Monday, August 6, 2012

നബി(സ)ക്ക് സിഹ്രു ബാധിച്ചുവെന്നത്‌ വിശുദ്ധ ഖുര്‍ആനിനു എതിരല്ല -ശൈഖു ഇബ്നു ബാസ്


നബി(സ)ക്ക് സിഹ്രു ബാധിച്ചുവെന്നത്‌ വിശുദ്ധ ഖുര്‍ആനിനു എതിരല്ല -ശൈഖു ഇബ്നു ബാസ്

ചോദ്യം :റസൂല്‍ (സ) ക്ക് സിഹ്രു ബാധിച്ചു എന്നത് ശരിയാണോ?അല്ലാഹു വിശുദ്ധ ഖുര്‍ ആനില്‍ പറയുന്നു " ജനങ്ങളില്‍ നിന്ന് നിന്നെ അല്ലാഹു സരക്ഷിക്കുനതാണ് " (5 :67 ).അപ്പോള്‍ എങ്ങിനെയാണ് നബി (സ) ക്ക് സിഹ്രു ബാധിക്കുക?മാത്രവുമല്ല നബി (സ) ക്ക് അല്ലാഹിവില്‍ നിന്ന് വഹയു ലഭിക്കുകയും അത് ജനങ്ങള്‍ക്ക്‌ എത്തിച്ചു കൊടുക്കുകയും ചെയ്യുമെന്നിരിക്കെ!സിഹ്രു ബാധിതനായിരിക്കെ എങ്ങിനെയാണ് ഇത് സാധിക്കുക.നിങ്ങള്‍ പിന്‍ പറ്റുന്നത് സിഹ്രു ബാധിച്ച ആളെയാണ് എന്ന് കാഫിരുകളും മുശ്രിക്കുകളും വാദിചിരുന്നതായി വിശുദ്ധ ഖുര്‍ ആന്‍ 25 :8 ല് പറയുന്നുമുണ്ടല്ലോ?

ഉത്തരം :നബി (സ) ക്ക് മദീനയി വെച്ചാണ് സിഹ്രു ബാധിച്ചതെന്ന് സ്വഹീഹു ആയ ഹദീസില്‍ നിന്ന് വ്യക്തമാണ് .മാത്രവുമല്ല അത് , രാസൂലിനുള്ള വഹയു ഏകദേശം പൂര്‍ണ്ണവും , വ്യക്തവുമായിരുന്നതിന്നു ശേഷമാണ് .രസൂലിന്റ
െ പ്രവാചകത്വവും സത്യസന്ധതയും ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുകയും , അല്ലാഹു മുശ്രിക്കുകല്ക്കെതിരില്‍ സംരക്ഷിക്കുകയും ചെയ്തതീനു ശേഷമാണ് .അതിന്നു ശേഷം ലബീബിനു അല്‍ അആസാം എന്നാ ജൂതന്‍ മുടിയും ചീര്‍പ്പും ഈത്തപനയുടെ നാരും ഉപയോഗിച്ച് മാരണം ചെയ്യുകയായിരുന്നു.അതിന്നു ശേഷം നബി (സ) ക്ക് ഭാര്യമാരുടെ കൂടെ ഉള്ളപ്പോള്‍ ചെയ്യാത്ത പല കാര്യങ്ങളും ചെയ്തതായി തോന്നി .നബി (സ) ക്ക് ചില തോനലുകള്‍ ഉണ്ടാകുക മാത്രമാണ് ചെയ്തത്.അപ്പോഴും അദ്ദേഹം ജനങ്ങളോട് തനിക്കു ലഭിക്കുന്ന വഹിയിന്റെ അടിസ്ഥാനത്തില്‍ സംസാരിച്ചിരുന്നു..തനിക്കു ബാധിച്ച മാരണം തന്റെ ദൌത്യ നിര്‍വഹണത്തെ ബാധിച്ചിരുന്നില്ല എന്ന് സാരം .പക്ഷെ ഭാര്യമാരുടെ കൂടെ ഉള്ളപ്പോള്‍ ചില തോന്നലുകള്‍ ഉണ്ടായി എന്ന് മാത്രം , ആയിഷ (റ) പറഞ്ഞു : നബി (സ) ക്ക് ചില തോന്നലുകള്‍ ഉണ്ടായപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റബ്ബില്‍ നിന്നുള്ള സന്ദേശവുമായി ജിബ്രീല്‍ (അ) വന്നു .അപ്പോള്‍ ആ വഹിയിന്റെ അടിസ്ഥാനത്തില് നബി (സ) ചില ആളുകളെ വിട്ടു ഒരു അന്‍സാരിയുടെ കിണറ്റില്‍ ഇട്ട മാരണം ചെയ്ത വസ്തുക്കളെ എടുപ്പിക്കുകയും നശിപ്പിക്കുകയും ചെയ്തു .ശേഷം അല്ലാഹു രണ്ടു സൂറത്ത് അവതരിപ്പിക്കുകയും നബി (സ) അത് പാരായണം ചെയ്യുകയും ചെയ്തു.തുടര്‍ന്ന് ആ പ്രയാസം നബി (സ)യില്‍ നിന്ന് നീങ്ങിപോവുകയും ചെയ്തു . നബി (സ) പറഞ്ഞു : "ആരെങ്കിലും (പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന്) രക്ഷ ആഗ്രഹിക്കുന്നെവെങ്കില്‍ ഇതേപോലെ (മുവഇദതൈനി )മറ്റൊന്നില്ല തന്നെ ".

വഹയു സ്വീകരിക്കുനതിലും അത് ജനങ്ങള്‍ക്ക്‌ എത്തിച്ചു നല്‍കുന്നതിലും അല്ലാഹു നബി (സ) യെ ജനങ്ങളില്‍ നിന്ന് രക്ഷിക്കുകയാണ് ഉണ്ടായത് .അതിനര്‍ത്ഥം ജനങ്ങളില്‍ നിന്ന് നബി (സ) ക്ക് യാതൊരു ഉപദ്രവും ഉണ്ടായില്ല എന്നല്ല.ഉഹുദു യുദ്ധത്തില്‍ നബി (സ) ക്ക് പരിക്ക് പറ്റിയിട്ടുണ്ട് .മക്കയില്‍ വെച്ച് കൊടിയ പീഡനം സഹിക്കേണ്ടി വന്നിട്ടുണ്ട് .മുന്‍പ് കഴിഞ്ഞുപോയ പ്രവാചകന്മാര്‍ക്കു അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ നബി (സ)ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് .പക്ഷെ അല്ലാഹുവിന്റെ സംരക്ഷണം നബി(സ) ക്ക് ഉണ്ടായിട്ടുണ്ട് .അതുകൊണ്ട് തന്നെയാണ് ശത്രുക്കള്‍ക്ക് റസൂലിനെ വധിക്കാന്‍ കഴിയാതിരുന്നതും , രസൂലിനു തന്റെ ദൌത്യം കൃത്യമായി നിര്‍വഹിക്കാന്‍ സാധിച്ചതും , തനിക്കു ലഭിക്കുന്ന വഹയു അടിസ്ഥാനത്തിലുള്ള അറിവ് ജനങ്ങള്‍ക്ക്‌ എത്തിക്കാന്‍ സാധിച്ചതും .
(മജ്മാ ഉ ഫതവാ -ശൈഖു ഇബ്നു ബാസ് 8 /149 )

No comments:

Post a Comment