Monday, September 3, 2012

വിവാദങ്ങളുയര്‍ത്തുന്നവരുടെ വിരുദ്ധവാദങ്ങള്‍

   വിവാദങ്ങളുയര്‍ത്തുന്നവരുടെ വിരുദ്ധവാദങ്ങള്‍


ഖബറുകള്‍ കെട്ടിപ്പൊക്കി ഖബരാളികളോട് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്ന,പ്രാര്‍ഥിക്കാന്‍ തെളിവുധരിക്കുന്ന ഒരു ഖുബൂരിക്ക് ഒരു സാധു മൌലവി മറുപടി നല്‍കുന്നതിനിടെ ലേഖനത്തില്‍ ഇങ്ങനെ ഒരു വാചകം വരുന്നു:

"ഖബര്‍ കെട്ടിപ്പൊക്കുന്നതും കുമ്മായമിടുന്നതും പേരെഴുതുന്നതുമൊന്നും ശിര്‍ക്കാവുന്നില്ല.എന്നാല്‍ ഖബരാളികളോട് പ്രാര്തിക്കുന്നത് വ്യക്തമായ ശിര്‍ക്ക് തന്നെ"

ഇത് വായിച്ച നിങ്ങള്‍ക്ക് ഖബര്‍ കെട്ടിപ്പൊക്കുന്നതിനെ കുറിച്ച് എന്ത് തോന്നുന്നു ?

ഇന്നുയര്തപ്പെട്ട വ്യത്യസ്ത വാദവിവാദങ്ങളുടെ  വെളിച്ചത്തില്‍ ഈ വാചകങ്ങള്‍ ഒന്നവലോകനം ചെയ്തു നോക്കൂ..

എങ്ങനെയൊക്കെ വായിച്ചിട്ടും അത് അനുവാദനീയമാണെന്നു എനിക്ക് ഈ വാചകങ്ങളില്‍ നിന്ന് നിര്‍ധരിചെടുക്കാന്‍ കഴിയുന്നില്ല.എന്നാല്‍ ചില ഗവേഷണ പടുക്കളായ 'പണ്ഡിതന്മാര്‍' ഈ ലേഖനം ഖബര്‍ കെട്ടിപ്പൊക്കുന്നതിനെ അനുവദാനീയമാക്കുന്നതായും ശിര്‍ക്കിനെ പ്രോല്സാഹിപ്പിക്കുന്നതായും 'മനസ്സിലാക്കുന്നു".ലേഖനം തനി ശിര്‍ക്കാണെന്ന് 'കണ്ടെത്തുന്നു'.എന്നാല്‍ ഇതൊക്കെ അറിഞ്ഞ ശേഷവും അവര്‍ മനസ്സിലാക്കിയ ആ 'ശിര്‍ക്കിനെതിരെ' ജനങ്ങളെ ഉല്ബോധിപ്പിക്കുന്നില്ല .മാത്രമോ ? ലേഖനത്തില്‍ ശിര്‍ക്കില്ലെന്നും അത് ഖബര്പൂജ പ്രചരിപ്പിക്കുന്ന,പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതല്ലെന്നും സമൂഹത്തെ 'തെറ്റിധരിപ്പിക്കുന്നു'

ഏതാണ്ട് അഞ്ചുവര്‍ഷം നീണ്ട ന്യായീകരണങ്ങള്‍ക്ക് ശേഷം അവര്‍ക്ക് പെട്ടെന്നൊരു 'വെളിപാടുണ്ടാവുന്നു'. വെളിപാടിനനുസ്ര്തമായി നിലപാടുകളില്‍ ഉടനടി മാറ്റമുണ്ടാകുന്നു.ശിര്‍ക്കല്ലെന്നു പറഞ്ഞത് പൊടുന്നനെ ശിര്‍ക്കാവുന്നു.ഖബര്പൂജക്കെതിരെ ലേഖനമെഴുതിയ ലേഖകനെ ശിര്‍ക്കുപ്രചാരകനായി മുദ്രകുത്തി ലോകമൊന്നാകെ വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു.തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ലേഖകനും കൂട്ടരും ശ്രമിക്കുമ്പോള്‍ വിലക്കുകള്‍ കൊണ്ട് അതിനു തടയിടുന്നു.

