Thursday, November 21, 2013

പൂതപ്പാറ സംവാദ വ്യവസ്ഥയ നസ്സഫ് മുസ്ലിയാരുരെ ഒളിച്ചോട്ടം -മൂല കാരണങ്ങൾ-Muhammad Ali M Pookkad

Muhammad Ali M Pookkad 
ഹദീസ് നിഷേധികളായ ആളുകള്‍ എപ്പോഴും തുടക്കത്തില്‍ ചെയ്യാറുള്ളത്, ഞങ്ങള്‍ ഹദീസ് നിഷേധിക്കുന്നില്ല, എന്നാല്‍ ഖുര്‍ആനിനു എതിരായ ഹദീസുകളെ മാറ്റി വെച്ചു ഖുര്‍ആന്‍ സ്വീകരിക്കണം എന്നാണു ഞങ്ങള്‍ പറയുന്നത്. എന്നത്.
സത്യത്തില്‍ സ്വഹീഹായ ഹദീസുകള്‍ ഒരിക്കലും ഖുര്‍ആനിനു എതിരാവില്ല. അങ്ങിനെ ഖുര്‍ആനിനു എതിരായ ഹദീസുകളെ മുന്‍കാലത്ത് ഹദീസ് നിദാന ശാസ്ത്രത്തിലെ അഗ്രഗണ്യരായ പണ്ഡിതന്‍മാര്‍ വേര്‍തിരിക്കുകയും അതിന്‍റെ ന്യൂനതകള്‍ വെളിപ്പെടുത്തി ദുര്‍ബലമെന്നു വിധിക്കുകയും ചെയ്തിട്ടുണ്ട്.
അങ്ങിനെ വേര്‍തിരിച്ചു സ്ഫുടം ചെയ്ത ഹദീസുകളാണ് സ്വഹീഹിന്‍റെ ഗണത്തില്‍ വരുന്നത്.

പക്ഷെ മുന്‍ കാലത്ത് മുഅതസില ചിന്താഗതിക്കാരായ ചിലരും ഇപ്പോള്‍ അകലാനികളായ നമ്മുടെ മടവൂര്‍ മുജാഹിദിലെ സുല്ലമി ഗ്രൂപ്പും തങ്ങളുടെ യുക്തിക്ക് നിരക്കാത്ത ഹദീസുകളെ മുഴുവന്‍ ചവറ്റ് കോട്ടയിലേക്ക് മൊത്തമായി തള്ളുന്നതിന്‍റെ ആവേശത്തിലാണ്. എന്നിട്ട് അതിനു തെളിവായി, സ്വഹീഹായ ഹദീസുകളെ കുറിച്ച് ചില ഒറ്റപ്പെട്ട മുന്‍കാലക്കാര്‍ നടത്തിയ നിരൂപണങ്ങള്‍ മുറിച്ചു മാറ്റി കൊണ്ട് വരുന്നു. അത്തരം വലിയ ഒരു തട്ടിപ്പാണ് ഇവരുടെ സൈദ്ധാന്തിക ആചാര്യനായ നസാഫ് മുസ്‌ല്യാര്‍ കഴിഞ്ഞ ദിവസം കണ്ണൂരിലെ സംവാദ വ്യെവസ്ഥ ക്ക് വേണ്ടി ഇരുന്ന യോഗത്തില്‍ കാണിച്ചത്. ഇബ്ന്‍ ഹജര്‍ (റ) യുടെ ഉദ്ധരണി കട്ട് മുറിച്ചു അല്‍പഭാഗം വായിച്ചത് കയ്യോടെ പിടികൂടിയത് അവരെ സംബന്ധിച്ചു വലിയൊരു അടിയായിരുന്നു.

