Wednesday, September 25, 2013

ഇരാഷിന്റെയും മദീനുവിന്റെയും ജഹാലതുകൾ ഒരു വിശകലനം പാർട്ട്‌-2

  1. വികല വാദങ്ങളുമായി ജിന്നൂരിസം.......

    ജിന്നൂരിസം: പ്രാര്‍ത്ഥന അല്ലാഹു മാത്രമേ കേള്‍ക്കൂ. മാതാ അമ്രിതാനന്ദ മയിയോട് ഹിദായത്ത് തരണേ എന്ന് തേടിയാല്‍ ആ ശബ്ദം പ്രാര്‍ത്തനയല്ല, മനസിലെ വിചാരം ആണ് പ്രാര്‍ത്ഥന.

    ജിന്ന് വാദികളെ, നിങ്ങളുടെ ബുദ്ധി മരവിച്ച് പോയോ?

    ഒരു ശബ്ദം തിരിച്ചറിയുന്നതിനെയാണ് കേള്‍വി അഥവാ സമീഉ എന്ന് പറയുന്നത്.

    മനസിലെ വിചാരങ്ങള്‍ അറിയുന്നതിനെ കേള്‍വി എന്ന് പറയാറില്ല,

    അതിനെ മനസ്സില്‍ ഉള്ളത് അറിയല്‍ എന്നാണ് പറയുക.

    പക്ഷെ ശബ്ദം ഇല്ലാതെയും പ്രാര്‍ത്ഥിക്കാം,

    അതിനെ അല്ലാഹു മനസിലുള്ളത് അറിയും എന്നാണ് പറയുക.

    സാങ്കല്പ്പികമായി മാത്രമേ അതിനെ കേട്ടു, കണ്ടു എന്നൊക്കെ പറയാറുള്ളൂ.....

    അല്ലെങ്കിലും നിങ്ങള്‍ ഇപ്പോള്‍ സാങ്കല്‍പ്പിക ലോകത്താണല്ലോ?

    പ്രാര്‍ത്ഥന കേള്‍ക്കല്‍ എന്ന് പറയുമ്പോള്‍ മുസ്ലിന്കള്‍ ഉദ്ദേശിക്കുന്നത് പ്രാര്‍ത്തിക്കുന്ന ശബ്ദം എന്ന് തന്നെയാണ്.

    ഇനി നിങ്ങള്‍ പറയുന്നത് പോലെയാണ് എങ്കില്‍ ഫൈസല്‍ മുസ്ല്യാരും സക്കരിയ മൌലവിയും ദുആ ചെയ്യുമ്പോള്‍ നിങ്ങള്‍ ആമീന്‍ പറയരുത്,

    കാരണം നിങ്ങള്‍ കേള്‍ക്കുന്നത് ദുആ അല്ലല്ലോ?