സുഹ്രത്തെ ഇതൊരു കല്‍പ്പിത കഥയല്ല (വിഷയം  ഖബര്‍ കെട്ടിപ്പൊക്കുന്നതല്ലെന്നതൊഴിച്ചാല്‍);ശിര്‍ക്കിനും ഖബര്പൂജക്കും ബിദ്അത്തുകള്‍ക്കുമെതിരെ വര്‍ഷങ്ങളോളം ഘോരഘോരം പോരാടിയ ഇസ്വലാഹീ പണ്ഡിതരുടെ മേല്‍ കേവലമായ വ്യക്തിതാല്പര്യങ്ങളെ മുന്‍നിര്‍ത്തി ശിര്‍ക്കല്ലാത്ത കാര്യത്തെ ശിര്‍ക്കാക്കി അവതരിപ്പിച്ചു  ശിര്‍ക്കാരോപിക്കുന്ന കുതന്ത്ര സഖ്യത്തിന്‍റെ വാദമുഖങ്ങളുടെ ചുരുക്കമാണിത്.

കേവലമൊരു ജിന്നും വിജന പ്രദേശവുമൊന്നുമല്ല ഈക്കൂട്ടരുടെ പ്രശ്നം.മടവൂരികളില്‍ നിന്നും കുബൂരികളില്‍ നിന്നും അച്ചാരം പറ്റി സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി സന്ഘടനയെ ഉപയോഗിക്കാന്‍ പണ്ടു മുതലേ പണിയെടുത്ത ഒരു വ്യക്തി തന്‍റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി തിരഞ്ഞെടുത്ത നിലവാരം കുറഞ്ഞ ഒരു വിദ്യയാണ് ഇന്ന് കാണുന്ന 'ശിര്കാരോപനങ്ങളുടെയും' ഫസാദുകളുടെയും പിന്നിലെന്നതാണ് വാസ്തവം.അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ തഖവയുടെയും ആദര്‍ശ പ്രതിബദ്ധതയുടെയും ആത്മാര്തഥതയുടെയും ഒരു നേര്‍രേഖ വരച് അതുള്ളവരും കുറവുള്ളവരുമായി   ക്രമീകരിക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്രവര്‍ത്തകര്‍ ഇരു വിഭാഗങ്ങളിലായിരിക്കുന്നത്.പണത്തിനു പഞ്ഞം വരില്ലെന്ന ധാരണയില്‍ നേതൃത്തത്തിലും അല്ലാതെയും  നാം തന്നെ പ്രതിഷ്ടിച്ചിരിക്കുന്ന ബിനാമികളും കുറ്റിതാടിവച്ചു പോലും ആദര്‍ശം പ്രകടിപ്പിക്കാത്ത ചിലരും ഇക്കാണുന്ന വിധത്തിലൊക്കെ ചെയ്തുകൂട്ടിയില്ലെന്കിലെ അത്ഭുതമുള്ളൂ .ആദര്‍ശത്തെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കാതെ പ്രസങ്ങങ്ങളിലോതുക്കുന്ന രീതി തുടര്‍ന്ന് പോരുന്ന ഈ കപടന്മാരെ നാം തിരിച്ചറിഞ്ഞു നമ്മില്‍ നിന്നും മാറ്റി നിര്‍ത്തിയെങ്കില്‍ മാത്രമേ ആദര്‍ശ പ്രബോധനം തടസ്സമില്ലാതെ നമുക്ക് മുന്‍പോട്ടു കൊണ്ടുപോകാന്‍ കഴിയൂ.കുരാഫികളെയും മടവൂരി മൌദൂടീ വിഭാഗങ്ങലെപ്പോലെയല്ലാതെ സംഘടനയുടെ ഉള്ളില്‍ നിന്ന് കൊണ്ട് ഭിന്നതയുടെ വിഷവിത്തുകള്‍ പാകുന്നവന്‍,ആശയക്കുഴപ്പങ്ങള്‍ സൃഷ്ട്ടിക്കുന്നതില്‍ സ്വയം സായൂജ്യമടയുന്നവന്‍ ,ദുരാരോപാണങ്ങള്‍ ഉന്നയിച്ചു പണ്ടിതന്മാര്‍ക്കില്ലാത്ത വിശ്വാസം അവരുടെ മേല്‍ വച്ചുകെട്ടി 'മുശ്രിക്കാക്കാന്‍ പാടുപെടുന്നവന്‍,അവന്‍ ആരായാലും ഒരു ഇസ്ലാമിക രാജ്യത്തില്‍ മരണശിക്ഷ അര്‍ഹിക്കുന്നത്ര ഗൌരവമേറിയ അപരാധമാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്.

