Saturday, August 11, 2012

ഷെയ്ക്ക് സുദൈസ്സിന്റെ വാക്കും സമസ്തക്കാരന്റെ പോക്കും ..

കിതാബുകള്‍ ദുര്‍വ്യാക്യാനം ചെയ്യുന്നതില്‍ സമസ്തക്കാര്‍ കേമന്മാരാണ്... എന്നത് മലയാളി മുസ്ലിംങ്ങള്‍ക്ക് നന്നായി അറിയാം... അ
ങ്ങിനെ മതം പഠിച്ച സമസ്ത കുട്ടികള്‍ക്ക് സുദൈസ്സു അറബിയില്‍ നടത്തിയ പ്രസംഗം എന്തായാലും തിരിഞ്ഞിട്ടുണ്ടാവില്ല എന്നും ഉറപ്പിക്കാം.... എന്നാല്‍ ഷെയ്ക്ക് സുദയിസ്സു നടത്തിയ പ്രസംഗം മലയാളത്തില്‍ അച്ചടിച്ച്‌ വന്നിട്ടും അത് തങ്ങള്‍ നടത്തുന്ന കള്ളവാദത്തിനു എതിരാണ് എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത കുറാഫികള്‍ ചില പത്ര കട്ടിങ്ങുമായി ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്.

ആ വാര്‍ത്ത മനസ്സിരുത്തി വായിക്കുന്നവര്‍ക്കെല്ലാം ബോധ്യമാകും എന്താണ് വിഷയമെന്ന്. ഇസ്ലാമിക മര്യാദകള്‍ പാലിക്കാതെ, ശരിയായ വസ്ത്രധാരണമില്ലാതെ പുരുഷന്മാരുമായി ഇടകലരുന്നതിനേക്കാള്‍ ഉത്തമം സ്ത്രീകള്‍ വീടുകളില്‍ വെച്ച് നമസ്ക്കരിക്കലാണ് ഉത്തമം എന്ന് പറഞ്ഞാല്‍ അതിലെവിടെയാണ് ഖുറാഫികള്‍ പറയുന്ന സ്ത്രീകള്‍ക്ക് പള്ളിഹറാമാണെന്ന് ? എന്നുമാത്രമല്ല സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയുരെതന്ന പ്രവാചക വചനം ഓര്‍മിപ്പിച്ചു സലഫികള്‍ പറയുന്ന ഇസ്ലാമിക നിലപാട് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.

ചുരുക്കത്തില്‍ സമസ്തക്കാരന്‍ ജാറത്തിലേക്കും നേര്ച്ചക്കും പെണ്ണുങ്ങളെ പറഞ്ഞയുക്കുന്ന കോലത്തില്‍ ഹറമിലേക്ക് സ്ത്രീകള്‍ വന്നു "സമസ്ത സംസ്ക്കാരം" ഹറമിലും നടത്തുകയാണെങ്കില്‍ അതിനേക്കാള്‍ നല്ലത് വീട്ടില്‍ നമസ്ക്കരിക്കലാണ് എന്നാണു ഷെയ്ക്ക് സുദൈസു പറഞ്ഞത്.

അല്ലാതെ ഖുറാഫികള്‍ പറയുന്ന പെണ്ണിന് പള്ളി ഹറാമാണെന്ന അനിസ്ലാമിക വാദം ശൈക്കിനില്ല .ഒപ്പം പള്ളിയില്‍ പോവേണ്ട രീതിയും മര്യാദകലുമാറിയാത്ത ആഗോള ഖുരാഫികളെ ഇസ്ലാമിക മര്യാദ ഒര്മപെടുതുകയാണ് ഇവിടെ .അഥവാ ജാറതില്‍ പോയി ദിവസങ്ങളോളം താമസിച്ചും സ്ത്രീ പുരുഷന്മാര്‍ ഇടകലര്‍ന്നു അനിസ്ലാമിക പ്രവര്‍ത്തികളില്‍ പങ്കാളികളാവുന്ന "സമസ്ത സംസ്ക്കരമല്ല" പള്ളിയില്‍ വരുന്നവര്‍ പാലിക്കേണ്ടത് എന്ന് ഹറമിലെ നിലവിലെ അവസ്ഥ ചൂണ്ടിക്കാണിച്ചു അദ്ദേഹം ഓര്‍മിപ്പിക്കുന്നത്‌. അതാവട്ടെ ഹറമുമായി ബന്ധപ്പെട്ടു മാത്രം നടത്തിയ ഒരു പ്രസംഗവുമാണെന്ന് തലച്ചോറ് സമസ്തക്കാര്‍ക്ക് പണയംവെക്കവതര്‍ക്കൊക്കെ മനസ്സിലാകും. മദീനയിലും മസ്ജിദുല്‍ അക്സയിലുമടക്കം ലോകത്തിലെ ആയിരക്കണക്കിന് പള്ളികളില്‍ സ്ത്രീകള്‍ക്ക് അല്ലാഹു അനുവദിച്ച അവകാശം ഉപയോഗിച്ചു അവര്‍ പള്ളിയില്‍ ഇന്നും നമസ്ക്കാരത്തില്‍ പങ്കെടുക്കുന്നു. ഏതെങ്കിലും ഇസ്ലാമിക ഭരണകൂടങ്ങള്‍ക്ക് അത് തടയാന്‍ കഴിയാത്തത് സുദൈസ്സു തന്നെ ഓര്‍മിപ്പിച്ച "സ്ത്രീകളെ അല്ലാഹുവിന്റെ ഭവനങ്ങളില്‍ വരുന്നത് നിങ്ങള്‍ തടയരുതെന്ന" പ്രവാചക കല്‍പ്പന നിലനില്‍ക്കുന്നത് കൊണ്ടാണ്.. ഹറമിലെ പ്രത്യേക സാഹചര്യത്തില്‍ ഇസ്ലാമിക മര്യാദ എന്താണെന്ന് അവിടെ വരുന്ന സ്ത്രീ പുരുഷനമാരെ ഓര്‍മിപ്പിക്കുകയല്ലാതെ, സ്ത്രീക്ക് പള്ളി ഹറാമാണെന്ന സമസ്തക്കാരന്റെ ഷാഫി മദ്ഹബിനെ പോലും തള്ളികളയുന്ന വാദമല്ല ഷെയ്ക്ക് സുദൈസ്സു പറഞ്ഞതെന്ന് മലയാളമെങ്കിലും വായിക്കാനറിയുന്ന സമസ്തക്കാര്‍ക്ക് ബോദ്യമാകും.

അബു റൂന- തിരൂര്‍.

No comments:

Post a Comment