    സക്കരിയ മൌലവിയും ഫൈസല്‍ മുസ്ല്യാരുടെയും മനസിലെ വിചാരം (നിങ്ങളുടെ വാദ പ്രകാരം പ്രാര്‍ത്ഥന) നിങ്ങള്‍ അറിയുന്നില്ലല്ലോ?
     — 
    ------------------------------------------------------------------------
    ഇരാഷിന്റെ വികല വാദങ്ങൾ പോളിചെരിയുകയാണ് ഇവിടെ ...
    മാതാ അമ്രിതാന്ത മയിയുടെ അടുത്ത് പോകണം എന്നില്ല ,അത് ചോദിക്കണം എന്നില്ല ..അവർ നിനക്ക് ഹിധായത് തരും എന്ന് വിശ്വസിച്ചാൽ തന്നെ ശിര്ക്കായി ഇരാഷേ ...നീ എവിടുന്നാ ദീൻ പഠിച്ചത് ...മാതാ അമ്രിതാന്ത മയി നമ്മുടെ പ്രാര്ത്ഥന കേള്ക്കും എന്നാ വിശ്വാസം തന്നെ ശിര്ക്കാന് ...
    ഒരാള് മാതാ അമ്രിതാന്ത മയി യുടെ അടുത്ത് പോയി ഹിടായതിനെ ചോദിച്ചാൽ അത് ശിര്ക്കാന് എന്ത് കൊട് 
    -ഒരാൾക്ക്‌ ഹിദായത് നല്കുക എന്നത് അല്ലാഹുവിന്റെ സിഫത് ആണ് -മാതാ അമ്രിതാന്ത മയി ഹിദായത് തരും എന്ന് വിശ്വസിച്ചാൽ തന്നെ ശിര്ക്ക് ആയി -
    -ഒരാള് ഈ വിശ്വാസത്തോടെ നീലേശ്വരത്ത് വെറുതെ നിന്നാലും അയാള് ശിര്ക്കിലാണ് ..കാരണം ഹിദായത് തരാൻ അല്ലാഹുവിനു മാത്രമേ കഴിയൂ എന്നാ വിശ്വാസത്തിൽ അവൻ പങ്കു ചേർത്തു
    -ഇപ്പോൾ ബിംബം ദുഅ കേള്ക്കും എന്ന് പറഞ്ഞു നടക്കുന്ന ഉപ്പള അശ്രഫും നിങ്ങളും ഒക്കെ ശിര്ക്കാൻ വാദം ആണ് കൊണ്ട് നടകുന്നത് ....
    -ഒരാള് ശബ്ദം കേള്കുന്നു എന്നതിനാൽ അയാള് പ്രാര്ത്ഥന കേട്ടു എന്ന് പറയുക സാദ്യമല്ല ....കാരണം ഒരു ഊമ അയാളുടെ മുന്നില് വന്നു പ്രാര്തിചാലോ ...ഒരുത്തന പതുക്കെ പ്രര്തിചാലോ ...മൌനമായി പ്രാര്ത്ഹിചാലോ -അപ്പോഴൊക്കെ നടകുന്നത് പ്രാര്ത്ഥന തന്നെ ആണ് അത് ഒരു മനുഷ്യനും കേള്ക്കാൻ കഴിയില്ല ...
    -ഒരു ഉധഹരം മുമ്പ് നിന്നെ ഞങ്ങൾ പടിപിച്ചിരുന്നു 
    നിങ്ങൾ നമസ്കരിക്കുന്ന അടുത്ത് നിന്ന് ഒരാള് ഉറക്കെ പ്രാര്തികുന്നു എന്ന് കരുതുക ...അത് നിങ്ങൾ കേള്കുന്നു ...അപ്പോൾ നാളെ താങ്കള് ഇരാഷും പ്രാര്ത്ഥന കേള്ക്കും എന്ന് പറയുമോ ??പറയുമായിരിക്കും -അപ്പോൾ തൊട്ടടുത്ത ഒരാള് വന്നു അയാളോട് പറഞ്ഞു -നമസകരികുന്നത് കണ്ടില്ലേ ഒന്ന് പതുക്കെ പ്രാര്തിച്ചു കൂടെ എന്ന് ..അയാള് മൌനമായി പ്രാര്തിക്കാൻ തുടങ്ങി ...അപ്പോൾ പിന്നെ ഇരാഷ് ഒന്നും കേട്ടില്ല ...അതവ ഇത് വരെ ഇരാശു കേട്ടത് അയാളുടെ പ്രാര്ത്ഥന അല്ല ...ശബ്ദം മാതം (വിളി മാത്രം )ആണ് ..പ്രാര്ത്ഥന ആയിരുന്നു ...