അര്ഫജത് (റ ) നിവേദനം : നബി സ പറയുന്നതായി ഞാന്‍ കേട്ടു.'തീര്‍ച്ചയായും കുഴപ്പങ്ങളുണ്ടാകും ; വീണ്ടും കുഴപ്പങ്ങളുണ്ടാകും; ആരെങ്കിലും ഈ സമുദായത്തിന്‍റെ കാര്യം ഭിന്നിപ്പിക്കുവാന്‍ ഉധേശിക്കുന്നുവെങ്കില്‍ നിങ്ങളവനെ വാളുകൊണ്ട് വെട്ടുക' (സ്വഹീഹു മുസ്ലിം)
ആരോപണ വിധേയരായവര്‍ ജിന്നുകളോട് ഇസ്തിഗാസ പാടില്ലെന്ന തങ്ങളുടെ യതാര്‍ത്ഥ നിലപാട് ആവര്‍ത്തിച്ചു  വ്യക്തമാക്കിയ ശേഷവും,ഹദീസിന് സലഫുകള്‍ നല്‍കിയ വിശദീകരണങ്ങള്‍ വിശദമാക്കിയ ശേഷവും വിഷയത്തെ കുറിച്ച് ക മ മിണ്ടാതെ "ജിന്നുകലോടുള്ള ഇസ്തിഗാസ അനുവദനീയമാണെന്ന് വാദിക്കുന്നവരെന്നു" വീണ്ടും ആരോപിച്ചുനടക്കുന്ന ആളുകളുടെ അവസ്ഥയെന്താണ്.ഒരാളില്‍ ശിര്‍ക്ക് ആരോപിച്ചു,അയാളില്‍ ശിര്‍ക്ക് ഇല്ലായെങ്കില്‍ അത് പറഞ്ഞ ആളിലേക്ക് തന്നെ അത് മടങ്ങുമെന്ന പ്രവാചക വചനം ഇവര്‍ മറന്നു കളഞ്ഞോ ? പരലോകം പ്രസന്ഗിക്കാനുള്ളതല്ലെന്നും അനുഭവിക്കാനുള്ളതാണെന്നും ഇവര്‍ ഓര്‍ക്കുന്നില്ലേ..?

മുജാഹിദ് ബാലുശ്ശേരി പറഞ്ഞ പോലെ മുശ്രിക്കുകളെ മുവഹ്ഹിദാക്കാന്‍ 2-3 മണിക്കൂര്‍ നീളുന്ന ഒന്നോ രണ്ടോ മുഖാമുഖങ്ങള്‍ നടത്തിയവര്‍ ഇന്ന് മുവഹഹിദുകളെ മുശ്രിക്കുകളാക്കാന്‍ 10 മണിക്കൂര്‍ നീളുന്ന പത്തും പന്ദ്രണ്ടും മുഖാമുഖങ്ങള്‍ക്ക് നേതൃതം നല്‍കുന്നതില്‍ നിന്ന് തന്നെ ഇവരുടെ ഒളിയജന്ടകള്‍ വ്യക്തമാണ്.പേരില്‍ 'സലഫിയുള്ള' കുത്തിതിരിപ്പിനു നേതൃതം വഹിക്കുന്ന  അഖലാനിക്കും സലഫീ പണ്ഡിതന്മാരുടെ വിഷയസംബന്ധിയായ വീക്ഷണം ഈയിടെയായി ദഹിക്കുന്നില്ല.പണ്ടിതോചിതമായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം  സാധാരണക്കാര്‍ക്കിടയില്‍  വയള് പറഞ്ഞു വഷളാക്കുന്ന നിങ്ങളുടെ വിലക്കുകളുടെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞു മറുഭാഗം പരസ്യമായി വിശദീകരിക്കാന്‍ ഞങ്ങളും  ഒരുങ്ങിയിട്ടുണ്ടെന്നു നിങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടാകും.

