Monday, March 10, 2014

ദുബൈ സലഫിയുടെ കരുംബിലാക്കൾ ക്ലിപ്പ്-വാസ്തവം എന്ത് ??

1) സ്വഹീഹുല്‍ ബുഖരിയിലെ ഹദീസ് എന്ന് പറഞ്ഞു ഇയാള്‍ അവതരിപ്പിക്കുന്ന കുരങ്ങിനെ 
എറിഞ്ഞു കൊന്ന സംഭവം ഹദീസ് അല്ല. ഹദീസ് എന്ന് പറയുന്നത്, പ്രവാചകനിലേക്ക് ചേര്‍ത്ത് പറയുന്ന കാര്യങ്ങളെയാണ്. എന്നാല്‍ ഈ സംഭവം റിപ്പോര്‍ട്ട് ഹിജറ 7 4 മരണപ്പെട്ട യമന്‍ കാരനായിരുന്നു അംറു ബിന്‍ മയ്മൂന്‍ എന്ന പ്രവാചകനെ നേരിട്ട് കാണാത്ത ഒരാള്‍ താന്‍ യമനില്‍ ആയിരിക്കെ, ഇസ്ലാം ആശ്ലേഷിക്കുന്നതിനു മുന്‍പ് സാക്ഷിയായ കൌതുകമുള്ള ഒരു സംഭവം വിവരിക്കുകയാണ്. അതില്‍ കുരങ്ങു അദ്ദേഹത്തോട് സംസാരിച്ചു എന്നില്ല. ഇത് ബുഖാരി എടുത്തു ഉദ്ധരിക്കുന്നത് അംറു ബിന്‍ മയ്മൂന്‍ എന്നവരെ കുറിച്ച് സൂചന നല്‍കാനും ജാഹിലിയത്തിലെ അദ്ദേഹത്തിന്‍റെ അവസ്ഥ വിവരിക്കാനുമാണ്. ഇതിനെ ഹദീസ് എന്ന് വിശേഷിപ്പിച്ചു ഇല്ലാത്ത കള്ളം ചേര്‍ത്ത് ബുഖാരിയെ കുറിച്ച് ജനങ്ങളില്‍ അവമതിപ്പ്‌ ഉണ്ടാക്കാനുള്ള, ചെകന്നൂരികളായ സുല്ലമി ഗ്രൂപ്പി ന്‍റെ കുതന്ത്രം മാത്രം ആണിത്.