അത് നിങ്ങള്ക്കും കേള്ക്കാൻ സാധിക്കും ആയിരുന്നു എങ്കിൽ എന്തെ അയാള് വിളിയുടെ ശബ്ദം കുറച്ചപ്പോൾ അത് നിങ്ങള്ക്ക് കേള്ക്കാൻ സാധികാതെ പോയത് ..പ്രാര്ത്ഥന അയാള് തുടരുന്നു ....നിങ്ങൾ കേള്കുന്നില്ല ..അതാണ്‌ പറഞ്ഞത് കേള്വിയുടെ പരിധി ...വിളി മാത്രമേ കേള്ക്കൂ ...ദുഅ കേള്കില്ല എന്ന് ..എന്നാൽ അല്ലാഹു നിങ്ങൾ ഏതു അവസ്ഥയിൽ,ഏതു നിലയിൽ വിളിച്ചാലും കേള്ക്കും ...മനസ്സ് കൊണ്ട് ഉരുവിടുന്ന ആയിരകണക്കിന് ദിക്രും ദുആ യും ഇല്ലേ അതൊക്കെ അല്ലാഹു അല്ലാത്തവർ കേള്ക്കും എന്ന് ഒരു മുജാഹിധും പറയില്ല ..കായക്കൊടി സഖാഫിയുടെ വാദം പേറിയവർ അല്ലാതെ ...
    മനസ്സിലുള്ളത് കേള്കാൻ നമുക്ക് പറ്റില്ലാ -കാരണം അത് കാര്യ കാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള കേള്വി ആണ് -നമുക്ക് കേള്ക്കണം എങ്കിൽ ശബ്ദം 20 to 20,000 Hz, നും മദ്യെ ആയിരിക്കണം ...അത് പ്രായത്തിനും കേള്വി ശക്തിക്കും അനുസരിച്ച് ഇരിക്കും ...ഏതെങ്കിലും പള്ളിയിൽ നാം പ്രാര്തിക്കുമ്പോൾ അത് കേട്ട ഒരു മനുഷ്യനെ പ്രാര്ത്ഥന കേള്കുന്ന ആൾ എന്ന് നാം പറയാറില്ല ..കാരണം നിശ്ചിത പരിധിയിൽ ഉള്ള ആ ശബ്ദം അവൻ കേട്ടു ..ഇനി പ്രാര്ത്ഥന അവനു കേള്ക്കാൻ കഴിയുമായിരുന്നു എങ്കിൽ മൌനമായി പ്പ്രാര്തികുന്നതും കേള്ക്കന്മായിരുന്നു ...അത് അവനെ കൊണ്ട് സാധികുന്നില്ലെല്ലോ ...അതവ സൃഷ്ടികളുടെ കേള്വി കാര്യ കാരണ ബന്ധത്തിൽ 
    അതീനം ആണ് ..എന്നാൽ അല്ലാഹുവിന്റെ കേള്വിയോ അതിനു ശ്ബടതിന്റെയോ ,ആശ്യതിന്റെയോ ,മാദ്യമാണ്ട്ഗലുടെയോ ആവശ്യം ഇല്ലാത്ത കേള്വി ...അതിനെ ബൌദ്ധികമായ കേള്വിയോടു ഉപമിക്കുക ..എന്നിട്ട് ശബ്ദം ഇല്ലാതെ ഒന്നും കേള്ക്കാൻ പറ്റില്ല എന്ന് പറയുക എന്നാ കുഫ്രാനു ഇവിടെ ഇരാശു ചെയ്തത് ..അതാണ്‌ കാര്യ കാരണ വന്ധ്ങ്ങല്ക്ക് അതീതമായ തേട്ടം കേള്ക്കാൻ കാരണമായ കാര്യ കാരണ വന്ധ്ങ്ങല്ക്ക് അതീതമായ കേള്വി ...അത് അല്ലാഹുവിനല്ലാതെ ആര്ക്കും ഇല്ല ..ഇനി പ്രാര്ത്ഥന കേള്ക്കുക എന്നത് രബ്ബിന്റെ മാത്രം കഴിവല്ല എന്നാണു വാദം എങ്കിൽ കാര്യകാരണ ബന്ധത്തിന് പുറത്തുള്ള തെട്ടമായ പ്രാര്ത്ഥന കേള്ക്കാൻ എന്ത് കാര്യ കാരണ ബന്ധം ആണ് ഉള്ളത് എന്ന് ഇരാഷ് വ്യക്തമാക്കണം .
     ...
    കാര്യ കാരണ ബന്ധത്തിന് അതീതമായ തേട്ടം ആണ് പ്രാര്ത്ഥന എന്ന് ഇരാഷിനു സംശയം ഒന്നും ഇല്ലല്ലോ ...ഉണ്ട് എങ്കിൽ നീ മുജാഹിധല്ല ...കാരണം മുസ്ലിംഗൾ പ്രാര്തനക്ക് നിർവചനം നല്കിയിട്ടുണ്ട് 

