Monday, March 24, 2014

മടവൂരികള്‍ സമര്‍ത്ഥമായി 'തടി സലാമത്താക്കിയ നന്തി സംവാദം

മടവൂരികള്‍ സമര്‍ത്ഥമായി 'തടി സലാമത്താക്കിയ നന്തി സംവാദം
-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-= 
          മാര്‍ച്ച് ആം തിയ്യതിയിലെ സംവാദം നടക്കുമോ എന്ന് ഒന്നാം തിയ്യതിയിലെ സംവാദം നിഷ്പക്ഷമായി വിലയിരുത്തിയ  എല്ലാവരും സംശയിച്ചത് ശരിയായിരുന്നു എന്ന് തെളിയിക്കും വിധമായിരുന്നു സംവാദത്തിലെ മടവൂരികളുടെ പ്രകടനങ്ങള്‍. ഖുറാഫി ശൈലിയില്‍ തക്ബീര്‍ വിളികളും അട്ടഹാസവും സദസ്സില്‍ നിന്ന് പ്രാസംഗികരുടെ നേരെ ഉച്ചത്തിലുള്ള പ്രതികരണങ്ങളും വേദിയില്‍ വെച്ചു കരുമ്പിലാക്ക ലി ന്‍റെ ഇടപെടലും എല്ലാം അതിന്‍റെ വ്യെക്തമായ ഉദാഹരണങ്ങള്‍ ആണ്.സത്യത്തില്‍ ഇന്ന് ഈ സംവാദം സുഗമമായി നടന്നാല്‍ അത് മടവൂരികളെ സംബന്ധിച്ച് സ്വന്തം ശവപ്പെട്ടിക്ക് സ്വയം ആണിയടിക്കുന്നതിനു തുല്യമാകുമായിരുന്നു എന്ന് 'വിസി' കള്‍ മനസ്സിലാക്കി എന്നതാണ് ഈ സംവാദം മുടക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

            ഒരു സംവാദത്തില്‍ ഇരു പക്ഷത്തിനും അനുവദിക്കപ്പെട്ട സമയം നല്‍കുക എന്നത് ആ സംവാദത്തിലെ പ്രാഥമിക മര്യാദയാണ്. മുന്‍പ് നസ്സാഫും അലി മദനിയും ഒക്കെ ഇബ്ന്‍ ഹജറിന്‍റെ പേരിലും മറ്റും പച്ചക്കള്ളം പറഞ്ഞത് ആ വേദികളില്‍ വെച്ചു തന്നെ ബോധ്യപ്പെടുത്തിയിട്ടും പോലും ആ കള്ളം പറഞ്ഞവരെ പോലും ഇനി സംസാരിപ്പിക്കരുത് എന്ന് അവരോടൊ, എന്തിനു ഖുറാഫികളോട് പോലും പറയാറില്ല. എന്നിട്ടല്ലേ, മാലിക് സലഫി എന്നോ എഴുതിയ, സലാം സുല്ലമിയുടെ ഹദീസ് നിഷേധം സംബന്ധിച്ച പരാമര്‍ശം ഒരു ലേഖനത്തില്‍ ഉദ്ധരിക്കുമ്പോള്‍ രണ്ടു കൂട്ടര്‍ക്കും അഭിപ്രായ വെത്യാസമില്ലാത്ത ഭാഗം ഒഴിവാക്കി, ഇടയ്ക്കു വിട്ടിട്ടുണ്ട് എന്ന് സൂചനയായി സാധാരണ എല്ലാവരും ചെയ്യാറുള്ള ഡോടുകള്‍ ഇട്ടു കൊടുത്തതിന്‍റെ പേരില്‍, വ്യെവസ്ഥ പ്രകാരം അടുത്ത അവസരം നല്‍കേണ്ട മറുപക്ഷത്തെ അബ്ദുല്‍ മാലിക് സലഫിയുടെ അവസരം