കി ഫണ്ട്‌  അല്ലാഹുവിന്റെ അനുഗ്രഹത്താൽ  നമുക്ക് ലഭിച്ചു. കുറവ്  വന്ന ഈ തുക കടം വാങ്ങി ആണ് പണികൾ പൂർത്തിയാക്കിയത്. പള്ളിയുടെ എല്ലാ പണികളും നമ്മുടെ പ്രവർത്തകരുടെ ശ്രമ ഫലമായിട്ടാണ് നടന്നത്.


റമദാന് മുമ്പ് ഉത്ഘാടനം ചെയ്യണം എന്ന ഉദ്ദേശത്തില്  ജൂണ്‍ 8 നു ഉത്ഘാടനം തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പ്രചാരണ പരിപാടികളും സ്ക്വാഡ് വർകുകളും നടത്തി.
ആ സമയത്ത് ആണ് എല്ലാ ഫിത്നകളും ഉണ്ടാക്കുന്ന തോടുപുഴയിലുള്ള സംഘടന വാദികൾ ഇവിടെയും കുഴപ്പം ഉണ്ടാകാനുള്ള ശ്രമം ഉണ്ട് എന്ന് അറിഞ്ഞു.
അപ്പോൾ പള്ളിയുടെ ഉത്ഘാടനം ജുമുഅ നമസ്കരത്തോടെ തുടങ്ങി  പൊതു സമ്മേളനം ഞായറാഴ്ച നടത്താം എന്ന് തീരുമാനിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ നിര്ധിഷ്ട ഖത്തീബ് ആയ അനസ് സ്വലാഹി  യെ കൊണ്ട് 2014 ജൂണ്‍ 6 വെള്ളിയാഴ്ച ഖുത്ബ നടത്തി പള്ളി ഉത്ഘാടനം  ചെയ്തു.
Inline images 5

നമ്മൾ ഉള്കാടനം നടത്തി കഴിഞ്ഞ് ആണ് അറിഞ്ഞത് ശനിയാഴ്ച (ജൂണ്‍ 7)ഉണ്ണിൻകുട്ടി  മൌലവിയെ കൊണ്ട് അസർ നമസ്കാരതോടെ ഉത്ഘാടനം  നടത്താൻ സംഘടന വാദികൾ ശ്രമിക്കുന്നു എന്ന്.
വഖ്‌ഫ് കോടതിയിൽ പോയി പള്ളിയുടെ അവകാശം സംഘടന വാദികൾക്ക് ആണ് എന്നും ജൂണ്‍ 7 ശനിയാഴ്ച വൈകിട്ട് 3:50 മുതൽ 5 മണി വരെ നടക്കുന്ന അവരുടെ അസർ നമസ്കരത്തോട്‌ കൂടിയ ഉള്കാടനതിൻ നമ്മുടെ 4 പ്രവത്തകർ തടസ്സം നില്കുന്നു. എന്നാണ് അവർ .പറഞ്ഞത്.
പക്ഷെ ശനിയാഴ്ച 3:50 മുതൽ 5 മണി വരെ അവരെ തടസ്സപെടുതരുത് എന്ന കാര്യം മാത്രമാണ് കോടതി നമ്മളോട് ആവശ്യപെട്ടത്‌.
അത് പ്രകാരം ഉടുമ്പന്നൂർ യുനിടിൽ നിന്നും ആരും ഇല്ലാതെ എറണാകുളം ജില്ലയിൽ നിന്നും തൊടുപുഴയിൽ നിന്നും  ആയി 3 സ്വഫ് ആൾ അവിടെ വന്ന് അസര് നമസ്കരിച്ചു.
ആ നമസ്കാരത്തിന്റെ ഫോട്ടോ ആണ് സംഘടന വാദികൾ   പോസ്റ്റ്‌ ചെയ്തത് 
Inline images 4
അല്ലാഹുവിൻറെ അപാരമായ അനുഗ്രഹത്താൽ ഉത്ഘാടന ധാവ സമ്മേളനം ജൂണ്‍ 8 ഞായർ വൈകിട്ട് നടന്നു .