വൈരുദ്ധ്യങ്ങളുടെ വേലിയേറ്റങ്ങള്‍  


 ഒരു ഹിഡണ്‍ അജണ്ട മുന്‍പില്‍ വച്ച് നിലപാടുകളെ തീരുമാനിക്കുമ്പോള്‍;ഇല്ലാത്ത കഥകള്‍ മെനഞ്ഞുണ്ടാക്കുംപോള്‍ വൈരുധ്യങ്ങള്‍ സ്വാഭാവികമാണ്.തങ്ങളെതന്നെ ന്യായീകരിച്ചു ന്യായീകരിച് തലയില്ലാതായിരിക്കുന്നു ഇവര്‍ക്ക്.

'യാ ഇബാദല്ലഹ് അഈസൂനീ' എന്ന വിളിയില്‍ അഭൌതികതയില്ലെന്നും അതിനാല്‍ തന്നെ ശിര്‍ക്കില്ലെന്നും പറഞ്ഞു അബ്ദുല്ജബ്ബാര്‍ മൌലവിയുടെ ലേഖനത്തെ ന്യായീകരിച്ചിരുന്നവര്‍;ശിര്‍ക്ക് കാണിച്ചു തന്നാല്‍ പിന്നെ സ്റ്റേജ്ഇല്‍ കയറില്ലെന്നു പ്ര്യഖ്യാപിച്ചവര്‍;മൌലവിയെ സ്റ്റേജില്‍ ഇരുത്തി അങ്ങനെ 'പറയപ്പെട്ട' ഒരു വാദം ഈ സാധുവിനില്ലെന്നു അടുത്ത കാലം വരെ വ്യക്തമാക്കിയിരുന്നവര്‍ പിന്നീട് നിലപാട് മാറ്റുന്നു.

നിലപാട്:'യാ ഇബാടല്ലഹി അഈസൂനീ' വിളി ശിര്‍ക്ക് തന്നെ.

ചോദ്യം::അല്ല;നിങ്ങള്‍ക്ക് ഇത്രയും കാലം ഇത് മനസ്സിലായിരുന്നില്ലേ ??

ഉത്തരം::ഉണ്ട്! അതിന്‍റെ അടുത്ത ദിവസങ്ങളില്‍ ഞാനും ഇന്ന ഇന്ന മൌലവിമാരും ആ ശിര്‍ക്ക് തിരുത്താന്‍ ജബ്ബാര്‍ മൌലവിയെ നേരിട്ട് കണ്ടു കുറേ സമയം ശ്രമിചിട്ടുണ്ടായിരുന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്പേ ശിര്‍ക്കാണെന്ന് ബോധ്യപ്പെട്ടതു ജനങ്ങളോട് പറയാതെ ഇത്രയും കാലം മൂടി വച്ചത് ഗുരുതരമായ പാപമാല്ലെയെന്ന ചോദ്യത്തിനു മുമ്പില്‍ വിയര്തപ്പോള്‍ അടവൊന്നു മാറ്റേണ്ടി വന്നു.

ചോദ്യം::നിങ്ങള്‍ മുമ്പ് പ്രസങ്ങിച്ചത് അതിനെ ന്യായീകരിച്ചു കൊണ്ടായിരുന്നില്ലേ?

