Wednesday, July 4, 2012

ഖബറിലെ രക്ഷ-ശിക്ഷകള്‍, മിഅ്റാജ് (നബി(സ)യുടെ ആകാശാരോഹണം), സിഹ്ര്‍, ശഫാഅത്ത് (നബി(സ)യുടെ ശുപാര്‍ശ), അതു മുഖേനയുള്ള നരകമോചനം പോലുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഹദീഥുകള്‍ നിഷേധിക്കുന്നവരുടെ വിധിയെന്താണ്?

ചോ : ബുഖാരിയിലും മുസ്ലിമിലും ഉദ്ധരിക്കപ്പെട്ട സ്വഹീഹായ ഹദീഥുകളെ - ഉദാഹരണത്തിന് ഖബറിലെ രക്ഷ-ശിക്ഷകള്‍, മിഅ്റാജ് (നബി(സ)യുടെ ആകാശാരോഹണം), സിഹ്ര്‍, ശഫാഅത്ത് (നബി(സ)യുടെ ശുപാര്‍ശ), അതു മുഖേനയുള്ള നരകമോചനം പോലുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഹദീഥുകള്‍ നിഷേധിക്കുന്നവരുടെ വിധിയെന്താണ്? അവരുടെ പിന്നില്‍ നമസ്കരിക്കാന്‍ പാടുണ്ടോ? അവരോട് പരസ്പരം സലാം പറയാന്‍ പാടുണ്ടോ? അതല്ല ഇത്തരക്കാരില്‍ നിന്ന് വിട്ടുനില്‍ക്കുകയാണോ വേണ്ടത്?
 ഉ : ഇത്തരക്കാര്‍ക്ക് ഈ വിഷയത്തില്‍ വന്നിട്ടുള്ള ഹദീഥുകളുടെ സ്വിഹ്ഹത്തും (സ്വീകാര്യത) ആശയവും വ്യക്തമാക്കിക്കൊടുത്ത് കൊണ്ട് അഹ്ലുല്‍ ഇല്‍മില്‍ (അറിവുള്ള പണ്ഡിത•ാര്‍) പെട്ടവര്‍ ഇവരുമായി ഹദീഥിന്റെ സനദും ആശയവും മുന്നില്‍ വെച്ച് ചര്‍ച്ച നടത്തണം. ഇത്തരം ചര്‍ച്ചകള്‍ക്ക് ശേഷവും തങ്ങളുടെ ദേഹേഛകളെ പിന്തുടര്‍ന്നു കൊണ്ടും, അവരുടെ സ്വാഭിപ്രായങ്ങളെ നിലനിര്‍ത്തുവാനായും ഹദീഥുകളെ നിഷേധിക്കുകയും, അതിന്റെ ആശയത്തെ ദുര്‍വ്യാഖ്യാനിക്കുകയുമാണെങ്കില്‍ അവര്‍ ഫാസിഖുകളാണ് (തെമ്മാടികളാണ്). അവരില്‍ നിന്ന് അകലം പാലിക്കല്‍ നിര്‍ബന്ധമാണ്. അത്തരക്കാരുടെ തി• തങ്ങളെയും ബാധിക്കുമെന്നതിനാല്‍ അവരോട് കൂടിക്കലരാന്‍ പാടില്ല. ഇനി അവരുമായി ബന്ധപ്പെടുന്നത് അവരെ ഗുണദോഷിക്കാനും, അവരെ സ•ാര്‍ഗത്തിലേക്ക് നയിക്കുന്നതിനുമായാണെങ്കില്‍ (പ്രശ്നമില്ല).
ഫാസിഖിന്റെ (തെമ്മാടി) പിന്നില്‍ നിന്ന് നമസ്കരിക്കുന്നവന്റെ വിധിയാണ് അവരുടെ വിഷയത്തിലുമുള്ളത്. കൂടുതല്‍ സൂക്ഷ്മതയുള്ള നിലപാട് നമസ്കരിക്കാതിരിക്കുക എന്നതാണ്; കാരണം ചില പണ്ഡിത•ാര്‍ ഇത്തരക്കാര്‍ കാഫിറാണെന്ന് പറഞ്ഞിട്ടുണ്ട്.
തൌഫീഖ് അല്ലാഹുവിങ്കലാണ്.
നബി(സ)യുടെ മേലും, അവിടുത്തെ കുടുംബത്തിന്റെയും അനുചര•ാരുടെയും മേലും അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകുമാറാകട്ടെ.

No comments:

Post a Comment