അഹല് സുന്ന യുടെ പ്രമാണമാണ് ഖുര്‍ആനും സ്വഹീഹായ ഹദീസും എന്ന് പറയുമ്പോള്‍, ആരും തന്നെ ഹദീസില്‍ ഉള്ള എല്ലാം ഖുര്‍ആന്‍ പോലെ ആണ് എന്നല്ല അര്‍ത്ഥമാക്കാറുള്ള ത്. മറിച്ചു ഒരു വിഷയത്തില്‍ ഖുര്‍ആന്‍ തെളിവ് ആയ പോലെ തന്നെ ഹദീസ് തെളിവാണ്, അഥവാ, ഒരു കാര്യത്തിന് ഖുര്‍ആനില്‍ തെളിവ് ഇല്ലാതിരിക്കുകയും ഹദീസ് ആവിഷയത്തില്‍ കിട്ടുകയും ചെയ്‌താല്‍ അത് അല്ലാഹു വിന്‍റെ കല്‍പന ആണ് എന്ന് തിരിച്ചറിഞ്ഞു ആ ഹദീസ് തെളിവായി എടുക്കണം എന്നാണു അത് കൊണ്ട് അര്‍ഥം. അല്ലാതെ ഖുര്‍ആനിലെ ഒരു അക്ഷരം ഓതിയാല്‍ പുണ്യം ഉള്ള പോലെ ഹദീസ് ഓതിയാല്‍ പുണ്യം ഉണ്ട് എന്നോ, ഖുര്‍ആനിലെ ഓരോ ഹര്‍ഫുകളും അല്ലാഹുവിന്‍റെ കലാമാണ്, അത് പോലെ ഹദീസിലെ ഹര്‍ഫുകളടക്കം അല്ലാഹു വിന്‍റെ വചനങ്ങളാണ് എന്നോ അല്ല..ഒരാള്‍ക്ക്‌ പ്രവാചകന്‍ പഠിപ്പിച്ച, പ്രവര്‍ത്തിച്ച പോലെ ഒരു കര്‍മ്മം ചെയ്യാന്‍, വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഖുര്‍ആനിന്‍റെ പ്രായോഗിക രൂപം നമുക്ക് കാണിച്ച പ്രവാചകന്‍റെ വാക്ക്, പ്രവര്‍ത്തി, സമ്മതം എന്നിവ വേര്‍തിരിച്ചെടുക്കാന്‍, വിശ്വാസ യോഗ്യമായ മാര്‍ഗം ആണ് സ്വഹീഹായ ഹദീസുകള്‍. സ്വഹീഹായ ഹദീസുകള്‍ എന്നതിനര്‍ത്ഥം അല്ലാഹു വിന്‍റെ കല്‍പനയാല്‍ പ്രവാചകന്‍ പറഞ്ഞതോ പ്രവര്‍ത്തിച്ചതോ സമ്മതം നല്‍കിയതോ ആയ വിഷയം എന്നാണു. പ്രവാചകന്‍ ദീന്‍ കാര്യം തന്നിഷ്ട പ്രകാരം പറയില്ല എന്നത് ഖുര്‍ആനിന്‍റെ സാക്ഷ്യമാണ്. അത് കൊണ്ട് ഹദീസില്‍ ഒരു കാര്യം സ്വഹീഹായി വന്നാല്‍ അത് നിരുപാധികം സ്വീകരിക്കല്‍ സത്യ വിശ്വാസിക്ക് ബാധ്യത ആണ്.

