Wednesday, April 24, 2013

ഇസ്ലാഹി മുന്നേറ്റത്തിനു നേരെ തീ പന്തമെറിയുന്നവർ ?




ഇസ്ലാഹി മുന്നേറ്റത്തിനു നേരെ തീ 
 
പന്തമെറിയുന്നവർ  ?
അബു റൂന തിരൂർ.
-------------------------------------------------------------------------
ഇസ്ലാഹി പ്രസ്ഥാനം ചരിത്രത്തിലേക്ക് തിരിഞ്ഞു നടക്കുകയാണ്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരുണ്ട യുഗത്തിൽ, ഇസ്ലാമിന്റെ വെള്ളിവെളിച്ചം തെളിയിച്ചു പാമരജനതയെ നിത്യ വിജയത്തിന്റെ രാജപാതയിലേക്ക് ആനയിച്ച സച്ചിതരായ മുൻഗാമികളുടെ പാതയിലേക്ക്?.

കൂട്ടിനാരുമില്ലാതെ ജനപതങ്ങളിലേക്ക് കടന്നു ചെന്ന് അവരെ ഏക ദൈവാരാധനയിലേക്ക് ക്ഷണിച്ചപ്പോൾ, പാരമ്പര്യത്തെ നെഞ്ചിലേറ്റിയവർക്കു, പൌരോഹിത്യത്തിന്റെ ആനന്ദംനുകന്നവർക്കു, അതിന്റെ ശീതളിമയിൽ ലയിച്ചു ചേർന്നവർക്കു, അധികാരത്തിന്റെയും പ്രമാണിത്വത്തിന്റെയും അഹങ്കാരത്തിൽ മതി മറന്നവർക്ക്, വിമോചനത്തിന്റെ ആ മഹാ സന്ദേശം ഉൾകൊള്ളാനാവുന്നതിനുമപ്പുറമായിരുന്നു.

അതുകൊണ്ട് തന്നെ ആ ഇരുട്ടിന്റെ ശക്തികൾ കൈ മെയ് മറന്നു സത്യപ്രബോധകർക്ക്‌ നേരെ അക്രമങ്ങൾ അഴിച്ചു വിട്ടു. തുല്യതയില്ലാത്ത പീഡനങ്ങൾ. പക്ഷെ അല്ലാഹുവിന്റെ മാർഗത്തിൽ അവരതെല്ലാം ഇരുകയ്യും നീട്ടി സ്വീകരിച്ചു, പീഡനങ്ങളും പരീക്ഷണങ്ങളും അവരിൽ വിശ്വാസം വർധിപ്പിച്ചു?.

സ്വർഗത്തിലേക്കുള്ള പാത ദുഷ്ക്കരമെന്നു തിരിച്ചറിഞ്ഞവർ, പ്രവാചകന്മാർ,പ്രവാചക അനുയായികൾ നമ്രൂദിന്റെയും ഫിർഔനിന്റെയും കിങ്കരന്മാർക്കു മുന്നിൽ പതറിയില്ല,അബൂജഹലിന്റെയും അബൂലഹബിന്റെയും കുതന്ദ്രങ്ങളെയും ഭയപ്പെട്ടില്ല, എല്ലാം തങ്ങളുടെ രക്ഷിതാവിൽ ഭരമേൽപ്പിച്ചു പതറാത്ത പാദങ്ങളുമായി മുന്നോട്ടു നീങ്ങി. അവരിൽ കൊല്ലപെട്ടവരുണ്ട്‌,മൃഗീയമായി വേട്ടയാടപ്പെട്ടവരുണ്ട്, പരീക്ഷണങ്ങൾക്കൊടുവിൽ വിജയം കൈവരിച്ചവരുണ്ട്....
എങ്കിലും ഒരു ദുഷ്ട്ടശക്തികൾക്കും തടഞ്ഞു നിർത്താനാകുമായിരുന്നില്ല ആ സത്യത്തിന്റെ അത്യുജ്ജ്വല പ്രക്യാപനത്തെ.