 അബ്ദുൽ ഖാദർ കുടയതുർ ഉത്ഘാടനം ചെയ്തു.
Inline images 2
ഹുസൈൻ സലഫി ഷാര്ജ മുഖ്യപ്രഭാഷണം നടത്തി.
Inline images 1
പള്ളിയുടെ പരിസരത്ത് ഉള്ള പന്തൽ നിറഞ്ഞു സദസ്സും ഉണ്ടായിരുന്നു..
Inline images 3
അൽഹംദുലില്ലഹി റബ്ബിൽ ആലമീൻ 

ഇനി ഈ പള്ളി എത്രയും പെട്ടെന്ന് പൂട്ടിക്കാൻ വേണ്ടി ഓഫീസുകളും കോടതികളും കയറി ഇറങ്ങാൻ കച്ച കെട്ടി നിൽകുന്നുണ്ട് എന്ന് അറിയാം.
അല്ലാഹുവേ നിന്റെ പ്രീതി കാംക്ഷിച് ഈ പള്ളിയുടെ നടത്തിപ്പും ആ പരിസരത്തുള്ള ജനങ്ങള്ക്ക് തൗഹീദ് എത്തിക്കാനുള്ള അവിടെയുള്ള പ്രവര്ത്തകരുടെ ആഗ്രഹവും എല്ലാം നിർവഹിക്കാൻ ഞങ്ങളെ സഹായിക്കണേ 
കുതന്തങ്ങളും വൃത്തികേടുകളും നടത്തുന്ന അധർമകരികെളായ ജനതയില്നിന്നും ഞങ്ങളെ സംരക്ഷിക്കണേ.. ആമീന് 



Regards,
Anilal Azad

കായക്കൊടിക്കാരന്റെ കുബുദ്ധി -tp ഗ്രൂപിന് എതിരെ ഒളിയമ്പ് -Radio സ്റ്റേഷന്‍ന്റെട ഉല്ഘാടനമോ ..?

Radio സ്റ്റേഷന്‍ന്റെട ഉല്ഘാടനമോ ..?
മങ്കട അബ്ദുറഹ്മാന്റെ കാഞ്ഞ കുബുദ്ധി !! ?? !!
നോക്കണേ ഇബ്ലീസ്‌ന്റെറ ഒരു കളി !!
അബ്ദുറഹ്മാന്സസല്ഫി്ക്ക് എന്തെല്ലാം ഉപായങ്ങളാണ് ആ ശപിക്കപ്പെട്ടവന്‍ പറഞ്ഞു കൊടുക്കുന്നത് .. ??!!
ഹുസൈന്‍ സലഫി റേഡിയോയില്‍ ഒരഭിമുഖം നടത്തിയപ്പോള്‍ നടത്തിയ പ്രാര്ത്ഥന - ഉത്ഘാടനത്തില്‍ പങ്കെടുത്ത് പ്രാര്ഥിച്ചു ആശംസ നേര്ന്നു -എന്നൊക്കെ പറഞ്ഞുകൊണ്ട്‌ ഷാര്‍ജ മുനിസിപ്പാലിറ്റിയിലെ പണിക്കാരനായ ഒരു കോക്കസ് ശിങ്കിടിയും മറ്റ് കൂലികളും പ്രചരിപ്പിക്കുന്ന കള്ള വാര്ത്തക്ക് പിന്നില്‍ വേറെയും ചില കുബുദ്ധി ഉണ്ട്
ഹുസൈന്‍ സലഫിക്കെതിരെ ഈ കള്ള വാര്ത്ത പ്രചരിപ്പിക്കുന്ന അബ്ദുര്ഹാമന്സല്ഫി യുടെ ശിങ്കിടികള്‍ ലക്‌ഷ്യം വെക്കുന്നത് എന്തൊക്കെയാണ് ..?
ഒരു വെടിക്ക് സ്വന്തം ഗ്രൂപ്പില്‍ ഇല്ലാത്ത മൂന്നു നാല് നേതാക്കളെ ഒതുക്കാം..
ഹുസൈന്സലഫിയെ കുറിച്ചുള്ള ആ കള്ള വാര്ത്ത കണ്ടാല്‍ സ്വാഭാവികമായും പി.കെ അഹമത് സാഹിബ് ജമായത്തെഇസ്ലാമിക്കാരുടെ ഹറാമായ ചാനലിന് ദുആയിരന്നുകൊണ്ട് , ഉമ്രക്ക് പോയ ടി പിയുടെതടക്കം മൊത്തമായും ചില്ലറയായും കെഎന്എ്മ്മിന്റെം ആശംസ അര്പ്പിച്ചത് ഒന്ന് കൂടി പൊടി തട്ടി പുറത്ത് വരും.. നമ്മളത് കാര്യമായി പറയും..