    ഇബാധതിന്റെയും പ്രാര്തനയുടെയും ഉറവിടം മനസ്സിലെ വിചാരവും വിശ്വാസവും ആണ് എന്ന് പറഞ്ഞതിനെ നീ കളിയാക്കിയിരുന്നു -നിനക്ക് കുന്ജീധു മദനി മറുപടി പറയുന്നു 

    1)ബഹുമാന്യനായ നമ്മുടെ കുഞ്ഞീത് മദനിയുടെ ഇബാദത്തിനെ കുറിച്ചുള്ള വിവരണമൊന്നു നോക്കൂ “ഇബാദത്ത് എന്നത് വിപുലാ൪ത്ഥ മുള്ള ഒരു സാങ്കേതിക പദമണ്. അഭൗതികമായ മാ൪ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമണ് ഇബാദത്തിന്‍റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്നു വിശ്വസിച്ചു കൊണ്ട് അവന്‍റെ ,അല്ലങ്കില്‍ അതിന്‍റെ മുമ്പില൪പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം,സ്നേഹം,ഭയം,ഭരമേല്പ്പനം,ധനവ്യയം,അന്നപാനാദികളുപേക്ഷിക്കല്‍,അവയവങ്ങളുടെ ചലനം,നേ൪ച്ച,വഴിപട്, തുടങ്ങിയ സ൪വ കാര്യങ്ങളും ആരാധനയുടെ വകുപ്പിലുള്പ്പെ ടുന്നു. ഗുരുവായൂരപ്പന്‍റെ മുമ്പില്‍ കൈ കൂപ്പി നില്ക്കു ന്നവനെ നോക്കുക. അവന്‍റെ അവയവങ്ങളും ശരീരവും ഇബാദത്തില്‍ മുഴുകിയിരിക്കുകയണ്. അവിടെ നമസ്കാരവും നോമ്പുമോന്നുമില്ലല്ലോ.
    എന്നാല്‍ അഭൗതികമായ മാ൪ഗ്ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന്ന്‍ മാത്രമേയുള്ളൂ. അവന്‍റെ പടപ്പുകളിലൊരാള്ക്കും ആ കഴിവില്ല .അതുകൊണ്ട് ഇബാദത്തിന൪ഹ ന്‍ അവന്‍ മാത്രമണ്. അതാണ് തൗഹീദ്. അതാണ് ലാഇലാഹ ഇല്ലല്ലാഹ്. (ഇസ്‌ലാമിന്‍റെ ജീവന്‍ പേജ്  12)
    2)‘കെ എം മൌലവി സാഹിബ്’ എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ ദീര്‍ഘകാലം അല്‍ മനാറിന്റെ എഡിറ്ററും വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയില്‍ അമാനി മൌലവിക്കും അലവി മൌലവിക്കുമൊപ്പം പങ്കു വഹിച്ച മഹത് വ്യക്തിത്വവുമായിരുന്ന പി കെ മൂസ മൌലവി സാഹിബ് എഴുതിയത് നോക്കൂ:

     “…..അപ്പോള്‍ അഭൌതികമായ മാര്‍ഗ്ഗങ്ങളിലൂടെ സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ വരുത്തിത്തീര്‍ക്കുവാന്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ ആ വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൌഹീദിനെതിരായി ഭവിക്കുന്നു. അല്ലെങ്കില്‍ ശിര്‍ക്കായിത്തീരുന്നു. ശിര്‍ക്കാണെങ്കില്‍ മഹാപാപവും…….” (കെ എം മൌലവി സാഹിബ് എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ നിന്ന്)
    -------------------------------------------------- 

    3)ബഹുമാന്യ നായ എ പി അബ്ദു ഖാദര്‍ മൗലവി തന്‍റെ ചോദ്യങ്ങള്‍ മറുപ്പടികള്‍ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക.
    “ ജിന്നിനനുസൃതമായ ശക്തിയാണ് പ്രവ൪ത്തിക്കാധാരമായി പറഞ്ഞിട്ടുള്ളത് , അഭൗതികതയുടെ പ്രശ്നമില്ല. ” കൂടുതലറിയാന്‍ പുസ്തകം വായിക്കുക.

    4)“ ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്‌ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍ അല്ലാഹുവിന്‍റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും പ്രവ൪ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍ നമ്മുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവ൪ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അത് കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൗതികമെന്നോ കാര്യകാരണ ബന്ധങ്ങല്ക്ക തീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല (വിചിന്തനം ,2007)
    8)“ ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗം
    പറയുമ്പോള്‍ എക്കാലത്തും മുജാഹിദുകള്‍ അര്‍ത്ഥമാക്കിയത് സൃഷ്ടികളുടെ കഴിവിന്നതീതം എന്നാണ്. ജിന്നുകള്ക്കും മലക്കുകള്ക്കും മനുഷ്യരുടെ കഴിവിന്നതീതമായ കഴിവുകളുണ്ടന്നും ആദ്യകാലങ്ങളിലേ മുജാഹിദുകള്‍ അംഗീകാരിച്ചതാണ്. അതിന്ന്‍ സാക്ഷാല്‍ ഗൈബ് എന്ന്‍ പറയുകയില്ലെന്നും ആദ്യമേ വിശദീകരിച്ചതാണ്. ഈ വിശദീകരണം നല്കിയതിനോടപ്പമാണ് ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗത്തിലൂടെയുള്ള ഗുണദോഷ പ്രതീക്ഷകളെയും മറ്റു കാര്യങ്ങളെയും മുജാഹിദുകള്‍ എഴുതിയത്. ഇത് രണ്ടും ചേ൪ത്ത് വായിക്കുന്ന മന്ദബുദ്ധികളല്ലാത്ത ഏതൊരാള്ക്കും മനസ്സിലാകും, ഇബാദത്തിലെ വിശദീകരണമായ അദൃശ്യമാ൪ഗ്ഗം കൊണ്ട് മുജാഹിദുകള്‍ ഉദ്ദേശിച്ചത് സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളെ യാണന്ന്‍.(സമസ്തക്കാരുടെ തിരെഞ്ഞെടുത്ത നൂറു നുണകള്‍)(
    എം പി എ ഖാദിര്‍ കരുവമ്പൊയില്‍)
    9)സമ്മേളന ലഖു പുസ്തകം -മുസ്തഫ തൻവീർ 