ആ മഹിത പാരമ്പര്യത്തെ നെഞ്ചിലെറ്റിയ കേരളത്തിലെ ഇസ്ലാഹി പ്രവർത്തനത്തിന്റെ ചരിത്രവും മറ്റൊന്നായിരുന്നില്ല. പൌരോഹിത്യവും പ്രമാണിമാരും ചേർന്ന് തീർത്ത ഇരുട്ടിന്റെ ഇരുമ്പ് മറതകർത്തു വെളിച്ചം പകരാൻ പണിയെടുത്തവരുടെ ചരിത്രം തുല്യതയില്ലാത്ത പോരാട്ട ചരിത്രത്തിന്റെതായിരുന്നു. വീടുകളിൽ നിന്ന് ബഹിഷ്ക്കരിക്കപെടുകയോ ആട്ടിയോടിക്കപ്പെടുകയോ ചെയ്തവർ , തെരുവികളിൽ ശത്രുക്കളുടെ മാലപ്പടക്കത്തെ കഴുത്തിലെറ്റെണ്ടി വന്നവർ, ഉടുതുണിക്ക്‌ മറുതുണിയില്ലാതെ സാമൂഹിക ബഹിഷ്ക്കരണത്തിന് വിധേയമായവർ, പള്ളി മുറ്റത്തിരുന്നു അഴുകേണ്ടി വന്ന മയ്യത്തുകൾ, കേരളത്തിന്റെ നവോഥാന ചരിത്രത്തിൽ തങ്കലിപികളിൽ ഉല്ലേകനം ചെയ്യപ്പെട്ട വരികൾ.

നൂറ്റാണ്ടു പിന്നിടുമ്പോൾ പാരമ്പര്യത്തിന്റെ പോരാട്ടങ്ങളെ അഭിമാനത്തോടെ അവതരിപ്പിക്കുന്നവർക്ക് മുന്നിൽ ചരിത്രം ആവർത്തിക്കപ്പെടുന്നു.

വീണ്ടും ആട്ടിയോടിക്കലുകൾ, പുച്ഛത്തോടെ അപരിഷ്കൃതരെന്നു വിളിക്കുന്നവർ, തീപന്തങ്ങൾ കൊണ്ട് കത്തിച്ചവസാനിപ്പിക്കാം എന്ന് വ്യാമോഹിക്കുന്നവർ, ശത്രുക്കൾക്കോപ്പം ചേർന്ന് സ്വന്തം സഹോദരന്മാരെ ഒറ്റു കൊടുക്കുന്ന മിത്രങ്ങൾ.....
ചരിത്രം തുല്യതയില്ലാതെ ആവർത്തിക്കപ്പെടുകയാണ്....

പക്ഷെ നെഞ്ചിൽ വിശ്വാസത്തിന്റെ കനലെരിയുന്നവരെ ഒരു തീപന്തതിനും കത്തിച്ചവസാനിപ്പിക്കാനാവില്ല ....

പ്രമാണത്തിന്റെ മുന്നിൽ ഒരു പ്രമാണിമാർക്കും അതി ജയിക്കാനാവില്ല....

നമ്രൂദിനും, ആമാനും, ഫിർഔനിനും കഴിയാതെ പോയത് ഇനി ഒരധികാര വർഗത്തിനും ചെയ്യാനുമാവില്ല....

ഇത് അഹങ്കാരത്തെ ആദർഷമാക്കിയ ഏതെങ്കിലും സംഘ ശക്തിയുടെ പ്രഘോഷണമല്ല....

ചരിത്രത്തെ ചലാനാത്മകമാക്കിയ സത്യദീനിന്റെ ആത്മീയതയെ മനസ്സിലാവാഹിച്ച ദുർഭലരായ ഒരു സംഘം സത്യ വിശ്വാസികളുടെ അടിയുറച്ച ഈമാനിന്റെ പ്രക്യാപനം...

കാലത്തെ അതിജയിക്കാനാവില്ല ഒരു ഇരുട്ടിന്റെ ശക്തികൾക്കും..........

Inline image 1

=======================
ബഹു : ഉസ്താദ്‌  ചുഴലി SALAHUDEEN MOULAVIയെ പെട്രോള്‍ ബോംബ്‌ 
 
എറിഞ്ഞു കൊല്ലാന്‍ നോക്കിയ മനുഷ്യ മൃഗങ്ങളോട് :: ഇത് കൊണ്ടൊന്നും 
 
ഞങ്ങളുടെ തൌഹീദി ആദര്‍ശ പ്രബോധനത്തെ തടയിടാന്‍ കഴിയുമെന്ന് ഒരു 
 
ഖുറാഫിയും ഒരു കൊക്കസുകാരനും ഒരു തീവ്രവാദിയും സ്വപ്നം കാണേണ്ട ..
 
