Tuesday, July 23, 2013

നാരിയ സ്വലാത്തും, ഉമര്‍ മാലയും ഹിദായക്കാരന്റെ വേലകളും!!

നാരിയ സ്വലാത്തും, ഉമര്‍ മാലയും ഹിദായക്കാരന്റെ വേലകളും!!
----------------------------------------------------------------------

"സ്വര്‍ഗത്തിലേക്ക് കുതിച്ചൊരു ചേതന".... പേരോട് മുസ്ല്യാരുടെ ഈണത്തില്‍ ഉള്ള പാട്ട് ഇപ്പോഴും നമ്മുടെ കാതില്‍ മുഴങ്ങുന്നുണ്ട്. മടവൂരികളുടെ അത്തൌഹീദ് മാസികയില്‍ ഉമര്‍ മൌലവിയെ പറ്റി പ്രസിദ്ദീകരിച്ചു വന്ന ഒരു കവിത. അതിനെ മുസ്ലിയാക്കള്‍ ഉമര്‍ മാലയാക്കി. മടവൂരികള്‍ അവരുടെ മൈക്ക് ഉപയോഗിച്ച് അതിനെ പറ്റി ക.മ. മിണ്ടിയില്ല. മുജാഹിദുകള്‍ വേദി കേട്ടുന്നിടത്ത് മുസ്ലിയ്യാക്കള്‍ വന്നു "മാല" ചൊല്ലാന്‍ തുടങ്ങി.

ഹുസൈന്‍ സലഫിയും സക്കരിയ്യാ സ്വലാഹിയും അനസ് മുസ്ലിയ്യാരും മുന്‍പന്തിയില്‍ നിന്ന് ഇതിനു മറുപടി പറഞ്ഞു. സുന്നികള്‍ ചെയ്യുന്നത് പോലെ ഏതു മുജാഹിദ് വീട്ടിലാണ് വുളു ചെയ്തു മഗ്രിബിന് ശേഷം ഭക്തി പൂര്‍വം ഈ മാല ചോല്ലുന്നതെന്ന് കാണിക്കാന്‍ വെല്ലു വിളിച്ചു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ മുസ്ലിയ്യാക്കള്‍ പാട്ടുപെട്ടി അടച്ചു.

ഇത് പോലെ മോങ്ങാനിരുന്ന ഹിദായക്കാരനും മടവൂരികള്‍ക്കും ഇപ്പോള്‍ ഒരു തേങ്ങ വീണു കിട്ടിയിരിക്കുന്നു. "നാരിയ സ്വലാത്ത്". ലബ്ബാ ദാരിമിയുടെ ക്ലിപ്പ്.

പ്രവാചകന് ശേഷം മ'അസും ആയി ഒരാളും തന്നെ ഭൂമിയില്‍ ജനിച്ചിട്ടില്ല എന്ന് മുജാഹിദുകള്‍ക്ക് അറിയാം. പക്ഷെ ഹിദായക്കാരന് അറിയില്ല. അതില്‍ ശിര്‍ക്കില്ല എന്ന് ലബ്ബാ ദാരിമി തീര്‍ത്തു പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് അതില്‍ ശിര്‍ക്കുള്ളതായി മനസ്സിലായില്ല. ആരെങ്കിലും അത് ബോധ്യപ്പെടുത്തി കൊടുത്താല്‍ അത് അന്ഗീകരിക്കാനും അദ്ദേഹം തയ്യാറാണ്.

ഒരു മാസം പുറകിലോട്ടു പോകാം. മുജാഹിദ് ബാലുശ്ശേരി മഞ്ചേരിയില്‍ പ്രസങ്ങിച്ചതില്‍ വന്നു പോയ അബദ്ദം. ആദ്ദേഹം തിരുത്തി. ഈ തിരുത്തല്‍ വിരല്‍ ചൂണ്ടുന്ന രണ്ടു മൂന്നു കാര്യങ്ങള്‍ ഉണ്ട്. ആ കാര്യങ്ങള്‍ ഹിദായക്കാരന്‍ അന്ഗീകരിക്കുമോ ആവോ?