അപ്പോള്‍ നമ്മുടെ ചെലവില്‍ ടിപിയുടെയും അഹമ്മത് സാഹിബിന്റെയും ഉണ്ണീന്‍ കുട്ടി മൌലവിയുടെയും ഗ്രൂപ്പിനെ ഒന്ന് ഒതുക്കാം ....
കാഞ്ഞ കുബുദ്ധിയാണ് ...
എ പി യുടെ കട്ടില്‍ ഒഴിയുന്നതും കാത്ത് തയ്യാറാക്കി വെച്ച കുപ്പായത്തില്‍ വിജിലന്സിന്റെ കാക്ക തൂറി .... മങ്കടയെ ആകെ നാറ്റിച്ചു..
ഉണ്ണീന്‍ കുട്ടി മൌലവി സെക്രട്ടറി ആയപ്പോള് .മുതല്‍ അബ്ദുറഹ്മാന്ക്ക് ഷുഗറും പ്രഷറും കൂടിയിരിക്കയാണ്.
അപ്പോഴൊക്കെ മങ്കടയുടെ കുരുട്ടു ബുദ്ധിയുടെ ഗ്രാഫും കൂടിക്കൊണ്ടിരിക്കും...
ടിപിയുടെയും അഹമദ് സാഹിബിന്റെയും ഗ്രൂപ്പിന്റെ കൂടെ നില്ക്കുന്ന അബ്ദുല്‍ അസീസ്‌ എന്ന സംസ്ഥാന സെക്രട്ടറിയെ പലതും പറഞ്ഞു കൊണ്ട് ചവിട്ടി പുറത്താക്കിച്ചു ... ഇനി അഹമത് സാഹിബിനെ പുറത്താക്കണം എന്നാണ് അബ്ദുറഹ്മാന്റെയും എറണാകുളം കമ്പി മുതലാളിയുടെയും പൂതി ..
അബ്ദുല്‍ അസീസ്‌ സാഹിബ് ചാരപ്പണി നടത്തിയത്രേ ... മീറ്റിംഗ്കളില്‍ നടക്കുന്ന കാര്യങ്ങള്‍ അബ്ദുല്‍ അസീസ്‌ സാഹിബ് പത്രക്കാര്ക്ക് എത്തിച്ചുകൊടുക്കുന്നുവത്രേ ... !!
ഈ പണി ആ സായിവിന് പഠിപ്പിച്ചു കൊടുത്തത് സംയുക്ത കൌണ്സില്‍ സി ഡി രായ്ക്കുരാമാനം മടവൂരികള്ക്ക്എത്തിച്ചുകൊടുത്ത ഈ മങ്കട അബ്ദുര്ഹാമാന്കാക്ക തന്നെ അല്ലെ അക്കാര്യത്തില്‍ അവരുടെ ഉസ്താദ് ...!!
എന്തായാലും കൊള്ളാം ...
എന്നാല്‍ ഒരു കാര്യം മനസ്സിലാക്കിക്കോ ..
ഞങ്ങള്‍ മുജാഹിദ്കളാണ് . മുടി സുന്നിയല്ല. നേതാക്കള്‍ എന്ത് പറഞ്ഞാലും തക്ബീര്‍ ചൊല്ലുന്ന ഖുറാഫി അല്ല . ചിന്തിച്ചും പഠിച്ചും ആദര്ശിത്തിന്റെു കൂടെ നില്ക്കു ന്ന ഞങ്ങളെ ഈ ജാതി കള്ളപ്രചരണം നടത്തി കബളിപ്പിക്കാന്‍ ആവില്ല.
-----------------------------------------------
വാല്ക്ക-ഷ്ണം :
യഹൂദികള്‍ പറഞ്ഞു പലിശയും കച്ചവടവും ഒന്നാണ് എന്ന് ....
മുനിസിപ്പാലിറ്റിക്കാരാ ആ ജൂതപ്പണി നമ്മളോട് വേണ്ട .....
---------------------------------
LikeLike · 