നിഷേധിക്കുകയും, ആ ലേഖനത്തില്‍ മാലിക് സലഫി വിട്ട ഭാഗം എടുത്തു,  ഇത് ചതിയാണ്, കളവാണ്,മാലിക്ക് പെരും കള്ളനാണ് തുടങ്ങിയ മടവൂരി സംസ്കാരത്തോടെയുള്ള ആക്രോശം? എന്നാല്‍, ആ ലേഖനം പരിശോദിച്ചിട്ട്, അബ്ദുല്‍ മാലികിന് അവസരം കൊടുത്താല്‍ മതി, വേണമെങ്കില്‍ 1 0 0 മിനുട്ട് തരാം എന്നോക്കെയുള്ള വിചിത്രമായ വാദമാണ് മടവൂരികളും അവരുടെ വാദം ഏറ്റെടുത്തു അവരുടെ മധ്യസ്ഥനും ഉന്നയിച്ചത്. അതിനു കാരണം പലപ്പോഴും മടവൂരികള്‍ പയറ്റാറുള്ള പോലെ, 'ഹദീസ് നിഷേധിക്കുന്നു' എന്ന 'വാചകം' അതില്‍ ഇല്ല എന്നതില്‍ പിടിച്ചു തൂങ്ങി, അതിനു ശേഷം ഫൈസ് ബുക്കില്‍ മുരീദുകള്‍ ചെയ്ത പോലെ, പ്രസ്തുത ചര്‍ച്ച എത്ര നേരം വേണമെങ്കിലും നീട്ടി കൊണ്ട് പോകാനും, അത് വഴി സംവാദം നടത്താതെ രക്ഷപ്പെടാനും കഴിയും എന്ന് പയറ്റി തെളിഞ്ഞ വി സി ക്കുട്ടികള്‍ക്ക് നന്നായറിയാം.

              ഈ സംവാദത്തില്‍ ആണ് അബ്ദുല്‍ മാലിക് സലഫി, താന്‍ മറുപക്ഷത്തിന് നേരെ നടത്തിയ ആരോപണത്തിനു തെളിവായി, ഇടക്കുള്ള ഭാഗം അതിനെതിരായി ഉള്ളതാണ് എങ്കില്‍ തന്നെ,  അത് വിട്ടു അപ്പുറവും ഇപ്പുറവും വായിക്കുന്നത് എങ്കില്‍ അതിന്‍റെ പേരില്‍ തെളിവ് ആവശ്യപ്പെടാനും അത് മധ്യസ്ഥര്‍ക്ക് പരിശോധനക്ക് നല്‍കാനും, തെളിവ് ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ വ്യെവസ്ഥയില്‍ പറഞ്ഞത് കൊണ്ട് മടവൂരികള്‍ക്ക് അവകാശമുള്ളത്. എന്നാല്‍ എന്നോ എഴുതിയ പുസ്തകം എടുത്തു അതില്‍ കളവു നടത്തി എന്ന് പറയുകയും അത് ആദ്യം തെളിയിക്കണം എന്നിട്ട് സംസാരിച്ചാല്‍ മതി എന്ന് വാശി പിടിക്കുക്കയും ചെയ്യുന്നത് കേട്ട് കേള്വിയില്ലാത്തതും അല്പം പോലും മാന്യതക്ക് നിരക്കാത്തതുമാണ്. കാരണം ആ പുസ്തകത്തില്‍ എഴുതിയത് കൊണ്ട് അബ്ദുല്‍ മാലിക് സലഫി സംസാരിക്കാന്‍ അയോഗ്യന്‍ എങ്കില്‍ ഒന്നാം തിയ്യതി നടന്ന സംവാദത്തില്‍ അബ്ദുല്‍ മാലികിനെ വിലക്കാതിരുന്നതും ഇതെഴുതിയതിന്‍റെ പേരില്‍ തടസ്സപ്പെടുത്താഞ്ഞതെന്തു