എന്നാല്‍ സലാം സുല്ലമിയും കൂട്ടരും തങ്ങളുടെ ബുദ്ധിക്കു യോജിക്കാത്ത ഹദീസുകള്‍ തള്ളാന്‍ വേണ്ടി കണ്ടു പിടിച്ച ഒരു കുതന്ത്രമാണ്, സ്വഹീയ ഹദീസുകളിലും ഖുര്‍ആനി നു എതിരായതുണ്ട് എന്ന വാദം. അതിനു തെളിവായി അബൂ ലഹബിന് വെള്ളം കിട്ടുന്ന ഹദീസ് സ്വഹീഹുല്‍ ബുഖാരിയില്‍ ഉണ്ട് അത് ഖുര്‍ആനിനു എതിരല്ലേ എന്ന് ചോദിച്ചു അസത്യത്തെ സത്യത്തിന്‍റെ കുപ്പായമണി യിച്ചു സാധാരണക്കാരെ തെറ്റി ദ്ധരിപ്പിക്കാറുണ്ട് . സത്യത്തില്‍ അബൂലഹബിന്‍റെ പ്രസ്തുത സംഭവം ബുഖാരിയിലെ സ്വഹീഹായ ഒരു ഹദീസ് കൊടുത്ത ശേഷം ഹദീസിലെ വിഷയവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളോടൊപ്പം റാവിയായ ഉര്‍വ (റ) നല്‍കുന്ന വിശദീകരണമാണ്. സുവൈലബ എന്ന സ്ത്രീ അബൂലഹബിന്‍റെ അടിമയായിരുന്നു, പ്രവാചകന് മുലയൂട്ടുന്നതിനു വേണ്ടി അവരെ അബൂലഹബ് മോചിപ്പിച്ചു, ആ സ്ത്രീ തന്നെയായിരുന്നു അബൂ സലമക്ക് മുല കൊടുത്തിരുന്നത്. ഇതൊക്കെ വിശദീകരിക്കുമ്പോള്‍ റാവിയായ ഉര്‍വ (റ) എടുത്തു കൊടുത്ത അക്കാലത്ത് അബൂ ലഹബിന്‍റെ കുടുംബക്കാര്‍ പറഞ്ഞ ഒരു സ്വപ്നകഥ ആണ് അബൂ ലഹബ് സ്വപ്നത്തില്‍ വന്നു അവരെ മോചിപ്പിച്ച കാരണത്താല്‍ വെള്ളം ലഭിക്കുന്നു എന്നത്. എന്നാല്‍ ഹദീസ് നിദാന ശാസ്ത്ര ത്തിന്‍റെ ബാല പാഠം അറിയുന്ന ഒരാളും ഹദീസിനോട് ചേര്‍ത്ത് വരുന്ന ഇത്തരം റാവിമാരുടെ കൌലുകള്‍ക്ക് ഹദീസിന്‍റെ സ്ഥാനം നല്‍കാറില്ല. അതില്‍ സ്വീകരിക്കാവുന്നതും അല്ലാത്തതും ഉണ്ടാകും. ഹദീസ് എന്ന് പറയുന്നത്, പ്രവാചകനിലേക്ക് ചേര്‍ത്ത് പറയുന്ന കാര്യങ്ങളെയാണ്. ബുഖാരി (റ) തന്‍റെ വിശ്വസ്തത കാരണം റാവി പറഞ്ഞത് അതെ പോലെ എടുത്തു കൊടുത്തു എന്ന് മാത്രം. അത് കൊടുത്ത ബുഖാരിയോ, നിവേദനം ചെയ്ത ഉര്‍വ (റ) യോ, പില്‍ക്കാലത്ത്‌ തഹ്കീക് ചെയ്ത ഒരാളും ഇത്തരം കൌലുകളെ ഹദീസിന്‍റെ ഗണത്തില്‍ പെടുത്തുകയോ ഹുജ്ജതായി പരിഗണിക്കുകയോ ചെയ്തിട്ടില്ല. അത് അറിഞ്ഞിട്ടും അതിനെ ഹദീസിന്‍റെ ഗണത്തില്‍ പെടുത്തി അവതരിപ്പിക്കുന്നത്‌, ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലി കൊല്ലാനുള്ള വി സി തന്ത്രമാണ്.അത് പോലെ തന്നെയാണ് കുരങ്ങുകള്‍ കല്ലെറിഞ്ഞു കൊന്ന സംഭവവും,രണ്ടു സഹാബികള്‍ ഇസ്ലാമിലേക്ക് വരും മുന്‍പ് ജാഹിലിയാത്തില്‍ കണ്ട സംഭവം വിശദീകരിക്കുന്നത് ഹദീസായി അവതരിപ്പിച്ചു അതും ഖുര്‍ആനിനു എതിരാണ് എന്ന് വരുത്തി തീര്‍ക്കുക..ഇതൊക്കെ അല്ലെ ശരിയായ ജൂതായിസം?...

അത് പോലെ പലപ്പോഴും മറുപടി കൊടുത്തിട്ടും കൃത്യമായ ഇടവേളകളില്‍ ഇവര്‍ പൊക്കി കൊണ്ട് വരുന്ന ഹദീസ് ആണ് അല്ലാഹു സൃഷ്ടിപ്പ് 7 ദിവസം കൊണ്ട് നടത്തി എന്ന ഹദീസ് ഖുര്‍ആനിലെ 6 ദിവസം എന്നതിന് എതിരാണ് എന്നത്. സത്യത്തില്‍ ഹദീസില്‍ ഭൂമിയും സര്‍വ്വവും സൃഷ്ടിച്ചത് 6 ദിവസം എന്ന് തന്നെയാണ്. ഏഴാമത്തെ ദിവസം മനുഷ്യനെ സൃഷ്ടിച്ചു എന്നാണു ഉള്ളത്. അത് ഖുര്‍ആനു എങ്ങിനെ എതിരാകും?. ഖുര്‍ആനില്‍ മനുഷ്യനെ സൃഷ്ടിച്ചത് ഭൂമിയിയുടെ സൃഷ്ടിപ്പിനോടൊപ്പം ആണ് എന്ന് പറയുന്നില്ല. മാത്രമല്ല, ഭൂമിയും അതിലെ പല ജീവികളും സൃഷ്ടിക്ക പ്പെട്ട ശേഷം ആണ് മനുഷ്യനെ സൃഷ്ടിച്ചത്. അത് മാത്രമാണ് ഹദീസില്‍ പറയുന്ന ഏഴാം ദിവസം നടത്തിയതായി പറയുന്ന സൃഷ്ടിപ്പ്. അത് കൊണ്ട് തന്നെ അത് ഖുര്‍ആനിനു എതിരല്ല.