Tuesday, June 10, 2014

തെറ്റ് ചെയ്യാത്തവര്‍ കല്ലെറിയട്ടെ..!!!!

തെറ്റ് ചെയ്യാത്തവര്‍ കല്ലെറിയട്ടെ..!!!!
------------------------------------------
വാടകപ്രാസംഗികര്‍ എന്ന് കെ.എന്‍.എം സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ വിശേഷിപ്പിച്ച കൂലിപ്രസംഗകരില്‍ ഒരാളായ ഹനീഫ കായക്കൊടിയുടെ പ്രഭാഷണത്തിന്റെ ഒരു ഭാഗം ഫേസ്ബുക്കില്‍ കേള്‍ക്കാന്‍ കഴിഞ്ഞു.. അരീക്കോട്ടു പോയി എന്‍.വി അബ്ദുറഹ്മാന്‍ സാഹിബിനെതിരെ ഉറഞ്ഞു തുള്ളുന്നത് കണ്ടു ആദ്യം ഒന്നും മനസ്സിലായില്ല.. പിന്നീടാണ് മനസ്സിലായത്‌, അബ്ദുറഹ്മാന്‍ സലഫിക്കെതിരെ അദ്ദേഹം എന്തോ ചെയ്തതിന്റെ പേരില്‍ ആണ് ഈ ഹാലിളക്കമെന്ന്..!!! അബ്ദുറഹ്മാന്‍ സലഫിക്കെതിരെ വിരലനക്കിയാല്‍ സഹിക്കാന്‍ കഴിയാത്ത വിധത്തിലേക്ക് ഒരു വ്യക്തിപ്രസ്ഥാനമായി ആ കൂടാരം മാറി എന്നത് പരസ്യമായ രഹസ്യമാണല്ലോ..
എന്തോ ആയിക്കോട്ടെ, പക്ഷെ എന്‍.വി അബ്ദുറഹ്മാന്‍ സാഹിബിനു എതിരെ ഹനീഫ്കയുടെ ചാര്‍ജ്ജ്‌ ഷീറ്റ് കേട്ടപ്പോള്‍ പറയുന്നത് ഇയാള്‍ തന്നെയാണോ എന്ന് ഒന്ന് കൂടി സൂക്ഷിച്ചു നോക്കി ഉറപ്പു വരുത്തേണ്ടി വന്നു.. ഇസ്ലാഹി പ്രസ്ഥാനത്തെ നെടുകെ പിളര്‍ത്താന്‍ അസ്ഗരലി മേപ്പയ്യൂരില്‍ വിളിച്ച ഗ്രൂപ്‌ മീറ്റിങ്ങിനെ പറ്റി പറയുമ്പോള്‍ ഹനീഫാക്കയുടെ ചുണ്ടുകള്‍ വിറയ്ക്കുന്നതും ശബ്ദമിടരുന്നതും ഇസ്ലാഹീ പ്രസ്ഥാനത്തോടുള്ള അടങ്ങാത്ത പ്രേമം കൊണ്ടാണെന്ന് വരുത്തി തീര്‍ക്കണമല്ലോ..
ഇലക്ഷന്‍ കാലത്ത് ഗ്രൂപ്‌ മീറ്റിംഗ് കൂടിയതിന്റെ ഉദ്ദേശമെന്ത് എന്ന് ചോദിച്ച് ഹനീഫാക്ക അലറുമ്പോള്‍ 2012 ഇലക്ഷന്‍ കാലത്ത് വേലായുധന്റെ പാമ്പിന്‍ കൂട്ടില്‍ ഹനീഫാക്കയും കൂട്ടുകാരന്‍ മുസ്ലിയാരും പങ്കെടുത്ത 2011 ജൂണ്‍ 5ന്റെ സിഡി ടവര്‍ ഗ്രൂപ്‌ മീറ്റിങ്ങിനെ പറ്റി ആരെങ്കിലും ചിന്തിച്ചു പോയാല്‍ അത് സംഘടനാ വിരുദ്ധ ചിന്തയാണല്ലോ.. ഇലക്ഷന്‍ കാലത്ത് ഡോ.ഉസ്മാന്‍ സാഹിബ്, എ.