1) പ്രവാചകന്‍ പഠിപ്പിച്ചതും അന്ഗീകരിച്ചതുമായ ജിന്ന് ചികിത്സാ മാര്‍ഗങ്ങള് (രുക്കിയ്യ ശര'ഇയ്യ:)‍ ഇസ്ലാമില്‍ ഉണ്ട്.

2)അത് ചെയ്യുന്നതിന്/ ജനങ്ങളെ പഠിപ്പിക്കുന്നതിന് ആരൊക്കെ എതിര്‍ത്താലും മുജാഹിദുകള്‍ മുന്നിട്റ്റ് ഇറങ്ങുന്നതിനു നാണിക്കെണ്ടാതില്ല.

3)കോക്കസ് ഇത്രനാളും ആളുകളെ തെട്ടിദ്ദരിപ്പിച്ച മാതിരി ഒരു അടിചിറക്കല്‍ കേന്ദ്രം ആല്ല മേല്‍ പറഞ്ഞ രുക്കിയ്യ ചെയ്യല്‍.

4) അത്തരത്തില്‍ (അടിച്ചിറക്കുന്ന)ഒരു കേന്ദ്രം തുടങ്ങുന്നതിനു കോക്കസ് ആരോപിക്കുന്ന ഒരാളും തന്നെ ആഗ്രഹിക്കുന്നില്ല. അതിനു തുനിയുന്നുമില്ല! (അങ്ങിനെയെങ്കില് മുജാഹിദ് ബാലുശ്ശേരിയുടെ പ്രസ്താവനയിലെ തെറ്റിദ്ദാരണ ഇത്ര പെട്ടെന്ന് മാറ്റുമായിരുന്നില്ലല്ലോ)

‍ഇനിയൊന്നു ആലോചിച്ചു നോക്കൂ. മുജാഹിദ് ബാലുശ്ശേരി തന്‍റെ വാകില്‍ വന്ന പിഴവ് മാറ്റിയത് പടച്ച റബ്ബിനെ ഭയപ്പെട്ടു മാത്രമാണ്. അതിന്‍റെ പേരില്‍ ഒരു സംഘടയില്‍‍ നിന്നോ ഒരു മിമ്ബരില്‍ നിന്നോ അദ്ദേഹത്തെ ഇനി പുറത്താക്കാനില്ല.

ഇനി ചോദിക്കട്ടെ, കൂടെ കുറെ എണ്ണത്തെ കൊണ്ട് നടക്കുന്നുണ്ടല്ലോ. ബുഖാരി തോട്ടില്‍ എറിയനമെന്നും, ബുഖാരിയുടെ വാപ്പ പറഞ്ഞാലും ഞാന്‍ അങ്ങീകരിക്കില്ല എന്നും പറഞ്ഞ വിഷപ്പാമ്പുകള്‍ . താടി, പര്‍ദ്ദ, ബുര്‍ഖ, നേരിയാനിക്ക് മേലെയുള്ള വസ്ത്രം എന്നിവയെ മുജാഹിദ് വേദികള്‍ ഉപയോഗിച്ച് തന്നെ എതിര്‍ത്ത മഹാന്മാര്‍ .

ഇവര്‍ ആരോടെങ്കിലും ഇന്ന് വരെ "സര്‍ക്കുലര്‍ അയച്ചു ഭയപ്പെടുത്തുന്ന സംഘടന" വിശദീകരണം തേടിയിട്ടുണ്ടോ? എന്തിനാ സ്വന്തം കാലിലെ മന്ത് മറച്ചു പിടിച്ചു മറ്റുള്ളവന്റെ കാലില്‍ നീരുണ്ടോ എന്ന് ഗവേഷണം നടത്തുന്നത്?

പടച്ച റബ്ബിനെ ഭയപെടുന്നവര്‍ കൂട്ടത്തില്‍ ആരെങ്കിലും ഉണ്ടോ?

