Tuesday, November 6, 2012

ജാമിയയില്‍ നിന്നും വിതരണം ചെയ്യുന്ന ഫയലിലെ കൈക്രിയകള്‍- മുക്കൂട്ടു മുന്നണിക്കും സഹയാത്രികര്‍ക്കും തിരിഞ്ഞ തൌഹീധും ..മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിനും ശിഷ്യര്‍ക്കും തിരിയാതെ പോയ തൌഹീധും

Abdu Rahman Abdullatheef PN
‎....തര്‍ക്ക വിഷയം.. സലഫീ പണ്ഡിതരുടെ നിലപാട്....

ഇന്ന് കുവൈറ്റ്‌ യുനിവേര്‍സിറ്റിയിലെ എന്റെ അദ്യാപകന്‍ ഡോ: ഹുസൈന്‍ ഖഹ്താനിയുമായി നാട്ടിലെ തര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട് അല്‍പ സമയം സംസാരിക്കുകയുണ്ടായി.
'യാ ഇബാദല്ലാഹ്' എന്നതില്‍ മലക്കും സ്വാലിഹീങ്ങളായ ജിന്നും പെടുമെന്ന് പറഞ്ഞാല്‍ ശിര്‍ക്കാണ്‌ എന്ന് പറയുന്ന ശിര്‍ക്കാരോപകരുടെ വാദത്തെ കുറിച്ച് ഞാന്‍ അദ്ധേഹത്തോട് സൂചിപ്പിച്ചപ്പോള്‍ ' ആ പറയുന്നവര്‍ സലഫികള്‍ തന്നെയാണോ ?!' എന്നാണദ്ദേഹം തിരിച്ചു ചോദിച്ചത്.
സലഫികലാണെന്ന് അവകാശപ്പെടുന്ന അഖലാനികളാണ് . പക്ഷെ സലഫികളായ പൊതു ജനങ്ങള്‍ക്കിടയില്‍ അവര്‍ വല്ലാതെ ആശയക്കുഴപ്പമുണ്ടാക്കുന്നു. എന്ന് ഞാന്‍ മറുപടി പറഞ്ഞു.
കുവൈറ്റ്‌ യുനിവേര്‍സിറ്റിയിലെ 'ഉസൂലുധീന്‍' വിഭാഗത്തിലെ പണ്ഡിതന്മാര്‍ ഈ വിഷയത്തിലുള്ള അഹ്ലുസ്സുന്നയുടെ വീക്ഷണം അടുത്തു തന്നെ വ്യക്തമാക്കും ഇന്‍ ഷാ അല്ലാഹ് ....!. സലഫീ പണ്ഡിതന്മാര്‍ക്കൊന്നുമില്ലാത്ത ഒരു വാദവുമായി ശിര്‍ക്കാരോപകര്‍ കടന്നു വരാനുള്ള കാരണം 'റുഖ് യ ശറഇയ്യ', 'പിശാച് ബാധ' തുടങ്ങിയ വിഷയങ്ങളിലുള്ള തങ്ങളുടെ വികലമായ വാദങ്ങള്‍ മറച്ചു വെക്കാനാണ്.

ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബിന്റെയും അദ്ധേഹത്തിന്റെ ശിഷ്യന്മാരുടെയും മസാഇലുകള്‍ ക്രോഡീകരിക്കപ്പെട്ട 'അല്‍ ജവാഹിറുല്‍ മുദിയ' എന്ന ഗ്രന്ഥത്തില്‍ നിന്നും ഈ ഹദീസുമായി ബന്ധപ്പെട്ടു വന്ന വിശദീകരണം കാണുക.. വൈകാതെ തന്നെ ശിര്‍ക്കാരോപകര്‍ ഇമാം മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബിനെയും ശിഷ്യന്‍ മാരെയും ബഹിഷ്കരിക്കുമോ എന്നറിഞ്ഞുകൂട. ഈ ഹദീസുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയിലെ അഞ്ചാമത്തെ ഖണ്ഡനം ഉള്‍പ്പെടുത്താതെ അതിനു മുന്പ് പറഞ്ഞ നാല് ഖണ്ഡനങ്ങള്‍ മാത്രമാണ് ശിര്‍ക്കാരോപകര്‍ പ്രചരിപ്പിക്കുന്നത്. അത് കൊണ്ട് ശ്രദ്ധയോടെ വായിക്കുക.
'അല്‍ ജവാഹിറുല്‍ മുദിയ' എന്ന ഗ്രന്ഥത്തില്‍ നിന്ന്:
الوجه الرابع : إن هذا الحديث لا يصح عن النبي صلى الله عليه وسلم، فإن من رواته معروف بن حسان وهو منكر الحديث قاله ابن عدي
(الوجه الخامس ) أن يقال : إن صح الحديث فلا دليل فيه على دعاء الميت والغائب، فإن الحديث ورد في أذكار السفر ، ومعناه أن الإنسان إذا انفلت دابته وعجز عنها فقد جعل الله عبادا من عباده الصالحين من صالحي الجن أو الملائكة أو ممن لا يعلم من جنده سواه ( وما يعلم جنود ربك إلا هو ) فأخبر النبي صلى الله عليه وسلم أن لله عبادا قد وكلهم بهذا الأمر ، فإذا انفلتت الدابة ونادى صاحبها بما أمره به النبي صلى الله عليه وسلم في هذا الحديث حبسوا عليه دابته فإن هؤلاء عباد الله أحياء ، وقد جعل الله لهم قدرة على ذلك كما جعل للإنس فهو ينادي من يسمع ويعين بنفسه كما ينادي أصحابه الذين معه من الإنس ، فأين هذا من الاستعانة بأهل القبور ، بل هذا من جنس ما يجوز طلبه من الأحياء ، فإن الإنسان يجوز له أن يسأله المخلوق من الأحياء ما يقدر عليه
(كتاب الجواهر المضية - لمجدد الدعوة النجدية، شيخ الإسلام، علم الهداة الأعلام، الشيخ محمد بن عبد الوهاب )
ഖണ്ഡനം 4: ഈ ഹദീസ് നബി(സ)യില്‍ നിന്നും സ്വഹീഹായി വന്നിട്ടില്ല. ആ ഹദീസിന്‍റെ റിപ്പോര്‍ട്ടകന്മാരില്‍ മഅറൂഫ് ബ്നു ഹസ്സാന്‍ എന്ന വ്യക്തിയുണ്ട് അയാളുടെ ഹദീസ് സ്വീകാര്യ യോഗ്യമല്ല എന്ന് ഇബ്നു അദിയ്യ് പറഞ്ഞിട്ടുണ്ട് .
ഖണ്ഡനം 5: ഇനി സ്വഹീഹാണെങ്കില്‍ തന്നെ അതില്‍ മരിച്ചവരെയോ ഹാജരില്ലാതവരെയോ വിളിച്ചു തേടാന്‍ തെളിവില്ല. യാത്രാ സമയത്തുള്ള ദിക് റുകളുടെ കൂട്ടത്തിലാണ് ആ ഹദീസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇനി അതിന്‍റെ അര്‍ഥം ഇപ്രകാരമാണ് ഒരു മനുഷ്യന് തന്‍റെ വാഹന മൃഗം ഓടിപ്പോകുകയും അതിനെ തടഞ്ഞു വെക്കാന്‍ അയാള്‍ നിസ്സഹായകനാവുകയും ചെയ്‌താല്‍ അല്ലാഹു തന്റെ സ്വാലിഹീങ്ങളായ അടിമകളില്‍ ചില അടിമകളെ അഥവാ സ്വാലിഹീങ്ങളായ ജിന്നുകളില്‍പെട്ടവരായിരിക്കും .. അല്ലെങ്കില്‍ മലക്കുകളില്‍ പെട്ടവരായിരിക്കും.. അല്ലെങ്കില്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമറിയാത്ത അവന്‍റെ സൈന്യമോ ആയിരിക്കാം ( "നിന്റെ രക്ഷിതാവിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല" [ സൂറത്തു മുദ്ദഥിര്‍ - 31] ) ആ നിലക്ക് അല്ലാഹു ആ ദൌത്യമേല്‍പിച്ച ചില അടിമകള്‍ അല്ലാഹുവിനുണ്ട് എന്ന് പ്രവാചകന്‍ അറിയിച്ചു തന്നു എന്നാണ് വരിക. അപ്രകാരം തന്റെ വാഹനമായ മൃഗം ഓടിപ്പോകുന്ന സമയത്ത് അതിന്റെ ഉടമസ്ഥന്‍ പ്രവാചകന്‍ പറഞ്ഞ രൂപത്തില്‍ വിളിച്ചു പറയുകയാണെങ്കില്‍ അവര്‍ അവനു വേണ്ടി ആ വാഹനത്തെ തടഞ്ഞു നിര്‍ത്തും എന്നേ അതിനര്‍ത്ഥം വരൂ.. അവരാകട്ടെ അല്ലാഹുവിന്റെ ജീവിച്ചിരിക്കുന്ന അടിമകളാണ്. മനുഷ്യര്‍ക്ക്‌ നല്‍കിയിട്ടുള്ളതു പോലെ അവര്‍ക്കും അല്ലാഹു കഴിവ് നല്‍കിയിട്ടുണ്ട്. അത് കൊണ്ട് തന്റെ കൂടെയുള്ള മറ്റു മനുഷ്യരെ വിളിക്കുന്നത്‌ പോലെ തന്റെ വിളി കേള്‍ക്കുകയും സഹായിക്കാന്‍ സാധിക്കുകയും ചെയ്യുന്നവരെയാണ് അയാള്‍ വിളിക്കുന്നത്. ഖബറാളികളോട് തേടുന്നതും ഇതും എവിടെ കിടക്കുന്നു. ജീവിച്ചിരിക്കുന്ന ഒരു സ്രിഷ്ടിയോടൊരു കാര്യം ചോദിക്കുന്നതിലേ ഇത് പെടൂ."

[ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിന്‍റെ യും അദ്ധേഹത്തിന്റെ ശിഷ്യന്മാരുടെയും മസാഇലുകള്‍ ക്രോഡീകരിക്കപ്പെട്ട 'അല്‍ ജവാഹിറുല്‍ മുദിയ' എന്ന ഗ്രന്ഥത്തില്‍ നിന്നും. പേജ് 621] ഇതിലെ അഞ്ചാം ഖണ്ഡനം ഉള്‍പ്പെടുത്താതെ നാല് വരെയുള്ള ഖണ്ഡനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് പലര്‍ക്കും ശിര്‍ക്കാരോപകര്‍ ഇത് നല്‍കിയത്. അവര്‍ക്ക് നല്‍കിയ ഓരോ തെളിവുകളുടെ സ്ഥിതിയും ഇതു തന്നെയാണ്. പാവം ജനങ്ങള്‍ ഇതൊന്നുമറിയുന്നില്ലല്ലോ. തങ്ങളുടെ വാദം സ്ഥാപിക്കാന്‍ ഇനിയും പല കൈക്രിയകളും അവര്‍ക്ക് നടത്തേണ്ടി വരും . ...

ഷെയ്ഖ്‌ ഇബ്ന്‍ ബാസ്, ഇബ്നു ഉസൈമീന്‍, ഇബ്നു തൈമിയ, മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ്......... തുടങ്ങി ശിര്‍ക്കാരോപകരുടെ വാദപ്രകാരം ബഹിഷ്കരിക്കപ്പെടേണ്ട പണ്ഡിതന്മാരുടെ പേരുകള്‍ ഇനിയുമെത്ര... അതാണല്ലോ അഖ്ലാനികളുടെ ആവശ്യവും ...

"അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍"-(അന്‍ഫാല്‍-30)

No comments:

Post a Comment