കൊണ്ട് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. അപ്പോള്‍ വിഷയം അബ്ദുല്‍ മാലിക് സുല്ലമിയെ കുറിച്ച് എഴുതിയത് ഒന്നുമല്ല,മറിച്ചു എങ്ങിനെയും സംവാദം നടത്താതിരിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. വിഷയാവതരണ ത്തിലും തുടര്‍ന്നുള്ള ഖണ്ഡ ന സമയത്തും എഴുതി തയ്യാറാക്കി യ പ്രബന്ധം വായിച്ചു കുറെ അസത്യങ്ങളും ദുര്‍വ്യാഖ്യാനവും നടത്തി,സ്വാഭാവികമായും അതിന്‍റെ തെളിവുകള്‍ ചോദ്യോത്തര വേളയില്‍ ആയിരിക്കും സലഫി പക്ഷം ആവശ്യപ്പെടുക,അപ്പോഴേക്ക് എന്തെങ്കിലും കാരണം ഉണ്ടാക്കി സംവാദം നിര്‍ത്തിക്കാം എന്ന് കാലേക്കൂട്ടി തീരുമാനിച്ചത് കൊണ്ടാണ്,അവരുടെ ഓരോ സീനും ഭംഗിയാക്കി അവരവര്‍ പിന്‍വലിഞ്ഞു, അവസാനം കലക്കല്‍ രംഗം ഏറ്റെടുത്ത കരുമ്പിലാക്ക ല്‍ തന്‍റെ ഊഴവും തിമിര്‍ത്ത് ആടിയത്. പക്ഷെ ഇതിനിടക്ക്‌, അവര്‍ സലഫി ഭാഗത്ത് നിന്നും പ്രതീക്ഷിച്ച പ്രബന്ധ രൂപത്തില്‍ എഴുതി തയ്യാറാക്കിയ വിഷയാവതരണത്തിനു പകരം, അലി മദനിക്കും, കുഴിപ്പുറം സുല്ലമിക്കും വായടപ്പന്‍ മറുപടിയോടെയുള്ള വിഷയാവതരണവും ഖണ്ഡ നവും വന്നത് അവരുടെ ഇത്തരം വേദികളില്‍ ഒളിപ്പിച്ചു വെക്കുന്ന ഹദീസ് നിഷേധവും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും സാധാരണക്കാര്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തുന്ന അവരുടെ കപട മുഖം മൂടി പിച്ചി ചീന്തുന്ന തരത്തിലുള്ള തായി. അത് കൊണ്ട് തന്നെ, അവര്‍ തങ്ങളുടെ ഹദീസ് നിഷേധം വെളിപ്പെടുമെന്ന ഭയത്താല്‍ സംവാദം കലക്കിയെങ്കിലും കിട്ടിയ അവസരം ഭംഗിയായി വിനിയോഗിച്ചു, എന്താണ് മടവൂരിസം എന്നതും, ഹദീസ് നിഷേധവും ദുര്‍വ്യാഖ്യാനവും എത്രത്തോളം അപകട കാരമാണ് എന്നും സത്യാന്വേഷികള്‍ക്ക് തിരിച്ചറിയാന്‍ പാകത്തില്‍ അവതരിപ്പിക്കാന്‍ സലഫി പക്ഷത്തിനു കഴിഞ്ഞു എന്ന് മാത്രമല്ല, സ്വന്തം കൂട്ടത്തില്‍ പെട്ടവര്‍ പോലും ബാലിശമായ ഇടപെടല്‍ നടത്തി സംവാദം മുടക്കിയത് ശരിയായില്ല എന്ന് വിലയിരുത്തുകയും ചെയ്യാന്‍ നന്തി സംവാദം കാരണമായി. അല്‍ഹംദ് ലില്ലാഹ്.