പി അബ്ദുല്‍ ഖാദര്‍ മൌലവി, ടിപി അബ്ദുല്ലക്കോയ മദനി, കെപി മുഹമ്മദ്‌ മൌലവി തുടങ്ങിയ നേതാക്കളുടെ അറിവില്ലാതെ ഗ്രൂപ്‌ മീറ്റിംഗ് കൂടിയത് എന്തിനാണ് എന്ന് ഹനീഫാക്ക ചോദിക്കുമ്പോള്‍ 2012 ഇലക്ഷന്‍ കാലത്ത് എപി,ടിപി,കരുവള്ളി, തുടങ്ങിയ ഒരു നേതാവിന്റെയും അറിവില്ലാതെ സിഡി ടവറില്‍ ചേര്‍ന്ന ഗ്രൂപ്‌ മീറ്റിംഗ് എന്തിനായിരുന്നു എന്നൊന്നും ആരും ചോദിച്ചേക്കരുത്..
ഇലക്ഷന്‍ കാലത്ത് എന്ത് കാര്യമാണ് ഗ്രൂപ്‌ മീറ്റിംഗ് കൂടി തീരുമാനിക്കാനുള്ളത് എന്ന് ഹനീഫാക്ക അലറുമ്പോള്‍ 2011 ജൂണ്‍ 5 നു എന്ത് ആനമുട്ട ആയിരുന്നു സിഡി ടവറില്‍ പൊരിച്ചെടുക്കാന്‍ ഉണ്ടായിരുന്നത് എന്ന് ചോദിച്ച് പോയാല്‍ അത് തെറ്റാകുമോ?? കെപി മുഹമ്മദ്‌ മൌലവിയെ പോലുള്ളവരെ ഒതുക്കലായിരുന്നു മേപ്പയ്യൂര്‍ ഗ്രൂപ്‌ മീറ്റിങ്ങിന്റെ ഉദ്ദേശമെന്ന് കാക്ക വിളിച്ച് പറയുമ്പോള്‍ സകരിയാ സ്വലാഹിയെയും മുജാഹിദ്‌ ബാലുശേരിയെയും പുറത്താക്കാന്‍ "ജിന്ന് വിവാദം" പുതിയ നുണകളോടെ പുറത്തിടുക എന്നതായിരുന്നില്ലേ ഇപ്പോഴും താങ്കള്‍ റെക്കോര്‍ഡ്‌ ചെയ്തു സൂക്ഷിച്ചിട്ടുള്ള സിഡി ടവര്‍ ഗ്രൂപ്‌ മീറ്റിങ്ങിന്റെ ഉദ്ദേശം എന്നത് താങ്കള്‍ മറക്കരുത്..
ഒരേ മനസ്സോടെ ദഅവാ രംഗത്ത്‌ കുതിച്ചിരുന്ന മുജാഹിദുകളെ തളര്‍ത്തലായിരുന്നു മേപ്പയ്യൂരില്‍ നടന്ന അസ്ഗരലിയുടെ ഗ്രൂപ്‌ മീറ്റിങ്ങിന്റെ അനന്തര ഫലം എങ്കില്‍, അതിനേക്കാള്‍ വലിയ ചിദ്രതയും പ്രശ്നങ്ങളും അല്ലെ താങ്കളടക്കം പങ്കെടുത്ത സിഡി ടവര്‍ ഗ്രൂപ്‌ മീറ്റിങ്ങിന്റെ ആഫ്ടര്‍ ഇഫക്റ്റ്‌??
ഗ്രൂപ്‌ മീറ്റിങ്ങില്‍ പങ്കെടുത്ത് ഇസ്ലാഹീ പ്രസ്ഥാനത്തെ നെടുകെ പിളര്‍ത്തി ഏമ്പക്കം വിടുന്ന താങ്കള്‍ക്ക് മടവൂരികളുടെ ഗ്രൂപ്‌ മീറ്റിങ്ങിനെ പറ്റി മിണ്ടാന്‍ എന്തവകാശം?? അന്ന് അവര്‍ നടത്തിയ കുതന്ത്രങ്ങള്‍ അപ്പടി കോപ്പിയടിച്ച് മുജാഹിദുകളെ തമ്മിലകറ്റിയ താങ്കളെ പോലുള്ളവര്‍ ഇത് പറയുമ്പോള്‍ വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തിന്റെ വില പോലും പൊതു സമൂഹം അതിനു നല്‍കില്ല എന്ന് മനസ്സിലാക്കിയാല്‍ നന്ന്...
അതെ, തെറ്റ് ചെയ്യാത്തവര്‍ കല്ലെറിയട്ടെ...