ഇനി കൂട്ടത്തില്‍ ആര്‍ക്കെങ്കിലും ശിര്‍ക്ക് വന്നാല്‍ (?)തന്നെ മേല്‍ പറഞ്ഞ സംഘടന അത് കണ്ടു പിടിക്കാന്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും എടുക്കും. അതാണ്‌ നമുക്കുള്ള അനുഭവം. 2007- ഇല്‍ പ്രസിദ്ദീകരിച്ച ലേഖനത്തിലെ ശിര്‍ക്ക് മനസ്സിലായത്‌ അഞ്ചു വര്ഷം നീണ്ട വലിയ ഗവേഷനത്തിനോടുവിലാണ്. അതുവരെ, ഇപ്പോള്‍ ഇതിലെ ശിര്‍ക്ക് വിശദീകരിക്കാന്‍ തെക്ക് വടക്ക് ഓടുന്ന മൂര്ഖനും അണലിയും ചെരയുമൊക്കെ അത്രനാളും (അഞ്ചു വര്ഷം ) അതില്‍ ശിര്‍ക്കില്ല എന്ന് വേദിയായ വേദിയിലോക്കെ പ്രസംഗിച്ചു നടന്നു.

കേരളത്തിലെ ആദ്യ പണ്ഡിസഭയെ കടത്തി വെട്ടി മേല്‍ ‍ പറഞ്ഞ ശിര്‍ക്ക് ആദ്യം കണ്ടു പിടിച്ചത് സമസ്തയും മടവൂരികളും ആയിരുന്നു. അങ്ങിനെ നീണ്ട അഞ്ചു വര്‍ഷത്തെ പഠനത്തിനൊടുവില്‍ നമ്മുടെ പണ്ഡിത സഭ ഒരു ആയതു ഖുറാനില്‍ കണ്ടെത്തി. "ഇയ്യാക്ക ന'അബുദു വ ഇയ്യാക്ക ന'സ്ഥഈന്‍ " ഇനി സമസ്തക്കാര്‍ കാണിച്ചു കൊടുത്തതാണോ എന്ന് അവരോട് തന്നെ ചോദിക്കണം.

മേല്‍ പറഞ്ഞ ശിര്‍ക്ക് പ്രചരണം അഞ്ചു വര്ഷം നടത്തിയതിന്‍റെ പേരില്‍ ഒരു നല്ല പ്രബോധകനായിരുന്ന ഒരു മനുഷ്യനെ സ്വലാഹ് നഗറില്‍ തൂക്കിലേറ്റി. കൂടെ നടന്നു ശിര്‍ക്ക് പ്രചരിപ്പിച്ചവരുടെ ശിക്ഷയും അദ്ദേഹം ഏറ്റെടുത്തുവോ ആവോ?

ഹിദായക്കാര നോട്‌ ഒന്നേ പറയന്നുള്ളൂ. അഞ്ചു വര്ഷം കാത്തിരിക്കേണ്ട. ചുരുങ്ങിയത് റമദാന്‍ മാസം കഴിയുന്നത്‌ വരേക്കെങ്കിലും നിങ്ങളുടെ ഈ ശര്രോന്നു നിര്‍ത്താമോ? ഉമര്‍ മാല ചൊല്ലാത്ത മുജാഹിദ് കുടുംബങ്ങള്‍ ഒരു മാസം കൊണ്ട് നാരിയ സ്വലാത്തും ചൊല്ലാന്‍ പോകുന്നില്ല.

ഹിദായക്കാരന്റെ ബിനാമി രണ്ടു കാര്യമാണ് ലബ്ബാ ദാരിമിയോടു ആവശ്യപ്പെട്ടത്. ഒന്ന്, എത്രയും പെട്ടെന്ന് ഒരു പുസ്തകം എഴുതണം. രണ്ടു, ഹുസൈന്‍ സലഫിയുമായും, ഫൈസല്‍ മുസ്ലിയാരുമായും ഒരു സംവാദം സംഘടിപ്പിക്കണം.

ഇയാള്‍ക്കിത് തെറ്റാണെന്ന് ബോധ്യമുണ്ടെങ്കില്‍ എന്തിനാണ് ഈ പണിക്ക് പോകുന്നത്?

സക്കരിയ്യ സ്വലാഹി പറഞ്ഞ മാതിരി ഇത് "ഹിദായ മള്‍ട്ടി മീഡിയ " അല്ല. മറിച്ച് "ളലാല ഉള്‍ട്ട മീഡിയ" ആണ്.

No comments:

Post a Comment