അത് പോലെ ആ ശൃംഘലയിലെ അവസാനത്തെ ശ്രമമാണ് ഇന്നലെ നസ്സാഫ് നടത്തിയ മിഅറാജ് നുബുവത്തിനു മുന്‍പ് ആണ് എന്ന് മുസ്ലിമിലെ ഹദീസില്‍ ഉണ്ട് എന്നത്. ആ ഹദീസ് ലഫ്ളുകള്‍ തോറും പറഞ്ഞു അര്‍ഥം പറഞ്ഞ പ്പോള്‍ പാവത്തിന് കണ്ണ് തള്ളി പ്പോയി, അതിലുള്ളത് ഒരിക്കല്‍ ഹറമില്‍ വെച്ചു മലക്കുകള്‍ വന്നു പ്രവാചകനെ പറ്റി സംസാരിച്ചു തിരിച്ചു പോയി, മറ്റൊരു രാത്രിയില്‍ വീണ്ടും വന്നു, എന്നാണു, അത് നുബുവ്വതിനു ശേഷവും, ആ രാത്രിയിലാണ് ഇസ്രാ - മിഅറാജു നടക്കുകയും ചെയ്തത്.

പക്ഷെ അവിടെയും ജൂത ശൈലി സ്വീകരിച്ചു, ഇല്ലാത്ത അര്‍ഥം നല്‍കി സ്വഹീഹായ ഹദീസുകളെ കുറിച്ച് കള്ളം പ്രചരിപ്പിച്ചു, സാധാരണക്കാരില്‍ ഹദീസിനെ കുറിച്ച് തെറ്റായ സന്ദേശം നല്‍കാന്‍ പണി എടുക്കുന്ന തനിച്ച ചെകനൂരിസം ആണ് ഇന്നലെ കേട്ടത്.

ഞങ്ങളെ ഹദീസ് നിഷേധികള്‍ എന്ന് വിളിക്കുന്നു എന്ന് പരിതപിക്കുകയും അത് തെളിയിക്കാന്‍ തയ്യാറുണ്ടോ എന്ന് വെല്ലു വിളിക്കുകയും ചെയ്തിട്ട് വ്യെവസ്ഥ എഴുതാന്‍ ഇരുന്നപ്പോള്‍ ഞങ്ങളുടെ വാദമായി നിങ്ങള്‍ തന്നെ പറയുന്ന മടവൂരികള്‍ ഹദീസ് നിഷേധികളാണ് എന്ന വാദവും നിങ്ങളുടെ വാദമായ ഹദീസ് നിഷേധികളല്ല എന്ന വാദവും എഴുതാന്‍ തയ്യാറാവാതെ, മുന്‍കാല ക്കാരായ ചിലര്‍ ഹദീസ് നിഷേധിച്ചിട്ടുണ്ട് എന്ന ആരാന്‍റെ ഊരയില്‍ കെട്ടുന്ന വാദമാണ് എഴുതാന്‍ മേനെക്കെട്ടത്‌.!! ഞങ്ങള്‍ അന്നും ഇന്നും എന്നും പറയുന്നത് നിങ്ങള്‍ ഹദീസ് നിഷേധികലാണ് എന്നാണു, അതിനു സിഹിര്‍, കണ്ണേര്‍ , ഖബര്‍ ശിക്ഷ, സിറാത്, റുഖയ, തുടങ്ങി ഒട്ടേറെ ഹദീസുകള്‍ ഉദാഹരിച്ചു, അത് തെറ്റാണു എന്ന് പറയാനോ അല്ലെങ്കില്‍ ആ ഹദീസുകള്‍ ഇന്ന കാരണം കൊണ്ട് സ്വഹീഹല്ല എന്ന് പറയാനോ നിങ്ങള്‍ക്ക് കഴിഞ്ഞോ? അതായിരുന്നല്ലോ ചെയ്യേണ്ടിയിരുന്നത്?..അതിനു പകരം ചില ഒറ്റപ്പെട്ട ആളുകള്‍ നിരൂപണം നടത്തിയിട്ടുണ്ട് എന്ന ഒഴുക്കന്‍ മട്ടിലെ മറുപടി പറഞ്ഞു തടി തപ്പാനാണ് നസ്സാഫും ടീമും തുനിഞ്ഞത്. സത്യത്തില്‍ ഇവരെ പറഞ്ഞയച്ച സുല്ലമിക്കോ, മുരീദുകള്‍ക്കോ ഒരിക്കലും അവരുടെ വാദം തെളിയിക്കാനാവില്ല എന്ന് മന്‍സൂറലിയെ പോലെ ഉള്ള തന്ത്ര ശാലികള്‍ക്ക് നന്നായി അറിയാം. അത് കൊണ്ട് അണികളുടെ കണ്ണില്‍ പൊടിയിടാന്‍ ഉള്ള ചില ചെപ്പടി വിദ്യകള്‍ മാത്രമാണ് ഇതൊക്കെ.....
ഹദീസ് നിഷേധികളായ ആളുകള്‍ എപ്പോഴും തുടക്കത്തില്‍ ചെയ്യാറുള്ളത്, ഞങ്ങള്‍ ഹദീസ് നിഷേധിക്കുന്നില്ല, എന്നാല്‍ ഖുര്‍ആനിനു എതിരായ ഹദീസുകളെ മാറ്റി വെച്ചു ഖുര്‍ആന്‍ സ്വീകരിക്കണം എന്നാണു ഞങ്ങള്‍ പറയുന്നത്. എന്നത്.സത്യത്തില്‍ സ്വഹീഹായ ഹദീസുകള്‍ ഒരിക്കലും ഖുര്‍ആനിനു എതിരാവില്ല. അങ്ങിനെ ഖുര്‍ആനിനു എതിരായ ഹദീസുകളെ മുന്‍കാലത്ത് ഹദീസ് നിദാന ശാസ്ത്രത്തിലെ അഗ്രഗണ്യരായ പണ്ഡിതന്‍മാര്‍ വേര്‍തിരിക്കുകയും അതിന്‍റെ ന്യൂനതകള്‍ വെളിപ്പെടുത്തി ദുര്‍ബലമെന്നു വിധിക്കുകയും ചെയ്തിട്ടുണ്ട്.
അങ്ങിനെ വേര്‍തിരിച്ചു സ്ഫുടം ചെയ്ത ഹദീസുകളാണ് സ്വഹീഹിന്‍റെ ഗണത്തില്‍ വരുന്നത്.