    പ്രാര്ത്ഥന എന്നത് കാര്യ കാരണ ബന്ധത്തിന് അപ്പുറം ഉള്ള തെട്ടമാണ് എന്ന് മുസ്തഫ തൻവീർ തന്നെ എഴുതുന്നത്‌ കാണുക 


    അപ്പോൾ സൃഷ്ടികൾ കേള്കുന്നത് കേവല ശബ്ദം ആണ് ..ഒന്ന് കൂടി പറഞ്ഞാൽ..പ്രാര്തന്യുടെ ഒരു സിഫതെ അല്ല ശബ്ദം എന്ന് പറയുന്നത് ..അത് ആയിരുന്നു എങ്കിൽ പ്രാര്ത്ന കേള്ക്കാത്ത ഒരു കാതുള്ള ഒരു സൃഷ്ടിയും ഉണ്ടാകുമായിരുന്നില്ല ...അതിനാൽ കേവലം ബൗധികാമായ ഒരു ശബ്ദത്തെ അബൗധികമായ അല്ലാഹുവിനോട് ഉള്ള തെട്ടമായ പ്രാര്തനയും തമ്മിൽ ഉള്ള ബന്ധം കേവലമാണ് ...അത് ശബ്ദം ഉപയോഗിച്ചും ആവാം ...അല്ലാതെയും ആ ആവാം ...ആ ശബ്ദം ഉപയോഗിക്കുമ്പോൾ ആ ശബ്ദം മറ്റുള്ളവർ കേട്റെക്കാം ..ഉപയോഗിക്കാതിരുന്നാൽ കേള്ക്കുകയും ഇല്ല ...അതുകൊണ്ട് ശബ്ദം ഉള്ളയാൾ പ്രാര്തിചാലോ ഇല്ലാതെ പ്രാര്തിചാലോ ശബ്ദം കെൽക്കുമെന്നലാതെ പ്രാര്ത്ഥന ഒരിക്കലും കേള്കില്ല ..കാരണം അബൗധികവും കാര്യ കാരണ ബന്ധങ്ങള്ക്ക് അതീതവും ആയ മാർഗത്തിൽ ഗുണമോ ദോഷമോ പ്രതീക്ഷിച്ചു കൊണ്ടുള്ള തെട്ടാമാണ്

    പ്രാര്ത്ഥന

     അത് ഒരു സൃഷ്ടി കേള്ക്കും എന്ന് പറയുന്നത് ശുദ്ധ അസംബന്തവും ശിര്ക്കുമാണ് 

    ജിന്നിന്റെ കേള്‍വി 

    ജിന്നിന് മനുഷ്യന്‍ പറയുന്നത് കേള്‍ക്കാന്‍ സാധിക്കും ...ആ കേള്‍വിക്ക് പരിധിയുണ്ട് ...നമ്മുടെ മുന്നില്‍ നില്‍കുന്ന നമ്മുടെ ശബ്ദ പരിധിയില്‍ വരുന്ന ഒരു ജിന്നിന് മാത്രമേ നാം പറയുന്നത് കേള്‍ക്കാന്‍ കഴിയൂ ...അപ്പോള്‍ തികച്ചും ആ കഴിവ് കേവലം ആണ് ...

    -നബി സ യില്‍ നിന്ന് ഖുറാന്‍ അവര്‍ കേള്‍ക്കുകയും അത് കേള്‍ക്കാത്ത ആളുകളോട് ആശ്ച്ചര്യപൂര്‍വ്വം പറയുകയും ചെയ്തു ....