 സാധാരണ ഹദീസ് നിഷേധം അവരുടെ വേദികളിലും പേജുകളിലും, സുല്ലമിയും കൂട്ടരും നിര്‍ബാധം തട്ടി വിടുകയും ആ ഹദീസുകള്‍ ഒക്കെ ഖുര്‍ആനിന് എതിരാണ് എന്നോ, മുന്‍ഗാമികളായ സലഫുകള്‍ ചില ഹദീസുകളെ നിരൂപണം ചെയ്തത് കട്ടു മുറിച്ചു അല്‍പ ഭാഗം മാത്രം എടുത്തു അവരൊക്കെ സ്വഹീഹായ ഹദീസുകളെ അസ്വീകാര്യമാക്കിയിട്ടുണ്ട് അത് മാത്രമാണ് ഞങ്ങളും ചെയ്യുന്നത് എന്ന് പറഞ്ഞു , ഒപ്പമുള്ള 'യാ കൌമി'നെ പറ്റിക്കുകയും, എന്നാല്‍ സിഹിര്‍ കണ്ണേര്‍, സ്വിറാത് , ഖബര്‍ ശിക്ഷ, സംസം, അല്ലാഹുവിന്‍റെ നുസൂല്‍, തുടങ്ങിയ സുല്ലമിയും, ചെകനൂരിസം തലക്കു പിടിച്ച മറ്റുള്ളവരും നീഷേധിക്കുന്ന ഒട്ടേറെ വരുന്ന  ഹദീസുകള്‍, മുന്‍ഗാമികള്‍ നിഷേധിച്ചതോ, അല്ലെങ്കില്‍ ആ ഹദീസുകള്‍ ഖുര്‍ആനിനു എതിരാണ് എന്ന് ഏതെങ്കിലും മുന്‍ഗാമികളായ മുഫസ്സിറുകളോ മുഹദ്ധിസുകളോ പറഞ്ഞതോ കാണിക്കാന്‍ വെല്ലു വിളിച്ചാല്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറുകയും, ഇബാറത്തുകള്‍ കട്ടു മുറിച്ചു ഉദ്ധരിച്ചു രക്ഷപ്പെടുകയും ചെയ്യുക ഇവരുടെ പതിവായിരുന്നു. അത് പോലെ നേര്‍ക്ക് നേര്‍ സംവാദത്തിനു വന്നാല്‍ തങ്ങള്‍ തള്ളിയ ഹദീസുകള്‍ ഒന്ന് പോലും തൊടാതെ, മുന്‍കാമികള്‍ ചില ഹദീസുകളെ കുറിച്ച് നടത്തിയ നിരൂപണങ്ങള്‍ മൊത്തത്തില്‍ പറഞ്ഞും, റാവി മാര്‍ക്ക് അവരുടെ ജീവിത സായാഹ്നത്തില്‍ സംഭവിച്ച ഓര്‍മ ക്കുറവും എടുത്തു പറഞ്ഞു, എന്നാല്‍ അത് പറഞ്ഞവര്‍ ആരും തന്നെ നിഷേധിക്കാത്ത ഹദീസുകള്‍ നിഷേധിക്കുന്നതിന് അഹല് സ്സുന്നയില്‍ പെട്ട ഒരു മുന്‍ഗാമിയെ പോലും തെളിവായി ചൂണ്ടി ക്കാട്ടാനോ ഇവര്‍ക്ക് കഴിയാറില്ല.  

            അത് കൊണ്ട് തന്നെ, ഈ സംവാദം പൂര്‍ണമായി നടന്നാല്‍, രണ്ടു ഇടിത്തീയാണ് അവരെ കാത്തിരുന്നിരുന്നത്, ഒന്ന്, അവര്‍ വേദികളിലും പേജുകളിലും വിളമ്പുന്ന വാദങ്ങളില്‍ ഉറച്ചു നിന്നാല്‍, അതിനു ഒരു പ്രമാണ ത്തിന്‍റെയും ഒരു മുന്‍കാല പണ്ഡിതന്‍റെയും പിന്‍ബലമില്ല എന്ന് തെളിയിക്കപ്പെടുകയും അത് മൂലം ഇവരുടെ ഹദീസ് നിഷേധം ആളുകള്‍ക്കെല്ലാം വളരെ വ്യെക്തമാകുകയും ചെയ്യും. കാരണം സിഹിര്‍ കണ്ണേര്‍, സ്വിറാത് , ഖബര്‍ ശിക്ഷ, സംസം,അല്ലാഹുവിന്‍റെ നുസൂല്‍ തുടങ്ങി അനേകം ഹദീസുകള്‍ ചെകനൂരികള്‍ അല്ലാതെ, ഇവര്‍ തട്ടി വിട്ടിരുന്നത് പോലെ മുന്‍കാലത്തെ ഒരു