പക്ഷെ മുന്‍ കാലത്ത് മുഅതസില ചിന്താഗതിക്കാരായ ചിലരും ഇപ്പോള്‍ അകലാനികളായ നമ്മുടെ മടവൂര്‍ മുജാഹിദിലെ സുല്ലമി ഗ്രൂപ്പും തങ്ങളുടെ യുക്തിക്ക് നിരക്കാത്ത ഹദീസുകളെ മുഴുവന്‍ ചവറ്റ് കോട്ടയിലേക്ക് മൊത്തമായി തള്ളുന്നതിന്‍റെ ആവേശത്തിലാണ്. എന്നിട്ട് അതിനു തെളിവായി, സ്വഹീഹായ ഹദീസുകളെ കുറിച്ച് ചില ഒറ്റപ്പെട്ട മുന്‍കാലക്കാര്‍ നടത്തിയ നിരൂപണങ്ങള്‍ മുറിച്ചു മാറ്റി കൊണ്ട് വരുന്നു. അത്തരം വലിയ ഒരു തട്ടിപ്പാണ് ഇവരുടെ സൈദ്ധാന്തിക ആചാര്യനായ നസാഫ് മുസ്‌ല്യാര്‍ കഴിഞ്ഞ ദിവസം കണ്ണൂരിലെ സംവാദ വ്യെവസ്ഥ ക്ക് വേണ്ടി ഇരുന്ന യോഗത്തില്‍ കാണിച്ചത്. ഇബ്ന്‍ ഹജര്‍ (റ) യുടെ ഉദ്ധരണി കട്ട് മുറിച്ചു അല്‍പഭാഗം വായിച്ചത് കയ്യോടെ പിടികൂടിയത് അവരെ സംബന്ധിച്ചു വലിയൊരു അടിയായിരുന്നു.

അഹല് സുന്ന യുടെ പ്രമാണമാണ് ഖുര്‍ആനും സ്വഹീഹായ ഹദീസും എന്ന് പറയുമ്പോള്‍, ആരും തന്നെ ഹദീസില്‍ ഉള്ള എല്ലാം ഖുര്‍ആന്‍ പോലെ ആണ് എന്നല്ല അര്‍ത്ഥമാക്കാറുള്ള ത്. മറിച്ചു ഒരു വിഷയത്തില്‍ ഖുര്‍ആന്‍ തെളിവ് ആയ പോലെ തന്നെ ഹദീസ് തെളിവാണ്, അഥവാ, ഒരു കാര്യത്തിന് ഖുര്‍ആനില്‍ തെളിവ് ഇല്ലാതിരിക്കുകയും ഹദീസ് ആവിഷയത്തില്‍ കിട്ടുകയും ചെയ്‌താല്‍ അത് അല്ലാഹു വിന്‍റെ കല്‍പന ആണ് എന്ന് തിരിച്ചറിഞ്ഞു ആ ഹദീസ് തെളിവായി എടുക്കണം എന്നാണു അത് കൊണ്ട് അര്‍ഥം. അല്ലാതെ ഖുര്‍ആനിലെ ഒരു അക്ഷരം ഓതിയാല്‍ പുണ്യം ഉള്ള പോലെ ഹദീസ് ഓതിയാല്‍ പുണ്യം ഉണ്ട് എന്നോ, ഖുര്‍ആനിലെ ഓരോ ഹര്‍ഫുകളും അല്ലാഹുവിന്‍റെ കലാമാണ്, അത് പോലെ ഹദീസിലെ ഹര്‍ഫുകളടക്കം അല്ലാഹു വിന്‍റെ വചനങ്ങളാണ് എന്നോ അല്ല.

