Thursday, May 22, 2014

എന്തും ചെയ്യാൻ മടിക്കാത്ത ആസ്ഥാന കുലപതിക്ക് എതിരെ സ്വന്തം സംസ്ഥാന സെക്രടരിയും

KNM  എന്ന ആദര്ശ പ്രസ്ഥാനത്തെ തകർക്കാൻ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആസ്ഥാന കുലപതിക്ക് എതിരെ സ്വന്തം സംസ്ഥാന സെക്രടരിയും TP യുടെ അടുത്ത ആളുമായ അബ്ദുൽ അസീസ്‌ സാഹിബ് വന്നത് ചായ കോപ്പയിലെ കൊടുങ്കാറ്റു ആവാതിരുന്നാൽ നന്ന് ..കാരണം ഒരു ചെറിയ സ്ഥാനത്തിനു വേണ്ടി സ്വ രക്തത്തിൽ പിറന്ന ജ്യെഷ്ടനെ പോലും ചതിച്ചവനാണ് ഈ അബ്ദു റഹ്മാൻ സലഫി ..
knm ഉമായി ഐക്യത്തിന് ശ്രമിക്കുന്നു ..അവിടെ ചര്ച്ച ഇവിവ്ടെ ചര്ച്ച എന്ന് പറഞ്ഞു നടക്കുന്ന എല്ലാ ആളുകളോടും ചര്ച്ച നടന്ന സ്ഥലവും തിയതിയും ഒന്ന് പുറത്തു വിടാൻ വെല്ലു വിളിക്കുകയാണ്‌ ..ചില സ്വലഹിയുടെ ആളുകളും അല്ല സ്വലാഹി തന്നെയും ഈ ആരോപണം ഉന്നയിക്കുന്നത് കേട്ടപ്പോൾ ഇവരുടെ ഗതികേട് ബോധ്യപെട്ടത്‌ ..13 നു ഗൾഫിൽ പോയ PN 17 നു കരുവള്ളിയുമായി ചര്ച്ച നടത്തിയത്രേ ..ഹുസൈൻ സലഫിയും കൂടെ ഉണ്ടായിരുന്നത്രേ ..kju തീരുമാനം അന്ഗീകരിക്കാം എന്ന് പറഞ്ഞത്രേ ...ഹൈവ ഉഷാർ ബലേ ഭേഷ് ....
kju എന്ന സാധനം തന്നെ ഉണ്ടോ എന്ന് അതിന്റെ സെക്രടരിയെ ഒന്ന് വിളിച്ചു ചോദിക്ക് ..അപ്പോൾ തിരിയും ..പിന്നെ നിങ്ങളുമായി ഐക്യത്തിന് ഞങ്ങൾ തയ്യാര് ആണ് ..അതികാരവും സ്ഥാപനഗലും നിങ്ങള്ക്ക് ..പക്ഷെ 2012 ഇൽ ELECTION അടുത്തപ്പോൾ അബ്ദുറഹ്മാൻ സലഫിയും നൂരിഷയും വാടകയും തീറ്റയും കൊടുത്തു ഹനീഫയും അനസും ചേർന്ന് തയ്യാർ ചെയ്ത പുസ്തകം kju ആണ് എന്ന് പറഞ്ഞു ,ഹദീസ് നിഷേധികളെ മത സ്ഥാപനങ്ങൾ ഏൽപിച്ചു ഹിഡൻ അജന്ടക്ക് വേണ്ടി അഭൌതികമായി അല്ലാഹുവിനു പുറമേ ജിന്നിനും മലക്കിനും നമ്മെ സഹായിക്കാനും ഉപദ്രവിക്കാനും കഴിയും എന്ന 2012 തൌഹീദ് വീട്ടില് വെച്ച് വരിക ..അല്ലെങ്കിൽ അത് ഫേസ് ബുക്കിൽ നിലവാരമില്ലാതെ വിഴുപ്പു അലക്കി നടക്കുന്ന നജ്മുധീണോ ഫസലുവിണോ കളിക്കാൻ കൊടുക്കുക ...
ഐക്യം ചര്ച്ച എന്നൊക്കെ പറഞ്ഞു പ്രവർത്തകരിൽ വസ്സുവാസ് ഉണ്ടാക്കാം എന്ന് കരുതേണ്ട ...ഐക്യം ഉണ്ടാവും ..സത്യം ഇത് പോലെ മനസ്സിലാക്കുന്നത് തുടർന്നാൽ ,knm അയച്ച അച്ചടക്ക നടപടിയുടെ സര്കുലർ വാസുവേട്ടന് കടല പൊതിയാൻ കൊടുത്ത ഞങ്ങളോടാണോ ഈ വേല ..ഇങ്ങിനെ പോയാൽ knm പിരിച്ചു വിടേണ്ടി വരില്ല ...സമൂഹത്തിൽ ഇല്ലാതായി പോകും എന്ന ഭയം ആണ് മുജാഹിധുകളെ ഒരു പ്രതിരോധത്തിന് പ്രേരിപിച്ചത്‌ ..അതിന്റെ ഫലം ആണ് wisdom ...വെള്ളപവും ബീഫുകരിയും മാത്രമായി നടന്ന ഒരു റൌഫ് നധുവിയും അതിന്റെ ബാക്കി തിന്നാൻ നടന്ന വാടക മുസ്ലിയാരും ഇപ്പോൾ രാജ കുമാരന്റെ ഇറച്ചി തിന്നു അവസാനം ഇത് ഒറിജിനൽ തന്നെ എന്ന് പറയുന്ന ഗതികേടിൽ ആണ് ..നിങ്ങൾ ആരാണ് എന്ന് സൌദി ഭരണകൂടത്തിനു വരെ മനസ്സിലാവാൻ നിങ്ങളുടെ കൊളോക്കിയൽ ഫേസ് ബുക്ക്‌ മുരീധുകൾ വഹിച്ച പങ്കു ചെറുതല്ല ..