സലഫി പണ്ഡിതനും കേരളത്തിലെ കെ എം മൌലവി, അലവി മൌലവി, അമാനി മൌലവി തുടങ്ങിയ പ്രാമാണികരായ ആരും തന്നെ നിഷേധിച്ചിട്ടില്ല എന്ന് ഒരു തെളിവും അവരുടെ കയ്യില്‍ ഇല്ലാത്തതിനാല്‍ പൊതു ജനങ്ങള്‍ക്ക് എളുപ്പം മനസ്സിലാകുകയും, ഇതെല്ലാം തനിച്ച ഹദീസ് നിഷേധം ആണ് എന്ന് അവര്‍ തിരിച്ചറിയുകയും ചെയ്യും. അങ്ങിനെ സംഭവിച്ചാല്‍ സാധാരണക്കാരുടെയും ലോക സലഫി പണ്ഡിതരുടെയും ഇടയില്‍ ഇപ്പോഴുള്ള അവരുടെ മോശപ്പെട്ട മുഖം ഒന്ന് കൂടി വികൃത മാകുകയും, അത് സലഫികള്‍ എന്ന ഭാവേനയുള്ള അവരുടെ പ്രവര്‍ത്തനത്തെ മൊത്തം ദോഷകരമായി ബാധിക്കുകയും ചെയ്യും. അല്ലാത്ത പക്ഷം അത്തരം വാദങ്ങള്‍ തങ്ങള്‍ക്കില്ല, അതെല്ലാം വെറും സുല്ലമിയുടെ വ്യെക്തിപരമായ അഭിപ്രായം മാത്രമാണ്  എന്ന് തള്ളിപ്പറയേണ്ടി വരും. അങ്ങിനെ വന്നാല്‍ അതോടു കൂടി, സലഫികള്‍ക്ക് നേരെ ഇവര്‍ സ്ഥിരമായി ആരോപിക്കാറുള്ള ശിര്‍ക്ക് പ്രചാരകര്‍, നവയാഥാസ്ഥിതികര്‍ എന്നീ വിശേഷണങ്ങള്‍ സ്വയം പേറേണ്ടി വരികയും, അത് അപ്പുറത്ത് ഇന്ന് ചേക്കേറിയ മുജാഹിദ് എന്ന പേര്‍ അലങ്കാരമായി കരുതി, ഇസ്ലാം എന്നത് അവര്‍ ചിന്തിക്കുന്ന അര്‍ത്ഥത്തിലുള്ള പരിഷ്കാരത്തിനു ചേര്‍ന്നതാണ്, താടിയും നെരിയാണിക്ക് മുകളിലേക്ക് കയറിയ വസ്ത്രവും അപരിഷ്കൃതമാണ് എന്നും സംഗീതം സിനിമ, കാര്‍ടൂണ്‍ തുടങ്ങി പല നിഷിദ്ധങ്ങളും ഹലാലാണ് എന്ന് കരുതുകയും ചെയ്യുന്ന വലിയൊരു വിഭാഗത്തെ അസംതൃപ്തരാക്കാനും ഇടയാകും. അതാകട്ടെ, അത്തരക്കാരിലെ സത്യം അംഗീകരിക്കുന്ന അല്ലാഹുവിനെ സൂക്ഷിക്കുന്ന ഒരു വിഭാഗം ഒഴിച്ച് മറ്റുള്ളവരൊക്കെ സംഘടന കായ്യോഴിക്കാനും ക്രമേണ മടവൂരിസം തന്നെ അപ്രസക്തമാകാനും   കാരണമായേക്കും. മറ്റൊന്ന് സംഗീതം അനുവദനീയമാണ് എന്നതിനു പരിശുദ്ധ ഖുര്‍ആനില്‍ ആയതു തെളിവ് ഉണ്ട്, സ്വഹാബികള്‍ ഹാര്‍മോണിയം ഉപയോഗിച്ചു എന്നതിനു സ്വഹീഹുല്‍ ബുഖാരിയില്‍ ഹദീസ് തെളിവ് ഉണ്ട് എന്നുള്ള കഴിഞ്ഞ സംവാദത്തിലെ കളവു സാധാരണക്കാര്‍ക്ക് മനസ്സിലാകും. അപ്പോള്‍ പിന്നെ അവരുടെ നിലവിലെ കാപട്യം ഭാവിയിലും തുടരാന്‍ സംവാദം പൊളിക്കുക എന്ന ഒരൊറ്റ മാര്‍ഗമേ  ബാക്കിയുണ്ടായിരുന്നുള്ളൂ. എന്തായാലും കുറഞ്ഞ സമയം കൊണ്ടാണെങ്കിലും അവരുടെ നിലപാട് വ്യെക്തമായി പൊളിക്കാന്‍ സലഫികള്‍ക്ക് കഴിഞ്ഞതില്‍ അല്ലാഹുവിനെ സ്തുതിക്കുന്നു...


