Sunday, August 12, 2012

ഖബര്‍ ആഹാദ് എന്ന് പറഞ്ഞു ഉസൂലില്‍ സ്ഥിരപെട്ട കാര്യങ്ങളെ നിഷേധികുന്നവരോടുള്ള മത വിധി എന്ത് ?

ചോദ്യം: ബുഖാരിയിലും മുസ്ലിമിലും വന്നിട്ടുള്ള സ്വഹീഹായ ഹദീഥുകളെ, ഉദാഹരണത്തിന്‌, 

ഖബറിലെ രക്ഷാശിക്ഷകൾ, മിഅ്റാജ്‌ (നബി(സ്വ)യുടെ വാനാരോഹണം), സിഹ്‌റ്‌,

 ശഫാഅത്ത്‌ (നബി(സ്വ)യുടെ പരലോകത്തുള്ള ശുപാർശ), അതു മുഖേനയുള്ള 

നരകമോചനം പോലെയുള്ള വിഷയങ്ങൾ പരാമർശിക്കുന്ന


ഹദീഥുകൾ‚ ഇവ നിഷേധിക്കുന്നവരുടെ മതവിധിയെന്താണ്‌? അവരുടെ പിന്നിൽ 

നമസ്ക്കരിക്കുവാൻ പാടുണ്ടോ? 

അവരോട്‌ പരസ്പരം സലാം പറയുവാൻ പാടുണ്ടോ? അതോ, അത്തരക്കാരിൽ നിന്നും വിട്ടു 

നിൽക്കുകയാണോ വേണ്ടത്‌?

ഉത്തരം: ഇത്തരക്കാർക്ക്‌ ഈ വിഷയത്തിൽ വന്ന സിഹ്ഹത്തും (സ്വീകാര്യത) ആശയവും 


വ്യക്തമാക്കിക്കൊടുത്തു കൊണ്ട്‌ അഹ്.ലുൽ ഇൽമിന്റെയാളുകൾ (അറിവുള്ള നല്ല 

പണ്ഡിതൻമാർ) ഇവരുമായി ഹദീഥിന്റെ സനദും ആശയവും മുന്നിൽ വെച്ച്‌ ചർച്ച 

നടത്തണം. ഇത്തരം ചർച്ചകൾക്ക്‌ ശേഷവും തങ്ങളുടെ ദേഹേച്ഛകളെ പിന്തുടർന്നു കൊണ്ടും

അവരുടെ സ്വാഭിപ്രായങ്ങളെ നിലനിർത്തുവാനായും ഹദീഥുകളെ നിഷേധിക്കുകയും 

അതിന്റെ ആശയത്തെ ദുർവ്യാഖ്യാനിക്കുകയുമാണെങ്കിൽ അവർ ഫാസിഖുകളാണ്‌ 

(തെമ്മാടികളാണ്‌). അവരിൽ നിന്ന്‌ അകലം പാലിക്കൽനിർബന്ധമാണ്‌. അത്തരക്കാരുടെ 

തിൻമകൾ തങ്ങളെയും ബാധിക്കുമെന്നതിനാൽ അവരോട്‌ കൂടിക്കലരാൻ 

പാടുള്ളതല്ല. ഫാസിഖിന്റെ പിന്നിൽ നിന്ന്‌ നമസ്ക്കരിക്കുന്നവന്റെ വിധിയാണ്‌ അവരുടെ 

വിഷയത്തിലുമുള്ളത്‌. സൂക്ഷ്മതയ്ക്ക്‌ ഉത്തമം പിന്നിൽ 

നമസ്ക്കരിക്കുന്നത്ഉപേക്ഷിക്കലാണ്‌. കാരണം ചില പണ്ഡിതൻമാർ 

ഇത്തരക്കാരെ ‘കാഫിർ’ എന്ന്‌ വിലയിരുത്തിയിട്ടുണ്ട്‌. തൗഫീഖ്‌ അല്ലാഹുവിങ്കലാണ്‌. 

നബി(സ്വ)യുടെ മേലുംഅവിടുത്തെ കുടുംബത്തിന്റെയും സ്വഹാബികളുടെയും മേലും 

അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകുമാറാകട്ടെ.



സൗദി ഉന്നത പണ്ഡിതസഭ: ഫതാവാ 6280/3

No comments:

Post a Comment