ഹുസൈന്‍ സലഫി റേഡിയോ ചാനല്‍ ഉത്ഘാടനം നടത്തിയതാണോ ..?

ഹുസൈന്‍ സലഫി റേഡിയോ ചാനല്‍ ഉത്ഘാടനം നടത്തിയതാണോ ..?
വാട്ട്സപ്പില്‍ പ്രചരിപ്പിക്കുന്ന മുറിക്ക്ളിപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കുബുദ്ധികളുടെ കുപ്രചരണങ്ങള്‍ക്ക് പിന്നില്‍ എത്ര മാത്രം വസ്തുതയുണ്ട് ..?
ഹുസൈന്‍ സലഫിയുമായി ഖത്തറിലെ ഒരു റേഡിയോ ചാനല്‍ നടത്തിയ അഭിമുഖത്തില്‍ നിന്നാണ് കുതന്ത്രക്കാരായ ആ കുബുദ്ധികള്‍ കത്തി വെച്ചത് ..
എന്തായാലും ആ അഭിമുഖം പൂര്‍ണമായി എല്ലാവരും ഒന്ന് കേള്‍ക്കുക .
എന്നിട്ട് ചിന്തിക്കുക ... ഈ കുതന്ത്രക്കാര്‍ എത്രമാത്രം അധ:പ്പതിച്ചിരിക്കുന്നു എന്ന് സ്വയം മനസ്സിലാക്കുക ..
ആദര്‍ശത്തെ നേരിടാന്‍ കഴിയാത്ത ഈ കൂലിപ്പണിക്കാര്‍ എന്തും ചെയ്യും എന്നതിന്‍റെ മറ്റൊരു ഉദാഹരണം ആണിത് ..
സഹോദരന്മാരേ ......ഇതാണോ റേഡിയോ സ്റ്റേഷന്‍ന്‍റെ ഉല്‍ഘാടനം ....? !!!
ഈ അഭിമുഖം കേട്ടാല്‍ അങ്ങിനെ നിങ്ങള്‍ക്ക് തോന്നുമോ ..?
ഇത്തിരിയെങ്കിലും ബുദ്ധിയുള്ള ഏതെങ്കിലും മനുഷ്യര്‍ക്ക് തോന്നുമോ ..?
ഇല്ല .
പിന്നെ എന്താ ഈ മുറിക്ക്ളിപ്പിന്റെ പിന്നില്‍ ഉള്ള പ്രശ്നം ..??
ജമാഅത്തെ ഇസ്ലാമിക്കാരുടെ ഹറാമായ ചാനലിന് അതിന്‍റെ ഉത്ഘാടന വേളയില്‍ കെ എന്‍ എമ്മിന്‍റെ പിന്തുണ മൊത്തമായും ചില്ലറയായും പ്രഖ്യാപിച്ച് ദുആയിരന്ന് വന്ന നേതാക്കന്‍മാര്‍ ഉണ്ടാക്കി വെച്ച മാനക്കേടില്‍നിന്നും രക്ഷപ്പെടാന്‍ പലതും പരതി നടന്ന ആപ്പീസ് റൂമിലെ ചില കൂലികള്‍ പ്രചരിപ്പിക്കുന്ന ഒരു ക്ലിപ്പാണ് ഇത് .
ഹുസൈന്‍ സലഫി റേഡിയോയില്‍ പല ഇസ്ലാമിക പ്രഭാഷണങ്ങളും നടത്താറുണ്ട് . അതിലൊക്കെ പ്രാര്‍ഥിക്കാറുമുണ്ട് . ഈയിടെ ഖത്തറില്‍ വെച്ചും ഒരു അഭിമുഖം നടത്തിയിരുന്നു . ആ അഭിമുഖമാണ് കുബുദ്ധികള്‍ കത്തി വെച്ചത് ...