            ഇനി എന്താണ് സുല്ലമി യുടെ പേരില്‍ അബ്ദുല്‍ മാലിക് സലഫി പറഞ്ഞ തായി കരുമ്പിലാക്കല്‍ ആരോപിച്ച കളവിന്‍റെ വസ്തുത എന്ന് നോക്കാം..  സുല്ലമി ഖബര്‍ ശിക്ഷയെ സംബന്ധിച്ച ഹദീസ് ഉദ്ധരിച്ചു ശേഷം നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ''മനുഷ്യന്‍ മരണപ്പെട്ടത് മുതല്‍ പുനര്‍ ജീവിപ്പിക്കുന്നത്‌ വരെ യുള്ള കാലഘട്ടത്തെയാണ് ഖബര്‍ ജീവിതം എന്ന് പറയുന്നത്. ഒരു മനുഷ്യന്‍ പൊതുവായ നിലയില്‍ ഖബറടക്ക പ്പെടുകയും ബന്ധുക്കള്‍ പിരിഞ്ഞു പോകുകയും, മയ്യിത്തിനു ജീവനുണ്ടായിരുന്നുവെങ്കില്‍ അവരുടെ ചെരിപ്പിന്‍റെ  കരച്ചില്‍ അയാള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്ന ദൂരം വരെ അകലുകയും ചെയ്യാന്‍ എത്ര സമയം വേണ്ടി വരുന്നുവോ ഈ സമയത്തിന് ശേഷം സര്‍വ്വ മനുഷ്യര്‍ക്കും അവന്‍റെ ആത്മാവിനു ബര്‍സഖിയായ ലോകത്ത് അനുഭവപ്പെടുന്ന സ്വപ്ന രൂപത്തിലുള്ള ഒരു തരം അനുഭൂതിയാണ് ഇവിടെ വിവക്ഷിക്കുന്നത്. അവനെ പിടിച്ചിരുത്തുന്നതായും ചോദ്യം ഉന്നയിക്കുന്നതായും ഒരു ഇരുമ്പ് ദണ്ട് കൊണ്ട് അവനെ അടിക്കുന്നതായും എല്ലാം അവന്‍റെ ആത്മാവിനു അനുഭവപ്പെടും. പരിശുദ്ധ ഖുര്‍ആനിന്‍റെ മൌലിക തത്വത്തിന്‍റെ അടിസ്ഥാനത്തിലും പ്രാഥമിക ബുദ്ധിയുടെ അടിസ്ഥാനത്തിലും ഈ ഹദീസിനെ പണ്ഡിതന്‍ മാര്‍ വിമര്‍ശനത്തിനു വിധേയമാക്കിയെക്കാം.  ഇത്രയും എഴുതിയ ശേഷം സുല്ലമി കൊടുത്തതാണ്  ''മരണപ്പെട്ടവര്‍ കേള്‍ക്കുമെന്നതിനു ഈ ഹദീസ് രേഖയല്ല. അമുസ്ലിംകള്‍ക്കും ഈ അനുഭൂതി ഉണ്ടാകുമെന്ന് ഹദീസില്‍ പറയുന്നു, അപ്പോള്‍ അമുസ്ലിം മരണപ്പെട്ടാലും അവരെ വിളിച്ചാല്‍ കേള്‍ക്കുമെന്ന് പുരോഹിതന്‍മാര്‍ സമ്മതിക്കേണ്ടിവരും.'' എന്ന ഭാഗം. ഇതിനു ശേഷം സുല്ലമി തുടരുന്നു..വിശ്വാസ കാര്യങ്ങള്‍ക്ക് ഹദീസ് സ്വഹീഹായാല്‍ പോലും ഇത്തരം ഹദീസുകള്‍ അടിസ്ഥാനമാക്കുവാന്‍ പാടില്ലെന്ന് സര്‍വ്വ ഹദീസ് പണ്ഡിതന്‍മാരും സമ്മതിക്കുന്നുണ്ട്.