ഉത്തരം::അതെ അത് ശിര്‍ക്കാണെന്ന് മനസ്സിലായിരുന്നില്ല പക്ഷേ കെ ജെ യു എന്നെ അതില്‍ ശിര്‍ക്കുണ്ടെന്നു ബോധ്യപ്പെടുത്തി.അങ്ങനെ രണ്ടു മാസം മുമ്പ് മുതല്‍ ഞാന്‍ മാറി.
അഞ്ചു വര്ഷം ശിര്‍ക്ക് മനസ്സിലാകാത്ത പണ്ഡിത സഭയോ?
  
ചോദ്യം::നിങ്ങള്‍ ശിര്‍ക്കില്ലെന്നു പ്രസന്ഗിച്ച കാലമത്രയും കെ ജെ യു വിനു ആ ശിര്‍ക്ക് മനസ്സിലായില്ലായിരുന്നോ?

ഉത്തരം:: തീര്‍ച്ചയായും അത് കൊണ്ടാണ് ഞാനും ഇന്ന ഇന്ന ആളുകളും (കെ ജെ യു വിന്‍റെ വക്താക്കള്‍ ? ) പോയി ജബ്ബാര്‍ മൌലവിയെ ഉടനെ  തന്നെ  കണ്ടത്.

ചോദ്യം::2000 ഇലും ശേഷം 2004 ഇലുമൊക്കെ ചെറിയമുണ്ടം ഇതേ വാദം എഴുതിയപ്പോള്‍ എന്ത് കൊണ്ട് എതിര്‍ത്തില്ല ?

ഉത്തരം::അത് ഞങ്ങള്‍ കണ്ടില്ലായിരുന്നു.

'യാ ഇബാദല്ലാഹി അഈസൂനീ' വിളി 'മണ്ട്യര്യോ' എന്ന രൂപത്തിലുള്ള സഹായാര്തനയാനെന്നു ഇവര് തന്നെ പറഞ്ഞ ക്ലിപ്പുകള്‍ ഹാജരാക്കിയപ്പോള്‍ പിന്നെ ഒരൊറ്റ കരണം മറിചിലായിരുന്നു.

നിലപാട്:'യാ ഇബാദല്ലാഹി അഈസൂനീ' മനുഷ്യനെ ഉദ്ദേശിച്ചാല്‍ ശിര്‍ക്കല്ല.



ഇവരുടെ ഇപ്പോഴെത്തിനില്‍ക്കുന്ന വാദം ഇതായ നിലക്ക് ഇനി ഇതിനു മറുപടി മതിയല്ലോ..

എന്താണ് മാനധണ്ടം?

ഉറക്കെ 'യാ ഇബാദല്ലാഹി അഈസൂനീ' എന്ന് മനുഷ്യനെ ഉദ്ദേശിചു വിളിച്ചന്വേഷിക്കുന്നവന്‍ തന്‍റെ ശബ്ദം കേള്‍ക്കുന്ന പരിധിയിലുള്ള മനുഷ്യര്‍ സഹായിക്കട്ടെ എന്നെ ഉദ്ദേശിക്കുന്നുള്ളൂ.

 ചോദ്യം::അപ്പോള്‍  തന്‍റെ ശബ്ദം കേള്‍ക്കുന്ന പരിധിയിലുള്ള ജിന്നുകള്‍ കൂടി സഹായിക്കട്ടെ എന്ന ഉദ്ദേശത്തില്‍ 'യാ ഇബാദല്ലാഹി അഈസൂനീ' എന്ന് വിളിച്ചന്വേഷിക്കുന്നവന്‍?
ഉത്തരം::ശിര്‍ക്ക് ചെയ്തു.കാരണം അവിടെ ജിന്നുണ്ടോ എന്നെങ്ങനെ അറിഞ്ഞു?