സഹോദരന്മാരെ .. ഇനി റമളാന്‍ മാസം വരാന്‍ പോകയാണ് . നിരവധി പ്രഭാഷണങ്ങള്‍ ഇനിയും റേഡിയോയില്‍ അദ്ദേഹത്തിന്റെയും നമ്മുടെ മറ്റ് പണ്ടിതന്മാരുടെതും ഉണ്ടാവും .അതിലൊക്കെ വിഷയം തീരുമ്പോള്‍ ഒരു പ്രാര്‍ത്ഥന ഉണ്ടായെക്കാം . ഇങ്ങനെ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ അവസരം തന്ന റേഡിയോ അധികാരികള്‍ക്ക് നന്ദി പ്രകടിപ്പിക്കുകയും അവരുടെ ഇത്തരത്തില്‍ ഉള്ള " മൂല്യ ബോധം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ " നടത്താന്‍ ഇനിയും അവര്‍ക്ക് സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ട് .. അതൊന്നും റേഡിയോ ചാനല്‍ ഉള്ഘാടിക്കാലോ ആ ചാനലില്‍ വരുന്ന എന്തെങ്കിലും അനിസ്ലാമികമായ കച്ചേരികള്‍ക്ക് പിന്തുണ നല്‍കലോ അല്ല .. ആണെന്ന് തലയില്‍ ഒരു രണ്ടു വറ്റെങ്കിലും ഉള്ള ഒരു മനുഷ്യനും മനസ്സിലാക്കില്ല .....
ഈയിടെ അബൂധാബിയില്‍ നിന്നും വരുമ്പോള്‍ ആ യാത്രയില്‍ അദ്ദേഹത്തെ "കൂള്‍ റേഡിയോ" എന്ന റേഡിയോക്കാര്‍ വിളിച്ചു. ഈയിടെക്ക് ഉത്തരേന്ത്യയില്‍ നടക്കുന്ന ബലാല്‍സംഗങ്ങളെ കുറിച്ച് ചോദിച്ചു. അതിനുള്ള കൃത്യമായ മറുപടി ഇസ്ലാമികമായ തലത്തില്‍ നിന്ന് കൊണ്ട് നല്‍കി . അപ്പോഴും ഇത്തരം വിഷയങ്ങളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ റേഡിയോക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ വിജയിക്കാന്‍ വേണ്ടി ദുആ ചെയ്തു .
ഇതാണോ റേഡിയോ ചാനല്‍ ഉദ്ഘാടനം ...??
മീഡിയ വണ്ണി ന്‍റെ ഉത്ഘാടനത്തിന് പി കെ അഹമദ് സാഹിബ് നടത്തിയ പോലെ ഉള്ള പിന്തുണയും പ്രാര്‍ഥനയും ഇതും ഒരുപോലെ ആണോ ...?
അല്ലേയല്ല ..
കോക്കസ് ശിങ്കിടികള്‍ ആയ ബങ്കാളി കായക്കൊടി കുഴിപ്പുറം പോലെയുള്ള എറണാകുളം ബീഹാറി കൂലികള്‍ക്ക് ഹഖും ബാത്വിലും തിരിച്ചറിയാന്‍ കഴിയാതെ ആയിരിക്കുന്നു ..
ഇവരുടെ ശര്റില്‍ നിന്നും അല്ലാഹു നമ്മളെ കാക്കട്ടെ
ആമീന്‍