ഇത് മുജാഹിദ്‌ കളാണ് ..തൌഹീദ് നു വേണ്ടി ജീവല്‍ ത്യാഗം ചെയ്ത 
 
മുന്‍ഗാമികളുടെ അനുയായികളാണ് .. അത് മറക്കണ്ട ..
 
ഊഹങ്ങളുടെ പിന്നാലെ പോവാന്‍ ഞങ്ങള്‍ ഖുറാഫികള്‍ അല്ല. ഈ കൊടും 
 
ക്രൂരത ചെയ്തത് ആരായിരുന്നാലും അവരെ അല്ലാഹുവിന്‌ അറിയാം .........  
 
ഏതു യഹൂദി ചാരനായാലും അവരെ ഒക്കെ പിടികൂടുന്ന ഒരു ദിവസമുണ്ട് . 
 
അന്ന് അവരെ വേണ്ടപോലെ പിടികൂടാന്‍ അല്ലാഹുവിന് അറിയും .. 
 
അതിനാല്‍ ഞങ്ങള്‍ക്ക്‌ വെപ്രാളമോ ഭയമോ ഇല്ല ..മുവഹ് ഹിദുകളെ 
 
ഈര്ച്ചവാളുകള്‍ കൊണ്ട് മുശ്രിക്കുകള്‍ ഈര്‍ന്നു മുറിച്ചിട്ടുണ്ട്‌ . നബി 
 
(സ)യെ 
 
നാട്ടില്‍ നിന്നും ഓടിച്ചിട്ടുണ്ട് .. ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല നബി 
 
(സ) നമസ്ക്കരിക്കുംപോള്‍ നബി(സ)യുടെ ശരീരത്തില്‍ വലിച്ചെറിഞ്ഞു .. 
 
മൂന്ന്‍ കൊല്ലത്തോളം വെള്ളവും ഭക്ഷണവും പോലും നല്‍കാതെ ഉപരോധിച്ചു 
.. കല്ലെറിഞ്ഞു പരുക്കേല്‍പ്പിച്ചു . കൊല്ലാന്‍ ശ്രമിച്ചു . നബി(സ)യെ 
 
കൊല്ലുന്നവര്‍ക്ക്‌ നൂറു ഒട്ടകം സമ്മാനമായി ഇനാം പ്രഖ്യാപിച്ചു . ഇസ്ലാം 
 
സ്വീകരിച്ചുകൊണ്ട് നബി(സ)യുടെ അനുയായികളായി മാറിയ യാസിര്‍ 
 
(റ)വിനെപ്പോലെ , സുമയ്യ (റ)യെപ്പോലെ , ആസിം (റ)പോലെ , ഖുബൈബ്‌ 
 
(റ)വിനെ പ്പോലെ ഉള്ള നൂറു കണക്കിന് സഹാബികള്‍ക്ക് നേരിടേണ്ടി വന്ന 
 
പീഡനങ്ങള്‍ പഠിച്ചു മനസ്സിലാക്കി അതിന്റെ മഹത്വം അറിയുന്ന ഞങ്ങള്‍ക്ക്‌ 
 
ഈ പെട്രോള്‍ ബോംബ്‌ ഒന്നും ഒരു പ്രശ്നമല്ല .. പൂര്‍വാധികം ശക്തിയോടെ 
 
ഈ തൌഹീദി പ്രബോധനം ഞങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുക തന്നെ 
 
ചെയ്യും 
 
ഇന്ഷാ അല്ലാഹ്.
=========================
അല്ലാഹുവേ , നീ  കാരുണ്യ വാന്‍  ആണല്ലോ .. യാ  ഷാഫി ... യാ റഹ്മാന്‍ ..
ഞങ്ങളുടെ ഉസ്താദിന്  എത്രയും പെട്ടെന്ന് ശിഫ നല്‍കണേ ... ആമീന്‍ ..
പി കെ എം  ബഷീര്‍ ...

No comments:

Post a Comment