    -ജിന്നിനെ കുറിച്ച് അല്ലാഹുവിനോട് ശരണം തേടുന്നതിനു പകരം അവരെ അകാരണമായി പേടിച്ചു പറഞ്ഞാല്‍ അവര്‍ അത് കേട്ട് വളരെ വലുതാകും എന്നാ ഹദീസിന്റെ സാരാംശം 

    -നമസ്കാരത്തിന് ബാങ്ക് വിളിക്കുമ്പോള്‍ ഉച്ചത്തില്‍ ആയിരിക്കണം എന്നാ ഹദീസില്‍ ...അതിന് കാരണം പറഞ്ഞത് അത് കേള്‍കുന്ന ജിന്നും മനുഷ്യനും മറ്റു വസ്തുക്കളും ഖിയാമത് നാളില്‍ ബാങ്കിന് സാക്ഷിയായി വരും എന്നതാണ് ....

    ഒരു പാട് ഉധാഹരണങ്ങള്‍ ഇനിയും പറയാം എങ്കിലും ഇപ്പോള്‍ ഇത് തന്നെ ധാരാളം ....

    അല്ലാഹുവിന്‍റെ കേള്‍വി കാര്യ കാരണങ്ങളുടെ പിന്‍ബലം ആവശ്യമില്ലാത്ത കേള്‍വി ആണ് ...അതിന് ശബ്ദത്തിന്റെ പോലും ആവശ്യം ഇല്ല്ല ..ഹൃദയത്തിന്റെ വികാരങ്ങളെ പോലും നാം അറിയും മുമ്പ് അവന്‍ അറിയും ...പ്രാര്‍ത്ഥന മനുഷ്യന്റെ മനസ്സിന്റെ വികാരവും മറഞ്ഞ വഴിയിലൂടെ നാം പ്രതീക്ഷിക്കുന്ന കാര്യ കാരണങ്ങള്‍ക്ക് അതീതമായ തെട്ടമാണ് ..അത് കേള്‍ക്കാന്‍ ഒരു ജിന്നിണോ മല്ക്കിണോ മനുഷ്യനോ സാദ്യമല്ല ...പുറത്തു കേള്‍കുന്ന ശബ്ദമാണ് പ്രാര്‍ത്ഥന എന്ന് ധരിക്കുകയും അല്ലാഹു അല്ലാതെ പ്രാര്‍ത്ഥന കേള്‍ക്കും എന്ന് ഹനീഫ് കായക്കൊടിയെ പോലുള്ളവര്‍ പ്രസങ്ങിക്കുമ്പോള്‍ അതിന്‍റെ ഗൌരവം നോക്കൂ ...പച്ച ശിര്കല്ലേ അത് ...സൂറത്തുല്‍ഫാതിറില്‍ അല്ലാഹു അല്ലാത്തവര്‍ പ്രാര്‍ത്ഥന കേള്‍കില്ല എന്ന് വ്യക്തമായി അല്ലാഹു പറഞ്ഞിട്ടും ഉണ്ട് ..