ഞാൻ തൊട്ടറിഞ്ഞ നവ മടവൂരിസം

vaayikkoo..
ചെളി ചെളി വാരി വാരി എറിയലും എല്ലാം മനം മടുത്ത് ആ വിഷയം മാറ്റിവെച ഒരാളായിരുന്നു ഞാൻ. ഒരു സമയത്ത് KNM നു വേണ്ടി ഫേസ്ബുക്കിൽ സജീവമായിരുന്ന Pushpagiri Salafi എന്ന ID യുടെ ഓണരുമായി എനിക്ക് നല്ല സൌഹൃദമുണ്ട്. അദ്ദേഹം രംഗം വിട്ടു. കുറച്ച് ദിവസം മുമ്പ് അദ്ദേഹത്തെ വെറുതെ ഒന്ന് വിളിച്ചു കുശലാന്വേഷണങ്ങൾ ചോദിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു നിങ്ങൾ നബി (സ) സിഹ്ർ ബാദിച്ചു എന്ന് വിശ്വസിച്ചാൽ തന്നെ പിഴച്ചു പോകും എന്ന് പറഞ്ഞ ക്ലിപ്പ് ഞാൻ പല ഓണ്ലൈൻ മുഫ്തിമാര്ക്കും അയച്ചു കൊടുത്തു watsappൽ എന്നിട്ട് അവരാരും ഒരു മറുപടി പോലും തന്നില്ല" എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി പറയുകയാണ്‌ "അതിന് അവരൊക്കെ അതേ വിശ്വാസമാണെടോ പുറത്ത് പറയാഞ്ഞിട്ടാ" എന്ന്. അപ്പോൾ ഞാൻ ചോദിച്ചു മനസ്സില് മടവൂരിസം പുറത്ത്..? ഇത്ര പറഞ്ഞേ ഉള്ളൂ അപ്പോഴേക്കും ബാക്കി അദ്ദേഹം പൂരിപ്പിച്ചു.. പുറത്ത് KNM എന്ന്. മടവൂരിസം മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നുണ്ട് എന്ന് പുറത്താക്കപ്പെട്ട പണ്ഡിതന്മാർ പറഞ്ഞത് എത്ര ശരിയാണ് എന്ന് ഞാൻ മനസ്സില് ഓർത്ത് പോയി. KNM എന്ന നവമടവൂരി സംഘത്തിൽ നിന്ന് ഒരു കൊല്ലം മുമ്പ് തന്നെ ഞാൻ രക്ഷപ്പെട്ടു. അന്ന് ഞാനെടുത്ത നിലപാട് ഇന്നെത്ര ശരി...
ALLAHU AKBAR.....