ഒരാള്‍ക്ക്‌ പ്രവാചകന്‍ പഠിപ്പിച്ച, പ്രവര്‍ത്തിച്ച പോലെ ഒരു കര്‍മ്മം ചെയ്യാന്‍, വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഖുര്‍ആനിന്‍റെ പ്രായോഗിക രൂപം നമുക്ക് കാണിച്ച പ്രവാചകന്‍റെ വാക്ക്, പ്രവര്‍ത്തി, സമ്മതം എന്നിവ വേര്‍തിരിച്ചെടുക്കാന്‍, വിശ്വാസ യോഗ്യമായ മാര്‍ഗം ആണ് സ്വഹീഹായ ഹദീസുകള്‍. സ്വഹീഹായ ഹദീസുകള്‍ എന്നതിനര്‍ത്ഥം അല്ലാഹു വിന്‍റെ കല്‍പനയാല്‍ പ്രവാചകന്‍ പറഞ്ഞതോ പ്രവര്‍ത്തിച്ചതോ സമ്മതം നല്‍കിയതോ ആയ വിഷയം എന്നാണു. പ്രവാചകന്‍ ദീന്‍ കാര്യം തന്നിഷ്ട പ്രകാരം പറയില്ല എന്നത് ഖുര്‍ആനിന്‍റെ സാക്ഷ്യമാണ്. അത് കൊണ്ട് ഹദീസില്‍ ഒരു കാര്യം സ്വഹീഹായി വന്നാല്‍ അത് നിരുപാധികം സ്വീകരിക്കല്‍ സത്യ വിശ്വാസിക്ക് ബാധ്യത ആണ്.എന്നാല്‍ സലാം സുല്ലമിയും കൂട്ടരും തങ്ങളുടെ ബുദ്ധിക്കു യോജിക്കാത്ത ഹദീസുകള്‍ തള്ളാന്‍ വേണ്ടി കണ്ടു പിടിച്ച ഒരു കുതന്ത്രമാണ്, സ്വഹീയ ഹദീസുകളിലും ഖുര്‍ആനി നു എതിരായതുണ്ട് എന്ന വാദം. അതിനു തെളിവായി അബൂ ലഹബിന് വെള്ളം കിട്ടുന്ന ഹദീസ് സ്വഹീഹുല്‍ ബുഖാരിയില്‍ ഉണ്ട് അത് ഖുര്‍ആനിനു എതിരല്ലേ എന്ന് ചോദിച്ചു അസത്യത്തെ സത്യത്തിന്‍റെ കുപ്പായമണി യിച്ചു സാധാരണക്കാരെ തെറ്റി ദ്ധരിപ്പിക്കാറുണ്ട് . സത്യത്തില്‍ അബൂലഹബിന്‍റെ പ്രസ്തുത സംഭവം ബുഖാരിയിലെ സ്വഹീഹായ ഒരു ഹദീസ് കൊടുത്ത ശേഷം ഹദീസിലെ വിഷയവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളോടൊപ്പം റാവിയായ ഉര്‍വ (റ) നല്‍കുന്ന വിശദീകരണമാണ്. സുവൈലബ എന്ന സ്ത്രീ അബൂലഹബിന്‍റെ അടിമയായിരുന്നു, പ്രവാചകന് മുലയൂട്ടുന്നതിനു വേണ്ടി അവരെ അബൂലഹബ് മോചിപ്പിച്ചു, ആ സ്ത്രീ തന്നെയായിരുന്നു അബൂ സലമക്ക് മുല കൊടുത്തിരുന്നത്. ഇതൊക്കെ വിശദീകരിക്കുമ്പോള്‍ റാവിയായ ഉര്‍വ (റ) എടുത്തു കൊടുത്ത അക്കാലത്ത് അബൂ ലഹബിന്‍റെ കുടുംബക്കാര്‍ പറഞ്ഞ ഒരു സ്വപ്നകഥ ആണ് അബൂ ലഹബ് സ്വപ്നത്തില്‍ വന്നു അവരെ മോചിപ്പിച്ച കാരണത്താല്‍ വെള്ളം ലഭിക്കുന്നു എന്നത്. എന്നാല്‍ ഹദീസ് നിദാന ശാസ്ത്ര ത്തിന്‍റെ ബാല പാഠം അറിയുന്ന ഒരാളും ഹദീസിനോട് ചേര്‍ത്ത് വരുന്ന ഇത്തരം റാവിമാരുടെ കൌലുകള്‍ക്ക് ഹദീസിന്‍റെ സ്ഥാനം നല്‍കാറില്ല. അതില്‍ സ്വീകരിക്കാവുന്നതും അല്ലാത്തതും ഉണ്ടാകും. ഹദീസ് എന്ന് പറയുന്നത്, പ്രവാചകനിലേക്ക് ചേര്‍ത്ത് പറയുന്ന കാര്യങ്ങളെയാണ്. ബുഖാരി (റ) തന്‍റെ വിശ്വസ്തത കാരണം റാവി പറഞ്ഞത് അതെ പോലെ എടുത്തു കൊടുത്തു എന്ന് മാത്രം. അത് കൊടുത്ത ബുഖാരിയോ, നിവേദനം ചെയ്ത ഉര്‍വ (റ) യോ, പില്‍ക്കാലത്ത്‌ തഹ്കീക് ചെയ്ത ഒരാളും ഇത്തരം കൌലുകളെ ഹദീസിന്‍റെ ഗണത്തില്‍ പെടുത്തുകയോ ഹുജ്ജതായി പരിഗണിക്കുകയോ ചെയ്തിട്ടില്ല. അത് അറിഞ്ഞിട്ടും അതിനെ ഹദീസിന്‍റെ ഗണത്തില്‍ പെടുത്തി അവതരിപ്പിക്കുന്നത്‌, ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലി കൊല്ലാനുള്ള വി സി തന്ത്രമാണ്.