    ഇപ്പോള്‍ മാതാ അമ്രിതാനന്ത മയിയുടെ അടുത്ത് ഒരാള്‍ പോകുന്നു ..അയാള്‍ അവരോടു പ്രാര്തികുന്നു ...എന്ന് വെക്കുക ....അയാളുടെ മനസ്സിലുള്ളത് അറിയാനോ ,അയാള്‍ വന്ന കാര്യം എന്ത് അറിയാനോ ...അയാള്‍ എന്നെ കളിയാക്കിയതോ അല്ലെ എന്ന് പോലും അറിയാനുള്ള കഴിവ് ഈ അമ്മ എന്ന് പറയപെടുന്ന സ്ത്രീക്ക് ഇല്ല ...അപ്പോള്‍ ഇവള്‍ കേള്കുന്നത് ആ സംസാരം മാത്രമാണ് (വിളി മാത്രമാണ് )..അതിലെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ..ഹൃദയത്തിന്റെ തെട്ടമാരിയാന്‍ അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും കഴിയില്ല ..അവന്‍ മാത്രമേ സമീഹും ബസീരും ആയവന്‍ ഉള്ളൂ ....
    രകീബും അതീതും അള്ളാഹു നിശ്ചയിച്ചതും കല്പികുന്നതുമായ നന്മകളെയും തിന്മകളെയും രേഗപെടുത്തുക എന്നതില്‍ അപ്പുറം ഒരാള്‍ ഇന്ന് നന്മ ചെയ്യുമെന്നോ തിന്മ ചെയ്യുമെന്നോ അറിയില്ല ..അവര്‍ക്ക് ഒരു മനസ്സിന്റെ തെട്ടവും അറിയില്ല ..മനസ്സിന്റെ തേട്ടം അറിയുന്ന നാഥന്‍ അതിലെ നന്മയും തിന്മയും അവരോടു രേഘപെടുതാന്‍ കല്‍പിക്കുമ്പോള്‍ അവര്‍ അത് അനുസരിക്കുന്നു ...നമ്മുടെ ജീവിതത്തില്‍ അവര്‍ രേഘപെടുതാതെ നമ്മള്‍ ഒരു പ്രവര്‍ത്തിയും ചെയ്യുന്നില്ല ...അവര്‍ കേള്കുന്നത് നമ്മള്‍ പ്രാര്തികുന്ന സൌണ്ട് (വിളിയുടെ ശബ്ദം -കേവല സംസാരം പോലെ )മാത്രമാണ് ...അല്ലാതെ ഒരിക്കലും പ്രാര്‍ത്ഥന അല്ല ...പ്രാര്‍ത്ഥന(മനസ്സില്‍ നിന്ന് ആരോടും പറയാതെ വരുന്ന അഭൌധിക തേട്ടം ) റബ് അല്ലാത്ത ഒരു സൃഷ്ടിക്കും അറിയാനോ കേള്കാണോ ഉത്തരം ചെയ്യാനോ സാദ്യമല്ല ...അതിനാല്‍ അത്തരം ഒരു സിഫത് സ്രിസ്ടികള്‍ക്ക് വക വെച്ച് കൊടുക്കുന്നത് ശുദ്ധ ശിര്‍ക്കും കുഫ്രും ആണ് ...
    ശരി അപ്പോള്‍ പ്രാര്‍ത്ഥന കേള്‍ക്കാനും ഉത്തരം ചെയ്യാനും അല്ലാഹുവിനു മാത്രമേ കഴിയൂ ...അത് ജിന്നിന് കഴിയും എന്നാ വിശ്വാസം തന്നെ ശിര്‍ക്കാണ്‌ ...
    അപ്പോള്‍ ജിന്ന് കേള്കുന്നതോ ...???
    അത് കേവലം ഭൌധികമായ ശബ്ദം മാത്രമാണ് ...ആ കേള്‍വി നമ്മുടെ ശബ്ദ പരിധിയില്‍ നിന്ന് അപ്പുറമുള്ള ഒരു ജിന്നിനും ഇല്ല .അത് ഉണ്ട് എന്നായിരുന്നു എങ്കില്‍ എന്തിനാ ബാങ്ക് ഉറക്കെ കൊടുക്കുന്നത് ...സാക്ഷി പറയാന്‍ അവര്‍ കേള്‍ക്കണം ...ഉറക്കെ പറഞ്ഞില്ലെങ്കില്‍ പോലും കേള്‍കാത്ത ജിന്നിന്റെ ഈ കഴിവിനെ അഭൌധിക കഴിവ് എന്ന് ഭുധിയുള്ള മനുഷ്യന്‍ പറയുമോ ...???