ഹാജറുള്ള,സഹായിക്കാന്‍ കഴിവുള്ള മനുഷ്യര്‍ പരിസരത്തുണ്ടോ എന്നറിയാതെ  'യാ ഇബാദല്ലാഹി അഈസൂനീ' എന്ന് മനുഷ്യനെ ഉദ്ദേശിചു വിളിച്ചന്വേഷിക്കുന്നവന്‍ തന്‍റെ ശബ്ദം കേള്‍ക്കുന്ന പരിധിയിലുള്ള മനുഷ്യര്‍ സഹായിക്കട്ടെ എന്നുധേശിക്കുന്നത്  പോലെ  ഹാജറുള്ള,സഹായിക്കാന്‍ കഴിവുള്ള ജിന്നുകള്‍ പരിസരത്തുണ്ടോ എന്നറിയാതെ അവര്‍ കൂടി സഹായിക്കട്ടെ എന്ന്  ഉദ്ദേശിചു യാ 'ഇബാദല്ലാഹി അഈസൂനീ' എന്ന് വിളിക്കുന്നത്‌ എങ്ങനെ ശിര്‍ക്കാകുന്നു ?


പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നിലപാടുകള്‍ മാറ്റി മാറ്റി ഒടുവില്‍ ഷെയ്ഖ്‌ യാസിര്‍ ബിന്‍ ഹംസയുടെ 'യാ ഇബാദല്ലാഹി അഈസൂനീ' സലഫീ വീക്ഷണത്തില്‍ എന്ന ക്ലാസ് ഇറങ്ങിയതിനെ പരാമര്‍ശിച്ചു 30/8/12 ഇന് കൊടുവള്ളിയില്‍ (മണ്ണില്‍കടവ്)നടന്ന മുഖാമുഖത്തില്‍ 'പണ്ഡിതന്‍  പറഞ്ഞതിങ്ങനെയാണ്:

 "യാസിര്‍ ബിന്‍ ഹംസ സൌദിയില്‍ പഠിച്ചു അവിടെ വര്‍ഷങ്ങളായി ജീവിക്കുന്ന ഒരാളാണ്.അയാള്‍ക്ക്‌ കേരളത്തില്‍ നടക്കുന്ന വിവാദം എന്തെന്ന് അറിയില്ല. 'യാ ഇബാദല്ലാഹി അഈസൂനീ' സലഫീ വീക്ഷണത്തില്‍ എന്ന ക്ലാസ് ഇറങ്ങിയതിനെതുടര്‍ന്ന് ഞാന്‍  അയാളെ വിളിച്ചു നിങ്ങള്ക്ക് ജബ്ബാര്‍ മൌലവിയുടെ വാദം എന്തെന്ന് അറിയുമോ എന്നന്വേഷിച്ചു;അറിയില്ല എന്നായിരുന്നു മറുപടി.പിന്നെ എന്തര്തതിലാണ് യാസിര്‍ ബിന്‍ ഹംസ ആ ക്ലാസ്സ്‌ എടുത്തത്‌?"

.(അതായത്  യാസിര്‍ ബിന്‍ ഹംസയുടെ ക്ലാസ്സില്‍ പറഞ്ഞത് ശരി തന്നെയെങ്കിലും ജബ്ബാര്‍ മൌലവിക്കു ആ വാദമല്ല എന്ന്..!)

എന്ത് വന്നാലും അബ്ദുല്‍ജബ്ബാര്‍ മൌലവി 'മുശ്രിക്ക്' തന്നെ.!

ഇസ്ലാഹീ പണ്ഡിത ശ്രേഷ്ടരെ മുശ്രിക്കാക്കാന്‍ നടക്കുന്നവരുടെ ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍...


കുതന്ത്ര ഗ്രൂപ്പിന്റെ വാദമുഖങ്ങളിലെ വൈരുധ്യങ്ങള്‍,നിലപാട് മാറ്റങ്ങള്‍ എല്ലാം ഇതിലും പതിന്മടങ്ങ്‌ നിങ്ങള്‍ക്കെണ്ണാന്‍ കഴിഞ്ഞേക്കും.ഞാന്‍ കോറിയിട്ടത്‌ ചുരുക്കം ചിലത് മാത്രം...

No comments:

Post a Comment