          ഇത്രയും ആണ് പൂര്‍ണ രൂപം. ഇതില്‍ ഇവിടെ അഹല് സ്സുന്നയുടെ ഖബര്‍ ശിക്ഷയെ കുറിച്ചുള്ള നിലപാട് അത് ശാരീരികം ആണ്, കേവലം ആത്മീയം അല്ല എന്നാണു. എന്നാല്‍ സുല്ലമി ഈ ഹദീസ് വിശദീകരിച്ചു ഇവിടെ പറഞ്ഞത് രണ്ടു കാര്യങ്ങള്‍ ആണ്.  ഈ ഖബര്‍ ശിക്ഷ, കേവലം സ്വപ്ന രൂപത്തില്‍ ഉള്ള ഒരു ആത്മീയ അനുഭൂതി മാത്രമാണ്! ഇത് തന്നെ ഹദീസ് നിഷേധമാണ്. പോരാതെ, വിശ്വാസ കാര്യങ്ങള്‍ക്ക് ആഹാദായ ഇത്തരം ഹദീസുകള്‍ സ്വീകാര്യമല്ല!! എന്ന് കൂടി.ഇത് വായിക്കുന്ന ഒരാള്‍ക്ക് ഇത് ഹദീസ് നിഷേധം ആണ് എന്ന് ഉറപ്പിക്കാന്‍ വേറെ എന്ത് തെളിവാണ് വേണ്ടത്?

ഇവിടെ മനസ്സിലാക്കേണ്ടത്, വിശ്വാസ കാര്യങ്ങള്‍ക്ക് ആഹാദായ ഹദീസുകള്‍ സ്വീകാര്യമല്ല എന്ന് അഹല് സ്സുന്നയുടെ ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല.! മറ്റൊന്ന് ഖബര്‍ ശിക്ഷ എന്നത് കേവലം ആത്മാവിനുണ്ടാകുന്ന അനുഭൂതി അല്ല, മറിച്ചു അത് ശാരീരികം തന്നെയാണ്. അപ്പോള്‍ സുല്ലമി ഇവിടെ, ഈ ഹദീസ് ഖുര്‍ആനിന്‍റെ മൌലിക തത്വങ്ങള്‍ക്ക് എതിരാണ്,ആഹാദാണ്, അതിനാല്‍ വിശ്വാസ കാര്യത്തിനു പറ്റില്ല എന്നും, ഇനി സ്വഹീ ഹ് ആയാല്‍ തന്നെ അത് കേവല സ്വപ്ന രൂപത്തില്‍ അനുഭവപ്പെടും എന്ന് പറഞ്ഞു വെക്കുന്നതും ഹദീസ് തന്‍റെ ബുദ്ധിക്കു പറ്റാഞ്ഞിട്ടല്ലേ?. അല്ല എങ്കില്‍ ഏതു അഹല് സ്സുന്നയുടെ പണ്ഡിതനാണ് ഇത് ഖുര്‍ആനിന്‍റെ മൌലിക തത്വത്തിനു എതിരാണ്, ആഹാദായ ഹദീസുകള്‍ വിശ്വാസത്തിനു പറ്റില്ല, അത് കൊണ്ട് ഈ ഹദീസ് സ്വീകരിക്കാന്‍ പറ്റില്ല എന്നൊക്കെയുള്ള തനി ചേകനൂര്‍ വാദം പറഞ്ഞത്?. അത് വ്യെക്തമാക്കുന്നതിനു പകരം നെറ്റ് ക്ലാസ് റൂമില്‍ വന്നു  ഞാന്‍ അത്തഹി യ്യാത്തില്‍ ഖബര്‍ ശിക്ഷയില്‍ നിന്ന് രക്ഷ ചോദിക്കാറുണ്ട് എന്ന്  കരഞ്ഞു ഞാന്‍ ഖബര്‍ ശിക്ഷ നിഷേധി ച്ചിട്ടില്ല എന്ന് പറഞ്ഞത് കൊണ്ടായോ?. ഖബര്‍ ശിക്ഷ സുല്ലമിയെ സംബന്ധിച്ചു കേവലം സ്വപ്ന രൂപത്തില്‍ ഉള്ള അനുഭവം മാത്രമാണ്. എന്നാല്‍ അത് അഹല് സ്സുന്നയുടെ വീക്ഷണം ആണോ?.