    ഇവരുടെ ഭാഷ പ്രകാരം ജിന്ന് അഭൌധികമാണ് എന്ന് കരുതുക ...നമ്മുടെ ശബ്ദം കേള്‍ക്കാന്‍ ഇവര്‍ക്ക് എന്തിനു ഭൌധിക തടസ്സങ്ങള്‍ ...അകലം അനുസരിച്ച് ഉറക്കെ പറഞ്ഞിലേല്‍ കേള്‍കില്ല ...നമ്മുടെ ശബ്ദം തരംഗങ്ങളായി അവര്‍ എന്ത് കൊണ്ടാണോ ശ്രവികുന്നത് (അല്ലാഹുവിനു അറിയാം )ആ അവയവത്തില്‍ എത്തിയാല്‍ ശബ്ദം കേള്‍ക്കും ...എത്തിയില്ലെങ്കിലോ ആ ശബ്ദം കേള്‍കില്ല ...ഒരു കഴിവ് അഭൌധികമാണ് കാര്യ കാരണത്തിന് അപ്പുറമാണ് എന്ന് പറഞ്ഞാല്‍ ദൂരം എന്നാ കാരണം ശബ്ദം എന്നാ കാര്യത്തെ എങ്ങിനെ തടയും ....
    ശബ്ദത്തിന്റെ ശ്രവണ കഴിവിന് പരിധികളില്ലാതെ വരുമ്പോള്‍ അത് കാര്യ കാരണ ബന്ധത്തിന് അപ്പുറം ആവുന്നു ..ആ വിശേഷണം അല്ലാഹുവിനു മാത്രമേ ഉള്ളൂ ..അതാണ്‌ അഭൌധികമായ (ഉപാധികള്‍ ആവശ്യം ഇല്ലാത്ത കേള്‍വി -അതാണ്‌ ഖുറാന്‍ പറഞ്ഞ സമീഹു (എല്ലാം കേള്കുന്നവന്‍ )എന്നാ വിശേഷണം ...
    അപ്പോള്‍ ഭൌതികമായ ജിന്നിന്റെ കേള്‍വി പരിധികളും പരിമിധികളും ഉള്ള ,ഭൌതിക മണ്ഡലത്തിലെ എനര്‍ജി പ്രധിഭാസങ്ങളോട് കൂടിയിനങ്ങിയ ഭൌധിക കഴിവാണ് ...അതില്‍ ഒരു അഭൌതികതയും ഇല്ല ...അത് അഭൌതികം ആണ് എന്ന് പറയുമ്പോള്‍ അല്ലാഹുവിനു അറിയാതെ ജിന്നിനെ തുലനപെടുത്തുക എന്നാ ശിര്‍ക്ക് കടന്നു വരുന്നു ....അള്ളാഹു സത്യത്തെ ഉള്‍കൊള്ളാന്‍ സഹായിക്കട്ടെ ....
    അതുകൊണ്ട് മുജാഹിധാനു എങ്കില്‍ ആര്‍ജവത്തോടെ പറയാന്‍ സാധിക്കണം അല്ലാഹു അല്ലാതെ ഒരു സൃഷ്ടിയും പ്രാര്‍ത്ഥന കേള്‍കില്ലഎന്ന്.....
    അത് കൊണ്ട് തന്നെ സര്‍വ തെട്ടങ്ങളും ആരാധനകളും അല്ലാഹുവിനോട് മാത്രം ..അവനാണ് എല്ലാം കേള്കുന്നവനും കാണുന്നവനും ....
    പിന്നെ അല്ലാഹു കേള്ക്കും എന്ന് പറയുന്നത് സാങ്കല്പ്പികം ആണ് അത്രേ ..ഈ ഇരാഷിനെ ഒക്കെ കാന്തപുരം കാണണ്ട പിടിച്ചു മര്കസ്സിന്റെ ചെയർമാൻ ആക്കും ...
    പിന്നെ ഒരാള് പ്രാർഥിച്ചാൽ നമ്മൾ ആമീൻ പറയുന്നതോ ..അത് കേട്ടിടല്ലേ എന്നാണു ചോദ്യം ...ശരി എങ്കിൽ ആ ശബ്ദം പ്രാര്ത്ഥന ആണ് എന്ന് തിരിച്ചറിഞ്ഞു എന്നത് കൊണ്ടാണ് നാം ആമീൻ ചൊല്ലിയത് ...ശരി കായക്കൊടി ഇരാഷിന്റെ വീട്ടില് വരുന്നു ...ഇരാശു കയക്കൊടിയോടു പ്രാര്തിക്കാൻ പറയുന്നു ...കായക്കൊടി പ്രാര്തികുന്നു ...അപ്പോൾ കയക്കൊടിയുടെ മനസ്സില് ഇരാശു നശിച്ചു പോട്ടെ എന്നാണു എന്ന് കരുതുക ..പക്ഷെ പുറത്തു അയാള് ഇരാഷ് നന്നായി വരട്ടെ എന്ന് പറയുന്നു ...യാതാര്തിൽ കായക്കൊടി പ്രാര്തിച്ചതിന്റെ നേര് വിപരീതം ആണ് ഇരാശു കേട്ടത് ...ഇരാശു കേട്ട ശബ്ദം ആയിരുന്നില്ല കായക്കൊടി പ്രാര്തിച്ചത് ....അതാണ്‌ വ്യത്യാസം ....മനസ്സിന്റെ വികാരം അറിഞ്ഞു അബൗധിക്മായ ഗുണമോ ദോഷമോ പ്രതീക്ഷിച്ചു ഉള്ള ഒരു സഹായ തേട്ടം കേള്ക്കുക എന്നതാണ് പ്രാര്ത്ഥന കേള്ക്കുക എന്നതിന്റെ വിവക്ഷ ..അത് അല്ലാഹു മാത്രമേ കേള്ക്കൂ ..അറിയൂ ...മനസ്സിലാക്കൂ ... 

No comments:

Post a Comment