അത് പോലെ തന്നെയാണ് കുരങ്ങുകള്‍ കല്ലെറിഞ്ഞു കൊന്ന സംഭവവും,രണ്ടു സഹാബികള്‍ ഇസ്ലാമിലേക്ക് വരും മുന്‍പ് ജാഹിലിയാത്തില്‍ കണ്ട സംഭവം വിശദീകരിക്കുന്നത് ഹദീസായി അവതരിപ്പിച്ചു അതും ഖുര്‍ആനിനു എതിരാണ് എന്ന് വരുത്തി തീര്‍ക്കുക..ഇതൊക്കെ അല്ലെ ശരിയായ ജൂതായിസം?...അത് പോലെ പലപ്പോഴും മറുപടി കൊടുത്തിട്ടും കൃത്യമായ ഇടവേളകളില്‍ ഇവര്‍ പൊക്കി കൊണ്ട് വരുന്ന ഹദീസ് ആണ് അല്ലാഹു സൃഷ്ടിപ്പ് 7 ദിവസം കൊണ്ട് നടത്തി എന്ന ഹദീസ് ഖുര്‍ആനിലെ 6 ദിവസം എന്നതിന് എതിരാണ് എന്നത്. സത്യത്തില്‍ ഹദീസില്‍ ഭൂമിയും സര്‍വ്വവും സൃഷ്ടിച്ചത് 6 ദിവസം എന്ന് തന്നെയാണ്. ഏഴാമത്തെ ദിവസം മനുഷ്യനെ സൃഷ്ടിച്ചു എന്നാണു ഉള്ളത്. അത് ഖുര്‍ആനു എങ്ങിനെ എതിരാകും?. ഖുര്‍ആനില്‍ മനുഷ്യനെ സൃഷ്ടിച്ചത് ഭൂമിയിയുടെ സൃഷ്ടിപ്പിനോടൊപ്പം ആണ് എന്ന് പറയുന്നില്ല. മാത്രമല്ല, ഭൂമിയും അതിലെ പല ജീവികളും സൃഷ്ടിക്ക പ്പെട്ട ശേഷം ആണ് മനുഷ്യനെ സൃഷ്ടിച്ചത്. അത് മാത്രമാണ് ഹദീസില്‍ പറയുന്ന ഏഴാം ദിവസം നടത്തിയതായി പറയുന്ന സൃഷ്ടിപ്പ്. അത് കൊണ്ട് തന്നെ അത് ഖുര്‍ആനിനു എതിരല്ല.