2) മിഅറാജ് നുബുവത്തിനു മുന്‍പ് ആണ് എന്ന് മുസ്ലിമിലെ ഹദീസില്‍ ഉണ്ട് എന്നത് മായം ചേരാത്ത ഈ ചെകനൂരികളുടെ മറ്റൊരു കളവാണ്. . മുസ്ലിമിലെ പ്രസ്തുത ഹദീസില്‍ പ്രവാചകന്‍ നുബുവത്തിനു മുന്‍പ് ഒരു ദിവസം മസ്ജിദുല്‍ ഹറമില്‍ ആയിരിക്കെ മലക്കുകള്‍ വരികയും പ്രവാചകനെ കുറിച്ച് സംസാരിച്ചു തിരിച്ചു പോയി ശേഷം മറ്റൊരു രാത്രിയില്‍ വീണ്ടും വന്നു, എന്നാണുള്ളത്. ആ ശേഷം എന്ന നുബുവ്വതിനു ശേഷം വന്നപ്പോഴാണ് ഇസ്രാഉം മിഅറാജും നടന്നത്. അത് വിശദമായി വേറെ ഹദീസില്‍ വന്നതുമാണ്. അതിനെ ഇവര്‍ 'ജംഉ' ചെയ്തു നുബുവ്വതിനു മുന്‍പ് മിഅറാജു നടന്നു എന്നാക്കി, അത് ഖുര്‍ആനിന് എതിരാണ് എന്ന് പ്രചരിപ്പിക്കുന്നു. ഇയ്യടുത്തു കൊക്കസിലേക്ക് ചേക്കേറിയ അബൂബക്കര്‍ നസ്സാഫ് എന്ന മുന്‍ മടവൂരി മുഫ്തി കണ്ണൂരില്‍ വെച്ചു നടന്ന സംവാദ വ്യെവസ്ഥ തയാറാക്കുന്നതിനു വേണ്ടി ചേര്‍ന്ന യോഗത്തില്‍ പോലും മുന്‍കാല പണ്ഡിതന്‍മാരുടെ ഇബാറത്തുകള്‍ കട്ടു മുറിച്ചു വായിച്ചു കയ്യോടെ മുജാഹിദുകള്‍ പിടികൂടിയതും ഈ നവ ചെകനൂരികളുടെ മാനം പോയതുമാണ്.
3) ഈ ദാജ്ജാലുകളുടെ മറ്റൊരു കളവാണ് ഈ കോട്ടിട്ട മാന്യനായ കള്ളന്‍ പറയുന്ന അബൂലഹബി ന്‍റെ സംഭവം. സത്യത്തില്‍ അബൂലഹബിന്‍റെ പ്രസ്തുത സംഭവം ബുഖാരിയിലെ, ഒരുമ്മയുടെ മുലകുടിച്ച വരുടെ മക്കള്‍ വിവാഹം നിഷിദ്ധമായ വരുടെ ഗണത്തില്‍ പെടുമെന്ന വിധി വിവരിക്കുന്നതുമായി ബന്ധപ്പെട്ട സ്വഹീഹായ ഒരു ഹദീസ് കൊടുത്ത ശേഷം ഹദീസിലെ വിഷയവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളോടൊപ്പം റാവിയായ ഉര്‍വ (റ) നല്‍കുന്ന അനുബന്ധ വിശദീകരണമാണ്. എന്നാല്‍ കള്ളം ദഅവത്തായി ഏറ്റെടുത്ത ലത്തീഫ് പറയുന്നത് അത് തഅലീക് (അനുബന്ധം) ഒന്നുമല്ല, ഹദീസ് ആണ് എന്നാണു. നോക്കൂ, മുന്നിലിരിക്കുന്ന യാ കൌം ഹദീസ് ഗ്രന്ഥങ്ങള്‍ പരിശോധിക്കില്ല എന്ന ഉറപ്പുള്ളത് കൊണ്ടോ, ടിയാന്‍ ഇത് നേരിട്ട് കാണാതെ സുല്ലമി തട്ടി വിട്ടത് അത് പോലെ ചര്‍ദ്ധിക്കുന്നത് കൊണ്ടോ എത്ര ലാഘവത്തോടെ യാണ് കള്ളം അടിച്ചു വിടുന്നത്?. വിഷയം സുവൈലബ എന്ന സ്ത്രീ അബൂലഹബിന്‍റെ അടിമയായിരുന്നു, പ്രവാചകന് മുലയൂട്ടുന്നതിനു വേണ്ടി അവരെ അബൂലഹബ് മോചിപ്പിച്ചു, ആ സ്ത്രീ തന്നെയായിരുന്നു അബൂ സലമക്ക് മുല കൊടുത്തിരുന്നത്. ഇതൊക്കെ വിശദീകരിക്കുമ്പോള്‍ റാവിയായ ഉര്‍വ (റ) എടുത്തു കൊടുത്ത അക്കാലത്ത് അബൂ ലഹബിന്‍റെ കുടുംബക്കാര്‍ പറഞ്ഞ ഒരു സ്വപ്നകഥ ആണ് അബൂ ലഹബ് സ്വപ്നത്തില്‍ വന്നു അവരെ മോചിപ്പിച്ച കാരണത്താല്‍ വെള്ളം ലഭിക്കുന്നു എന്നത്. എന്നാല്‍ ഹദീസ് നിദാന ശാസ്ത്രത്തിന്‍റെ ബാല പാഠം അറിയുന്ന ഒരാളും ഹദീസിനോട് ചേര്‍ത്ത് വരുന്ന ഇത്തരം റാവിമാരുടെ കൌലുകള്‍ക്ക് ഹദീസിന്‍റെ സ്ഥാനം നല്‍കാറില്ല. അതില്‍ സ്വീകരിക്കാവുന്നതും അല്ലാത്തതും ഉണ്ടാകും. ഹദീസ് എന്ന് പറയുന്നത്, പ്രവാചകനിലേക്ക് ചേര്‍ത്ത് പറയുന്ന കാര്യങ്ങളെയാണ്. ബുഖാരി (റ) തന്‍റെ വിശ്വസ്തത കാരണം റാവി പറഞ്ഞത് അതെ പോലെ എടുത്തു കൊടുത്തു എന്ന് മാത്രം. അത് കൊടുത്ത ബുഖാരിയോ, നിവേദനം ചെയ്ത ഉര്‍വ (റ) യോ, പില്‍ക്കാലത്ത്‌ തഹ്കീക് ചെയ്ത ഒരാളും ഇത്തരം കൌലുകളെ ഹദീസിന്‍റെ ഗണത്തില്‍ പെടുത്തുകയോ ഹുജ്ജതായി പരിഗണിക്കുകയോ ചെയ്തിട്ടില്ല. ഈ കഥ തെളിവല്ല എന്ന് ഇബ്ന്‍ ഹജറും പറഞ്ഞു എന്ന് മാത്രം. അത് അറിഞ്ഞിട്ടും അതിനെ ഹദീസിന്‍റെ ഗണത്തില്‍ പെടുത്തി അവതരിപ്പിക്കുന്നത്‌ സ്വഹീഹുല്‍ ബുഖാരി യില്‍ പോലും ഖുര്‍ആനിന് എതിരായ ഹദീസുകള്‍ ഉണ്ട് എന്ന് വരുത്തി തീര്‍ത്തു, സാധാരണക്കാരില്‍ സ്വഹീഹായ ഹദീസുകള്‍ക്കുള്ള സ്ഥാനം ഇല്ലാതാക്കാന്‍ വേണ്ടിയാണ്.

No comments:

Post a Comment