           അത് കൊണ്ട് മടവൂരികള്‍ക്ക് ഇനി ചെയ്യാവുന്നത് ഒന്നുകില്‍ തങ്ങളുടെ വേദികളിലും പേജുകളിലും തുടരുന്ന ഹദീസ് നിഷേധവും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും  സമ്മതിച്ചു, അഹല് സുന്ന അംഗീകരിച്ചാലും ഇല്ലെങ്കിലും കാലത്തിനനുസരിച്ചും വ്യെക്തികളുടെ ബൌദ്ധിക സ്വീകാര്യതക്ക് അനുസരിച്ചും മാറ്റം വരുത്താവുന്നതാണ് ഇസ്ലാമിലെ വിഷയങ്ങള്‍ എന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നത് എന്ന് ജനങ്ങളോട് തുറന്നു പറയുക. അല്ലാത്ത പക്ഷം മു അതസില വാദങ്ങള്‍ കയ്യൊഴിഞ്ഞു ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു, ശരിയായ ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിക്കുന്നതിനും ഇസ്ലാമില്‍ ആചാരവും അനുഷ്ടാനവും സ്വീകരിക്കുന്നതിനും സച്ചരിതരായ സലഫുകളുടെ മാര്‍ഗം സ്വീകരിക്കല്‍ അനിവാര്യമാണ് എന്ന് 2 0 0 2 ഇല്‍ ഹുസൈന്‍ മടവൂരും ഉമര്‍ സുല്ലമിയും ഒപ്പിട്ട് സമ്മതിച്ച ശരിയായ അഹല് സ്സുന്നയുടെ മാര്‍ഗത്തിലേക്ക് തിരിച്ചു വരിക. ഇതിനര്‍ത്ഥം സംഘടന പിരിച്ചു വിടണം എന്നോ, മാതൃ സംഘടനയില്‍ ലയിച്ചു അവരുടെ റാന്‍ മൂളികള്‍ ആയി പരിണമി ക്കണം എന്നോ അല്ല. സംഘടനാ രംഗത്തെ സ്വന്തം അസ്ഥിത്വം ഉയര്‍ത്തി പിടിച്ചു തന്നെ ദ അവത്തു മായി മുന്നേറാന്‍ കഴിയും, പക്ഷെ ദ അവത്ത് നടത്തുന്നത് ആഹ്ലുസ്സുന്നയുടെ ആദര്‍ശമായിരിക്കണം, അല്ലാഹുവിന്‍റെ പ്രവാചകന്‍ നിശ്ചയിച്ച മുന്‍ഗണനാക്രമം അനുസരിച്ചും അല്ലാഹു അനുവദിച്ച മാര്‍ഗത്തിലൂടെയും ആയിരിക്കണം എന്നേയുള്ളൂ. ഇതിനെ ശര്‍ത്തു എന്നോ, നിബന്ധന എന്നോ എന്ത് വിളിച്ചാലും നമ്മുടെ സംഘടനയുടെ ഒന്നാം തിയ്യതി മുതല്‍ കേരളത്തിലെ മുജാഹിദുകള്‍ കാത്തു സൂക്ഷിച്ചു പോരുന്ന ചര്യയാണ് അത്. പുതുതായി ആരെങ്കിലും പറഞ്ഞിട്ട് എഴുതി ചേര്‍ക്കേണ്ടതില്ല. അത് കൊണ്ടാണ് കാലങ്ങളായി മെമ്പര്‍ഷിപ്പ്  എടുക്കാത്ത അനേകം പണ്ഡിതന്‍മാരും ആയിരക്കണക്കിന് അനുയായികളും ഈ പ്രസ്ഥാനത്തിന് എക്കാലവും ഉണ്ടായിരുന്നത്. കേവലം സംഘടനക്കു വേണ്ടി അല്ലെങ്കില്‍ വ്യെക്തികള്‍ക്ക് വേണ്ടി സംഘടന എന്നത് ഒരിക്കലും ആശ്വാസ്യമല്ല. മറിച്ചു തൌഹീദും സുന്നത്തും പ്രചരിപ്പിക്കാനും, ശിര്‍ക്കിനും ബിദ്അത്തിനും എതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനും ആയിരിക്കണം സംഘടനകള്‍. അത് ഒന്നായാലും പലതായാലും ലക്‌ഷ്യം ഒന്ന് തന്നെ ആവണം. അല്ലാഹു സഹായിക്കട്ടെ. 

No comments:

Post a Comment