അത് പോലെ ആ ശൃംഘലയിലെ അവസാനത്തെ ശ്രമമാണ് ഇന്നലെ നസ്സാഫ് നടത്തിയ മിഅറാജ് നുബുവത്തിനു മുന്‍പ് ആണ് എന്ന് മുസ്ലിമിലെ ഹദീസില്‍ ഉണ്ട് എന്നത്. ആ ഹദീസ് ലഫ്ളുകള്‍ തോറും പറഞ്ഞു അര്‍ഥം പറഞ്ഞ പ്പോള്‍ പാവത്തിന് കണ്ണ് തള്ളി പ്പോയി, അതിലുള്ളത് ഒരിക്കല്‍ ഹറമില്‍ വെച്ചു മലക്കുകള്‍ വന്നു പ്രവാചകനെ പറ്റി സംസാരിച്ചു തിരിച്ചു പോയി, മറ്റൊരു രാത്രിയില്‍ വീണ്ടും വന്നു, എന്നാണു, അത് നുബുവ്വതിനു ശേഷവും, ആ രാത്രിയിലാണ് ഇസ്രാ - മിഅറാജു നടക്കുകയും ചെയ്തത്.

പക്ഷെ അവിടെയും ജൂത ശൈലി സ്വീകരിച്ചു, ഇല്ലാത്ത അര്‍ഥം നല്‍കി സ്വഹീഹായ ഹദീസുകളെ കുറിച്ച് കള്ളം പ്രചരിപ്പിച്ചു, സാധാരണക്കാരില്‍ ഹദീസിനെ കുറിച്ച് തെറ്റായ സന്ദേശം നല്‍കാന്‍ പണി എടുക്കുന്ന തനിച്ച ചെകനൂരിസം ആണ് ഇന്നലെ കേട്ടത്.

ഞങ്ങളെ ഹദീസ് നിഷേധികള്‍ എന്ന് വിളിക്കുന്നു എന്ന് പരിതപിക്കുകയും അത് തെളിയിക്കാന്‍ തയ്യാറുണ്ടോ എന്ന് വെല്ലു വിളിക്കുകയും ചെയ്തിട്ട് വ്യെവസ്ഥ എഴുതാന്‍ ഇരുന്നപ്പോള്‍ ഞങ്ങളുടെ വാദമായി നിങ്ങള്‍ തന്നെ പറയുന്ന മടവൂരികള്‍ ഹദീസ് നിഷേധികളാണ് എന്ന വാദവും നിങ്ങളുടെ വാദമായ ഹദീസ് നിഷേധികളല്ല എന്ന വാദവും എഴുതാന്‍ തയ്യാറാവാതെ, മുന്‍കാല ക്കാരായ ചിലര്‍ ഹദീസ് നിഷേധിച്ചിട്ടുണ്ട് എന്ന ആരാന്‍റെ ഊരയില്‍ കെട്ടുന്ന വാദമാണ് എഴുതാന്‍ മേനെക്കെട്ടത്‌.!! ഞങ്ങള്‍ അന്നും ഇന്നും എന്നും പറയുന്നത് നിങ്ങള്‍ ഹദീസ് നിഷേധികലാണ് എന്നാണു, അതിനു സിഹിര്‍, കണ്ണേര്‍ , ഖബര്‍ ശിക്ഷ, സിറാത്, റുഖയ, തുടങ്ങി ഒട്ടേറെ ഹദീസുകള്‍ ഉദാഹരിച്ചു, അത് തെറ്റാണു എന്ന് പറയാനോ അല്ലെങ്കില്‍ ആ ഹദീസുകള്‍ ഇന്ന കാരണം കൊണ്ട് സ്വഹീഹല്ല എന്ന് പറയാനോ നിങ്ങള്‍ക്ക് കഴിഞ്ഞോ? അതായിരുന്നല്ലോ ചെയ്യേണ്ടിയിരുന്നത്?..അതിനു പകരം ചില ഒറ്റപ്പെട്ട ആളുകള്‍ നിരൂപണം നടത്തിയിട്ടുണ്ട് എന്ന ഒഴുക്കന്‍ മട്ടിലെ മറുപടി പറഞ്ഞു തടി തപ്പാനാണ് നസ്സാഫും ടീമും തുനിഞ്ഞത്. സത്യത്തില്‍ ഇവരെ പറഞ്ഞയച്ച സുല്ലമിക്കോ, മുരീദുകള്‍ക്കോ ഒരിക്കലും അവരുടെ വാദം തെളിയിക്കാനാവില്ല എന്ന് മന്‍സൂറലിയെ പോലെ ഉള്ള തന്ത്ര ശാലികള്‍ക്ക് നന്നായി അറിയാം. അത് കൊണ്ട് അണികളുടെ കണ്ണില്‍ പൊടിയിടാന്‍ ഉള്ള ചില ചെപ്പടി വിദ്യകള്‍ മാത്രമാണ് ഇതൊക്കെ.....

No comments:

Post a Comment