കോട്ടക്കലിലെ രാജകുമാരാൻ ഞാൻ ആണ് എന്നായിരുന്നു നജ്മുധീൻ ഹിധായയുടെ കമന്റ്‌ ...അത് ശരിയാണ് ..knm എന്ന മുരിമൂക്കാന്മാരിലെ മൂക്കില്ലാത്ത രാജാവ് ..പക്ഷെ ഒടിഞ്ഞ വാളുമായി WISDOm വെട്ടാൻ ഇറങ്ങിയ രാജാവ് രാവിലെ എണീറ്റ്‌ പത്രം നോക്കിയപ്പോൾ അങ്ങ് സുൽത്താന്റെ ഒരു കത്ത്  "ഒരു മുരീധും ഇനി രാജ കുമാരന് എതിരെ മിണ്ടരുത് "...കുമാരൻ നജ്മുധീനും ശിങ്കിടികളും മുങ്ങി അക്കരെ പൊങ്ങാൻ നോക്കുമ്പോൾ ഉണ്ട് അടുത്തത് ധര്ബാറിലെ അവശേഷിക്കുന്ന മത്രിമാരിൽ ഒരാള് തന്നെ എട്ടിന്റെ പണി ...അത് ഇങ്ങിനെ വായിക്കാം
------------------------------------------------------------------------------------------------------------------------
കോഴിക്കോട്: ഹാജറില്‍ കൃത്രിമം, അനധികൃത വിദേശയാത്ര എന്നിവയുമായി ബന്ധപ്പെട്ട് വകുപ്പുതല അച്ചടക്ക നടപടിക്ക് വിധേയനായ കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയും അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ് ലെക്ചററും മുന്‍ സിന്‍ഡിക്കേറ്റംഗവുമായ എം. അബ്ദുറഹ്മാന്‍ സലഫിയെ സംഘടനയില്‍നിന്ന് മാറ്റി നിര്‍ത്തണമെന്ന് കെ.എന്‍.എം സംസ്ഥാന സെക്രട്ടറി ഡോ. എം. അബ്ദുല്‍ അസീസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിഷ്കളങ്കരായ പണ്ഡിതന്മാര്‍ നയിച്ച മുജാഹിദ് പ്രസ്ഥാനത്തില്‍ കുറ്റക്കാര്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ തുടരുന്നത് നാണക്കേടാണ്. വ്യാജരേഖ ചമച്ച് ജനങ്ങളെയും സര്‍ക്കാറിനെയും വഞ്ചിച്ചെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടത്തെിയ സലഫിക്ക് കടുത്തശിക്ഷ നല്‍കണമെന്നാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്. വകുപ്പുതല അച്ചടക്ക നടപടിക്കുശേഷവും സംഘടന നേരിട്ട് നടത്തുന്ന എടവണ്ണ ജാമിഅ നദ്വിയ്യയുടെ മാനേജിങ് ട്രസ്റ്റി സ്ഥാനത്തേക്ക് അദ്ദേഹത്തെ കൊണ്ടുവരാനുള്ള സംഘടനയിലെ കോക്കസിന്‍െറ ശ്രമം പ്രവര്‍ത്തകരും പൊതുജനവും തിരിച്ചറിയണം.
സംഘടനക്കകത്ത് കൊള്ളരുതായ്മകള്‍ ചുണ്ടിക്കാണിക്കുന്നവരെ പുറത്താക്കുകയോ അച്ചടക്ക നടപടി കാണിച്ച് നിശ്ശബ്ദരാക്കുകയോ ആണ്.
ആറു മാസം മുമ്പുതന്നെ താനിക്കാര്യം സംഘടനയെ കത്തുമൂലം അറിയിച്ചിട്ടും ഇപ്പോള്‍ തന്നെ പുറത്താക്കാനാണ് ശ്രമമെന്ന് 15 കൊല്ലമായി സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ അബ്ദുല്‍ അസീസ് കുറ്റപ്പെടുത്തി. കാലിക്കറ്റ് സര്‍വകലാശാല ഫിനാന്‍സ് ഓഫിസറും രജിസ്ട്രാറുമാണ് ഡോ. എം. അബ്ദുല്‍ അസീസ്.
---------------------------------------------------------------------------------------------------------------------------

No comments:

Post a Comment